മദ്യപന്മാരുടെ സങ്കടം പിന്നെയും സഹിക്കാം; മറ്റു പലർക്കും അവകാശപ്പെടാനാകാത്ത സ്വയം നിർമ്മിത സാമ്പത്തിക വൈദഗ്ധ്യത്തിന്റെ മേലങ്കി അണിഞ്ഞ മന്ത്രിയുടെ ദീനരോദനമാണ് സഹിക്കാനാകാത്തത്; ഒന്നൊഴിയാതെയുള്ള ദുരിതങ്ങളിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യനും കേരള മോഡലും ശ്രദ്ധ ആകർഷിക്കുമ്പോൾ ധനമന്ത്രി പരാജയമായി മാറുന്നോ? മദ്യ വിപണനം നിലച്ചാൽ വിറയ്ക്കുന്നതാർക്ക്? ഡോ. ശിവപ്രസാദ് എഴുതുന്നു
ഡോ എസ് ശിവപ്രസാദ്
ലോക് ഡൗണിന്റെ ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ തെളിനീരൊഴുകുന്നത് ഗംഗയിലും യുമുനയിലും മാത്രമല്ല, ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിലും കൂടിയാണ്. കേരള സമൂഹത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളിലൊന്നായ മദ്യത്തിന്റെ ലഭ്യത ഇക്കാലയളവിൽ പൂർണ്ണമായും നിലച്ചതോടെ കുടുംബങ്ങൾക്കുള്ളിലും സമൂഹത്തിലും ഉണ്ടാക്കിയ സാമ്പത്തിക പ്രതിഫലനങ്ങൾ വഴിതുറക്കുന്നത് സാമ്പത്തിക ഭദ്രതക്കായി ഇനിയുമേറെ ദൂരം നാം സഞ്ചരിക്കേണ്ടതുണ്ട് എന്നതിലേക്കാണ്.
മദ്യപന്മാരുടെ സങ്കടം പിന്നെയും സഹിക്കാം. എന്നാൽ മദ്യത്തിൽ നിന്നുള്ള വരുമാനം നിലച്ചതോടെ, മറ്റു പലർക്കും അവകാശപ്പെടാനാകാത്ത സ്വയം നിർമ്മിത സാമ്പത്തിക വൈദഗ്ധ്യത്തിന്റെ മേലങ്കി അണിഞ്ഞ വകുപ്പ് മന്ത്രിയുടെ ദീനരോദനമാണ് സഹിക്കാനാകാത്തത്. ലോക്ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചിട്ട ആദ്യ ദിനങ്ങളിൽ ഉണ്ടായ വിറയലും മാനസിക സമ്മർദ്ദവും മദ്യപാനികൾ മറികടക്കുന്നു എന്നത് അശാസമേകുമ്പോൾ നമ്മുടെ ധനകാര്യ വകുപ്പിനും വകുപ്പ് മന്ത്രിക്കും ഉണ്ടായ വിറയൽ ആശങ്ക ജനിപ്പിക്കുന്നു. ഡോക്ടർമാരുടെ കുറിപ്പോടെ മദ്യം നൽകാൻ തുനിഞ്ഞതിനു പിന്നിലെ രഹസ്യം തികഞ്ഞ മദ്യപാനിക്കുപോലുമറിയാം. കുടുംബങ്ങളെ തകർക്കുന്ന ഈ സാമ്പത്തിക ശാസ്ത്രം സർക്കാർ ചിന്തിക്കരുതായിരുന്നു. വരവ് നിലച്ച ഇക്കാലത്ത് കുടുംബങ്ങളിൽ അവശേഷിക്കുന്ന തുക ഒറ്റദിനം കൊണ്ട് സർക്കാർ ഖജനാവിലെത്തുമെന്നല്ലാതെ മദ്യഷോപ്പുകൾ തുറക്കുന്നതുകൊണ്ട് മറ്റ് പ്രയോജനമൊന്നുണ്ടാകില്ല.
മദ്യപാനത്തിനടിമകളാകുന്നവരും മദ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ അടിമകളാകുന്ന സർക്കാരുമെന്ന പതിവുകാഴ്ച മാറിയേ തീരൂ. മദ്യപാനികളെ രണ്ടാം തരം പൗരന്മാരായി കാണാതെ ആരോഗ്യകരമായ മദ്യപാന ശീലം വളർത്തി എടുക്കണം. അല്ലാതെ അമിത ഉപയോഗം സർക്കാർ ചെലവിൽ വളർത്തി എടുക്കുകയല്ല വേണ്ടത്. മദ്യത്തിനടിപ്പെട്ടവർക്കെന്ന പോലെ അതിൽ നിന്നുള്ള വരുമാനത്തെ മാത്രം അശ്രയിക്കുന്ന സർക്കാരുകൾക്കും ചികിത്സ ആവശ്യമാണ്. വിമുക്തി കേന്ദ്രങ്ങളിലെന്നപോലെ ലോക് ഡൗൺ കാല കുടുംബ സൗഹാർദ്ദങ്ങളിൽ മാനസാന്തരം പ്രാപിച്ച് ബിവറേജസ് ക്യൂവിൽ ഇനി നിൽക്കില്ല എന്ന് ശപഥമെടുത്തവരെ വീണ്ടും ക്യൂവിലെത്തിച്ച് വിപണനമാണോ എക്സൈസ് വകുപ്പിന്റെ മുഖ്യ ചുമതലയെന്ന ചോദ്യം ഉയർത്താതിരിക്കാൻ ശ്രദ്ധിക്കണം.
ചുരുക്കത്തിൽ ധനകാര്യ മേഖലയിലെ പിടിപ്പുകേട് തുടരുകയാണ്. വിഭവ സമാഹരണത്തിനായുള്ള നൂതന മാർഗ്ഗങ്ങളോ പുതിയ വ്യവസായങ്ങളോ വളർന്നു കാണുന്നില്ല. ഉള്ളവയാകട്ടെ പൂട്ടിപ്പോകുകയും ചെയ്യുന്നു. കേന്ദ്രത്തെ കുറ്റം പറഞ്ഞിരിക്കലാകരുത് ജോലി. ലോട്ടറി, മദ്യം, മറ്റ് നികുതികൾ എന്നിവയെ ആശ്രയിച്ചാണ് നമ്മുടെ പോക്ക്. ലോട്ടറിയിലൂടെയും മദ്യത്തിലൂടെയുമുള്ള വരുമാനം സത്യത്തിൽ പാവപ്പെട്ട തൊഴിലാളികളിൽ നിന്നുള്ള പിടിച്ചുപറിയായി വേണമെങ്കിൽ കാണാം. താഴെ തട്ടിലുള്ളവരെ ചൂഷണം ചെയ്യുന്നതിൽ നാം മത്സരിക്കുന്നു എന്നർഥം. ജി. എസ്. ടി നടപ്പാക്കുന്നതിൽ വന്ന അപാകത വൻകിട വ്യാപാരികൾക്ക് ഗുണകരമായത് മനഃപൂർവുള്ള തെറ്റായിരുന്നു. കുടിശ്ശിക പിരിച്ചെടുക്കാൻ ചെന്ന സമയത്ത് നിലവിലില്ലാത്ത നികുതി എന്തിന് നൽകണമെന്ന വ്യാപാരികളുടെ അന്നത്തെ വാദം ഇതിനുദാഹരണമാണ്. വൻകിട വ്യാപാരികളിൽ നിന്ന് നികുതി പിരിക്കുന്നതിൽ കാട്ടുന്ന അലംഭാവവും അവർക്കു നൽകുന്ന ഇളവും ആവർത്തിക്കുന്നതിന്റെ യുക്തി എന്ത്? ചോദ്യമേറുമ്പോൾ വരുമാനത്തിന്റെ സിംഹഭാഗവും സർക്കാർ ജീവനക്കാർ തിന്നു മുടിക്കുന്നു എന്ന് പറഞ്ഞ് തടിയൂരുന്ന പതിവ് ഗൂഢലക്ഷ്യം വച്ചുള്ളതാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനു ബജറ്റിനു പുറത്തു ധനം കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പിറന്നതാണ് കിഫ്ബി. പക്ഷേ പിടികിട്ടാത്ത ആശയമായി കിഫ്ബി തുടരുന്നു. പാവപ്പെട്ടവരേയും പൊതുമേഖല സ്ഥാപനങ്ങളേയും രക്ഷിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, ഉൽപാദനം കൂട്ടുക എന്നിങ്ങനെ ഇടതു വീക്ഷണങ്ങളെ ബലപ്പെടുത്താൻ കിഫ്ബി ലോകമെമ്പാടു നിന്നും കുറഞ്ഞ പലിശയ്ക്ക് നിക്ഷേപ സമാഹരണം നടത്തും, ആ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും, തുടർന്ന് തൊഴിലിലും വരുമാന വർദ്ധനവിനുമൊപ്പം സമ്പദ്ഘടന വളരും. ഇങ്ങനെ പോകുന്നു കിഫ്ബിയുടെ ആകാശ കോട്ടകൾ. ഇവയൊന്നും പ്രത്യക്ഷത്തിൽ കാണുന്നില്ലെന്നു മാത്രമല്ല ബീവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകൾ അടച്ചാൽ ട്രഷറി നിയന്ത്രണം എന്ന അവസ്ഥ ഇപ്പോഴും തുടരുന്നു താനും. കോടികൾ മുടക്കി കൊട്ടിഘോഷിച്ച് ആരംഭിച്ച പ്രവാസി ചിട്ടിക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. പ്രതിപക്ഷ സംഘടനകകള സൗകര്യപൂർവം അകറ്റി നിർത്തിയ രാഷ്ട്രീയ സമീപനമാണ് ലക്ഷ്യത്തിന് തിരിച്ചടിയായതിന് ഒരു കാരണം. പാതി വഴിയിലെത്തിയ ചിട്ടികൾ നടത്താൻ പോലുമാകാത്ത അവസ്ഥ സംജാതമായേക്കും.
ഉൽപാദന- ഉപഭോഗ മേഖലകളെ ശക്തിപ്പെടുത്തി സാമ്പത്തിക രംഗത്തെ ശക്തമാക്കുന്ന സ്ഥിരം സംവിധാനങ്ങളെ കുറിച്ചാകണം ഇനിയെങ്കിലും സർക്കാർ ചിന്തിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്നവരെ ഒപ്പം ചേർത്ത് നിർത്തി കോവിഡ് സമ്മാനിച്ച തിരിച്ചറിവിൽ സാമ്പത്തിക ഭദ്രതയ്ക്കുള്ള പുതിയൊരു യജ്ഞത്തിന് തുടക്കമിടാൻ കഴിയുന്നത് ഒരു പക്ഷേ ഇടതുപക്ഷത്തിനു മാത്രമാണ്.
വാനോളമുള്ള പ്രതീക്ഷകളോടെയാണ് പിണറായി എന്ന നേതാവിനെ മുഖ്യമന്ത്രി പദത്തിൽ കേരളീയർ എത്തിച്ചത്. കാലങ്ങളിലൂടെ കേരളീയർ ആർജിച്ച വേറിട്ട അവബോധത്തെ തിരിച്ചറിഞ്ഞ് ഒന്നൊഴിയാതെ വന്നു പതിച്ച ദുരിതങ്ങളിൽ പതറാതെ മുന്നിൽ നിന്നു നയിച്ച അദ്ദേഹം കേരളത്തിന്റെ യശസ്സ് ലോകമെമ്പാടുമെത്തിച്ചു. ആഗോളതലത്തിൽ ഒട്ടേറെ രംഗങ്ങളിലെ കേരള മോഡൽ ചർച്ചയാകുമ്പോഴും ആർക്കും മനസ്സിലാകാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്ന ധനകാര്യ മന്ത്രി മാത്രമാണ് ആഗോള പരാജയമായി മാറുന്നത്. ധനകാര്യ രംഗത്തെ പിടിപ്പുകേട് ഇടത് സർക്കാരിനു വരുത്തിയേക്കാവുന്ന ക്ഷീണം മുഖ്യമന്ത്രിക്ക് മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം കരുതാൻ. അല്ലെങ്കിൽ പിന്നെ ഗീതഗോപിനാഥിന്റെ നിയമനം വേണ്ടിയിരുന്നില്ലല്ലോ.
Stories you may Like
- ദേശീയ ഹാൻഡ് ബോൾ താരത്തെ മർദ്ദിച്ചതിന് പിന്നിൽ
- പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
- വിദേശ രാജ്യങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
- അദ്ധ്യാപികയായ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്