സിംഗപ്പൂർ മോഡൽ മാജിക്ക് നടത്താൻ മോദിക്ക് കഴിയുമെന്ന് കരുതിയവർക്കും കാര്യം മനസ്സിലായി; മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്; സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു; പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത: സുധാ മേനോൻ എഴുതുന്നു
സുധാ മേനോൻ
രണ്ടായിരത്തി അഞ്ചു മുതലുള്ള എന്റെ അടുത്ത സുഹൃത്താണ് രാമകൃഷ്ണ റാട്ടി. മാർവാഡി ആണെങ്കിലും വര്‍ഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്ന, ഞങ്ങൾ കൂട്ടുകാർ സ്നേഹത്തോടെ രാംകി എന്ന് വിളിക്കുന്ന രാമകൃഷ്ണ കടുത്ത വലതുപക്ഷക്കാരനാണ്. ഒരു വൻകിട FMCG കമ്പനിയില്‍ മാർക്കറ്റിങ് വിഭാഗത്തിൽ സീനിയർ മാനേജർ. ജമ്നലാൽ ബജാജ് ഇന്സ്ടിട്ടുട്ടിൽ നിന്നും MBAയും, NIT യിൽ നിന്നും എഞ്ചിനീയരിങ്ങും കഴിഞ്ഞ മിടുക്കനായ രാംകിയുടെ റോൾ മോഡൽ ലീ ക്വാൻ യു ആയിരുന്നു. ആധുനിക സിംഗപൂരിന്റെ മുഖച്ചായ മാറ്റിയ, സാക്ഷാൽ ലീ.
ഇന്ത്യയുടെ പ്രശ്നം ലീ ക്വാൻ പോലുള്ള നേതാക്കന്മാർ ഇല്ലാത്തത് ആണെന്നും, നെഹ്രുവിനു പകരം, കറ കളഞ്ഞ വലതുപക്ഷ-സ്വകാര്യമുതലാളിത്തത്തിന്റെ വക്താവ് ആയിരുന്ന സർദാർ പട്ടേൽ ആയിരുന്നു ആദ്യപ്രധാനമന്ത്രി എങ്കിൽ ഇന്ത്യ എന്നേ ഒരു മാനുഫാക്ച്ചരിങ് ഹബ് ആയിരുന്നേനെ എന്നും രാംകി സ്ഥിരമായിവാദിക്കും. ഒരു സിറ്റി- സ്റ്റേറ്റ് മാത്രമായ സിംഗപ്പൂർ അല്ല, ഇന്ത്യയെന്ന മഹാരാജ്യവും, അതിന്റെ സങ്കീർണ്ണമായ സാമൂഹ്യ- സാമ്പത്തിക ഘടനയും എന്ന് പറഞ്ഞാൽ രാംകി, നെഹ്രുവിന്റെ അനാവശ്യമായ സോഷ്യലിസ്റ്റ് ഗൃഹാതുരതയാണ് ഇന്ത്യൻ യുവാക്കളുടെ കുതിപ്പിന്റെ ചിറക് ഒടിച്ചത് എന്ന് പ്രാകും.
രാംകി എന്റെ വീട്ടിലേക്കു ആദ്യമായി മധുരം കൊണ്ടുവന്നത്, രത്തൻ ടാറ്റാ നാനോ പ്ലാന്റ് അഹമ്മദാബാദിലെ സാനന്തിലേക്ക് മാറ്റാൻ തീരുമാനിച്ച ദിവസമായിരുന്നു.
രാംകി ജീവിതത്തിൽ പങ്കെടുത്ത ഒരേ ഒരു സമരം, അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ പോരാട്ടമായിരുന്നു. അണ്ണാക്യാപ്പും ഇട്ട്, വൈകുന്നേരങ്ങളിൽ രാംകി അഴിമതിക്കെതിരെ മെഴുകുതിരി കത്തിക്കാൻപോയി. മന്മോഹൻ സിംഗിനെ എന്നും ചീത്ത വിളിച്ചു.
പക്ഷെ ആപ്പിൽ രാംകിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല.
രാംകിയുടെ വികാസ് പുരുഷൻ എന്നും നരേന്ദ്ര മോദി ആയിരുന്നു. പുരോഗതിയിലേക്ക് കുതിക്കാൻ കൊതിക്കുന്ന ഓരോ ഇന്ത്യൻ യുവാവും, സാധാരണക്കാരനായ, 'എലീറ്റ്- ഹാർവാർഡ്- ലുട്ട്യെൻസ് ഡൽഹി' പ്രിവിലെജുകൾ ഒന്നുമില്ലാത്ത നരേന്ദ്ര മോദിയിൽ ആണ് ഇന്ത്യയുടെ ലീ ക്വാനെ തിരയേണ്ടത് എന്ന് അസന്നിഗ്ദ്ധമായി രാംകി വിശ്വസിച്ചു. മുഖച്ഛായ മാറിയ ഗുജറാത്ത് അത് അരക്കിട്ടുറപ്പിച്ചു. ജഗദീഷ് ഭഗവതിയും, അരവിന്ദ് പനാഗരിയയും എഴുതിയ ഗുജരാത്ത് മോഡൽ വാഴ്തുപാട്ട് നിരന്തരം ആവർത്തിക്കാൻ തുടങ്ങി.
സന്ഘിയോ മൃദുഹിന്ദുവോ ഒന്നും അല്ലാത്ത രാംകി, അതുകൊണ്ട് തന്നെ രണ്ടായിരത്തി പതിനാലിലെ പൊതു തിരഞ്ഞെടുപ്പിൽ ആദ്യമായി, വളരെ സജീവമായി BJP ക്ക് വേണ്ടി പ്രവർത്തിച്ചു. പപ്പു തമാശകളും, ഗാന്ധികുടുംബ അശ്ലീലതമാശകളും നിരന്തരം എനിക്ക് ഫോർവേർഡ് ചെയ്തു. മുഖച്ഛായ മാറുന്ന, അഴിമതിമുക്തമായ ഇന്ത്യൻ എക്കോണമി ആയിരുന്നു രാംകിയുടെയും, അവനെപോലുള്ള ധാരാളം urban- middle class കോർപ്പറേറ്റ് ചുണക്കുട്ടന്മാരുടെയും പ്രതീക്ഷ. അച്ചാ ദിൻ വാഗ്ദാനം ചെയ്ത നരേന്ദ്ര മോദി ആ പ്രതീക്ഷകൾക്ക് ചിറകുകൾ മുളപ്പിച്ചു.
നോട്ടു നിരോധനവും, GSTയും ഒക്കെ ലീ ക്വാന്‍ ആകാനുള്ള ചുവടുവെയ്പ്പുകള് ആണെന്ന് രാംകി ആത്മാർഥമായി വിശ്വസിച്ചു. കാർഷികപ്രതിസന്ധിയും, distress sales ഉം, കടക്കെണിയും, അസംഘടിതമേഖലയിലെ കടുത്ത തൊഴിലില്ലായ്മയും ഒക്കെ ചൂണ്ടിക്കാണിച്ചപ്പോൾ അവന്, അടുത്ത ടേമിൽ എല്ലാം ശരിയാകുമെന്നും, കോൺഗ്രസ് തകർത്തുകളഞ്ഞ ഇക്കോണമിയെ ശരിയാക്കൽ എളുപ്പമല്ലെന്നും ഓർമിപ്പിച്ചു. NREGA പോലുള്ള പദ്ധതികളെ എന്നും പഴിച്ചു.
പക്ഷെ, ഇന്നലെ, ഉലഞ്ഞ ഷർട്ടും, സങ്കടം നിറഞ്ഞ മുഖവുമായി രാംകി എന്നെ കാണാൻ വന്നു. കമ്പനി പിരിച്ചു വിടല്‍ നോട്ടീസ് കൊടുത്തിരിക്കുന്നു. മൂന്നു മാസത്തെ സമയം. ഗ്രാമീണമേഖലയിൽ കച്ചവടം തീരെ കുറവ്. ടാർഗറ്റ് തികക്കാൻ പോയിട്ട് കച്ചവടം ഇല്ലാതായി. കടുത്ത മത്സരവും. കുറെ പേർക്ക് തൊഴിൽ പോകും. കുട്ടികളുടെ ഫീസ്, ഹൗസിങ് ലോൺ തിരിച്ചടവ്,ജീവിത നിലവാരം...സമ്പാദ്യം ഏറെയും സ്റ്റോക്ക് മാർക്കറ്റിൽ.. അടുത്തെങ്ങും അങ്ങോട്ട് നോക്കിയിട്ട് കാര്യമില്ല. ഭാവി ഇരുട്ടിൽ. എന്ത് ചെയ്യണം എന്നറിയില്ല.ആദ്യമായാണ് ഇത്ര ഉള്ളുലഞ്ഞു അവനെ കാണുന്നത്. എല്ലാ പ്രതീക്ഷകളും തകർന്ന മുഖം.
പാവം രാംകിയെപോലെ എത്രയോ പേർ ഇങ്ങനെ കരയുന്നുണ്ടാകും? രണ്ടായിരത്തി ഒൻപതിൽ- ആഗോളമാന്ദ്യത്തിന്റെ കാലത്ത് പോലും FMCG യിൽ തൊഴിൽ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് അവൻ പറഞ്ഞു. ഒരു ആശ്വാസവാക്കുപോലും പറയാനാവാതെ ഞാൻ ഇരുന്നുപോയി. 'ഇവർക്കിത് മാനേജ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല ദീദി, 'tripling effect of this slow down will be disastrous'. അവന്റെ ദയനീയത കണ്ടിട്ട് എനിക്ക്ഒന്നും പറയാൻ തോന്നിയില്ല. കർഷകരുടെ ഐതിഹാസികമായ മാർച്ച് പോലും പരിഹസിച്ച് തള്ളിയവർ ആണ് ഇന്ന് ദുരന്തം സ്വന്തം ജീവിതത്തിലേക്ക് ചുവടുവച്ചപ്പോൾ പകച്ചുപോകുന്നത്.
നോട്ടുനിരോധനവും, വരൾച്ചയും, കാർഷികരംഗത്തെ തകര്തുകളഞ്ഞപ്പോൾ, ആത്യന്തികമായി അത് ബാധിക്കുന്നത് തങ്ങളുടെ rural salesകൂടെയാണെന്ന് ലീ ക്വാനെ കാത്തിരുന്നവർ മറന്നുപോയി. ഇന്ത്യൻ അസംഘടിതമേഖലയുടെ വ്യാപ്തിയും, ഘടനാപരമായ സങ്കീർണ്ണതയും, മനസിലാക്കാതെയുള്ള ഏതു എടുത്തു ചാട്ടവും അതിഭയങ്കരമായ തിരിച്ചടികൾ ഉണ്ടാക്കുമെന്ന് അവർ മനസിലാക്കിയില്ല. വൈകി ആണെങ്കിലും രാംകിക്ക് അത് മനസിലായി.
ഇന്ന് ഗ്രാമങ്ങളിൽ പാവപ്പെട്ട സ്ത്രീകൾക്ക് റൊട്ടിയും ചോറും കഴിക്കാൻ പറ്റുന്നത്, ദേശിയ വേസ്റ്റ് എന്ന് urban middleക്ലാസ്സ് പരിഹസിച്ച NREGS കാരണമാണ്. അതൊരു ' ഗ്യാരണ്ടി' ആയതുകൊണ്ട് മാത്രമാണ്. കാരണം, കൃഷി മാത്രമല്ല, നെയ്ത്തും, തുണിയും,ആഭരണനിർമ്മാണവും ഒക്കെ വൻ നഷ്ടത്തിൽ ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന പല ചെറുകിട കമ്പനികളും ഉൽപ്പാദനം നിർത്തി. ഞാൻ കൂടി ഭാഗമായ Artisan സഹകരണസംഘങ്ങൾ ഒരു വർഷമായിവൻ പ്രതിസന്ധിയിൽ ആണ്. ഓർഡരുകള് നന്നേ കുറഞ്ഞു. ഇപ്പോൾ retail സ്ഥാപനങ്ങൾക്ക് വേണ്ടി കുറഞ്ഞ കൂലിയിൽ പീസ് വർക്ക് ചെയ്യേണ്ടിവരുന്നു. ബാങ്ക് ലോൺ കിട്ടാതായതും, കയറ്റുമതി കുറഞ്ഞതും, ഒക്കെ കാരണങ്ങൾ. നിർമ്മാണതൊഴിലാളികൾ മാസങ്ങൾ ആയി പട്ടിണിയിൽ ആണ്. സങ്കീർണ്ണമായ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ് രാജ്യം.
ആരാണ് ഇതിനുത്തരം പറയേണ്ടത്? ജവഹർലാൽ നെഹ്റു ആണോ? ഹിന്ദുത്വം മാത്രമല്ല, പർവതീകരിച്ച വികസനസ്വപ്നങ്ങളും കൂടി തിരഞ്ഞെടുപ്പ് വിപണിയിൽ വിറ്റ് വോട്ടാക്കി ഒരുപാട് യുവാക്കളുടെ സ്വപ്നങ്ങളെ ചൂഷണം ചെയ്തുകൊണ്ട് അധികാരം നേടിയവർ എന്തുകൊണ്ട് മൗനം പാലിക്കുന്നു? . പ്രഗൽഭരായ ഉപദേശകരും, വിദഗ്ദ്ധരും ഒഴിഞ്ഞുപോയിക്കഴിഞ്ഞു. RBI യും Niti ആയോഗും ഒടുവിൽ മൗനം ഉടച്ചു. എന്നിട്ടും മണ്ടത്തരങ്ങൾ കൊണ്ട് പിന്നെയും പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് ലീ ക്വാൻ ആകാൻ പുറപ്പെട്ടവർ.
പക്ഷെ, ഇന്ത്യൻജനത നിശബ്ദരാണ്. ആരും മെഴുകുതിരി കത്തിക്കുകയോ, അണ്ണാ ഹസാരെ തൊപ്പിയിടുകയോ ചെയുന്നില്ല. ആർക്കും സമരം ചെയ്യേണ്ട.
ഒരു കാര്യത്തിൽ രാംകിയെ പോലുള്ളവർക്ക് ആശ്വസിക്കാം. സാമ്പത്തിക രംഗത്ത് സിംഗപ്പൂർ- ഈസ്റ്റ് ഏഷ്യൻ മാജിക് നടത്താൻ കഴിഞ്ഞില്ലെങ്കിലും, മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നതെങ്കിലും, സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത.
Stories you may Like
- റിഷി സുനക്കിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയത് തന്റെ മകളെന്ന് സുധാ മൂർത്തി
- മാംസാഹാരത്തിന് എതിരായ പരാമർശം, സുധാ മൂർത്തിക്ക് രൂക്ഷവിമർശനം
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- സുധാ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു; വൈദികൻ അറസ്റ്റിൽ
- സുധാ മൂർത്തി രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍