നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിങ്; കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്നം: റാഗിങ് എന്ന ക്രിമിനൽ കുറ്റം അവസാനിപ്പിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്ന നിർദ്ദേശങ്ങൾ
മുരളി തുമ്മാരുകുടി
നാട്ടകത്തെ പോളിടെക്നിക്കിൽ റാഗിങ്ങിനിരയായി ഒരു കുട്ടിയുടെ വൃക്ക തകരാറിലായി എന്നത്, ഒരു വ്യക്തി എന്ന നിലയിലും ഒരു അച്ഛൻ എന്ന നിലയിലും എന്നെ നടുക്കുന്നു. പണ്ടൊക്കെ പ്രൊഫഷണൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന ഈ രോഗം ഇപ്പോൾ പോളിടെക്നിക്കും ഐ ടി ഐ യും കടന്ന് +2 സ്കൂളുകളിൽ വരെ എത്തിയിരിക്കുന്നു. ഇതിനെ മൂടോടെ പിഴുതു മാറ്റിയില്ലെങ്കിൽ മൂന്നുകാര്യങ്ങളാണ് സംഭവിച്ചേക്കാവുന്നത്. ക്രിമിനൽ വാസനയുള്ള, വികലമനസ്കരായ ഒരു പറ്റം പൗരന്മാരെ നാം സൃഷ്ടിക്കും. അതിലേറെ പേർ പഠനകാലത്ത് ഉണ്ടായ പീഡനത്തിന്റെ മാനസിക പ്രത്യാഘാതങ്ങൾ ജീവിതം മുഴുവൻ പേറിക്കൊണ്ടുനടക്കും. മൂന്നാമത് റാഗിംഗിന്റെ ഫലമായി എവിടെയെങ്കിലും ഒരു മരണമോ ആത്മഹത്യയോ ഉറപ്പായും നടക്കും.
ഇത് കഷ്ടമാണ്. വാസ്തവത്തിൽ നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റക്ര്യത്യമാണ് റാഗിങ്. ഒന്നാമത് നമ്മുടെ സമൂഹമൊന്നടങ്കം ഇതിനെതിരാണ്. രണ്ടാമത് മയക്കുമരുന്ന് മാഫിയയോ മദ്യമാഫിയയോ ഒക്കെപ്പോലെ റാഗിംഗിൽ നിന്നും സാന്പത്തികലാഭമുണ്ടാകുന്ന ആരുമില്ല. അപ്പോൾ ഇതിനെ നിലനിർത്താൻ സംഘടിതമായ ഒരു ശ്രമമൊന്നും ആരും നടത്തില്ല. മൂന്ന്, സുപ്രീം കോടതി തൊട്ടു താഴേക്കുള്ള നമ്മുടെ കോടതികൾ ശക്തമായ നയങ്ങളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. കേസ് കോടതിയിലെത്തിയാൽ മാതൃകാപരമായ ശിക്ഷ വിധിക്കാൻ കോടതികൾ മടി കാണിച്ചിട്ടില്ല.
എന്നിട്ടും എന്തുകൊണ്ടാണ് ഈ രോഗം ക്യാൻസർ പോലെ പടരുന്നത്? ബോധവൽക്കരണത്തിന്റെ കുറവൊന്നുമല്ല. പ്രൊഫഷണൽ കോളേജുകളിലെല്ലാം ആന്റി റാഗിങ് കമ്മിറ്റിയും വർഷാരംഭത്തിൽ പൊലീസുകാരും ജഡ്ജിമാരും ഒക്കെ പങ്കെടുക്കുന്ന സെമിനാറുകളും ഒക്കെയുണ്ട്. അപ്പോൾ അറിവിന്റെ അഭാവം ഒന്നുമല്ല പ്രശ്നം. കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്നം. ഇത് സത്യവുമാണ്. കേരളത്തിലിപ്പോൾ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ ഏതാണ്ട് നാലായിരം കോളേജുകളുണ്ട്. അതിൽ പത്തു ശതമാനത്തിലെങ്കിലും വർഷത്തിൽ ഒന്നെങ്കിലും ഇങ്ങനെയുള്ള സംഭവം ഉണ്ടായി എന്നു കരുതിയാൽ തന്നെ നാനൂറ് റാഗിങ് കേസുകൾ കേരളത്തിലെ കോടതികളിലെത്തേണ്ടതാണ്. സത്യത്തിൽ ഇതിലും എത്രയോ കൂടുതലായിരിക്കണം. എന്നാൽ വാസ്തവത്തിൽ പൊലീസിലെത്തുന്ന കേസുകൾ ഇതിലും പത്തു ശതമാനത്തിൽ താഴെയാണ്.
ഈ രോഗം പടരുന്നതിന്, പല അടിസ്ഥാന കാരണങ്ങളുമുണ്ട്. അവയെ ചികിൽസിച്ചാൽ മാത്രമേ ഇത് മാറൂ. അല്ലാതെ വല്ലപ്പോഴും എവിടെയെങ്കിലും പുറത്തുവരുന്ന കേസുകൾ മാത്രം നോക്കിയിട്ട് കാര്യമില്ല.
സംഘബോധം: കുട്ടികൾ സംഘമായിട്ട് ചെയ്യുന്നതാണ് റാഗിങ്. ഭൂരിഭാഗം സീനിയേഴ്സും ഇതിൽ നേരിട്ട് ഇടപെട്ടില്ലെങ്കിലും എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാൽ എല്ലാവരും കൂടെയുണ്ടെന്ന ഒരു ബോധം തെറ്റ് ചെയ്യുന്നവർക്കുണ്ട്. അതുകൊണ്ട് ചികിത്സയും ഇവിടെ ഗ്രൂപ്പായിട്ട് തന്നെ വേണം. ഏതെങ്കിലും ഒരു സംഘത്തിലെ ഒരാൾ റാഗിങ് എന്ന കുറ്റം ചെയ്താൽ അപ്പോൾ സ്ഥലത്തുണ്ടായിരുന്ന, അത് തടയുവാൻ കഴിയുമായിരുന്ന സീനിയേഴ്സിനെ എല്ലാം, അവരതിൽ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ പോലും ഒരുമിച്ച് സസ്പെൻഡ് ചെയ്യുക. അപ്പോൾ കുറച്ചു പേരെങ്കിലും ഇതിനെ എതിർക്കും, ഏറെ പേർ മാറി നിൽക്കുകയും ചെയ്യും. കുറ്റവാളികൾക്ക് സംഘബലം ഉണ്ടെന്ന ഹുങ്ക് അതോടെ കുറയും.
അദ്ധ്യാപകരുടെ അനാസ്ഥ: അദ്ധ്യാപകർ റാഗിങ് എന്ന കുറ്റത്തെ ഒരു ക്രിമിനൽ കുറ്റമായി കാണാതെ ഏറെ ഫിസിക്കൽ വയലൻസ് ഉണ്ടായാൽ മാത്രമേ ഇതിലിടപെടൂ. കോളേജിൽ വരുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷവും അതിന്റെ പ്രത്യാഘാതവും ശരീരത്തിലെ മുറിവിനേക്കാൾ വലുതും, നീണ്ടുനിൽക്കുന്നതുമാണ്. അതുകൊണ്ട് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഉണ്ടാകുന്ന ഏതു റാഗിംഗും ഒരുപോലെ ഗൗരവതരമായിക്കണ്ട് നടപടിയെടുക്കേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാക്കുക. അങ്ങനെ ചെയ്യാതിരിക്കുന്നവരെ പ്രേരണാകുറ്റമായി പരിഗണിച്ച് അവരെയും സസ്പെൻഡ് ചെയ്യുക.
മാതാപിതാക്കളുടെ പരോക്ഷ പിന്തുണ: കോളേജിൽ കുട്ടികൾ റാഗിങ് നടത്തിയാൽ 'അതൊക്കെ കുട്ടികളല്ലേ' എന്ന മട്ടിൽ അതിനെ ന്യായീകരിക്കാനും, കേസിൽ നിന്ന് ഒഴിവാക്കിയെടുക്കാനും മാപ്പു പറയിച്ചോ കാശു കൊടുത്തോ പ്രശ്നം തീർക്കാനുമാണ് കുറ്റവാളികളുടെ മാതാപിതാക്കളും ബന്ധുക്കളും ശ്രമിക്കുന്നത്. മക്കൾക്ക് വേണ്ട നിയമസഹായം ലഭ്യമാക്കുന്നതല്ലാതെ, കേസ് ഒഴിവാക്കാനോ മക്കളെ ഒളിവിൽ താമസിപ്പിക്കാനോ കൂട്ടുനിൽക്കുന്നവരെ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം.
രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും സമ്മർദ്ദം: കേസിൽ കുട്ടികൾ പെട്ടാൽ ''ഇവരുടെ ഭാവി പോകും, ഇപ്രാവശ്യത്തേക്ക് ഒന്നു ക്ഷമിച്ചുകൂടെ'' എന്ന മട്ടിൽ ഇരയുടെ ബന്ധുക്കളെയും ഇരയേയും സമ്മർദം ചെയ്യുന്ന രീതിയാണ് പൊലീസിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കണ്ടുവരുന്നത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും മുൻകൂർ തീരുമാനം എടുക്കണം. റാഗിങ് കേസിൽ ശുപാർശ പറയാൻ ഒരാളും സമ്മതിക്കരുത്. അനുരഞ്ജനത്തിന് ശ്രമിക്കുന്ന പൊലീസുകാർക്ക് യാതൊരു പിന്തുണയും നൽകുകയുമരുത്.
വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ താൽപര്യക്കുറവ്: കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനം ഒറ്റ വർഷം ശരിക്കൊന്നു ശ്രമിച്ചാൽ തീരാവുന്നതേയുള്ളു റാഗിങ് എന്ന പ്രശ്നം. ഇക്കാര്യത്തിന്റെ ഗൗരവം അവർ മനസ്സിലാക്കാത്തതാണ് മറ്റൊരു കുഴപ്പം എന്നു തോന്നുന്നു. നേതാക്കളെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കണം.
വേഗത്തിലും മാതൃകാപരമായും ഉള്ള ശിക്ഷയുടെ അഭാവം: റാഗിങ്ങിന് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ജാമ്യം കൊടുക്കാതെ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. റാഗിംഗിന് ഒരു മിനിമം നിശ്ചിത ശിക്ഷ ഉണ്ടാകണം. മൂന്നു വർഷം ജയിൽ ശിക്ഷ, അതുകഴിഞ്ഞ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് അതിൽ കൂടുതലാകാം. ഇതുപോലെ തന്നെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആറുമാസമോ മറ്റോ മിനിമം ശിക്ഷ വിധിക്കണം. മുൻപ് പറഞ്ഞത് പോലെ റാഗിങ് നടത്തിയവരെയും, അത് കണ്ടു നിന്നവരെയും, അതറിഞ്ഞിട്ടും നടപടി എടുക്കാത്ത വാർഡന്മാരേയും അദ്ധ്യാപകരെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യണം. കോടതിയുടെ വിധി വരാതെ ഇവരെ ഒന്നും തിരിച്ചെടുക്കരുത്...
പോസിറ്റിവ് ആയി ഒന്നും പറഞ്ഞില്ല എന്ന് വേണ്ട. റാഗിംഗിനെ പറ്റി, അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ പറ്റി, അതിനെതിരായ നിയമങ്ങളെ പറ്റി, അതനുഭവിച്ചവർക്കുണ്ടായ മാനസിക പ്രശ്നങ്ങളെ പറ്റി, അതിന്റെ പേരിൽ കേസിൽ കുടുങ്ങിയവരുടെ ജീവിതം കുഴപ്പത്തിൽ ആയതിനെ പറ്റി ഒക്കെ ഉദാഹരണ സഹിതം പ്രതിപാദിക്കുന്ന ഒരു അര മണിക്കൂർ വീഡിയോ കേരള സർക്കാർ തയ്യാറാക്കണം. എന്നിട്ട് കോളേജിലും +2 സ്കൂളിലും പുതിയ കുട്ടികൾ വരുന്നതിന്റെ തലേ ദിവസം ഇത് എല്ലാ കുട്ടികളും അദ്ധ്യാപകരും നിർബന്ധമായി കാണണം. എന്നിട്ട് ഒരു റാഗിങ് വിരുദ്ധ ഡിക്ലറേഷനിൽ ഒപ്പിടുകയും വേണം. ഇത്രയും ആയിട്ടും പഠിക്കാത്തവർ പിന്നെ കുറച്ചു നാൾ ജയിലിൽ കിടന്നുതന്നെ പഠിക്കട്ടെ.
ഇതൊക്കെ അൽപം കടുപ്പമായി തോന്നുമെങ്കിലും ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ കാൻസർ കരിച്ചുകളയണമെങ്കിൽ അൽപം കടുത്ത പ്രയോഗങ്ങൾ വേണ്ടിവരും. അല്ലെങ്കിൽ ഒരു മരണമോ ആത്മഹത്യയോ എന്തിന്, കൊലപാതകം വരെയോ ഇതിന്റെ പേരിൽ നടന്നേക്കാം. അന്ന് നമ്മൾ തലയിൽ കൈ വച്ചിട്ട് കാര്യമില്ല.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്