കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്; 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്; വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' സിനിമ ഇന്നലെ മുഴുവനായും 'നീസ്ട്രീമിൽ' കണ്ടു. ഏത് സംഭവം ആണെങ്കിലും പഠിച്ചിട്ടു വേണമല്ലോ അതിനെ കുറിച്ച് അഭിപ്രായം പറയാൻ. ഇന്റ്‌റർനെറ്റിൽ ഈ സിനിമ കാണാതെ പലരും സോഷ്യൽ മീഡിയയിൽ കൂടി വിമർശിക്കുന്നു എന്നതാണ് ഇപ്പോൾ ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.
നവോത്ഥാന സങ്കല്പങ്ങളോ, സ്ത്രീ വിമോചനമോ വലിയ തോതിൽ ചർച്ചയായി ഈ സിനിമയിൽ വരുന്നില്ലാ എന്നതാണ് യാഥാർഥ്യം. മൊത്തത്തിൽ സ്ത്രീകൾ കുടുംബം എന്ന വ്യവസ്ഥിതിയിൽ നേരിടുന്ന പ്രശ്നങ്ങളാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ പ്രമേയം. അടുക്കള ജോലി, സെക്സ്, അലക്ക്, വീട് വൃത്തിയാക്കൽ, മുതിർന്നവരെ അനുസരിക്കൽ, ശുദ്ധി സങ്കൽപങ്ങൾ - ഇങ്ങനെ നമ്മുടെ കുടുംബ രീതികൾ സ്ത്രീകളിൽ നിന്ന് ആവശ്യപ്പെടുന്നതിന്റെ നീതികേടുകൾ ഒരു പാരമ്പര്യ കുടുംബ ചുറ്റുപാടിൽ നിന്നുകൊണ്ട് നന്നായി കാണിക്കാൻ സാധിച്ചു എന്നുള്ളതാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ വിജയം. ബാക്കിയൊക്കെ സിനിമ കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. സത്യം പറഞ്ഞാൽ, സംവിധായകൻ സിനിമയിലൂടെ ഒരു 'വാല്യൂ ജഡ്ജ്മെന്റ്‌റ്' നടത്തുന്നതായി സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇതെഴുതുന്ന ആൾക്ക് അനുഭവപ്പെട്ടില്ല.
ആധുനികതയ്ക്ക് പുറം തിരിഞ്ഞ് നിൽക്കുന്നവർ
നിർഭാഗ്യവശാൽ 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളെ കുറിച്ച് വേണ്ടപോലെ അഭിപ്രായം പറയാൻ ഇതെഴുതുന്നയാൾക്ക് ആവുമെന്ന് തോന്നുന്നില്ല. കാരണം ഇത്തരം സ്ത്രീകളുടെ ജീവിതമൊന്നും ഞാൻ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ചിലരൊക്കെ ഇതുപോലെ കഷ്ടപ്പെടുന്ന സ്ത്രീകൾ ഉണ്ടെന്നുതന്നെ പറയുന്നൂ. പക്ഷെ അരകല്ലൊക്കെ ഞങ്ങളുടെ വീട്ടിൽ കുറഞ്ഞത് ഒരു 30 വർഷം മുമ്പെങ്കിലും കാഴ്ചവസ്തു ആയതാണ്. നഗരങ്ങളിലെ ഫ്‌ളാറ്റുകളിൽ പണ്ടത്തെ പോലെ അരകല്ലോ ആട്ടുകല്ലോ ഇപ്പോൾ ഇല്ലല്ലോ. അപ്പോൾ 2018-ൽ അരകല്ലിൽ അരച്ച ചട്നിയേ കഴിക്കൂ എന്ന് വാശിപിടിക്കുന്ന ആണുങ്ങളെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല. അതുപോലെ ബ്രഷും പേസ്റ്റും മരുമകൾ എടുത്തുകൊടുത്ത് അമ്മായിയച്ഛനെ കൊണ്ട് പല്ലുതേപ്പിക്കുന്ന സീൻ; ചെരിപ്പ് വരെ അമ്മായിയമ്മ എടുത്തുകൊണ്ട് കാരണവരുടെ കാലിന് മുമ്പിൽ ഇടുന്ന സീൻ - ഇതൊക്കെ ഞാൻ കണ്ടിട്ടോ കേൾക്കാത്തതോ ആയിട്ടുള്ളവയാണ്.
ഫ്രിഡ്ജിൽ നിന്നും എടുത്ത് ചൂടാക്കി കൊടുത്ത കടലക്കറി കഴിക്കാൻ കൂട്ടാക്കാത്തതും, മുരിങ്ങക്കോലും വെയിസ്റ്റുമെല്ലാം ഭക്ഷണമേശയിൽ തന്നെ വിതറുന്നതുമൊക്കെ ഒരു മിനിമം മര്യാദയുടേയും മാന്യതയുടേയും അഭാവം തന്നെയാണ് കാണിക്കുന്നത്. ഇത്തരം മര്യാദകേട് ഒക്കെ കാണിച്ചുകൂട്ടിയിട്ട് അത്യന്തം സോഫ്റ്റായി 'മോളെ' എന്നു വിളിക്കുമ്പോൾ വീണുപോകുന്ന ഒരു മരുമകളേയും ഞാൻ കണ്ടിട്ടില്ല. ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ ഇന്നിപ്പോൾ മധ്യവർഗത്തിന് പോലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു യന്ത്രോപകരണം ആയിക്കഴിഞ്ഞു. അപ്പോൾ 2018ൽ വീട്ടിൽ കേറി വന്ന മരുമകളെ കൊണ്ട് സ്വന്തം തുണികളൊക്കെ അലക്കുകല്ലിൽ തന്നെ അടിച്ചു കഴുകിക്കണം എന്നു നിർബന്ധം പിടിക്കുന്ന അമ്മായിയച്ഛന്മാരെ കാണാൻ സാധിക്കുമോ?
ചിത്രം സംഘപരിവാറുകാരെ കളിയാക്കുന്നുണ്ടോ?
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ സംഘ പരിവാറുകാരെ കളിയാക്കുന്നു എന്ന് ചിലരൊക്കെ എഴുതികണ്ടു. സത്യത്തിൽ സംഘ പരിവാറുകാരെ ആ സിനിമയിൽ കളിയാക്കുന്നില്ലാ. ആർത്തവത്തിന്റെ പേരിലുള്ള അശുദ്ധിയൊക്കെ ചില ഹിന്ദു വീടുകളിൽ ഇപ്പോഴും വലിയ ആചാരനിഷ്ഠയോടെ പരിപാലിക്കപ്പെടാറുണ്ടെന്നു തന്നെയാണ് 2018ലെ ശബരിമല പ്രക്ഷോഭത്തെ തുടർന്ന് ചിലർ നടത്തിയ സർവേകളിൽ വെളിപ്പെട്ടത്. 'പീരിയഡ്സ്' ഉള്ള സമയത്തു ചില വീടുകളിൽ സ്ത്രീകൾക്കായി ആ ദിവസങ്ങളിൽ പ്രത്യേക ഗ്ലാസും പ്ലെയിറ്റും നീക്കിവെക്കുന്നതായും സർവേകളിൽ വെളിപ്പെട്ടു. 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ ഇത്തരം ശുദ്ധി സങ്കല്പങ്ങളെ കുറിച്ച് വസ്തുതാപരമായ പരാമർശങ്ങൾ മാത്രമേ ഉള്ളൂ. പക്ഷെ വീണ്ടും പറയട്ടെ, ഇതെഴുതുന്നയാൾക്ക് പരിചയമുള്ള ഒരു വീട്ടിലും ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അശുദ്ധി ചാർത്തികൊടുക്കുന്നത് കണ്ടിട്ടില്ലാ.
രണ്ടും മൂന്നും മുറികളുള്ള നഗരങ്ങളിലെ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിക്കുന്നതുപോലെ ഒരു മുറി 'പീരിയഡ്സ്' ഉള്ള സ്ത്രീകൾക്ക് വിട്ടുകൊടുക്കാനൊന്നും സാധിക്കില്ലല്ലോ. ഇന്നത്തെ അണുകുടുംബങ്ങളിൽ അല്ലെങ്കിൽ തന്നെ സ്ത്രീകളെ ആർത്തവത്തിന്റെ പേരിൽ അടുക്കളയിൽ നിന്നൊക്കെ മാറ്റിനിർത്താൻ ആർക്കു സാധിക്കും? എനിക്ക് നേരിട്ടറിയാവുന്ന കേരളത്തിലെ നായർ/നമ്പൂതിരി ഭവനങ്ങളിലൊന്നും ഇത്തരത്തിലുള്ള ഒരു വിലക്കും ഇല്ലാ; ഉത്തരേന്ത്യൻ വീടുകളിലും ഇല്ലാ. പക്ഷെ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് കൂടെ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശുകാരന്റെ ഭാര്യയെ ആർത്തവ ദിവസങ്ങളിൽ അയാളുടെ അമ്മ അടുക്കളയിൽ കേറ്റാറില്ലായിരുന്നു എന്നു അയാൾ എന്നോട് പറഞ്ഞിട്ടുണ്ട്.
ബിജെപി. - യും, സംഘപരിവാറുകാരും ഇന്ന് ഇന്ത്യ ഭരിക്കുന്നതുകൊണ്ടാകാം 'ആമസോൺ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഒന്നും ഈ സിനിമ ഓൺലൈനിൽ കാണിക്കുന്നില്ലാ. ഇതെഴുതുന്നയാളുടെ അറിവിൽ 'നീസ്ട്രീം' മാത്രമാണിത് ഇന്റ്‌റർനെറ്റിൽ കാണിക്കുന്നത്. ശബരിമല പ്രക്ഷോഭം കാണിക്കുന്നൂ എന്നു പറഞ്ഞുകൊണ്ട് 'ആമസോൺ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഈ ചിത്രം കാണിക്കാതിരിക്കുന്നത് തീർത്തും വിചിത്രമാണ്. ശബരിമല പ്രക്ഷോഭം അല്ല ഈ ചിത്രത്തിന്റെ പ്രമേയം. അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ട് ശബരിമല പ്രക്ഷോഭം ഈ ചിത്രത്തിലും കടന്നുവരുന്നൂ എന്നുമാത്രം. സംഘ പരിവാറുകാരെ പ്രീതിപ്പെടുത്താൻ 'ആമസോൺ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഒരുമ്പെടുമ്പോൾ ഇവിടെ 'അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക്' തുല്യമായ സാഹചര്യം സംജാതമാകുന്നൂ.
എന്തായാലും ഈ സിനിമയിൽ സ്മാർട്ട് ഫോൺ സ്ത്രീകളും കുടുംബത്തിലെ കാരണവരും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ബിജെപി. - യുടേയും, സംഘ പരിവാറുകാരുടേയും ഏറ്റവും ശക്തമായ പ്രചാരണോപാധി ആണല്ലോ സ്മാർട്ട് ഫോൺ. 'വാട്ട്സ്ആപ് യൂണിവേഴ്‌സിറ്റികൾ' വഴിയാണല്ലോ ഇന്ന് കണ്ടമാനം അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെടുന്നതും. ഈ സിനിമയിൽ ചിത്രീകരിക്കപ്പെടുന്നവരെ പോലെ പലർക്കും ആർത്തവത്തെ കുറിച്ചുള്ള ശാസ്ത്ര വിരുദ്ധമായ സങ്കൽപ്പങ്ങൾ പകർന്നു കിട്ടിയത് ഒരുപക്ഷെ സ്മാർട്ട് ഫോൺ വഴിയാകാം; കണ്ടമാനം വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റികൾ ഇന്ന് സ്മാർട്ട് ഫോൺ വഴി ഇത്തരം അറിവുകൾ സംഘ പരിവാറുകാർക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ.
കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്. കേരളത്തിൽ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് 'വലിയ പുരോഗമനക്കാരോ', ദളിത് ബുദ്ധിജീവികളോ ചർച്ച ചെയ്യുന്നത് കണ്ടിട്ടില്ലാ. സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങിയാൽ അവരെകുറിച്ച് ലൈംഗിക ആരോപണം അടിച്ചിറക്കുന്നത് അതല്ലെങ്കിൽ അവർക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നത് കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. വി എസ്. അച്യുതാനന്ദൻ, എം. എം. മണി, വിജയരാഘവൻ - ഇവരൊക്കെ ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുള്ളവരുമാണ്. ഇത്തരത്തിൽ 'ക്യാരക്റ്റർ ആസാസിനേഷൻ' നടത്താൻ പറ്റിയില്ലെങ്കിൽ കൂടി കേരളത്തിലെ രാഷ്ട്രീയം അടിമുടി വയലന്റായി നിലനിർത്തുമ്പോൾ സ്ത്രീകൾക്ക് അവിടെ പങ്കെടുക്കുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുക.
മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂരിലും, ഹാജി അലി ദർഗ്ഗയിലും സ്ത്രീകൾ കയറിയപ്പോൾ ആരും പ്രതിഷേധിച്ചു കണ്ടില്ല. തൃപ്തി ദേശായിക്ക് ശനി ദുർഗ്ഗാപ്പൂർ ക്ഷേത്രത്തിൽ കടക്കാൻ പറ്റിയതും, ഹാജി അലി ദർഗ്ഗയിൽ പ്രവേശിക്കാൻ പറ്റിയതും മഹാരാഷ്ട്രയിൽ കേരളത്തെക്കാൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടുതലുള്ളതുകൊണ്ടാണ്. അതല്ലെങ്കിൽ തന്നെ ശിവജി ജനിച്ച മഹാരാഷ്ട്രയിലെ ജുന്നറിൽ പോയാൽ അമ്മയായ ജീജാഭായ് ബാലനായ ശിവജിയെ വാൾപയറ്റ് ഒക്കെ പഠിപ്പിക്കുന്ന ചിത്രങ്ങൾ പല ഓഫീസുകളിലും വീടുകളിലും കാണാൻ സാധിക്കും.
കേരളത്തിൽ നല്ലൊരു ഫെമിനിസ്റ്റ് പ്രസഥാനം ഉണ്ടോ?
കേരളത്തിലെ 'മാട്രിലീനിയൽ' സമ്പ്രദായത്തെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ മാത്രമാണുള്ളത്. വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ത്രീകൾ കേരളത്തിൽ ഉണ്ടായിരുന്നെന്നുള്ള അവകാശവാദം നിലനിൽക്കുമ്പോൾ തന്നെ കേരളത്തിൽ നല്ലൊരു ഫെമിനിസ്റ്റ് പ്രസ്ഥാനം പോലുമില്ല എന്ന വസ്തുത കാണാതിരുന്നു കൂടാ. ഡൽഹിയിൽ ഇതെഴുതുന്ന ആൾ താമസിക്കുന്ന സ്ഥലത്ത് വർഷം തോറും രജപുത്രർ (രാജ്പുത്) നയിക്കുന്ന മാർച്ച് കണ്ടിട്ടുണ്ട്. മുന്നിൽ വാൾ ഊരിപിടിച്ച് പെൺകുട്ടികളാണ് ആ മാർച്ചൊക്കെ നയിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ണിയാർച്ചയുടേയും തുമ്പോലാർച്ചയുടേയും വീര കഥകളൊക്കെ ഉണ്ട്. പണ്ട് കേരളത്തിലെ സ്ത്രീകളൊക്കെ ഇത്ര വീര ശൂര പരാക്രമികൾ ആയിരുന്നുവെങ്കിൽ ഉത്തരേന്ത്യയിൽ നടക്കുന്നത് പോലുള്ള മാർച്ചൊക്കെ ഇന്നും കാണാമായിരുന്നുവല്ലോ. അതിനു പകരം കേരളത്തിൽ നടക്കുന്നതെന്താണ്?
ആർത്തവത്തിന്റെ പേരിൽ 'ഞങ്ങളൊക്കെ അശുദ്ധകളാണേ' എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തെരുവിൽ കൂടി പ്രകടനം നടത്തുന്നു. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളിലൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്. പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികൾ പക്ഷെ നെയ്തേങ്ങാ വെച്ച് തലക്ക് എറിയുന്നു; 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു. വിശ്വാസം കൊണ്ടല്ലാ; ഗുണ്ടായിസവും തെറി വിളിയും കൊണ്ടാണ് ബിജെപി യും, സംഘ പരിവാറുകാരും കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ നോക്കുന്നത് എന്ന് ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്ത അവരുടെ ആറ്റിറ്റിയൂഡിൽ നിന്ന് വ്യക്തമായതായിരുന്നു. ഈ ഗുണ്ടായിസത്തിലും തെറി വിളിയിലും കണ്ടമാനം സ്ത്രീ വിരുദ്ധത അടങ്ങിയിരുന്നൂ എന്നുള്ളത് പൊതുവേ സ്ത്രീ വിരുദ്ധമായ സമൂഹം കണ്ടതുമില്ലാ.
മലയാളികൾക്കിടയിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിന്റെ പിന്നിലുള്ള ചേതോവികാരം ആയി വർത്തിച്ചതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര യുഗത്തിൽ അശുദ്ധരെന്ന് ഒരു വലിയ കൂട്ടം സ്ത്രീകൾ തെരുവുകളിൽ കൂടി സ്വയം പ്രഖ്യാപിക്കുന്നു; വിദ്യാഭ്യാസമുള്ള സ്ത്രീകൾ പോലും 'റെഡി റ്റു വെയിറ്റ്' ക്യാമ്പയിൻ നയിക്കുന്നു. കേരളത്തിലെ സ്ത്രീകൾ അങ്ങനെ പ്രതികരിച്ചില്ലെങ്കിലാണ് അത്ഭുതം.
സ്ത്രീവിരുദ്ധതയുടെ കേരളം
കേരളത്തിന്റ്‌റെ ഫ്യുഡൽ ചരിത്രത്തിൽ സ്ത്രീ വിരുദ്ധത കണ്ടമാനം ഉണ്ട്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
''ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ...
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല'' ഇതാണ് തച്ചോളി ഒതേനന്റെ വീര വാദം.
മാടമ്പിത്തരത്തിന്റ്‌റേയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കൻ പാട്ടുകൾ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.
'നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.' - 'ഒരു വടക്കൻ വീരഗാഥയിലെ' ഈ ഡയലോഗ് മലയാള പ്രേക്ഷകരുടെ കയ്യടി നേടിയ ഒന്നാണല്ലോ. എം ടി. വാസുദേവൻ നായർ കഥാസന്ദർഭത്തിന്റ്‌റെ ഭാഗമാണെന്ന് പറഞ്ഞാണ് ഈ ഡയലോഗിനെ പിന്നീട് ന്യായീകരിച്ചത്. പക്ഷെ സുബോധമുള്ളവർക്ക് ഇതിലെ സ്ത്രീ വിരുദ്ധത കാണാതിരിക്കാൻ ആവില്ല. 'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമ സൂപ്പർ ഹിറ്റായി മാറിയത് ഇത്തരത്തിലുള്ള 'കിടിലൻ' ഡയലോഗുകൾ മൂലമായിരുന്നല്ലോ.
ഇത്തരം രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തിൽ നിലനിൽക്കുന്നതുകൊണ്ടായിരിക്കണം മീൻ വിൽപ്പനക്കാരിയായ സ്ത്രീകൾക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാത്തത്. വലിയ അലുമിനിയം ചട്ടി ഒക്കെ തലയിൽ വെച്ച് വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോൾ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്‌കൂട്ടറോ ഒക്കെ എളുപ്പത്തിൽ കൊടുക്കാവുന്നതാണ്. നമ്മുടെ മൽസ്യ ഫെഡ്ഡും, കേരളാ സർക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീൻ വിറ്റതിന് ശേഷവും അവർക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും. കുറച്ചു നാൾ മുമ്പ് 6 മക്കളുള്ള പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാർത്തയിൽ പറഞ്ഞിരിന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി കൂടി വരുന്ന സന്ദർഭങ്ങൾ പല മീൻ വിൽപ്പനക്കാരികൾക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.
ചൊല്ലുകളിലും സാഹിത്യത്തിലുമുള്ള സ്ത്രീ വിരുദ്ധതയിൽ നിന്ന് ഒരു സിനിമ മാറി ചിന്തിക്കാൻ തുടങ്ങി എന്നുള്ളത് സ്വാഗതാർഹമായ കാര്യം തന്നെയാണ്. 'പെൺചൊല്ല് കേൾക്കുന്നവൻ പെരുവഴി' എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകൾ മലയാളത്തിലുണ്ട്.
'നാരികൾ നാരികൾ വിശ്വ വിപത്തിന്റെ നാരായ വേരുകൾ; നാരകീയാഗ്നികൾ' - എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാന്റ്‌റിക്ക് കവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവർ ഭൂമി മലയാളത്തിൽ അനേകരുണ്ട്. ഇതൊക്കെ ചെറുപ്പത്തിലേ ചെവിയിൽ പതിഞ്ഞ പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ സ്വയം അശുദ്ധരാണെന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ അതിൽ ഒരതിശയവും ഇല്ലാ. ഇത്തരത്തിലുള്ള ശുദ്ധി സങ്കൽപങ്ങൾ ഒരു പാരമ്പര്യ കുടുംബ ചുറ്റുപാടിൽ നിന്നുകൊണ്ട് നന്നായി കാണിക്കാൻ സാധിച്ചു എന്നുള്ളതാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ ഏറ്റവും നല്ല പ്രത്യേകത.
വിവേചനം വരുന്നത് കുടുംബത്തിൽ നിന്ന് തന്നെ
കുടുംബത്തിൽ നിന്ന് തന്നെയാണ് ആൺ പെൺ വിവേചനം തുടങ്ങുന്നതെന്നുള്ള ശക്തമായ സന്ദേശമാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ നൽകുന്നത്. അത് കുടുംബത്തിന്റെ കുഴപ്പമാണെന്ന് പൂർണ്ണമായി പറയാനും കഴിയില്ല. മത വിശ്വാസങ്ങളും, നാട്ടാചാരങ്ങളും, വീട്ടാചാരങ്ങളും എല്ലാം കൂടി സ്ത്രീകളെ അങ്ങനെ കണ്ടീഷൻ ചെയ്യിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത്. എല്ലായിടത്തും ഒതുങ്ങേണ്ടവളും ത്യാഗം ചെയ്യേണ്ടവളുമാണ് സ്ത്രീ എന്ന ഒരു ബോധം പുരുഷന്മാരേക്കാൾ സ്ത്രീകളിൽ തന്നെയാണ് കൂടുതൽ ശക്തമായിരിക്കുന്നത്. അത് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിലെ നായികയായിട്ടല്ലാത്ത സ്ത്രീകളിൽ വേണ്ടുവോളം ഉണ്ടുതാനും. 'ക്ഷമയാ ധരിത്രീ', 'കാര്യേഷു മന്ത്രി' - എന്നിങ്ങനെയുള്ള നമ്മുടെ ചൊല്ലുകളും, അനവധി കലാരൂപങ്ങളും, സാഹിത്യവുമെല്ലാം സ്ത്രീകളെ അത്തരത്തിൽ ചിത്രീകരിക്കുന്നതുകൊണ്ടാകാം സ്ത്രീകളിൽ അത്തരമൊരു മനോഭാവം വളർന്നുവരുന്നത്. 'ഗൃഹലക്ഷ്മി', 'അന്നപൂർണേശ്വരി' - എന്നിങ്ങനെയുള്ള വിശേഷണങ്ങളാൽ കുടുംബത്തിന്റെ ഐശ്യര്യം വന്നുകേറുന്ന സ്ത്രീകളിൽ ആണെന്നുള്ളതും ഇന്ത്യൻ സങ്കല്പമാണ്. ഈ രൂഢമൂലമായ സങ്കൽപം മരുമകൾക്ക് ജോലിക്ക് പോകാനുള്ള അവസരം നിഷേധിക്കുമ്പോൾ അമ്മായിയച്ഛൻ വ്യക്തമാക്കുന്നുണ്ട് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ. പക്ഷെ പുതിയ കാലത്ത് പുതിയ തലമുറ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങി; പ്രതികരിക്കാൻ തുടങ്ങി. ആ പ്രതികരണം കുറച്ചുകൂടി തന്ത്രപരമായിരുന്നുവെങ്കിൽ സിനിമ കുറേകൂടി 'റിയലിസ്റ്റിക്ക്' ആയേനെ.
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിക്കുന്നതുപോലുള്ള കാരണവന്മാരും എല്ലാം സഹിക്കുന്ന ഭാര്യമാരും മരുമക്കളും ഉണ്ടെന്നുതന്നെയാണ് ചിലരൊക്കെ അനുഭവത്തിന്റെ വെളിച്ചത്തിൽ സോഷ്യൽ മീഡിയയിൽ കൂടെ അവകാശപ്പെട്ടത്. എന്തായാലും ഇതെഴുതുന്ന ആൾ അങ്ങനെ ഒന്നും മിണ്ടാതെ; അതല്ലെങ്കിൽ ഒരു രീതിയിലും വീടുകൾക്കുള്ളിലെ അനീതികളോട് പ്രതികരിക്കാത്ത സ്ത്രീകളെ കണ്ടിട്ടില്ലാ. മിക്ക സ്ത്രീകൾക്കും 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിക്കുന്നതുപോലെ പൊട്ടിത്തെറിക്കും ഇറങ്ങിപോക്കിനും പറ്റില്ലാ. സമ്പത്തും അധികാരവുമൊക്കെ വീടുകൾക്കുള്ളിലെ കാരണവന്മാരുടെ കൈകൾക്കുള്ളിലാണെന്നതുതന്നെ കാരണം. ഇത് സൂചിപ്പിക്കാൻ 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ സ്വർണം അടങ്ങിയ പെട്ടി അമ്മായിയച്ഛൻ ഭദ്രമായി അലമാരയിൽ വെച്ചു പൂട്ടുന്നത് കാണിക്കുന്നുണ്ടല്ലോ. എന്തായാലും ഇങ്ങനെയുള്ള കാരണവന്മാർ മരിച്ചാൽ അധികം പേരൊന്നും ദുഃഖിക്കാൻ ഉണ്ടാകാറില്ലാ എന്നതാണ് വാസ്തവം. വല്ലാത്ത നിർബന്ധ ബുദ്ധിയും, വാശിയും കാണിക്കുന്ന കാരണവന്മാർ തട്ടിപ്പോകുമ്പോൾ 'ഇപ്പോഴാണ് സത്യത്തിൽ ഒരാശ്വാസമായത്' എന്ന് സ്ത്രീകൾ അടക്കം പറയുന്നത് ചുമ്മാതല്ല.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍