ആയുർവേദക്കാർക്ക് സർജറിയാവാമെങ്കിൽ ഹോമിയോക്കാർക്കും ബ്രഹ്മാണ്ട സിദ്ധന്മാർക്കും തുപ്പൽ ചികിത്സക്കാർക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം; കീഴാള ചികിത്സ-മേലാള ചികിത്സ എന്നൊക്കെയുണ്ടെന്ന് വരുന്നത് എത്ര അപലപനീയമാണ്: സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
സങ്കരസാഹസങ്ങൾ
(1) കോവിഡ് കാലത്ത് രാജ്യമെമ്പാടും ഡോക്ടർമാർ ഇന്നലെ മെഡിക്കൽ ബന്ദ് നടത്തി. ചട്ടപ്പടി പണിമുടക്കായിരുന്നു. There boycotted regular OP services and elective surgeries from 6 am-6 pm. കേരളംപോലൊരു സംസ്ഥാനത്ത് ഇത് രോഗികളെ ദോഷകരമായി ബാധിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്ര ചികിത്സയോടൊപ്പം മറ്റ് ബദൽ-പാരമ്പര്യ-കപട ചികിത്സകളെ കൂട്ടിക്കുഴയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയസമീപനമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തപെടുന്ന പ്രതിഷേധത്തിന്റെ പ്രധാന കാരണം. ആയുർവേദ വൈദ്യന്മാരെ സർജറി നടത്താൻ അനുവദിക്കണം എന്നാണ് പ്രസ്തുത നയത്തിലെ ഒരു വിചിത്രമായ നിർദ്ദേശം. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഇതിലും വിചിത്രമായ മറ്റുപല നിർദ്ദേശങ്ങളും അവതരിപ്പിക്കപെട്ടിട്ടുണ്ട്. കാൽക്കാശിന്റെ ശാസ്ത്രബോധമോ പുരോഗമനത്വരയോ ഇല്ലാത്ത ഭരണാധികാരികളിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുക വയ്യ. ഡോക്ടർമാർ മാത്രം പ്രതിഷേധിക്കേണ്ട കാര്യമാണോ ഇത്? തീർച്ചയായും അല്ല. എല്ലാ പൗരന്മാർക്കും ഇതിനെതിരെ പ്രതിഷേധിക്കാനുള്ള ഭരണഘടനപരമായ ബാധ്യതയുണ്ട്. സേച്ഛ്വാതിപത്യപരമായ ഇത്തരം തീരുമാനങ്ങൾക്കതിരെ പ്രതികരിക്കണമെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും തോന്നുന്നില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ പൊതുയുക്തിരാഹിത്യം വിളിച്ചോതുന്നു.
(2) രാജ്യത്തെ ആരോഗ്യരംഗത്തെ ആകെമാനം നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കാനും ഇന്ത്യൻചികിത്സയെ ലോകത്തിന്റെ മുന്നിൽ അപഹാസ്യമാക്കാനും മാത്രമേ ഇത്തരം സങ്കരസാഹസങ്ങൾ വഴിതെളിക്കും. വിദ്യാഭ്യാസത്തിന്റെ നിർണ്ണായകഘട്ടത്തിൽ ആധുനികവൈദ്യശാസ്ത്രം വേണോ ബദൽ ചികിത്സ വേണോ എന്ന എന്ന കാര്യത്തിൽ തീരുമാനമെടുത്ത് കൂടുതൽ അദ്ധ്വാനിച്ച് മെച്ചപെട്ട പ്രകടനം കാഴ്ചവെച്ച് ആധുനികവൈദ്യശാസ്ത്രത്തിലേക്ക് പോയവർ ആരായി? മറ്റ് വൈദ്യകോഴ്സുകളിലേക്ക് പോയവർക്ക് ആധുനികവൈദ്യശാസ്ത്രത്തിലേക്ക് പാലംപണിതും നുഴഞ്ഞുകയറിയും എത്തിപെടാമെങ്കിൽ ആദ്യംതന്നെ ഇത്തരം ശാഖാവൽക്കരണം ആവശ്യമില്ല. ഏതു വഴിയിൽപോയാലും അവസാനം അങ്ങെത്താമല്ലോ!
(3) അനുദിനം വീർത്തുവരുന്ന ജനകീയ സംവരണരാഷ്ട്രീയത്തിന്റെ മറ്റൊരു നാണംകെട്ട മുഖമാണിത്. മികവും മുൻപരിചയവും അപ്രസക്തമായ കാര്യങ്ങളാണ് എന്ന ഇന്ത്യൻ പൊതുബോധം തന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. ആയുർവേദക്കാർക്ക് സർജറിക്ക് കൂടെക്കൂടാമെങ്കിൽ ഹോമിയോപ്പൊതിക്കാർക്കും ബ്രഹ്മാണ്ട സിദ്ധന്മാർക്കും തുപ്പൽ ചികിത്സക്കാർക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? കീഴാള ചികിത്സ-മേലാള ചികിത്സ എന്നൊക്കെയുണ്ടെന്ന് വരുന്നത് എത്ര അപലപനീയമാണ്! മികവും മുൻപരിചയവുമൊന്നും വിഷയമല്ലെങ്കിൽ എല്ലാത്തരം കപടചികിത്സകളെയും ആധുനികവൈദ്യവുമായി കൂട്ടികെട്ടാവുന്നതേയുള്ളൂ. ആയുർവേദത്തിന് മാത്രം അനുമതി കൊടുത്താൽ ഭാവിയിൽ മറ്റ് ബദൽ ടീമുകളും സമാനമായ ആവശ്യമുന്നയിക്കും എന്നുറപ്പാണ്. പെരുച്ചാഴിക്ക് വേണ്ടി വാതിൽ തുറന്നിട്ടാൽ അതിലൂടെ ചുണ്ടെലിയും പാറ്റയുമൊക്കെ കയറിവരുന്നതിന് തടസ്സമില്ല. നിയമത്തിൽ വെള്ളംചേർത്താൽ നിയമം വെള്ളമായിത്തീരും.
(4) ഇതിന്റെ മറുവശമായി എം.ബി.ബി.എസ് ഡോക്ടർമാർക്ക് ആയുർവേദവും ഹോമിയോപ്പൊതിയും മുതൽ ഹിജാമ വരെ ചികിത്സിക്കാനുള്ള അവകാശവും ന്യായമായും കിട്ടേണ്ടതാണ്. പക്ഷെ അതാർക്ക് വേണം എന്നൊന്നും ചോദിക്കരുത്. അത്തരം സൗകര്യങ്ങൾ ആഗ്രഹിക്കുന്ന ആധുനിക വൈദ്യന്മാരുമുണ്ട്! ആരോഗ്യരംഗം മുഴുവൻ മുറിവൈദ്യന്മാരെയും കപടചികിത്സകരെയുംകൊണ്ട് നിറയാൻ പോകുന്നു എന്നു സാരം. പണ്ട് ചില ഹോട്ടലിൽ ചെല്ലുമ്പോൾ മീൻ ഉള്ള മീൻകറി വേണോ മീൻ ഇടാത്ത മീൻകറി വേണോ എന്ന് ചോദിക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ഇതായിരിക്കും ആരോഗ്യരംഗത്തും ഇനി മുഴങ്ങാൻ പോകുന്ന വിചിത്രമായ ചോദ്യം: ശാസ്ത്രീയചികിത്സ വേണോ സങ്കരംവേണോ? സർജറിക്ക് ആയുർവേദ ഡോക്ടർ വേണോ, എംബിബിസുകാരൻ വേണോ? എന്താണ് വേണ്ടതെന്ന് റിസപ്ഷൻ കൗണ്ടറിൽ തന്നെ ഫോറം പൂരിപ്പിച്ച് കൊടുക്കണം. സങ്കരത്തിന് ചാർജ് കുറവാക്കി അതിനെ കൂടുതൽ ജനകീയവുമാക്കാനും സാധ്യതയുണ്ട്. വില കുറയുന്നത് മൂല്യം കുറയുന്നു എന്നതിന്റെ പരോക്ഷ കുമ്പസാരം കൂടിയാണല്ലോ. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന അപഹാസ്യത മനസ്സിലാക്കാൻ സാമാന്യബുദ്ധി തന്നെ ധാരാളം. പക്ഷെ സാമാന്യബുദ്ധി അസാധാരണമാകുന്ന സമൂഹത്തിൽ ഇതും ഇതിനപ്പുറവും നടക്കും.
(5) സർവീസ് ആനുകൂല്യങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ നടക്കുന്ന ആചാരസമരങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒന്നല്ല ഇപ്പോൾ നടക്കുന്ന ഡോക്ടർമാരുടെ പ്രതിഷേധം. ആധുനികവൈദ്യശാസ്ത്ര സമൂഹത്തിന്റെ പൊതു ശാസ്ത്രബോധവും പൗരബോധവും ഈ പോരാട്ടത്തിൽ പ്രതിഫലിക്കുന്നു. ആയുർവേദം കൂടി നോക്കുന്നതിൽ തെറ്റില്ല എന്നുകരുതുന്ന ഡോക്ടർമാരും അക്കൂട്ടത്തിൽ ഉണ്ട് എന്നത് മറക്കുന്നില്ല. ഭിന്ന ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്നത് അടിസ്ഥാനപരമായി തന്നെ അശാസ്ത്രീയവും യുക്തിരഹിതവുമാണ്. പണ്ട് സോവിയറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിനെതിരെ ഉയർന്ന ഒരു ആരോപണം ചിമ്പൻസികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവർഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കൽപ്പങ്ങൾ ലോകമെമ്പാടും മനുഷ്യർ താലോലിച്ചിരുന്നു എന്നതിൽ തർക്കമില്ല.
(6) മനുഷ്യ-ചിമ്പൻസി സങ്കരം എത്രമാത്രം യുക്തിരഹിതവും വികൃതവുമാണോ അതുപോലെയാണ് തെളിവ് അധിഷ്ഠിതമായ ആധുനിക വൈദ്യശാസ്ത്രത്തെ അന്ധവിശ്വാസനിബിഡമായ ഏതെങ്കിലും പാരമ്പര്യ ചികിത്സാസമ്പ്രദായത്തെയും ബലപ്രയോഗത്തിലൂടെ കൂട്ടിയിണക്കുന്നത്. ഡോ സാമുവൽ ജോൺസൺ ഇംഗ്ലിഷ് മെറ്റാഫിസിക്കൽ കവികളെക്കുറിച്ച് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാകുന്നു :The most heterogeneous ideas are yoked by
violence together!
(7) ആശുപത്രി സേവനങ്ങൾക്ക് കാര്യമായ മുടക്കമില്ലാതെ റിഗ്രസീവായ നയങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്ന ഡോക്ടർമാരെ പിന്തുണയ്ക്കേണ്ടത് ശാസ്ത്രബോധം കൈമോശം വന്നിട്ടില്ലാത്ത ഏതൊരു സമൂഹവും ചെയ്യേണ്ട കാര്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിരോധം ഉണ്ടായാൽ രോഗികളെ കഷ്ടപെടുത്തുന്ന സമരത്തിൽ നിന്ന് പിന്മാറാൻ ഡോക്ടർമാർക്ക് സാധിക്കും. ശാസ്ത്രബോധമില്ലാത്ത ഭരണകൂടങ്ങൾ സമൂഹത്തിന്് ആപത്താണ്. ചികിത്സാരംഗത്ത് ഇത് വളരെ നിർണ്ണായകമായ കാര്യമാണ്. ആയൂർവേദ ഡിഗ്രിക്കാരെ സർജറി നടത്താൻ അനുവദിക്കുന്നത് രാഷ്ട്രീയക്കാരുടെ മറ്റൊരു പോപ്പുലിസമാണ്. എത്രപേർ പ്രതിഷേധിക്കും എന്നവർക്ക് നന്നായറിയാം. സയൻസുമായി ബന്ധപെട്ട കാര്യങ്ങൾ തലയെണ്ണിയും വോട്ടിനിട്ടും തീരുമാനിക്കുന്നത് ആപൽക്കരവും പരിഹാസ്യവുമാണ്. Science is not run by democratic preferences, it is an aboslute dictatorship of evidence.
(8) ധാരാളം അശാസ്ത്രീയ സങ്കൽപ്പങ്ങൾ പേറുന്ന, പലപ്പോഴും യുക്തിരഹിതമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രാചീന ചികിത്സാ സമ്പ്രദായമാണ് ആയുർവേദം. അതാവശ്യമുള്ളവർ പലരുമുണ്ടാവാം. വിപ്ലവരാഷ്ട്രീയക്കാർ മുതൽ സിനിമാതാരങ്ങൾ വരെയുള്ള നീണ്ട പട്ടിക അവിടെ ചൂണ്ടിക്കാട്ടാനാവും. കേരളത്തിലെയോ ഇന്ത്യയിലെയോ ഒരു രാഷ്ട്രീയപാർട്ടിയും മിക്സോപ്പതി എന്ന ഈ കൂട്ടിക്കുഴയ്ക്കലിനെതിരെ പ്രയാസപെടില്ല. ആയുർവേദക്കാർ കൂടി സർജറി ചെയ്താൽ എന്താണ് കുഴപ്പം? അവർ എൻട്രൻസ് പാസ്സായല്ലേ വരുന്നത്, പരിശീലിച്ചാൽ എന്തും സ്വായത്തമാക്കികൂടേ? MBBS-MD ഒക്കെ എടുക്കുന്നതിന് മുമ്പ് ആധുനിക വൈദ്യശാസ്ത്ര വിദ്യാർത്ഥികളും ശസ്ത്രക്രിയയുടെ കാര്യത്തിൽ അജ്ജരായിരുന്നില്ലേ? ആയുർവേദക്കാരുടെ സിലബസ്സിൽ സർജറിയുടെ പാഠങ്ങൾ ഉൾക്കൊള്ളിച്ചിട്ടേല്ലേ?.... എന്നൊക്കെയുള്ള ന്യായീകരണ ചോദ്യങ്ങൾ കേൾക്കാനാവും. എൻട്രൻസ് പാസ്സാകുന്നവർ നേരിയ മാർക്ക് കുറവ് കാരണമോ താല്പര്യം മൂലമോ തിരിഞ്ഞെടുക്കുന്നതാണ് ആയുർവേദംപോലുള്ള ബദൽ-പാരമ്പര്യ ചികിത്സകൾ. ഒരുപക്ഷെ അതിന്റെ ന്യൂനതകളും പ്രശ്നങ്ങളും അവർക്ക് അന്നറയാൻ സാധിക്കണമെന്നില്ല.
(9) ഹോമിയോപ്പതിയൊക്കെ തിരഞ്ഞെടുത്ത് എന്തോ പഠിക്കുന്നു-എന്തോ ചികിത്സിക്കുന്നു എന്ന ധാരണയിൽ പെട്ട് ജീവിക്കുകയും നേരംവെളുക്കുമ്പോൾ, സത്യമറിയുമ്പോൾ ഉള്ളുകൊണ്ട് തേങ്ങിപ്പോകുകയും ചെയ്യുന്നവർ നിരവധിയാണ്. പഠിച്ചതിനെ പ്രതിരോധിക്കുക, ജീവിതമാർഗ്ഗം സംരക്ഷിക്കുക എന്നതിൽ കവിഞ്ഞൊരു പ്രതിരോധതന്ത്രം സ്വീകരിക്കാൻ അവർക്കാവില്ല. മറ്റ് രീതിയിൽ അതിജീവിക്കാം എന്ന ആത്മവിശ്വാസമുള്ളവർക്ക് മാത്രമേ അതിൽ നിന്ന് പുറത്തുവരാനാവൂ. അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്. പക്ഷെ ഇതൊന്നും വസ്തുതകളെ നിഷേധിക്കാൻ പര്യാപ്തമല്ല. Facts won't bend for you.
(10) കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നതുപോലെ സർജറി ആയൂർവേദക്കാർക്കും ചെയ്യാവുന്ന നിസ്സാരമായ കാര്യമാണെങ്കിൽ എന്തിനാണ് MBBS-MS വിദ്യാർത്ഥികൾ പഠനകാലത്തുതന്നെ അതൊക്കെ പരിശീലിക്കണമെന്ന് നിബന്ധന വെക്കുന്നത്? അവർക്കും ഇത്തരം ഉടായിപ്പു സൗകര്യങ്ങളിലൂടെ പയറ്റുന്നതിനോടൊപ്പം പഠിക്കാവുന്നതല്ലേയുള്ളൂ? അവർ മാത്രം എന്തിന് അധിക അദ്ധ്വാനം നടത്തണം? സർവീസ് ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രതിഷേധം തുടരുന്നതിന് ഒരു പരിധിയുണ്ട്. പൊതുസമൂഹം ഈ വിഷയം ഏറ്റെടുക്കണം. ശക്തമായ പ്രതിഷേധപ്രചരണങ്ങൾ വരണം. മറിച്ചായാൽ സ്വന്തം കാലിൽ വെടിവെക്കുന്ന സമൂഹമായി നാം മാറുകയാണ്. ഭാവിക്ക് മുന്നിൽ ഒരു കറുത്ത തിരശ്ശീല വീഴുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്