'ജിഹാദിനു തയ്യാറുള്ളവർ കൈപൊക്കുക' എന്നാവശ്യപ്പെട്ടുള്ള തീവ്രപ്രസംഗം; ഐഎസ്എസ് റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിച്ചവർ; മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു; അയാൾ തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട: അനീഷ് ഷംസുദ്ദീൻ എഴുതുന്നു
അനീഷ് ഷംസുദ്ദീൻ
മദനി തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. നൂറു തവണ പറയും അയാൾ തീവ്രവാദി തന്നെ ആണെന്ന്. കണ്ണൂരു പോലും ബോംബ് എന്താന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുൻപ് തൊണ്ണൂറുകളിൽ iSS കാരുടെ ആയുധ ശേഖരത്തിൽ നിന്ന് ബോംബ് സ്ഫ്ടനം ഉണ്ടായ നാടാണു എന്റ നാട്. ആ എനിക്ക് ഇയാൾ തീവ്രവാദി അല്ലാന്ന് പറയാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ട ആവശ്യമില്ല. ചിന്ത്കളെ മാത്രമല്ല രോമകൂപങ്ങളെപോലും തീപിടിപ്പിക്കുന്ന മദനിയുടെ പ്രസംഗങ്ങൾ കേട്ട് ഇസ്ലാമിക രാജ്യം പടുത്തുയർത്താൻ ജീവിതം ത്യജിച്ച് ഇറങ്ങിയ ഒരു കൂട്ടം യുവാക്കൾ എന്റ നാട്ടിൽ ഉണ്ടായിരുന്നു. മദനിയുടെ ബ്ലാക്ക് ക്യാറ്റ് വരെ ആയിരുന്നു അവരിൽ പലരും. രണ്ട് കാലുണ്ടായിരുന്നപ്പോൾ മദനി എന്റ നാട്ടിൽ iSS ഓഫീസ് ഉൽഘാടനം ചെയാൻ വന്നിരുന്നത് ഇന്നും എനിക്കോർമ്മയുണ്ട്. 'ഇതിൽ ജിഹാദിനു തയാറുള്ളവർ കൈപൊക്കുക ' എന്നയാൾ ആവശ്യപ്പെട്ട ഞാൻ നേരിട്ട് കേട്ടതാണു.
ജിഹാദെന്നാൽ ചക്കയാണൊ മാങ്ങയാണൊ എന്നുപോലും അറിയാത്ത ഒരു കാലമായിരുന്നു അന്നൊക്കെ. അന്നുമുതലേ ഇയാൾ ജിഹാദിനു തയാറുള്ളവരുടെ കണക്കെടുപ്പ് നടത്തുകയായിരുന്നു, എന്ന് ഇന്ന് അൽഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയുന്നൊള്ളു. അന്നൊക്കെ നാട്ടിൽ സ്ഥിരം പൊലീസ് ക്യാംബുകളാണു. നാട്ടിലെ പത്തൊ പതിനഞ്ചൊ വരുന്ന കുറച് യുവാക്കൾ മാത്രമാണു മദനി ശിഷ്യന്മാരായ iSS കാർ. പക്ഷെ പൊലീസിന്റെ കണക്കിൽ 'കലാപ ബാധിതപ്രദേശമായിരുന്നു 'എന്റ നാട്. തൊട്ടടുത്ത പ്രദേശത്തുള്ളവരൊക്കെ ഭീതിയോടെ മാത്രം സംസാരിച്ചിരുന്ന ഒരു നാടായിരുന്നു എന്റത് . 'പഞ്ചാബ് ' എന്നായിരുന്നു അടുത്തുള്ളവരൊക്കെ ഞങ്ങളുടെ നാടിനെ വിളിചിരുന്നത്.
ഇന്നത്തെ പോലെ മനുഷ്യാവകാശങ്ങൾക്കൊന്നും വല്യ വിലയില്ലാത്ത കാലമായിരുന്നു. പൊലീസ് ക്യാംബ് എന്നത് ഇന്നത്തെ കാലഘട്ടത്തിൽ ചിന്തിച്ചാൽ അതിന്റെ ഭീകരത മനസിലാകില്ല. നാട്ടിൽ മര്യാദക്ക് ജീവിച്ചിരുന്ന ആളുകൾക്ക് പോലും ഒളിവിൽ പോകേണ്ടിവന്നു. വീടുകളിൽ സ്ത്രീകൾ മാത്രമാണുള്ളത്. തങ്കമണി സംഭവത്തിന്റെയൊന്നും അലയൊലികൾ അടങ്ങിയട്ടില്ല . ഏത് സമയവും വാതിൽ തൊഴിച് തെറിപ്പിക്കുന്ന ബൂട്ടിന്റെ കാലൊച്ച പ്രതീക്ഷിച്ചായിരുന്നു ഓരോ ഉമ്മമാരും എന്റ നാട്ടിൽ ജീവിച്ചിരുന്നത്. ഇതൊക്കെ കണ്മുന്നിൽ കണ്ടുകൊണ്ട് വളർന്ന ഒരു ബാല്യമായിരുന്നു എന്റേത്. iSS റൂട്ട് മാർച്ച് ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവൻ അജീവാനന്തരം ഒരു മുസ്ലിം വിരോധി ആകും. പട്ടാപ്പകൽ കടകളിൽ കയറി കൊള്ളചെയ്യുക , ഹോട്ടലിൽ ആഹാരം കഴിച്ച് കഴിഞ്ഞ് ' അള്ളാഹു അക്ബർ ' എന്ന് വിളിച് ഇറങ്ങിപോരുക , റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിക്കുക ... ഇപ്പോൾ ഇതൊക്കെ കേട്ടാൽ , കേൾക്കുന്ന നിങ്ങൾക്ക് അവിശ്വസനീയമായി തോന്നാം . എന്നാൽ ഇത് തൊണ്ണൂറുകളിൽ സംഭവിച കാര്യം തന്നെയാണു.
മിനി പഞ്ചാബായ എന്റ നാട്ടിലെ തീവ്രവാദത്തെയും പഞ്ചാബിലെ പോലെ തന്നെ പൊലീസ് അടിച്ചമർത്തുകയായിരുന്നു. ഇന്ന് കേരള പൊലീസിലെ SP മാരായ ഉണ്ണി രാജയും , ശശിധരനുമൊക്കെ ആലുവയിൽ ജോലി ചെയ്തിരുന്നപ്പോൾ അടിച്ചമർത്തിയതാണു എന്റ നാട്ടിലെ iSS തീവ്രവാദത്തെ. ഒന്നൊഴിയാതെ എല്ലാവരെ അറസ്റ്റ് ചെയ്തു. ലോക്കപ്പ് മർദ്ദനവും, ദീർഘനാളത്തെ കോടതി വരാന്ത കയറി ഇറങ്ങലുമായി ഒരു സംഘം യുവാക്കളുടെ ജീവിതം തന്നെ നരകതുല്യമായി. എല്ലാവർക്കും തിരിച്ചറിവ് വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു , പരോക്ഷമായി രണ്ട് മരണങ്ങളും. ഇപ്പോഴും ഓർമ്മകളിൽ ഇങ്ങനെ നിറഞ്ഞ് നിൽക്കുകയാണു ' അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള പൊലീസിന്റെ മൈക്ക് അനൗൺസ്മെന്റും, പൊലീസിന്റെ റൂട്ട് മാർച്ചുമൊക്കെ. അതുകൊണ്ട് തന്നെ പത്തൊംബതല്ല ഇരുപത്തി ഒംബത് വർഷം മദനി ജയിലിൽ കിടന്നാലും എനിക്ക് സന്തോഷം മാത്രമേ ഒള്ളു.
മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു. എന്റ നാട്ടിലെ പോലെ അനേകം നാടുകളിലെ ഉമ്മമാരുടെ ശാപം ഇയാളുടെ തലയിലുണ്ട്. ഇനിയും പത്ത് വർഷം ജയിലിൽ കിടന്നാലും കേരളത്തിലെ സെക്യുലറിസത്തിന്റെ കടക്കൽ കത്തിവെച്ചതിനു പ്രായശ്ചിതമാകില്ല. ഭീമാപ്പള്ളി , പുതിയതുറ , ഫോർട്ടുകൊച്ചി , ജോനകപ്പുറം , വെടിമറ , കണ്ണൂർ സിറ്റിയിലെ ഒക്കെ ഒരുപാട് യുവാക്കളുടെ കൂംബടഞ്ഞ് പോയത് മദനിയുടെ വാക്ദ്ധോരണിയിൽ മയങ്ങിയായിരുന്നു മദനി ജയിലിൽ പോയതിനു ശേഷം ആയിരുന്നല്ലൊ അനുയായികൾ മുഖ്യമന്ത്രി സഖാവ് ഇ കെ നായനാരെ കൊല്ലാൻ നടന്നത്. ആ കേസിലെ ഒരു പ്രതിയെ ഞാനൊരിക്കൽ ദുബായിൽ വെച്ച് കണ്ടിട്ടുണ്ട് ( മറ്റൊരു കേസിൽ ജീവപര്യന്തരം ശിക്ഷയിലാണു ആൾ ) അയാളുമായി സംസാരിക്കുന്നതിനു മുൻപ് വരെ ' നായനാർ വധശ്രമം മറ്റേതൊരു മലയാളിയെയും പോലെ എനിക്കും തമാശ ആയിരുന്നു.
KSRTC ബസുകൾ തല്ലിപ്പൊളിക്കുക , തീ വെക്കുക എന്നതൊക്കെ ഒരു കാലഘട്ടം വരെയും സാധാരണ സമരമാർഗ്ഗങ്ങൾ ആയിരുന്നു . എന്നാൽ സർക്കാർ ബസ് ആയുധങ്ങൾ ചൂണ്ടി തട്ടിക്കൊണ്ട് പോയി വിജനമായ സ്ഥലത്തിട്ട് കത്തിച്ചത് ഐക്യകേരളം കണ്ട ആദ്യത്തെ ഭീകരാക്രമണം തന്നെ ആയിരുന്നു. സമരം ചെയ്തു ബസ് കത്തിച്ചു എന്ന് ലാഘവത്തോടെ പറയാൻ പറ്റുന്ന കാര്യമല്ല. വ്യക്തമായ പ്ലാനിങ്ങോടെയുള്ള ഭീകരാക്രമണം തന്നെ ആയിരുന്നു കളമശേരി ബസ് കത്തിക്കൽ. എങ്ങനെയൊക്കെ എടുത്തുനോക്കിയാലും മദനി ജയിലിൽ കിടക്കേണ്ട ആൾ തന്നെയാണു . അതിൽ യാതൊരു സംശയവും ഇല്ല . മദനി മതേതര കേരളത്തെ ബാധിച്ച ആദ്യത്തെ ക്യാൻസർ ആണെന്നതിൽ ഒരു സംശയവും ഇല്ല . എത്ര തന്നെ മുറിച് മാറ്റിയട്ടും പല പേരുകളിലായി ആ ക്യാൻസർ ഇന്നും സമൂഹത്തിൽ പടരുന്നുണ്ട് എന്നത് ലിബറൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാര്യം തന്നെയാണു. വിചാരണ തടവുകാരനായി ഇത്രകൊല്ലം ജയിലിൽ ഇട്ടതിനോട് മാത്രമാണു വിയോജിപ്പുള്ളത് . ജനാധിപത്യ സമൂഹത്തിനു ഒരിക്കലും യോജിക്കാൻ കഴിയാത്ത കാര്യമാണു . എന്ന് കരുതി അയാൾ തീവ്രവാദി അല്ലാതെ ആവില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍