സിപിഎമ്മിനെ അപേക്ഷിച്ച് സിപിഐയെ വ്യത്യസ്തമാക്കുന്നത് എന്താണ്? ദേശീയ പാർട്ടി പദവി നഷ്ടമായതോടെ സിപിഐ തീരുമോ? തീരണോ? ഡോ.എസ്.എസ്.ലാൽ എഴുതുന്നു
ഡോ.എസ്.എസ്.ലാൽ
സിപിഐ തീരുമോ? തീരണോ?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം പോയതോടെ സിപിഐ ദേശീയപ്പാർട്ടി അല്ലാതായി മാറിയിരിക്കാം. അതൊരു സാങ്കേതിക കാര്യമായാണ് കരുതേണ്ടത് എന്നെനിക്ക് തോന്നുന്നു. ഇതോടെ സിപിഐ തീർന്നു എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നുമില്ല. പാർലമെന്റ്, അസംബ്ലി സീറ്റുകളുടെ എണ്ണം വച്ച് ഒരു പാർട്ടിയുടെ നന്മയോ പ്രസക്തിയോ തീരുമാനിക്കാൻ കഴിയില്ലെന്ന് രാജ്യത്തെ സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുമുണ്ട്.
ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു പാർട്ടിയൊന്നുമല്ല സിപിഐ. എന്നാൽ കുറേയേറെ നല്ല നേതാക്കളും പ്രവർത്തകരും ആ പാർട്ടിയിൽ ഉണ്ട്. പല സംസ്ഥാനങ്ങളിലും. കേരളത്തിൽ കൂടുതലായി. വിദ്യാഭ്യാസ കാലം മുതൽ സിപിഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് - ൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജ് മുതൽ എനിക്ക് സുഹൃത്തുക്കളായുള്ള ഒരുപാട് പേർ സിപിഐയിലുണ്ട്. അന്നവർ എ.ഐ.എസ്.എഫ് ആയിരുന്നു. ഞാൻ അവിടെ കോളേജ് ചെയർമാനായപ്പോൾ അവർ എതിർ മുന്നണിയിൽ ആയിരുന്നു. ഇപ്പോഴും അവർ എതിർ മുന്നണിയിൽ ആണ്. എങ്കിലും അവരെല്ലാം അന്നത്തെപ്പോലെ നല്ല സുഹൃത്തുക്കളായി തുടരുന്നു. അന്നോ ഇന്നോ അവരിലൊരാൾ പോലും മോശമായ ഒരു വാക്ക് പറയുന്നത് കേട്ടിട്ടില്ല. ആരെയും തല്ലുന്നതും കണ്ടിട്ടില്ല. അവർക്ക് ശക്തിയില്ലാഞ്ഞിട്ടല്ല അത്.
സിപിഐക്ക് ആൾബലം കൂടുതലുള്ള സ്ഥലങ്ങൾ എനിക്കറിയാം. അവിടെയും അവർ പൊതുവേ മാന്യമാരും സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നവരുമാണ്. രാഷ്ട്രീയമായി എതിർക്കുമ്പോഴും സൗഹൃദം സൂക്ഷിക്കുന്നവരാണ്. നാൽപതുകൊല്ലം മുമ്പ് യൂണിവേഴ്സിറ്റി കോളജിൽ ഞാൻ നയിച്ച കോളേജ് യൂണിയനിൽ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന ടി.ജി. ബിജുവുമായി ഇപ്പോഴും നല്ല സൗഹൃദം തുടരുന്നു. അന്നേ അറിയപ്പെടുന്ന നേതാവായിരുന്ന ബൈജു ച്രന്ദ്രനും ജീവിത പങ്കാളി ബീനയും, ടി.കെ. വിനോദനും ഇപ്പോഴും സുഹൃത്തുക്കൾ.
ശ്രീ. കെ.പി രാജേന്ദ്രൻ ഇടത് മുന്നണി മന്ത്രിയായിരുന്നപ്പോൾ അന്ന് കോൺഗ്രസ് എംഎൽഎ ആയിരുന്ന ശ്രീ. എം. മുരളിക്കൊപ്പം ഡൽഹിയിലെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. പരസ്പരം അറിയുമ്പോഴും നേരിട്ട് പരിചയമില്ലാത്തതിന്റെ കാരണം പറഞ്ഞ് ആ സന്ദർശനം അദ്ദേഹം ഒഴിവാക്കിയില്ല.
പട്ടിക ഇങ്ങനെ നീളും. എന്നാൽ എന്നെ ഏറ്റവും അതിശയപ്പെടുത്തിയ ഒരു സംഭവം കഴിഞ്ഞ വർഷം ഉണ്ടായി. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ശ്രീ ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങിൽ ഞാനും പ്രസംഗിക്കാനുണ്ടായിരുന്നു. വിളക്ക് കൊളുത്താൻ ഒരുമിച്ച് കൂടിയപ്പോൾ 'ലാലേ, അമ്മ മരിച്ചതറിഞ്ഞു, ഡൽഹിയിലായതിനാൽ വരാൻ കഴിഞ്ഞില്ല' എന്ന് എന്നോട് പറഞ്ഞു. ഞാൻ നന്ദി പറഞ്ഞു. എങ്കിലും എന്റെ മുഖത്ത് ചെറിയ അതിശയമുണ്ടായത് അനിൽ തിരിച്ചറിഞ്ഞു. അദ്ദേഹം എന്റെ കൈയിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു: ലാൽ എന്നെ ഓർക്കുന്നോ? ഞാൻ ലാലിന്റെ ജൂനിയറായി യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചതാണ്. ഞാൻ എ.ഐ.എസ്.എഫ് ആയിരുന്നു.'ഞാനിതിനെ വിനയമെന്ന് വിളിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. പക്ഷേ, മര്യാദയെന്ന് വിളിക്കും.
പരേതനായ മുൻ മുഖ്യമന്ത്രി അച്യുതമേനോനോട് മറ്റെല്ലാവരെയും പോലെ എനിക്കും വലിയ ബഹുമാനമുണ്ട്. ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ വലിയ നന്ദിയും. അദ്ദേഹത്തിന്റെ ഭരണകാലത്താണ് കേരളത്തിൽ ഒറ്റയടിക്ക് ഏറ്റവുമധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയത്. നമ്മുടെ മെച്ചപ്പെട്ട ആരോഗ്യത്തിന് നമ്മൾ അച്യുത മേനോനോടും കടപ്പെട്ടിരിക്കുന്നു. അദ്ദേത്തിന്റെ മകൻ ഡോ: രാമൻ കുട്ടി പൊതുജനാരോഗ്യ പഠനത്തിൽ എന്റെ ഗുരുവാണ്. 1997-98 കാലഘട്ടത്തിൽ ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ MPH കോഴ്സ് ചെയ്യുമ്പോൾ. അക്കാലത്ത് ഒരു ചടങ്ങിൽ അദ്ദേഹത്തെ ഞാൻ പരിചയപ്പെടുത്തുകയായിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകനാണെന്ന് പറയുന്നതിൽ നിന്നും അദ്ദേഹം എന്നെ തടഞ്ഞു. ആ ചടങ്ങിലെ ഒരുപാട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് അങ്ങനെ ആ വിവരം ലഭിച്ചില്ല. അച്ഛന്റെ പേരിൽ അവകാശവാദങ്ങൾ ഉന്നയിച്ച് കാര്യങ്ങൾ നേടാത്ത ചില മനുഷ്യർ ഉണ്ട്. ഇതൊന്നും വ്യക്തിപരമായ സവിശേഷതകൾ മാത്രമല്ല. സംഘടനയിൽ നിന്ന് കിട്ടുന്ന പരിശീലനം കൂടിയാണ്.
സിപിഐയും സിപിഎമ്മും തമ്മിലുള്ള ആശയപരമായ വ്യത്യാസം മനസിലാക്കാൻ പ്രയാസമാണ്. ചൈനക്കാര്യത്തിൽ ഒഴികെ. പക്ഷേ പ്രവർത്തനത്തിൽ, കുറഞ്ഞത് കേരളത്തിൽ, അവർ തമ്മിൽ വലിയ വ്യത്യാസമുണ്ട്. കോൺഗ്രസുമായി ചേർന്ന് ഒരു മുന്നണിയിൽ പ്രവർത്തിച്ചതിന്റെ കൂടി മിതത്വമാണ് അവരിൽ ഇപ്പോഴും കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. കോൺഗ്രസുകാരോടുള്ള സ്നേഹം അവരിൽ ഇപ്പോഴും ദൃശ്യമാണ്.
കേരളത്തിൽ സിപിഐയോട് രാഷ്ടീയമായ വിയോജിപ്പുകൾ ഉണ്ട്. മുന്നണിയെ സംരക്ഷിക്കാൻ മാത്രം ചില തെറ്റുകൾ കാണാതിരിക്കുന്നതിൽ പരിഭവമുണ്ട്. എങ്കിലും ദേശീയ തലത്തിൽ സിപിഐ സ്വീകരിക്കുന്ന പല നിലപാടുകളും ജനനന്മയ്ക്ക് ഉതകുന്നതാണ്. അവിടെയും ഇവിടെയും ഓരോ സീറ്റ് ജയിക്കാൻ വേണ്ടിയുള്ള അടവുകളല്ല. അതാണ് സിപിഐ യെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് സിപിഐയുടെ രാഷ്ടീയ പ്രസക്തി നിലനിൽക്കുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കെടുപ്പിന്റെ ഫലമായി സിപിഐ നാളെ തീരില്ല എന്ന് വിശ്വസിക്കുന്നത്.
വാലറ്റം: സിപിഐ പോലൊരു വലിയ ചരിത്രമുള്ള പാർട്ടിയെ ഉപദേശിക്കാൻ ഞാനാളല്ല. സിപിഎം-ന്റെ തെറ്റുകൾ ചെറിയ തോതിലെങ്കിലും നിയന്ത്രിക്കാൻ സിപിഐയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ സിപിഎം സഹവർത്തിത്വം സിപിഐയുടെ നന്മകൾ ഇല്ലാതാക്കാതെ നോക്കണം. സിപിഐക്കാർ കൈകളിൽ അഴിമതിക്കറ പുരളാതെയും നോക്കണം. മുന്നണിക്ക് വേണ്ടി നടത്തിയ ചില വിട്ടുവീഴ്ചകൾ സിപിഐ-യെയും സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ടെന്നത് ഗൗരവമായെടുക്കണം.
ഡോ: എസ്.എസ്. ലാൽ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍