ധർമ്മടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ മൽസരിച്ചാലും റിസൽട്ടിൽ മാറ്റമുണ്ടാവുമോ? ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം; ഇത് ആധുനിക അടിമത്തം തന്നെയാണ്: സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
വോട്ടുബാങ്ക് രാഷ്ട്രീയം
കൊലപാതകിയും ബലാത്സംഗ നീചനുമായ ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം. അത്തരം അപകടകരമായ മാനസികാവസ്ഥയിൽ കഴിയുന്ന മനുഷ്യർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ ഏതു രാഷ്ട്രീയ പാർട്ടിയിലാണ് ?
അത്തരക്കാർ കൂടുതലുള്ളത് മുസ്ലിം ലീഗിനാണെന്നാണ് പൊതു അഭിപ്രായം. കേരളത്തിലെ പൊതു അഭിപ്രായമെന്നാൽ ഇടതുപക്ഷക്കാരുടെ അഭിപ്രായം എന്നു മാത്രം കണക്കാക്കിയാൽ മതി. കോണി കണ്ടാൽ കുത്തുന്ന 'മൂരികൾ ' എന്നാണ് ഇടതുപക്ഷക്കാർ ലീഗിന് വോട്ടു ചെയ്യുന്നവരെ കളിയാക്കി വരുന്നത്. ഈ ആക്ഷേപത്തിൽ വലിയ കഴമ്പൊന്നുമില്ല. നമുക്ക് 'വോട്ടു ചെയ്യാത്തവർ നമ്മുടെ ശത്രുക്കൾ ' എന്ന മിനിമം ഗോത്രബോധമെ ആ ആക്ഷേപത്തിനു പിന്നിലുള്ളൂ. ഉദാഹരണമായി 2006 ലെ കുറ്റിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാം.
അന്നവിടെ മത്സരിച്ചത് ലീഗിന്റെ എല്ലാമെല്ലാമായ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്ബായിരുന്നു. ആരോപണ വിധേയനും നിയമനടപടികളുടെ കുരുക്കിലുമായിരുന്ന കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാൻ കുറ്റിപ്പുറത്തുകാർ അന്ന് തയ്യാറായില്ല.
2001 ൽ 61 ശതമാനം വോട്ടു നൽകി കുഞ്ഞാലിക്കുട്ടിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചവരായിരുന്നു കുറ്റിപ്പുറത്തുകാർ. പക്ഷെ അവർ 2006 ൽ വകതിരിവോടെ അദ്ദേഹത്തെ തോൽപ്പിച്ചു വിട്ടു. അത്തരത്തിൽ വകതിരിവു കാണിക്കുന്ന മനുഷ്യരെ വോട്ടു ബാങ്കായി കണക്കാക്കാൻ പ്രയാസമാണ്. കാരണം വോട്ടു ബാങ്കെന്ന കൺസെപ്റ്റിന് അന്യമാണ് വകതിരിവ്.
ഇനി മണ്ഡലത്തെയും സ്ഥാനാർത്ഥിയെയുമൊക്കെ ഒന്ന് മാറ്റി നോക്കാം. മണ്ഡലം ധർമ്മടവും സി പി എം സ്ഥാനാർത്ഥി ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനുമാണെന്ന് വിചാരിക്കുക. റിസൽട്ട് എന്താകും ? ഇതിനുള്ള ഉത്തരം തന്നെയാണ് 'ഏതാണീ കേരളത്തിലെ കട്ട വോട്ടു ബാങ്ക് ' എന്നതിന്റെ ഉത്തരവും. കൊലയാളി നിന്നാലും കോമാളി നിന്നാലും മുതലാളി നിന്നാലും വാക്സിൻ വിരുദ്ധൻ നിന്നാലും ഒരു പാർട്ടിയുടെ വോട്ട് ചോരില്ല എന്നാണെങ്കിൽ ആ പാർട്ടിക്കാണ് ഏറ്റവും വലിയ വോട്ടു ബാങ്കുള്ളത് എന്നർത്ഥം.
2) എങ്ങിനെയാണ് ഈ വോട്ട് ബാങ്ക് അഭംഗുരം നിലനിന്നു പോരുന്നതെന്ന് നോക്കാം. പാർട്ടി സ്ഥാനാർത്ഥി ഒരു വൃത്തികെട്ടവനാണെന്നു വെക്കുക. ഏറ്റവും കൂടുതൽ വൃത്തികെട്ടവരെ മത്സരിപ്പിച്ചത് മറ്റേ പാർട്ടിയാണെന്ന് കണ്ടെത്തിയാൽ വോട്ടു ബാങ്കിൽ ഉറച്ചു നിൽക്കാം. സ്ഥാനാർത്ഥി കൊലക്കേസിൽ പെട്ടിട്ടുണ്ടെന്ന് വെക്കുക. മറ്റ് പാർട്ടികളും അത്തരക്കാരെ നിർത്തിയിട്ടുണ്ടെന്ന ന്യായീകരണം ചമച്ചാൽ വോട്ട് ബാങ്കായി തുടരാം.
അഴിമതിക്കേസിൽ ജയിലിൽ പോയവരെ മുന്നണിയിലെടുത്തുവെന്ന് വെക്കുക; എല്ലാവർക്കും നന്നാവാനുള്ള അവസരം കൊടുക്കേണ്ട എന്ന ന്യായം പറഞ്ഞ് വോട്ട് ബാങ്കായി തുടരാം.എന്തിനേറെ പറയുന്നു. മാതാപിതാക്കളെ കൊന്നവനാണ് സ്ഥാനാർത്ഥിയെങ്കിൽ 'അയാൾ ഇപ്പോൾ അനാഥനാണെന്നും അതു കൊണ്ട് അയാളെ സഹായിക്കണ്ടേ ' എന്നൊക്കെയുള്ള ചോദ്യങ്ങളുയർത്തി വോട്ടു ബാങ്കായി തുടരാം. ഇവ്വിധം ഏതെങ്കിലും ഒരു പാർട്ടിയുടെ വോട്ടു ബാങ്കായി തുടരുന്ന യുജിസി പണിക്കാരൻ മുതൽ തേപ്പുപ്പണിക്കാരൻ വരെ കൃത്യമായി 'ചിഹ്നം' നോക്കി വോട്ടു ചെയ്തിരിക്കും. അവിടെ വകതിരിവല്ല പാർട്ടിയോടും, പാർട്ടി കുടുംബത്തോടും, പാർട്ടി ഗോത്രത്തോടുമുള്ള കൂറാണ് വർക്ക് ചെയ്യുന്നത്.
പാർട്ടിയെ നിരന്തരമായി വിമർശിച്ച് ശല്യം ചെയ്യുന്നവരെ കൂടി ഈ ട്രൈബൽ മൈൻഡ് സെറ്റിലേക്കെത്താൻ വളരെ വളരെ എളുപ്പമാണ്. 'നിങ്ങൾ ജനിച്ചു വളർന്ന ഗോത്രത്തെ ശത്രു ആക്രമിച്ചു കീഴടക്കാൻ പോകുന്ന സമയമായിക്കഴിഞ്ഞു' എന്നൊന്ന് ബോധ്യപ്പെടുത്തിയാൽ മതി. അഹിംസയും മാനവികതയുമൊക്കെ അട്ടത്ത് വെച്ച് കൊലപാതകിക്ക് വോട്ടു ചോദിക്കുന്ന സ്വതന്ത്ര ചിന്തകനെയും യുക്തിവാദിയെയുമൊക്കെ നിങ്ങൾക്കപ്പോൾ നേരിട്ട് കാണാം.
3) വോട്ടു ബാങ്ക് മതം പോലാണ്. അത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല. അപ്പാപ്പനമ്മച്ചിയിൽ നിന്നും അപ്പനമ്മയിലേക്കും അവിടെ നിന്നും മക്കളിലേക്കും അത് കൈമാറ്റം ചെയ്യപ്പെടുന്നു. അതൊരു കുടുംബ സവിശേഷത കൂടിയാണ്. അതു കൊണ്ടു തന്നെ പാർട്ടി കുടുംബം എന്നാണ് അത്തരം വീടുകൾ അറിയപ്പെടുക. വാർക്കപ്പണി നടക്കുന്നിടത്ത് ചെന്ന് വീക്ഷിച്ചാൽ ഇതിന് നല്ലൊരുദാഹരണം കാണാം.വാർക്കുന്ന മിശ്രിതം ഒരാൾ ചട്ടിയിൽ കോരിയിട്ട് മറ്റൊരാൾക്ക് ഇട്ട് കൊടുക്കുന്നു. ചട്ടി വാങ്ങുന്ന ആൾ അതേ വേഗതയിൽ അടുത്ത ആൾക്ക് കൈമാറുന്നു. അങ്ങിനെ പല സ്റ്റെപ്പ് കൈമാറി കൈമാറി അത് ലക്ഷ്യത്തിലെത്തുന്നു.
ചട്ടി കൈമാറുന്ന ആരും ഒരിക്കലും ചട്ടിയിലേക്ക് നോക്കുന്നില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. വോട്ടു ബാങ്ക് പ്രവർത്തിക്കുന്നതും ഇതുപോലാണ്. കൈമാറി കൈമാറിയങ്ങു പോകുകയാണ്. നമ്മുടെ കയ്യിലൂടെ കടന്നുപോകുന്ന ചട്ടിയിൽ എന്ത് കോപ്പാണ് എന്ന് നോക്കുന്നില്ല. ഒരാൾ അത് നോക്കിയാൽ മൊത്തം സ്തംഭനം ഉണ്ടാകുമെന്ന് ചട്ടി കൈമാറുന്ന ഏവർക്കുമറിയാം. അതിനാൽ അവരതിന് ശ്രമിക്കുന്നില്ല. പകരം ചട്ടിയെ പറ്റിയും താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ചട്ടിയിലെ കോപ്പിനെ പറ്റിയും മറ്റുള്ളവരോട് തള്ളി മറിച്ച് മഹത്വപ്പെടുത്തുന്നു.
4) വോട്ടു ബാങ്കിന്റെ ഭാഗമായ ഒരാൾക്ക് അയാളൊരു വോട്ടു ബാങ്കാണെന്ന് പലപ്പോഴും മനസ്സിലാകാറില്ല. മറ്റുള്ളവരെ മന്ദബുദ്ധികളായും ഉറച്ച നിലപാടില്ലാത്തവരുമായുമൊക്കെ കളിയാക്കി അയാളുടെ ജീവിതം മുന്നോട്ടു പോകുന്നു. ഇങ്ങിനെ ജീവിച്ചു 70 വയസ്സ് തികഞ്ഞ ഏതൊരു വ്യക്തിയും സ്വയം വിലയിരുത്തിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തന്റെ ജീവിത കാലയളവിലെ നാല്പതോളം തെരഞ്ഞെടുപ്പുകളിലെല്ലാം താൻ വോട്ടു രേഖപ്പെടുത്തിയത് ഒരൊറ്റ പാർട്ടിക്കോ ആ പാർട്ടി ഉൾപ്പെടുന്ന മുന്നണിക്കോ മാത്രമായിരുന്നെന്ന്. അതാതു കാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ വിവേകപൂർവ്വം വിശകലനം ചെയ്ത് വിവിധ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതിനു പകരം 'ഒരന്തം വോട്ടു ബാങ്കായി ' ജീവിതം ജീവിച്ചു തീർത്ത ഒരാളായിരുന്നു താനെന്ന്.
ജനങ്ങളെ മുഴുവൻ ഓരോ വോട്ടു ബാങ്കിന്റെ ഭാഗമായി മാത്രം കാണുന്നു എന്നു ഇതാണ് ഇത്തരം ആളുകളുടെ മറ്റൊരു പ്രത്യേകത .എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഇങ്ങിനെ ആളുകളെ വിഭജിക്കുന്നതുകൊണ്ടുള്ള ഗുണം. മൂന്ന് പേർ മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ തോൽവിക്ക് കാരണം മൂന്നാമതെത്തിയ കക്ഷി ജയിച്ച പാർട്ടിക്ക് വോട്ടു മറിച്ചു കൊടുത്തതാണ് എന്ന് വിശദീകരിക്കാം. അതിനായി കണക്കുകൾ നിരത്താം. അതോടെ തെല്ലൊരാശ്വാസം വോട്ടുകുത്തിക്ക് ലഭിക്കും.
5) സത്യത്തിൽ ആരാണ് ഒരു ജനാധിപത്യ ക്രമത്തെ വികസിതമാക്കും വിധം ഇടപെടുന്നത്? അതു വോട്ടു ബാങ്കാകാൻ സമ്മതിക്കാതെ പിടിച്ചു നിന്ന സാധാരണ മനുഷ്യരല്ലാതെ മറ്റാരുമല്ല. കാലാകാലങ്ങളിൽ അവർ അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് മാറി മാറി വോട്ടു ചെയ്യുന്നതു കൊണ്ടാണ് ഭരണമിടക്കൊന്നു മാറുന്നതും വ്യവസ്ഥിതിക്കൊരു ചലനം ഉണ്ടാകുന്നതും .
വോട്ടു ബാങ്ക് എന്നത് ആധുനിക അടിമത്തം തന്നെയാണ്. അതിന്റെ ഭാഗമായവർ അതറിയുന്നില്ലെങ്കിലും !
Stories you may Like
- നായകൻ മോഹൻലാൽ, പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്
- പൊളിറ്റിക്കൽ ത്രില്ലറുമായി സജീവൻ അന്തിക്കാട് എത്തുമ്പോൾ
- 'സന്ദേശം' കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങി': വി.ഡി.സതീശൻ
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- കാമുകിയെ തിളച്ചവെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്