പേരറിവാളന് കാൽപ്പനികപരിവേഷം നൽകിയുള്ള ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണതയല്ല; എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണെന്ന് ഓർമ്മ വേണം: സുധാ മേനോൻ എഴുതുന്നു
സുധ മേനോൻ
ഇന്നേക്ക് കൃത്യം പതിമൂന്ന് വർഷം മുൻപ്, 2009 മെയ് മാസം 19 നാണ് ബാലചന്ദ്രൻ പ്രഭാകരൻ എന്ന 12 വയസുകാരൻ കുട്ടിയെ ശ്രീലങ്കൻ പട്ടാളം വെടിവെച്ച് കൊന്നത്. ആ കുഞ്ഞ് ആകെ ചെയ്ത കുറ്റം വേലുപ്പിള്ളൈ പ്രഭാകരന്റെ മകനായി ഈ ഭൂമിയിൽ പിറന്നു വീണു എന്നത് മാത്രമായിരുന്നു. ശ്രീലങ്കൻ പട്ടാളത്തിന്റെ നീതിബോധം അത്രമേൽ ദുർബലമായതുകൊണ്ട്, ഒരു ചെറുബാലൻ പോലും ഭാവിയിൽ തക്ഷകനായി വളരാതിരിക്കാൻ, നെഞ്ചിൻകൂടു തകർത്ത് അവനെ വെടിവെച്ച് കൊന്നു.
ഇന്ത്യയിലോ?
1991 ങമ്യ 21 ന് അർധരാത്രി, ശ്രീപെരുംപുത്തൂരിലേക്ക് യാത്ര തിരിച്ച സോണിയാഗാന്ധിക്കും പ്രിയങ്കക്കും അവസാനമായി ഒരു നോക്ക് കാണാൻ രാജീവ് ഗാന്ധിയുടെ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല. ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ അടക്കം ചെയ്ത ഒരു പെട്ടിയല്ലാതെ! എന്നിട്ടും, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് ക്ഷമിക്കാനും, നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യാൻ മുൻകൈ എടുക്കാനും അവർക്കും മക്കൾക്കും കഴിഞ്ഞത് പ്രതികാരവും പകയും ഇല്ലാത്ത തെളിമനസ്സ് ഉണ്ടായതുകൊണ്ടാണ്. പ്രിയങ്കക്ക് നളിനിയെ ജയിലിൽ പോയി നേരിട്ടു കാണാനും ഹൃദയത്തോട് ചേർത്തു പിടിക്കാനും കഴിഞ്ഞത് അതുകൊണ്ടു തന്നെയാണ്.
ഇന്നിപ്പോൾ, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അതിദാരുണമായി കൊലപ്പെടുത്തിയതിൽ പങ്കാളിയായ കുറ്റത്തിന് ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച പേരറിവാളൻ ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലൂടെ തന്നെ മോചിപ്പിക്കപെടുകയാണ്. വേലുപ്പിള്ളൈ പ്രഭാകരൻ കൊല്ലപ്പെട്ട് കൃത്യം പതിമൂന്നു വർഷം പൂർത്തിയായ മെയ് 18 ന് തന്നെ! പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല. മാനായും മാരീചനായും മിനിട്ടുകൾക്കകം മാറി മറിയാൻ ഏറ്റവും മികച്ച പരിശീലനം നൽകുന്ന ഭീകരസംഘടനയുടെ ഭാഗമായിരുന്നു അയാൾ എന്നത് തന്നെ കാരണം.
പക്ഷെ, പേരറിവാളന്റെ മോചനവും, പ്രഭാകരന്റെയും മകൻ ബാലചന്ദ്രന്റെയും മരണത്തിന്റെ പതിമൂന്നാം വാർഷികവും, ആദരണീയനായ രാജീവ്ഗാന്ധിയുടെ ഓർമയുടെ മുപ്പത്തിരണ്ടാം വാർഷികവും, ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും ഒക്കെ കടന്നു വരുമ്പോൾ വീണ്ടും പലരും എൽടിടിയെയും പേരറിവാളനെയും വാഴ്ത്തിപ്പാടുന്നത് ആണ് കാണുന്നത്. ശ്രീലങ്ക ഇന്ന് കടന്നുപോകുന്ന പ്രതിസന്ധികൾ, പ്രഭാകരനോടും ബാലചന്ദ്രനോടും ഒക്കെ അവർ കാണിച്ച ക്രൂരതയോടുള്ള ചരിത്രത്തിന്റെ കാവ്യനീതിയാണെന്ന് പറയുന്നവർ, എൽടടിഇ നശിപ്പിച്ച പതിനായിരക്കണക്കിന് ജീവിതങ്ങളെ മറക്കരുത്.
ഒരു രാജ്യത്തെ പൗരന്മാരെ തുല്യരായി കാണുന്നതിന് പകരം, വംശീയതയുടെ അടിസ്ഥാനത്തിൽ അപരസ്ഥാനത്തു പ്രതിഷ്ഠിച്ച് കൊണ്ട് പ്രതികാരരാഷ്ട്രീയത്തിലും, സമാനതകൾ ഇല്ലാത്ത ക്രൂരതയിലും മാത്രം അഭിരമിക്കുകയാണ് ശ്രീലങ്കൻ സർക്കാർ ചെയ്തത്. അതിൽ സംശയം ഒന്നുമില്ല. പക്ഷെ, മറുവശത്ത് സമാധാനപരമായ പ്രതിരോധം ഉയർത്തുന്നതിന് പകരം എന്താണ് പ്രഭാകരനും പുലികളും ശ്രീലങ്കയോടും ഇന്ത്യയോടും ലോകത്തോടും ഒക്കെ ചെയ്തത്?
രണ്ടു രാഷ്ട്രത്തലവന്മാരെയാണ് അവർ നിഷ്ക്കരുണം കൊന്നത്. ചുടുരക്തത്തിൽ നിന്നു തമിഴ് ഈഴം ആവാഹിച്ചു എടുക്കാൻ തുനിഞ്ഞിറങ്ങിയ എൽടിടിഇ പ്രവർത്തകർ സ്കൂളിൽ നിന്നും കളിസ്ഥലത്തു നിന്നും തട്ടിക്കൊണ്ടുപോയി അവരുടെ പട്ടാളത്തിൽ ചേർത്തത് പതിനഞ്ചു വയസ്സിൽ താഴെയുള്ള നിരവധി കുട്ടികളെയാണ് . ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ഗറില്ലാ സംഘടനകളിലൊന്നാണ് എൽടിടിഇ. ഈഴത്തിന് വേണ്ടി ഓരോ തമിഴനും ജീവൻ വരെ ബലികൊടുക്കണമെന്ന നിർദ്ദേശം വന്നതോടെ ഓരോ കുടുംബത്തിൽ നിന്നും ചെറിയ കുട്ടികളെ വരെ എൽടിടിഇ തങ്ങളുടെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ തുടങ്ങി. സയനൈഡ് കഴുത്തിൽ കെട്ടി, തോക്കും കൈയിൽ ഏന്തി യുദ്ധമുന്നണിയിലേക്ക് പറഞ്ഞയക്കാനുള്ള വെറുമൊരു കാലാൾ മാത്രമായിരുന്നു അവർക്ക് ആ കൊച്ചുകുട്ടികൾ. ആദ്യമായി മനുഷ്യചാവേർ എന്ന രീതിയെ റൊമാന്റിസൈസ് ചെയ്തത് ഇവരാണ്. അത് പിന്നെ മറ്റു ഭീകരസംഘടനകളും ഏറ്റെടുത്തു.
ചുരുക്കിപറഞ്ഞാൽ, ശ്രീലങ്കയിൽ ഒരിടത്തും സമാധാനമായി ജീവിക്കാൻ ഒരു തമിഴനും സാധിക്കാത്ത വിധത്തിൽ, അവരുടെ വിധിയെ പരുവപ്പെടുത്തി എടുക്കുന്നതിൽ പുലികൾക്കും, സിംഹളപട്ടാളകാർക്കും ഒരുപോലെ പങ്കുണ്ട്. റേപ്പ് ചെയ്യപ്പെട്ട ആയിരക്കണക്കിനു പെൺകുട്ടികളും, ചെറുപ്രായത്തിൽ പുലികളോടൊപ്പം ചേർന്ന് പിഞ്ചുവിരല്കൊണ്ട് ബോംബ് എറിയാനും, തോക്ക് പിടിക്കാനും വിധിക്കപ്പെട്ട ആൺകുട്ടികളും, അംഗഭംഗം സംഭവിച്ച മനുഷ്യരും, വീടും ദേശവും ഉപേക്ഷിച്ചു പല നാടുകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് അഭയാർഥികളും മാത്രമാണ് പ്രഭാകരന്റെയും, കരുണയുടെയും, ഒക്കെ കണക്കുപുസ്തകത്തിൽ ബാക്കിയാവുന്നത്. അതുകൊണ്ട്, ദേശിയതയും ഈഴവും മറന്നു സ്വന്തം ജീവൻ മാത്രം മതിയെന്ന അവസ്ഥയിലേക്ക് ശ്രീലങ്കൻ തമിഴകത്തെ തള്ളിയിട്ട പ്രഭാകരനെയും കൂട്ടരെയും ന്യായീകരിക്കാനും വീരപുരുഷന്മാരായി കാണാനും ഒരിക്കലും സാധ്യമല്ല.
ഭീകരവാദവും യുദ്ധവും സംഘട്ടനവും ഒന്നിനും പരിഹാരമല്ല. ഒരു ബഹുസ്വരസമൂഹത്തിൽ ശാശ്വതമായ സമാധാനത്തിലേക്ക് ഒരൊറ്റ വഴി മാത്രമേയുള്ളൂ- സമഭാവനയുടെയും, പരസ്പരബഹുമാനത്തിന്റെയും, ജനാധിപത്യത്തിന്റെയും തെളിമയാർന്ന വഴി. രാജപക്ഷെയും പ്രഭാകരനും ഒരു പോലെ പരാജയപ്പെട്ടത് ഇവിടെയാണ്. പേരറിവാളൻ ഈ ചതുരംഗകളിയിലെ വെറുമൊരു കരു മാത്രം ആകാം. എങ്കിലും അയാൾക്ക് കാൽപ്പനികപരിവേഷം നൽകിയുള്ള ഈ അമിതാഘോഷവും വീരാരാധനയും അത്ര നല്ല പ്രവണത ആണെന്ന് തോന്നുന്നില്ല. എൽടിടിഇ യുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സജീവമാണ്; പല പേരുകളിൽ, പല നാടുകളിൽ. അതും ഓർമ്മ വേണം...
Stories you may Like
- വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരക ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
- 1.25 കോടിയുടെ സ്വർണം കവർന്ന പത്തനംതിട്ട സ്വദേശി അറസ്റ്റിൽ
- സ്വാതന്ത്യസമര സേനാനി ഗോപാലൻകുട്ടി മേനോൻ ഇനി ഓർമ്മകളിൽ
- റിസർവേഷൻ കമ്പാർട്ടുമെന്റിൽ നിന്നും അമ്മയെ ടിടിഇ പുറത്താക്കി; ചങ്ങല വലിച്ച് മകൾ
- ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ചു; ടിടിഇക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍