കേരള ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സ്വതന്ത്രചിന്താ വേദിയിൽ എത്തുന്നു; 'പൊട്ടക്കിണറ്റിലെ അഭയമാർ' എന്ന വിഷയവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എസൻസ് ഗ്ലോബലിന്റെ വേദിയിൽ; ജനുവരി 24ന് കൽപ്പറ്റയിൽ നടക്കുന്ന സെമിനാർ ചരിത്രം കുറിക്കുന്നു; ടോമി സെബാസ്റ്റ്യൻ എഴുതുന്നു
ടോമി സെബാസ്റ്റ്യൻ
വിപ്ലവ-പുരോഗമന കേരളമെന്ന് നാം വീമ്പടിക്കുമ്പോഴും സത്യത്തിൽ നവോത്ഥാനം നടന്നിട്ടില്ലാത്ത ഒരു സമൂഹമാണ് കേരളമെന്നതാണ് യാഥാർഥ്യം. ശ്രീനാരായണഗുരു, അയ്യങ്കാളി, ഡോക്ടർ പൽപ്പു, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എന്നിവരിലൂടെയാണ് കേരളത്തിൽ അൽപമെങ്കിലും നവീകരണം ഉണ്ടായിട്ടുള്ളത്. നവോത്ഥാനം എന്നതിനേക്കാൾ ഉപരിയായി മതത്തിനുള്ളിൽ നിന്നുകൊണ്ടുള്ള പരിഷ്കരണം മാത്രമായിരുന്നു കേരളസമൂഹത്തിൽ സംഭവിച്ചത്. ഒരുപാട് അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയ മനോഭാവങ്ങളും പിടിയിൽ തന്നെയാണ് കേരളമെങ്കിലും അവിടവിടെയായി ഉണ്ടാകുന്ന ചെറിയ ചില മാറ്റങ്ങൾ ആശാവഹമാണ് എന്ന് പറയാതിരിക്കാനാവില്ല.
പത്തു നാൽപതു വർഷം മുൻപ് ശബരിമലയിലെ മകരവിളക്ക് ആളുകൾ തന്നെ തെളിയിക്കുന്നതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ആളുകളെ സർക്കാർ തന്നെ അടിച്ചമർത്തിയിരുന്നു. മതത്തിനെതിരെ പറഞ്ഞിരുന്നതിനാൽ യുക്തിവാദികളെ എല്ലാ കാലവും ഭയത്തോടും വെറുപ്പോടും കൂടിയായിരുന്നു വിശ്വാസ സമൂഹം കണ്ടിരുന്നത്. പാശ്ചാത്യ സമൂഹങ്ങളിൽ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ഡാനിയൽ ഡെനെറ്റ്, ലോറൻസ് ക്രോസ് എന്നിവരുമായി മത നേതൃത്വം നിരന്തര സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും യുക്തിവാദ മണ്ഡലത്തെ അംഗീകരിക്കാൻ ഇന്ത്യയിൽ ഒരു മത സമൂഹവും തയ്യാറായിരുന്നില്ല.
എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളത്തിൽ സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്വതന്ത്രചിന്തകനായ സി. രവിചന്ദ്രനുമായി സ്വാമി ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, ഫാദർ അഗസ്റ്റിൻ പാംപ്ലാനി, എന്നിവർ നടത്തിയ സംവാദങ്ങൾ വളരെ താൽപര്യത്തോടെ കൂടിയാണ് കേരള സമൂഹം ശ്രദ്ധിച്ചത്.ഈയടുത്ത ദിവസം മലപ്പുറത്ത് വെച്ച് ഇ. എ ജബ്ബാർ, എം. എം അക്ബർ എന്നിവർ തമ്മിൽ നടന്ന സംവാദത്തിന്റെ അലയൊലികൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഇതുവരെ അവസാനിച്ചിട്ടില്ല. മഴ പെയ്തു കഴിഞ്ഞാലും മരം പെയ്തു കൊണ്ടിരിക്കുന്നു എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വിധത്തിൽ സംവാദത്തിലെ വിഷയങ്ങൾ ജനങ്ങൾ സസൂക്ഷ്മം ഇഴകീറി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സമൂഹത്തിന്റെ ബൗദ്ധിക വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളത്തിൽ മാത്രമല്ല ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രീ യുക്തിവാദ വേദിയിൽ കടന്നുവരുന്നത്. ഇതിനെ അത്ഭുതത്തോടും ആകാംക്ഷയോടും കൂടിയാണ് സാധാരണക്കാർ കാണുന്നതെങ്കിൽ ഭയത്തോടും നെഞ്ചിടിപ്പും കൂടിയാണ് ക്രൈസ്തവ നേതൃത്വം ഇതിനെ കാണുന്നത്. ലോകത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒരു മാറ്റത്തിന് കേരളം തുടക്കമിടുന്നു എന്നത് ഒരുപക്ഷേ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന സംഭവമായിരിക്കും. കേരളത്തിന്റെ സ്വതന്ത്രചിന്താ രംഗത്ത് ഒട്ടനവധി ചർച്ചകളും പ്രഭാഷണങ്ങളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ള എസ്സൻസ് ഗ്ലോബൽ ജനുവരി
24ാം തീയതി വയനാട് കൽപ്പറ്റയിൽ ഉള്ള ഹോട്ടൽ ഇന്ദ്രിയയിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ആദ്യമായി സ്വതന്ത്രചിന്താ വേദിയിൽ എത്തുന്നത്.
പീഡനങ്ങളെയും ചൂഷണങ്ങളെയും എല്ലാ കാലവും അടിച്ചമർത്താമെന്നുകരുതിയ സഭാനേതൃത്വത്തിന് ഇത് കനത്ത പ്രഹരം തന്നെ ആയിരിക്കും. താൻ അപമാനിക്കപ്പെട്ടു, ഇപ്പോഴും അപമാനിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നെ രക്ഷിക്കാൻ അലിവുണ്ടാവണം എന്ന പരാതിയുമായി മുട്ടാവുന്ന വാതിലുകളെല്ലാം മുട്ടിയതിനു ശേഷം ഗതികെട്ടപ്പോഴാണ് ഒരു കന്യാസ്ത്രീ തനിക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നീതിപീഠത്തെ സമീപിക്കുന്നത്. അവിടെയും ക്രൈസ്തവ സഭാ നേതൃത്വം അധികാരവും സ്വാധീനവും ഉപയോഗിച്ച് പരാതിക്കാരിയെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇതുവരെ അമർത്തിപ്പിടിച്ച തേങ്ങലുകൾ മഠത്തിന് അകത്തുനിന്നും ഉയർന്നു പൊങ്ങാൻ തുടങ്ങിയത്. ക്രൈസ്തവസഭ അതിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൊണ്ട് ഇങ്ങനെ നിസ്സഹായരും നിരാലംബരുമായ അല്ലെങ്കിൽ അങ്ങനെ ആക്കിത്തീർത്ത മനുഷ്യരെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഒരു എതിർ ശബ്ദമായി നമ്മൾ സിസ്റ്റർ ലൂസിയെ ശ്രദ്ധിക്കുന്നത്.
തുടർന്നങ്ങോട്ട്, മാനന്തവാടിയിലെ ഒരു യുവ വൈദികനായ നോബിൾ പാറയ്ക്കനെ ഉപയോഗിച്ചുകൊണ്ട് അതിഹീനമായ ലൈംഗിക ചുവയോടുകൂടിയ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നിറഞ്ഞ, വ്യക്തിഹത്യകൾക്ക് ക്രൈസ്തവ സഭാ നേതൃത്വം തുടക്കമിട്ടത്. തുടർന്ന് സഭയുടെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ അതിഭീമമായ ആക്രമണം ഉണ്ടായിട്ടും തന്നെപ്പോലെ മതത്തിന്റെ ഇരുട്ടറകളിൽ ഭീതിയോടെ കഴിയേണ്ടി വരുന്ന തന്റെ കുഞ്ഞു സഹോദരിമാർക്ക് വേണ്ടി പോരാടാനിറങ്ങിയ സിസ്റ്റർ ലൂസിയുടെ ആത്മവീര്യം തകർക്കാനായില്ല. താനൊരു അധമനാണ് എന്ന മിഥ്യാബോധം പേറി നടന്ന അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ആ മിഥ്യാബോധം അവസാനിപ്പിക്കുക എന്നതായിരുന്നു ഡോക്ടർ അംബേദ്കർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. തങ്ങൾ വൈദികരുടെ കളിപ്പാവകൾ ആണ് എന്ന് കരുതിയിരിക്കുന്ന പാവം കന്യാസ്ത്രീകൾക്കു മുൻപിൽ നമ്മളും മനുഷ്യാവകാശങ്ങൾ ഉള്ള മനുഷ്യരാണ് എന്ന് ബോധ്യപ്പെടുത്തുക എന്നത് ആധുനിക സമൂഹത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആ ഒരു ദൗത്യമാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിലൂടെ എസ്സൻസ് സമൂഹത്തിനു മുൻപിൽ വയ്ക്കുന്നത്.
ഇരുപത്തിയെട്ടുവർഷങ്ങൾക്ക് ശേഷം മാത്രമാണ് സിസ്റ്റർ അഭയയുടെ ഘാതകർ ശിക്ഷിക്കപ്പെട്ടത്. കന്യാസ്ത്രീ മഠത്തിലെ കിണറുകളിലും, ഉത്തരത്തിലെ ഒരു മുഴം കയറിലും ജീവിതം അവസാനിക്കേണ്ടിവരുന്ന ഈ പാവം സഹോദരിമാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം നൽകുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനെ ന്യായീകരിക്കാൻ വേണ്ടി ധ്യാന ഗുരുക്കന്മാർ എന്നറിയപ്പെടുന്നവർ അഭയയുടെ ആത്മാവിനെ വരെ വിളിച്ചുവരുത്തി എന്നുള്ള മുട്ടൻ നുണപ്രചാരണമാണ് നടത്തുന്നത്. സത്യം ചെരുപ്പ് ധരിച്ച് വരുമ്പോൾ നുണ ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കും.
ഒരുപക്ഷേ കേരള സമൂഹത്തിലേക്ക് ചെന്നെത്താൻ മടിച്ച നവോത്ഥാന ആശയങ്ങളുടെ പ്രകാശകിരണങ്ങളാണ് ഈ പ്രവർത്തനങ്ങളിലൂടെ കേരള സമൂഹത്തിലേക്ക് വന്നെത്തുന്നത്. ഇതിനെ അംഗീകരിക്കുവാനോ മനസ്സിലാക്കുവാനോ പറ്റുന്ന വിധം മാനസിക പക്വത നമ്മുടെ സമൂഹത്തിന് ഉണ്ടോ ഇല്ലയോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. ചരിത്രമെന്നത് പണവും അധികാരവും ഉള്ളവർ എഴുതിയതാണ്. പണവും അധികാരവുമുള്ളവർ അടിച്ചമർത്തിയ നിസ്വരും നിസ്സഹായരുമായവരുടെ ശബ്ദം എന്നെങ്കിലും ചരിത്രത്തിൽ എഴുതപ്പെടുമ്പോൾ മാത്രമേ ആ സമൂഹം നവോത്ഥാനത്തിലേക്ക് കടന്നു എന്ന് നമുക്ക് ചിന്തിക്കാനാവൂ. ജുഡീഷ്യറിയും ബ്യൂറോക്രസിയും അധികാരത്തിനും പണത്തിന്റേയും മുമ്പിൽ മുട്ടു മടക്കേണ്ടി വരുന്ന സാഹചര്യത്തിൽ തന്റെ പോരാട്ടവഴികളിൽ എവിടെയെങ്കിലും വീണുപോകുമെന്നറിഞ്ഞുകൊണ്ടു തന്നെ പോരാടുന്നവനാണ് യഥാർത്ഥ പോരാളി. സിസ്റ്റർ ലൂസിയുടെ പോരാട്ടങ്ങൾ ചരിത്രത്തിൽ എഴുതപ്പെട്ടിട്ടില്ല എങ്കിൽ അത് സിസ്റ്റർ ലൂസിയുടെ പോരായ്മയല്ല മറിച്ച് നമ്മൾ ഓരോരുത്തരുടെയും കഴിവുകേടാണ്. അതിനുള്ള ശ്രമമാണ് ഫെബ്രുവരി 24ന് കൽപ്പറ്റയിൽ നടക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍