ഓഡിറ്റോറിയത്തിലേക്ക് കയറും മുമ്പാണ് രാജീവ് എന്നോട് സെമിനാർ വിഷയം ചോദിച്ചത്; നടുങ്ങിപ്പോയി; നെഞ്ചിടിപ്പോടെ കയറിയപ്പോൾ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്സ് കോളേജിൽ അന്ന് സംഭവിച്ചത്; വ്യവസായ മന്ത്രി പി.രാജീവിനെ കുറിച്ചുള്ള അഭിലാഷ് ശിവന്റെ രസികൻ ഓർമ

അഭിലാഷ് ശിവൻ
കേരളത്തിന്റെ പുതിയ വ്യവസായ / നിയമ വകുപ്പ് മന്ത്രി സ. പി രാജീവിനെക്കുറിച്ചാണ് ...
വർഷം 2002 , ഞാൻ കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്സ് കോളേജിൽ എം എ എക്കണോമിക്സ് വിദ്യാർത്ഥി ആയിരുന്ന കാലം. പഠനത്തോടൊപ്പം കോളേജിൽ വിദ്യാർത്ഥി സംഘടനാ ഭാരവാഹിത്വവും, അല്പം പാഠ്യേതര പ്രവർത്തനങ്ങളും എല്ലാം കൊണ്ടുപോയിരുന്നു. അക്കാലത്താണ് ഒരിക്കൽ എക്കണോമിക്സ് അസോസിയേഷൻ ഒരു സെമിനാർ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ഡിപ്പാർട്മെന്റിൽ അദ്ധ്യാപകർ ആലോചിക്കുകയും പ്രഭാഷകനായി കൊണ്ടുവരേണ്ട ആളെക്കുറിച്ചു ചർച്ച ഉണ്ടാക്കുകയും ചെയ്തത്. ഇതറിഞ്ഞപ്പോൾ സുഹൃത് സാഖാക്കളുമായി ആലോചിച്ചു ഞാനാണ് 'പി രാജീവ്' എന്ന നിർദ്ദേശം അദ്ധ്യാപരുടെ മുൻപിൽ വെച്ചത്.
ഒന്നിലധികം കാരണങ്ങൾ കൊണ്ട് ആ പേര് നിരസിക്കപ്പെടാനുള്ള എല്ലാ സാധ്യതയും അപ്പോൾ മുന്നിൽ കണ്ടിരുന്നു. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്മാരാണ് സാധാരണ ഇത്തരം സെമിനാറുകൾ ക്യാമ്പസ്സിൽ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുക. മാത്രമല്ല, പി രാജീവ് എന്ന പേര് അക്കാലത്ത് അദ്ധ്യാപകരിൽ പലർക്കും അപരിചിതം ആയിരുന്നു. വിദ്യാർത്ഥി, യുവജന സംഘടനാ രംഗത്ത് നിന്നും മാറി ദേശാഭിമാനി റസിഡന്റ് എഡിറ്റർ ആയിരുന്നു രാജീവ് അപ്പോൾ. 'അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ലെ, സാമ്പത്തികശാസ്ത്രം അടിസ്ഥാനപ്പെടുത്തി ഒതികച്ചും അക്കാഡമിക് ആയ ഒരു ക്ലാസ് ആണ് നമുക്ക് വേണ്ടത്' എന്നതായിരുന്നു അദ്ധ്യാപകരിൽ പൊതുവെയുള്ള അഭിപ്രായം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി രാജീവിന്റെ പ്രഭാഷണങ്ങൾ മുൻപ് കെട്ടുള്ള അനുഭവം നൽകിയ ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ പരമാവധി ശ്രമം ഞങ്ങൾ നടത്തി നോക്കി. ഇടയിൽ നേരിട്ട ചില കടമ്പകളും തടസങ്ങളും മാറിക്കിട്ടിയതോടെ പി രാജീവ് എന്ന നിർദ്ദേശം പൊതുവിൽ അംഗീകരിക്കപ്പെടുകയും, ഞങ്ങളുടെ ശ്രമം അങ്ങനെ പാതി വഴി വിജയത്തിൽ എത്തുകയും ചെയ്തു. ഒടുവിൽ പ്രഭാഷകന്റെ സമ്മതവും തീയതിയും വാങ്ങി നൽകാൻ ഡിപ്പാർട്മെന്റ് മേധാവി നിർദ്ദേശം നൽകി.
അന്ന എസ്എഫ്ഐ ഏരിയ സെക്രട്ടറി ആയിരുന്ന കെ രാജേഷ് (ഇന്നത്തെ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി) മുഖാന്തിരം രാജീവിന്റെ പങ്കെടുക്കാമെന്നുള്ള സമ്മതവും തീയതിയും കിട്ടി, അത് കോളേജിൽ അറിയിച്ചു. തുടർന്ന് സെമിനാർ ഒരുക്കങ്ങൾ ആരംഭിച്ചു .സെമിനാർ നിശ്ചയിച്ച ദിവസം രാവിലെ ട്രെയിനിൽ കോട്ടയം പാർട്ടി ജില്ലാ ഓഫീസിൽ എത്താം എന്നാണ് അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നത്. അതിൻപ്രകാരം ഞാനും രാജേഷും ഒപ്പം കോളേജിലെ സഖാക്കൾ ആയിരുന്ന ജോബി ജോയ്, വിനോദ് എന്നിവർ രാവിലെ തന്നെ കോട്ടയം പാർട്ടി ഓഫീസിൽ എത്തി. കുറെ കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷയിൽ രാജീവ് എത്തി. വന്നപാടെ രാജേഷ് വിദ്യാർത്ഥികളായ ഞങ്ങളെ രാജീവിന് പരിചയപ്പെടുത്തി. പോരുന്ന വഴി പ്രഭാത ഭക്ഷണം കഴിക്കാം എന്ന ഞങ്ങളുടെ നിർദ്ദേശം നിരസിച്ച അദ്ദേഹം പാർട്ടി ഓഫീസിലെ അടുക്കളയിൽ കയറി അവിടെ ഇരുന്ന കുറച്ചു പുട്ടും കടലക്കറിയും കഴിച്ച ശേഷം ഞങ്ങൾ വന്ന മാരുതി ആൾട്ടോ കാറിന്റെ പിൻസീറ്റിൽ കയറി.
ഞങ്ങൾ മുൻപിലും പുറകിലുമൊക്കെയായി അഡ്ജസ്റ്റ് ചെയ്തിരുന്ന് റേഡിയോയിൽ ബാറ്ററി ഇട്ട കണക്കെ കോളേജിലേക്ക് യാത്ര തുടങ്ങി.ഏകദേശം ഒരു മണിക്കൂർ അധികം യാത്ര ഉണ്ട് കോളേജിൽ എത്താൻ. ഞങ്ങൾ അല്പം വൈകിയിരുന്നു. കോളേജിൽ സെമിനാർ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു അപ്പോൾ. വരുന്ന വഴി ശ്വാസം വിടാൻ ഇടയില്ലാതെ ഞെരുങ്ങി ഇരുന്നുകൊണ്ട് ഒരുപാട് ദേശീയ അന്തർദേശീയ വിഷയങ്ങൾ അദ്ദേഹം സംസാരിച്ചു. ഇടയിൽ വെച്ച്, അല്പം മടിച്ചു ഞാൻ ചോദിച്ചു - 'സഖാവിന്റെ കോളേജ് അക്കാഡമിക് പഠന വിഷയം എക്കണോമിക്സ് ആയിരുന്നു അല്ലെ ?' ഉത്തരം എന്നെ അല്പം ഞെട്ടിച്ചു. 'ഹേയ് അല്ല. ഡിഗ്രി എക്കണോമിക്സ് ആയിരുന്നു,പിന്നെ കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ, നിയമം, പത്രപ്രവർത്തനം അങ്ങനെ പോകുന്നു'. ഞാൻ ചെറുതായി വിയർക്കാൻ തുടങ്ങി.
സാമ്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡി ഒക്കെ ഉള്ള സാമ്പത്തിക വിദഗ്ധന്മാരും മറ്റുമൊക്കെയാണ് സാധാരണ ഇത്തരം സെമിനാറുകളിൽ കോളേജിൽ പങ്കെടുക്കുക. അത്തരത്തിൽ ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ ഡിപ്പാർട്ടുമെന്റിൽ അവതരിപ്പിച്ചതും സമ്മതം വാങ്ങിയതും. എന്നാലും വൈവിധ്യ വിഷയങ്ങളിൽ രാജീവിന്റെ പാണ്ഡിത്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ഏകദേശ ധാരണ അന്നും ഉണ്ടായിരുന്നു എന്നത് അല്പം ആശ്വാസത്തിന് നിദാനമായി.
ഞങ്ങളുടെ കാർ കോളേജ് എത്താറായി. സമയം വൈകിയതിനാൽ നേരെ ഓഡിറ്റോറിയത്തിൽ എത്താനായിരുന്നു നിർദ്ദേശം. വിദ്യാർത്ഥികളും അദ്ധ്യാപകരുമൊക്കെ ഓഡിറ്റോറിയത്തിൽ എത്തി കാത്തിരിക്കുകയായിരുന്നു അപ്പോൾ. ഞങ്ങൾ കോളേജിൽ എത്താൻ ഏകദേശം അഞ്ചു മിനിറ്റു ബാക്കി ഉള്ളപ്പോളാണ് കാറിന്റെ മുൻപിലിരുന്ന എന്നോട് പിന്നിൽ നിന്നും രാജീവിന്റെ ചോദ്യം - 'സെമിനാറിൽ എന്താണ് വിഷയം? ' അക്ഷരാർത്ഥത്തിൽ ഞാൻ ഞടുങ്ങിപ്പോയി. എക്കണോമിക്സ് അസോസിയേഷന്റെ പരിപാടിയാണ് എന്ന് അറിയിച്ചിരുന്നതിനൊപ്പം വിഷയവും നേരത്തെ പറഞ്ഞിരുന്നു എന്നായിരുന്നു എന്റെ വിശ്വാസം. കാർ കോളേജ് ഗേറ്റ് തുറന്നു ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കുമ്പോളാണ് ഞാൻ പിന്നിൽ ഞെരുങ്ങി അമർന്നിരിക്കുന്ന രാജീവിനോട് ഒരു ക്ഷമാപണത്തോടെ വിഷയം പറയുന്നത് ' - വിഷയം - 'The Impact of Globalization on Indian economy'.
സാമ്പത്തികശാസ്ത്രം ഐശ്ചിക വിഷയമായി എടുത്തിരിക്കുന്ന ഡിഗ്രി, പിജി വിദ്യാർത്ഥികൾ, കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി, പ്രൊഫസർസ്, കോളേജ് പ്രിൻസിപ്പൽ, മറ്റു വിദ്യാർത്ഥികൾ, മറ്റു ഡിപ്പാർട്മെന്റിൽ നിന്നുമുള്ള അദ്ധ്യാപകർ - അങ്ങനെ നല്ല ഒരു അക്കാഡമിക് സദസ്സ്. കാറിൽ നിന്നും രാജീവുമായി ഞങ്ങൾ സ്റ്റേജിലേക്ക്. ആദ്യം പറഞ്ഞപോലെ അക്കാലത്തു രാജീവിന്റെ പ്രൊഫൈൽ എല്ലാവർക്കും അത്ര പരിചിതം അല്ലാതിരുന്നതിനാൽ ചടങ്ങിൽ സ്വാഗതവും അതിഥിയെ പരിചയപ്പെടുത്തുക എന്നീ കർത്തവ്യങ്ങളും നിർവഹിച്ചത് ഞാൻ ആയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി എന്നിവർ പ്രസംഗിച്ചു. അതിനു ശേഷം പ്രഭാഷണത്തിനായി പി രാജീവിനെ ക്ഷണിച്ചു.
സെമിനാറിന്റെ വിഷയം നേരത്തെ രാജീവിനെ അറിയിക്കാൻ മറന്നത് പ്രഭാഷണത്തിന്റെ ഗുണപരതയെ സാരമായി ബാധിച്ചേക്കാം എന്ന കലശലായ ഭയം അദ്ദേഹം പ്രസംഗിക്കാൻ എണീക്കുമ്പോൾ അടുത്തിരുന്ന എനിക്ക് ഉണ്ടായിരുന്നു. അപ്പോഴും നേരത്തെ പറഞ്ഞപോലെ വൈവിധ്യമായ വിഷയങ്ങളിൽ രാജീവിന്റെ അഗാധ പാണ്ഡിത്യം ഞങ്ങളിലെ ഭയത്തിന്റെ മുകളിൽ ഊർജമായി നിലകൊണ്ടു.
രാജീവ് പ്രഭാഷണം തുടങ്ങി. 'ഗ്ലോബലൈസഷൻ'' എന്ന കോൺസെപ്റ്റിന് മുൻ ക്യൂബൻ പ്രസിഡന്റ് ആയിരുന്ന ഫിദൽ കാസ്ട്രോ നൽകിയ നിർവചനം അതേപടി ഓർമയിൽ നിന്നെടുത്തു ഇംഗ്ലീഷിൽ തന്നെ പറഞ്ഞുകൊണ്ട് ഗംഭീര തുടക്കം. 'Globalization is the consequences of the development of productive forces, that means development of science and technology'. ഐക്യരാഷ്ട്ര സഭയിൽ ഗിന്നസ് റെക്കോർഡ് തിരുത്തികൊണ്ട് തുടർച്ചയായി 7 മണിക്കൂർ പ്രസംഗിക്കവേ ഫിദൽ കാസ്ട്രോ 'ആഗോളവൽക്കരണത്തിന്' നൽകിയ നിർവചനം ആയിരുന്നു അത്. ഒരു മണിക്കൂറിൽ അധികം ഇടതടവില്ലാതെ ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതിനു തുല്യമായ പ്രഭാഷണം. സദസ്സിൽ ഉള്ള വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകർ പലരും ക്ലാസ്സിൽ നമ്മൾ ലെക്ചർ നോട്ട് എഴുതുന്ന പോലെ രാജീവ് തന്റെ പ്രഭാഷണത്തിൽ കൈമാറിയ അറിവുകൾ കുറിച്ചെടുക്കുന്നത് അല്പം അഹങ്കാരത്തോടെ ഞാനും സുഹൃത്തുക്കളും നോക്കിയിരുന്നു.
രാജീവിന്റെ സുദീർഘമായ പ്രഭാഷണം കഴിഞ്ഞതോടെ സെമിനാർ അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ മറ്റൊരു ഡിപ്പാർട്മെന്റിൽ നിന്നും വന്ന ഡോക്ടർ ബാബു സർ എണീറ്റു നിന്ന് രാജീവിന്റെ ഒരു സെഷൻ കൂടെ വേണം എന്ന് പറഞ്ഞു. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി പലരും വന്ന് വിഷയത്തെ അധികരിച്ച് പല സംശയങ്ങളും നിരീക്ഷണങ്ങളും ഉന്നയിച്ചു. ശേഷം സംശയങ്ങൾക്കുള്ള രാജീവിന്റെ മറുപടി. ആദ്യത്തേതിനെ കവച്ചു വെക്കുന്നതായിരുന്നു രണ്ടാമത്തെ സെഷൻ.
അന്ന് ആ ക്ലാസ്സിൽ രാജീവ് പറഞ്ഞ പല ഉദ്ധരണികളും നിർവചനങ്ങളും ഇപ്പോഴും സ്വകാര്യ സംഭാഷണത്തിൽ അന്നത്തെ കോളേജ് സുഹൃത്തുക്കൾ അതേപടി പറയാറുണ്ട് എന്നത് ഒരു അതിശയോക്തി അല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. അത്രമാത്രം വിദ്യാർത്ഥികളിലേക്കു ആഴ്ന്നിറങ്ങി ഒരു ക്ലാസ് എടുക്കാൻ രാജീവിന്റെ പാണ്ഡിത്യത്തിനും അദ്ദേഹത്തിന്റെ ഉള്ളിലെ അദ്ധ്യാപകനും കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.
സെമിനാർ കഴിഞ്ഞു പുറത്തിറങ്ങി, കോളേജ് ക്യാന്റീനിൽ നിന്നും അല്പം ചോറും മോര് കറിയും കഴിച്ചു രാജേഷിനൊപ്പം രാജീവിനെ യാത്രയാക്കി. അപ്പോളാണ് എക്കണോമിക്സ് ഡിപ്പാർട്മെന്റിലേക്കു ചെല്ലാൻ പറഞ്ഞു എന്ന് കോളേജിലെ അറ്റൻഡർ എന്നോട് വന്ന് പറഞ്ഞത്. അല്പം ആശ്ചര്യത്തോടെ ഞാൻ ചെന്നു. ആദ്യം തന്നെ Prof ടെസ്സി ടീച്ചർ എന്നെ നോക്കി പറഞ്ഞു - '''an excellent speech'. ഡോക്ടർ ജോസ് നടുത്തൊട്ടി സാറും സമാന അഭിപ്രായം പറഞ്ഞു. പിന്നെ രാജീവിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അവർ എന്നോട് ചോദിച്ചു. രാജീവിനെക്കുറിച്ചു വിദ്യാർത്ഥി സംഘടന പ്രവർത്തനരംഗത്ത് നിന്നും മനസിലാക്കിയ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു.
ഇക്കണോമിക്സിൽ ഡിഗ്രിക്കു ശേഷം മറ്റൊരു വിഷയം പഠിച്ച ആൾ ആണ് രാജീവ് എന്ന് പറഞ്ഞത് പ്രഭാഷണം കേട്ട അദ്ധ്യാപർക്കെല്ലാം അവിശ്വനീയം ആയിരുന്നു. കാരണം അത്രമാത്രം ഉയർന്ന അക്കാഡമിക് ബ്രില്യൻസ് ഉള്ള ഒരു പ്രഭാഷണം അല്ലെങ്കിൽ ക്ലാസ് ആയിരുന്നു അത്.
രാജ്യസഭയിൽ നിന്നും വിടവാങ്ങിയ സമയത്തു അന്നത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി ആയിരുന്ന അരുൺ ജെയ്റ്റ്ലിയുടെ ഒരു പ്രസംഗം കേൾക്കാനിടയായി. അതിൽ ജെയ്റ്റ്ലി പറഞ്ഞു - 'P Rajeev is an encyclopedia' .. അത് കേട്ടപ്പോൾ എനിക്ക് ഒരു പുതുമയോ അത്ഭുതമോ തോന്നിയില്ല. എനിക്ക് മാത്രമല്ല, രാജീവിനെ അറിയുന്ന ആർക്കും. - 'he is really an encyclopedia'.
ഉറപ്പാണ് ... പശ്ചാത്തപിക്കേണ്ടി വരില്ല
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും
- മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി
- റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ; പള്ളുരുത്തിയിലെ വീട്ടിലെത്തി പൊലീസ് നടപടി; ഒളിവിൽ പോയതായിരുന്നില്ല, ടൂറിലായിരുന്നെന്ന് വിശദീകരിച്ചു മാതാപിതാക്കൾ; ഇരട്ട നീതിയെന്ന് ആരോപിച്ചു പ്രതിഷേധ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
- സംഭവ ബഹുലമായിരുന്നു ഈ വർഷം, ഇപ്പോൾ സമാധാനത്തിലാണെന്ന് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിന പോസ്റ്റ്; വേദനയുടെ കാലം കഴിഞ്ഞു, ഇനി മനോഹര യാത്ര'യെന്ന് അമൃതയും ഗോപി സുന്ദറും പറയുമ്പോൾ ആശംസകളുമായി സോഷ്യൽ മീഡിയയും; അവർ രണ്ടാളും ഹാപ്പിയാണെങ്കിൽ പിന്നെന്ത് പ്രശ്നമെന്നും ചോദ്യം
- ജാമ്യ വാർത്ത വരും വരെ ജയിലിൽ ഒരേ കിടപ്പ്; വെള്ളിയാഴ്ച ഉച്ചവരെ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞ് ആശുപത്രി സെല്ലിൽ കിടന്ന ജോർജ് ഒന്ന് ചിരിച്ചത് ജാമ്യ വാർത്ത വാർഡന്മാർ അറിയിച്ചപ്പോൾ; രാത്രിയിലെ കൊതുക് ശല്യത്തിൽ സൂപ്രണ്ടിനോടു പരിഭവം പറഞ്ഞ് ജോർജ്; മാധ്യമങ്ങൾ രഹസ്യം ചോർത്തിയെന്ന് ഷോൺ ജോർജിന്റെ പരാതിയും; പിസിയുടെ ജയിൽ താമസം ഇങ്ങനെ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്