Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതയുടെ സാരികൾ എണ്ണുന്നവരും കണ്ണുനീർ സീരിയൽ ഒരുക്കുന്ന ചാനലുകളും കാണാത്തൊരു കാഴ്‌ച്ച; ദൂരദർശന്റെ 'ഇനി ഞങ്ങൾ പറയാം' റിയാലിറ്റിഷോ ശ്രദ്ധനേടുന്നത് അസാധാരണമായ ഒരു സാമൂഹ്യ വിപ്ലവം ലോകത്തിന് പരിചയപ്പെടുത്തി

സരിതയുടെ സാരികൾ എണ്ണുന്നവരും കണ്ണുനീർ സീരിയൽ ഒരുക്കുന്ന ചാനലുകളും കാണാത്തൊരു കാഴ്‌ച്ച; ദൂരദർശന്റെ 'ഇനി ഞങ്ങൾ പറയാം' റിയാലിറ്റിഷോ ശ്രദ്ധനേടുന്നത് അസാധാരണമായ ഒരു സാമൂഹ്യ വിപ്ലവം ലോകത്തിന് പരിചയപ്പെടുത്തി

ഷാജി ജേക്കബ്

വികസനോന്മുഖ മാദ്ധ്യമപ്രവർത്തനം അന്യം നിന്നു പോകുന്ന കാലമാണ് ഇന്ന് കേരളത്തിൽ. വാർത്താ ചാനലുകൾ വിവാദങ്ങളുടെ പിന്നാലെ പോകുകയാണ്, സ്വകാര്യ ചാനലുകളാകട്ടെ സീരിയലുകളുടെയും ഗെയിം ഷോകളുടെയും പിന്നാലെയാണ്. ഇവിടെയാണ് നിശബ്ദമായി ഒരു സാമൂഹ്യ വിപ്ലവം തീർത്ത് ദൂരദർശൻ ചാനൽ മുന്നേറുന്നത്. വികസന മാദ്ധ്യമപ്രവർത്തനത്തിന്റെ മലയാളചരിത്രത്തിൽ അപൂർവ്വവും അസാധാരണവുമായ ഒരു മാതൃക തീർത്ത് മുന്നേറുന്നത്. തിരുവനന്തപുരം ദൂരദർശന്റെ സാമൂഹ്യറിയാലിറ്റിഷോ, 'ഇനി ഞങ്ങൾ പറയാം' ആണ്. നാൽപ്പതു ലക്ഷത്തിലധികം സ്ത്രീകൾ അംഗങ്ങളായ, രണ്ടര ലക്ഷത്തോളം കുടുംബശ്രീ യൂണിറ്റുകൾ കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന സാമൂഹ്യ വിപ്ലവമാണ് ദൂരദർശനിലൂടെ ചർച്ചയാകുന്നത്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത കഥകൾ ടെലിവിഷൻ സീരിയലുകളിൽ നിറയുന്ന കാലത്താണ് സമൂഹത്തിന്റെ താഴെക്കിടയുള്ള ഈ സാമൂഹ്യ റിയാലിറ്റി ഷോ ശ്രദ്ധ നേടുന്നത്. സമാനതകളില്ലാത്ത ഒരു മാദ്ധ്യമസംരംഭം പക്ഷേ, ആരും കാണാതെ, കേൾക്കാതെ പോകുകയാണ്..

'Development communication is the art and science of human communication applied to the speedyt ransformation of a coutnry and the mass of its people from povetry to a dynamic state of economic growth that makes possible greater social equaltiy and the larger fulfilment of the human potential' - Nora Quebral

ഇതൊരു കണ്ണീർകഥയല്ല, നവകേരളമാതൃക'യുടെ മാദ്ധ്യമരൂപം

വിഹിതബന്ധങ്ങളിൽ നിന്നൂറ്റിയെടുക്കുന്ന ഒളിഞ്ഞുനോട്ടരതി ലക്ഷ്യമിട്ട് മാസികകൾക്കും ജനപ്രിയപരമ്പരകൾക്കും പൂരകമായി വിനോദചാനലുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന 'ജീവിത'കഥകളുടെ കണ്ണീർമഴയല്ല ദൂരദർശനിലെ 'ഇനി ഞങ്ങൾ പറയാം'. മാദ്ധ്യമങ്ങളിൽ നിന്നു സ്ത്രീക്കു വേണ്ടത് മധ്യവർഗ ഫാന്റസികളും ഉപഭോഗലഹരികളും ലൈംഗിക സദാചാര വേഴ്ചകളുമാണെന്ന ധാരണ തിരുത്തിയെഴുതാനുള്ള മലയാളത്തിലെ ആദ്യ ശ്രമമാണിത്. സ്ത്രീശാക്തീകരണത്തിന്റെ വിശ്വവിഖ്യാതമായ 'നവകേരളമാതൃക'യുടെ മാദ്ധ്യമരൂപം. സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും കുടുംബഛിദ്രങ്ങളും മൂലം ആത്മഹത്യയെക്കുറിച്ചുപോലും ആലോചിച്ച സ്ത്രീകൾ ജീവിതത്തിലേക്കു തിരിച്ചുവന്ന് 'കുടുംബശ്രീയില്ലെങ്കിൽ ഞങ്ങളില്ല' എന്ന് കണ്ണീരോടെ, എന്നാൽ തികഞ്ഞ ആത്മബോധത്തോടെ നട്ടെല്ലുനിവർത്തിനിന്ന് പറയുന്ന സാമൂഹ്യാവസ്ഥയുടെ കതിരും പതിരും തിരയുന്ന മാദ്ധ്യമസംരംഭം.

'കേരളമാതൃക'യുടെ മാത്രമല്ല ആധുനികതയുടെതന്നെ വിമർശനസ്ഥാനങ്ങൾ കണ്ടെത്തിയ ചരിത്ര സന്ദർഭങ്ങളിലൊന്നിന്റെ സൃഷ്ടിയാണല്ലോ, കുടുംബശ്രീ. നാല്പതുലക്ഷത്തിലധികം സ്ത്രീകൾ അംഗങ്ങളായി പ്രവർത്തിക്കുന്ന, ലോകത്തെ തന്നെ ഏറ്റവും വലിയ സാമൂഹ്യകൂട്ടായ്മകളിലൊന്ന്. ദാരിദ്ര്യനിർമ്മാർജനം ലക്ഷ്യമിട്ട് 1998-ൽ തുടക്കമിട്ട ഈ മഹാപ്രസ്ഥാനത്തിൽ, പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന രണ്ടരലക്ഷത്തോളം അയൽക്കൂട്ട യൂണിറ്റുകളും ആയിരത്തോളം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അത്രയുംതന്നെ സിഡിഎസുകളുമാണുള്ളത്. മുഴുവൻ സിഡിഎസുകൾക്കും, എന്നുവച്ചാൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും, അവസരം നൽകി, പ്രാഥമികതലത്തിൽ ഒരു ജില്ലയിൽനിന്ന് അഞ്ചുവീതം സിഡിഎസുകളെ തെരഞ്ഞെടുത്ത് എഴുപതു സിഡിഎസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന 'മത്സര'മാണ് 'ഇനി ഞങ്ങൾ പറയാം'. 'സോഷ്യൽ റിയാലിറ്റിഷോ' എന്നാണ് ദൂരദർശൻ ഈ പരിപാടിക്കു നൽകിയിരിക്കുന്ന വിശേഷണം. അവിഹിതബന്ധങ്ങളിൽ നിന്നൂറ്റിയെടുക്കുന്ന ഒളിഞ്ഞുനോട്ടരതി ലക്ഷ്യമിട്ട് മാസികകൾക്കും ജനപ്രിയപരമ്പരകൾക്കും പൂരകമായി വിനോദചാനലുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന 'ജീവിത'കഥകളുടെ കണ്ണീർമഴയല്ല ദൂരദർശനിലെ 'ഇനി ഞങ്ങൾ പറയാം'. മാദ്ധ്യമങ്ങളിൽ നിന്നു സ്ത്രീക്കു വേണ്ടത് മധ്യവർഗ ഫാന്റസികളും ഉപഭോഗലഹരികളും ലൈംഗിക സദാചാര വേഴ്ചകളുമാണെന്ന ധാരണ തിരുത്തിയെഴുതാനുള്ള മലയാളത്തിലെ ആദ്യ ശ്രമമാണിത്.

തിരുവനന്തപുരം ദൂരദർശൻതന്നെ മുൻപ് കേരളത്തിലെ മുഴുവൻ (999) ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾ (57)ക്കും കോർപ്പറേഷനുകൾ (5)ക്കുമായി ഈ പേരിൽ 'ഗ്രീൻകേരള എക്സ്‌പ്രസ്' എന്ന ഒരു മത്സരം നടത്തിയിരുന്നു. അന്ന് കേരളസർക്കാരും ശുചിത്വമിഷനും കിലയും സി.ഡിറ്റുമൊക്കെ ദൂരദർശനുമായി സഹകരിച്ചിരുന്നു. ഇരുനൂറിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പങ്കെടുത്ത ആ മത്സരാധിഷ്ഠിത പരിപാടി ഓരോ പ്രദേശത്തും ദൂരദർശൻ ടീം എത്തിച്ചേരുന്ന ഒരു 'ഗ്രൗണ്ട്' റിയാലിറ്റിഷോകൂടിയായിരുന്നു. പല റൗണ്ടുകൾ നീണ്ട പരിപാടിക്കൊടുവിൽ മികച്ച സ്ഥാപനത്തിന് ഒരുകോടി രൂപ പുരസ്‌കാരം നൽകിയ 'ഗ്രീൻ കേരള എക്സ്‌പ്രസ്' 2010 മാർച്ച് ഒന്നു മുതൽ സംപ്രേഷണം തുടങ്ങി. വികസനമാദ്ധ്യമപ്രവർത്തനം (developmental Journalism) എന്ന സങ്കല്പനത്തെ ഇത്രമേൽ സാർഥകവും ജനാധിപത്യപരവുമായി നിർവചിച്ച, മറ്റൊരു സംരംഭം മുൻപ് മലയാളത്തിലുണ്ടായിട്ടില്ല. പരിസ്ഥിതിബദ്ധവും പ്രാദേശികവും സാമൂഹികവുമൊക്കെയായ വികസനമാതൃകകളുടെയും അവയിലെ പങ്കാളിത്തത്തിലൂടെ നടക്കുന്ന സാമൂഹ്യമാറ്റത്തിന്റെയും ദാരിദ്ര്യനിർമ്മാർജനത്തിന്റെയും അനുപമമായ ഒരാവിഷ്‌ക്കാരമായിരുന്നു 'ഗ്രീൻകേരള എക്സ്‌പ്രസ്'. മാദ്ധ്യമങ്ങൾ പൊതുവിൽ തമസ്‌കരിക്കുന്ന കീഴാള, പ്രാദേശിക, ജനകീയ പ്രശ്‌നങ്ങളുടെയും വിഷയങ്ങളുടെയും ബദൽ ജീവിതവും വെളിപ്പെടലും നടപ്പായ ഇടപെടൽ. ഈ പരിപാടിക്കു പിന്നിലെ ബുദ്ധികേന്ദ്രവും ചാനലിന്റെ നിർമ്മാതാവുമായിരുന്ന വ്യക്തിയെ രാഷ്ട്രീയപക്ഷപാതമാരോപിച്ച് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അന്ന് സ്ഥലംമാറ്റിയെങ്കിലും, തദ്ദേശസ്ഥാപനങ്ങൾ കേരളവികസനത്തിനു നൽകിയ പ്രാദേശിക, ജനകീയ ലക്ഷ്യബോധത്തിന്റെ എത്രയെങ്കിലും മാതൃകകൾ 'ഗ്രീൻകേരള എക്സ്‌പ്രസ്' അവതരിപ്പിച്ചു.

വയനാട്ടിലെ വെള്ളമുണ്ടയിൽ ഇരുപത്തെട്ടുവർഷമായി ഒരു വിദ്യാർത്ഥിപോലും പത്താം ക്ലാസ് പരീക്ഷ പാസ്സാകാത്ത അവസ്ഥയുണ്ടായിരുന്നു. ജനസംഖ്യയുടെ അഞ്ചിലൊന്ന് ആദിവാസികളുള്ള ഇവിടെ പഞ്ചായത്ത് നടപ്പാക്കിയ പുതിയ സമീപനങ്ങളുടെ ഫലമായി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരമുയർന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിൽ നടന്ന ആരോഗ്യസർവേ, പാലിയേറ്റീവ് ശുശ്രൂഷ വേണ്ട മുന്നൂറ്റിയെഴുപതു പേരെയാണ് സ്വന്തം പഞ്ചായത്തിൽ കണ്ടെത്തിയത്! ആകെ ജനസംഖ്യയുടെ ഒരു ശതമാനം. തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് 2500 ഹെക്ടർ നെല്പാടത്താണ് ജൈവകൃഷി നടപ്പാക്കിയത്. പാലുല്പാദനം നാലുമടങ്ങ് വർധിപ്പിച്ച എലപ്പുള്ളി, മൂവായിരം അവിവാഹിതരുടെ പിന്തുണയോടെ സ്ത്രീധനവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച നിലമ്പൂർ, 670 വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച കൊരട്ടി.... കേരളത്തിൽ സംഭവിച്ചുതുടങ്ങിയ ചില മാറ്റങ്ങളുടെ ചരിത്രഗാഥ രചിക്കുകയായിരുന്നു, ആ പരിപാടി.തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് 2500 ഹെക്ടർ നെല്പാടത്താണ് ജൈവകൃഷി നടപ്പാക്കിയത്. പാലുല്പാദനം നാലുമടങ്ങ് വർധിപ്പിച്ച എലപ്പുള്ളി, മൂവായിരം അവിവാഹിതരുടെ പിന്തുണയോടെ സ്ത്രീധനവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച നിലമ്പൂർ, 670 വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച കൊരട്ടി.... കേരളത്തിൽ സംഭവിച്ചുതുടങ്ങിയ ചില മാറ്റങ്ങളുടെ ചരിത്രഗാഥ രചിക്കുകയായിരുന്നു, ആ പരിപാടി.

ഒരർഥത്തിൽ, 'ഇനി ഞങ്ങൾ പറയാം', 'ഗ്രീൻകേരള എക്സ്‌പ്രസി'ന്റെ തുടർച്ചയാണ്. പക്ഷെ കുറെക്കൂടി സമഗ്രവും വ്യാപകവും ജനകീയവും പങ്കാളിത്തപരവും സർവ്വോപരി സ്ത്രീശാക്തീകരണത്തിന്റെ അതുല്യമായ മാതൃകയുമാണിത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സംയുക്തശ്രമങ്ങളിലൂടെ കേരളത്തിലരങ്ങേറുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെയും അതിനു ചുക്കാൻ പിടിക്കുന്ന സ്ത്രീകളുടെയും സക്രിയമായ സാന്നിധ്യവും നിർവാഹകത്വവുമാണ് ഈ പരിപാടിയുടെ മിച്ചവും മൂല്യവും.

മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ ജേണലിസ്റ്റും ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിന്റെ പ്രോഗ്രാംഹെഡും ഡപ്യൂട്ടി ഡയറക്ടറുമായ ജി. സാജനാണ് 'ഗ്രീൻകേരളാ എക്സ്‌പ്രസി'ന്റെതെന്നപോലെ ഈ പരിപാടിയുടെയും സൂത്രധാരൻ. കേരളത്തിലെ നാലിലൊന്ന് സ്ത്രീകൾ അംഗങ്ങളാണ് എന്നതുകൊണ്ടു മാത്രമല്ല കുടുംബശ്രീ അസാധാരണമായ ഒരു സാമൂഹ്യവികസന മാതൃകയാകുന്നത്. അംഗങ്ങളിൽ വലിയൊരു പങ്ക് ദാരിദ്ര്യരേഖക്കു താഴെയുള്ള ഈ സ്ത്രീകൂട്ടായ്മയ്ക്ക് മറ്റൊരു സർക്കാർ-സ്വതന്ത്ര ഏജൻസിക്കും നാളിതുവരെ സാധിക്കാത്തവിധം സ്ത്രീശാക്തീകരണത്തിൽ ദാരിദ്ര്യനിർമ്മാർജനത്തിന്റെ ഭൗതികബന്ധങ്ങൾക്കൊപ്പം വൈകാരികവും വൈചാരികവുമായ സാമൂഹ്യബന്ധങ്ങൾക്കും രൂപംകൊടുക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. നാല്പതുലക്ഷം സ്ത്രീകൾ എന്നാൽ നാല്പതുലക്ഷം കുടുംബങ്ങളാണ്. ഒന്നര-രണ്ടുകോടി മനുഷ്യരാണ്; ഒരു പകുതി കേരളീയജനതയാണ്. ഇടതുപക്ഷ ഹൈജാക്ക് ചെയ്ത, ബി.പി.എൽ വിഭാഗത്തിനുമേൽ എ.പി.എൽ. വിഭാഗത്തിന്റെ സാമൂഹ്യാധിപത്യമുള്ള, സാമ്പത്തികവരുമാനത്തെക്കരുതിയുള്ള താൽക്കാലികച്ചങ്ങാത്തം മാത്രമാണ് കുടുംബശ്രീ എന്നിങ്ങനെ ചില സാമൂഹ്യനിരീക്ഷകർ ഉന്നയിക്കുന്ന വിമർശനങ്ങൾ ബാക്കിയാകുമ്പോഴും ഈ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറയുന്നില്ല എന്ന് തെളിയിക്കുകയാണ് 'ഇനി ഞങ്ങൾ പറയാം'.

രണ്ടുതലങ്ങളിൽ കാണണം, 'ഇനി ഞങ്ങൾ പറയാം' എന്ന ദൂരദർശൻ പരിപാടിയുടെ രാഷ്ട്രീയത്തെ. ഒന്ന്, കുടുംബശ്രീയുടെ സാമൂഹ്യദൗത്യങ്ങൾക്കും വികസനസമീപനങ്ങൾക്കും സ്ത്രീശാക്തീകരണശ്രമങ്ങൾക്കും കൈവരുന്ന സ്വീകാര്യതയുടെയും പ്രസക്തിയുടെയും തലം. രണ്ട്, മലയാളമാദ്ധ്യമങ്ങളുടെ വാർത്താ, വിനോദമണ്ഡലങ്ങളിൽ ദൂരദർശൻ സൃഷ്ടിക്കുന്ന വിപ്ലവകരമായ ഒരു വഴിമാറിനടപ്പിന്റെ തലം.

സാമൂഹ്യ വിപ്ലവത്തെ റിയാലിറ്റി ഷോ ആയി അവതരിപ്പിക്കുന്നതെങ്ങനെ?

ങ്ങൾ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ രണ്ടോ മൂന്നോ 'വികസന'പരിപാടികളുടെ വീഡിയോ ക്ലിപ്പിംഗുകളും വിവിധ മേഖലകളിലെ പ്രവർത്തനരീതികൾ വിശദീകരിക്കാൻ കഴിയുന്ന ഒരു പറ്റം അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റുമൊത്ത് ഓരോ സിഡിഎസിന്റെയും ഭാരവാഹികൾ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു. മുൻകൂട്ടി ദൂരദർശനിൽ രജിസ്റ്റർ ചെയ്ത്, ചാനൽ നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിച്ച്, പൊതുസമൂഹത്തിനു മുന്നിൽ, കുടുംബശ്രീയിലൂടെ തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും നടത്തുന്ന പ്രവർത്തനങ്ങളും അവതരിപ്പിക്കുകയാണ് ഓരോ സിഡിഎസും ചെയ്യേണ്ടത്. ഒരു സോഷ്യൽ ഓഡിറ്റിംഗിന്റെ ആർജ്ജവമുള്ള മൂല്യനിർണയം നടത്തുകയാണ് ജൂറി. കെ.പി. കണ്ണൻ, നിവേദിത പി. ഹരൻ, മിനി സുകുമാർ എന്നിവരാണ് സ്ഥിരം ജൂറി. ഇവർക്കുപുറമെ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരോ അക്കാദമിക വിദഗ്ധരോ ഒക്കെയായ രണ്ട് താൽക്കാലികാംഗങ്ങൾ ഓരോ ആഴ്ചയും മാറി മാറി വരികയും ചെയ്യും.

ആശയങ്ങളുടെ മൗലികതയും സാമ്പത്തിക സ്വാശ്രയത്വവും, അംഗങ്ങളുടെ സചേതന പങ്കാളിത്തം, പരിസ്ഥിതിബദ്ധത, സാങ്കേതികതയുടെ ഉപയോഗം, വിപണിവിജയം, പുതുമകൾ, സാമൂഹ്യപ്രാധാന്യവും പ്രാദേശിക വികസനവും, ദാരിദ്ര്യനിർമ്മാർജനം, സ്ത്രീശാക്തീകരണം, വിവിധ സാമൂഹ്യസ്ഥാപനങ്ങളുടെ ഏകോപനം എന്നിങ്ങനെ പത്തോളം ഘടകങ്ങൾ പരിഗണിച്ചാണ് ഓരോ സിഡിഎസിന്റെയും മികവ് തീരുമാനിക്കുന്നത്.കേരളത്തിൽ കുടുംബശ്രീ സൃഷ്ടിക്കുന്ന ഇടപെടലുകളിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കുംവിധത്തിൽ ഈ പരിപാടിയുടെ മുഴുവൻ എപ്പിസോഡുകളും യൂട്യൂബിൽ നൽകുകയും ചെയ്യുന്നു, ദൂരദർശൻ. മാർച്ച് പതിനെട്ടിന് സംപ്രേഷണം തുടങ്ങിയ 'ഇനി ഞങ്ങൾ പറയാം', അഞ്ചുമാസം തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഏഴുമണിക്ക് കാണാം. ഓരോ എപ്പിസോഡിനും രണ്ട് പുനഃസംപ്രേഷണങ്ങൾ പകൽസമയത്തുണ്ട്.

കേവലം ഒരു മത്സരമെന്നതിനപ്പുറം നിരവധി ലക്ഷ്യങ്ങൾ ഇത്തരമൊരു പരിപാടികൊണ്ട് ദൂരദർശൻ സ്വപ്നം കാണുന്നുണ്ട്. കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്ന വികസനസംസ്‌കാരത്തിന്റെ വിപുലമായ അവതരണം, വിജയകരവും മാതൃകാപരവുമായ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രചാരണം, കുടുംബശ്രീക്ക് നിരന്തരമായ മാദ്ധ്യമപ്രതിനിധാനവും അതുവഴി ദൂരദർശന്റെ ജനകീയതയും ഉറപ്പുവരുത്തൽ, പരിസ്ഥിതിബദ്ധവും പങ്കാളിത്തപരവുമായ വികസനത്തിന് പിന്തുണ നൽകുന്ന ഒരു പൊതുമണ്ഡലത്തിന്റെ നിർമ്മിതി എന്നിങ്ങനെ. ഒപ്പം, കേരളത്തിൽ കുടുംബശ്രീ സൃഷ്ടിക്കുന്ന ഇടപെടലുകളിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കുംവിധത്തിൽ ഈ പരിപാടിയുടെ മുഴുവൻ എപ്പിസോഡുകളും യൂട്യൂബിൽ നൽകുകയും ചെയ്യുന്നു, ദൂരദർശൻ. മാർച്ച് പതിനെട്ടിന് സംപ്രേഷണം തുടങ്ങിയ 'ഇനി ഞങ്ങൾ പറയാം', അഞ്ചുമാസം തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഏഴുമണിക്ക് കാണാം. ഓരോ എപ്പിസോഡിനും രണ്ട് പുനഃസംപ്രേഷണങ്ങൾ പകൽസമയത്തുണ്ട്. ഈ പരിപാടിയുടെ മാർഗരേഖയിൽ പറയുന്നതുപോലെ, സ്ത്രീശാക്തീകരണം, പങ്കാളിത്ത ജനാധിപത്യം, ദാരിദ്ര്യനിർമ്മാർജനം, നേതൃത്വഗുണം, പരിസ്ഥിതിബദ്ധവികസനം, നവീനമായ വികസനനയങ്ങളുടെ നടപ്പാക്കൽ, വിവിധ ഭരണകൂടസ്ഥാപനങ്ങളുടെ ഏകോപനം എന്നീ ഏഴു മാർഗങ്ങളും ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള സമഗ്രമായ ഒരു സാമൂഹ്യാപഗ്രഥനമാണ് 'ഇനി ഞങ്ങൾ പറയാം!'

മലപ്പുറം, മാരാരിക്കുളം, വരവൂർ, പുല്ലൂർ, ഉളിക്കൽ, പെരിങ്ങോട്ടുശ്ശേരി, തിടനാട്, പേരാവൂർ, അന്നമനട, ശ്രീകൃഷ്ണപുരം, കരിമ്പ, കണ്ടല്ലൂർ, കഞ്ഞിക്കുഴി, എടയ്ക്കാട്ടുവയൽ, ബേദടുക്ക, തിരുവമ്പാടി, വഴിക്കടവ്, വാഴൂർ, വണ്ടൂർ, തൊടിയൂർ, നടത്തറ, ഏറ്റുമാനൂർ, ചെട്ടികുളങ്ങര, മലയാലപ്പുഴ, പുതുപ്പാടി.... എന്നിങ്ങനെ ഈ പരിപാടിയിൽ പങ്കെടുത്ത ഏതു സിഡിഎസിന്റെയും പ്രകടനം വിലയിരുത്തി നോക്കുക. ഓരോ സിഡിഎസിനുമുണ്ട്, അങ്ങേയറ്റം ആർജ്ജവവും സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യബോധവുമുള്ള സമീപനങ്ങൾ.

കേരളത്തിലെങ്ങും നിന്നുള്ള സ്ത്രീകൾ, അവരുടെ ജാതി, മത, വർഗ, രാഷ്ട്രീയ താൽപര്യങ്ങളെല്ലാം മറികടന്ന് (ജാതി, മത, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയ സമാന്തര 'ശ്രീ'കളുടെ പരാജയവും ഇതോടൊപ്പം കാണണം.) പ്രാദേശികവും പാരിസ്ഥിതികവുമായ വികസനപരിപാടികളും സാമൂഹിക കൂട്ടായ്മകളും മുന്നോട്ടുവച്ച് എത്രയും ചെറുതെങ്കിലും വിസ്മയകരമായ ഒരു സംരംഭകസംസ്‌കാരം കെട്ടിപ്പടുക്കുന്നതിന്റെ കഥയാണ് ഓരോ എപ്പിസോഡും. ദാരിദ്ര്യനിർമ്മാർജനമെന്നത് വെറും സാമ്പത്തിക പുരോഗതിയും വികസനമെന്നത് മൂലധനനിക്ഷേപവും മാത്രമല്ലെന്നും മാനുഷികാവസ്ഥകളുടെ കൂടുതൽ സാർഥകമായ സാക്ഷാത്കാരമാണെന്നും തെളിയിക്കുന്നവ. സാമ്പത്തിക സ്വാശ്രയത്വം, സ്ത്രീശാക്തീകരണം, കൂട്ടായ്മയുടെ പാരസ്പര്യം, പരിസ്ഥിതിബദ്ധമായ വികസനം എന്നീ നാലു തൂണുകളിലാണ് കുടുംബശ്രീയുടെ സാമൂഹ്യജീവിതം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഇവ തെളിയിക്കുന്നു. നൂറുകണക്കിന് സംരംഭങ്ങൾ തുടങ്ങിയ സിഡിഎസുകളുണ്ട്. വികേന്ദ്രീകൃതമായ ആസൂത്രണത്തിന്റെ ചെറുചെറു മാതൃകകൾ.

ചെറുകിട വ്യവസായസംരംഭങ്ങൾ, പാൽ-മുട്ട ഉല്പാദനം, ഭക്ഷ്യോല്പന്നങ്ങളഉടെ നിർമ്മാണം, പരമ്പരാഗത വ്യവസായങ്ങൾ, കൈത്തൊഴിലുകൾ, സംഘകൃഷി, ജൈവകൃഷി, കാറ്ററിങ്, ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ അസംബ്ലിങ്,..... നിശ്ചയമായും സാമ്പത്തികമായ മുന്നേറ്റങ്ങൾ മാത്രമല്ല കുടുംബശ്രീയുടെ ബാക്കിപത്രം. കൊച്ചി മെട്രോയുടെ നടത്തിപ്പുജോലികൾ വരെ നേടിയെടുത്തിരിക്കുന്നു, ചില കുടുംബശ്രീ സിഡിഎസുകൾ. ടാക്‌സിസർവീസ് മുതൽ ബസ് സർവ്വീസ് വരെ നടത്തുന്നു, മറ്റുചിലർ. ഫിഫയുടെ പരിശീലനം തങ്ങളുടെ കുട്ടികൾക്കു നേടിയെടുത്തവർ. അടിസ്ഥാനവിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾക്കിടയിൽ അസാധാരണമായ സാമൂഹിക കൂട്ടായ്മകൾ സൃഷ്ടിക്കാൻ ഇവർക്കു കഴിയുന്നു. മദ്യപാനത്തിനെതിരെ നിലപാടെടുക്കുന്നു. രാഷ്ട്രീയപ്രശ്‌നങ്ങളിൽ ഇടപെടുന്നു. മത-ജാതി മൗലികവാദികളുടെ വിലക്കുകൾ ലംഘിച്ച് കുടുംബശ്രീയുമായി സഹകരിക്കുന്നു. അടിമുടി പോസിറ്റീവായ ജീവിതക്കാഴ്ചകൾ രൂപപ്പെടുത്തുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നു. നിർധനർക്കുള്ള ഭവനനിർമ്മാണം മുതൽ ആതുരശുശ്രൂഷവരെയുള്ളവ ദൗത്യമായി ഏറ്റെടുക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുതൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതവരെയുള്ളവ ലക്ഷ്യമാക്കുന്നു. വയോധികരെയും അനാഥരെയും സംരക്ഷിക്കുന്നു. പാലിയേറ്റീവ് കെയർ, ബഡ്‌സ്‌കൂൾ തുടങ്ങിയവയുടെ നടത്തിപ്പ് ഒരു നിയോഗംപോലെ കാണുന്നു.ചെറുകിട വ്യവസായസംരംഭങ്ങൾ, പാൽ-മുട്ട ഉല്പാദനം, ഭക്ഷ്യോല്പന്നങ്ങളഉടെ നിർമ്മാണം, പരമ്പരാഗത വ്യവസായങ്ങൾ, കൈത്തൊഴിലുകൾ, സംഘകൃഷി, ജൈവകൃഷി, കാറ്ററിങ്, ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ അസംബ്ലിങ്,..... നിശ്ചയമായും സാമ്പത്തികമായ മുന്നേറ്റങ്ങൾ മാത്രമല്ല കുടുംബശ്രീയുടെ ബാക്കിപത്രം. കൊച്ചി മെട്രോയുടെ നടത്തിപ്പുജോലികൾ വരെ നേടിയെടുത്തിരിക്കുന്നു, ചില കുടുംബശ്രീ സിഡിഎസുകൾ. ടാക്‌സിസർവീസ് മുതൽ ബസ് സർവ്വീസ് വരെ നടത്തുന്നു, 

'ആശ്രയ' പോലുള്ള പദ്ധതികളിൽ കാര്യക്ഷമമായ പങ്കുവഹിക്കുന്നു-ഓരോ സിഡിഎസിനുമുണ്ട്, കൊടും പട്ടിണിയിൽനിന്നും നിരാശ്രയത്വത്തിൽനിന്നും ആത്മഹത്യാമുനമ്പിൽനിന്നുമൊക്കെ ജീവിതത്തിന്റെ പച്ചപ്പിലേക്കു തിരിച്ചുവന്ന എത്രയെങ്കിലും സ്ത്രീകളുടെയും കുടുംബങ്ങളുടെയും കഥകൾ പറയാൻ. നട്ടെല്ലു നിവർത്തി സമൂഹത്തിൽ നിലനിൽക്കുന്ന ചെറിയ ജീവിതങ്ങളുടെ ചിറകുവീശലുകളാണ് ഓരോ സിഡിഎസും അവതരിപ്പിക്കുന്നത്. അടുക്കളയിൽനിന്ന് അരങ്ങത്തേക്കു കുതിക്കുന്ന മലയാളിസ്ത്രീയുടെ ഏറ്റവും ബൃഹത്തും മൂർത്തവും സർഗാത്മകവുമായ സാമൂഹ്യചരിത്രമായി മാറുന്നു, ഇവ. പക്ഷെ....

റേറ്റിങ് കൂട്ടുന്ന കോടീശ്വരൻ ഷോയല്ല, അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള പ്രവേശം

ലയാളമാദ്ധ്യമചരിത്രത്തിൽ 'ഇനി ഞങ്ങൾ പറയാം' സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വിഷയം. TAM റേറ്റിങ് മാറി, നിലവിൽവന്ന BARC റേറ്റിങ് അനുസരിച്ച് മലയാളികളുടെ ടെലിവിഷൻ കാഴ്ച മധ്യവർഗകമ്പോള കാമനകളുടെയും 'അവിഹിത' ലൈംഗികതയുടെയും ഉത്സവമേളങ്ങളിൽതന്നെയാണ് ആറാടിനിൽക്കുന്നത്. ദൂരദർശനാകട്ടെ ഈ രംഗത്ത് ഏറെ പിന്നിലുമാണ്. ഏറെ എന്നു പറഞ്ഞാൽ വളരെയേറെ. മെയ്മാസത്തെ കണക്കുകളനുസരിച്ച്, ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന്റെ റേറ്റിങ് 1200-1300 പോയിന്റ് വരെയാണെങ്കിൽ ദൂരദർശന്റേത് 20-25 മാത്രമാണ്. ഒരുപാട് മലയാളം, ഹിന്ദി ചാനലുകൾക്കു പിന്നിൽ ഇരുപത്തഞ്ചാം സ്ഥാനമേ തിരുവനന്തപുരം ദൂരദർശൻകേന്ദ്രത്തിന് ജനപ്രീതിയുടെ കാര്യത്തിലുള്ളു. ഏഷ്യാനെറ്റിന്റെ ഒരുവർഷത്തെ പരസ്യവരുമാനം 400-500 കോടി രൂപയാണെങ്കിൽ ദൂരദർശന്റേത് വെറും 6-7 കോടി രൂപയാണ് എന്നുകൂടി പറയുമ്പോൾ ഈ അജഗജാന്തരം വ്യക്തമാകും. സ്വകാര്യ-ഉപഗ്രഹ വിനോദ ചാനലുകളുടെയും ദൂരദർശന്റെയും ഉള്ളടക്കത്തിലെ വ്യത്യാസം പോലെതന്നെ പ്രധാനമാണ് അവയുടെ പ്രേക്ഷകരുടെ സാമൂഹ്യപദവികളും. സ്വകാര്യ-ഉപഗ്രഹ ചാനലുകൾ തുടങ്ങിയ കാലംതൊട്ടുതന്നെ അവയുടെയും ദൂരദർശന്റെയും പ്രേക്ഷകർ തമ്മിലുള്ള വ്യത്യാസം മുഖ്യമായും 'വർഗ'പരമാണ്. തുടക്കത്തിൽ, ആന്റിന മാത്രം വാങ്ങി ദൂരദർശൻ കണ്ട സാധാരണക്കാരിൽനിന്ന്, കേബിൾ കണക്ഷനെടുത്ത് സ്വകാര്യചാനലുകൾ കണ്ട മധ്യ-ഉപരിവർഗ പ്രേക്ഷകർ വളരെവേഗം ഏറെ അകലെയായി. തുടർന്നിങ്ങോട്ട്, ദൂരദർശനും 'ഉപഗ്രഹ'മായിട്ടും സ്വകാര്യചാനലുകൾ കാണുന്ന മലയാളികൾ ദൂരദർശനെ പാടെ തഴഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ഇന്ന്, ഗ്രാമങ്ങളിൽ, അതിസാധാരണക്കാരായ കുറെ പ്രേക്ഷകർ മാത്രമാണ് ദൂരദർശനുള്ളത്.

ആഗോളവൽക്കരണകാലത്തെ മലയാളിയുടെ വിപണി-ഉപഭോഗ താൽപര്യങ്ങളും സാമൂഹ്യലഹരികളും വിനോദരതികളും തൃപ്തിപ്പെടുത്താൻ സ്വകാര്യചാനലുകളെപ്പോലെ ദൂരദർശനു കഴിയുന്നില്ല. തീർച്ചയായും അതൊരു കുറ്റമല്ല, മറിച്ച് മധ്യ-ഉപരിവർഗ കാമനകളുടെ ദൃശ്യവൽക്കരണവും പൂർത്തീകരണവും ലക്ഷ്യമിടുന്ന സ്വകാര്യ വിനോദ ചാനലുകൾക്ക്, ദാരിദ്ര്യരേഖക്കു താഴെയും തൊട്ടു മുകളിലുമുള്ള കുടുംബശ്രീ അംഗങ്ങൾ, ശ്രദ്ധകൊടുക്കേണ്ട ഒരു സാമൂഹ്യ/പ്രേക്ഷകവിഭാഗം തന്നെയല്ല എന്നതാണ് യഥാർഥത്തിൽ കുറ്റം. അവരിൽ ബഹുഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം സ്വകാര്യചാനലുകൾ ഏതെങ്കിലുംതരത്തിൽ ആഗ്രഹിക്കുകയോ അനുവദിക്കുകയോ പോലും ചെയ്യുന്നില്ല. സ്വകാര്യചാനലുകളിലെ ഓരോ പരിപാടിയും നിയന്ത്രിക്കുന്ന ജൂവലറി-വസ്ത്ര-ഫ്‌ളാറ്റ്-ഇലക്ട്രോണിക്‌സ്-വാഹന-സൗന്ദര്യവർധക-വിപണിക്കും പരസ്യദാതാക്കൾക്കും ഈ സാമൂഹ്യവിഭാഗം ഉപഭോക്താക്കൾ തന്നെയല്ല എന്നതാണ് അടിസ്ഥാനപരമായ വസ്തുത. സ്വാഭാവികമായും 'ഇനി ഞങ്ങൾ പറയാം' പോലൊരു പരിപാടി ദൂരദർശനു മാത്രമേ സാധ്യമാകൂ. പക്ഷെ അവിടെയാണ് കുറെക്കൂടി വലിയ ഒരു പ്രശ്‌നം നിലനിൽക്കുന്നത്. അതാകട്ടെ മാദ്ധ്യമപരം മാത്രമല്ല മലയാളിയുടെ വിശേഷിച്ചും മലയാളി സ്ത്രീയുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ജീവിതബോധത്തിന്റെതന്നെ പ്രശ്‌നവുമാണ്. ഈ പരിപാടിയെക്കുറിച്ചുള്ള രൂപരേഖയിൽ ദൂരദർശൻ ഒരു വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. 'നാല്പതുലക്ഷം കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ടു സ്പർശിക്കുന്ന ഇത്തരമൊരു പരിപാടി ഒന്നരകോടിയിലധികം കേരളീയരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരിൽ വലിയൊരു വിഭാഗം ദൂരദർശൻ പ്രേക്ഷകരായി നിലനിൽക്കുകതന്നെ ചെയ്യും'.

ഇതു യാഥാർഥ്യമാകുന്നുണ്ടോ? 'ഇനി ഞങ്ങൾ പറയാം' സംപ്രേഷണം ചെയ്യപ്പെടുന്ന രാത്രി ഏഴുമണിക്ക് സ്വകാര്യചാനലുകളിൽ നടക്കുന്ന ഗെയിംഷോകൾ, പരമ്പരകൾ, റിയാലിറ്റി ഷോകൾ തുടങ്ങിയവക്കു ലഭിക്കുന്ന പരസ്യപിന്തുണ ശ്രദ്ധിക്കുക. (പരസ്യമെന്നത്, പരിപാടിപോലെതന്നെ പ്രേക്ഷകരെ ആകർഷിക്കുന്നവയും കീഴടക്കുന്നവയുമാണ്. ഒരുകോടിരൂപ സമ്മാനം വാഗ്ദാനം ചെയ്യുന്നവയാണ് അവയിൽ പലതും. പരസ്യദാതാക്കളുടെ പേരിൽതന്നെ അറിയപ്പെടുന്നവ. മഴവിൽമനോരമയിലെയും ഫ്‌ളവേഴ്‌സിലെയും റിയാലിറ്റി ഷോകൾ, വിദേശത്തു ചിത്രീകരിച്ചവയും സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ തലകുത്തിമറിയലുമാണ്. ഏഷ്യാനെറ്റിൽ സുരേഷ്‌ഗോപി നയിക്കുന്ന കോടീശ്വരൻ എന്ന ഗെയിംഷോയാണുള്ളതെങ്കിൽ സൂര്യയിൽ ഏറെ ജനപ്രിയമായ പരമ്പരയാണുള്ളത്. ഓരോന്നും ലക്ഷക്കണക്കിനു രൂപ ദിവസവും പരസ്യവരുമാനമുള്ളവ. 'ഇനി ഞങ്ങൾ പറയാം' എന്ന പരിപാടിക്കുമുണ്ട് ഒരുകോടിരൂപയുടെ സമ്മാനവാഗ്ദാനം. എന്നിട്ടും ആകെയുള്ളത് കനറാബാങ്കിന്റെ ഒരു പരസ്യം മാത്രം. അതും, സർക്കാർ ഏജൻസിയുടെ നിർബന്ധപ്രകാരം ലഭിച്ച ഒരു ചടങ്ങുപരസ്യം.

ഒരുകോടിരൂപ സമ്മാനം വാഗ്ദാനം ചെയ്യുന്നവയാണ് അവയിൽ പലതും. പരസ്യദാതാക്കളുടെ പേരിൽതന്നെ അറിയപ്പെടുന്നവ. മഴവിൽമനോരമയിലെയും ഫ്‌ളവേഴ്‌സിലെയും റിയാലിറ്റി ഷോകൾ, വിദേശത്തു ചിത്രീകരിച്ചവയും സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ തലകുത്തിമറിയലുമാണ്.എത്ര ദരിദ്രമാകട്ടെ, മിക്കവാറും കേരളീയഗൃഹങ്ങളിൽ ഇന്ന് ടെലിവിഷനുണ്ട്. കണക്കുകളനുസരിച്ച്, അവയിൽ ഭൂരിഭാഗം കേബിൾ കണക്ഷനുള്ളവയുമാണ്. കുടുംബശ്രീയുമായി നേരിട്ടു ബന്ധമുള്ള ഒന്നരകോടിയിലധികം വരുന്ന കേരളീയരെങ്കിലും തങ്ങളുടെതന്നെ ജീവിതവും അനുഭവവും ഏറ്റവും യഥാതഥമായി അവതരിപ്പിക്കുന്ന ഇത്തരമൊരു പരിപാടി കാണുന്നുണ്ടോ? അതോ യാഥാർഥ്യത്തെക്കാൾ അവരെയും ഭ്രമിപ്പിക്കുന്നത് ഫാന്റസികൾ തന്നെയാണോ? ലോകത്തെവിടെയും ടെലിവിഷൻ പ്രേക്ഷകരുടെ നോട്ടം സ്വന്തം കുടുംബത്തിലേക്കല്ല, അയൽപക്കത്തേക്കാണു നീളുക എന്ന തത്വം മലയാളികൾക്കായി മാറ്റേണ്ടതില്ല എന്നല്ലേ ഈ പരിപാടിയുടെ അവസ്ഥയും തെളിയിക്കുന്നത്? 'ഇനി ഞങ്ങൾ പറയാം' എന്ന പരിപാടിയും ദൂരദർശൻ എന്ന മാദ്ധ്യമവും ഇത്രമേൽ സാമൂഹ്യപ്രതിബദ്ധതയും പ്രാധാന്യവും ജനകീയപ്രാതിനിധ്യവുമുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോഴും വികസന മാദ്ധ്യമപ്രവർത്തനത്തിന്റെ സമാനതകളില്ലാത്ത ഒരു മാതൃക അവതരിപ്പിക്കുമ്പോഴും മലയാളിയുടെ മാദ്ധ്യമജീവിതം സ്വകാര്യ, വിനോദ ചാനലുകളിൽ അർമാദിക്കുകയാണ്. 'കുടുംബശ്രീക്കു വ്യക്തിഗതനായകരില്ലാത്തതിനാൽ മാദ്ധ്യമങ്ങൾ ആ പ്രസ്ഥാനത്തെ അവഗണിക്കുകയാണെ'ന്ന പി. സായ്‌നാഥിന്റെ നിരീക്ഷണം അപ്രസക്തമാക്കാൻ ദൂരദർശനെങ്കിലും കഴിയുന്നു. അപ്പോഴും മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇതിനോടു മുഖംതിരിക്കുകയാണ്. കേരളീയസ്ത്രീയുടെ അപൂർവവും നിരൂപമവുമായ സാമൂഹ്യശാക്തീകരണത്തിന്റെ വെളിപാടുകൾ മരുഭൂമിയിൽ വീശുന്ന കാറ്റുപോലെ, ആർക്കും വേണ്ടാതെ പോകുകയാണോ? അടുക്കളയിൽ നിന്ന് അരങ്ങത്തേക്കാണോ അതോ അരങ്ങത്തുനിന്ന് അടുക്കളയിലേക്കാണോ മലയാളിയുടെ, വിശേഷിച്ചും മലയാളിസ്ത്രീയുടെ മാദ്ധ്യമദൃഷ്ടികൾ പായുന്നത്?

(ലേഖകൻ ഷാജി ജേക്കബ് കാലടി സർവകലാശാലയിലെ പ്രൊഫസറും മറുനാടൻ മലയാളിയിൽ പുസ്തകവിചാരം എന്ന കോളം ചെയ്യുന്ന വ്യക്തിയുമാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP