ഒരാൾ വിവാഹം കഴിക്കണോ, വേർപെടുത്തണോ, ആരുടെ കൂടെ ഉറങ്ങണം,. വെള്ളമടിക്കണം,. ഡാൻസ് ചെയ്യണം എന്നത് അവരവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ്; അതിൽ നാട്ടുകർക്കും മീഡിയക്കും എന്ത് കാര്യം? പ്രശ്നം ഭരണ -സ്വജന പക്ഷപാതങ്ങളുടെ അധികാര ഇത്തിൾ കണ്ണികളാണ്; എല്ലാ പ്രശ്നങ്ങൾക്കും കേന്ദ്രവും മോദിയുമെന്ന സ്ഥിരം പല്ലവിയാണ്; 'ചെന്നായ വരുന്നേ, ചെന്നായവരുന്നേ' എന്ന് വിളിച്ചുകൂവി അധികാര ഇത്തിൾകണ്ണി രാഷ്ട്രീയം കളിക്കുന്നു: ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ
സ്വർണ്ണവും മസാലയും ഒന്നുമല്ല പ്രശ്നം. ഇന്ത്യയിലും കേരളത്തിലും കള്ളക്കടത്തും. ഒളിഞ്ഞുള്ള കള്ളക്കടത്ത് -മാഫിയ സർക്കാർ ഉന്നതരുമായുള്ള രാത്രി ബന്ധങ്ങളും പുതിയതല്ല. എന്തായാലും അതു കസ്റ്റംസ് സർക്കാർ കാര്യം മുറപോലെ കൊണ്ട് പോകും. കുറെ നാൾ മീഡിയയിൽ ഓടും . പിന്നെ അതു ഒതുക്കി തീർക്കും. ആളുകൾ മറക്കും. മീഡിയ പുതിയ വാർത്തകളിൽ ജ്യൂസും മസാലയും നോക്കി പോകും. ഇതു തുടങ്ങിയിട്ട് എത്രയോ കാലമാകുന്നു. കൂടത്തായി മസാല കഥകൾക്ക് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ നാട്ടുകാർക്കും മീഡിയക്കും ഓർമ്മയില്ല. പക്ഷെ കേരളത്തിലെ സർക്കാരിന് സ്വർണ്ണവും ആയിട്ട് എന്ത് കാര്യം? അതിനു തെളിവ് ഇല്ല. അതു കൊണ്ട് സ്വർണവും കസ്റ്റംസും മസാലയും വിഷയം അല്ല. ഒരാൾ വിവാഹം കഴിക്കണോ, വേർപെടുത്തണോ, ആരുടെ കൂടെ ഉറങ്ങണം, വെള്ളമടിക്കണം, ഡാൻസ് ചെയ്യണം എന്നത് അവരവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ് . അതിൽ നാട്ടുകർക്കും മീഡിയക്കും എന്ത് കാര്യം.? നിർഭാഗ്യവശാൽ മീഡിയക്ക് മാത്രം അല്ല മസാല ആവശ്യം . രാഷ്ട്രീയ പാർട്ടികൾക്ക് അധികാരത്തിനു അപ്പുറം ഐഡിയോളേജി ഇല്ലാത്തതുകൊണ്ട് മസാലമയ ക്യാമ്പയിൻ കൊണ്ട് എന്ത് ചെയ്യന്നു എന്നത് നാലഞ്ചു വർഷം മുമ്പ് കണ്ടതാണ് . നാട് നീളയുണ്ടായിരുന്ന അങ്ങനെയുള്ള നാലാകിട രാഷ്ട്രീയ വ്യവഹാരമാണ് പ്രശ്നം.
ഇവിടെ പ്രശ്നം സർക്കാരിന്റെ വിവിധ ഇടങ്ങളിൽ പടർന്നു കയറിയിരിക്കുന്ന ഭരണ -സ്വജന പക്ഷപാതങ്ങളുടെ അധികാര ഇത്തിൾ കണ്ണികളാണ് . ഇരട്ടതപ്പുകളാണ് . പ്രസംഗവും പ്രവർത്തിയും തമ്മിൽ കൂടി വരുന്ന അന്തരമാണ് . തീക്കട്ട എന്ന് മേനി നാറ്റിക്കുന്നവരുടെ മൂക്കിന് താഴെ ഉറുമ്പ് അരിച്ചിട്ടും അവരറിയില്ല എന്നു പറയുന്നതാണ് . പ്രശ്നം അക്കൗണ്ടിബലിറ്റിയുടെ അഭാവമാണ്. പ്രശ്നം 'ഇടതു പക്ഷം' 'മാർക്സിസം ' 'കമ്മ്യുണിസം ' എന്ന് അവകാശവാദങ്ങൾ നടത്തിയിട്ട് നിയോലിബറലിസം അനുദിനം പ്രവർത്തികമാക്കി പ്രൈസ്വാട്ടർ കൂപ്പർ കെ പി എം ജി പോലുള്ള ബഹുരാഷ്ട്ര കമ്പിനികള്കക്ക് ഔട്ട്സോഴ്സിങ് പതിവാക്കുന്നതാണ് . പ്രശ്നം സ്പ്രിക്ളർ എന്ന കമ്പനിയില്ലെങ്കിൽ ഇവിടെ മോഡലിങ് നടക്കില്ല, ആകാശം ഇടിഞ്ഞു വീഴും എന്ന് വാദിക്കുന്ന പ്രത്യയശാസ്ത്രം വിശാരദന്മാരാണ്
പ്രശ്നം സ്വന്തം കണ്ണിലെ കോലുകൾ കാണാതെ കേരളത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കേന്ദ്രവും നരേന്ദ്രമോദിയും മാത്രമാണ് എന്ന സ്ഥിരം പല്ലവിയാണ്. മരത്തിൽ കയറി ഇരുന്നു 'ചെന്നായ വരുന്നേ, ചെന്നായവരുന്നേ ' എന്ന് വിളിച്ചു കൂവി ആളെ പേടിപ്പെടുത്തി കണ്ണിൽ പൊടിയിട്ട് സൗകര്യമായി കാര്യങ്ങൾ നടതുന്നതാണ്.
അധികാര ഇത്തിൾകണ്ണി രാഷ്ട്രീയം.
സർക്കാരിന്റെ പുറകിൽ പലയിടത്തും പല രീതിയിൽ ഓപ്പറേറ്റ് ചെയ്യുന്ന പവർ പാരസൈറ്റ്സും പവർ കാർട്ടൽ ലോബിയുമാണ് . അതു വിവിധ തലത്തിൽ ull ഉദ്യോഗസ്ഥർ -മീഡിയ, ആശ്രിത ഗുണഭോക്ത നെറ്റ്വാർക്കാണു സർക്കാരിൽ നിന്നും പല തരത്തിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള വരുമാനം . കൺസൾട്ടൻസി. കോണ്ട്രാക്റ്റ് ജോബ്. വിവിധ കമ്മീഷനുകളിൽ ജോലി . പലതരം അക്കാദമി അക്കൊമഡേഷൻ. മുകളിൽ തൊട്ട് താഴെ വരെ സർക്കാർ ചെലവിൽ പല തരം ഉപദേശികൾ. സർക്കാർ നിഷ്ഫല ഗവേഷണ സ്ഥാപനങ്ങളിൽ അടിത്തൂൺ പറ്റിയവർക്ക് ജോലി. ഇങ്ങനെ ഒരു വലിയോരു സർക്കാർ ആശ്രിത ഗുണഭോക്ത വൃന്ദമാണ് പേട്രൺ ക്ലയന്റ് രാഷ്ട്രീയ മോഡലിന്റ പ്രവർത്തന സ്വഭാവം.
ഈ പേട്രൺ -ക്ലയന്റെ നെറ്റവർക്കാണ് കാര്യങ്ങൾ നടത്തുന്നത്. അവരുടെ താഴെകിടയിളുള്ള ഗുണകാംഷികളാണ് സർക്കാർ എന്ത് തോന്നിയവാസം കാണിച്ചാലും അതിനു സ്തുതി ഗീതം പാടി കൈകൊട്ടിയും പലപ്പോഴും പച്ചക്കള്ളം പറഞ്ഞും സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ തെറി പറഞ്ഞും സാമൂഹിക മാധ്യമങ്ങളിൽ രാപ്പകൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ ചിലർ ഒളിഞ്ഞും തെളിഞ്ഞും സർക്കാരിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും പണം പറ്റുന്നവരാണ്.
എന്താണ് പ്രശ്നം?
1) സർക്കാരിന്റെ പല ഭാഗത്തും പല സ്ഥാപനങ്ങളിലും യാതൊരു യോഗ്യത മാനദണ്ഡമോ, അനുഭവം പരിചയമോ ഇല്ലാത്തവരെ പല രീതിയിൽ പുറം വാതിലൂടെ തള്ളി കയറ്റുന്നു.
ഇങ്ങനെ അവരോഹിച്ച കൺസൽട്ടന്റ് /കോണ്ട്രാക്റ്റ് സ്റ്റാഫ്/കമ്മ്യൂണിക്കേഷൻ /പി ആർ എന്നുവരെകുറിച്ച് ലിസ്റ്റ് പുറത്തു വിട്ടാൽ അറിയാം ആരൊക്ക എവിടൊക്കെ ആരുടെയൊക്കെ സില്ബന്ധികളായി സർക്കാർ ഖജനാവിൽ നിന്ന് പണം പറ്റുന്നത് എന്ന്.
2).ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്ന സ്ത്രീയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അങ്ങനെ ഭരണ അധികാരത്തിന്റെ ഓരങ്ങളിൽ ഗുണഭോക്താക്കൾ പലതുണ്ട് . ഇപ്പോഴും ഇതിന് മുൻപും.
ഇതിൽ പ്രധാന പ്രശ്നം മൂന്നാണ്
a) അകൗണ്ടബിലിറ്റിയും സുതാര്യതയും ഇല്ലാത്തത്.
b)സ്വജന പക്ഷപാതം ഭരണ തലത്തിൽ നടക്കുന്നത്
c)ഒളിഞ്ഞും തെളിഞ്ഞുമുള്ള അഴിമതി -സ്ഥാപിത താല്പര്യങ്ങളുടെ ഇത്തിക്കണ്ണികൾ അധികാരത്തിന്റെ അകത്തളങ്ങളിൽ പോലും സജീവമാകുന്നത്.
ഒരു ജോലിക്ക് ആവശ്യമായ ഒരു വിദ്യാഭ്യാസയോഗ്യതയോ ആ മേഖലയിൽ പൂജ്യം അനുഭവം പരിചയമോ എന്തെങ്കിലും മികവോ ഇല്ലാത്ത ഒരു വ്യക്തി (അതു ആരോ ആയിക്കോട്ടെ )യെ ഒറ്റ രാത്രി കൊണ്ട് നിയമിക്കുന്നതിൽ ഒട്ടും സുതാര്യതയോ അക്കൗണ്ടബിലിറ്റിയോ ഇല്ലന്നതാണു ആദ്യ പ്രശ്നം.
കേരളത്തിൽ ഏറ്റവും പ്രധാനപെട്ട വകുപ്പാണ് ഐ ടി വകുപ്പ്. അതിന്റ കിഴിൽ പല സ്ഥാപന സംരഭക പ്രവർത്തനങ്ങളുടെ. സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരെ നിയമിക്കുമ്പോൾ, അതിനു കൃത്യമായി ടെമ്സ് ഓഫ് റഫറൻസ് വേണം, ഓർഗനൈസേഷൻ സ്ട്രക്ച്ചർ വേണം, ഓരോ നിയമനത്തിനും ഉള്ള യുക്തി ഭദ്രത വേണം, ബജറ്റ് പ്ലാൻ വേണം. ആ തസ്തിക പരസ്യപെടുത്തണം.
ഇതൊന്നും ഇല്ലാതെയാണ് വെറും പന്ത്രണ്ടാം ക്ളാസും അല്പം ഗുസ്തിയും അറിയാവുന്ന ഒരാളെ ഒരു പ്രധാന പുതിയ സംരഭത്തിൽ ഓപ്പറേഷൻ മാനേജരായി ഒരു നടപടി ക്രമമോ മാനദണ്ഡംമോ പാലിക്കാതെ രാക്ക് രാമായനം നിയമിച്ചത്. അവർക്കു സ്പെയ്സ് പാർക്കുമായി എന്ത് ബന്ധം? അങ്ങനെ ഒരു ജോലിക്ക് അതുപോലെ ഉള്ള രംഗത്ത് അനുഭവ പരിചയം, കുറഞ്ഞത് എഞ്ചിനറിയിങ് എം ബി എ ബിരുദവും വേണ്ടതാണ്. ഇവിടെ തടി തപ്പാൻ നോക്കുന്നത് എങ്ങനെ? അവരെ കണ്ടെത്തിയത് കൺസൾട്ടിങ് കമ്പിനിയാണ്. അതു തന്നെയാണ് പ്രശ്നം. സർക്കാർ ഭരിക്കുന്നത് കൺസൾട്ടിങ് കമ്പിനികളാണോ? അതോ സർക്കാർ പല കമ്പനികളും ചെയ്യുന്നത് പോലെ ഹെഡ് ഹണ്ടിങ് ഏജൻസികളെ നിയമിച്ചാൽ പോരെ? സിവിൽ സർവീസ് പി എസ് സി പരീക്ഷയൊന്നും ആവശ്യം ഇല്ലല്ലോ?
3) സർക്കാർ ഔട്സോഴ്സിങ് ബിസിനസ് ആർക്കു വേണ്ടി, ആരാൽ ചെയുന്നതാണ് ഈ കൺസൾട്ടൻസി ഏർപ്പാട്. പണ്ട് ചിലർ പറഞ്ഞിരുന്നത് കൺസൾട്ടിങ് കമ്പിനികൾ നമ്മുടെ വാച്ചു നോക്കി നമ്മൾക്ക് പവർപോയിന്റിൽ സമയം പറഞ്ഞു മനസ്സ്സിലാക്കുന്ന കൂട്ടരാണ് എന്നാണ് . ഉച്ചക്ക് മൂന്നു മണി എന്ന് പറയുന്നതിന് പകരം. 15 hrs എന്നോ അതിനു അനുസരിച്ചുള്ള gmt യോ പറഞ്ഞു തരും കൺസൾട്ടിങ് രംഗം നല്ലതു പോലെ അറിയാവുന്ന ആളാണ്. സാധാരണ കണ്സള്ട്ടന്സിനെ നിയമിക്കുന്നത് പ്രൊജക്റ്റ് പ്രോപ്പ്സൽ ഉണ്ടാക്കുക ഇന്സ്ടിട്യൂഷനാൽ പ്ലാൻ ഉണ്ടാക്കുക, ഇവാല്യൂവേഷൻ നടത്തുക എന്നിവയോക്കയാണ്.
നിയോ ലിബറൽ പോളിസിയുടെ ഭാഗമായാണ് സർക്കാരിൽ പലതും പ്രൈവറ്റ് കൺസൾട്ടിങ് കമ്പനികൾക്ക് ഔട്ട് സോഴ്സ് ചെയ്യാൻ തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെ പ്രൈസ്വാട്ടർ കൂപ്പർ മുതലായ വലിയ കൺസൾട്ടിങ് കമ്പിനിയുടെ കറവ പശുക്കളാണ് സംസ്ഥാന കേന്ദ്ര സർക്കാരുകൾ.
ഈ കൺസൾട്ടിങ് കമ്പനികൾ റിട്ടയർ ചെയ്ത എ എ എസ് /ഐ പി എസ് ഉദ്യോഗസ്ഥരെ ഫുൾ ടൈ ഡയരക്ടർമാരായി വലിയ ശമ്പളത്തിൽ നിയമിക്കുന്നു. പലരും വളരെ ലോ പ്രൊഫൈൽ അഡ്വവൈസർമാരായി ലക്ഷങ്ങൾ വാങ്ങും. ഇവർ നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദത്തെ പല രീതിയിൽ കൂടെകൂട്ടും ഇങ്ങനെയുള്ള കണ്സള്ട്ടസി കമ്പനികളുടെ മുകളിൽ കോടികൾ ശമ്പളം വാങ്ങുന്ന ഐ എം എൽ നിന്നോ ഐ ഐ ടി യിൽ നിന്നോ വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നോ ബിരുദമുള്ള പ്രൊഫെഷണൽ മാന്യന്മാർ. താഴെ തട്ടിൽ പബ്ലിക് പോളിസി, ഗവർണൻസ് മേഖലയിലോ ഡിഗ്രി ഉള്ളവരോ അല്ലെങ്കിൽ എം ബി എ ഉള്ളവരോ ആണു. അവർക്കു അറുപതിനായിരം മുതൽ ഒന്നര ലക്ഷമാണ് പ്രതിമാസം സൗകര്യം.
സാധാരണ കൺസൾട്ടിങ് എജെന്സികൾ പലപ്പോഴും നേരിട്ട് കൈക്കൂലി കൊടുക്കില്ല. പക്ഷെ മന്ത്രിമാർക്കും കുടുംബ അംഗങ്ങൾക്കും വേണ്ട ബിസിനസ് ക്ലാസ്സ് സ്വദേശ, വിദേശ യാത്രകൾ. ഉന്നത ഉന്നതോദ്യസ്ഥർക്കും കുടുമ്പത്തിനും വേണ്ടി ബിസിനസ് -പ്ലെഷർ ട്രിപ്പ് (കൺസൾട്ടേഷൻ എന്ന പേരിൽ. ഒരു ദിവസം രണ്ടു മണിക്കൂർ മീറ്റിങ് ബാക്കി ഒരാഴ്ച ഹോളിഡേ
പലപ്പോഴും ചെറിയ കണ്സള്ട്ടസിക്ക് അകത്തു കയറി കോടി കണക്കിന് വലിയ കോൺട്രാക്റ്റുകൾ സംഘടിപ്പിക്കുക എന്നതാണ് മാർക്കറ്റിങ്.
പ്രളയ സമയത്ത് എന്തോ വലിയ സംഭവം നടക്കുന്നു എന്ന നിലക്കാണ് കെ പി എം ജി സൗജന്യമായി കേരളത്തിലെ പ്രളയ അനന്തര പദ്ധതി തയ്യാറാക്കും എന്ന് കൊട്ടി ഘോഷിച്ചു. അതിനു ഭരണ ന്യായീകരണ സ്തുതി ഗീതക്കാർ പറഞ്ഞത് വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് ഫണ്ടിന് വേണ്ടി പ്രൊഫെഷണൽ കൺസൾട്ടിങ് കമ്പിനികൾ വേണം എന്നാണ് .
അതു പരസ്യമായി വാദിച്ചത് നിയോ ലിബറലിസത്തെ നാഴികക്ക് നാൽപതു വട്ടം വിമർശിക്കുന്ന 'ഇടതു പക്ഷ മാർക്സിസ്റ്റ് ' മന്ത്രിയാണ്.
എവിടെയാണ് കെ പി എം ജീ യുടെ വിശ്വ വിഖ്യാതമായ 'പ്രൊഫെഷണൽ ' റിപ്പോർട്? അവർ ഏത്ര ആയിരം കോടി ഫണ്ട് കൊണ്ട് വന്നു? അവർ ഏതോ മഹത്വം എന്ന മട്ടിൽ അവതരിപ്പിച്ച ഇപ്പോൾ സർവ്വ സാധാരണമായ 'ക്രൗഡ് സോഴ്സിംഗിൽ 'കൂടി പതിനായിരം കോടി കിട്ടിയോ?
ഫണ്ട് കിട്ടിയത് സർക്കാരിന് അല്ല. സർക്കാർ കെ പി എം ജി ക്ക് ഫ്രീ ഗുഡ് വിൽ മാർക്കറ്റിങ് ചെയ്തു എന്ന് മാത്രം അല്ല. അവർക്കു പുതിയ കോൺട്രാക്റ്റും നമ്മുടെ പേരിൽ സർക്കാർ കടം വാങ്ങിക്കുന്ന പണം കൊടുത്തുള്ള പ്രൊജക്റ്റ് കൺസൾട്ടൻസിയും
എന്ത് ആത്മ വിശ്വാസത്തോടെയാണ് പ്രളയ സമയത്ത് വലിയ പ്രൊഫെഷൽ കൺസൾട്ടിങ് കമ്പനി കേരളത്തെ സൗജന്യമായി സഹായിക്കും എന്ന് പറഞ്ഞത്. എന്താണ് സംഭവിച്ചത്?
ഇടതുപക്ഷമെന്നും മാർക്സിസം എന്നും കമ്മ്യുണിസ്റ്റ് എന്നും അവകാശപ്പെടുന്ന സർക്കാർ മേലന്മാരാണ് നിയോലിബറൽ അപ്പോസ്തലന്മാരായി തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്സള്ട്ടസിങ് കമ്പിനികളെയും കൺസൽട്ടന്റ് മാരെയും നിയമിക്കുന്നത്. സർക്കാർ കൊടുത്ത കണ്സള്ട്ടസികളുടെ ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് നടത്തിയാൽ അറിയാം ഈ പവർ കാർട്ടലുകൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്ന്
4) പറയുന്നതും പ്രവർഹിക്കുന്നതിലും തമ്മിലുള്ള ഇരട്ടതാപ്പു. പ്രസംഗത്തിൽ ആദർശം പ്രവർത്തിയിൽ തിരിച്ചു. സംഗതി പിടിക്കപ്പെടുമ്പോൾ തടിയൂരാൻ ആളിനെ മാറ്റുക. ആദ്യം നടന്നത് വ്യവസായ വകുപ്പിലെ ബന്ധു നിയമനം. പ്രശ്നമായി. ആളെ മാറ്റി. മന്ത്രിയെ മാറ്റി. അതു അന്വേഷിച്ച ഉദ്യോഗസ്ഥൻ വഴിയാധാരമായി. മന്ത്രി കൂളായി തിരിച്ചു വന്നു.
രാത്രിയിൽ പൂച്ചകുട്ടി വിളിച്ച മന്ത്രി പോയി. എല്ലാം സെറ്റിൽ ചെയ്തു തിരിച്ചു വന്നു
വേറൊരു സുന്ദര സുമുഖൻ മന്ത്രിയുടെ ബന്ധു നിയമനം. പ്രശ്നമായി ആളെ മാറ്റി തടി ഊരി .
ഇപ്പോൾ വീണ്ടും വിവാദം. ആളെ മാറ്റി തടിയൂരാനാണ് വീണ്ടും ശ്രമം..
ഇതൊക്ക കാണാമറയത്തു നിന്ന് വെളിച്ചത്തിൽ വന്നത്. അല്ലാതെ എത്രയുണ്ട്?
പ്രശ്നം അതു തന്നെയാണ് . ഇതിൽ ഒരു പാറ്റേൺ ഉണ്ട്. അതു കാണിക്കുന്നത് സർക്കാർ ആശ്രിത ഗുണഭോക്ത നെറ്റ്വർക്കിനെ എല്ലാ തലത്തിലും nepotism പ്രാവർത്തികം ആക്കുന്നു എന്നതാണ് . അതിൽ ചിലത് വെളിച്ചത്തിൽ വരുമ്പോൾ ആളെ മാറ്റി തടിയൂരുന്നതും കണ്ണിൽ മണ്ണിട്ടുള്ള സൂത്രപ്പണിയാണ് . എന്നിട്ട് ഗിരി പ്രഭാഷണം നടത്തും .
5) ഒന്നാമതായി അറിയറണ്ടത് സ്പേസ് പാർക്കിൽ സി ഇ ഓ ഇല്ലാത്തപ്പോൾ ആരാണ് സി ഇ ഓ ചുമതല.? ഐ ടി സെക്രട്ടറി. ആരാണ് ഐ ടി സെക്രട്ടറി? തുടക്കം മുതൽ, 2916 മെയ് കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി?
ആരോടാണ് 'കൺസൾട്ടിങ് ' ഏജൻസി രാക്ക് രാമായനം നിയമിച്ച ഓപ്പറേഷൻ മാനേജർ റിപ്പോർട് ചെയ്തത്. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന അതിപ്രധാന പദവിയും ഐ ടി സെക്രട്ടറി എന്ന ഏറ്റവും പ്രധാന തസ്തികയും വഹിക്കുന്ന ഉദ്യോഗസ്ഥൻ
ഇവിടെ സ്പേസ് പാർക്കിന്റ ഓപ്പറേഷൻ മാനേജർ ആണോ പെണ്ണോ എന്നത് പ്രശ്നം അല്ല. പ്രശ്നം കോൺഫ്ളിക്റ്റ് ഓഫ് ഇന്ററസ്റ്റ് ഉണ്ടോ എന്നതാണ്? ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നതാണ്.
പ്രശ്നം എന്താണ് ? രാക്ക് രാമയനം ഒരാളെ ഒരു വിദ്യാഭ്യാസ യോഗ്യതയോ ആ രംഗത്ത് അനുഭവ പരിചയവും ഇല്ലാത്ത ഒരാളെ കൺസലിറ്റൻസി കമ്പനി റെക്കേമെന്റ് ചെയ്തു എന്ന ഉഡായിപ്പിൽ നിയമിക്കുന്നു. അവരുടെ ഇന്നലെ വരെയുള്ള ജോലിയിൽ ഒരു പരാതിയും പ്രശ്നവും ഇല്ലാതെ, ഒരു ഷോ കോസ് നോട്ട്സ് പോലും ഇല്ലാതെ ഒരൊറ്റ രാത്രിയിൽ പുറത്താക്കുന്നു. ഇതിൽ രണ്ടിലും നൂറു ശതമാനം പ്രൊഫെഷണൽ എത്തിക്സ് ഇല്ല. അക്കൗണ്ടബിലിറ്റി ഇല്ല.
ഇപ്പോഴത്തെ ഓപ്പറേഷൻ മാനേജർ തസ്തികയിൽ അവർ എന്തെങ്കിലും ക്രമക്കേടുകൾ കാണിച്ചോ? അവർക്കു നേരെ എന്തെങ്കിലും ചാർജ് ഷീറ്റ് ഉണ്ടോ? അവർക്കു എതിരെ തെളിയിക്കപെടാത്ത ആരോപണം മാത്രമാണ് ഉള്ളത്. അങ്ങനെയുള്ള ഒരാളെ മാറ്റുന്നത് ' അച്ഛൻ കിണറ്റിൽ ഇല്ലന്ന് പറയുന്ന ' കഥയിലെ കുട്ടിയുടെ നിഷ്ക്കളങ്കയാണ്.
മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെമാറ്റിയതുകൊണ്ട് മാത്രം തീരുന്നതല്ല അധികാര ഇത്തിൾകണ്ണി രാഷ്ട്രീയ സംസ്കാരം. അതു എൽ ഡി എഫ് കാണിച്ചാലും യു ഡി എഫ് കാണിച്ചാലും എൻ ഡി എ കാണിച്ചലും ജനങ്ങളെ എന്നും വിഡ്ഢികളാക്കുവാൻ സാധിക്കില്ല.
6)സർക്കാരിന്റെ സിംഹ ഭാഗം ബജറ്റും ചെലവാക്കുന്നത് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാനാണ്. കേരളത്തിൽ പല വകുപ്പിലും പല കോർപ്പറേഷനിലും ആഴ്ചയിൽ പത്തു മണിക്കൂർ ജോലി പോലും ഇല്ലാതെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഉണ്ട് . അവർക്കു വേണ്ട ട്രെയിനിങ് കൊടുത്തു അവശ്യ അനുസരണം പുനർ വിന്യസിക്കുന്നതിന് പകരം എല്ലായിടത്തും കൺസൾട്ടൻസ് ആയും കോണ്ട്രാക്റ്റ് എന്ന പേരിലും സ്വന്തക്കാരെ കയറ്റി വച്ചു നമ്മുടെ പേരിൽ കടം വാങ്ങി ശമ്പളം കൊടുക്കുന്ന ഏർപ്പാട് ആണു പ്രശ്നം.
സർക്കാർ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിൽ അനവധി ഉദ്യോഗസ്ഥർ ഉള്ളപ്പോൾ എന്തിനാണ് ഒമ്പതു സില്ബന്ധികളെ ഒരു ഫേസ് ബുക്ക് /ട്വിറ്റെർ അക്കൗണ്ടിന് വേണ്ടി നിയമിക്കുന്നത്. അതാണ് പ്രശ്നം entrenched nepotism.
7)കേരള ചരിത്രത്തിൽ ഒരു മുഖ്യ മന്ത്രിക്ക് ഇത്രയും അധികം ഉപദേശകരുണ്ടാകുന്നത് ആദ്യമായാണ്. അവരുടെ എണ്ണം ചിലപ്പോൾ മന്ത്രി മാരുടെ എണ്ണത്തെക്കാൾ കൂടുതൽ ആയിരിക്കും .
ഈ കഴിഞ്ഞ നാലു കൊല്ലം ഇവർ എന്ത് ഉപദേശമാണ് കൊടുത്തത്? അവരുടെ ഒരു ബേസിക് അസ്സസ്മെന്റ് നടത്തിയോ.?
ഇവിടെ ഒരു മുന്നോക്ക കമ്മീഷൻ ക്യാബിനെറ് പദവിയും വണ്ടിയും പേഴ്സനൽ സ്റ്റാഫും വണ്ടിയും അധികാര സന്നാഹങ്ങളും
ഉണ്ടെല്ലോ? എന്താണ് ഈ കംമീഷൻ സർക്കാരിനും ജനങ്ങൾക്കും ചെയ്തത്? പണ്ട് വി എസ് ' കൽതുറങ്കിൽ ' അടച്ചു അഴിമതിക്കാരൻ എന്ന് മുദ്ര കുത്തിയ ആൾക്ക് എന്തിന്റെ 'ഉപകാര സ്മരണയിലാണ് ' കാര്യങ്ങൾ ചെയ്തത് എന്ന് 2015-16 ലെ കേരള രാഷ്ട്രീയത്തിലെ കാര്യങ്ങളുടെ പിന്നാമ്പുറങ്ങൾ അറിയാവുന്നവർക്കറിയാം.
ഇവിടെ ക്യാബിനറ്റ് പദവിയുള്ള ഫുൾ ഫ്ളെജേഡ് ഭരണ പരിഷ്കാര കമ്മീഷൻ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റ ഭാഗമായി ആദ്യമായി നിയമിച്ചു.എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ നികുതിപണത്തിൽ നിന്ന് ഒരുപാടു കോടി പോയത് അല്ലാതെ ഒന്നും സംഭവച്ചതായി അറിയില്ല. അവർ സമർപ്പിച്ച റിപ്പോർട്ടിന് എന്ത് സംഭവിച്ചു?
സർക്കാരിന്റെ ഡൽഹി ക്യാബിനറ്റ് ഉദ്യോഗസ്ഥൻ ഇതു വരെ എന്ത് കാര്യമാണ് ഡൽഹിയിൽ ചെയ്തത്?
ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.
ചോദ്യങ്ങൾ ചോദിക്കാതെ നിവർത്തിഇല്ല.
സർക്കാരിന്റെ ആശ്രിത -ഗുണഭോക്ത -ശിങ്കിടി നെറ്റ്വർക്കിനും സ്തുതി പാഠകർക്കും ഇതൊന്നും ഇഷ്ടപ്പെടുകയില്ല.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ച അന്തരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടിയവരെപ്പറ്റി പറയാൻ നിങ്ങൾക്ക് ഉളുപ്പില്ലേ എന്ന് ചോദിക്കും
ചോദ്യങ്ങൾ ചോദിച്ചാൽ ധർമ്മപുരിയിൽ പ്രജാപതി വാഴ്ത്തുകാർക്ക് ഇഷ്ട്ടമല്ല.
അതു കൊണ്ട്.
ഇൻക്വിലാബ് ഇൻക്വലാബ് സിന്ദാബാദ്.
തൊഴിലാളി വർഗ്ഗ ജനാധിപത്യം നീണാൾ വാഴട്ടെ.
പ്രൈസ്വാട്ടർ കൂപ്പർ നമ്മുടെ സഖാക്കൾ.
നമ്മൾ ഭരിക്കും നമ്മൾ ജയിക്കും.
വിപ്ലവം അടുത്താണ്.
എല്ലാം ശരിയായി. എല്ലാ നിവർത്തിയായി.
Stories you may Like
- കനകമാഫിയയുടെ 'നയതന്ത്ര ബന്ധങ്ങൾ' ഞെട്ടിക്കുന്നത്
- സ്വപ്ന സുരേഷിനെ ഒറ്റിയത് ദുബായിൽ വെച്ച് ചിത്രീകരിച്ച ആ രഹസ്യ വീഡിയോ കണ്ടയാൾ
- സ്വപ്നയുടെ മൊഴി; പുറത്തുവരുന്നത് കോടതിയെയും ഞെട്ടിച്ച പേരുകൾ
- ലോക സ്വർണ്ണ വിപണിയെ നിലനിർത്തുന്നത് ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണത്തിനുള്ള സ്ഥാനം
- 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്