മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു..
ബഷീർ വള്ളിക്കുന്ന്
ഫാസിസത്തിനെതിരെ കൊച്ചിയിലൊരു മനുഷ്യക്കൂട്ടായ്മ. അതേ ദിവസം അതേ സമയം ഫാസിസത്തിനെതിരെ കോഴിക്കോട്ടൊരു മനുഷ്യക്കൂട്ടായ്മ. കൊച്ചിയിലെ ഫാസിസ്റ്റ് വിരുദ്ധർ കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധരെ വിമർശിക്കുന്നു, കളിയാക്കുന്നു, ട്രോളുന്നു. കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധർ കൊച്ചിക്കാരെ വിമർശിക്കുന്നു, കളിയാക്കുന്നു, ട്രോളുന്നു. കൊച്ചിയിലെ മനുഷ്യ സംഗമത്തിലേക്ക് മുസ്ലിം സംഘടനകളെ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞാണ് അതേ ദിവസം അതേ സമയം ജമാഅത്തെ ഇസ്ലാമിയുടെ പോഷക ഘടകമായ സോളിഡാരിറ്റി, എസ് ഡി പി ഐ തുടങ്ങിയ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 'അ'മാനവിക സംഗമം എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്.
രണ്ട് കൂട്ടായ്മകളിലും എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ ഫാസിസ്റ്റ് വിരുദ്ധർ ഇരുപക്ഷത്തായി നിന്ന് ഇതുപോലെ പൊരുതിയ മറ്റൊരവസരം ഉണ്ടായിട്ടില്ല. വർഗീയ വാദികളേയും ഫാസിസ്റ്റുകളേയും നാളിതുവരെ ഫലപ്രദമായി തടുത്തു നിർത്തിയിട്ടുള്ള പ്രബുദ്ധ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഇതുപോലെ ആശയക്കുഴപ്പത്തിലാവുകയും ആന്തരിക ശൈഥില്യം നേരിടുകയും ചെയ്ത മറ്റൊരു സന്ദർഭവും ഉണ്ടായിട്ടില്ല എന്നും പറയാം.
സ്വത്വമുപേക്ഷിച്ച് വരാൻ പറഞ്ഞു എന്നതാണ് കൊച്ചിയിലെ സംഘാടകരോട് കോഴിക്കോട്ടെ അമാനവ സംഘത്തിനുള്ള പ്രധാന പരാതി. 'സ്വത്വം' എന്ന പദപ്രയോഗം കടന്നു വരുന്ന ചർച്ചകളൊക്കെ പൊതുവേ സാധാരണക്കാർക്ക് ദഹിക്കാത്തതായിട്ടാണ് കാണാറുള്ളത്. അതുകൊണ്ട് ആ പദപ്രയോഗത്തെക്കുറിച്ച് രണ്ട് വരി സിമ്പിളായി പറഞ്ഞിട്ട് ബാക്കി പറയാം. സ്വത്വബോധമെന്നത് വളരെ ആപേക്ഷികമായ ഒന്നാണ്, അതിന്റെ വിവക്ഷകൾ അതിലേറെ സങ്കീർണ്ണവും. പത്തോ പതിനഞ്ചോ രാജ്യക്കാർ ഒരുമിച്ച് ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ എത്തിയ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരനെന്നതാണ് അവന്റെ ഐഡന്റിറ്റി അല്ലെങ്കിൽ സ്വത്വം. 'അൻത ഹിന്ദീ?' (നീ ഇന്ത്യക്കാരനാണോ) എന്നാണ് അവൻ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനമായ സ്വത്വാധിഷ്ടിത അന്വേഷണം. അതേ 'ഹിന്ദി' ബോംബേയിലോ ഡൽഹിയിലോ വിമാനമിറങ്ങിയാൽ തമിഴനും മലയാളിയും തെലുങ്കനുമായി സ്വത്വം മാറും. ദേശീയ സ്വത്വം പ്രാദേശിക സ്വത്വത്തിന് വഴി മാറുന്നു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായി രൂപാന്തരപ്പെടുന്നതും ഇങ്ങനെ തന്നെ. മറ്റ് വിശ്വാസ സ്വത്വങ്ങൾക്കിടയിൽ ഹിന്ദുവെന്ന സ്വത്വത്തിൽ ഉറച്ചു നിന്ന ഒരാൾ ഹിന്ദുക്കളുടെ കോമ്പൗണ്ടിന്റെ അകത്ത് കടക്കുന്നതോടെ നമ്പൂരി മുതൽ നായാടി വരെയുള്ള നൂറുകൂട്ടം സ്വത്വങ്ങളിലേക്ക് ഉൾവലിയുന്നു. പറയനും പുലയനും നമ്പൂരിയും നായരും അവരവരുടെ സ്വത്വങ്ങളിൽ വികേന്ദ്രീകൃതരാവുന്നു. മുസ്ലിംകളുടെ കോമ്പൗണ്ടിൽ കടക്കുന്നവൻ സുന്നിയോ മുജാഹിദോ ജമാഅത്തെ ഇസ്ലാമിയോ സമാനമായ മറ്റെന്തെങ്കിലുമോ ആയി സംഘടനാ സ്വത്വം മാറുന്നു. സ്ഥല കാല മാറ്റങ്ങൾക്ക് വിധേയമായി സ്വത്വ സങ്കല്പങ്ങൾക്ക് മാറ്റം വരുന്നു എന്നും നാം കൊട്ടിഘോഷിക്കുന്ന സ്വത്വം നാമറിയാതെ തന്നെ രൂപം മാറിക്കൊണ്ടിരിക്കുന്നു എന്നും സാരം.
വൈവിധ്യങ്ങളുടെ സഹിഷ്ണുതാപൂർണമായ സഹവാസത്തെ നിഷേധിക്കുക എന്നത് ഫാസിസത്തിന്റെ ഒരു രീതിയാണ്. വിഭിന്ന സ്വത്വങ്ങളുമായി സൗഹാർദ്ദത്തോടെ ഇടപഴകാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം ഇല്ലാതാക്കുകയെന്നതാണ് അതിനവർ തിരഞ്ഞെടുക്കുന്ന വഴി. ആര്യ സ്വത്വത്തെ മഹത്വവത്കരിച്ചപ്പോൾ യഹൂദ സ്വത്വത്തെ അമാനവീകരിച്ച് ഇല്ലായ്മ ചെയ്യാനാണ് ഹിറ്റ്ലർ ശ്രമിച്ചത്. രണ്ട് സ്വത്വ വിശേഷതകളും സമഞ്ജസമായി നിലനില്ക്കുന്നതിനെ നിരാകരിക്കുകയും മനുഷ്യനെ വിഭജിക്കുകയും ചെയ്യുകയെന്ന ഫാസിസത്തിന്റെ അടിസ്ഥാന രീതിയാണിവിടെ കാണുന്നത്. ഇന്ത്യയിലും സംഭവിക്കുന്നത് സമാനമായ വിഭാഗീകരണത്തിനുള്ള ശ്രമങ്ങളാണ്. അതുകൊണ്ടാണ് ഫാസിസം എന്ന പ്രയോഗം നാമിവിടേയും ഉപയോഗിക്കുന്നത്. മനുഷ്യൻ ഒന്നാണെന്ന വികാരമുള്ളവർ ഒരുമിച്ചു നില്ക്കുകയാണ് ഫാസിസത്തിനെതിരായ ചെറുത്ത് നില്പിന് ആദ്യം വേണ്ടത്. ഇവിടെ രണ്ട് പക്ഷമേയുള്ളൂ, ഒന്ന് ഫാസിസ്റ്റ് പക്ഷം. മറ്റൊന്ന് ഫാസിസ്റ്റ് വിരുദ്ധ പക്ഷം. ആ വിരുദ്ധ പക്ഷത്തിൽ സംഘടനയുള്ളവനും ഇല്ലാത്തവനും മതമുള്ളവനും ഇല്ലാത്തവനും എല്ലാം ഉൾപ്പെടും. ഹിന്ദുവാണോ മുസ്ലിമാണോ എന്നതല്ല, മനുഷ്യനാണോ എന്നതാണ് ഫാസിസ്റ്റ് വിരുദ്ധതയുടെ ചേരിയിൽ നില്ക്കുമ്പോൾ പ്രസക്തമാവുന്നത്. ഫാസിസത്തിനെതിരായ സമരത്തിലേക്ക് ഞങ്ങളുടെ സംഘടനയെ ക്ഷണിച്ചില്ല എന്ന് പറയുന്നവർ വിഭജന രാഷ്ട്രീയത്തിന്റെ മറ്റൊരു ഭാവം പ്രകാശിപ്പിക്കുകയാണ്. സംഘടനയും കൊടിയുമല്ല, നിലപാടാണ് പ്രധാനം എന്ന് തിരിച്ചറിയുകയും അതിനായി ഐക്യപ്പെടുകയുമായിരുന്നു വേണ്ടിയിരുന്നത്. ഫാസിസ്റ്റ് വിരുദ്ധ മനുഷ്യ സംഗമത്തിലേക്ക് മുസ്ലിം സംഘടനകളെ മാത്രമായി വിളിക്കേണ്ടതിന്റെ രാഷ്ട്രീയം എന്താണ്?. കേരള മുസ്ലിംകളിൽ അഞ്ച് ശതമാനം വരുന്ന വിഭാഗത്തെപ്പോലും പ്രതിനിധീകരിക്കാത്ത എസ് ഡി പി ഐ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചില്ല എന്നതിനർത്ഥം കേരളത്തിലെ മുസ്ലിംകളെ ക്ഷണിച്ചില്ല എന്നാണോ?. എവിടെ നിന്നാണ് അങ്ങിനെയൊരു ലോജിക്ക് വന്നത്. ഫാസിസത്തിന് ഇന്ത്യയിൽ കൂടുതൽ ഇരകളായ മുസ്ലിംകളെ ഫാസിസ്റ്റ് വിരുദ്ധ സമരമുഖത്ത് നിന്ന് അകറ്റിയത് എന്തിനാണ് എന്ന ചോദ്യവും ഉയർന്നു കേട്ടു. സോളിഡാരിറ്റിയും എസ് ഡി പി ഐ യുമാണോ ഇന്ത്യയിലെ ഫാസിസത്തിന്റെ ഇരകൾ?. മുസ്ലിം സമുദായത്തെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യുന്ന മുസ്ലിം ലീഗോ സുന്നി, മുജാഹിദ് തുടങ്ങിയ മത സംഘടനകളോ ഇത്തരമൊരു പരിദേവനം ഉയർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കൈവെട്ട് ഫാസിസത്തിന്റെ വക്താക്കളായ എസ് ഡി പി ഐ ഫാസിസത്തിനെതിരായ മനുഷ്യ സംഗമത്തെ എതിർക്കുന്നത് മനസ്സിലാക്കാം. എന്നാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫിന് രക്തം നല്കാൻ തയ്യാറായ ഒരു കൂട്ടം ചെറുപ്പക്കാരെ പ്രതിനിധാനം ചെയ്യുന്ന സോളിഡാരിറ്റി അവരുടെ സംഘടനാസ്വത്വത്തിലധിഷ്ടിതമായ ഈഗോയെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ലേ അണിയറയ്ക്ക് പിറകിൽ നിന്ന് കൊണ്ട് ഒരു സമാന്തര സംഗമം സംഘടിപ്പിച്ചത്?.
സോളിഡാരിറ്റിക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ സ്വത്വം സോളിഡാരിറ്റി മാത്രമാണ്. അത് വിട്ടൊരു സ്വത്വം അവർക്കില്ല. മുസ്ലിം സ്വത്വം എന്ന് അവർ വിളിക്കുന്നത് സോളിഡാരിറ്റി സ്വത്വത്തെയാണ്. അതായത്കേരളത്തിന്റെ സാംസ്കാരിക രംഗത്ത് തങ്ങളുടെ സാന്നിധ്യം ഏത് വിധേനയും ഉറപ്പാക്കുന്ന സ്വത്വമോഹം. കൊച്ചിയിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ സ്വാഗതം പറയാനോ അധ്യക്ഷത വഹിക്കാനോ നോട്ടീസിൽ പേര് വച്ച് ഏതെങ്കിലും ഒരു സോളിഡാരിറ്റി നേതാവിനെ വിളിച്ചിരുന്നെങ്കിൽ മറ്റ് ബാക്കിയെല്ലാ മുസ്ലിം സംഘടനകളെ മാറ്റി നിർത്തിയാലും അവർ പരാതിപ്പെടുകയില്ലായിരുന്നു. അങ്ങനെയെങ്കിൽ കോഴിക്കോട്ടെ അമാനവ സംഗമം ഉണ്ടാവുകയും ചെയ്യില്ലായിരുന്നു. കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിൽ സോളിഡാരിറ്റിയുടെ പതാകയില്ലാത്ത ഒരു പരിപാടി അവർക്ക് സ്വപ്നത്തിൽ പോലും ദഹിക്കില്ല. മാദ്ധ്യമം പത്രവും ആഴ്ചപ്പതിപ്പും നല്കുന്ന സ്പേസും സോളിഡാരിറ്റിയുടെ പോഡിയങ്ങളും ശക്തമായ ഒരു പ്രലോഭനമായി മാറുമ്പോൾ അവർ എന്ത് ഉടായിപ്പുകൾ കാട്ടിയാലും അതിന് ചില ഇടത് ലിബറൽ ചിന്തകരുടെ പിന്തുണ കിട്ടുമെന്നത് ഉറപ്പാണ്. കലശലായ രോഗമുണ്ടെന്ന് സംശയിക്കത്തക്കവിധം അസ്വാഭാവിക ചേഷ്ടകളുമായി മാടമ്പള്ളിയിലെ പൂമുഖത്ത് അത്തരം ചിന്തകർ കസേരയിട്ട് ഇരിക്കുമെങ്കിലും യഥാർത്ഥ രോഗികൾ അവരല്ല. മാനവികതയെ ഫക്ക് ചെയ്യണം എന്ന് പ്ലക്കാർഡിലെഴുതി മുദ്രാവാക്യം വിളിക്കുന്ന ഒരു പറ്റം ആളുകൾക്ക് എങ്ങിനെയാണ് ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിന്റെ താളാത്മകതയെ ഉൾക്കൊണ്ട് കൊണ്ടുള്ള ഇടപെടലുകൾ നടത്താൻ കഴിയുക. ഫാസിസത്തെ എതിർക്കാൻ മാനവിക വിരുദ്ധരായ ഇത്തരം ആളുകളുടെ സഹായം തേടുന്നതല്ലേ കൂടുതൽ അപകടകരം.
കൊച്ചിയിലെ മാനവ സംഗമത്തിൽ നല്കിയ ബാഡ്ജിൽ റിലീജിയൻ എന്ന കോളത്തിൽ Not Applicable എന്നെഴുതിയത് സ്വത്വ നിഷേധമാണെന്നും മത നിരാസമാണെന്നും പലരും എഴുതിക്കണ്ടു. Not Applicable എന്ന് പറഞ്ഞാൽ മതം വേണ്ട എന്നല്ല, മതം ഏതെന്നത് ബാധകമല്ല എന്നാണ്. ഹിന്ദുവാണോ മുസ്ലിമാണോ കൃസ്ത്യാനിയാണോ അതല്ലെങ്കിൽ ഇതൊന്നുമല്ലാത്ത നിരീശ്വര വാദിയാണോ എന്നതൊന്നും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ പ്രസക്തമല്ല എന്നർത്ഥം. ആ കോളം സ്വത്വ നിരാസമല്ല, മറിച്ച് 'മനുഷ്യ സ്വത്വ'ത്തെ വളരെ സമർത്ഥമായി മുന്നോട്ട് വെക്കുന്ന ഒരടയാളപ്പെടുത്തലായി വായിക്കുകയായിരുന്നു നല്ലത്. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ കൂടിയ ആളുകളുടെ തൊപ്പിയോ തലപ്പാവോ കൃപാണമോ അല്ല പ്രധാനം, സുറി നോക്കി എറിയാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ്.
കൊച്ചിയിലെ മനുഷ്യസംഗമം സംഘാടനത്തിലെ താളപ്പിഴകൾ കൊണ്ട് അവതാളമായി എന്നത് നേരാണ്. മുഖ്യ സംഘാടകരിൽ ഒരാൾ തന്നെ പരിപാടി നടന്നു കൊണ്ടിരിക്കെ വേദിയിലേക്ക് ഇരച്ചു കയറി 'സ്വത്വ പ്രതിസന്ധി' ഉണ്ടാക്കി. ഞാൻ മുസ്ലിമല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ആ പ്രസംഗം തുടങ്ങുന്നത് 'പരമ കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തി'ലായിരുന്നു എന്ന വൈചിത്ര്യവും അവിടെ കേട്ടു. ഹിസ്റ്റീരിയ ബാധിച്ചത് പോലെ അനവസരത്തിൽ 'മുസ്ലിം സ്വത്വം' അദ്ദേഹത്തിൽ നിന്ന് പുറത്തു ചാടുന്നതായാണ് ഭൂരിപക്ഷം ആളുകൾക്കും അനുഭവപ്പെട്ടത്. സംഘാടകർക്കിടയിൽ തന്നെ പരിപാടിയുടെ ഘടനയും രൂപവും സംബന്ധിച്ച ആശയ വ്യക്തത ഉണ്ടായിരുന്നില്ല എന്നത് ഈ മഹാ സംഗമത്തിന്റെ നിറം കെടുത്തി എന്നത് പറയാതെ വയ്യ. എന്നിരുന്നാലും ഫാസിസത്തിനെതിരായ ഇത്തരമൊരു മനുഷ്യക്കൂട്ടായ്മ അനിവാര്യമായിരുന്നു. അതിന്റെ തുടർ അലയൊലികൾ സമൂഹത്തിൽ ഇനിയും ഉണ്ടാവണം.
ഞാനൊരു മതവിശ്വാസിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ മതവിശ്വാസം മാനവികതയെ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമാകുന്നതിനെ തടയുന്നില്ല. മറിച്ച് അത്തരം പോരാട്ടങ്ങളുടെ ഭാഗമാവാൻ കൂടുതൽ പ്രേരണ നല്കുകയാണ് ചെയ്യുന്നത്. 'ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു' എന്നതാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന മാനവിക കാഴ്ചപ്പാട്. മുസ്ലിംകളേ എന്നല്ല മനുഷ്യരേ എന്നാണ് സംബോധന. 'നിങ്ങളെല്ലാവരും ആദമിന്റെ മക്കളാണ്, ആദമാകട്ടേ, മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനും' എന്നാണ് പ്രവാചകന്റെ മാനവിക വിശദീകരണം. മാനവികതയെ ഫക്ക് ചെയ്തു കൊണ്ട് സംരക്ഷിക്കേണ്ട ഒന്നല്ല എന്റെ വിശ്വാസത്തിന്റെ അടിത്തറയെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ഒരു മനുഷ്യനായി തന്നെ പങ്കെടുക്കാൻ കഴിയും. മത വിശ്വാസത്തെ ഒരു മാനവിക അടിത്തറയിൽ ശുദ്ധീകരിക്കുന്ന ഏത് മത വിശ്വാസിക്കും അവന്റെ മത സ്വത്വം അഴിച്ച് വെക്കാതെ തന്നെ മനുഷ്യരുടെ കൂട്ടത്തിൽ കൂടുന്നതിന് പ്രയാസമുണ്ടാകില്ല എന്നർത്ഥം. മുസ്ലിമിനെന്ന പോലെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമൊക്കെ അത് സാധിക്കും. അതുകൊണ്ട് മനുഷ്യ സംഗമത്തിലേക്ക് ഹിന്ദുവിനെയും മുസ്ലിമിനേയും കൃസ്ത്യാനിയേയും വെവ്വേറെ വിളിക്കേണ്ടതില്ല. മനുഷ്യരെ മൊത്തത്തിൽ വിളിച്ചാൽ മതി. സോളിഡാരിറ്റിയുടെ കൊടി പിടിക്കുമ്പോൾ മാത്രമാണ് ഒരാൾ മുസ്ലിമും മനുഷ്യനുമാകുന്നത് എന്ന് വരുന്നത് ഫാസിസത്തിന്റെ മൂർത്തമായ മറ്റൊരു രൂപമാണ്.
കേരളത്തിന്റെ സവിശേഷമായ സാംസ്കാരിക ഭൂമികയിൽ സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തി കുറച്ചു കാണുന്നില്ല. മുസ്ലിം സമൂഹത്തിലെ മറ്റു യുവജന സംഘടനകളുമായി തട്ടിച്ചു നോക്കുമ്പോൾ സോളിഡാരിറ്റിയുടെ അംഗ ബലം വളരെ കുറവാണ്. എന്നാൽ കർമ രംഗത്ത് ക്രിയാത്മകമായ പല ചലനങ്ങളും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അംഗ സംഖ്യയുടെ ദൗർബല്യത്തെ സാമൂഹ്യ ഇടപെടലുകളുടെ ശക്തിയാൽ മറികടക്കാൻ പലപ്പോഴും അവർക്കായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അടിയന്തിരമായി സോളിഡാരിറ്റി ചെയ്യേണ്ടത് സ്വന്തം സ്വത്വം എന്ത് എന്ന് സ്വയം തിരിച്ചറിയുകയാണ്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തിൽ അതിന്റെ ബഹുസ്വരതയേയും ആ ബഹുസ്വരത ഉയർത്തുന്ന മാനവികതയേയും ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു യുവജന പ്രസ്ഥാനമായി മാറണമോ, അതോ ആ മാനവികതയെ ഫക്ക് ചെയ്തു കൊണ്ട് രാഷ്ട്രീയ ഇസ്ലാമിന്റെ സംസ്ഥാപനത്തിന് വേണ്ടി മതേതര പൊയ്മുഖം അണിഞ്ഞുള്ള സർക്കസ്സ് തുടരണമോ?. ഇത് രണ്ടിലൊന്നിൽ സോളിഡാരിറ്റി തങ്ങളുടെ സ്വത്വം ഉറപ്പിക്കണം. ഈ രണ്ടിടത്തും സൗകര്യം പോലെ ഉപയോഗിക്കാവുന്ന ഒരു ദ്വന്ദസ്വത്വം കൊണ്ട് നടക്കുന്നത് അമാനവ സംഗമം നടത്തിയത് പോലുള്ള സ്വത്വ പ്രതിസന്ധിയിൽ (idettniy crisis) സംഘടനയെ കൊണ്ടെത്തിക്കും എന്നതിൽ സംശയമില്ല. പറഞ്ഞു വന്നതിന്റെ ബോട്ടം ലൈൻ ഇതാണ്. ഫാസിസത്തിനെതിരായ ജനകീയ കൂട്ടായ്മയുടെ ശക്തിയെ തെല്ലെങ്കിലും തളർത്തുവാൻ കാരണമായ അമാനവ സംഗമവും അനുബന്ധ ബഹളങ്ങളും ഉണ്ടാക്കിയ മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റി തന്നെയാണ്. നാഗവല്ലിയെ ആവാഹിച്ച ഗംഗയിലെ ദ്വന്ദവ്യക്തിത്വത്തെപ്പോലെ ഒരു ഇരട്ട മുഖം അവർക്കുണ്ട്. 'വിടമാട്ടെ' എന്ന അലർച്ചയോടെ ആ മുഖം പലപ്പോഴും അവരയറിയാതെ പുറത്ത് ചാടുന്നുണ്ട്. അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാക്കേണ്ടതും അവർക്ക് തന്നെയാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്