ശ്രീശാന്തിന്റെ സ്ഥാനാർത്ഥിത്വം: കോമഡിയോ കൗശലമോ? ബിജെപി സ്ഥാനാർത്ഥിയായി ശ്രീയെത്തുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങൾ
ക്രിക്കറ്ററും ഡാൻസറും അഭിനേതാവും ഒത്തുക്കളിക്കേസിലെ പ്രതിയും ഗായകനും തുടങ്ങി ശ്രീശാന്തിന്റെ വൈവിധ്യമാർന്ന വേഷപ്പകർച്ചകൾക്ക് നാടകീയമായ വഴിത്തിരിവായിരിക്കുന്നു. കളിക്കുന്ന കാലത്ത് രണ്ടു വിക്കറ്റ് കിട്ടാൻ ഏതു ദൈവത്തിന്റെയും കാൽക്കൽ വീണിരുന്ന ശ്രീശാന്ത് താൻ ഹിന്ദുവാണെന്നും അതിനാൽ ബിജെപിയെ തെരഞ്ഞെടുക്കുകയാണെന്നും പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ കാവിപ്പാർട്ടിയുടെ സ്ഥാനാർത്ഥി വേഷം കെട്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ബിജെപി തന്നെ ഈ നാടകം കളിപ്പിക്കുന്നതെന്നതിനെക്കുറിച്ച് ശ്രീശാന്ത് വ്യക്തമായി വിവരിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും കണ്ടപ്പോൾ ഇരുവരും വാചാലരായത് തന്റെ ഒരു വിശിഷ്ടസ്വഭാവത്തെക്കുറിച്ചാണെന്നും അതുകൊണ്ടാണ് അവർ തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. ഒത്തുകളി ആരോപണങ്ങളുടെ കൊടുങ്കാറ്റടിച്ചപ്പോൾ താൻ ഇളകാതെ അത് നേരിട്ട രീതിയാണ് അവരെ ആകർഷിച്ചതെന്നും ആ ഗുണമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റ്ലിയും അമിത് ഷായും പറഞ്ഞുവത്രേ. ശ്രീയുടെ പല ഗുണഗണങ്ങൾ അറിയുന്ന മലയാളികൾക്ക് ദുരന്തപര്യവസാനിയായ ക്രിക്കറ്റ് കരിയറിന്റെ ഉടമയെക്കുറിച്ച് അധികം സർട്ടിഫിക്കറ്റുകളൊന്നും ആവശ്യമില്ല.
എന്നാൽ ശ്രീശാന്തിനെ കുരിശിൽ തറക്കാൻ നേതൃത്വം നൽകിയ ജയ്റ്റ്ലി സ്വന്തം വാക്കുകളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ശ്രീശാന്തിന്റെ വിലക്ക് നീക്കുകയാണ്. 2013 ലെ ഐ.പി.എൽ ഒത്തുകളിക്കേസിൽ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് ഡൽഹി, മുംബൈ പൊലീസിന്റെ സംയുക്ത ഓപറേഷനിലാണ്. അമിതാവേശത്തിൽ ഡൽഹി പൊലീസ് ശ്രീശാന്ത് ഉൾപ്പെടെ കളിക്കാർക്കെതിരെ അധോലോക കുറ്റവാളികളെ കൈകാര്യം ചെയ്യേണ്ട മകോക്ക കുറ്റം ചുമത്തി. അതിനു തെളിവില്ലെന്നു കണ്ടെത്തി വിചാരണക്കോടതി ശ്രീശാന്ത് ഉൾപ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കി. എന്നിട്ടുമെന്താണ് ശ്രീശാന്ത് ദൈവങ്ങളുടെ കാൽക്കൽ വീഴുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യാതെ കാവിത്തോർത്തും ചുറ്റി സ്ഥാനാർത്ഥിയായി കളിക്കുന്നത്? അതിനു കാരണം ശ്രീശാന്തിനെതിരായ വിലക്ക് ബി.സി.സി.ഐ നീക്കാത്തതാണ്. ആരാണ് ബി.സി.സി.ഐയിൽ ശ്രീശാന്തിനെ വിലക്കണമെന്ന് പ്രഖ്യാപിച്ചത്?
ജയ്റ്റ്ലി ഉൾപ്പെട്ട മൂന്നംഗ അച്ചടക്ക സമിതി. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ് അംഗീകരിച്ച് ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടുയുൾപ്പെടെ കേരളത്തിലെ വലത്, ഇടത് രാഷ്ട്രീയ നേതാക്കളുടെയും കേരള ക്രിക്കറ്റ്അസോസിയേഷന്റെയും അഭ്യർത്ഥന തള്ളിയത് ആരാണ്? ബിജെപിയുടെ യുവ തീപ്പൊരി നേതാവ് അനുരാഗ് താക്കൂർ സെക്രട്ടറിയായ ബി.സി.സിഐ ഒത്തുകളിക്കേസിൽ പങ്കുണ്ട് എന്ന് ബി.സി.സി.ഐ ഇപ്പോഴും വിശ്വസിക്കുന്ന ശ്രീശാന്തിനെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കെട്ടിയെഴുന്നെള്ളിക്കും മുമ്പ് കുമ്മനം രാജശേഖരൻ ചെയ്യേണ്ടിയിരുന്നത് പാർട്ടിയുടെ സമുന്നത നേതാക്കളായ ജയ്റ്റിലിയോടും താക്കൂറിനോടും സ്വയം തിരുത്താൻ ആവശ്യപ്പെടുകയല്ലേ? രാജ്യം കണ്ട മികച്ച പെയ്സ്ബൗളർമാരിലൊരാളെ നാടിനു വേണ്ടി പന്തെറിയാൻ അനുവദിക്കുന്നതിനു പകരം സ്ഥാനാർത്ഥിയുടെ കോമാളി വേഷം കെട്ടിക്കുന്നത് രാജ്യസ്നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് യോജിച്ചതാണോ?
സ്ഥാനാർത്ഥിയുടെ ഹാസ്യ വേഷത്തിൽ ശ്രീശാന്ത് പുനർജന്മം കൊള്ളുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നമുക്കു മുമ്പിലുണ്ട്. അതിൽ ഒന്നാമത്തേത് ആ വ്യക്തിയുടെ സാമൂഹിക, രാഷ്ട്രീയ നിലപാടുകളാണ്. തട്ടീം മുട്ടീം കളിക്കുന്ന കെ.പി.എ.സി ലളിതയെയും എച്ച്യൂസ്മീ ജഗദീഷിനെയും ഇടതു, വലതു മുന്നണികൾക്ക് പരിഗണിക്കാമെങ്കിൽ ശ്രീശാന്തിനെ കെട്ടിയെഴുന്നെള്ളിക്കുന്ന ബിജെപിയെ മാത്രം കുറ്റം പറയുക വയ്യ. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ ശ്രീശാന്ത് എന്ത് പ്രതിഛായയാണ് നൽകിയത് എന്നതിന് പ്രസക്തിയുണ്ട്. പലതവണ അച്ചടക്കലംഘനം നടത്തിയ ശേഷം, ജെയ്റ്റ്ലി ഉൾപ്പെട്ട ബി.സി.സി.ഐ അച്ചടക്ക സമിതി 2009 ൽ ഫൈനൽ വാണിങ് കൊടുത്ത കളിക്കാരനാണ് ശ്രീശാന്ത്. രഞ്ജി ട്രോഫി ക്യാമ്പിലെത്താത്തതിന് കേരള ക്രിക്കറ്റ് അസോസിയേഷനും ഫൈനൽ വാണിങ് കൊടുത്തു. ഒരു കളിക്കാരനെ സ്വന്തം നായകൻ തള്ളിപ്പറയുക എന്നത് ഇക്കാലത്ത് അത്ര സാധാരണമല്ല. ശ്രീശാന്തിനെ ന്യായീകരിക്കാനാവില്ല എന്ന് മഹേന്ദ്ര സിങ് ധോണി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീശാന്തിനെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ ധോണിക്ക് പങ്കുണ്ട് എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതൊക്കെ ഒത്തുകളിക്കേസിനു മുമ്പത്തെ കഥ.
ഒത്തുകളിക്കേസിൽ ശ്രീശാന്തിനെതിരെ രണ്ടു റിപ്പോർട്ടുകളാണ് ഉള്ളത്. ഒന്ന് ഡൽഹി പൊലീസിന്റേത്. രണ്ട് ബി.സി.സി.ഐ അഴിമതി നിർമ്മാർജന യൂനിറ്റ് അധ്യക്ഷനായിരുന്ന രവി സവാനിയുടേത്. പൊലീസ് ഭാഷ്യമനുസരിച്ച്, ശ്രീശാന്തിനുവേണ്ടി അടുത്ത സുഹൃത്ത് ജിജു ജനാർദനൻ വാതുവെപ്പുകാരൻ ചന്ദ്രേഷ് പട്ടേലുമായി സംസാരിക്കുകയും കരാറുറപ്പിക്കുകയും ചെയ്തു. ശ്രീശാന്ത് ആ തുകയെക്കുറിച്ച് ജിജു ജനാർദനനുമായി സംസാരിക്കുകയും അതുകൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ഫോൺ രേഖകൾ അവർ ഹാജരാക്കി. നിശ്ചിത ഓവറിനു മുമ്പ് വാതുവെപ്പുകാർക്ക് മതിയായ സൂചനകൾ ശ്രീശാന്ത് നൽകി. ഈ തുകയിൽനിന്ന് അഞ്ചര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബാക്കി തുക ചെലവിട്ടതിന്റെ തെളിവുകൾ സമ്പാദിച്ചു. എന്നാൽ പൊലീസിന് രണ്ട് പ്രധാന വീഴ്ചകൾ സംഭവിച്ചു. ഫോൺ ചോർത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഒത്തുകളിച്ചതിന്റെ പേരിൽ കിട്ടിയ 10 ലക്ഷം രൂപയെക്കുറിച്ചാണോ ശ്രീശാന്തും ജിജുവും സംസാരിച്ചതെന്ന് സംശയരഹിതമായി തെളിയിക്കാൻ അവർക്കു സാധിച്ചില്ല. കോടതിക്ക് ഒരു പ്രതിയെ ശിക്ഷിക്കണമെങ്കിൽ നിയമവിധേയ മാർഗത്തിലൂടെ ശേഖരിച്ച, വ്യക്തമായ തെളിവുകൾ വേണം. ഇക്കാര്യത്തിൽ അതുണ്ടായില്ല. എങ്കിലും പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ ഡൽഹി പൊലീസ് അപ്പീൽ നൽകിയിരിക്കുകയാണ്. ഇവിടെ ഒരു സുപ്രധാന ചോദ്യം അവശേഷിക്കുന്നു. നിയമവിരുദ്ധമായ മാർഗത്തിലാണെങ്കിൽ പോലും, പൊലീസ് ശേഖരിച്ച ജിജുവിന്റെ ഫോൺ സംഭാഷണം നമുക്ക് മുമ്പിലുണ്ട്. അതിൽ ജിജു പറയുന്നത്, ശ്രീശാന്തിനോട് താൻ സംസാരിച്ചുവെന്നും നീണ്ട ഇടവേളക്കു ശേഷം തിരിച്ചുവരുന്ന സമയമായതിനാൽ ശ്രീശാന്തിന് വൈമനസ്യമുണ്ടെന്നുമാണ്. 14 റൺസ് വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഓവറിൽ 13 റൺസേ വന്നുള്ളൂ എങ്കിലും വാതുവെപ്പുകാർ ജിജുവിനോട് സംതൃപ്തി രേഖപ്പെടുത്തുന്നതായും ഫോൺ സംഭാഷണങ്ങളിൽനിന്ന് വ്യക്തമാവുന്നു.
ശ്രീശാന്ത് അറിയാതെയാണോ ജിജു ഈ കളി കളിച്ചതെന്ന് ന്യായമായും സംശയിക്കാം. ഒത്തുകളിക്കേസ് വരെ ജിജുവും ശ്രീശാന്തും തമ്മിൽ ഉറ്റ സൗഹൃദബന്ധമുണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. ഒത്തുകളിക്കേസിനു ശേഷം, തന്റെ മകനെ കുഴിയിൽ ചാടിച്ചത് ജിജുവാണെന്ന് ശ്രീശാന്തിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ വൈകാതെ അവർ അതിൽനിന്ന് പിന്നോട്ടു പോയി. ശ്രീശാന്ത് ഇന്നു വരെ ജിജുവിനെ തള്ളിപ്പറഞ്ഞിട്ടില്ല. യുവാക്കളുടെയും യുവതികളുടെയും വോട്ടുകൾ പെട്ടിയിലാക്കാൻ കൈ കൂപ്പിയിറങ്ങും മുമ്പ് താനു ജിജുവും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് ശ്രീശാന്ത് ജനങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തേണ്ടതുണ്ട്.
ജയ്റ്റ്ലിയുൾപ്പെട്ട അച്ചടക്ക സമിതിയും താക്കൂർ സെക്രട്ടറിയായ ബി.സി.സി.ഐയും ഡൽഹി വിചാരണക്കോടതി വിധിയെ അംഗീകരിച്ചിട്ടില്ല. ശ്രീശാന്തിന്റെ ഒത്തുകളി വിഷയത്തിൽ അവർ അംഗീകരിച്ചത് രവി സവാനിയുടെ റിപ്പോർട്ടാണ്. സവാനി റിപ്പോർട്ടിൽ ശ്രീശാന്തിനെക്കുറിച്ച് എന്താണ് പറയുന്നത്? താൻ പൊലീസ് ഉദ്യോഗസ്ഥരോട് വിശദമായി സംസാരിച്ചു. നിഷേധിക്കാനാവാത്ത വ്യക്തമായ തെളിവുകൾ മുന്നിൽ കൊണ്ടുവന്നപ്പോൾ ശ്രീശാന്തും ജിജുവും പൊട്ടിക്കരഞ്ഞ് ഒത്തുകളി സമ്മതിച്ചുവെന്ന് അവർ പറഞ്ഞു. ഒടുവിൽ ശ്രീശാന്തിനെയും ജിജുവിനെയും ഒരുമിച്ചു കൊണ്ടു വന്നു. താൻ എല്ലാം പൊലീസിനോട് തുറന്നു സമ്മതിച്ചുവെന്നും ഇനി മറച്ചുവച്ചിട്ട് കാര്യമില്ലെന്നും അപ്പോൾ ജിജു പറഞ്ഞു.
ഇരുവരും അപ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞു. ഒത്തുകളിക്ക് കിട്ടിയ തുകയിൽനിന്ന് അഞ്ചര ലക്ഷം രൂപ ശീശാന്തിന്റെ സുഹൃത്ത് അഭിഷേക് ശുക്ലയിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കൊണ്ടുവച്ച തുകയാണ് അതെന്നാണ് ശ്രീശാന്ത് പറയുന്നത്. ഒരു കുറ്റം തെളിയിക്കാൻ ഇത്രയും വലിയ തുക പൊലീസ് കൊണ്ടുവെക്കുമെന്ന് ഞാൻ കരുതുന്നില്ല. ശ്രീശാന്തിന് ഒരു രാജ്യാന്തര കളിക്കാരനെന്ന നിലയിൽ ഒത്തുകളിയുടെ പ്രത്യാഘാതത്തെക്കുറിച്ച് നന്നായി അറിയാം, ഒത്തുകളിക്കായി ആരെങ്കിലും സമീപിച്ചാൽ അത് ടീം അധികൃതരെ അപ്പോൾ തന്നെ അറിയിക്കണമെന്ന് ബോധ്യമുണ്ട്. ശ്രീശാന്ത് ഒത്തുകളിച്ചുവെന്ന് തനിക്ക് പൂർണമായി ഉറപ്പുണ്ടെന്നും അതിനാൽ കടുത്ത ശിക്ഷ നൽകണമെന്നുമുള്ള നിർദ്ദേശത്തോടെയാണ് സവാനി റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അഴിമതി നിർമ്മാർജന യൂനിറ്റ് അധ്യക്ഷനായിരുന്നു രവി സവാനി. ജയ്റ്റ്ലിയും നിരഞ്ജൻ ഷായും അന്നത്തെ ബി.സി.സി.ഐ പ്രസിഡന്റ് എൻ. ശ്രീനിവാസനുമുൾപ്പെട്ട അച്ചടക്ക സമിതി ഈ റിപ്പോർട്ട് പരിഗണിച്ചു. ഹർമീത് സിങ് എന്ന കളിക്കാരനെതിരെ സവാനി നിർദ്ദേശിച്ച നടപടി കമ്മിറ്റി തള്ളി. എന്നാൽ ശ്രീശാന്തും അജിത് ചാന്തിലയുമുൾപ്പെടെ പ്രധാന പ്രതികൾക്കെതിരെ നിർദ്ദേശിച്ച നടപടികൾ അംഗീകരിച്ചു.
ശ്രീശാന്തിനെ ഒത്തുളിക്കാരനെന്ന് മുദ്ര കുത്തിയ ജയ്റ്റ്ലി തന്നെയാണ് സ്ഥാനാർത്ഥി വേഷവും തയ്പിച്ചു കൊടുത്ത് ഇപ്പോൾ പാവത്തെ കോമാളി കളിപ്പിക്കുന്നത്. ശ്രീശാന്തിനെതിരായ വിലക്ക് നീക്കണമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറിനോട് കേരളത്തിലെ ഇടതു, വലതു നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ, താക്കൂറിനോട് കാണണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. ആ പ്രതീക്ഷ ഇതുവരെ പൂവണിഞ്ഞിരുന്നില്ല. ബി.സി.സി.ഐയുടെ അച്ചടക്ക സമിതി ശ്രീശാന്ത് ഒത്തുകളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അത് ക്രിമിനൽ കുറ്റമല്ലാത്തതിനാലാണ് കോടതി വെറുതെ വിട്ടതെന്നും താക്കൂർ പരസ്യമായി പ്രഖ്യാപിച്ചു.
പുതിയ സാഹചര്യത്തിൽ കുമ്മനം ഇരു നേതാക്കളോടും നിലപാട് വ്യക്തമാക്കാൻ അഭ്യർത്ഥിക്കണം. കേരളത്തിലെ ജനങ്ങൾക്ക് താൽപര്യം ശ്രീശാന്ത് എന്ന സ്ഥാനാർത്ഥിയെയല്ല, ക്രിക്കറ്ററെയാണ് എന്നതിനാൽ അതിന് വലിയ പ്രസക്തിയുണ്ട്. ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ എല്ലാ വഴിയും സ്വീകരിക്കുമെന്ന് ശ്രീശാന്ത് പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ കാണുമ്പോൾ സൂഫീവര്യന്മാർക്കു പോലും മനമിടറുന്ന കാലമാണ്. വിലക്ക് നീട്ടിക്കിട്ടാൻ കാവി ചുറ്റലേ വഴിയുള്ളൂ എങ്കിൽ അതാവട്ടെ എന്ന് ശ്രീശാന്ത് തീരുമാനിച്ചെങ്കിൽ കുറ്റം പറയാനാവുമോ?
(ലേഖനത്തിലെ അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണ്.. ഈ അഭിപ്രായവുമായി മറുനാടൻ മലയാളിക്ക് യാതൊരു ബന്ധവുമില്ല)
Stories you may Like
- 'സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തത് ശരിയായ തീരുമാനം': ശ്രീശാന്ത്
- ഗൗതം ഗംഭീറിനെ വിമർശിച്ച് ശ്രീശാന്തിന്റെ ഭാര്യ
- പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതം; ശ്രീശാന്ത്
- ലെജൻഡ്സ് ലീഗിലെ വാക്പോരിന് പിന്നാലെ ഗംഭീറിനെതിരെ തുറന്നടിച്ച് ശ്രീശാന്ത്
- ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാക്കേറ്റം; ശ്രീശാന്തിനും ഗംഭീറിനുമെതിരെ നടപടിയുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്