എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും; ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും; ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 33 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
സഫീർ അഹമ്മദ്
എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞിട്ട് ഇന്നേയ്ക്ക് 33 വർഷങ്ങൾ...അതെ, കമൽ-ജോൺപോൾ-മോഹൻലാൽ കൂട്ടുക്കെട്ടിൽ 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന മികച്ച സിനിമ റിലീസായിട്ട് 33 വർഷങ്ങൾ...
'ഉണ്ണികളെ ഒരു കഥ പറയാം', പേരിൽ ഉണ്ണികളോട് കഥ പറയാമെന്നാണെങ്കിലും കമൽ നമ്മളോട് പറഞ്ഞത് എബി എന്ന അനാഥന്റെയും തെരുവിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൂട്ടം അനാഥ കുട്ടികളുടെയും കഥയാണ്...കുതിര കുളമ്പടി ശബ്ദത്തിന്റെ അകമ്പടിയോടെ ഓടകുഴൽ നാദത്തിൽ തുടങ്ങുന്ന സിനിമ, ആ ഓടകുഴൽ നാദത്തിന്റെ മനോഹാരിത സിനിമയുടെ അവസാനം വരെ നിലനിർത്താൻ കമൽ എന്ന താരതമ്യേന പുതുമുഖ സംവിധായകന് സാധിച്ചു...ഒരു ചെറുകഥയുടെ ലാളിത്യവും ഭംഗിയും ഒക്കെ ഒത്തിണങ്ങിയ മനോഹരമായ ഒരു സിനിമ, അതാണ് കമലിന്റെ 'ഉണ്ണികളെ ഒരു കഥ പറയാം'....
ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ അവസ്ഥ ആയിരിക്കും അച്ഛനും അമ്മയും ആരാണെന്ന് അറിയാതെ, ബന്ധുക്കൾ ആരുമില്ലാതെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരോരും ഇല്ലാതെ അനാഥൻ ആയിരിക്കുക എന്നത്, അനാഥത്വം അനുഭവിക്കുക എന്നത്...കഠിനമായ വേദനയും പേറി ആയിരിക്കും ഓരോ അനാഥനും ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്...അനാഥനായ നായകൻ/നായിക എന്നും സിനിമാക്കാരുടെ ഇഷ്ട വിഷയങ്ങളിലൊന്നാണ്, ഒരുപാട് സിനിമകൾ അനാഥരുടെ കഥകൾ പറഞ്ഞ് പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട്...പതിവിന് വിപരീതമായി ഒരു കൂട്ടം അനാഥരുടെ കഥ പറഞ്ഞതാണ് 'ഉണ്ണികളുടെ ഒരു കഥ പറയാം' എന്ന സിനിമയുടെ പുതുമയും പ്രത്യേകതയും...
എബി, 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന സിനിമയിലെ നായക കഥാപാത്രം, അനാഥനായി തെരുവോരങ്ങൾ കൊടും യാതനകൾ അനുഭവിച്ച്, പിന്നീട് സ്നേഹ സമ്പന്നതയുടെ ഊഷ്മളതയിൽ ജീവിച്ച്, വീണ്ടും ഒരു സുപ്രഭാതത്തിൽ തെരുവിലേയ്ക്ക് തിരിച്ചെറിയപ്പെട്ട്, ഒരു കൂട്ടം അനാഥ കുട്ടികൾക്ക് ആശ്രയവും അഭയവും ആകുന്ന കഥാപാത്രം, ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമായി തന്നെ അവതരിപ്പിച്ചു...പക്ഷെ നിർഭാഗ്യവശാൽ ഇതിലെ മോഹൻലാലിന്റെ മികച്ച പ്രകടനത്തെ എവിടെയും അധികം പരാമർശിക്കപ്പെട്ടതായി കണ്ടിട്ടില്ല...ഒരുപക്ഷെ നാടകീയതയും അതിഭാവുകത്വവും ആവശ്യപ്പെടുന്ന കഥാപാത്രമായിട്ട് കൂടി അതുകൊടുക്കാതെ വളരെ സ്വഭാവികമായി മോഹൻലാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം 'എബി' എന്ന കഥാപാത്രത്തെ, മോഹൻലാലിന്റെ പ്രകടനത്തെ അക്കാലത്ത് ആരും വാഴ്‌ത്തിപ്പാടാതിരുന്നത്...മികച്ച നടൻ അല്ലെങ്കിൽ മികച്ച പ്രകടനം എന്നാൽ സെന്റിമെന്റൽ സീനിലെ അതിനാടകീയ അഭിനയം എന്നാണല്ലൊ പൊതുവെ ഉണ്ടായിരുന്ന സങ്കൽപ്പം, ഭൂരിപക്ഷം പ്രേക്ഷകരുടെയും അവാർഡ് ജൂറിയുടെയും.. 1986 ൽ മലയാള സിനിമയിലെ പുതിയ താരമായി ഉദിച്ചുയർന്ന മോഹൻലാലിനെ, അദ്ദേഹത്തിന്റെ താരപരിവേഷം ഒട്ടും തന്നെ എബി എന്ന കഥാപാത്രത്തിലേക്ക് അടിച്ചേല്പിക്കാതെ,ചൂഷണം ചെയ്യാതെ അവതരിപ്പിച്ചു എന്നതിന് കമൽ എന്ന സംവിധായകനെ അഭിനന്ദിച്ചേ മതിയാകൂ... അതും കമലിന്റെ ആദ്യ സിനിമ, മോഹൻലാൽ നായകനായ 'മിഴിനീർപ്പുവുകൾ', ബോക്സ് ഓഫീസിൽ പരാജയം രുചിച്ചിട്ട് പോലും കമൽ മോഹൻലാലിന്റെ താര പരിവേഷം ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ല എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്...
'തെരുവിൽ നിന്ന് കിട്ടിയതാണ് ഇവരെ, അച്ഛനും അമ്മയും ആരാണെന്നറിയാതെ, സ്നേഹം എന്താണെന്ന് അറിയാതെ,തെരുവിലെ അഴുക്ക് ചാലുകളിൽ ആർക്കും വേണ്ടാതെ വളരാൻ വിധിക്കപ്പെട്ടവർ, അനാഥർ, ഓർഫൻസ്,'
എബി തന്റെയും കുട്ടികളുടെയും കഥ ഫാദറിനോട് പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്...
സ്വർഗദൂതനെ പോലെ എബിയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന്, എബിയുടെ രക്ഷകനായി, ഡാഡിയായി മാറുന്ന തോമസ് എബ്രഹാം എന്ന സോമന്റെ കഥാപാത്രം, ആ കഥാപാത്രത്തിന് എബിയോടുള്ള സ്നേഹവും വാൽസല്യവും ഒക്കെ ഏതാനും സീനുകളിലൂടെ, ഒരു ഒറ്റ ഡയലോഗിന്റെ അകമ്പടി പോലും ഇല്ലാതെ പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ കമലിന് സാധിച്ചു..സകല സൗഭാഗ്യങ്ങളും നിറഞ്ഞ എബിയുടെ കോളേജ് ലൈഫ്, അവിടത്തെ ക്രിക്കറ്റ് കളി-നാടകം, ഡാഡി മരിക്കുന്നതോട് വെറും കൈയോടെ വീണ്ടും തെരുവിലേക്ക് എറിയപ്പെട്ട എബി, എബിയോടൊപ്പം കൂടുന്ന അനാഥകുട്ടികൾ, ഈ ഫ്ളാഷ്ബാക്ക് രംഗങ്ങൾ ഒക്കെ വളരെ ഹൃദയസ്പർശിയായിട്ടാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്...
'എനിക്ക് ആരുമില്ല, ഞാൻ ചേട്ടന്റെ കൂടെ പോന്നോട്ടെ' എന്ന് ഒരു കുട്ടി ചോദിക്കുമ്പോൾ അവനെ കെട്ടിപ്പിടിച്ച് ചിരിച്ച് കൊണ്ട് എബി പറയുന്ന ഡയലോഗ് 'നിന്നെക്കാളും വലിയ തെണ്ടിയാടാ ഞാൻ, വലിയൊരു തെണ്ടി', പ്രേക്ഷകരെ ഒരുപാട് നൊമ്പരപ്പെടുത്തിയ ഡയലോഗും രംഗവുമാണത്...
ആനിയുടെയും എബിയുടെയും പ്രണയം, 'ഉണ്ണികളെ ഒരു കഥ പറയാം' പ്രേക്ഷകർക്ക് ഹൃദ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളിലൊന്ന്, വളരെ ഭംഗിയോടെ അവതരിപ്പിക്കപ്പെട്ട പ്രണയം...തന്റെ പിറന്നാളിന് കുഞ്ഞാടുകളെ മെയ്‌ക്കുന്ന ആട്ടിടയന് പുല്ലാങ്കുഴൽ സമ്മാനിക്കുന്ന ആനി, പിറന്നാളിന് ഞാൻ അല്ലെ അങ്ങോട്ട് സമ്മാനം തരേണ്ടത് എന്ന് ചോദിക്കുന്ന എബി, തന്നോളൂ വാങ്ങിക്കാൻ റെഡി എന്ന് പറയുന്ന ആനി, എന്താ വേണ്ടത് എന്ന് ചോദിക്കുന്ന എബി, എന്തും ചോദിക്കാമൊ എന്ന് ആനി, ചോദിച്ചോളൂ എന്ന് എബി...ഈ രംഗത്തിലെ ഡയലോഗുകൾക്കിടയിൽ കണ്ണുകളിൽ പ്രണയം പറയാൻ വെമ്പൽ കൊള്ളുന്ന ആനിയുടെയും എബിയുടെയും ക്ലോസ് ഷോട്സ്, തുടർന്ന് 'ഈ കുഞ്ഞാടുകളിൽ ഒരാളായി എന്നെയും കൂടി ചേർക്കാമൊ' എന്ന ആനിയുടെ ഡയലോഗും...ആനി തന്റെ മനസിൽ കൊണ്ട് നടക്കുന്ന പ്രണയം എബിയോട് പറഞ്ഞ രംഗം..ഒരു ചെറു പുഞ്ചിരിയാണ് എബി അതിന് മറുപടിയായി ആനിക്ക് നല്കിയത്, താൻ ആനിയിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച കാര്യം എന്ന് വ്യക്തം...എന്നാൽ എബിക്ക് ഒരു കാരണവശാലും തന്റെ പ്രണയം ആനിയോട് പറയാൻ സാധിക്കുമായിരുന്നില്ല, അയാളിലെ അനാഥൻ എന്ന അപകർഷതാബോധം അതിന് അനുവദിക്കുമായിരുന്നില്ല, ഉറപ്പ്...
എത്ര ലളിതമായിട്ടാണ്, എത്ര മനോഹരമായിട്ടാണ് ജോൺപോൾ ആ രംഗം എഴുതിയിരിക്കുന്നത്...ഈ രംഗത്തിന് മോഹൻലാലും കാർത്തിയും കൊടുത്ത പ്രണയഭാവങ്ങൾ ആകർഷകമാണ്, പ്രേക്ഷകരുടെ മനസിൽ തൊടുന്നതാണ്...
മലയാള സിനിമയിലെ മികച്ച പ്രൊപ്പോസൽ രംഗങ്ങളിൽ ഒന്നാണിത് എന്നാണ് എന്റെ അഭിപ്രായം...ഈ പ്രൊപ്പോസൽ രംഗത്തിന്റെ തുടർന്നുള്ള രംഗങ്ങൾക്ക് കമൽ എന്ന സംവിധായകൻ കൊടുത്ത ദൃശാവിഷ്കാരം അതിഗംഭീരമാണ്...കുന്നിൻ ചെരിവിലൂടെ, തടാക കരയിലൂടെ ഓടി വരുന്ന, കുന്നിൻ ചെരുവിൽ കുഞ്ഞാടുകളുടെ ഇടയിൽ 'കാനനച്ഛായയിൽ ആട് മെയ്‌ക്കാൻ' പാട്ടിന്റെ പശ്ചാത്തലത്തിൽ പരസ്പരം നോക്കി ഇരിക്കുന്ന ആനിയും എബിയും...കമൽ എന്ന സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ, പ്രതിഭ എത്രത്തോളം ഉണ്ടെന്ന് വിളിച്ചോതിയ മനോഹരമായ ഫ്രെയിമുകൾ...
ഒട്ടനവധി ഹൃദയസ്പർശിയായ രംഗങ്ങളാൽ കോർത്തിണക്കിയതാണ് 'ഉണ്ണികളെ ഒരു കഥ പറയാം'...ആനിയെയും അനിയന്മാരെയും മുട്ടകൾ കൊണ്ട് എറിഞ്ഞതിന് കുട്ടികളെ എബി തല്ലുന്നത്,തുടർന്ന് രാത്രി അത്താഴം കഴിക്കാൻ വിളിക്കുമ്പോൾ കുട്ടികൾ പിണങ്ങി നില്ക്കുന്നതും എബി ഏത്തമിടുന്നതും, കുട്ടികളോട് സോറി പറഞ്ഞ് കൊണ്ട് ആനിയും കൂട്ടരും വരുന്നത്, ആനി കുട്ടികളുമായി കുതിര വണ്ടിയിൽ പോകുമ്പോൾ അപകടം ഉണ്ടായി ഒരു കുട്ടി മരിക്കുന്നത്, ആനിയുടെയും എബിയുടെയും പ്രണയം, ആനി തന്റെ 'heaven of dreams', സ്വപ്നങ്ങളുടെ സ്വർഗ്ഗത്തെ പറ്റി എബിയോട് പറയുന്നത്, എബി തന്റെ രോഗവിവരം ഫാദറിനോട് പറയുന്നത്, രോഗവിവരം അറിഞ്ഞ് ആനി എബി കാണാൻ വരുന്നത്, കുട്ടികളെ അനാഥാലയത്തിൽ ചേർക്കുന്ന കാര്യം ഫാദറിനോട് എബി പറയുന്നത്, എബി കുട്ടികളുമായി അവസാന അത്താഴം കഴിക്കുന്നത്, അവരെ ഫാദറിന്റെ കൂടെ അനാഥാലയത്തിലേക്ക് അയക്കുന്നത്, അവസാനം ശാന്തമായി എബി ഈ ലോകത്തോട് വിട പറഞ്ഞ് ഊഞ്ഞാലിൽ കിടക്കുന്നത്, അങ്ങനെ പ്രേക്ഷകരുടെ മനസിനെ ഒരുപാട് സ്പർശിച്ച, വേദനിപ്പിച്ച രംഗങ്ങൾ...
ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിയെ മനോഹരമായ ഒരു അനുഭവം ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മറ്റ് ഘടകങ്ങൾ ബിച്ചു തിരുമല-ഔസേപ്പച്ചൻ ടീമിന്റെ അതിമനോഹരമായ പാട്ടുകളും ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും കണ്ണിന് കുളിർമ നല്കുന്ന എസ്.കുമാറിന്റെ ഛായാഗ്രഹണവും ആണ്...എബിയും കുട്ടികളും കൂടി തടാകക്കരയിൽ അവരുടെ കുഞ്ഞ് വീട് കെട്ടുമ്പോൾ ഉള്ള പാട്ടിലെ വരികൾ ശ്രദ്ധയമാണ്, 'വാഴപൂങ്കിളികൾ ഒരുപിടി നാര് കൊണ്ട് ചെറുകൂടുകൾ മെടയും', ബിച്ചു തിരുമലയുടെ അർത്ഥവത്തായ വരികൾ..കഥയോട്, കഥാസന്ദർഭങ്ങളോട് ഇഴുകി ചേർന്ന് നില്ക്കുന്ന വരികൾ, ആ വരികളുടെ ഭംഗി കൂട്ടുന്ന മികച്ച ഈണങ്ങൾ, അതാണ് ബിച്ചുതിരുമലയും ഔസേപ്പച്ചനും കൂടെ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ സമ്മാനിച്ചത്, മലയാള സിനിമ ഗാനശാഖയിലെ മികച്ച ഗാനങ്ങൾ...1987 ലെ മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ടിലൂടെ ലഭിച്ചു...പല സിനിമകളിലും ആ സിനിമയിലെ പ്രധാന പാട്ട് അഥവാ തീം സോങ് രണ്ട് പ്രാവശ്യം കഥാസന്ദർഭങ്ങളിൽ വരുന്നതായി ഒക്കെ കണ്ടിട്ടുണ്ട്, പക്ഷെ ഈ സിനിമയിൽ ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് മൂന്ന് പ്രാവശ്യമാണ് കമൽ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്...'പുഞ്ചിരിയുടെ പൂവിളികളിൽ' എന്ന പാട്ടിന്റെ അനുപല്ലവിയിലെ 'മാതളത്തേൻ കൂട്ടിൽ താമസിക്കും കാറ്റേ' ഭാഗത്തെ വരികളും ദൃശ്യങ്ങളും സുന്ദരമാണ്...
മോഹൻലാൽ-കമൽ കൂട്ടുക്കെട്ടിൽ പിറന്ന ഏഴ് സിനിമകളിൽ രണ്ടാമത്തെ സിനിമയാണ് 1987 ൽ റിലീസ് ആയ ഉണ്ണികളെ ഒരു കഥ പറയാം...സഹസംവിധായകൻ ആയിരിക്കുമ്പോൾ തന്നെ കമലിന്റെ പ്രതിഭ മോഹൻലാൽ തിരിച്ചറിഞ്ഞിരിക്കണം, അതായിരിക്കാം മലയാള സിനിമയിലെ ഏറ്റവും വലിയ താരം ആയ വർഷം തന്നെ കമലിന് മോഹൻലാൽ ഡേറ്റ് കൊടുത്തതും അങ്ങനെ മിഴിനീർപ്പൂവുകൾ എന്ന സിനിമ ഉണ്ടായതും, ആ സിനിമ പരാജയപ്പെട്ടിട്ട് കൂടി വീണ്ടും കമലിന് ഡേറ്റ് കൊടുത്തതും, അതും മോഹൻലാൽ തന്നെ സിനിമ നിർമ്മിച്ച് കൊണ്ട്...മോഹൻലാലിന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പിനിയായ 'ചിയേഴ്സ്' ആണ് ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ നിർമ്മാതാക്കൾ...ചിയേഴ്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മാണ പങ്കാളിയായ നാല് സിനിമകളിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്തിരിക്കുന്നത് കമൽ ആണ്, ഉണ്ണികളെ ഒരു കഥ പറയാം കൂടാതെ 1988 വിഷുവിന് റിലീസായ ഓർക്കാപ്പുറത്ത് എന്ന സിനിമയും...കമൽ എന്ന സംവിധായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഐഡൻന്റിറ്റി ഉണ്ടാക്കിയത്, മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് വിളിച്ചോതിയത് ഉണ്ണികളെ ഒരു കഥ പറയാമിലൂടെയാണ്...അതിന് ശേഷം കമലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അദ്ദേഹം മാറി...
എബി എന്ന കഥാപാത്രത്തെ കുഞ്ഞായിരിക്കുമ്പോൾ തെരുവോര സർക്കസുക്കാരൻ കട്ട് കൊണ്ട് വന്നതാണെന്ന് പറയുന്നുണ്ട് സിനിമയിൽ... ആ ഒരു ത്രെഡ് ഒന്ന് വികസിപ്പിച്ചതാകാം കമലിന്റെ തന്നെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമ... മോഹൻലാലിനെ കൂടാതെ തിലകൻ, സോമൻ,കാർത്തിക,ബാലതാരങ്ങൾ ഒക്കെ അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു...സിനിമ കാണുന്ന പ്രേക്ഷകന് താമസിക്കാൻ കൊതിക്കുന്ന രീതിയിൽ തടാകക്കരയിൽ എബിയുടെയും കുട്ടികളുടെയും കൊച്ച് കൂട് ഒരുക്കിയ കലാസംവിധായകൻ രാധാകൃഷ്ണൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു...
1987 ജൂലൈ 4 ന് ആണ് ഞാൻ ഉണ്ണികളെ ഒരു കഥ പറയാം കാണുന്നത്, കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ, എന്റെ ഇക്കയുടെ കൂടെ...അന്നത്തെ ഏഴാം ക്ലാസ്ക്കാരനായ എന്നെ ഒരുപാട് സ്വാധീനിച്ച സിനിമയാണിത്, ഒപ്പം നൊമ്പരപ്പെടുത്തിയതും... ഇനി പറയാൻ പോകുന്നത് കൗതുകകരമായ ഒരു കാര്യമാണ്...ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് പ്രേക്ഷകർ തിയേറ്ററിന് മുന്നിൽ സമരം നടത്തിയായി കേട്ടിട്ടുണ്ടൊ? കണ്ടിട്ടുണ്ടൊ?എന്നാൽ അത്തരം രസകരമായ ഒരു സമരം മുഗൾ തിയേറ്റർ പരിസരത്ത് അന്ന് നടന്നിരുന്നു...ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ആയ ദിവസം മുതൽ മുഗൾ തിയേറ്ററിലെ ടിക്കറ്റ് ചാർജ് ഒരു രൂപയോളം വർദ്ധിപ്പിച്ചു...അതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രേക്ഷകർ തിയേറ്ററിന്റെ മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങി...ടിക്കറ്റ് വർദ്ധനവിന്റെ കാര്യം ഒക്കെ സൂചിപ്പിച്ച് തിയേറ്ററിൽ നേരത്തെ തന്നെ പോസ്റ്റർ വന്നതുകൊണ്ടായിരിക്കാം ആദ്യ ദിവസം തന്നെ സമരക്കാരുടെ പന്തൽ ഉയർന്നത്...സിനിമ കാണാൻ തിയേറ്റർ കോമ്പൗണ്ടിലേക്ക് കയറുന്നവരെയും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും സമരക്കാർ സ്നേഹപൂർവ്വം ഉറക്കെ വിളിച്ചിരുന്നത് 'കരിങ്കാലികളെ' എന്നായിരുന്നു...ഞാനും ഇക്കയും ഒക്കെ ആ കരിങ്കാലി വിളി കേട്ടാണ് സിനിമ കാണാൻ കയറിയതും സിനിമ കഴിഞ്ഞ് ഇറങ്ങിയതും... അവസാനം സമരക്കാരുടെ പ്രതിഷേധം വിജയം കണ്ടു,വർദ്ധിപ്പിച്ച ടിക്കറ്റ് ചാർജിൽ തിയേറ്റർ മാനേജ്മെന്റ് ഇളവ് വരുത്തി...
കമൽ, ജീവിതത്തിൽ ആദ്യമായി ദൂരെ നിന്ന് നോക്കി കണ്ട സംവിധായകൻ...എന്റെ നാട്ടുകാരനാണ്, കൊടുങ്ങല്ലൂർക്കാരൻ, പൂക്കാലം വരവായി റിലീസ് ആകുന്നത് വരെ കമൽ താമസിച്ചിരുന്നതുകൊടുങ്ങല്ലൂരിലെ എറിയാട് ഗ്രാമത്തിൽ എന്റെ വീടിന് അടുത്തുള്ള അദ്ദേഹത്തിന്റെ തറവാട് വീട്ടിൽ ആയിരുന്നു...എറിയാട് ചന്തയിലൂടെ കമൽ വിജയ് സൂപ്പർ സ്കൂട്ടർ ഓടിച്ച് പോകുന്നത് കൗതുകത്തോടെ നോക്കി നിന്നിരുന്നു ഞാൻ അക്കാലത്ത്...ചെറുപ്പം മുതൽ തന്നെ സിനിമാപ്രേമി ആയ ഞാൻ കമലിനെ ഒന്ന് പരിചയപ്പെടാൻ, കൂടെ നിന്ന് ഒരു ഫോട്ടൊ എടുക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... കമലിന്റെ കസിൻസിൽ ചിലർ എന്റെ അടുത്ത കൂട്ടുകാരായി ഉണ്ടായിരുന്നിട്ടും, MES കോളേജിൽ PDC ക്ക് കമലിന്റെ ഭാര്യ സബൂറ ടീച്ചർ എന്റെ ഇംഗ്ലീഷ് ടീച്ചർ ആയി ഉണ്ടായിരുന്നിട്ടും, അങ്ങനെ പരിചയപ്പെടാൻ ഒരുപാട് അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എനിക്കിത് വരെ ഈ 34 വർഷങ്ങളിൽ കമലിനെ നേരിൽ കണ്ട് പരിചയപ്പെടാൻ സാധിച്ചിട്ടില്ല...
1998 ക്രിസ്തുമസിന് റിലീസ് ആയ 'അയാൾ കഥയെഴുതുകയാണ്' എന്ന സിനിമയ്ക്ക് ശേഷം ഈ നീണ്ട ഇരുപ്പത്തിരണ്ട് വർഷങ്ങളിൽ കമൽ-മോഹൻലാൽ ടീം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നത് മലയാള സിനിമയ്ക്ക്, പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെയാണ്...അവർ വീണ്ടും ഒന്നിച്ച് ഉണ്ണികളെക്കാൾ, ഉള്ളടക്കത്തെക്കാൾ, അയാൾ കഥയെഴുതുകയാണിനെക്കാൾ മികച്ച ഒരു സിനിമ നമുക്ക് സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം...
'ഉണ്ണികളെ ഒരു കഥ പറയാം' എന്ന മനോഹരമായ സിനിമ സമ്മാനിച്ച തിരക്കഥാകൃത്ത് ജോൺപോൾ, സംവിധായകൻ കമൽ, നിർമ്മാതാവും എബിയായി പ്രേക്ഷകരുടെ മനം കവർന്ന മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു
സഫീർ അഹമ്മദ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍