പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു: കേരളം മറക്കുന്ന ഗാന്ധീസൂക്തങ്ങളിലൂടെ
അഡ്വ പി റഹിം
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മദ്യത്തിന്റേതാണ്. ' കിട്ടാനുള്ള എഴുപ്പമാണ് കുടിക്കുവാനുള്ള പ്രേരണ വർദ്ധിപ്പിക്കുന്നതെന്ന്' ഗാന്ധി പറഞ്ഞിട്ടുണ്ട്. മദ്യപാനം മോഷണത്തേക്കാളും വ്യഭിചാരത്തേക്കാളും കുറ്റകരമാണെന്നും മദ്യം സകല തിന്മകളുടേയും പെറ്റമ്മയും പോറ്റമ്മയുമാണെന്നും ഗാന്ധിപറഞ്ഞുവയ്ക്കുന്നുണ്ട്. ബാപ്പുജിയുടെ പാദസ്പർശംകൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളവും, ഒന്നല്ല, അഞ്ചു പ്രവാശ്യമാണ് ഗാന്ധിജി കേരളം സന്ദർശിച്ചത്. അതുകൊണ്ട് കൂടിയാണ് വീണ്ടുമൊരു ഗാന്ധിജയന്തി ദിനത്തിൽ മദ്യത്തിനെതിരായ മഹാത്മാവിന്റെ പ്രഖ്യാപനങ്ങൾ ശ്രദ്ധേയമാകുന്നതും. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മദ്യത്തിനെതിരെ അതിശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടള്ളത്. 'മദ്യവർജ്ജനമല്ല, മദ്യനിരോധനം തന്നെ വേണം' എന്ന് ഗാന്ധി ഊന്നിപ്പറയുന്നു.
ഒരിക്കൽ ഒരു പത്രലേഖകൻ ഗാന്ധിജിയോട് ചോദിച്ചു. മദ്യപനെ ഉപദേശിച്ചു പിന്മാറ്റുകയല്ലേ നല്ലത് ? ഗാന്ധിജിയുടെ മറുപടി ' നിങ്ങളുടെ കുട്ടി തീയിൽ ചാടാൻ പോകുകയാണെന്ന് വിചാരിക്കുക, നിങ്ങൾ എന്തുചെയ്യും ? അവനെ ഉപദേശിച്ചുമാറ്റാൻ ശ്രമിക്കുമോ ? അതോ ഓടിച്ചെന്ന് ബലം പ്രയോഗിച്ച് പിന്മാറ്റുമോ ? മദ്യവർജ്ജനമല്ല, മദ്യനിരോധനം തന്നെ വേണം ' എന്നാണ് ഗാന്ധി പറഞ്ഞുവച്ചത്.
' ഇന്ത്യയുടെ മുഴുവൻ ഏകാധിപതിയായി ഒരുമണിക്കൂർ നേരത്തേക്ക് ഞാൻ നിയമിക്കപ്പെട്ടുവെങ്കിൽ ഞാൻ ചെയ്യുന്ന ഒന്നാമത്തെ കാര്യം പ്രതിഫലം കൊടുക്കാതെ എല്ലാ മദ്യഷോപ്പുകളും അടച്ചിടുകയും ഗുജറാത്തിൽ എനിക്കറിയാവുന്ന മാതിരിയുള്ള എല്ലാ പനമരങ്ങളും നശിപ്പിക്കുകയും മനുഷ്വേചിതമായ ചുറ്റുപാടുകൾ തങ്ങളുടെ തൊഴിലാളികൾക്കായി ഉണ്ടാക്കുവാനും അവർക്കു നിർദോഷങ്ങളായ പാനീയങ്ങളും അത്രതന്നെ നിർദോഷങ്ങളായ വിനോദശാലകളും തുറക്കാനും ഫാക്ടറി ഉടമകളെ നിർബന്ധിക്കുകയുമായിരിക്കും. ഫണ്ടില്ലെന്ന് ഉടമകൾ വാദിച്ചാൽ ഞാൻ ഫാക്ടറികൾ പൂട്ടിയിടും ' (യംഗ് ഇന്ത്യ, 25-04-1931)
'പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു'. (യംഗ് ഇന്ത്യ, 08-08-1929).
ജനങ്ങളുടെ ഇടയിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുകയും ആ പ്രചാരവേലയുടെ ഫലമായി കുടിക്കുന്ന ശീലമുള്ളവർ മദ്യഷാപ്പുകളിൽ ചെയ്യാതാവുകയും ചെയ്താൽ മദ്യഷാപ്പുകൾ ഇല്ലാതായിത്തീരുമെന്ന് നിങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്റെ അനുഭവങ്ങൾ മറിച്ചാണ്. അതുകൊണ്ട് മദ്യവർജ്ജന ശ്രമങ്ങൾക്കൊപ്പം മദ്യനിരോധന പ്രവർത്തനങ്ങളും നടത്തണം. (യംഗ് ഇന്ത്യ, 18-04-1929)
അഭിശപ്തമായ ഈ വ്യാപാരത്തിൽ നിന്ന് ധർമ്മവിരുദ്ധമായി ലഭിക്കുന്ന നികുതി നഷ്ടപ്പെടുന്നതിനെപ്പറ്റി അന്ധാളിക്കേണ്ട. ഉദ്ബുദ്ധവും ക്ഷുബ്ധവുമായ പൊതുജന മനസ്സാക്ഷിക്കുമുമ്പിൽ അതിന് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഇന്നത്തെ നിലയിൽ സദാചാരവിരുദ്ധമായ ഒരു മാർഗ്ഗത്തിൽ ലഭിക്കുന്ന നികുതി ഉപയോഗിച്ചു നടത്തുന്ന വിദ്യാഭ്യാസം തന്നെ വേണ്ടുവോളം ഹീനമാണ്. അചിരേണ നിർദോഷികളുടെ രക്തത്തിൽ പങ്കിലുമാകുമ്പോൾ അതു ദുർഗന്ധം വമിച്ചുതുടങ്ങും. കാലം അതിക്രമിക്കുംമുമ്പ് ഈ അപകടം മനസ്സിലാക്കണമെന്ന് ഞാൻ മന്ത്രിമാരോട് അഭ്യർത്ഥിക്കുന്നു. നികുതിക്കുവേണ്ടി കാലത്തിന്റെ സൂചനകളെ നിർദ്ദാക്ഷിണ്യം അവഗണിച്ചുവെന്ന അപവാദം അവരെപ്പറ്റി പറയാൻ ഇടയാകാതിരിക്കട്ടെ. ആഴ്ചകൾ പോയിട്ട് മണിക്കൂറുകൾ പോലും അവർ അമാന്തിക്കരുത്. മറ്റുനികുതി മാർഗ്ഗങ്ങൾ ആസുത്രണം ചെയ്ത ശേഷം മദ്യനികുതി ഉപേക്ഷിക്കാൻ കാത്തിരിക്കുന്നത് ശരിയല്ല. മറ്റൊരുവീട് സൗകര്യപ്പെടുന്നതുവരെ ഞാൻ താമസിക്കുന്ന പ്ലേഗ് ബാധിച്ചവീട് വിട്ടൊഴിയാൻ ഒരുവൻ വിസമ്മതിക്കുന്നതുപോലെയാണത്. ഇത്തരമൊരു സാഹചര്യത്തിൽ മിക്കവരും പ്ലേഗ് ബാധിച്ച വീട് ആദ്യം വിടും. എന്നിട്ട് നിർബാധമായ ഒരു രക്ഷാസങ്കേതം അന്വേഷിക്കും.
(യംഗ് ഇന്ത്യ, 06-07-1921)
' ആയിത്തം കഴിഞ്ഞാൽ ഏറ്റവും പരിതാപകരമായ ശാപമാണ് മദ്യം.'
(യംഗ് ഇന്ത്യ, 04-02-1926)
' സാമ്പത്തിക നഷ്ടത്തേക്കാൾ വലുതാണ് സന്മാർഗ്ഗിക നഷ്ടം. മദ്യം അതു കുടിക്കുന്നവരേയും വിക്രയം ചെയ്യുന്നവരേയും അധ:പതിപ്പിക്കുന്നു. മദ്യപൻ ഭാര്യയും അമ്മയും പെങ്ങളും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. ബോധമുള്ളപ്പോൾ ഓർത്താൽ ലജ്ജിച്ചുപോകുന്ന അപരാധങ്ങൾ അയാൾ ചെയ്യുന്നു. മദ്യത്തിന്റെ പൈശാചിക പ്രേരണയ്ക്ക് അധീനമാകുന്ന തൊഴിലാളികൾ ഏതൊരു നികൃഷ്ടാവസ്ഥയിലേക്കാണ് താഴുന്നതെന്ന് തൊഴിലാളി പ്രസ്ഥാനവുമായി എന്തെങ്കിലും ബന്ധമുള്ളവർക്കാറിയാം. ' (യംഗ് ഇന്ത്യ, 04-02-1926)
' സമ്പൂർണ്ണ മദ്യനിരോധനത്തിന് എന്തുവിലകൊടുക്കേണ്ടിവന്നാലും അത് അധികമാവുകയില്ല. എന്റെ അഭിപ്രായത്തിൽ നിരോധനം അല്പാല്പമായി നടപ്പിലാക്കിയാൽ പോര അത് വിജയകരമാകണമെങ്കിൽ മൊത്തത്തിൽ നടപ്പിലാക്കണം. ഒരു ജില്ലയെയോ , സംസ്ഥാനത്തെയോ ബാധിക്കുന്ന പ്രശ്നമല്ലിത്. അതൊരു ദേശീയ പ്രശ്നമാണ്. മദ്യനികുതി നാം ഉപേക്ഷിക്കേണ്ട ഒരു വരുമാനമാണ്. മദ്യനികുതി നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്. ഈ വരുമാനം നിന്നുപോയാൽ കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കാൻ സാധിക്കുകയില്ലെന്ന് പാവപ്പെട്ട ജനം വിശ്വസിക്കുന്നു. സംഗതികൾ ഇങ്ങനെ നിർബാധം മുന്നോട്ടുപോവുകയാണെങ്കിൽ ഒരു രാഷ്ട്രം മുഴുവൻ നശിക്കേണ്ടിവരും' (യംഗ് ഇന്ത്യ, 11-04-1929).
മദ്യത്തിൽ നിന്നുള്ള നികുതി നഷ്ടം ഒട്ടും തന്നെ സാരമുള്ളതായി ഞാൻ കണക്കാക്കുന്നില്ല. അത്യന്തം ദേശീയ പ്രാധാന്യമുള്ള ഈ സംഗതിയിൽ ധനനഷ്ടം സാരമാക്കാനാണ് പോകുന്നതെങ്കിൽ മദ്യനിരോധനം ഒരു വിദൂരലക്ഷ്യമായി അവശേഷിക്കുകയേയുള്ളൂ. മദ്യത്തിൽ നിന്നും മാതകൗഷധങ്ങളിൽ നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓർമ്മിക്കണം. നികുതിനഷ്ടം പ്രത്യക്ഷത്തിൽ തോന്നുന്ന ഒരു നഷ്ടം മാത്രമാണ്. ഈ ഹീനമായ നികുതിയുടെ നിരാസം നികുതി ദായകനായ മദ്യപാനിയെ കൂടുതൽ പണം സമ്പാദിക്കാനും ചെലവാക്കാനും പ്രാപ്തനാക്കുന്നു. ജനങ്ങൾക്ക് ഇത് മഹത്തായ ഒരു സ•ാർഗ്ഗ ലാഭം മാത്രമല്ല, ഗണ്യമായ ഒരു സാമ്പത്തിക നേട്ടം കൂടിയാണ്. (ഹരിജൻ 31-07-1937).
' മയക്കുമരുന്നുകളും കുടിയും പിശാചിന്റെ രണ്ടു കൈകളാണ്. അവകൊണ്ടാണ് അവ തന്റെ അടിമകളെ ബുദ്ധിശൂന്യതയിലേക്കും ലഹരിയിലേക്കും അടിച്ചുവീഴ്ത്തുന്നത്. '(യംഗ് ഇന്ത്യ, 24-04-1929).
1920 ൽ ഓഗസ്റ്റ് 18 നാണ് ആദ്യമായി അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത്. നിസ്സഹകരണ സമരമാർഗം ഖലാഫത്ത് കമ്മിറ്റി അംഗീകരിച്ചശേഷം, ഷൗക്കത്തലിയുമൊത്ത് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് സമരസന്ദേശം പ്രചരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കേരളം സന്ദർശിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്തത് സംസാരിച്ചു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925 മാർച്ച് എട്ടിനായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം. എറണാകുളം വഴി മാർച്ച് 30 ന് വൈക്കത്ത് സത്യാഗ്രഹ സ്ഥലത്തെത്തി വളണ്ടിയർമാരുടെ പ്രഭാതഭജനയിൽ പങ്കെടുത്തു. മാർച്ച് 12 ന് ശിവഗിരിയിലെത്തി അദ്ദേഹം ശ്രീനാരായണഗുരുവിനെയും സന്ദർശിച്ചു.
1927 ഒക്ടോബർ ഒമ്പതിനായിരുന്നു കേരളത്തിലേക്കുള്ള മൂന്നാം വരവ്. തിരുവിതാകൂർ മഹാരാജാവിനെയും റാണിയെയും കണ്ട് തിരുവാർപ്പ് ക്ഷേത്രം റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ഒക്ടോബർ 15 ന് കാമകോടി പീഠത്തിലെ ശങ്കരാചാര്യരുമായി സംഭാഷണം നടത്തി. 1934 ജനുവരി 10 നായിരുന്നു. നാലാമത്തെ കേരള സന്ദർശനം . ഹരിജനഫണ്ട് പിരിക്കുവാനുള്ള ഒരു യാത്രയായിരുന്നു അത്. അന്ന് തലശ്ശേരി, വടകര, തിരുവനന്തപുരം, കന്യാകുമാരി വരെ നിരവധി പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ കേരള സന്ദർശനം 1937 ജനുവരി 13 നായിരുന്നു.
' അഹിംസാവ്രതക്കാരനായ ഒരു മനുഷ്യന്റെ കൈയിലെ ഒരുപിടി ഉപ്പ് ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണ്. ഈ ഉപ്പു പിടിച്ച മുഷ്ടി തകർത്തേക്കാം. എന്നിരുന്നാലും ഇത്, ഈ ഉപ്പ് വിട്ടുകൊടുക്കുകയില്ല. ഗാന്ധിജി പറഞ്ഞു'.
(കോൺഗ്രസ് നേതാവും അഭിഭാഷക സംഘടനാ നേതാവുമാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍