'ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ; മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം'
അച്ചായൻ
ഒരിക്കൽ റുവാണ്ടയിലെ ഹുട്ടു ഗോത്രവർഗ്ഗക്കാരുടെയിടയിൽ ഒരു തർക്കമുണ്ടായി. കൈകൊണ്ടു ഭക്ഷണം കഴിക്കണോ അതോ സ്പൂണും ഫോർക്കും ഉപയോഗിച്ചു കഴിക്കണോ? ഇടക്കാലം കൊണ്ട് സ്പൂണും ഫോർക്കും ഉപയോഗിക്കുന്നവരുടെ എണ്ണം അവരുടെയിടയിൽ കൂടിക്കൂടി വരുകയായിരുന്നു. തർക്കം മൂത്ത് കലഹത്തിന്റെ വക്കിലെത്തിയപ്പോൾ അവർ ഗോത്രമഹാസഭ വിളിച്ചുകൂട്ടി.
മഹാസഭയിലും ഇരു ചേരിയായിരുന്നു. വഴക്ക് മൂത്തപ്പോൾ ഗോത്രപിതാവ് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. വേഷഭൂഷാദികൾ കണ്ടപ്പോഴേ അവർക്ക് ആളെ മനസ്സിലായി, അവർ കുമ്പിട്ടു നമസ്കരിച്ചു. ഇരുകൂട്ടരുടെയും വാദം ശ്രദ്ധാപൂർവ്വം കേട്ട ശേഷം അദ്ദേഹം പറഞ്ഞു: 'നിങ്ങൾ ഒരു കാര്യം മറക്കരുത്. ആരോഗ്യമാണ് ഏറ്റവും മുഖ്യം. അതിന്, ശുചിത്വത്തോടെ ഭക്ഷണം കഴിക്കുകയാണ് പ്രധാനം. ഈ ലക്ഷ്യം സാധിക്കാൻ മാലിന്യമില്ലാത്ത സ്പൂണും മാലിന്യമില്ലാത്ത കയ്യും ഒരേപോലെ ഉപകാരപ്രദമാണ്. നിങ്ങൾ വഴക്കടിച്ച് നിങ്ങളുടെ മനസ്സമാധാനം നഷ്ടപ്പെടുത്തിയാൽ അപകടത്തിലാകുന്നത് നിങ്ങളുടെ ആരോഗ്യവും ജീവനുമാണ്. അതിനാൽ, ഉടൻ തന്നെ നിങ്ങളുടെ തർക്കം അവസാനിപ്പിക്കുക. കൈകൊണ്ട് കഴിക്കുന്നതിൽ സന്തോഷം കിട്ടുന്നവരെ അതിന് അനുവദിക്കുക; സ്പൂൺ കൊണ്ട് കഴിക്കുന്നതിൽ തൃപ്തി കിട്ടുന്നവരെ അതിനും അനുവദിക്കുക.'
തോമസ് യേശുവിനെയും കൂട്ടി സൂനഹദോസിലേക്ക് ചെന്നുകയറുമ്പോൾ അവിടെ ചൂടേറിയ ചർച്ച നടക്കുകയായിരുന്നു. ചർച്ചാവിഷയം, കുർബ്ബാനയുടെ നേരത്ത് പുരോഹിതൻ എങ്ങോട്ട് തിരിഞ്ഞു നിൽക്കണം? ദൈവജനത്തിന് അഭിമുഖമായി നിൽക്കണമെന്ന് ഒരു പക്ഷം; അതല്ല, ദൈവജനത്തിന് പുറംതിരിഞ്ഞ് നിൽക്കണമെന്ന് മറുപക്ഷം.
ഇരുപക്ഷത്തെയും പണ്ഡിതർ അവരവരുടെ വാദമുഖങ്ങൾ ആവേശപൂർവ്വം നിരത്തി. തെക്കർ വാദിച്ചു: 'ഒരുകാലത്ത് നമുക്ക് നഷ്ടപ്പെട്ട പാരമ്പര്യങ്ങളാണ് നമ്മൾ തിരിച്ചുപിടിക്കേണ്ടത്. അല്ലാതെ, അവയെ നഷ്ടപ്പെടുത്തിക്കളയുകയല്ല വേണ്ടത്. ബലിയർപ്പിക്കുമ്പോൾ കിഴക്കോട്ട് തിരിയുന്നതാണ് നമ്മുടെ പുരാതനമായ പാരമ്പര്യം.'
തങ്ങളുടെ നിലപാട് തെളിയിക്കാൻ അവർ ഉദയംപേരൂർ സുന്നഹദോസിൽ പോർച്ചുഗീസ് മിഷനറിമാർ വരുത്തിയ മാറ്റങ്ങളെ അക്കമിട്ടു നിരത്തി. എന്നാൽ വടക്കരുടെ വാദം മറ്റൊന്നായിരുന്നു. ക്രിസ്തീയ പാരമ്പര്യത്തിന്റെ തുടക്കം നാലാം നൂറ്റാണ്ടിലല്ലന്നും, അതിന് നസ്രസ്സിലെ യേശുവിലേക്ക് തന്നെ പോകണമെന്നും വടക്കർ വാദിച്ചു.
അവരുടെ വാക്കുതർക്കം അടിപിടിയിലെത്തുമെന്നായപ്പോഴാണ് യേശു മൗനം വെടിഞ്ഞത്. അവൻ തോമസിനോട് ചോദിച്ചു: 'നമ്മൾ അന്ന് സെഹിയോൻ ഊട്ടുശാലയിൽ എങ്ങനെ ഇരുന്നാണ് അന്ത്യാത്താഴം കഴിച്ചതെന്ന് നീ ഓർക്കുന്നുണ്ടോ?''അത് ഞാൻ എങ്ങനെ മറക്കും, ഗുരോ? നമ്മൾ അന്ന് കഴിച്ചത് പെസഹാ ഭക്ഷണമായിരുന്നല്ലോ. ഒരു കുടുംബമായി ഒരുമിച്ചിരുന്നല്ലേ നമ്മളന്ന് അത്താഴം കഴിച്ചത്.'
'അതിന് ശേഷമോ?'
'നിന്റെ കാലശേഷം പിന്നീട് ഏറെക്കാലം അപ്പസ്തോലരായ ഞങ്ങളും ഞങ്ങളുടെ പിൻതലമുറക്കാരും നിന്നെ അനുകരിച്ച് വീടുകളിൽ ഒരുമിച്ചിരുന്നാണ് അപ്പം മുറിച്ചിരുന്നത്,' തോമസ് കുർബ്ബാനയുടെ ആദിമ ചരിത്രത്തിലേക്ക് കടന്നു.
'പിന്നെ എന്നാണ് ഞാൻ തുടങ്ങിയ ഈ രീതി മാറ്റിമറിക്കപ്പെട്ടത്?' അസ്വസ്ഥതയോടെ യേശു ചോദിച്ചു.
'റോമാചക്രവർത്തി മതം മാറിയതോടെയാണ് അങ്ങ് കൊണ്ടുവന്ന രീതികളൊക്കെ തകിടം മറിഞ്ഞത്. അതോടെയാണ്, സൂര്യദിനമായ ഞായറാഴ്ചയും, സൂര്യഭഗവാന്റെ ജന്മദിനമായ ഡിസംബർ 25-ഉം അങ്ങയുടെ പേരിലേക്ക് ചാർത്തപ്പെട്ടത്. ദൈവാരാധനക്ക് കിഴക്കോട്ട് തിരിയണമെന്ന പാരമ്പര്യവും അങ്ങനെ വന്നതാണ്. തൽഫലമായി, കുടുംബാത്താഴത്തിന്റെ ഓർമ്മപുതുക്കലായിരുന്ന അങ്ങയുടെ കുർബ്ബാന, സർവ്വശക്തനായ ദൈവത്തിനുള്ള ആരാധനയായി മാറി. അത് കിഴക്കോട്ട് തിരിഞ്ഞു നിന്ന് അർപ്പിക്കുന്നതും പുതിയ ശീലമായി വളർന്നുവ്യാപിച്ചു.'
കുർബ്ബാനയുടെ ചരിത്രം കേട്ട യേശു നിശബ്ദനായി. സ്നേഹത്തിന്റെ നിറവിൽ താൻ കൈമാറിയ വിടവാങ്ങൽ സമ്മാനത്തിന് സംഭവിച്ച അപഭ്രംശത്തിൽ യേശു ഏറെ ദുഃഖിതനായി. സൂനഹദോസിൽ ഇപ്പോൾ നടക്കുന്ന വാദപ്രതിവാദം കലഹത്തിലും അടിപിടിയിലുമേ അവസാനിക്കുള്ളുവെന്ന് അവന്റെ മനസ്സ് പറഞ്ഞു. അതിനാൽ ഹൃദയവേദനയോടെ യേശു തോമസിനോട് ചോദിച്ചു: 'അന്ത്യ അത്താഴത്തിൽ അപ്പവും വീഞ്ഞും ആശീർവദിച്ച് തന്നശേഷം ഞാൻ എന്താണ് നിങ്ങളോട് നിർദ്ദേശിച്ചതെന്ന് നീ ഓർക്കുന്നോ?'
'സത്യത്തിൽ നിന്റെ ആ നിർദ്ദേശമായിരുന്നല്ലോ കുർബ്ബാന തുടങ്ങാനുള്ള ഞങ്ങൾക്കുള്ള പ്രചോദനം. നിന്റെ ഓർമ്മക്കായി അപ്പം മുറിക്കാനും വീഞ്ഞ് പങ്കുവക്കാനുമാണല്ലോ നീ അന്ന് നിർദ്ദേശിച്ചത്.'
'നീ പറഞ്ഞത് പൂർണമായും ശരിയാണ്,' ശിഷ്യന്റെ ഉത്തരം പകർന്നു കൊടുത്ത അഭിമാനത്തോടെ യേശു വിശദീകരിക്കാൻ തുടങ്ങി. 'എന്റെ ഓർമ്മക്കായിട്ടാണ് കുർബ്ബാനയർപ്പണം. അങ്ങനെയെങ്കിൽ, നിങ്ങൾ കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ഓർമ്മ സജീവമാകണം. അതായത്, ഞാൻ നിങ്ങളുടെ സമൂഹത്തിലും നിങ്ങളുടെ ജീവിതത്തിലും സന്നിഹിതനാകണം. എന്നുവച്ചാൽ, എന്റെ ജീവിതമൂല്യങ്ങളായ സ്നേഹവും സാഹോദര്യവും കരുണയും നീതിയും നിങ്ങളുടെ സമൂഹത്തിൽ സംജാതമാകണം. ഇവയില്ലാതുള്ള നിങ്ങളുടെ കുർബ്ബാന അർപ്പണമാണ് യഥാർത്ഥ ദൈവദൂഷണം.'
'അങ്ങനെയെങ്കിൽ, എങ്ങോട്ട് തിരിഞ്ഞുനിൽക്കണമെന്ന ഇവരുടെ ഇപ്പോഴത്തെ തർക്കമോ?' പ്രായോഗികബുദ്ധിയോടെ തോമസ് ചോദിച്ചു.
'അധരത്തെക്കാൾ ഹൃദയത്തിനും, ശരീരത്തെക്കാൾ മനസ്സിനും, ബലിയർപ്പണത്തേക്കാൾ സ്നേഹത്തിനും പ്രഥമസ്ഥാനം കൊടുക്കണമെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചതല്ലേ? നീ അത് മറന്നു പോയോ?' കുറ്റപ്പെടുത്തലിന്റെ സ്വരത്തിൽ യേശു ചോദിച്ചു. 'അതുകൊണ്ടുതന്നെ, ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ. മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ. നിങ്ങൾ എങ്ങോട്ട് നോക്കി നിൽക്കുന്നുവെന്നതല്ല, മറിച്ച്, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം.'
യേശുവിന്റെ വിധിപ്രസ്താവം കേട്ട ഞാൻ അവനോട് ഒരു നാടകകഥ പറയട്ടേയെന്ന് ചോദിച്ചു. അവൻ സന്തോഷത്തോടെ സമ്മതിച്ചു തലയാട്ടി. അപ്പോൾ ഞാൻ ജി. ശങ്കരപ്പിള്ളയുടെ അമാലന്മാർ എന്ന നാടകത്തിന്റെ ഇതിവൃത്തം പറഞ്ഞു തുടങ്ങി: 'നാല് അമാലന്മാർ അവരുടെ രാജ്ഞിയെ പല്ലക്കിൽ ചുമന്നുകൊണ്ട് നടക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ഏറെക്കാലമായിട്ട് അവർ രാജ്ഞിയെയും ചുമന്നു കൊണ്ട് നടക്കുകയാണ്. അവർ ചുമക്കുന്നത് ആ രാജ്യത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെയാണെന്നാണ് അവർ പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാൽ അവരാരും ഇതുവരെ രാജ്ഞിയെ കണ്ടിട്ടില്ല. ഏറെദൂരം മുന്നോട്ട് പോയപ്പോൾ ഒരു ദിവസം അവർ തമ്മിൽ തർക്കമായി, വഴക്കായി. അങ്ങനെ അതിലൊരുത്തൻ കൊല്ലപ്പെട്ടു. അതോടെ, മൂന്നുപേരെക്കൊണ്ട് പല്ലക്ക് ചുമക്കാൻ പറ്റില്ലെന്നായി. യാത്ര മുടങ്ങിയ കാര്യം രാജ്ഞിയെ അറിയിക്കാനായിട്ട് അവർ പല്ലക്കിന്റെ കിളിവാതിൽ തുറന്നുനോക്കുമ്പോൾ കാണുന്നത് രാജ്ഞിയുടെ ഭൗതികശേഷിപ്പുകളാണ്. ഏറെക്കാലം മുമ്പുതന്നെ അവരുടെ രാജ്ഞി മരിച്ചുപോയിരുന്നു; അവർ അത് അറിഞ്ഞിരുന്നില്ല.'
കഥ കേട്ട യേശു സൂനഹദോസിന്റെ നടുവിലേക്ക് ഓടിക്കയറി. പ്രധാനപുരോഹിതരുടെ നേരെ കൈചൂണ്ടി ഉച്ചത്തിൽ അരുളിച്ചെയ്തു: 'നിങ്ങളും അമാലന്മാർ തന്നെ! ജീവസറ്റ ഭൗതികശേഷിപ്പുകൾ ചുമന്നുകൊണ്ട് നടക്കുന്ന അമാലന്മാർ!'
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്