ട്രംപ് എന്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റു? കോവിഡ് അല്ലേ ട്രംപിനെ തറപറ്റിച്ചത്? ഇന്ത്യയിലും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങൾ നിർണയിക്കുമോ? വെള്ളാശേരി ജോസഫ് എഴുതുന്നു

വെള്ളാശേരി ജോസഫ്
ജോ ബൈഡൻ പ്രസിഡന്റ് ആവുന്നതോടുകൂടി അമേരിക്കൻ പോളിസികളിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല; അങ്ങനെയൊക്കെ ആശിക്കുന്നത് തന്നെ തെറ്റാണ്. മുൻ പ്രസിഡൻറ്റ് ട്രമ്പിന്റെ വിദേശ നയങ്ങളിൽ നിന്ന് വലിയ മാറ്റമൊന്നും ഇനിയുള്ള നാല് വർഷങ്ങൾക്കുള്ളിൽ സംഭവിക്കില്ല. അനേകം കാലമായി ശത്രുതയിൽ കഴിഞ്ഞ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ പല അറബ് രാജ്യങ്ങൾക്കും സാധിച്ചത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ്. അത് വെറുതെ സംഭവിച്ചതുമല്ല; എണ്ണക്ക് വിലകുറഞ്ഞ സാഹചര്യത്തിൽ പഴയപോലെ 'ക്രൂഡ് ഓയിൽ പൊളിറ്റിക്സ്' ഒന്നും ചെലവാകത്തില്ലെന്നുള്ളത് അറബ് രാഷ്ട്രങ്ങൾക്ക് നല്ലപോലെ അറിയാം. അപ്പോൾ പിന്നെ ടെക്നോളജിയിലും, മിലിറ്ററി സ്റ്റ്രാറ്റജിയിലും ഒക്കെ മുമ്പിൽ നിൽക്കുന്ന ഇസ്രയേലുമായി കൂട്ട് കൂട്ടുകയേ രക്ഷയുള്ളൂ. പശ്ചിമേഷ്യയിൽ അമേരിക്കൻ പ്രസിഡൻറ്റ് ട്രംബ് നടത്തിയ ഇടപെടലുകൾ കൊണ്ട് രണ്ടാം മഹായുദ്ധത്തിന് ശേഷം ഒരു അമേരിക്കൻ പ്രസിഡണ്ടും ചെയ്യാത്തത്ര ഗുണം അവിടെയുള്ളവർക്ക് ഉണ്ടായിട്ടുണ്ട്. പണ്ട് അമേരിക്കൻ ആയുധങ്ങൾ വിറ്റുപോകാൻ വേണ്ടി പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു അമേരിക്കയുടേത്. പശ്ചിമേഷ്യൻ അസ്ഥിരത മൂലം അമേരിക്കക്കും പണി കിട്ടും എന്ന് മനസിലായപ്പോൾ അമേരിക്കൻ നയങ്ങളൊക്ക മാറി. ആ നയങ്ങളൊന്നും ഇനിയുള്ള കാലത്ത് മാറാൻ പോവുന്നില്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് സേനയെ പിൻവലിക്കാൻ ഉള്ള കാര്യത്തിലും ജോ ബൈഡൻ ട്രംബിൽ നിന്ന് മറിച്ചൊരു തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് പശ്ചിമേഷ്യയിൽ ഏറ്റവും സമാധാനം ഉണ്ടായിരുന്നത്. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതും, അമേരിക്കൻ എംബസി ജെറുസലേമിലേക്കു മാറ്റിയതും പശ്ചിമേഷ്യാ പ്രശ്നങ്ങളിൽ മാറ്റങ്ങളുടെ തുടക്കം കുറിച്ചു. ഒപ്പം ഫലസ്തീനേയും, പാക്കിസ്ഥാനേയും, ഇറാനേയും ഭീകര രാജ്യങ്ങൾ ആയി അമേരിക്ക പ്രഖ്യാപിച്ചു. ഫലസ്തീന് കാലങ്ങളായുള്ള അമേരിക്കൻ സാമ്പത്തിക സഹായം നിർത്തലാക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന ടർക്കിഷ് പ്രസിഡൻറ്റ് ഏർദോഗനെ ഒറ്റപ്പെടുത്താനും ട്രമ്പിന് സാധിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ കുറച്ചെങ്കിലും ഇസ്ലാമിക്ക് സ്റ്റേറ്റ് സ്ഥാപകനായ ബാഗ്ദാദിയുടെ വധവും, ഇറാനിയൻ ജെനറൽ സുലൈമാന്റെ വധവും ഇസ്ലാമിക തീവ്രവാദം തടയുന്നതിൽ ട്രമ്പിന്റെ സുപ്രധാനമായ നേട്ടങ്ങളാണ്.
ഇസ്ലാമിക തീവ്രവാദികൾ പശ്ചിമേഷ്യയിൽ നടത്തിയ കൂട്ട കൊലകൾ അവസാനിപ്പിക്കാൻ മുൻ പ്രസിഡന്റുമാർ യുദ്ധത്തിന് തയ്യാറായപ്പോൾ തീവ്രവാദത്തിനുള്ള പണം വരുന്ന വഴികൾ അടക്കുക എന്ന ട്രമ്പിന്റെ നയം വിജയം ആയിരുന്നു. പ്രസിഡൻറ്റ് ട്രമ്പിന്റെ ശ്രമഫലമായി യു.എ.ഇ.-യും ബഹറൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പിട്ടു. സൗദി അറേബ്യയും ഇപ്പോൾ ഇസ്രയേലുമായി സമാധാനത്തിനുള്ള ശ്രമത്തിലാണ്. ഇതൊക്കെ നിസാരമായ കാര്യങ്ങളല്ല; മഹനീയമായ നേട്ടങ്ങൾ തന്നെയാണ്.
അമേരിക്കൻ വിദേശ നയത്തിൽ 1980-കളിലേയും, 90-കളിലേയും റഷ്യൻ വിരോധം ബൈഡൻ പൊടി തട്ടിയെടുക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം റഷ്യക്കും അമേരിക്കക്കും ഒന്നും കാര്യമായ റോൾ ഇല്ലാത്ത ചൈനീസ് സാമ്പത്തിക ശക്തിയുടെ യുഗത്തിലേക്കാണ് ഇനി ലോകരാജ്യങ്ങൾ നടന്നു കയറാൻ പോകുന്നത്. ചൈനയുടെ 'പ്രൊഡക്ഷൻ കപ്പാസിറ്റിയോട്' മത്സരിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ഇന്ന് ആവുന്നില്ല. വിയറ്റ്നാമും ബംഗ്ലാദേശും ഒക്കെ 'പ്രൊഡക്റ്റീവ് കപ്പാസിറ്റിയിൽ' മുൻപന്തിയിൽ ഉണ്ട്. പക്ഷെ ഈ ചെറിയ രാഷ്ട്രങ്ങൾക്കൊക്കെ ചൈന ഉത്പാദിപ്പിക്കുന്നതുപോലെ വൈവിദ്ധ്യമേറിയ 'പ്രൊഡക്റ്റുകൾ ഉത്പാദിപ്പിക്കുവാൻ ആവുന്നില്ല. ഇലക്ട്രോണിക്ക് - ഡിജിറ്റൽ മേഖലകളിൽ ഈ രാഷ്ട്രങ്ങളൊക്കെ പിന്നോട്ടാണ് താനും. ഇന്ത്യക്കാണെങ്കിൽ ചൈനയിലുള്ളതുപോലെ ലക്ഷങ്ങൾ പണിയെടുക്കുന്ന ഒരു ഇലക്ട്രോണിക്സ് ഫാക്ടറി ഒന്നും ഇതുവരെ 'സെറ്റ്' ചെയ്യാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇന്ത്യ പെട്ടെന്നൊന്നും 'ഇൻഡസ്ട്രിയൽ പ്രൊഡക്ഷനിൽ' ചൈനയെ വെല്ലുവിളിക്കുന്ന ഒരു സാധ്യതയും ഇപ്പോഴില്ല; ഭാവിയിൽ വരുമോയെന്ന് അറിഞ്ഞുകൂടാ.
വരാൻ പോകുന്ന അമേരിക്കൻ പ്രസിഡൻറ്റ് ജോ ബൈഡൻറ്റെ ഇന്ത്യയൊടുള്ള സമീപനം എന്തായിരിക്കും? കാശ്മീർ വിഷയത്തിലുള്ള ബൈഡൻറ്റെ നിലപാട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുണ്ട്. സത്യത്തിൽ ആരു ഭരിച്ചാലും അമേരിക്കൻ താല്പര്യം ആണ് അവർക്ക് വിദേശനയത്തിൽ പ്രധാനം. അത് ഡെമോക്രാറ്റ് ആയാലും റിപ്പബ്ലിക്ക് ആയാലും. ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ആയ ഇന്ത്യയെ വിട്ടുള്ള കളിക്ക് ഒരിക്കലും അമേരിക്ക പോകില്ല എന്ന് നിസംശയം പറയാം. ഇന്ത്യയുടെ ശത്രുവായ ചൈനയെ കൊറോണ വ്യാപനത്തിൻറ്റെ പേരിലും, വാണിജ്യത്തിൻറ്റെ പേരിലും ലോക രാജ്യങ്ങളിൽ ഒറ്റപ്പെടുത്തിയത് ഇന്ത്യക്കും നേട്ടമുണ്ടാക്കി എന്ന് പറയാം. ഇന്ത്യയെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാഗത്വത്തിന് പിന്തുണ നൽകിയപ്പോഴും ഇന്ത്യക്കാരുടെ വിസക്കും വാണിജ്യ താൽപര്യങ്ങൾക്കും ട്രമ്പ് എതിരായിരുന്നു എന്നുള്ള കാര്യം കൂടി ഓർമിക്കേണ്ടതുണ്ട്.
റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അമേരിക്കയെ വ്യത്യസ്തമാക്കുന്നത് വ്യത്യസ്ത ജനസമൂഹത്തെ സ്വീകരിക്കാൻ ഉള്ള അവരുടെ വിശാലമനസ്കത ആണ്. അതുകൊണ്ട് ലോകം മുഴുവൻ ഉള്ള 'ടാലൻറ്റ്' അമേരിക്കയിലേക്ക് ഒഴുകുന്നു. അക്കാര്യത്തിൽ പ്രസിഡൻറ്റ് ട്രംമ്പിനുണ്ടായിരുന്ന ശത്രുതാപരമായ നിലപാടിൽ മാറ്റം വന്നേക്കാം; ആ നയവ്യതിയാനത്തിൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. പക്ഷെ അപ്പോഴും കണ്ടമാനമൊന്നും കുടിയേറ്റം അമേരിക്കയിൽ ബൈഡൻറ്റെ കാലത്തും വർധിക്കില്ല. കാരണം അത് വളരെ 'സെൻസിറ്റീവ്' ആയ ഇഷ്യൂ ആണ്. അമേരിക്കയിലേക്ക് എങ്ങനെ എങ്കിലും കുടിയേറാൻ തയാറായിട്ടുള്ളവർ ലോകം മുഴുവനായി ലക്ഷകണക്കിന് ആളുകൾ ഉണ്ട്. ചൈനയിൽ നിന്നുപോലും പലർക്കും അമേരിക്കയിൽ പോകാനാണ് താല്പര്യം. അതുകൂടാതെ അയൽ രാജ്യങ്ങളായ മെക്സിക്കോ, പനാമ, കൊളമ്പിയ മുതലായ രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് ആളുകൾ അമേരിക്കയിലേക്ക് ഒഴുകുന്നത് അവിടുത്തെ ഭരണാധികാരികൾ ഒരിക്കലും സ്വാഗതം ചെയ്യില്ല. റിപ്പബ്ലിക്കൻ പാർട്ടിയും, ട്രമ്പും കുടിയേറ്റ വിരുദ്ധതയുമായി ഇനിയുള്ള നാളുകളിലും അമേരിക്കയിൽ തന്നെ കാണും. അതുകൊണ്ട് ഒരു അമേരിക്കൻ പ്രസിഡൻറ്റിനും കുടിയേറ്റം നിർബാധം അനുവദിക്കാൻ സാധിക്കുകയില്ല. 'ഹൈലി സ്കിൽഡ്' ക്യാറ്റഗറിയിൽ വരുന്ന, അമേരിക്കൻ ഇൻഡസ്ട്രിക്ക് ഗുണമുള്ളവരെ മാത്രമേ അമേരിക്കൻ പോളിസി മെയ്ക്കേഴ്സ് സാധാരണ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യാറുള്ളൂ. അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും അവർക്ക് ചില അടിസ്ഥാന നയങ്ങളുണ്ട്; അതൊന്നും ജോ ബൈഡൻ പ്രസിഡൻറ്റ് ആകുന്നതോടുകൂടി മാറാൻ പോകുന്നില്ല.
കോവിഡിന് മുൻപ് വരെ അമേരിക്കയിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സ്ഥിതി നല്ല നിലയിലായിരുന്നു. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു; ക്രൂഡ് ഓയിൽ വില അമ്പത് ഡോളറിൽ താഴെ പിടിച്ചു നിർത്തിയിരുന്നു; അമേരിക്ക മുൻ പ്രസിഡൻറ്റുമാരുടെ കാലഘട്ടത്തിൽ ചെയ്തതുപോലെ ട്രംമ്പിൻറ്റെ കാലത്ത് അനാവശ്യ യുദ്ധങ്ങൾക്ക് പോയിരുന്നുമില്ല. ഈ പോസിറ്റീവ് കാര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ട്രംബ് തോറ്റത് കോവിഡ് മൂലമാണെന്നേ കരുതാൻ നിവൃത്തിയുള്ളൂ. സാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ ഇക്കാര്യം നേരത്തേ തന്നെ ചൂണ്ടികാട്ടിയിരുന്നു. പൊതുവേ മാസ്ക്കും, ഗ്ലവ്സും, സോഷ്യൽ ഡിസ്റ്റൻസിങ്ങും, സാനിട്ടയ്സറും ഒന്നും ഇഷ്ടപ്പെടാത്ത പൊതുജനമാണ് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ളത്. ആ പൊതുജനമാണ് അവിടെയൊക്ക കോവിഡ് നിരക്ക് വർധിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ കൈകാര്യം ചെയ്യാനും പറ്റില്ല. പൊലീസിന് ഇന്ത്യയിൽ നടക്കുന്നതുപോലെ വലിയ ലാത്തി വെച്ച് ആരേയും അടിച്ചുവീഴിക്കാനോ, എത്തമിടീക്കാനോ ഒക്കെ അവിടങ്ങളിൽ അധികാരമില്ല. പക്ഷെ കോവിഡ് പിടിച്ച് ജനലക്ഷങ്ങൾ മരിക്കുമ്പോൾ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവസാനം അത് പ്രസിഡൻറ്റിൻറ്റെ പരാജയമായിട്ട് വിലയിരുത്തും. അതാണ് അമേരിക്കയിൽ സംഭവിച്ചത്.
കൊറോണ സമയത്ത് ട്രംബ് വരുമാനം നിലച്ച ഓരോ വ്യക്തിക്കും 1200 ഡോളർ വെച്ച് അവരുടെ അക്കൗണ്ടിൽ വെറുതെ കൊടുത്തു. അത് ഒരു വലിയ തുക തന്നെ ആയിരുന്നു. അതുപോലെ ജോലി പോയവർക്ക് ഓരോ ആഴ്ചയും 1150 ഡോളർ വച്ച് അക്കൗണ്ടിൽ കൊടുത്തു. അത് പലരും ജോലിചെയ്താൽ കിട്ടുന്നതിലും കൂടുതലുള്ള തുക ആയിരുന്നു. അതൊക്കെ 'ടാക്സ് പേയേഴ്സ്' കൊടുക്കുന്ന പണമാണ്; അല്ലാതെ ഡൊണാൾഡ് ട്രംബ് സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കുന്ന പണമല്ല എന്നുള്ള ഒരു പ്രബുദ്ധ ജനതയുടെ തിരിച്ചറിവാണ് അതൊന്നും വോട്ട് ആയി മാറാഞ്ഞത്ത്.
അമേരിക്കയിലുള്ള പലരുടേയും പോസ്റ്റുകൾ ഇതെഴുതുന്നയാൾ സോഷ്യൽ മീഡിയയിൽ വായിച്ചു. അതിൽ നിന്നൊക്കെ തൊഴിലും, വരുമാനവും, സമ്പദ് വ്യവസ്ഥയും ആണ് തിരഞ്ഞെടുപ്പിലെ നിർണായക വിഷയങ്ങൾ എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കൊറോണ വന്നില്ലായിരുന്നെങ്കിൽ ട്രംബ് ഭരണം അമേരിക്കകാരെ വലിയ സമ്പന്നർ ആക്കിയേനെ എന്നാണ് പലരും എഴുതി കണ്ടത്. അമേരിക്കയിൽ ആര് ഭരിച്ചാലും ജനം പ്രാധാന്യം കൊടുക്കുന്നത് സമ്പദ് വ്യവസ്ഥക്കാണെന്ന് പലരും എഴുതി കണ്ടു. നാടിന്റെ വികസനത്തിനും, ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന ഭരണത്തിനും ആണ് അമേരിക്കയിലെ വോട്ടർമാർ മുൻതൂക്കം കൊടുക്കുന്നത്. കോവിഡ് മൂലം അമേരിക്കൻ സമ്പദ് വ്യവസ്ഥക്കുണ്ടായ നഷ്ടം ചെറുതല്ല. തൊഴിലില്ലായ്മ കുത്തനെ കൂടി. ഇതിൻറ്റെ എല്ലാം കാരണം പ്രസിഡൻറ്റ് ട്രംബ് കൊറോണ വ്യാപനത്തെ ഗൗരവമായി കാണാതിരുന്നതുകൊണ്ടാണെന്ന് വോട്ടർമാർ കരുതിയാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല. ഡെമോക്രാറ്റുകളുടെ ഏറ്റവും ശക്തമായ ആയുധമായിരുന്നു പ്രസിഡൻറ്റ് ട്രംബ് കോവിഡ് നേരിട്ട രീതി. ജോ ബൈഡൻ അത് ബോധ്യപ്പെടുത്താൻ രണ്ടാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ മാസ്ക് ധരിച്ചു വരികയും ചെയ്തു. പിന്നീടുള്ള പല മീറ്റിങ്ങുകളിലും ബൈഡൻ മാസ്ക് ധരിച്ചു മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതും കൂടി ഓർമിക്കണം.
ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു രാഷ്ട്രത്തലവനെ മാറ്റണം എന്ന ആഗ്രഹമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫലം കണ്ടത് എന്ന് ചിലരൊക്കെ എഴുതുന്നു. സത്യത്തിൽ ഭിന്നിപ്പൊക്കെ അമേരിക്കയിൽ പണ്ടുമുതലേ ഉണ്ടായിരുന്നു. ഒബാമയുടെ കാലത്ത് പോലും കറുത്ത വർഗക്കാരുടെ കലാപം അമേരിക്കയിൽ നടന്നിട്ടുണ്ട്. നിലനിൽക്കുന്ന വംശീയത മുതലെടുത്തു എന്ന് മാത്രമേ ട്രമ്പിൽ ആരോപിക്കാൻ സാധിക്കൂ എന്നാണ് തോന്നുന്നത്.
ട്രംബ് ഹിസ്പാനിയാക്കൾക്കും, ഇറാൻ പോലുള്ള രാഷ്ട്രങ്ങൾക്കും, അരാജക വാദികൾക്കും എതിരെ എടുത്തിരുന്ന നിലപാടുകൾക്ക് നല്ല പിന്തുണ അമേരിക്കയിലെ വോട്ടർമാരിൽ നിന്ന് കിട്ടിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനോട് വേൾഡ് ട്രെയിഡ് സെൻറ്റർ ആക്രമണത്തിന് ശേഷം അമേരിക്കകാർക്ക് എന്തെങ്കിലും മമത ഉണ്ടെന്ന് തോന്നുന്നില്ല. അതും ട്രംബ് മുതലാക്കി. ട്രംമ്പിൻറ്റെ നികുതി വെട്ടിപ്പും, സ്ത്രീലമ്പടത്വവും, വിടുവായ പറയലും ഒന്നും അമേരിക്കകാർക്ക് വലിയ പ്രശ്നങ്ങളുള്ള കാര്യങ്ങളായിരുന്നില്ല. മുൻ പ്രസിഡൻറ്റ്മാരിൽ ക്ലിൻറ്റണും, കെന്നഡിയും ഒക്കെ ട്രംമ്പിനേക്കാൾ വലിയ പെണ്ണ് പിടിയന്മാർ ആയിരുന്നു. പക്ഷെ കോവിഡ് ഡൊണാൾഡ് ട്രംമ്പിനെ വീഴ്ത്തി. ഇന്ത്യയിൽ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി അമേരിക്കയിൽ ഉള്ളതിനേക്കാൾ കൂടുതലുണ്ട്. പക്ഷെ ഇന്ത്യക്കാർ മതവും ജാതിയും ഒക്കെ ഭക്ഷിച്ചു ജീവിക്കുന്നവരാകുമ്പോൾ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന തൊഴിലില്ലായ്മ ഒക്കെ പൊതുജനത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 'ദവായ്', 'കമായ്' ഒക്കെ തേജസ്വി യാദവ് ബീഹാറിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയർത്തുന്നുണ്ട്. പുള്ളിയെ കേൾക്കാൻ വലിയ ജനക്കൂട്ടം വരുന്നുമുണ്ട്. പക്ഷെ ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും ഒക്കെ തിരഞ്ഞെടുപ്പുകളിൽ വിജയ പ്രതീക്ഷകൾ സൃഷ്ടിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്