28 വർഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വർത്തമാനകാലത്തെ കറുത്തഫലിതം; മരണാനന്തരനീതി നിറംകെട്ട മതസങ്കൽപ്പമാണ്; സംഭവിച്ചത് അനീതിയും അന്യായവുമാണ്; 28 വർഷം കഴിഞ്ഞപ്പോൾ അത് പലമടങ്ങ് ഇരട്ടിച്ചു; സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
മരണാനന്തര നീതി
(1) 28 വർഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വർത്തമാനകാലത്തെ കറുത്തഫലിതം. നീതി എന്ന വാക്കിന് ഇത്ര വിചിത്രമായ അർത്ഥമുണ്ടോ? എന്താണ് ഇവിടെ ലഭ്യമായ നീതി? അഭയയുടെ മരണദിവസം നടന്ന സംഭവമാണോ? 28 വർഷങ്ങൾക്ക് ശേഷം സിബിഐ പ്രത്യേക കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതോ? മൂന്ന് ദശകത്തോളം മതം ഒട്ടിച്ചുവെച്ച നിരപരാധിത്വം ചുമന്ന് പ്രതികൾ ജീവിച്ചതോ? അതോ, കോടതി കുറ്റം വിധിച്ചിട്ടും, പേടിക്കാനില്ല, ദൈവം രക്ഷിക്കും എന്ന മുഖ്യപ്രതി ആത്മവിശ്വാസം ചൊരിഞ്ഞതോ?!...
(2) രണ്ടു തലമുറയിൽപെട്ട മനുഷ്യർ പ്രതികൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്, ആയിരക്കണക്കിന് തിരുഹൃദയങ്ങൾ മെഴുകുതിരി പോലെ ഉരുകിയൊലിച്ചിട്ടുണ്ട്, വിചിത്ര ന്യായീകരണങ്ങൾ തലങ്ങും വിലങ്ങും പ്രസരിച്ചിട്ടുണ്ട്. കുറച്ച് മനുഷ്യർക്ക് ഐതിഹാസികമായ നിയമപോരാട്ടം സാർത്ഥകമായി തീർന്നതിന്റെ ആഹ്ളാദവും അഭിമാനബോധവും ഉണ്ടാവും. വൈകിയെങ്കിലും നീതി ലഭിച്ചു എന്നവർ ആശ്വസിക്കും.They did a great job. അതിനപ്പുറം? മരണാനന്തരനീതി നിറംകെട്ട മതസങ്കൽപ്പമാണ്. സംഭവിച്ചത് അനീതിയും അന്യായവുമാണ്. 28 വർഷം കഴിഞ്ഞപ്പോൾ അത് പലമടങ്ങ് ഇരട്ടിച്ചു.
(3) അഭയക്കേസിൽ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം. മുഖ്യകാരണം മതം ആണെന്ന് സൂചിപ്പിച്ചാൽ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള പൊതു സമൂഹത്തിന് രുചിച്ചേക്കില്ല. കന്യാസ്ത്രീകളെ എടുത്ത് കിണറ്റിൽ ഇടാൻ പറയുന്ന ആയത്ത് കാണിച്ചു തരാമോ എന്ന വരണ്ട ചോദ്യം ഇവിടെയും പ്രതീക്ഷിക്കാം. പരസ്പരം സ്നേഹിച്ച് മോഹാലസ്യപെടാനാണ് മതം ആക്രോശിക്കുന്നതെന്നു പലരും വിളിച്ചുകൂവും. പക്ഷെ യാഥാർത്ഥ്യം മറ്റൊന്നാണ്: പ്രതികളും ഇരയും ഒരു സവിശേഷ സാഹചര്യത്തിൽ എത്തിപെട്ടതാണ് കൊലപാതകത്തിന്റെ മുഖ്യ പ്രേരണ. അവരെ അവിടെയെത്തിച്ച ഏജൻസി മതമാണ്.
(4) ബ്രഹ്മചാരിയായ പുരോഹിതനും കന്യാസ്ത്രീയും മതനിർമ്മിതികളാണ്. മതാന്ധ വൈകാരികത ആളിപ്പടരുമ്പോൾ എത്തിപെടുന്ന അബദ്ധ നിഗമനങ്ങൾക്ക് അനുനിമിഷം വ്യക്തി അവനവനോട് തന്നെ കലഹിക്കേണ്ടിവരും. നിരന്തരം സ്വയം അമർച്ച ചെയ്യേണ്ടിവരുന്ന ദൈന്യതയാണത്. മസ്തിഷ്ക്കം കയ്യൊഴിയുന്നു, ശരീരം കലുഷിതമായി പ്രതിഷേധിക്കുന്നു. അപ്പോഴും പഴംകഥകളും മതതത്വവും മുറുകെ പിടിച്ച് മറ്റുള്ളവരെ ബോധിപ്പിക്കാനായി കാട്ടിക്കൂട്ടലുകളുടെ ആഘോഷമായി ജീവതം കെട്ടിയാടാൻ മതജീവി നിർബന്ധിതനാകുന്നു. സ്വന്തം ചങ്ങല കിലുക്കി ആനന്ദിക്കുന്ന മനുഷ്യരാകുന്നു, മതലഹരിയിൽ മഹാദുഃഖങ്ങൾ മറക്കുന്നു...
(5) പൗരോഹിത്യത്തിന് എതിരെയാണ് എല്ലാവരും വാളെടുക്കുന്നത്. വാട്ട് എ ഹൊറിബിൾ പൗരോഹിത്യം?! സഭയുടെ തുണി പോയി എന്നു പറയുമ്പോൾ അവരെന്തോ മറച്ചിരുന്നു എന്നതിനപ്പുറം അർത്ഥമൊന്നുമില്ല. മഠവും സെമിനാരികളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മതപരമായി നിർവചിക്കപെട്ടിരിക്കുന്നു. ശരിയാണ്, പൗരോഹിത്യം മര്യാദ കാട്ടിയാൽ മഠക്കിണറുകൾ കുടിവെള്ള സ്രോതസ്സുകളായി പരിമിതപെടും. അത്തരമൊരു മര്യാദ എല്ലാവർക്കും സാധ്യമായെന്നു വരില്ല. മോഷണത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് പലരിലെയും മോഷ്ടാവിനെ പുറത്തു കൊണ്ടുവരുന്നത്. സമാനമാണ് അഭയക്ക് വേണ്ടി മതമൊരുക്കിയ ചതിക്കുഴികൾ.
(6) അഭയ എന്ന കന്യാസ്ത്രീ കൊലപെടുത്തി കിണറ്റിൽ തള്ളപെട്ട ആദ്യത്തെയോ അവസാനത്തെയോ മനുഷ്യജീവിയല്ല. 1991 ന് ശേഷം മറ്റു പലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. പൊതുസമൂഹവും വിശ്വാസികളും എതിർപ്പുയർത്തിയാൽ ആവർത്തനനിരക്ക് കുറഞ്ഞേക്കും. അവിടെ സംഭവിക്കുന്നത് മതപരിഷ്കരണമാണ്. പരിഷ്കരിക്കപെടുന്ന മതങ്ങൾക്ക് വർദ്ധിച്ച അതിജീവനശേഷിയുണ്ടാവും. പരിഷ്കൃത പൗരോഹിത്യം (priesthood mutation) മതസംരക്ഷണോപാധിയാണ്. അത് മതത്തെ മിനുക്കി കൊഴുപ്പിക്കും. അതിന്റെ അമാനവികതയും അന്ധതയും അപ്രസക്തമാണെന്ന പൊതുബോധം സൃഷ്ടിക്കും. ചാരിറ്റിയും ദാനവും പരിചയാക്കി മതം അതിന്റെ സഹജമായ വന്യതയും അന്ധതയും മറയ്ക്കുമ്പോൾ സമൂഹം മറ്റൊരു വിഭാന്തിക്ക് അടിപെടുകയാണ്.
(7) മതസംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ് പ്രതികൾക്ക് ഇത്രയും കാലം നിരപരാധിത്വത്തിന്റെ കുരിശ് ചുമക്കേണ്ടിവന്നതെന്ന് എല്ലാവരും ആണയിടുന്നു. പക്കമേളം ചമച്ചത് മതം തന്നെയാണ് എന്നർത്ഥം. പക്ഷെ അതാരും പരിഗണിക്കുന്നില്ല. പകരം പ്രതികളായ വ്യക്തികളെ കൂക്കിവിളിക്കുന്നു. മതംതിന്നുന്ന എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ന്യായീകരണം വാരിവിതറുന്നു. കുറ്റകൃത്യം അനിവാര്യമാക്കിയ, അതിനെ കൂട്ടമായി പ്രതിരോധിക്കാൻ നിർബന്ധിതമാക്കുന്ന കിരാത മതസാഹചര്യങ്ങൾ ബോധപൂർവം തമസ്കരിക്കുന്നു. പ്രായപൂർത്തിയായ രണ്ട് മനുഷ്യർക്കിടയിൽ സംഭവിക്കുന്ന സ്വാഭാവികവും ജൈവികവും സാമൂഹികവുമായ ബന്ധങ്ങൾ മലിനവും പാപവുമാണെന്ന് പ്രതികൾക്ക് തോന്നിയെങ്കിൽ അതിന് കാരണം മതം അവരുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിച്ച കപട ബോധ്യങ്ങൾ തന്നെയാണ്. പ്രതികളും ഇരയും അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിലെ ഒരു സവിശേഷ സന്ദർഭത്തിൽ കണ്ടുമുട്ടുന്നതാണ് കൊലപാതകം അനിവാര്യമാക്കിയത്. ആദ്യ 'കുറ്റകൃത്യം' മറയ്ക്കാൻ രണ്ടാമത്തെ കുറ്റകൃത്യം പിറന്നു. ആദ്യത്തെ 'കുറ്റകൃത്യം' കഴമ്പില്ലാത്ത മതവിഹ്വലതയും രണ്ടാമത്തേത് കരൾ പിളർക്കുന്ന യാഥാർത്ഥ്യവും.
(8) ദൈവം തെളിയിച്ചു, സാക്ഷികളെ പറഞ്ഞുവിട്ടു, തെളിവുകൾ അവശേഷിപ്പിച്ചു..എന്നൊക്കെയുള്ള മതഫലിതങ്ങൾ വിളമ്പുന്നവരോട് ഒരു ചോദ്യം: മതം എന്തിന് സത്യംപറയണം? 'ദൈവം' എന്തിന് ശിക്ഷിക്കണം? ദൈവം ശിക്ഷിക്കുന്ന നീതിമാനാണെങ്കിൽ മതമോ മതവിശ്വാസമോ ഉണ്ടാകുമായിരുന്നില്ല. മതം എന്നാൽ നുണ എന്നർത്ഥം. മതത്തിൽ നുണയല്ലാതെ എന്തെങ്കിലും ഉണ്ടെങ്കിൽ അവയെല്ലാം മതേതരമാണ്. നുണയ്ക്ക് സത്യം പ്രസവിക്കാനാവില്ല, വസ്തുതകൾ പരിഗണിക്കാനും. അഭയക്കേസിൽ ഐതിഹാസികമായ ഒറ്റയാൾ നിയമപോരാട്ടം നടത്തിയ വ്യക്തിപോലും പറയുന്നത് ദൈവം കള്ളനായി പ്രത്യക്ഷപെട്ടു, വേളാങ്കണ്ണിയിൽ പോയി നന്ദിപറയണം എന്നൊക്കെയാണ്. 28 വർഷത്തിന് ശേഷം കള്ളനായി വന്ന് സാക്ഷിപറഞ്ഞ ഒരു മതദൈവത്തിന് വേണ്ടിയാണ് അഭയ സ്വജീവിതം പരിത്യജിച്ചത് എന്നാണ് അപ്പറഞ്ഞതിന്റെ സാരം. നീതി നടപ്പിലാക്കുന്ന ദൈവം
(9) പുരോഹിതർ ചൊവ്വാമനുഷ്യരല്ല. വിശ്വാസി മനോഘടനയുടെ സൃഷ്ടിയാണവർ. ലഹരിപ്രേമികളാണ് മദ്യശാല ഉണ്ടാക്കുന്നത്. വിശ്വാസികളിൽ നിന്നാണ് സഭയുണ്ടാകുന്നത്, തിരിച്ചല്ല. സഭയും വിശ്വാസികളും തമ്മിലുള്ള ദൂരം മതകൽപ്പിതം. സഭയ്ക്ക് ലഭിക്കുന്ന പ്രിവിലേജുകൾ വിശ്വാസി മസ്തിഷ്കത്തിന്റെ ദാനമാണ്. ഹസ്തദാനത്തിന് പകരം കൈമുത്ത് വരുന്നത് അങ്ങനെയാണ്. സഭ കൈക്കൂലി കൊടുത്ത് കേസ് ഒതുക്കിയെന്ന് പലരും ആക്ഷേപം ഉന്നയിക്കുന്നു. കൈക്കൂലി മതവിശ്വാസിയുടെ മാതൃമൂല്യമാണ്. That is the foundation software of Religion. പ്രാർത്ഥനയും വഴിപാടും നേർച്ചയും വഴി സത്യാസത്യങ്ങൾക്കതീതമായി തനിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് സാങ്കൽപ്പികജീവികളോട് ഇരക്കലാണ് മതവിശ്വാസത്തിന്റെ കാതൽ. വിശ്വാസികളിൽ നല്ലൊരു പങ്കും പ്രതികൾക്ക് വേണ്ടി പ്രാർത്ഥിച്ചതു മതപരമായി സാധുവാണ്. ഹൈമനോപ്ലാസ്റ്റി നടത്തി നിയമത്തെ കബളിപ്പിക്കാൻ ശ്രമിച്ചതും മത സോഫ്റ്റ് വെയറിൽ കോഡ് ചെയ്ത കാപട്യത്തിന്റെ ജന്യരാഗമാണ്. മതത്തിന് ആഴത്തിൽ അടിപെടുന്നവർ ഇതൊക്കെ സന്തോഷപൂർവം നിർവഹിക്കും. മതം നേർപ്പിച്ചുപയോഗിക്കുന്നവർ സഹജമായ മനുഷ്യധാർമ്മികത ഉയർത്തിപിടിക്കും.
(10) എന്താണിവിടെ സംഭവിച്ചത്? കൊല്ലരുത്, വ്യഭിചരിക്കരുത്, കള്ളസാക്ഷി പറയരുത് എന്നിങ്ങനെ മൂന്ന് മതകൽപ്പനകൾ ലംഘിച്ച തീവ്രമതജീവികൾ മതം നുണയാണ് എന്ന പരമസത്യം വിളിച്ചുപറഞ്ഞു; മതബാധ്യത മറന്നയാൾ (മോഷ്ടിക്കരുത് എന്നത് വേറൊരു മതകൽപ്പന!) സത്യവും. 28 വർഷം കേസ് അപ്രസക്തമാക്കാൻ മതനേതൃത്വത്തിന് കഴിഞ്ഞു. വരാനിരിക്കുന്ന നിയമയുദ്ധങ്ങളുടെ സിലബസ്സും മുന്നിൽ തെളിയുകയാണ്. മൂന്ന് ദശകങ്ങൾക്ക് മുമ്പ് കൊല നടന്ന മഠത്തിന് പിന്നിൽ ദൈവം അടയക്കാമരം നട്ടതുകൊണ്ടാണ് സത്യം പുറത്തുവന്നത് എന്നു വാദിക്കാനും കള്ളൻ വിശുദ്ധനാണ് എന്നൊക്കെ ഭംഗിവാക്ക് പറയാനും പലരേയും പ്രേരിപ്പിക്കുന്ന സോഫ്റ്റ് വെയറാണ് ആത്യന്തികമായി പരിഷ്കരിക്കപെടേണ്ടത്. അനിവാര്യമായ പല ദുരന്തങ്ങളും ഒഴിവാക്കാൻ അത്തരമൊരു പരിഷ്കരണത്തിന് സാധിക്കും.സഹജമായ മനുഷ്യധാർമ്മികതയെ സമ്പൂർണ്ണമായും തച്ചുടയ്ക്കാൻ മതത്തിന് സാധിച്ചില്ല എന്നതാണ് മനുഷ്യരാശിയുടെ മുന്നേറ്റ രഹസ്യം. ഏതു പൊട്ടക്കഥയിൽ വിശ്വാസിച്ചാലും എത്രമാത്രം കപടസിദ്ധാന്തങ്ങൾ തിന്നുതീർത്താലും വിഷംതീണ്ടാതെ രക്ഷപെടുന്ന മനസ്സുകൾ നിരവധിയുണ്ടാവും. അവരെല്ലാം വിളിച്ചു പറയുന്നത് ഒരു കാര്യം തന്നെയാണ്: മതം ഹൈമനോപ്ലാസ്റ്റിയാണ്, ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്