ബസിലെ ജനറൽ സീറ്റുകളിൽ രണ്ടുമൂന്നെണ്ണം പ്രായമായവർ, വികാലാംഗകർ എന്നിവർക്കായി റിസർവ് ചെയ്യുമ്പോൾ അത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കും; മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ വിടി ബൽറാമിനെ പോലുള്ളവർ 'സവർണ്ണൻ' 'അവർണ്ണൻ' എന്നൊക്കെ പറഞ്ഞു എഴുതുന്നത് എന്തിനാണ്; ജസ്റ്റിൻ ജോർജ് എഴുതുന്നു
ജസ്റ്റിൻ ജോർജ്
വിടി ബൽറാമിനെ പോലുള്ള രാഷ്ട്രീയക്കാർ 'സവർണ്ണൻ' 'അവർണ്ണൻ' എന്നൊക്കെ പറഞ്ഞു എഴുതുന്ന പോസ്റ്റുകൾ വായിച്ചു പാവപ്പെട്ടവരുടെ അവകാശം 'മുന്നോക്ക വിഭാഗം' എന്ന് പറയപ്പെടുന്ന വിഭാഗത്തിലുള്ളവർ തട്ടി എടുക്കാൻ ശ്രമിക്കുന്നു എന്നാണ് പലരും കരുതിയിരിക്കുന്നത്. കേരളത്തിൽ ജാതി സംവരണം ഇല്ലാത്തത് ബ്രാഹ്മിണ, നായർ മുതലായ വിഭാഗത്തിൽ പെട്ട ഹൈന്ദവർക്കും സുറിയാനി ക്രിസ്ത്യാനികൾക്കുമാണ് (സിറോ മലബാർ കത്തോലിക്കർ, സിറോ മലങ്കര കത്തോലിക്കർ, യാക്കോബായ സഭ, ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ തുടങ്ങിയവ ). ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ പല കാരണങ്ങളാൽ പിന്നോക്കം ആയിരുന്ന ദളിത് വിഭാഗങ്ങൾക്ക് പരിഗണന കൊടുക്കുവാൻ വേണ്ടിയാണ് സംവരണം ആരംഭിച്ചത്. 10 വർഷത്തേക്ക് ആണ് സംവരണം അനുവദിച്ചതെങ്കിലും 10 വർഷം കൂടുമ്പോൾ സംവരണ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയിൽ മാറ്റം വന്നിട്ടില്ല എന്ന കാരണം പറഞ്ഞു അടുത്ത 10 വർഷത്തേക്ക് നീട്ടി കൊടുക്കുകയാണ് ചെയ്യുന്നത്.
50% ഇൽ കൂടുതൽ കാസ്റ്റ് റിസർവേഷന് വേണ്ടി മാറ്റി വെക്കരുത് എന്ന് 1992 ൽ സുപ്രിം കോടതി വിധി ഉള്ളതിനാൽ വ്യവസ്ഥാപിത രീതിയിൽ ഭരണഘടനാ ഭേദഗതിയിലൂടെയാണ് EWS (Economically Weaker Section) ന് വേണ്ടി 10% മാറ്റി വെച്ചിരിക്കുന്നത്. പാർലമെന്റിൽ ഈ ബിൽ വോട്ടിന് ഇട്ടപ്പോൾ എതിർത്ത് വോട്ട് ചെയ്തത് കേരളത്തിൽ നിന്നുള്ള പികെ കുഞ്ഞാലികുട്ടിയും, ഇടി മുഹമ്മദ് ബഷീറും ഹൈദരാബാദിലെ അസദുദീൻ ഒവൈസിയും മാത്രമാണെന്നുള്ളത് ഏവരും മനസ്സിലാക്കേണ്ടതാണ്. പാർലമെന്റ് പാസ്സാക്കിയ EWS ബിൽ റദ്ദാക്കണം എന്നാവശ്യവുമായി സംവരണ വിഭാഗങ്ങളിലെ സംഘടനകൾ സുപ്രിം കോടതിയിൽ പോയിട്ടുണ്ടെങ്കിലും ഇത് വരെ സ്റ്റേ പോലും അനുവദിച്ചിട്ടില്ല. EWS വിഭാഗത്തിൽ പെട്ടവർ കേരള സർക്കാരിന് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളും2019 ജനുവരിയിൽ തന്നെ EWS വിഭാഗത്തിന് അനുകൂലമായ രീതിയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടും കേരളം ഏതാണ്ട് ഒന്നര വർഷത്തോളം നോക്കി ഇരുന്നത് സ്റ്റേ കിട്ടാനുള്ള സാധ്യത കൂടി കണ്ട് കൊണ്ട് ആയിരിക്കാനാണ് സാധ്യത. ഒടുവിൽ നിയമ നടപടികൾ ഭയന്ന് സംസ്ഥാന സർക്കാർ EWS ന് പച്ചക്കൊടി കാണിച്ചിരിക്കുന്നു.
കേരളത്തിലെ ബസുകളിൽ 33% സീറ്റുകൾ സ്ത്രീകൾക്ക് വേണ്ടി റിസർവ് ചെയ്തിരിക്കുകയാണ്. അവിടെ സ്ത്രീകൾക്ക് മാത്രമേ ഇരിക്കാൻ നിയമപരമായ അവകാശമുള്ളൂ. ബാക്കി ഉള്ള സീറ്റുകൾ പുരുഷന്മാരുടേതാണ് എന്നാണ് നമ്മളിൽ പലരും കരുതുന്നത്. യഥാർത്ഥത്തിൽ അത് ജനറൽ സീറ്റുകൾ ആണ്. അവിടെ ആർക്ക് വേണമെങ്കിലും ഇരിക്കാം. ജനറൽ സീറ്റുകളിൽ 2-3 സീറ്റുകൾ പ്രായമായവർ, അംഗവൈകല്യം ഉള്ളവർ എന്നിങ്ങനെ ഉള്ളവർക്ക് വേണ്ടി റിസർവ് ചെയ്യുമ്പോൾ തങ്ങളുടെ അവകാശത്തിൽ കൈ കടത്തി പുരുഷന്മാർക്ക് വേണ്ടി സീറ്റുകൾ സംവരണം ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞു സ്ത്രീകൾ ബഹളം വച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് ഇപ്പോൾ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി 10 ശതമാനം സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും, സർക്കാർ ജോലികൾക്കും വേണ്ടി മാറ്റി വെച്ചപ്പോൾ ചില അനധികൃത സംവരണക്കാരും അവരുടെ കോളാമ്പികളായ ചുരുക്കം ചില കോൺഗ്രസ്സുകാരും കൂടി നടത്തി കൊണ്ടിരിക്കുന്നത്.
നിലവിൽ 50% സീറ്റുകൾ റിസർവേഷൻ കാറ്റഗറിയിൽ ഉള്ളവർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. ബാക്കി ഉള്ള (open to all) അൻപതിൽ നിന്നാണ് 10% സീറ്റുകൾ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. ജാതി മത സംവരണ വിഭാഗങ്ങൾക്ക് 50% റിസർവേഷൻ സീറ്റിന് പുറമെ 50% ജനറൽ സീറ്റിലും (50+50) ജോലി കിട്ടാം എന്നത് 50% റിസർവേഷൻ 40% ജനറൽ (50+40) ആയി കുറഞ്ഞു എന്നതാണ് ജാതി സംവരണം ഉള്ള വിഭാഗങ്ങൾക്ക് വന്നിരിക്കുന്ന മാറ്റം. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം അല്ലാത്തവർക്ക് 50% സീറ്റിൽ അപേക്ഷിക്കാൻ ഉള്ള അവസരം 40% ആയി കുറഞ്ഞെങ്കിലും സംവരണം ഇല്ലാത്ത വിഭാഗത്തിൽ ഉള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഗുണം ഉണ്ടാകുന്ന കാര്യം ആയതിനാൽ ആർക്കും പരാതി ഉള്ളതായി കണ്ടിട്ടില്ല.
കേരളത്തിലെ സർക്കാർ ജോലികളിലെ റിസർവേഷൻ ഡീറ്റയിൽസ് ചുവടെ ചേർക്കുന്നു.
Open Competition 50%
Ezhava 14%
Muslims 12%
Latin Catholics and Anglo Indian 4%
Viswakarma 3%
SIUC Nadar 1%
Dheevara - 1%
Other Nadar 1%
Other backward Christians 1%
Other backward classes (except those mentioned above) 3%
Scheduled Cast (SC) 8%
Scheduled Tribe (ST) 2%
50 ശതമാനത്തിൽ റിസർവേഷന് ഏറ്റവും അർഹരായ SC / ST വിഭാഗത്തിന് വേണ്ടി കേരളത്തിൽ മാറ്റി വെച്ചിരിക്കുന്നത് 10% മാത്രമാണ് എന്നത് തന്നെ റിസർവേഷൻ വിഭജനത്തിലെ അനീതിയുടെ പ്രധാന തെളിവാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ SC / ST വിഭാഗത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് 22.50 ശതമാനമാണ്. കേരളത്തിൽ SC / ST വിഭാഗങ്ങൾക്ക് അർഹതപ്പെട്ടത് ഒരു പ്രത്യേക മതക്കാർക്ക് മുഴുവൻ സംവരണം നൽകുന്നതിനു വേണ്ടി വക മാറ്റിയിട്ടുണ്ടെന്നത് മൂടി വയ്ക്കാനാവില്ല.
SC / ST വിഭാഗങ്ങളിൽ ഉൾപ്പെടാത്ത റിസർവേഷൻ വിഭാഗങ്ങളിൽ പെട്ടവർ OBC (Other Backward Class) എന്ന കാറ്റഗറിയാണ്. OBC വിഭാഗങ്ങളിൽ പെട്ടവർക്ക് സംവരണം കിട്ടണമെങ്കിൽ നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് കിട്ടാനുള്ള അർഹതക്ക് ജോലിക്ക് അപേക്ഷിക്കുന്ന ആളുടെ അപ്പനും അമ്മക്കും കൂടി 15 ഏക്കർ ഭൂമിയിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടുതൽ ആകാനും പാടില്ല. നമ്മുടെ നാട്ടിൽ സർക്കാർ മേഖലയിൽ ഉള്ളവരുടെ വരുമാനം മാത്രമാണ് കൃത്യമായി അറിയാൻ സാധിക്കുന്നത് എന്നതിനാൽ 8 ലക്ഷം രൂപാക്ക് മുകളിൽ സാലറി ഇതര വരുമാനമുള്ളവർ (വൻകിട ബിസിനസ്കാർ, NRI കൾ ഉൾപ്പെടെ) എല്ലാവരും നോൺ ക്രീമിലെയർ പട്ടികയിൽ ഉൾപ്പെടും.
നേരിട്ടുള്ള നിയമനം വഴി അ കാറ്റഗറിയിൽ (സിവിൽ സർവീസ്, കോളേജ് പ്രഫസർമാർ, ജഡ്ജസ് etc..) പെട്ട സർക്കാർ ജോലിയിൽ കയറിയിരിക്കുന്ന OBC കാറ്റഗറിയിൽ പെട്ടവർക്ക് എൻട്രി ലെവൽ സാലറി തന്നെ 8 ലക്ഷം രൂപക്ക് മുകളിൽ ഉള്ളതിനാൽ അവരുടെ മക്കൾക്ക് സംവരണത്തിന് അർഹത ഇല്ല. മറ്റു ഗ്രേഡിൽ ഉള്ള ജോലിക്ക് കയറുകയും പ്രൊമോഷൻ വഴിയായി ഉയർന്ന പോസ്റ്റുകളിൽ എത്തി അവരുടെ വാർഷിക സാലറി 8 ലക്ഷം രൂപക്ക് മുകളിൽ ആയാലും സംവരണത്തിന് അർഹത ഉണ്ടാകും. പ്രമോഷൻ വഴി ലഭിക്കുന്ന ശമ്പളം കണക്കിലെടുക്കില്ല എന്ന വിചിത്ര മാനദണ്ഡം മൂലം ക്രീമി ലെയർ സർട്ടിഫിക്കറ്റ് വെറുമൊരു പ്രഹസനമായിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഒബിസി യിലെ ബഹുഭൂരിപക്ഷം ഉയർന്ന വരുമാനക്കാർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നു.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കിട്ടണമെങ്കിൽ EWS സർട്ടിഫിക്കറ്റ് ഹാജരാക്കണം. EWS സർട്ടിഫിക്കറ്റിന് അർഹത ഉണ്ടാകണമെങ്കിൽ ജോലിക്ക് അപേക്ഷിക്കുന്ന ആൾക്കും അപ്പനും അമ്മക്കും അയാളുടെ ജീവിത പങ്കാളിക്കും കൂടി 2.5 ഏക്കർ ഭൂമിയിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. മുനിസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും പരിധിയിൽ താമസിക്കുന്നവർക്ക് ആകെ ഭൂമി യഥാക്രമം 75, 50 സെന്റിൽ കൂടാൻ പാടില്ല. അതിൽ തന്നെ വീടിരിക്കുന്ന ഭൂമി യഥാക്രമം 20, 15 സെന്റിൽ കൂടാനും പാടില്ല. കുടുംബത്തിന്റെ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കുകയും വേണം.
കേരളത്തിൽ ജനസംഖ്യാ വളർച്ച കുറഞ്ഞ ചില വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം കുറച്ചു ജനസംഖ്യാ വളർച്ച കൂടുതൽ ഉള്ള വിഭാഗത്തിനും, SC / ST ക്കും കൊടുക്കണം എന്ന ആവശ്യവുമായി മുസ്ലിം വിഭാഗത്തിലെ ചില സംഘടനകൾ സുപ്രിം കോടതിയിൽ ഹർജി കൊടുത്തിരുന്നു. സുപ്രിം കോടതി നിർദ്ദേശം അനുസരിച്ചു ആ ഹർജി അവർ കേരള ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനസംഖ്യ കുറവുള്ള ക്രിസ്ത്യൻ ലാറ്റിൻ വിഭാഗത്തിന്റെയും മറ്റ് ചില ഹിന്ദു വിഭാഗങ്ങളുടെയും സംവരണം കുറച്ചു ജനസംഖ്യ കൂടുതൽ ഉള്ള മുസ്ലിം വിഭാഗത്തിനും SC / ST ക്കും കിട്ടണം എന്നതാണ് കോടതിയിൽ ഹർജിയുമായി പോയിരിക്കുന്നവരുടെ ശരിയായ ഉദ്ദേശം എന്നാണ് മനസ്സിലാക്കേണ്ടത്. കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നിലപാട് ഏത് രീതിയിൽ വരുമെന്ന് കാത്തിരുന്നു കാണാം.
( ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്