എ.കെ.ആന്റണിയാണ് കേരളത്തിൽ ചാരായം നിരോധിച്ചത്; മദ്യക്കച്ചവടത്തിലൂടെ സർക്കാറിന്റെ വരുമാനം വർദ്ധിപ്പിച്ചതും അദ്ദേഹം തന്നെ;എല്ലാ സർക്കാരുകൾക്കും സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ള ഏക പ്രതിവിധിയായി മദ്യവില വർദ്ധനവ് മാറി; അത് നാലാം ക്ലാസും ഗുസ്തിയും മാത്രമറിയുന്ന ധനമന്ത്രിയായാലും ഡോക്ടറേറ്റുള്ള ധനമന്ത്രിയായാലും!കേരളം മനുഷ്യരുടെ ഇന്ധനത്തിൽ രണ്ടു കണ്ണുവെച്ചപ്പോൾ കേന്ദ്രം വാഹനങ്ങളുടെ ഇന്ധനത്തിൽ ഒരു കണ്ണ് വെച്ചു; ഒരൽപ്പം മദ്യവിചാരം; സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
ഒരൽപ്പം മദ്യവിചാരം
എ.കെ.ആന്റണിയെ ആദർശ ധീരൻ എന്നാണ് പറയുക .അദ്ദേഹമാണ് കേരളത്തിൽ ചാരായം നിരോധിച്ചത്. മദ്യക്കച്ചവടത്തിലൂടെ സർക്കാറിന്റെ വരുമാനം വർദ്ധിപ്പിച്ചതും അദ്ദേഹം തന്നെ .
36 വയസ്സിൽ കേരളത്തിന്റെ മുഖ്യ മന്ത്രിയായ വ്യക്തിയാണ് ശ്രീ.എ കെ ആന്റണി. പക്ഷെ രണ്ടു കൊല്ലമായപ്പോഴേക്കും ആദർശത്തിന്റെ പേരിൽ രാജി വെച്ചു.
അടിയന്തിരാവസ്ഥയുടെ മറവിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ എതിർത്ത രണ്ടു കോൺഗ്രസ് നേതാക്കളിൽ 'ഒരാൾ ആന്റണിയായിരുന്നു.
സഞ്ജയ് ഗാന്ധിയെ വാഴിക്കാനുള്ള ശ്രമങ്ങളെ എതിർക്കാനും അദ്ദേഹം തയ്യാറായി.
1977 ൽ തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയെ വീണ്ടും സ്ഥാനാർത്ഥിയാക്കി ചിക്മംഗളൂരിൽ നിന്നും മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനം വന്നപ്പോൾ ആന്റണി കേരള മുഖ്യമന്ത്രിയാണ് .
സത്യത്തിൽ അന്നാണ് ആന്റണി ആദർശവാനാണെന്ന് കേരളത്തിന് ബോധ്യമായത്.
മുഖ്യമന്ത്രി സ്ഥാനം ഒരു ഡിസ്പോസിബിൾ ഗ്ലാസ് പോലെ അദ്ദേഹം വലിച്ചെറിഞ്ഞു.
ഒരു രാഷ്ട്രീയക്കാരന് എത്തിച്ചേരാൻ കഴിയുന്ന കുറയേറെ സ്ഥാനങ്ങളിലൊക്കെ എത്തിയിട്ടും ആന്റണി ഇന്നും സിമ്പിൾ ആണ്.
അദ്ദേഹത്തോളമെത്താത്ത സഹപ്രവർത്തകരും എതിർപക്ഷത്തെ കമൂണിസ്റ്റ് സമകാലീനരും ഉണ്ടാക്കിയതൊന്നും ഉണ്ടാക്കിയിട്ടുമില്ല .
ലോയറായ ഭാര്യ എലിസബത്ത് . രണ്ട് മക്കൾ.
സന്തുഷ്ട കുടുംബം.
സംതൃപ്ത ജീവിതം.
ഇക്കാര്യങ്ങളൊക്കെ ഓർമ്മയുണ്ടായിരുന്നതിനാൽ 1996 മാർച്ച് 31ന് അദ്ദേഹം ചാരായം നിരോധിച്ചപ്പോൾ പിന്തുണക്കാൻ തന്നെയാണ് തോന്നിയത്.
1996 ന് മുമ്പ് കേരളത്തിൽ ചാരായം സർവ്വവ്യാപിയായിരുന്നു.
ഒരു പഞ്ചായത്തിൽ തന്നെ നാലഞ്ചു ഷാപ്പുകളും ഉപഷാപ്പുകളും.
അവിടെ വിൽക്കുന്ന സാധനം എന്തു വിഷമാണെന്ന് ആർക്കും ഒരു പിടിയുമില്ല. അബ്കാരി കോൺട്രാക്ടർമാരുടെ ഡപ്പോകളിൽ സ്പിരിറ്റ് മാഫിയകൾ കള്ളക്കടത്തായി സ്പിരിറ്റെത്തിക്കും.
അത് ആളെക്കൊല്ലുമോ എന്ന് പരിശോധിക്കാൻ പറ്റിയ ഒരു ശാസ്ത്രീയ സംവിധാനവും ഇല്ലായിരുന്നു. ഒരു കുടിയനായ ടെസ്റ്റർ എല്ലാ ഡപ്പോയിലും ഉണ്ടായിരിക്കും.
ആശുപത്രിയിലേക്ക് പോകാൻ ജീപ്പു റെഡിയാക്കി നിർത്തി ഈ ടെസ്റ്റർക്ക് സ്പിരിറ്റ് കൊടുത്ത് നിരീക്ഷിക്കും.
രണ്ടു മൂന്ന് മണിക്കൂർ നിരീക്ഷിച്ചിട്ടും ടെസ്റ്റർക്ക് ആരോഗ്യ പ്രശ്നമില്ലെങ്കിൽ ആ സ്പിരിറ്റ് വെള്ളം ചേർത്ത് ചാരായമാക്കും. നാട്ടിൽ ചറപറ വിൽക്കും.
എക്സൈസ് ഓഫീസർമാർ അക്കാലത്ത് പ്രവർത്തിച്ചിരുന്നത് അബ്കാരികൾക്ക് വേണ്ടിയായിരുന്നു.
മാസപ്പടി എന്നൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു.
വാറ്റുചാരായം പിടിക്കൽ ആയിരുന്നു അവരുടെ പ്രധാന പണി . വാറ്റുചാരായം സുലഭമായാൽ ഷാപ്പിൽ കച്ചവടം കുറയുമല്ലോ. അതിനാൽ
റെയ്ഡുകളൊക്കെ നടത്തിക്കുക അബ്കാരികൾ ആണ്. അതിനായി ജീപ്പും വിദേശമദ്യവും തങ്ങാൻ ഹോട്ടൽ മുറികളും അവർ സ്പോൺസർ ചെയ്തു.
ആന്റണി ചാരായം നിരോധിച്ച് വിദേശമദ്യത്തിന് വില കൂട്ടി. അങ്ങിനെ മദ്യ ഉപയോഗം കുറക്കാനാകും എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. 1996 ൽ പുതിയ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ സ്ത്രീകൾ ഈ തീരുമാനത്തെ പിന്തുണക്കുമെന്ന് അദ്ദേഹം കരുതി.
തീർച്ചയായും നാട്ടിൽ മാറ്റമുണ്ടായി. കൈവിരൽ ഒരു ദിശയിലേക്ക് ചൂണ്ടി കുടിച്ച് ഫിറ്റായി പെരുവഴിയിൽ കിടക്കുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞു.
( കുടിച്ചു ഫിറ്റായി വഴിയിൽ കിടക്കുന്നവരുടെ ചൂണ്ടുവിരൽ ശ്രദ്ധിച്ചാൽ അതൊരു പ്രത്യേക ദിശയിലേക്ക് ചൂണ്ടപ്പെട്ടിരിക്കുന്നതായി കാണാം. അതിനർത്ഥം സിമ്പിളാണ്. 'ആ ഭാഗത്താണ് എന്റെ വീട്, പറ്റുമെങ്കിൽ കൊണ്ടാക്കണേ ' എന്നാണ് ആ മുദ്ര പറയുന്നത് )
തീരുമാനം പാളുന്നു.
വിദേശമദ്യത്തിന് വില കൂട്ടിയാൽ മദ്യപാനം കുറയുമെന്നുള്ള ആന്റണിയുടെ ധാരണ പാളിപ്പോയി.
അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ആന്റണി മദ്യപിക്കില്ല എന്നതായിരുന്നു.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ചൊവ്വയിൽ നിന്നു പോലും വരുമെന്ന് മുൻകൂട്ടിക്കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല .
ചാരായം നിരോധിക്കുന്ന കാലത്ത് ചാരായത്തിന് അര കുപ്പിക്ക് 30 ൽ താഴെ രൂപയായിരുന്നു. (375 മി.ലി)
5 രൂപ 50 പൈസ കൊടുത്താൽ ഒരു ഡ്രിങ്ക് ചാരായം കിട്ടും.
കാലത്ത് കൂലിപ്പണിക്ക് വന്ന ഒരു തൊഴിലാളി കാലത്ത് പത്തരയാകുമ്പോൾ ഒരു ചായ കുടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് പോയാൽ തിരിച്ചെത്താൻ15 മിനിട്ടെ എടുക്കുമായിരുന്നുള്ളൂ.
അത്രക്കടുത്തുണ്ടായിരുന്നു. ലൂസായി അളന്ന് കിട്ടുമായിരുന്നു. നിങ്ങളൊരു ധാരാളിയാണെങ്കിൽ ഒരു മുട്ട പുഴുങ്ങിയതും കൂടി കഴിക്കാം. പക്ഷെ ആകെ ഏഴു രൂപ ചെലവ് മാത്രം.
അന്ന് തൊഴിലാളിയുടെ കൂലി ഏകദേശം നൂറു രൂപയാണ് . പുതിയതായി ജോലിക്ക് കയറിയ LD ക്ലർക്കിന് ഒരു ദിവസത്തേക്ക് നോക്കുമ്പോൾ 90 രൂപ.
ആന്റണി ചാരായം നിർത്തി വിദേശമദ്യമാക്കിയപ്പോൾ ലഹരി കിട്ടുന്ന ഇടങ്ങൾ കുറഞ്ഞു. പക്ഷെ ലഹരിക്ക് വില കൂടി.
അഞ്ചു രൂപ അമ്പതു പൈസക്ക് കിട്ടിയിരുന്ന ലഹരി കിട്ടാൻ മിനിമം 18 രൂപ കൊടുക്കേണ്ടി വന്നു. 18 രൂപ കൊണ്ട് ഫിറ്റാകില്ലല്ലോ.
60 രൂപയോളം ഒരു ദിവസം മദ്യത്തിനായി ചെലവ് വന്നു. 40 രൂപയുടെ അധിക ചെലവ്.
തൊഴിലാളിയായ ഒരു മദ്യപാനി അയാളുടെ സങ്കടം ആരോടാണ് പറയുക. ആകെ ഒരാളെ ഉള്ളൂ.
പണിക്ക് വിളിച്ച തൊഴിലുടമ.
150 രൂപയെങ്കിലും കൂലി കിട്ടിയാലെ മുതലാകൂ എന്ന് തൊഴിലാളി ഉടമയോട് പറഞ്ഞു.
'എങ്കിൽ നീ വരണ്ട, വേറെ ആളെ വെച്ചോളാം' എന്ന് പറയാൻ മാത്രം ഇതരസംസ്ഥാന തൊഴിലാളികൾ അന്ന് നാട്ടിലില്ലായിരുന്നു.
അങ്ങിനെ കൂലി കൂടി. (മറ്റ് ഘടകങ്ങളും ഉണ്ട് )
ചാരായം തിരിച്ചു കൊണ്ടുവരുമെന്ന ഉറപ്പ് LDF തൊഴിലാളികൾക്ക് നൽകിയിരുന്നുവെങ്കിലും സർക്കാറിന് നികുതിയിനത്തിൽ ലഭിക്കുന്ന വൻ വരുമാനവും സ്ത്രീകളുടെ എതിർപ്പും ഭയന്ന് അവരത് ചെയ്തില്ല.
പിന്നെ പിന്നെ വിദേശമദ്യമെന്നത് കോഴിത്തല പോലെയായി.
ബാധ ഏതു പ്രേതമായാലും മന്ത്രവാദിക്ക് ഒരു പ്രതിവിധിയേ ഉള്ളൂ. അത് കോഴിയുടെ തല കൊണ്ടുള്ള ക്ഷുദ്രകർമ്മമാണ് .
അതുപോലെ എല്ലാ സർക്കാരുകൾക്കും സാമ്പത്തിക പ്രശ്നം പരിഹരിക്കാനുള്ള ഏക പ്രതിവിധിയായി മദ്യവില വർദ്ധനവ് മാറി. അത് നാലാം ക്ലാസും ഗുസ്തിയും മാത്രമറിയുന്ന ധനമന്ത്രിയായാലും ഡോക്ടറേറ്റുള്ള ധനമന്ത്രിയായാലും !
കേരളം മനുഷ്യരുടെ ഇന്ധനത്തിൽ രണ്ടു കണ്ണുവെച്ചപ്പോൾ കേന്ദ്രം വാഹനങ്ങളുടെ ഇന്ധനത്തിൽ ഒരു കണ്ണ് വെച്ചു.
കേന്ദ്രവും സംസ്ഥാനവും കേറിയിറങ്ങി മേഞ്ഞപ്പോഴൊക്കെ കേരളത്തിലെ തൊഴിലാളി തൊഴിലുടമയോട് കൂലി കൂട്ടി വാങ്ങിക്കൊണ്ടിരുന്നു.
അങ്ങിനെ പോയി പോയി നാലഞ്ചു വർഷങ്ങളെടുത്തപ്പോഴേക്കും കേരളത്തിലെ കൂലി വ്യവസ്ഥ മറ്റു ദരിദ്ര സംസ്ഥാനങ്ങളേക്കാൾ മുന്നിരട്ടിയെങ്കിലുമായി തീർന്നു.
അങ്ങിനെയാണ് ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തെ ലക്ഷ്യമിട്ടത്.
മദ്യത്തിനും പെട്രോളിനും വില വർദ്ധിക്കുന്നതിനനുസരിച്ച് കൂലി വർദ്ധിപ്പിക്കാൻ തൊഴിലാളി നോക്കുന്നു. തൊഴിലുടമ കൂട്ടിക്കൊടുക്കുന്നു.
ഈ കൂടുതൽ കൊടുക്കാനുള്ള പണം ഉടമക്ക് എങ്ങിനെ ഉണ്ടാകുന്നു.
നോട്ടടിച്ച് കൊടുക്കാനാകില്ലല്ലോ.
സർക്കാർ ജോലിക്കാരായ തൊഴിലുടമകൾക്ക് കാലാകാലങ്ങളിൽ ജീവിത സൂചികക്ക് അനുസരിച്ച് ശമ്പളം കൂട്ടിക്കിട്ടുന്നതിനാൽ അതു സാധിക്കുന്നു.
പക്ഷെ കേരളത്തിലെ ബഹു ഭൂരിപക്ഷം പേർക്കും അത് 'എടുത്തു കൊടുക്കാൻ ' സാധിച്ചത് ഗൾഫ് - വിദേശ മലയാളി പണം കൊണ്ടായിരിക്കുമോ?
എങ്കിൽ ഈ കൊറോണക്കാലത്തെ മദ്യവില വർദ്ധനവ് എന്തെല്ലാം പ്രത്യാഘാതങ്ങളാണ് കേരളത്തിലുണ്ടാക്കുക?
ഇന്ന് 'കൂലി ഏകദേശം ആയിരം രൂപയാണ്.
ഒരു കുപ്പി മദ്യത്തിന് ശരാശരി നൂറു രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. ബസ് ചാർജും ഇരട്ടിയാകും. അങ്ങിനെയെങ്കിൽ കൂലിയിനത്തിൽ 150 രൂപയെങ്കിലും തൊഴിലാളിക്ക് വർദ്ധിപ്പിക്കേണ്ടി വരും.
പക്ഷെ എവിടന്നെടുത്തുകൊടുക്കും?
ഗൾഫ് കാരിൽ അധികം പേർക്കും ജോലിയില്ല, വരുമാനമില്ല. സർക്കാർ ജോലിക്കാർക്കാണെങ്കിൽ വരുമാനം 20% കുറവുമാണ്.
ഇപ്രാവശ്യം ഈ സൂത്രപ്പണി എളുപ്പമായിരിക്കില്ല എന്ന് മനസ്സിലാക്കാൻ യാതൊരു പ്രയാസവും തോന്നുന്നില്ല.
( Didclaimer :ഇതൊരു സാമ്പത്തിക ശാസ്ത്ര പഠനമല്ല)
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്