ഇരുമ്പുമറയിൽ പാർട്ടി മീറ്റിങ് നടത്തുന്ന കമ്മ്യൂണിസ്റ്റുകാരാണ് തനിക്കെതിരെ സ്‌ക്രീൻ ഷോട്ടുമായി വരുന്നത്! ടിപി വധക്കേസിലെ പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമോ?
വി ടി ബൽറാം
ലോകത്തെവിടെയൊക്കെ പ്രവർത്തിച്ചിട്ടുണ്ടോ അവിടെയൊക്കെ രഹസ്യാത്മകതയുടെ ഇരുമ്പുമറകൾ കെട്ടിയുയർത്തി അങ്ങേയറ്റം നിഗൂഢമായ രീതിയിൽ പ്രവർത്തിച്ചവരാണു കമ്മ്യൂണിസ്റ്റുകൾ. ഇന്ത്യയിൽ ഒരു ജനാധിപത്യവ്യവസ്ഥക്ക് കീഴിൽ ഇത്രയും കാലം പ്രവർത്തിച്ചിട്ടും സി പി എമ്മിനിപ്പോഴും പ്രിയങ്കരം സോവിയറ്റ് മാതൃകയിലുള്ള ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് സംഘടനാ പ്രവർത്തന ശൈലികൾ തന്നെയാണു. ഇവിടെയല്ലാതെ ലോകത്ത് മറ്റേതെങ്കിലുമൊരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ കാലത്ത് സ്റ്റാലിന്റെ ചിത്രം സ്വന്തം പാർട്ടി ഓഫീസുകളുടെ ചുമരുകളിൽ അലങ്കരിച്ച് വെക്കുന്നുണ്ടോ എന്ന് സംശയമാണു.
അത്തരത്തിലുള്ള സി പി എം കാരാണു ഞാൻ ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പിൽ സഹപ്രവർത്തകർക്കായി പോസ്റ്റ് ചെയ്ത നാലു വരികളും പൊക്കിപ്പിടിച്ച് ബൽറാം സി പി എമ്മിനെതിരെ ഗൂഢാലോചന നടത്തുന്നു, ബൽറാമിന്റെ പൂച്ച് പുറത്തായി, ഇത്രയും കാലം ബൽറാം വിവിധ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളെല്ലാം തട്ടിപ്പായിരുന്നു എന്നമട്ടിൽ ആക്ഷേപ, പരിഹാസ പ്രചരണങ്ങളുമായി കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ അരങ്ങുതകർക്കുന്നത്. ഇതേക്കുറിച്ച് ഇതുവരെ വിശദീകരിച്ച കാര്യങ്ങളും പുതിയ ആക്ഷേപങ്ങളോടുള്ള പ്രതികരണങ്ങളും ക്രോഡീകരിച്ച് ഒന്നുകൂടി അവതരിപ്പിക്കുന്നു:
1) ഒരു കോൺഗ്രസ് പ്രവർത്തകനായ എന്റെ പ്രാഥമിക ഉത്തരവാദിത്തമാണു പാർട്ടി കോളേജുകൾ തൊട്ട് പാർട്ടി ഗ്രാമങ്ങൾ വരെ എന്നും എവിടേയും അക്രമോത്സുക പ്രവർത്തനശൈലികൾ മാത്രം കൈമുതലാക്കി മുന്നോട്ടുപോകുന്ന സി പി എമ്മിനെതിരെ പ്രചരണം നടത്തുക എന്നത്. അതിനുപകരം സി പി എമ്മിനെ പുകഴ്‌ത്തി സ്റ്റാറ്റസിടാനാണോ ഞാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടേണ്ടത്!
2) എന്റെ പാർട്ടിയായ കോൺഗ്രസ് 'പാർട്ടി രഹസ്യങ്ങൾ'ക്ക് അളവിൽക്കവിഞ്ഞ പ്രാധാന്യമൊന്നും നൽകുന്ന പാർട്ടിയല്ല. അതുകൊണ്ടാണു ഫേസ്‌ബുക്കിലെ ഗ്രൂപ്പിനുള്ളിൽ ഇട്ട പോസ്റ്റ് സ്‌ക്രീൻ ഷോട്ട് വഴി പുറത്ത് എന്തോ വലിയ കാര്യമെന്ന മട്ടിൽ പ്രചരിക്കപ്പെട്ടപ്പോൾ അതിനെ അവഗണിക്കുകയോ അത് എന്റേതല്ലെന്ന മട്ടിൽ സംശയമുയർത്തി നിഷേധിക്കാനുള്ള അവസരം ഉപയോഗിക്കുകയോ ചെയ്യാതെ സ്വമേധയാ അത് അംഗീകരിച്ചത്. പുറത്ത് പറയാൻ പറ്റുന്നതും മുൻപ് പലപ്പോഴും ഞാനടക്കമുള്ള എല്ലാ കോൺഗ്രസ് നേതാക്കളും സി പി എമ്മിനേക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങൾ മാത്രമാണു ആ സ്‌ക്രീൻ ഷോട്ടിലുമുള്ളത്.
3) പാർട്ടിക്കെതിരായ എതിരാളികളുടെ ഒരു ആസൂത്രിത പ്രചരണത്തിന്റെ സാഹചര്യമുണ്ടാവുമ്പോൾ പാർട്ടിയിലെ കീഴ്ഘടകങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നത് ദൈനംദിന കാര്യം മാത്രമാണു. അടിയന്തിര സാഹചര്യങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്താനും മറ്റും ഇങ്ങനെ എല്ലാ പാർട്ടികളും നിർദ്ദേശം നൽകാറുണ്ട്. അതിന്റെ ഓൺലൈൻ വേർഷൻ മാത്രമാണു എന്റെ നിർദ്ദേശം. കോൺഗ്രസ് ഒരു അഴിമതിപ്പാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി ബ്രാഞ്ച് തലത്തിൽ ഫ്‌ലക്‌സ് ബോർഡ് പ്രചരണം നടത്താൻ സി പി എമ്മിന്റെ നേതാക്കൾ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകുന്നതിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇതിനില്ല. പരിചയക്കാരുടെ ഒരു ഗ്രൂപ്പിൽ ചുരുങ്ങിയ വാക്കുകളിൽ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അത് നീട്ടിപ്പരത്തിപ്പറഞ്ഞ് പൊളിറ്റിക്കൽ കറക്റ്റ്‌നെസ് മനഃപൂർവ്വം ഉറപ്പുവരുത്താൻ കഴിഞ്ഞെന്ന് വരില്ല, അതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.
4) എന്നിട്ടുപോലും ചാവക്കാട് കൊലപാതകം സി പി എമ്മിന്റെ തലയിൽ കെട്ടിവെക്കാനായിരുന്നില്ല എന്റെ ആഹ്വാനം. മരണവീട്ടിലും പള്ളിയിൽ മയ്യത്ത് മറവുചെയ്യുന്നതുവരേയും സ്ഥലത്ത് നേരിട്ട് സന്നിഹിതനായിരുന്ന എനിക്ക് പ്രാദേശിക സഹപ്രവർത്തകരിൽ നിന്ന് ലഭിച്ച അറിവ് തന്നെയാണു ഇക്കാര്യത്തിലെ എന്റെ ആദ്യപോസ്റ്റിൽ സൂചിപ്പിച്ചിരുന്നത്. അതുപറയുമ്പോൾപ്പോലും ഏത് സാഹചര്യത്തിലും കൊലപാതകരാഷ്ട്രീയത്തിനു കോൺഗ്രസ്സിൽ സ്ഥാനമുണ്ടാകരുതെന്ന് തള്ളിപ്പറഞ്ഞും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കണമെന്ന് പാർട്ടി നേതൃത്ത്വത്തോട് ആവശ്യപ്പെട്ടും തന്നെയായിരുന്നു നിലപാട്. മറ്റ് നേതാക്കളുടേയും ഇതേദിശയിലുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ കെപിസിസി. പ്രസിഡണ്ട് കർശ്ശനവും മാതൃകാപരവുമായ നടപടിയാണു കൈക്കൊണ്ടത്. പാർട്ടിയുടെ പ്രധാനപ്പെട്ട ആ പ്രാദേശികഘടകത്തെ ഒന്നടങ്കം പിരിച്ചുവിട്ടും കുറ്റാരോപിതനായ നേതാവിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്തുമാണു ഞങ്ങളുടെ പാർട്ടി അക്രമരാഷ്ട്രീയത്തിനെതിരായ അതിന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനുശേഷവും ഞങ്ങളുടെ പാർട്ടി തമ്മിലടിച്ച് പരസ്പരം കൊല്ലുന്നവരുടെ പാർട്ടിയാണെന്ന് സ്ഥാപിച്ചെടുക്കാൻ സൈബർ സി പി എമ്മുകാർ ശ്രമിക്കുമ്പോൾ അതിനെതിരെ വസ്തുതകൾ നിരത്തി ബദൽ പ്രചരണം നടത്താനാണു ഞാൻ ആവശ്യപ്പെട്ടത്.
5) ഫോട്ടോഷോപ്പിലൂടെ സി പി എമ്മിനെതിരായ വ്യാജരേഖകൾ സൃഷ്ടിക്കാനായിരുന്നില്ല, മറിച്ച് നേരിട്ടറിവുള്ള കാര്യങ്ങളും യഥാർത്ഥ പത്രവാർത്തകളും കണ്ടെത്തി അവതരിപ്പിക്കാനായിരുന്നു ഞാൻ പറഞ്ഞത്. നിയമസഭാപ്രസംഗങ്ങൾക്ക് മുൻപ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാരാഞ്ഞ് ഞാൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടാറുണ്ട്. അതുപോലെ സി പി എമ്മിന്റെ നുണപ്രചരണത്തിനെതിരായ ഒരു ക്യാമ്പയിനു മുന്നോടിയായി സഹപ്രവർത്തകരിൽ നിന്ന് വിവരശേഖരണം നടത്തുന്നതിൽ എന്ത് അപാകതയാണുള്ളത്? അതിൽ ഒരു തെറ്റും ഇപ്പോഴും തോന്നുന്നില്ലെന്ന് മാത്രമല്ല, സമാനമായ സാഹചര്യങ്ങളിൽ ഇനിയുമാവർത്തിക്കുമെന്ന് പറയുന്നതിനും മടിയില്ല. എന്നാൽ എനിക്കെതിരെ ഫോട്ടോഷോപ്പ് ചെയ്ത് സൃഷ്ടിച്ച രണ്ടാമത്തെ വ്യാജ സ്‌ക്രീൻഷോട്ടിനെ തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും അത്തരം നെറികേടുകൾക്കെതിരെ ഒരക്ഷരം പറയാൻ കഴിയാതെ കണ്ണടച്ചിരുട്ടാക്കുകയും അതേ നുണ സത്യമെന്നമട്ടിൽ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയുമാണു പല മാദ്ധ്യമങ്ങളും.
6) എന്തായിരിക്കണം ഇങ്ങനെയുള്ള വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഹൈലൈറ്റ് ചെയ്യേണ്ടത് എന്ന് സ്‌ക്രീൻഷോട്ടിൽ കൃത്യമായിത്തന്നെ എടുത്തുപറയുന്നുണ്ട്. എല്ലാ പാർട്ടിയിലും ക്രിമിനൽ സ്വഭാവമുള്ളവർ ഉണ്ടാവാം. അവരുടെ ഭാഗത്തുനിന്ന് അക്രമസംഭവങ്ങളോ കൊലപാതകങ്ങൾ തന്നെയോ ഉണ്ടാവാം. പ്രായോഗികമായി അതെല്ലായ്‌പ്പോഴും മുൻകൂട്ടി കാണാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഇങ്ങനെ സ്വന്തം പാർട്ടിക്കാർ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അതത് രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതൃത്വത്തിന്റെ സമീപനമെന്താണു എന്നതല്ലേ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പേടേണ്ടത്? ചാവക്കാട് സംഭവത്തിൽ കോൺഗ്രസ്സുകാർക്കെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്ത്വത്തിന്റെ സമീപനമെന്താണു, ടി പി ചന്ദ്രശേഖരൻ വധത്തിൽ സി പി എമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കന്മാർക്കെതിരെ ആരോപണമുയർന്നപ്പോൾ ഒരു പാർട്ടി എന്ന നിലയിൽ സി പി എം സ്വീകരിച്ച നിലപാടെന്താണു? നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനു ഇതിൽ ഏത് സമീപനമാണു അഭികാമ്യമായിട്ടുള്ളത്? യഥാർത്ഥത്തിൽ ഉയർന്നുവരേണ്ട ഈ ചർച്ചയിൽ നിന്ന് സി പി എമ്മിനെ രക്ഷിച്ചെടുക്കാനാണു അസൂത്രിതമായ ബൽറാം പൊങ്കാലകൾ എന്ന് മെല്ലെയാണെങ്കിലും ഏവർക്കും മനസ്സിലാവും.
7) ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലെ 'രഹസ്യ' ചർച്ചകൾ പുറത്തുകൊണ്ടുവന്ന് സുതാര്യമായ പ്രവർത്തനരീതികളോട് ഇത്രയേറെ താത്പര്യം കാണിക്കുന്ന സി പി എം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പാർട്ടി തല അന്വേഷണ റിപ്പോർട്ടും അക്കാലത്തെ പ്രധാന പാർട്ടി കമ്മിറ്റികളിലെ ചർച്ചയുടെ മിനിറ്റ്‌സും പുറത്തുവിടാൻ തയ്യാറുണ്ടോ? ഞാനൊക്കെ സി പി എമ്മിനെതിരായ വസ്തുനിഷ്ഠ തെളിവുകൾ ശേഖരിക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുന്ന സമയത്ത് ഒരുപക്ഷേ സി പി എമ്മുകാർ ചർച്ചചെയ്തിരുന്നത് ഇന്നോവ കാറിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച് കൊന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് വരുത്തിത്തീർക്കാനും അതുവഴി ഒരു വർഗ്ഗീയ സംഘർഷം സൃഷ്ടിക്കാനുമുള്ള വഴികളായിരുന്നിരിക്കും. പോത്തിന്റെ തലയറുത്ത് ക്ഷേത്രമുറ്റത്തുകൊണ്ടുചെന്നിടാനുള്ള തീരുമാനമെടുത്ത പാർട്ടി ചർച്ചയുടെ വിവരങ്ങൾ പുറത്തെത്തിയാലും ബഹുരസമായിരിക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നവരെ ഫ്രോഡ് എന്ന് വിളിക്കാമോ എന്ന് റിപ്പോർട്ടർ ചാനലിലെ പഴയ എസ് എഫ് ഐക്കാർക്കും ചിന്തിക്കാവുന്നതാണു, മുട്ടുകൂട്ടിയിടിക്കില്ലെങ്കിൽ മാത്രം.
8) പിന്നെ ഇപ്പോൾ അവതരിച്ചിരിക്കുന്ന പുതിയ ചില സ്‌നേഹിതരുണ്ട്. 'മറ്റാരിത് ചെയ്താലും അത്ഭുതമില്ല, പക്ഷേ വി.ടി.ബൽറാമിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല', 'നീയൊരു വെറും കോൺഗ്രസ്സുകാരനാണെന്ന് ഇപ്പോൾ തെളിഞ്ഞു', 'ഇത്രയും കാലം ബഹുമാനമുണ്ടായിരുന്നു, ഇപ്പോഴത് പോയിക്കിട്ടി' എന്നൊക്കെയാണു സ്വയം പ്രഖ്യാപിത പഴയ അഭ്യുദയകാംക്ഷികളുടെ വിലാപം. അവരോട് സ്‌നേഹത്തോടെയും വിനയത്തോടെയും പറയട്ടെ, ഞാൻ പ്രവർത്തിക്കുന്നത് എന്റെ ശരികൾക്കനുസരിച്ചാണു. മറ്റാരുടെയെങ്കിലും മനസ്സിൽ അവരായിട്ട് എന്റെ പേരിൽ കെട്ടിയുയർത്തിയ ഇമേജുകൾക്കനുസരിച്ച് ജീവിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ഞാൻ അന്നും ഇന്നും എന്നും ഒരു കോൺഗ്രസ്സുകാരൻ ആണു. സി പി എമ്മുകാരുടെ ഭാഷയിൽ 'വെറുമൊരു കോൺഗ്രസ്സുകാരൻ'. അങ്ങനെ വിളിക്കുന്നവരുടെ വാക്കുകളിലും മനസ്സിലുമുള്ള പുച്ഛസ്വരം അവർക്ക് കയ്യിൽ തന്നെ വെക്കാം. ഒരു കോൺഗ്രസ്സുകാരൻ എന്ന് വിളിക്കപ്പെടുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. കോൺഗ്രസ്സിനേപ്പോലെ ആശയപരവും പ്രവർത്തനപരവുമായ പരമാവധി സ്വാതന്ത്ര്യം അംഗങ്ങൾക്ക് അനുവദിക്കുന്ന ഒരു ലിബറൽ ജനാധിപത്യ സംഘടനക്ക് മാത്രം നൽകാവുന്ന സാധ്യതകളാണു വി.ടി.ബൽറാമിനെ സൃഷ്ടിച്ചത്. ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലുമുള്ള എന്റെ എല്ലാ ഗുണദോഷങ്ങൾക്കും ഞാൻ കോൺഗ്രസ്സിനോട് അഭിമാനപൂർവ്വം കടപ്പെട്ടിരിക്കുന്നു. 100% പെർഫെക്റ്റ് ആവാൻ എനിക്ക് കഴിയില്ല, അതിനൊട്ട് ആഗ്രഹിക്കുന്നുമില്ല.
9) അക്രമരാഷ്ട്രീയ വിഷയത്തിൽ സി പി എമ്മിനെയും അതിലെ കൺകണ്ട ദൈവത്തേയും ഈയിടെ വിമർശ്ശിച്ചതിനുശേഷമാണല്ലോ അതുവരെ 'താങ്കൾ ഒരു സി പി എമ്മുകാരനാവേണ്ട ആളാണു', 'നിങ്ങളെ ഞാൻ സഖാവേ എന്ന് വിളിച്ചോട്ടെ' എന്നൊക്കെ പുകഴ്‌ത്തിയിരുന്ന പലരും ഇപ്പോൾ പച്ചത്തെറിയും പരിഹാസവുമായി ഇറങ്ങിയിരിക്കുന്നത്. പുരോഗമനചിന്ത സി പി എമ്മിന്റെ മാത്രം കുത്തകയാണെന്ന അന്ധവിശ്വാസമൊക്കെ എന്നേ തകർന്നുകഴിഞ്ഞു എന്ന് മാത്രമല്ല, പല കാര്യങ്ങളിലും സങ്കുചിത വരേണ്യ, മതാത്മക ചിന്തകളുടെ ശക്തരായ സംരക്ഷരാണവർ എന്നുകൂടി സമീപകാല സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ പല വിഷയങ്ങളിലും എന്നേപ്പോലുള്ള പുതുതലമുറ കോൺഗ്രസ്സുകാർ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിലൂന്നി എടുക്കുന്ന ശരിയായ നിലപാടുകൾക്ക് കിട്ടുന്ന പൊതുജനസ്വീകാര്യതയുടെ പങ്ക് എന്റെ പാർട്ടിക്ക് ലഭിക്കരുതെന്ന ഗൂഢലക്ഷ്യം മാത്രമാണു 'ബൽറാം ശരി, എന്നാൽ കോൺഗ്രസ് മോശം' എന്ന പൊതുബോധനിർമ്മിതിയിലൂടെ സി പി എമ്മുകാർ നടപ്പാക്കിവന്നിരുന്നത്. ആ ഔദാര്യം അവർ പിൻവലിക്കുന്നതിൽ സന്തോഷമേയുള്ളൂ. കൊടി സുനി ഫാൻസിന്റെ പിന്തുണ ഇല്ലാതാവുക എന്നത് ഏതൊരാൾക്കും ആശ്വാസകരവും അഭിമാനകരവുമാണു.
10) തങ്ങൾ മാത്രം കേമന്മാർ, ബാക്കിയെല്ലാവരും ഉഡായിപ്പുകാർ എന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി സി പി എമ്മുകാർ നടത്തുന്ന സതീശൻ കഞ്ഞിക്കുഴി/അയ്മനം സിദ്ധാർത്ഥൻ താരതമ്യങ്ങൾ പുച്ഛം മാത്രമാണർഹിക്കുന്നത് എങ്കിലും അതിനേപ്പോലും വല്ലാതങ്ങ് ഭയക്കുന്നൊന്നുമില്ല. കാരണം ഞങ്ങളൊക്കെ പാർലമെന്ററി ജനാധിപത്യത്തിൽ നേരിട്ടിടപെട്ട് പ്രവർത്തിക്കുന്നവരാണു. പാർലമെന്ററി അധികാര സ്ഥാനങ്ങളിലേക്ക് കടന്നുവരാനുള്ള പൊതുപ്രവർത്തകരുടെ ആഗ്രഹത്തെ 'പാർലമെന്ററി വ്യാമോഹം' എന്ന് വിളിക്കുന്ന കാപട്യം എന്റെ പാർട്ടിക്കില്ല. ഇന്നത്തേത് ബൂർഷ്വാ ജനാധിപത്യമാണെന്ന വരട്ടുവാദമോ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നത് ഈ ജനാധിപത്യത്തെ ഉള്ളിൽ നിന്ന് തകർക്കാനാണെന്ന വീമ്പ് പറച്ചിലോ ഞങ്ങൾക്കില്ല. സായുധവിപ്ലവത്തിലൂടെ വർഗ്ഗ സമരം നടത്തി തൊഴിലാളികളുടെയോ മറ്റാരുടേയെങ്കിലുമോ സർവ്വാധിപത്യം സ്ഥാപിക്കുക എന്നത് എന്റെ പാർട്ടിയുടെ ലക്ഷ്യവുമല്ല. പാർലമെന്ററി അധികാരശ്രേണിയിലൂടെയുള്ള പടിപടിയായ വളർച്ചയും അതുനൽകുന്ന അവസരങ്ങൾ ക്രിയാത്മകമായി ജനനന്മക്കുതകുന്ന തരത്തിൽ വിനിയോഗിക്കലും ഞങ്ങളുടെ പൊതുപ്രവർത്തനത്തിന്റെ മാർഗ്ഗം തന്നെയാണു.
സി പി എമ്മിനെ അക്രമരാഷ്ട്രീയ പാർട്ടിയായി മാദ്ധ്യമങ്ങളും മറ്റും മുദ്രകുത്തുന്നു എന്ന് പരാതി പറയുന്ന ആളുകൾ ഇങ്ങനെ കോൺഗ്രസ്സുകാരെക്കുറിച്ച് കഴിഞ്ഞ കുറേക്കാലമായി മാദ്ധ്യമങ്ങളും സിനിമകളും ഇപ്പോൾ സോഷ്യൽ മീഡിയയുമൊക്കെ സൃഷ്ടിച്ചുവച്ച പൊതുബോധത്തിലൂന്നിയതാണു സതീശൻ കഞ്ഞിക്കുഴിയേപ്പോലുള്ള കഥാപാത്ര സൃഷ്ടികൾ എന്ന് സൗകര്യപൂർവ്വം മറന്നുപോവുകയാണു. കോളേജിലെ കെ.എസ്.യുക്കാരും പുറത്തെ കോൺഗ്രസ്സുകാരുമെന്നാൽ അധികാരത്തിനുവേണ്ടി എന്ത് തരികിടകളും കാണിക്കുന്നവരും എസ് എഫ് ഐക്കാരും സി പി എമ്മുകാരുമെന്നാൽ മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടി എപ്പോഴും ആദർശ്ശാത്മകമായ നിലപാടുകൾ സ്വീകരിക്കുന്ന ധീരയോദ്ധാക്കളുമാണെന്നത് ഇങ്ങനെ കപടമായി സൃഷ്ടിച്ചെടുത്ത ഒരു മിത്ത് മാത്രമാണു.
ഇനി ലാൽ ജോസിന്റെ കഥാപാത്ര സൃഷ്ടിയുടെ കാര്യത്തിലായാലും അത് അറിയാതെ അംഗീകരിച്ചുപോവുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സതീശൻ കഞ്ഞിക്കുഴി എന്ന ഖദർ ധാരി വിദ്യാർത്ഥിനേതാവ് ഒരു ദശാബ്ദത്തിനിപ്പുറം പൊതുപ്രവർത്തനത്തിന്റെ മുഖ്യധാരയിൽ തന്നെ ഉറച്ചുനിന്നുകൊണ്ട് ജനകീയാംഗീകാരമുള്ള ഒരു ജനപ്രതിനിധിയായി മാറുന്നു. എന്നാൽ ക്യാമ്പസിലെ ആദർശ്ശധീരനായ വീരവിപ്ലവ നേതാവിനു ഈ കാലം കൊണ്ടുണ്ടാവുന്ന പരിണാമമെന്നത് മുംബൈ അധോലോകത്തിലെ ഏതോ വലിയ ഡയമണ്ട് വ്യാപാരിയുടെ വലംകൈ എന്ന നിലയിലേക്കാണെന്നത് വെറും യാദൃശ്ചികതയല്ല. യഥാർത്ഥ ക്വട്ടേഷൻ സംഘങ്ങളിൽ മാത്രമല്ല, സൈബർ ലോകത്തും അതുപോലുള്ള നിരവധി എക്‌സ് വിപ്ലവകാരികളെ നമുക്ക് കാണാൻ കഴിയും. അവർക്ക് എല്ലാ ആശംസകളും നേരുന്നു. ഏതായാലും അക്രമരാഷ്ട്രീയത്തേക്കുറിച്ചുള്ള ചർച്ചകൾ തുടരുകതന്നെ ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍