ബാലുശ്ശേരി സ്കൂളിലെ മാറ്റത്തിന് കയ്യടിക്കുന്നു; പക്ഷേ അതിന് ജെൻഡർ ന്യൂട്രൽ എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു; ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ജെൻഡർ ന്യൂട്രൽ യൂണിഫോം ആണല്ലോ എവിടെയും സംസാരവിഷയം. രാഷ്ട്രീയ ചായ്വുകളനുസരിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് നരേറ്റീവുകൾ കണ്ടെങ്കിലും ന്യൂട്രലായിട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ അധികമൊന്നും കണ്ടില്ല. പെൺകുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രധാരണമെന്ന രീതിയിൽ ഈ മാറ്റത്തെ ഹൃദയം കൊണ്ട് സ്വാഗതം ചെയ്യുമ്പോഴും ഈ പുതിയ തുടക്കത്തിന് ജെൻഡർ ന്യൂട്രൽ എന്ന ചേർത്തുകെട്ടൽ നല്‍കിയതിനോട് നൂറു ശതമാനവും വിയോജിക്കുന്നു. ഇതിലെവിടെയാണ് ജെൻഡർ ന്യൂട്രൽ? എന്താണ് ജെൻഡർ ന്യൂട്രൽ അഥവാ ജെൻഡർ ന്യൂട്രാലിറ്റി എന്നറിയാതെയുള്ള ആട്ടം കാണലാണ് എങ്ങും .
ബാലുശ്ശേരിയിലെ ഗവ: ഹയർ സെക്കണ്ടറി 'ഗേൾസ്' സ്കൂളിലെ പ്ലസ് വൺ ക്ലാസ്സിൽ തുടക്കമിട്ട യൂണിഫോം പരിഷ്കരണം ജെൻഡർ ന്യൂട്രൽ ആവണമെങ്കിൽ ആദ്യം മാറ്റം വരുത്തേണ്ടിയിരുന്നത് സ്കൂളിലെ ' ഗേൾസ്' എന്ന ജെൻഡർ ബോർഡായിരുന്നു. പരസ്യമായ ഒരു ജെൻഡർ ബോർഡും വച്ചുകൊണ്ട് ജെൻഡർ ന്യൂട്രൽ എന്ന് പറയുമ്പോൾ അതിന് കൈയടിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. അച്ചടിക്കപ്പെട്ട അക്ഷരങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസമേഖലയിലെ സമസ്ത തലങ്ങളിലും ആൺപെൺ തുല്യത നടപ്പിലാക്കിയ ശേഷം മാത്രം പറയണം ഇവിടെ ജെൻഡർ ന്യൂട്രൽ നടപ്പാക്കിയെന്ന് .
ലിംഗപരമായ അസമത്വം ഹാജർ ബുക്കിൽ നിന്നും തുടങ്ങുന്ന സർക്കാർ സ്കൂളുകൾ നിരവധിയുണ്ട് നമുക്ക് ചുറ്റും. ആൺ പെൺ വേർതിരിവുകൾ ഇല്ലാതെ, ആർക്കും മുൻഗണന കൊടുക്കാതെ, അക്ഷരമാലാ ക്രമത്തിൽ തന്നെയാണ് ഹാജർ പുസ്തകത്തിൽ പേരുകൾ രേഖപ്പെടുത്തേണ്ടത്. ആൺ പെൺ വിവേചനമില്ലാതെ ആൽഫബെറ്റിക് ഓർഡറിലോ അഡ്മിഷൻ നമ്പർ ക്രമത്തിലോ വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്ര സ്കൂളുകളിലുണ്ട് ? സമൂഹത്തിൽ തുടർന്നു വരുന്ന പുരുഷ മേധാവിത്വം ഹാജർ പട്ടികയിലും പ്രതിഫലിക്കുന്ന പ്രവണത സർക്കാർ സ്കൂളുകളിൽ ഇല്ലെന്ന് ഉറപ്പ് പറയാൻ സർക്കാരിന് കഴിഞ്ഞാൽ ജെൻഡർ ന്യൂട്രൽ conceptന്റെ ആദ്യപടി തുടങ്ങിയെന്നു കണക്കാക്കാം. മറ്റൊന്ന് ഇരിപ്പിടങ്ങളിലാണ്. ആൺ-പെൺ ഭേദമില്ലാതെ ക്ലാസ്സ് റൂമുകളിൽ വിദ്യാർത്ഥികളെ ഒരുമിച്ച് ഇരുത്താൻ എത്ര സ്കൂളുകൾ തയ്യാറാകുന്നുണ്ട് ? ലിംഗവിവേചനം കൂടാതെ ഒരേ ബെഞ്ചിൽ ഒന്നിച്ചിരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞാൽ gender neutral concept സ്കൂളുകൾ മനസ്സിലാക്കി തുടങ്ങിയെന്നു കരുതാം. അതുകൊണ്ടൊന്നും കാര്യമില്ല. Gender neutral എന്താന്നെന്ന് കുട്ടികൾക്ക് മനസ്സിലാവണമെങ്കിൽ പാഠ്യ പദ്ധതി അഥവാ സിലബസ് ആകെ പരിഷ്കരിക്കപ്പെടണം.
പത്താം ക്ലാസിലെ കേരളപാഠാവലി, അടിസ്ഥാനപാഠാവലി എന്നിവ പരിശോധിച്ചാൽ ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകളിൽ നിന്നുമുള്ള വിശ്വരൂപം എന്ന ഒരു രചന ഒഴികെ ബാക്കി മുഴുവനും പുരുഷ എഴുത്തുകാരുടെ രചനകളാണ്. അതെന്താ മലയാളത്തിൽ സ്ത്രീ എഴുത്തുകാർ ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ ?സാഹിത്യ ലോകത്തെ വനിതാ പ്രതിഭകളുടെ രചനയിലൂടെ വരുന്ന ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ മടിക്കുന്ന സർക്കാരിന് ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് പറയാൻ എന്ത് അധികാരം? ഗണിത പാഠഭാഗങ്ങളിലെ വേതന കണക്കുകളിൽ പോലും കാണാൻ കഴിയും ഈ വിവേചനം. പുരുഷന്മാരുടെ വേതനത്തേക്കാൾ സ്ത്രീകളുടെ വേതനം കുറവായിട്ടാണ് പല ഗണിതപ്രവർത്തനങ്ങളിലും കാണിക്കുന്നത് . ഒരേ ജോലിക്ക് ഒരേ കൂലി എന്ന ആശയം പോലും നഷ്ടപ്പെടുത്തി എന്ത് ജെൻഡർ ന്യൂട്രൽ ആണ് ഇവിടെ വരുത്തുന്നത് ?.
മലയാളം ഒന്നാംവർഷ പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ കിനാവിലെ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'സന്ദർശനം' എന്ന കവിത പഠിക്കുന്ന കുട്ടികളോട് ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ ? ഒരു കാമുകന്റെ വിഹ്വലതകൾ മാത്രം അനാവരണം ചെയ്യപ്പെടുന്ന ആ കവിതയിൽ പെണ്ണിന് എന്ത് റോൾ എന്ന് ഒരു കുട്ടി ചോദിച്ചാൽ അവിടെ തീർന്നു നമ്മൾ കെട്ടിപ്പൊക്കിയ തുല്യതാവാദം ? അവിടെ കൊണ്ട് തീരുന്നില്ല കാര്യങ്ങൾ .പ്ലസ് വൺ ഇംഗ്ലീഷ് പാഠഭാഗത്തിലെ The Sacred Turtles of Kadavu എന്ന പാഠത്തിലുമുണ്ട് ഇതു പോലുള്ള തെറ്റായ concepts. അറിവിന്റെ ആദ്യപാഠങ്ങൾക്കൊപ്പം സമത്വമെന്ന മഹത്തായ ആശയവും ഒരോ കുട്ടിയുടെയും ഉപബോധ മനസ്സിലേക്ക് എത്തിപ്പെടേണ്ടതുണ്ട്. അതിന് തുടക്കം കുറിക്കേണ്ടത് പ്ലസ് വൺ മുതൽക്കല്ല; കിന്റർ ഗാർട്ടൻ മുതല്ക്കാണ്. ജെൻഡർ ന്യൂട്രൽ concept എന്താണെന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കേണ്ടത് mentors ആയ അദ്ധ്യാപകരാണ്. ബാലുശ്ശേരി സ്കൂളിൽ നാം കണ്ടത് പുതിയ പരിഷ്കരണമാണ്. തീർത്തും innovative ആയ ഒരു മാറ്റം. അതിന് കയ്യടിക്കുന്നു. പക്ഷേ അതിന് gender neutral എന്ന തെറ്റായ മേലങ്കി ചാർത്തുന്നതിനെ എതിർക്കുന്നു. ആ പൊട്ടത്തരത്തോട് സഹതപിക്കുന്നു.
Gender neutral uniform എന്നത് ഇവിടെ ആദ്യത്തെ സംഭവമൊന്നുമല്ല. ഞാൻ പഠിപ്പിച്ചിരുന്ന സന്ദീപനി ഇന്റർനാഷണൽ സ്കൂളിൽ അതിന്റെ തുടക്കകാലം മുതലേ gender neutral uniform തന്നെയായിരുന്നു .Sandeepani-A stress free and innovative school എന്ന ക്യാപ്ഷനും ബോർഡുമുള്ള സ്കൂളിനു gender neutral uniform എന്നത് അതിന്റെ concept തന്നെയായിരുന്നു. ഷോർട്ട്സ് അഥവാ ത്രീ ഫോർത്തും ഷർട്ടുമായിരുന്നു യൂണിഫോം . അതും രണ്ട് ദിവസം മാത്രം. പിന്നെ ഒരു ദിവസം വെള്ള കുർത്തയും പൈജാമയും . ബാക്കി ദിവസങ്ങളിൽ കുട്ടികൾക്ക് ഇഷ്ടമുള്ളതും . അദ്ധ്യാപകർക്കും dress code ഒന്നും ഉണ്ടായിരുന്നില്ല. അതായത് കൺവെൻഷണൽ സെറ്റപ്പുകളെ പൊളിച്ചടുക്കി തലസ്ഥാനത്ത് പത്തിരുപത് വർഷം മുമ്പേ ഇത്തരം സ്കൂളുകൾ ഉണ്ടായിരുന്നു. അവിടെ ഈ വിഷയത്തിൽ professional development workshops അറ്റൻഡ് ചെയ്ത അദ്ധ്യാപകരും ഉണ്ടായിരുന്നു. അങ്ങനെയുള്ളവർക്ക് ഈ ആട്ടം തുള്ളൽ കാണുമ്പോൾ ( കുട്ടികളുടെ സന്തോഷ പ്രകടനങ്ങൾ അല്ല മുതിർന്നവരുടെ gender neutral narrations) കയ്യടിക്കാനല്ല തോന്നുന്നത്; മറിച്ച് കളിയാക്കി ആർത്ത് ചിരിക്കാനാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍