സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ? ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണ്; രാത്രി വനത്തിലൂടെ സഞ്ചരിച്ച് ഉരുൾപൊട്ടൽ ഉണ്ടായസ്ഥലത്ത് എത്തിച്ചേരണമെങ്കിൽ ധൈര്യം മാത്രമല്ല, കാട്ടുവഴികളെക്കുറിച്ചുള്ള അറിവും ഭൂമിശാസ്ത്രപരമായ ധാരണയുമൊക്കെ വേണം: സി കെ ശശീന്ദ്രൻ എംഎൽഎയെ കുറിച്ച് തോമസ് ഐസക്ക് എഴുതുന്നു
തോമസ് ഐസക്ക്
സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയം. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണ്. പുത്തുമലയും ചൂരൽമലയും പൂർണമായും ഒറ്റപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരുമടക്കം കുടുങ്ങിപ്പോയപ്പോൾ രാത്രി വനത്തിലൂടെ സഞ്ചരിച്ച് ഉരുൾപൊട്ടൽ ഉണ്ടായസ്ഥലത്ത് എത്തിച്ചേരണമെങ്കിൽ, അനിതരസാധാരണമായ ധൈര്യം മാത്രമല്ല, കാട്ടുവഴികളെക്കുറിച്ചുള്ള അറിവും ഭൂമിശാസ്ത്രപരമായ ധാരണയുമൊക്കെ വേണം. ജനങ്ങളിൽ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണത്.
രക്ഷാപ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാനദൗത്യം റോഡു ഗതാഗതം പുനഃസ്ഥാപിക്കലായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാനില്ലാത്ത സമയം. ഒറ്റപ്പെട്ടത് മൂവായിരത്തോളം ജനങ്ങൾ. എപ്പോൾ അവസാനിക്കുമെന്നറിയാതെ കോരിച്ചൊരിയുന്ന മഴ. ഏതുനിമിഷവും ദുരന്തത്തിന്റെ തുടർച്ചയെന്ന ഭീഷണിയുമായി പ്രകൃതി. ഈ ഘട്ടത്തിൽ പത്തു മൂവായിരം പേരെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു മാറ്റിയ ദൗത്യത്തിന് നേതൃത്വം നൽകിയത് ഒരുപക്ഷേ, ശശീന്ദ്രന്റെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നിരിക്കും. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ. വനം വകുപ്പുദ്യോഗസ്ഥർ, ഹാരിസൺ മലയാളത്തിലെ ജീവനക്കാർ എന്നിവരുൾപ്പെട്ട സംഘമാണ് അദ്ദേഹത്തിനൊപ്പം രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്ന് പ്രയത്നിച്ചത്.
രക്ഷാപ്രവർത്തന നേതൃത്വത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിലും അവസാനിക്കുന്നതല്ല, സി കെ ശശീന്ദ്രന്റെ ചുമതല. വയനാടിന്റെ പുനർനിർമ്മാണത്തിനുള്ള നേതൃത്വവും അദ്ദേഹത്തിനുണ്ട്. വീട്, റോഡുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പുനർനിർമ്മാണത്തിനൊപ്പം കൃഷിയും മറ്റ് ഉപജീവന മാർഗങ്ങളും മടക്കിക്കൊണ്ടു വരേണ്ടതുണ്ട്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് സമഗ്രമായ ഒരു കാഴ്ചപ്പാടോടെ വേണം വയനാടിന്റെ പുനർനിർമ്മാണം യാഥാർത്ഥ്യമാക്കേണ്ടത്. ഇക്കാര്യത്തിൽ കഴിഞ്ഞ പ്രളയത്തിനു ശേഷം അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിൽ ഏറ്റവുമധികം പാൽ ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയാണ് വയനാട്. കഴിഞ്ഞ പ്രളയസമയത്ത് ഒട്ടേറെ പശുക്കളാണ് ചത്തുപോയത്. ക്ഷീരകർഷകരുടെ ജീവിതം വല്ലാതെ പ്രതിസന്ധിയിലായി. അവരുടെ ഉപജീവനമാർഗം കരുപ്പിടിപ്പിക്കുന്നതിന് പ്രളയാനന്തരം എല്ലാ ക്ഷീര കർഷകർക്കും പശുക്കളെ എത്തിച്ച് കൊടുക്കുന്ന 'ഡൊണേറ്റ് എ കൗ' എന്ന പദ്ധതി ആരംഭിച്ചിരുന്നു. അതുപോലെ വാഴ കർഷകർക്ക് ആവശ്യമായ വാഴ വിത്തുകൾ സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് എത്തിച്ചുകൊടുത്തു. ഈ പ്രവർത്തനങ്ങളുടെയെല്ലാം ഏകോപനത്തിൽ ശശീന്ദ്രൻ മുന്നിൽത്തന്നെയുണ്ടായിരുന്നു.
കാപ്പികൃഷിയുടെ നേട്ടം വയനാട്ടിന് ലഭിക്കണമെന്ന കാര്യത്തിൽ ശശീന്ദ്രൻ കാണിക്കുന്ന നിർബന്ധബുദ്ധി, അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും പ്രായോഗിക സമീപനത്തിന്റെയും ഉദാഹരണമാണ്. കോർപറേറ്റ് കമ്പനികൾ കാപ്പിക്കച്ചവടത്തിൽ കൊള്ളലാഭം കൊയ്യുമ്പോൾ, വയനാട്ടിലെ കാപ്പി കർഷകരുടെ ജീവിതം ദുരിതമയമാണ്. കാലാനുസരണം കാപ്പിപ്പൊടിയുടെ വില വർദ്ധിക്കുന്നുണ്ടെങ്കിലും അതിന്റെ ഒരു ഗുണവും വയനാട്ടിലെ കർഷകന് ലഭിക്കുന്നില്ല. ഈ സ്ഥിതിമാറ്റാനുള്ള മാർഗങ്ങൾക്ക് ഏറ്റവുമധികം തല പുകയ്ക്കുന്ന വയനാട്ടുകാരനാണ് സി കെ ശശീന്ദ്രൻ.
ഇക്കാര്യം എനിക്കു വ്യക്തിപരമായിത്തന്നെ ബോധ്യമുണ്ട്. ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് സമഗ്ര വികസന പദ്ധതിയെക്കുറിച്ച് പഠിക്കാൻ തന്റെ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കുന്നമംഗലത്തെ സിഡബ്ല്യൂആർഡിഎമ്മിൽ ഒരു പഠനക്ലാസു തന്നെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. വയനാട് കാപ്പി പൊടിയാക്കി ബ്രാന്റ് ചെയ്ത് വിൽക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള കാപ്പി സംസ്കരണ വ്യവസായ പാർക്കിന് കിഫ്ബി പണം ലഭ്യമാക്കും. കാപ്പികൃഷിക്കാർ സഹകരണ സംഘങ്ങളായോ പ്രൊഡ്യൂസസ് സംഘങ്ങളായോ സംഘടിപ്പിച്ച് അനിവാര്യമായ കൃഷിരീതികളിലുള്ള മാറ്റം ഉറപ്പാക്കുകയും കാപ്പിക്കുരു സംസ്കരണ ഫാക്ടറിക്ക് ലഭ്യമാക്കുകയാണ് രണ്ടാമത്തെ നടപടി. ഷേഡ് കാപ്പി എന്ന നിലയിൽ കാപ്പി വിൽക്കാനാകും.
ഇതിന് തോട്ടങ്ങളിലെ മരത്തണൽ വർദ്ധിപ്പിക്കണം, കൂടുതൽ മരങ്ങൾ നടണം. ജില്ലയിൽ ബഹിർഗമിക്കപ്പെടുന്ന കാർബൺ പൂർണമായും വലിച്ചെടുക്കാനാവുന്ന എണ്ണം മരങ്ങൾ നടാൻ പറ്റും. അതോടെ കാർബൺ ന്യൂട്രൽ എന്ന പദവി ജില്ലയ്ക്ക് ലഭ്യമാകും. കാർബൺ ന്യൂട്രൽ വയനാട് എന്നത് കാപ്പിപ്പൊടിയെ ബ്രാന്റ് ചെയ്യുന്നതിന് സഹായകരമാകും. മരം നടുന്നവർക്ക് മൂന്നാം വർഷം മുതൽ മരമൊന്നിന് 50 രൂപ വീതം ദീർഘകാല വായ്പയായി നല്‍കുന്നതിനുള്ള സ്കീമുണ്ടാക്കും. മരം വെട്ടുമ്പോൾ ഈ പണം തിരിച്ചു നൽകിയാൽ മതിയാകും. നാലാമതായി ഇത് എക്കോ ടൂറിസത്തിന് പ്രോത്സാഹനമാകും. അതുപോലെതന്നെ ചക്ക പോലുള്ള ഉല്പന്നങ്ങളുടെ സംസ്കരണം ഉപ വ്യവസായമായിട്ടും വളരും. അവസാനമായി തൊഴിലുറപ്പിലൂടെയും അല്ലാതെയും വലിയ രീതിയിൽ തൊഴിലവസരങ്ങൾ ഇത് ജില്ലയിൽ സൃഷ്ടിക്കും. അഞ്ചു വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കൽ ആണ് ലക്ഷ്യം. ഒക്ടോബർ മാസത്തിൽ വ്യവസായ പാർക്കിന് തറക്കല്ലിട്ട് പദ്ധതിക്ക് തുടക്കം കുറിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരമൊരു സമഗ്ര പരിപാടിയുടെ വികസനത്തിന് അക്ഷീണം പ്രയത്നിക്കുന്ന ജനപ്രതിനിധിയാണ് സി കെ ശശീന്ദ്രൻ. അതിനിടയ്ക്കാണ് പ്രളയം ഇടിത്തീയായി വയനാടിനു മുകളിൽ വീണത്. തുടങ്ങിവെച്ചതെല്ലാം ഒന്നിൽ നിന്ന് വീണ്ടും തുടങ്ങേണ്ട അവസ്ഥ. പക്ഷേ, വെല്ലുവിളിയേറ്റെടുത്ത് ശശീന്ദ്രനെപ്പോലൊരാൾ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍