ബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക; ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും; എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
ഡോ.മനോജ് ബ്രൈറ്റ്
ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച്
'ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കും. കാരണം ഭാര്യക്ക് പിന്മാറാൻ പഴുതുകളൊന്നും ബാക്കിയില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കും. ഒട്ടും വൈകാൻപറ്റില്ല,കാരണം അതെ ദിവസം തന്നെ ഭർത്താവിന്റെ ചിത അണയുന്നതിനു മുൻപ് തന്നെ അവരെ അതിൽ ദഹിപ്പിക്കണം. ബ്രാഹ്മണരും, വൈശ്യരും വളരെ കർശനമായി ഇത് പാലിക്കുന്നുണ്ട്. എന്നാൽ ക്ഷത്രീയരുടെയും ശൂദ്രരുടേയും ആചാരം അനുസരിച്ച് ഭർത്താവ് വേറെ എവിടെയെങ്കിലും വച്ച് മരിച്ച്, എന്നോ ദഹിപ്പിക്കപ്പെട്ടിട്ടുപോയിട്ടുണ്ടെങ്കിലും ഭാര്യയെയും ദഹിപ്പിക്കണം. ഭർത്താവിന്റെ മരണത്തിനു തെളിവായി അൽപം ചാരമോ, മരണപത്രമോ മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കിലും.
അതനുസരിച്ച് നഗരത്തിനു പുറത്ത് ഈ ആവശ്യത്തിലേക്കായി കുഴിച്ച ഒരുകുഴിയിലേക്ക് ഭർത്താവിനെ കൊണ്ടുവന്ന് ദഹിപ്പിക്കും. ഭാര്യ അവരുടെ സമ്പ്രദായം അനുസരിച്ച് നന്നായി അണിഞ്ഞൊരുങ്ങി വാതിലിനു വെളിയിൽ ഒരു മേലാപ്പിനു കീഴിൽ ആസനസ്ഥയാകും. കൊമ്പുകുഴലുകൾ വിളിക്കപ്പെടും. വാദ്യഘോഷങ്ങളുയരും. യുവതിക്ക് തുടർച്ചയായി വെറ്റില മുറുക്കാൻ കൊടുത്ത് സന്തോഷിപ്പിക്കും. അവർ അതേസമയം തുടർച്ചയായി ദൈവനാമം ഉരുവിട്ടുകൊണ്ടിരിക്കും. ഞാൻ അവസാനം കണ്ട ചടങ്ങിലെ യുവതി തുടർച്ചയായി ''നാരായണ'' എന്ന് ഉരുവിട്ടിരുന്നു. അവർ അത് തുടർച്ചയായും വേഗത്തിലും ഉച്ചരിക്കുന്നത് തന്നെ വിസ്മയമായിരുന്നു.
ക്ഷത്രീയരും ശൂദ്രരും സ്ത്രീ ഉടനെ അനുഭവിക്കാൻ പോകുന്ന വേദനയും ദുരിതവും അകറ്റാനും, അവർ വാക്കു മാറാതിരിക്കാനും ചിലപ്പോൾ വെറ്റിലയുടെ കൂടെ എന്തോ കൊടുത്ത് സ്ത്രീയെ അർദ്ധബോധാവസ്ഥയിലാക്കാറുണ്ട്. പക്ഷേ ബ്രാഹ്മണനായ പത്മനാഭ എന്നോട് പറയുന്നത് ബ്രാഹ്മണർ അവരുടെ സ്ത്രീകളോട് അങ്ങനെ ചെയ്യാറില്ല എന്നാണ്. അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി,ബലംപ്രയോഗിച്ച് സ്ത്രീയെ മരണപ്പെടുത്താറില്ല.
ഭാര്യ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സുഹൃത്തുക്കളോട് വിട പറയും. ക്ഷത്രീയ ശൂദ്ര ജാതികളാണെങ്കിൽ കൈകളിൽ ഒരുനാരങ്ങയും, കണ്ണാടിയും ഉണ്ടാകും. തുടർച്ചയായി ദൈവനാമം ചൊല്ലിക്കൊണ്ടിരിക്കും. ചിലർ നാരായണ നാമമോ രാമാനാമമോ അല്ലെങ്കിൽ അവരുടെ ഭാഷയിൽ അവർ പൂജിക്കുന്ന ഏതെങ്കിലും ദൈവത്തിന്റെ നാമമോ ചൊല്ലും. എന്നാൽ ബ്രാഹ്മണരുടെയോ, വൈശ്യരുടെയോ ഭാര്യമാരാണെങ്കിൽ നേരത്തെ പറഞ്ഞ സാധനങ്ങളായിരിക്കില്ല കയ്യിൽ ഉണ്ടാകുക. അവരുടെ അമ്പലത്തിൽ സാധാരണയായി ദൈവത്തിന്റെ മുന്നിൽ വിതറുന്ന ചുവന്ന പൂക്കളായിരിക്കും ചിലപ്പോൾ ഉണ്ടാകുക. അവ പലപ്പോളും ദൈവത്തിനു നേരത്തെ സമർപ്പിച്ചവയായിരിക്കും. കഴുത്തിൽ അവരുടെ ദൈവത്തിന്റെ ഒരു രൂപം അണിഞ്ഞിരിക്കും.
അപ്രകാരം ഭാര്യ നഗരത്തിനു പുറത്ത് ഭർത്താവിനെ ദഹിപ്പിക്കുന്നിടത്തേക്കു പോകും. ഒന്നുകിൽ കാൽനടയായി,അല്ലെങ്കിൽ ബ്രാഹ്മണന്റെ ഭാര്യയാണെങ്കിൽ പല്ലക്കിൽ. ക്ഷത്രീയ ശൂദ്ര സ്ത്രീകളാണെങ്കിൽ അവരോടൊപ്പം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവരുടെ കൂട്ടുകാരികൾ ഉണ്ടായിരിക്കും.അങ്ങനെ അവർ ഭർത്താവിനെ ദഹിപ്പിക്കുന്ന സ്ഥലത്തെത്തും. എന്നാൽ അഗ്നിയിൽ പ്രവേശിക്കുന്നതിനു മുൻപ് അടുത്തുള്ള ജലാശയത്തിലോ, കുളത്തിലോ പോയി ദേഹശുദ്ധി വരുത്തും. അതിനു ശേഷം അവർ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരി വാങ്ങും. അവിടെ വച്ച് ഒരു ബ്രാഹ്മണൻ പ്രാർത്ഥന ചൊല്ലും. ബ്രാഹ്മണർക്ക് ദാനങ്ങൾ നൽകും. ഇത് കഴിഞ്ഞ് ഒരുമഞ്ഞ വസ്ത്രം പുതച്ചുകൊണ്ട് അവർ കുളത്തിൽ നിന്ന് കയറി സന്തോഷപൂർവ്വം തീയിൽ ചാടാനുള്ള ഇടത്തേക്കു പോകും. അവരുടെ മുന്നിൽ കനലുകൾ എരിയുന്ന വലിയൊരു കുഴിയായിരിക്കും. ഭീകരമായ ഈ കാഴ്ച കണ്ടു പേടിക്കാതിരിക്കാൻ അവരുടെ മുന്നിൽ പായകൾ ഉപയോഗിച്ച് തീകുണ്ഡം കണ്ണിൽനിന്ന് മറച്ചിരിക്കും. അവർ ചാടിയ ഉടനെ എറിയാൻ കൂടെയുള്ളവരുടെ കയ്യിൽ വിറകുകൊള്ളികൾ കാണും. അങ്ങനെ തീയിൽ ചാടുന്നതോടെ അവർ ഭസ്മമാകും.
സ്ത്രീ അങ്ങനെ കുഴിയോടടുക്കുമ്പോൾ കുഴിയെടുത്ത മണ്ണ് കൂട്ടിയിട്ടുള്ള ഉയർന്ന ഭാഗത്തെത്തും. അങ്ങനെ നടന്ന് ഭീകരമായ തീകുണ്ഡം മറച്ചിട്ടുള്ള പായയുടെ അടുത്തെത്തും. അവിടെ കൂടെയുള്ളവരോട് യാത്ര പറഞ്ഞ് പായയുടെ മുകളിലൂടെ അരി ഇടിക്കുന്ന '' (pilang ഉലക്ക പോലുള്ള വല്ലതുമാകാം-വിവർത്തകൻ) അരി ഇടിക്കുമ്പോൾ ചേറാൻ ഉപയോഗിക്കുന്ന sioup (മുറം പോലെ വല്ലതുമാകാം-വിവർത്തകൻ) തുടങ്ങി സ്ത്രീകൾ വീട്ടിൽ ഉപയോഗിക്കുന്ന വസ്തുക്കൾ തീയിലേക്കെറിയും. അവരുടെ തലയിൽ ഒരുകുടം എണ്ണയുണ്ടാകും. അതിലൊരു ഭാഗം അവർ തന്നെ അവരുടെ തല വഴി ഒഴിച്ചിരിക്കും. ഇതേസമയം അവർ തുടർച്ചയായി ദൈവനാമം ഉരുവിടുകയായിരിക്കും. അതിനു ശേഷം അവരുടെ മുന്നിലുള്ള പായ മാറ്റപ്പെടും. തലയിലെ എണ്ണക്കുടവുമായി അവർ തീയിൽ വീഴും. ഉടനെത്തന്നെ ഒരാൾ ഉയരത്തിൽ കൂടെയുള്ളവരുടെ കയ്യിലെ വിറകു കൊള്ളികളാൽ അവർ മൂടപ്പെടും.അങ്ങനെ ക്ഷത്രീയ, വൈശ്യ,ശൂദ്ര സ്ത്രീകളുടെ ഇടയിലുള്ള ദുഃഖകരമായ ഈചടങ്ങ് അവസാനിക്കും.
ബ്രാഹ്മണരുടെ ഭാര്യമാർക്കിടയിൽ ഈ ഭീകരമായ ചടങ്ങ് ഇതിനേക്കാൾ ക്രൂരമായാണ്നടത്തപ്പെടുക. കാരണം ബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക. വിശ്രമിക്കാൻ കിടക്കുന്നപോലെ.അയാളോടൊപ്പം കിടന്നു കഴിഞ്ഞാൽ കുറെയധികം വിറകുകൊണ്ട് അവർ മൂടപ്പെടും. ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും. പെട്ടെന്ന് തീ പിടിക്കാനായി അവിടെ എണ്ണ ഒഴിച്ചിരിക്കും. എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഈ പ്രദേശങ്ങളിൽ ഉള്ളതും,സാധാരണവുമായ ഇത്തരം ക്രൂരതകൾ കണ്ട് ആരാണ് ഞെട്ടാതിരിക്കുക? സ്ത്രീ ചിതയിൽ കിടന്ന്,വിറകുകൊള്ളികളാൽ മൂടപ്പെട്ടു കഴിഞ്ഞാലുടനെ ചുറ്റും നിൽക്കുന്ന സ്ത്രീകളിൽ ചിലർ നെഞ്ചത്തടിയും നിലവിളിയും തുടങ്ങും. അവർ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്കറിയില്ല. കാരണം ഞാൻ അത് അന്വേഷിച്ചിട്ടില്ല.
ഇത്ര കടുത്ത വേദന സഹിക്കുന്നതിന് വഴങ്ങികൊടുക്കാനും, അതിനെ പുകഴ്‌ത്താനും ഈ സ്ത്രീകൾ തയ്യാറാകുന്നു എന്നതിൽ ശരിക്കും അത്ഭുതം തോന്നുന്നു. പക്ഷെ ആ വാക്കുകൾ വരുന്നത്ബ്രാഹ്മണരുടെ നാക്കുകൾ കടമെടുത്താണ്. അവരാകട്ടെ അപ്രകാരം പ്രവർത്തിച്ച സ്ത്രീകളുടെ ഉദാഹരണങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല,തങ്ങൾക്കും അപ്രകാരം ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ട ഭർത്താക്കന്മാരെ സേവിക്കാനാകും എന്ന് പറയുകയും ചെയ്യുന്നു. കാരണം സ്നേഹത്തിനും പരിഗണനക്കും വേണ്ടി മരിച്ച ഭർത്താവിനോടൊപ്പം ദഹിക്കാൻ അവർ തയ്യാറാകുന്നു.ഇത് പരലോകത്ത് അവർക്ക് വളരെ ഗുണകരമാകും എന്നു മാത്രമല്ല, ദൈവഭയമില്ലാത്ത അവരുടെ ഭർത്താക്കന്മാരെ പോലും നരകത്തിൽ നിന്ന് വിടുവിക്കുകയും ചെയ്യുന്നു. സ്നേഹത്തെ പ്രതി ഇപ്രകാരം ചെയ്താൽ തീയുടെ വേദന അറിയില്ല എന്നും അവരെ വിശ്വസിപ്പിക്കുന്നു. മറിച്ചുള്ള തെളിവുകൾ നൽകാൻ അവിടെ എന്തു സംഭവിച്ചു എന്ന് അറിയുന്ന ആരെയും അവർ കണ്ടിട്ടില്ലല്ലോ?
(ഓഫ് ടോപ്പിക്ക്: ഈ ലോജിക്ക് ക്രിസ്തുമതത്തിലെ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് വർണ്ണിച്ച് ക്രിസ്തുമതത്തിലേക്ക് ആളെ കൂട്ടുന്ന മിഷനറിയായ എബ്രഹാം റോജർ ഉപയോഗിക്കുന്നില്ല. ചുട്ടുകൊല്ലപ്പെടുന്ന സ്ത്രീകളോട് ഇദ്ദേഹം സഹതപിക്കുന്ന കാലത്ത് ഇദ്ദേഹത്തിന്റെ മതവും, രാജ്യവും, യൂറോപ്പ് മൊത്തവും സ്ത്രീകളെ ദുർമന്ത്രവാദികൾ എന്ന് മുദ്ര കുത്തി ചുട്ടുകൊല്ലുന്ന കാലം കൂടിയാണ്.)
ഭാര്യമാർ തീയിൽ മരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ ലോകസമക്ഷം അവർ ദുഃശ്ശകുനവും അപമാനവുമാണ് എന്നതും ഇതിനെ സഹായിക്കും. അവരുടെ തല മുണ്ഡനം ചെയ്യും, വെറ്റില ഉപയോഗിക്കാനാവില്ല, ആഭരണങ്ങൾ ധരിക്കാനോ,പുനർവിവാഹം ചെയ്യാനോ പാടില്ല. ചുരുക്കിപ്പറഞ്ഞാൽ സങ്കൽപ്പിക്കാവുന്ന എല്ലാ തരം ബുദ്ധിമുട്ടുകൾക്കും, അപമാനങ്ങൾക്കും അവർ വിധേയരാകും. ആത്മവിശ്വാസവും ധൈര്യവും കുറവുള്ള ഭാര്യമാർ ഇത്തരമൊരു കാര്യം നിഷേധിക്കില്ല. കാരണം ഇതൊന്നും കൂടാതെ എല്ലാ പദവികളും, ബഹുമാനവും അവർക്ക് നിഷേധിക്കപ്പെടും. അവരുടെ സ്വത്തുവകകൾ നഷ്ടപ്പെടും. കാരണം ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ സ്വത്ത് ഭാര്യയുടെ കൈവശം വരില്ല. മക്കൾ, പ്രത്യേകിച്ച് മൂത്ത മകനായിരിക്കും കുടുംബനാഥന്റെ സ്ഥാനത്ത്. അങ്ങിനെയെങ്കിൽ കുട്ടികളെ നോക്കി രണ്ടാംകിട ജീവിതം നയിക്കാം. എന്നാൽ ആണ്മക്കളില്ലെങ്കിൽ മരിച്ചയാളുടെ സഹോദരനായിരിക്കും എല്ലാറ്റിനും അവകാശി.വിധവക്കും അവരുടെ പെണ്മക്കൾക്കും കഷ്ടിച്ച് ജീവിക്കാൻ വേണ്ടത് മാത്രമേ അയാൾ കൊടുക്കേണ്ടതുള്ളൂ. അതായത് ഈ സ്ത്രീകൾക്ക് ഭർത്താവിനോടൊപ്പംവേറെ ധാരാളം കാര്യങ്ങൾ കൂടി നഷ്ടപ്പെടുന്നുണ്ട്. അപമാനവും, ദുഃഖവുമല്ലാതെ വേറൊന്നും സംഭവിക്കാനുമില്ല. ഭർത്താവിനോടൊപ്പം മരിക്കാനുള്ള സ്നേഹം അദ്ദേഹത്തോട് ഉണ്ടായിരുന്നില്ല എന്നതു കൊണ്ട് അവർക്ക് ജീവിതകാലം മുഴുവൻ ചെലവിനു കൊടുക്കണം എന്നതിന്റെ പേരിൽ അവരുടെ സർവ്വ സമ്പാദ്യങ്ങളും കൈവശപ്പെടുത്തുന്ന മുട്ടാളന്മാരാൽ ജീവിതകാലം മുഴുവൻ അവർ അധിക്ഷേപിക്കപ്പെടും എന്ന് ഉറപ്പാണ്.
മരണം അടുത്തെത്തിയ ഭർത്താക്കന്മാർ ഭാര്യമാരെ അവരുടെ ശവത്തോടൊപ്പം തീയിൽ ചാടിയോ,ജീവനോടെ കുഴിച്ചു മൂടപ്പെട്ടോ മരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. തീയിൽ ദഹിക്കുന്നത് നമ്മൾ കണ്ട സ്ഥിതിക്ക് മരിച്ച ഭർത്താവിനോടൊപ്പം ജീവനോടെ കുഴിച്ചു മൂടപ്പെടുന്നത് എങ്ങിനെയാണ് എന്നറിയാൻ ചിലർക്ക് ആകാംഷയുണ്ടാകും. അങ്ങനെ താൽപര്യപ്പെടുന്നവരുടെ തൃപ്തിക്കുവേണ്ടി ഈ വിജാതീയ വിശ്വാസികൾ ഭാര്യമാരെ കുഴിച്ചു മൂടുന്ന രീതി വിവരിക്കാം. ഇത് മുൻപ് പറഞ്ഞ കാര്യങ്ങളെപ്പോലെ തന്നെ കേട്ടുകേൾവിയല്ല, ഞാൻ അവിടെ കണ്ട കാര്യമാണ്.
ഭാര്യമാരെ കത്തിക്കുന്നതിന്റെയും കുഴിച്ചിടുന്നതിന്റെയും
തയ്യാറെടുപ്പുകൾ ഒരുപോലെയാണ്. കുഴിച്ചിടുന്നു എന്നതു മാത്രമാണ് വ്യത്യാസം. കത്തിക്കപ്പെടുന്ന ഭാര്യമാരുടെ രീതിയിൽ തന്നെ കുളത്തിലെ കുളി കഴിഞ്ഞാൽ മംഗള സൂചകങ്ങളായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവർക്കുവേണ്ടി ഉണ്ടാക്കിയ കുഴിയുടെ അരികിലേക്ക് അവർ നടക്കും. അവിടെ അവർ അവരുടെ ഭർത്താവിന്റെ ജഡം കാണും. ഈ കുഴി ഒരു നിലവറ പോലെയാണ് ഉണ്ടാക്കുന്നത്. മണ്ണ്കൊണ്ടുള്ള ഒരു കമാനവും താഴേക്ക് ഇറങ്ങാനുള്ള പടികളും ഉണ്ടാകും. കുഴിച്ചു മൂടപ്പെടാനുള്ള ഭാര്യ പടികൾ ഇറങ്ങി കുഴിയിൽ പ്രവേശിക്കും. അവിടെ കമാനത്തിനു താഴെ മണ്ണ് കൊണ്ടുതന്നെ നിർമ്മിച്ച ബെഞ്ച് ഉണ്ടാകും. ഭാര്യ അവിടെ ഇരുന്ന് ഭർത്താവിന്റെ ശിരസ്സ് കയ്യിലെടുക്കും. അതിനുശേഷം ഒരു പാത്രത്തിലെ കനലിൽ സുഗന്ധദ്രവ്യങ്ങൾ പുകക്കും.
ഇതിനു ശേഷം സ്ത്രീക്ക് അപകടം പറ്റാതെ,വളരെ ശ്രദ്ധിച്ച് കുഴി പതുക്കെ മൂടാൻ തുടങ്ങും.ഞാൻ കണ്ടത് പ്രകാരം ഭാര്യ തന്നെ മണ്ണ് വാരി സ്വയം മൂടും. മണ്ണ് അവരുടെ കഴുത്തോളമെത്തുമ്പോൾ കുഴി മൂടുന്ന രണ്ടുപേർ ഒരു തുണിയെടുത്ത് ഗുഹാമുഖം മറച്ചു പിടിക്കും. അവർ ചെയ്യുന്നത് മറ്റുള്ളവർ വ്യക്തമായി കാണാതിരിക്കാനും,യുവതി പേടിക്കാതിരിക്കാനുമാണ് ഇത്. ഗുഹാമുഖം മറച്ച ശേഷം അവർ സ്ത്രീക്ക് ഒരു തോടിൽ എന്തോ നൽകും. അവിടെ നിൽക്കുന്ന നാട്ടുകാരനോട് അതെന്താണ് എന്ന്ചോദിച്ചതിൽ അത് വിഷമാണ് എന്നാണ് പറഞ്ഞത്.അത് ശരിയാണ് എന്നാണ്ഞാൻ മനസ്സിലാക്കുന്നത്.കാരണം യുവതിയുടെ മുഖത്ത് പെട്ടെന്നൊരു മാറ്റം വന്നു. വിഷം കൊടുത്ത ശേഷം അവർ യുവതിയുടെ കഴുത്ത് ഒടിച്ചു. ഇതെല്ലം കുഴിയുടെ അടുത്തുള്ളവർക്കു പോലും കാണാൻ പറ്റാത്ത വിധം മറയ്ക്കു പുറകിൽ വച്ച് വളരെ സമർത്ഥമായാണ്ചെയ്തത്. സ്ത്രീയുടെ വേദനയും പ്രയാസവും കുറയ്ക്കാനാണ് അവർ അങ്ങനെ ചെയ്തത് എന്ന്ഞാൻ കരുതുന്നു. അങ്ങനെ ഇപ്രകാരമാണ് ഭാര്യയെ കുഴിച്ചു മൂടുന്നത്.
( സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ് ഫേസ്‌ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍