ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത്; തൊഴിലുറപ്പ് പദ്ധതി, ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ആഗോള രീതിക്കനുസരിച്ചുള്ള വികസനം ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്; പക്ഷേ അദ്ദേഹം അന്തർ മുഖനായിരുന്നു; അത് ബിജെപി. മാക്സിമം മുതലാക്കി; വെള്ളാശേരി ജോസഫ് എഴുതുന്നു; ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ല

വെള്ളാശേരി ജോസഫ്
കസ്തൂർബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരിൽ ഒരാളുമായിരുന്ന കസ്തുർബാ ഗാന്ധി ഇഹലോകവാസം വെടിഞ്ഞത്. കസ്തുർബാ ഗാന്ധിയുടെ സഹനജീവിതവും, സ്ത്രീകളെ രാഷ്ട്രീയരംഗത്തേക്ക് സജീവമായി ഇറക്കുന്നതും ഇന്നത്തെ കോൺഗ്രസ് പ്രവർത്തകർക്ക് മാതൃക ആവേണ്ടതുണ്ട്.
പലരും ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. കമ്യൂണിസ്റ്റുകാർ പോലും ആഗ്രഹിക്കുന്നു. കോൺഗ്രസിനെ പോലെ ഇന്ത്യയിലെ എല്ലാവരേയും ഉൾക്കൊള്ളുന്ന മറ്റൊരു ദേശീയ പാർട്ടിയില്ല എന്നതാണ് കാരണം. പക്ഷെ കോൺഗ്രസ് എങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരിച്ചുവരും എന്നതിനെ കുറിച്ച് പലർക്കും ഒരു രൂപവുമില്ല. കോൺഗ്രസുകാർ തന്നെ ആ രീതിയിലുള്ള ഒരു ഇച്ഛാശക്തി പുറത്തെടുക്കുന്നില്ലാ. സത്യത്തിൽ സ്ത്രീകളെ പൊതുരംഗത്ത് കൂട്ടിക്കൊണ്ടാണ് കോൺഗ്രസ്സ് തിരിച്ചുവരേണ്ടത്.
സർവേകൾ സൂചിപ്പിക്കുന്നത് ഇക്കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തിയത് സ്ത്രീകളുടെ ശക്തമായ പിന്തുണയോട് കൂടിയായിരുന്നു എന്നാണ്. അതാണ് ബിജെപി.- യുടെ വർഗീയ പ്രചാരണം ഏശാതെ പോയത്. ബിജെപി. - യുടേയും സംഘ പരിവാറിന്റ്റേയും പ്രചാരണം മൊത്തത്തിൽ ഇംഗ്ലീഷിൽ പറയുന്ന 'മാക്കോ നാഷണലിസത്തിൽ' അധിഷ്ഠിതമാണ്. ഇത്തരത്തിലുള്ള തീവ്ര ദേശീയതയെ നേരിടേണ്ടത് സ്ത്രീ സഹജമായ കാരുണ്യവും, മാതൃസഹജമായ പരിലാളനയും പോലുള്ള മൂല്യങ്ങൾ ഉയർത്തിപിടിച്ചായിരിക്കണം. കസ്തൂർബാ ഗാന്ധി ആ മൂല്യങ്ങൾ ഉയർത്തിപിടിച്ച വ്യക്തിയായിരുന്നു. മഹാത്മാ ഗാന്ധിയുടെ സഹനസമരത്തിൽ അദ്ദേഹത്തിന് ഉറച്ച പിന്തുണ കൊടുക്കാൻ കസ്തൂർബാ ഗാന്ധിയെ സഹായിച്ചതും ഇത്തരം മഹനീയമായ മൂല്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്.
വാസ്തവത്തിൽ മറ്റാരേക്കാളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ച ആളാണ് ഗാന്ധി. സുശീലാ നയ്യരെ തന്റ്റെ 'പേഴ്സണൽ ഫിസിഷ്യൻ' ആയി ഗാന്ധി അപ്പോയിന്റ്റ് ചെയ്തത് സ്ത്രീകളെ ആദരിച്ചതുകൊണ്ടായിരുന്നു. ഇനി കസ്തൂർബാ ഗാന്ധിയുടെ കാര്യം പറയുമ്പോൾ, വസ്ത്ര വ്യാപാരിയും, വളരെ സമ്പന്നനുമായിരുന്ന ഗോകുൽ ദാസ് മഖൻജിയുടെ ഏക മകളായിരുന്നു കസ്തൂർബാ. കൊട്ടാര തുല്യമായ വീട്ടിൽ ജനിച്ചു വളർന്ന കസ്തൂർബാ ഗാന്ധിയുമായുള്ള വിവാഹത്തിന് ശേഷം സഹനത്തിന്റ്റേയും, പതിഭക്തിയുടേയും, പാതിവ്രത്യത്തിന്റ്റേയും പ്രതീകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അറിയപ്പെട്ടിരുന്നത് കേവലം പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിച്ചതുകൊണ്ട് മാത്രം അലായിരുന്നു. ഗാന്ധിയും കസ്തൂർബയും ജനിച്ചു വളർന്ന പോർബന്തർ എന്ന പട്ടണം കൃഷ്ണ ഭക്തിക്കും, കഠിനമായ ചാതുർമാസ്യ വ്രതാനുഷ്ഠാനത്തിനും, സോമനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥ യാത്രക്കും, ദരിദ്രനായ കുചേലനും ഒക്കെ പേര് കേട്ടതാണ്. ദാരിദ്ര്യവും, അൽപ വസ്ത്രവും ഗാന്ധിയും കസ്തൂർബയും ഒക്കെ തിരഞ്ഞെടുത്തത് ഈ ഭക്തിയുടേയും ആധ്യാത്മികതയുടേയും പാഠങ്ങളിൽ നിന്നായിരുന്നു. ദീനനായ കുചേലന്റ്റെ (സുദേമാവ്) പേരിൽ 'സുദാമാപുരി' എന്നായിരുന്നു പോർബന്ദർ നേരത്തേ അറിയപ്പെട്ടിരുന്നത് തന്നെ. പോർബന്ദർ സ്വദേശിയായ നരസിംഹ മേത്ത രചിച്ച 'വൈഷ്ണവ ജനതോ തേനേ കഹിയെ പീഡ് പരായി ജാനേരേ.....' എന്ന ഭജൻ ഗാന്ധിയുടെ ഇഷ്ട ഗാനമായി മാറിയതും പോർബന്ദറിലേ കൃഷ്ണഭക്തി കാരണമായിരുന്നു. ചുരുക്കം പറഞ്ഞാൽ കൃഷ്ണഭക്തി, ദരിദ്രനായ കുചേലന്റ്റെ മഹത്ത്വകഥ കേട്ട് വളർന്ന കുട്ടിക്കാലം, കഠിനമായ വ്രതാനുഷ്ഠാനങ്ങൾ - ഇങ്ങനെയുള്ള അനേകം ഭക്തിയുടേയും ആധ്യാത്മികതയുടേയും സ്വാധീനങ്ങളും, അവയുണ്ടാക്കിയ ആത്മത്യാഗത്തിന്റ്റെ മൂല്യബോധവും കാരണമാണ് മഹാത്മാ ഗാന്ധിയും, കസ്തൂർബാ ഗാന്ധിയും മഹനീയമായ വ്യക്തിത്വങ്ങൾ ആയി മാറിയത്.
മഹാത്മാ ഗാന്ധിയുടെ ആ കാലഘട്ടം കഴിഞ്ഞപ്പോൾ പിന്നീട് ഇന്ത്യയിൽ വന്നത് ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടേതായ കാലഘട്ടമാണ്. പക്ഷെ ഇപ്പോൾ, നെഹ്റുവിനെ കുറിച്ച് തെറ്റിധാരണയുണ്ടാക്കാൻ ഈയിടെ അന്തരിച്ച പി.പരമേശ്വരനെ പോലുള്ള സംഘ പരിവാറുകാർ ശ്രമിച്ചപ്പോൾ അത് തിരുത്തേണ്ട കോൺഗ്രസുകാരെ കാണാനില്ലായിരുന്നു എന്നതാണ് കോൺഗ്രസ്സ് പാർട്ടിയുടെ ഒരു ദുര്യോഗം. കോൺഗ്രസിന്റ്റെ കാലത്തെ കുറിച്ച് പറയാനാണെങ്കിൽ ധവള വിപ്ലവം, ഹരിത വിപ്ലവം, കംപ്യുട്ടറൈസേഷൻ, ടെലികോം റെവലൂഷൻ - അങ്ങനെ പലതുമുണ്ട്. ആ ചരിത്രമൊന്നും കോൺഗ്രസുകാർ ഇന്ത്യൻ ജനതയെ പഠിപ്പിക്കാത്തതാണ് ബിജെപി. നേട്ടമുണ്ടാക്കാൻ കാരണം. ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ലാ.
ജവഹർലാൽ നെഹ്റുവിന്റെ കാലം തന്നെ നോക്കൂ: വിഭജനത്തെ തുടർന്ന് ഒരു കോടിയിലേറെ അഭയാർഥികളെ സമാധാനമായി പുനരധിവസിപ്പിച്ച സർക്കാർ ആണ് നെഹ്റു സർക്കാർ. അതിനോട് താരതമ്യപെടുത്തുമ്പോൾ കുറെ നാൾ മുമ്പ് യൂറോപ്പ്യലെ രാജ്യങ്ങൾ പോലും സിറിയയിൽ നിന്നുള്ള അഭയാർഥി പ്രശ്നം നേരിട്ട രീതി എത്രയൊ നിസ്സാരം. ഐ.ഐ.ടി., ഐ.ഐ.എം., ഐ.എസ്.ആർ.ഒ., സാഹിത്യ അക്കാഡമി, ആസൂത്രണ കമ്മീഷൻ - ഇതെല്ലാം നെഹ്റു സർക്കാരിന്റ്റെ കാലത്തുണ്ടായതാണ്. അതും കൂടാതെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ മാറ്റി മറിച്ച ഭീലായ് സ്റ്റീൽ പ്ലാന്റ്റ്, ഭക്രാ നൻഗൽ ഡാം - ഇവയൊക്കെ നെഹ്റു യാഥാർഥ്യമാക്കിയ വലിയ പദ്ധതികളായിരുന്നു. അതും കൂടാതെയാണ് ഒരു കോടി അഭയാർഥികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടായിട്ട് ഒരു വലിയ വർഗീയ കലാപം പോലും വരാതെ ഇന്ത്യയെ പരിപാലിച്ചു എന്ന നെഹ്രുവിന്റ്റെ ഉജ്ജ്വല നേട്ടം. ഇന്ത്യയുടെ വിദേശ നയം രൂപപ്പെടുത്തിയതും നെഹ്റു ആയിരുന്നു. ഐ.എഫ്.എസ് ലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ നെഹ്റു നേരിട്ടാണ് ഇന്റ്റെർവ്യൂ ചെയ്തിരുന്നത്. നമ്മുടെ കെ.ആർ. നാരായണനും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു. ഇന്നങ്ങനെ ഇന്റ്റെർവ്യൂ ചെയ്യാൻ ശേഷിയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാർ ഇന്ത്യയിൽ ഉണ്ട്? നെഹ്റുവിനെ കുറിച്ച് മാത്രമല്ല; ധവള വിപ്ലവത്തെ കുറിച്ചും, ഹരിത വിപ്ലവത്തെ കുറിച്ചും, രാജീവ് ഗാന്ധിയുടെ കംപ്യുട്ടറൈസേഷൻ പ്രോഗ്രാമിനെ കുറിച്ചും, സാം പിട്രോഡയുടെ ടെലിക്കോം റെവലൂഷനെ കുറിച്ചും, ഡോക്റ്റർ മന്മോഹൻ സിംഗിന്റെ ആധാർ പദ്ധതിയേയും, തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചുമെല്ലാം ഇന്നത്തെ യുവ തലമുറ മനസിലാക്കേണ്ടതുണ്ട്.
ഡോക്ടർ മന്മോഹൻ സിംഗിന്റെ സംഭാവനകൾ നോക്കൂ: ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബിജെപി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ മന്മോഹൻ സിംഗിന്റെ നേട്ടങ്ങളാണ്. ഡോക്ടർ മന്മോഹൻ സിംഗിന്റെ കൂടെ പ്രവർത്തിച്ച ചിലരെ ഇതെഴുതുന്ന ആൾക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മന്മോഹൻ സിങ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തന്റെ പ്രീമിയർ പത്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാൾ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള ഡോക്ടർ മന്മോഹൻ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താൽപര്യക്കാർ 2ജി കേസിൽ അഴിമതികാരനാക്കി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ മാധ്യമ പ്രവർത്തകർ മുൻ സിഎജി വിനോദ് റായിയോട് അതിന്റെ പേരിൽ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു വ്യക്തമായ ഉത്തരവും ഉണ്ടായിരുന്നില്ല.
ഡോക്ടർ മന്മോഹൻ സിങ് അന്തർ മുഖനായിരുന്നു. അത് ബിജെപി. - യും, സംഘ പരിവാറുകാരും മാക്സിമം മുതലാക്കി. പക്ഷെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീർഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടർ മന്മോഹൻ സിങ്. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും. യുപിഎ ആദ്യം ഭരണത്തിലേറിയപ്പോൾ എല്ലാ എതിർപ്പുകളേയും മറി കടന്നാണ് കാർഷിക കടങ്ങൾ എഴുതി തള്ളാൻ മന്മോഹൻ സിങ് തയാറായത് എന്ന് സഞ്ജയ് ബാറു തന്റ്റെ 'Accidental Prime Minister' എന്ന പുസ്തകത്തിൽ സാക്ഷ്യ പെടുത്തുന്നു. കാർഷിക കടങ്ങൾ എഴുതി തള്ളൂമ്പോൾ 'Social Good' എന്ന മഹത്തായ ആശയം ആണ് മുൻ പ്രധാന മന്ത്രിയായ ഡോക്ടർ മന്മോഹൻ സിങ് മുന്നോട്ടു വെച്ചത്.യുപിഎ ഭരണ കാലത്ത് ദാരിദ്ര്യ നിർമ്മാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. എനിക്ക് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മന്മോഹൻ സിങ്ങിന്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് 'ഉദാരവൽക്കരണത്തിന്റ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്' എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. പിന്നെങ്ങനെ ബിജെപി. - യും സംഘ പരിവാറുകാരും പ്രചരിപ്പിക്കുന്നത് പോലെ ഡോക്ടർ മന്മോഹൻ സിങ് പരാജയമാകും?
ബിജെപിക്കാർ ഇന്ന് സ്ഥിരം പ്രചരിപ്പിക്കുന്ന ഒന്നാണ് പാക്കിസ്ഥാൻ വിരോധം. പക്ഷെ 1948 - ലും, 1965 - ലും, 1971 - ലും ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വങ്ങൾ പാക്കിസ്ഥാനെതിരേ സൈനികവിജയം നേടിയെന്ന കാര്യം അവർ ഓർമിക്കുന്നുണ്ടോ? കോൺഗ്രസുകാർ പോലും ഇത് ഇന്ത്യൻ ജനതയെ ഓർമപ്പെടുത്തുന്നില്ലാ. ബിജെപി. - യുടേയും സംഘ പരിവാറുകാരുടേയും ഇന്നത്തെ പാക്കിസ്ഥാനെതിരെയുള്ള ശത്രുത മുസ്ലിം വിരോധത്തിൽ അധിഷ്ഠിതമാണ്; കോൺഗ്രസ് പാർട്ടിയുടേത് ഒരിക്കലും അങ്ങനെയായിരുന്നില്ല. ഇതാണ് കോൺഗ്രസും ബിജെപി.യും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ. 2011 - ലെ സെൻസസ് അനുസരിച്ച് 172 മില്യൺ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവച്ചാൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. ഇത്രയും വലിയൊരു ജന വിഭാഗത്തെ മാറ്റിനിർത്തി എങ്ങനെ ഇന്ത്യ കെട്ടിപ്പെടുക്കാൻ സാധിക്കും? ഇന്ത്യയിലെ കോൺഗ്രസ് രാഷ്ട്രീയ നെത്ര്വത്വങ്ങൾക്ക് ഇക്കാര്യത്തെ കുറിച്ച് തികഞ്ഞ യാഥാർഥ്യബോധം ഉണ്ടായിരുന്നു എന്നതാണ് കോൺഗ്രസും ബിജെപി. യും തമ്മിലുള്ള വിത്യാസം.
1965 ൽ സൈനിക വിജയം നേടിയതിന് ശേഷം ഒരു വിദേശ പത്ര പ്രവർത്തകനോട് ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ മത സാഹോദര്യത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയുടെ ദേശീയത എല്ലാ മത വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ഒന്നാണെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി കൃത്യമായി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ഏല്ലാ മത വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ആ വിശാല സമീപനമാണ് ഇന്നത്തെ ഇന്ത്യയിൽ പതുക്കെ പതുക്കെ ഇല്ലാതാവുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- 13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്