ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്ന് അവകാശ വാദം ആവർത്തിക്കുകയാണ് 'ശുഭരാത്രി'; അത് സ്ഥാപിക്കാൻ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്; ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുർആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് 'ശുഭരാത്രി' രാഷ്ട്രീയമായി പരാജയപ്പെടുന്നത്: പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
പി ടി മുഹമ്മദ് സാദിഖ്
വ്യാസൻ കെ.പി. സംവിധാനം ചെയ്ത ശുഭരാത്രി കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ബന്ധങ്ങളെ അത്ര ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും വ്യാസൻ വിജയിച്ചിരിക്കുന്നു.
സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ നന്മകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പ്രവാചകന്റെ പേര് കഥാപാത്രത്തിന് മനഃപൂർവ്വം കൊടുത്തതാകാം. സൗഹൃദം, കുടുംബം, ദാമ്പത്യം, ബന്ധുത്വം തുടങ്ങി മനുഷ്യൻ ഇടപെടുന്ന ബന്ധങ്ങളെ അവയുടെ ആഴത്തിൽ തന്നെ പറഞ്ഞു വെയ്ക്കുന്നു ശുഭരാത്രി.
ഇതൊരു ദിലീപ് ചിത്രമല്ല. സിദ്ദിഖ് ചിത്രമാണ്. മുഹമ്മദ് എന്ന നന്മയുടെ പൂമരമായി സിദ്ദിഖ് ജീവിക്കുന്നു. സാഹചര്യം കൊണ്ട് മോഷ്ടാ വേകേണ്ടി വരുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെ ദിലീപ് അവിസ്മരണീയമാക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ വാർത്താ കട്ടിംഗുകളുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് ശുഭരാത്രിയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) നടത്തിയ ക്രൂരതകൾ വാർത്തകളിൽ വന്നു പോകുന്നു. കേരളത്തിൽ നിന്ന് ഐ.എസിൽ ചേക്കേറിയവരെ കുറിച്ചുള്ള സൂചനകളും ആ വാർത്താ കട്ടിംഗുകളുടെ കൊളാഷിലുണ്ട്.
ഇരുപത് വർഷം മുമ്പ് നടന്ന ഒരു പിടിച്ചുപറി കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അത് ഫ്ളാഷ് ബാക്കിനുള്ള ഒരു സൂചന മാത്രം.പള്ളിയിൽ നിന്ന് ഉയരുന്ന ഒരു മരണ വിളംബരത്തോടെയാണ് സിനിമയിൽ വർത്തമാന ജീവിതം തുടങ്ങുന്നത്. ഐ.എസിൽ ചേരാൻ കുടുംബ സമേതം സിറിയയിലേക്ക് പോയ തീവ്രവാദിയായ ഒരു മുസ്ലിം ചെറുപ്പക്കാരൻ അവിടെ കൊല്ലപ്പെടുന്നു. ആ മരണമാണ് പള്ളിയിൽ നിന്ന് വിളംബരം ചെയ്യുന്നത്. പിന്നീട് സിനിമ സംസാരിക്കുന്നത് ഇസ്ലാമിന്റെ പക്ഷത്തുനിന്നാണ്. ഐ.എസിന്റെ ഇസ്ലാം ഞങ്ങളുടെ ഇസ്ലാമല്ലെന്നാണ് കേരളത്തിലെ തീവ്ര രാഷ്ട്രീയ ഇസ്ലാം സംഘടനകൾ അവകാശപ്പെടുന്നത്.
ആ അവകാശ വാദം ആവർത്തിക്കുകയാണ് ശുഭരാത്രി. അത് സ്ഥാപിക്കാൻ മുസ്ലിം സമം നന്മ എന്നൊരു സമവാക്യം ഈ സിനിമ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകേണ്ട മാനുഷിക ചിന്തയെ ഒരു മുസ്ലിമിന്റെ മാത്രം മഹാ മനസ്കതയായും അതിന്റെ അടിസ്ഥാനം ഇസ്ലാമും ഖുർആനുമാണെന്നും സ്ഥാപിക്കുകയും ചെയ്യുന്നിടത്താണ് ശുഭരാത്രി രാഷ്ട്രീയമായി പരാജയപ്പെടുന്നത്. കള്ളനാകേണ്ടി വരുന്ന കഥാപാത്രത്തിന് കൃഷ്ണൻ എന്നു പേരിടുമ്പോഴും ഏഴാം ക്ലാസിൽ തോറ്റ് ഗതികെട്ട് ജീവിക്കുന്ന മുഹമ്മദിന്റെ പഴയ സഹപാഠിക്ക് ഒരു അമുസ്ലിം നാമം നൽകുമ്പോഴും സിനിമയുടെ രാഷ്ട്രീയം സംശയിക്കപ്പെടുന്നുണ്ട്. മുസ്ലിമിന്റെ നന്മ ഒരു പടി ഉയരത്തിൽ നിൽക്കണമെങ്കിൽ ത്രാസ് അങ്ങിനെ പിടിക്കേണ്ടതുണ്ട്.
കൃഷ്ണന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ കന്യാസ്ത്രീകൾ കൂടി എത്തുമ്പോൾ ടി.എ. റസാഖ് ഉപേക്ഷിച്ചു പോയ കൃത്രിമ മതേതരത്വത്തിന്റെ ഒരു തരം വൃത്തികേടും അനുഭവപ്പെടുന്നുണ്ട്. സുഡാനി ഫ്രം നൈജീരിയ, വൈറസ് പോലുള്ള സിനിമകളിൽ ആരംഭിച്ച ഈ പൊളിറ്റിക്കൽ ഇസ്ലാം ന്യായീകരണ കാഴ്ചകൾക്ക് സംവിധായകൻ എവിടെയോ വശപ്പെട്ടു പോയിട്ടുണ്ട്. അനുഷ്ഠാനങ്ങളിൽ മാത്രം മതം കൊണ്ടു നടന്നിരുന്ന കാലത്ത് മുസ്ലിംകൾ ഒരു ഫോബിയക്കും വിധേയരായിരുന്നില്ല. പിന്നീട് മൗദൂദിസവും സലഫിസവും ഇറക്കുമതി ചെയ്തവരാണ് മുസ്ലിം മനസ്സുകളെ വഴിതെറ്റിച്ചതും രാഷ്ട്രീയ ഇസ്ലാം, ശുദ്ധ ഇസ്ലാം തീവ്രവാദത്തിലേക്ക് ചെറുപ്പക്കാരെ നയിച്ചതും. അവരുടെ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വർത്തമാന കാലത്ത് അതിന് ആക്കം കൂട്ടുന്നുണ്ട്.
ഏതെങ്കിലും സംഘടനകളുമായി സിറിയയിൽ കൊല്ലപ്പെട്ട ചെറുപ്പക്കാരന് ബന്ധമുണ്ടായിരുന്നോ എന്ന് പൊലീസ് ചോദിക്കുമ്പോൾ, അദ്ധ്യാപകനും 'നല്ല ' മുസ്ലിമുമായ അയാളുടെ ബാപ്പ അവൻ ഇടക്കാലത്ത് വായിച്ച ചില പുസ്തകങ്ങളെ കുറിച്ച് പറയുന്നുണ്ട്. കേരളത്തിൽ ഐ.എസ്സിന്റെ സാന്നിധ്യമുണ്ടെന്നും അതിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും പ്രസിദ്ധീകരണങ്ങളുമുണ്ടെന്നും തുറന്നു പറയാൻ സിനിമ ധൈര്യം കാണിക്കുന്നു.
ഇത്രയും പറഞ്ഞത് സിനിമയുടെ രാഷ്ടീയമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ജീവിവിച്ചിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ശുഭരാത്രി കുടുംബ സമേതം കാണാവുന്ന സിനിമയാണ്. കണ്ണു നനയാതെ നിങ്ങൾക്കിത് കണ്ടു തീർക്കാനാകില്ല.
ആ ഇസ്ലാം ഞങ്ങടെ ഇസ്ലാമല്ലെന്ന് കേരളത്തിൽ പോസ്റ്ററൊട്ടിക്കുന്ന കുമ്പളങ്ങാ കള്ളന്മാരുണ്ട്. സിനിമയിൽ പേരില്ലാത്ത ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തിൽ കേരളം പോലെ ഒരു നാട്ടിൽ നിന്നു ആളുകൾ എങ്ങിനെ ഐഎസിൽ ചേക്കേറുന്നുവെന്ന് ചോദിക്കുന്നുണ്ട്. അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയാണ് സിനിമയും ജീവിതവും തിരിച്ചറിയേണ്ടത്.നന്മ മതത്തിന്റേതല്ല, മനുഷ്യന്റേതാണ്.
എൻബി: ഒരിടത്ത് സലാം പറയുന്നതിന്റെ പ്രോട്ടോകോൾ തെറ്റിച്ചതൊഴിച്ചാൽ ഇസ്ലാമിക സംജ്ഞകൾ കൃത്യമായി പ്രയോഗിക്കുന്നതിൽ വ്യാസന്റെ ഗൃഹപാഠം വിജയിച്ചിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍