ശബരിമലയിലെ വൈരുദ്ധ്യാത്മക ആത്മീയവാദം ഹിന്ദുമതത്തെ നശിപ്പിക്കുകയേയുള്ളു
രവികുമാർ അമ്പാടി
ശബരിമല വിവാദങ്ങൾക്ക് കേന്ദ്രബിന്ദുവാകാൻ തുടങ്ങിയിട്ട് കാലം കുറേയായി. നിലക്കലിലെ കുരിശു കൃഷിക്കും, മുല്ലപ്പെരിയാർ ഗൂഢാലോചനയ്ക്കുമൊക്കെ അപ്പുറം ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം എന്ന ഹൈന്ദവ ആരാധനാലയവുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാണ് കൂടുതൽ പ്രസക്തി. കാരണം അവ ചേർന്ന് നിൽക്കുന്നത്, അല്ലെങ്കിൽ ചോദ്യം ചെയ്യുന്നത് ഹിന്ദുവിന്റെ വിശ്വാസത്തെയാണ്. അറിഞ്ഞോ അറിയാതെയോ ഹൈന്ദവ നേതാക്കളും അതിൽ ഭാഗഭാക്കാകുന്നു എന്നുള്ളതാണ് ഏറ്റവും ഭീതികരമായ കാര്യം.
മകരജ്യോതിയായിരുന്നു ആദ്യ വിഷയം. എഴുപതുകളിലാണെന്നു തോന്നുന്നു, ഈ വിവാദം ആദ്യമായി ഉയർന്നത്. അന്ന് യുക്തിവാദി സംഘടനയിൽ പെട്ട ചിലർ, മകരജ്യോതി കത്തിക്കുന്നു എന്ന് പറയപ്പെടുന്ന പൊന്നമ്പലമേട്ടിലെത്തിയതും, ജ്യോതി ദിവ്യമല്ലെന്നും, മനുഷ്യ നിർമ്മിതമാണെന്നും റിപ്പോർട്ട് നൽകിയതുമൊക്കെ ഏറെ ചർച്ചാ വിഷയമായിരുന്നു.
അന്നു മുതൽ കേട്ടുവരുന്നതായിരുന്നു, ഈ മകരജ്യോതിയിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്കുള്ള പങ്ക്. കൂടുതൽ തീർത്ഥാടകരെ ആകർഷിച്ച്, വരുമാനം വർദ്ധിപ്പിക്കുവാനുള്ള തന്ത്രമാണെന്നു വരെ വാദങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും അത് ദിവ്യജ്യോതിയെന്ന് വിശ്വസിക്കുവാനും വിശ്വസിപ്പിക്കുവാനും ഭക്തർ ഇഷ്ടപ്പെട്ടു. അവസാനം ക്ഷേത്ര തന്ത്രി അത് മനുഷ്യ നിർമ്മിതമാണെന്ന് തുറന്നു പറയുന്നത് വരെ.
തന്ത്രിയുടെ ഈ തുറന്നു പറച്ചിൽ, പക്ഷെ ശബരിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്കിനെ തീരെ ബാധിച്ചില്ല എന്നു മാത്രമല്ല, വർഷം തോറും അത് കൂടിക്കൊണ്ടിരിക്കുന്നതേയുള്ളു. ദൈവം അഥവാ ധർമ്മത്തെ അനുശാസിക്കുന്ന ധർമ്മശാസ്താവ് ആരാണെന്ന്, ഭക്തർക്ക് മനസ്സിലാക്കികൊടുക്കാൻ പാകത്തിൽ തന്നെയാണ് നമ്മുടെ പൂർവ്വികർ, ശബരിമല വ്രതത്തിന് രൂപ കല്പന കൊടുത്തിരിക്കുന്നത്.അത് ശരിയായ വിധത്തിൽ പാലിച്ച ഒരു ഭക്തനും, ടി വി സീരിയലുകളിലേതുപോലെ അയ്യപ്പൻ ഇറങ്ങിവരുമെന്നും, വത്സാ നിന്റെ ആഗ്രഹം നാം സാധിച്ചു തരുന്നതായിരിക്കുമെന്ന് അരുളിചെയ്യുമെന്നും സ്വപ്നത്തിൽ പോലും വിചാരിക്കില്ല. കാരണം തത്വമസി എന്ന വാചകം തന്നെ അദ്ഭുത പ്രവർത്തികൾക്ക് പിറകെ പോകാതെ, നമുക്കകത്തുള്ള യഥാർത്ഥ ദൈവീകതയെ ഉണർത്തുന്നതിനുതകുന്നതാണ്. അത് ശരിയായ വിധത്തിൽ ഗ്രഹിച്ചാൽ.
ആ ബോധം തന്നെയാണ്, മകരജ്യോതി മനുഷ്യ നിർമ്മിതമാണെന്നറിഞ്ഞിട്ടും, ഭക്തരെ ശബരിമലയിലേക്ക് പിന്നെയും പിന്നെയും ആകർഷിക്കുന്നത്. അതായത്, ദിവ്യജ്യോതി എന്ന അന്ധവിശ്വാസമായിരുന്നില്ല, മുൻപ് ഭക്തരെ ശബരിമലയിലേക്ക് നയിച്ചതെന്ന് ചുരുക്കം.
ആ വിവാദം ഒട്ടൊന്നു ശമിച്ചപ്പോഴാണ് സ്ത്രീ പ്രവേശന വിവാദം ഉയർന്ന് വന്നത്. യൗവ്വനയുക്തകളായ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരിക്കുന്നതിനെക്കുറിച്ച് പല പല വിശദീകരണങ്ങളുമായി ആത്മീയ നേതാക്കളും പണ്ഡിതന്മാരുമൊക്കെ എത്തി. ഇതിനിടയിൽ ഇവരൊക്കെ മറന്നുപോയ ഒരു കാര്യമാണ് ഒരു അയ്യപ്പ ഭക്തന്റെ വിശ്വാസം. തികച്ചും സാധാരണക്കാരനായ ഒരു ഭക്തന്റെ (ശബരിമല ഭക്തരിൽ ഏറെയും അത്തരക്കാരാണു താനും) വിശ്വാസത്തെ ചോദ്യം ചെയ്യുകയും, അല്ലെങ്കിൽ അവനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പല മത നേതാക്കളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നുമൊക്കെ ഉയർന്നു വന്നത്.
ആദ്യമുയർത്തിയ വാദം, ആർത്തവ സമയത്തെ അശുദ്ധിയായിരുന്നു. ആ അശുദ്ധി നിമിത്തം സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതമെടുക്കാനാവില്ലത്രെ! എന്നാൽ ആർത്തവം അശുദ്ധമാണെന്ന് പറയുന്ന ഒരു കാര്യവും ഹിന്ദു മത ഗ്രന്ഥങ്ങളിലൊന്നും തന്നെ ചൂണ്ടിക്കാണിക്കാനായില്ല ഇക്കൂട്ടർക്ക്. എന്റെ അറിവിൽ, ഹിന്ദു പുരാണങ്ങളിൽ ആർത്തവത്തെ കുറിച്ചുള്ള ഏക പരാമർശം മഹാഭാരതത്തിലേതാണ്.
ചൂതുകളിയിലെ പാണ്ഡവരുടെ പരാജയത്തിനു ശേഷം പണയവസ്തുവായ ദ്രൗപതിയെ, ദുശ്ശാസനൻ സഭയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുമ്പോൾ ദ്രൗപതി പറയുന്നുണ്ട് ഞാൻ രജസ്വലയാണെന്ന്. സഭയിൽ ഭീഷ്മരും ദുശ്ശാസനനെ ശാസിക്കുന്നുണ്ട്, രജസ്വലയായ ഒരു സ്ത്രീയെ സഭയിൽ അന്യ പുരുഷന്മാരുടെ മുൻപിലേക്ക് കൊണ്ടുവരാൻ പാടുമോ എന്നു ചോദിച്ച്. പക്ഷെ അവിടെയൊന്നും അശുദ്ധിയുടെ കാര്യം പറയുന്നില്ല.
ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയത്ത്, ഒറ്റവസ്ത്രം മാത്രം ഉടുക്കുകയും, കുളി ഉപേക്ഷിക്കുകയുമൊക്കെ പണ്ട് പതിവായിരുന്നല്ലോ. അത്തരത്തിലൊരു സ്ത്രീ പരസ്യമായി രംഗത്തു വരുന്നതിലുള്ള ഭംഗിക്കുറവു മാത്രമാണ് ഇതിനു കാരണം. മാത്രമല്ല, സ്ത്രീ ശരീരം ആർത്തവ സമയത്ത് അശുദ്ധമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനുമാവില്ല.
ഇങ്ങനെ വന്നപ്പോഴാണ് പോസറ്റീവ് നെഗറ്റീവ് എനർജികളുടെ കഥകളുമായി, കുറെ മതശാസ്ത്രജ്ഞന്മാർ ഇറങ്ങിയത്. പക്ഷെ ആ ശ്രമവും പരാജയപ്പെടുകയാണ് ഉണ്ടായത്. അപ്പോഴാണ്, തെളിവുകളുടെ പിറകെ ഓടിനടക്കുന്നത് ഉപേക്ഷിച്ച്, വിശ്വാസത്തിൽ മുറുക്കെപ്പിടിക്കാൻ അവർ തീരുമാനിച്ചത്. ബ്രഹ്മചാരീഭാവവും, ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്ന പതിവില്ലാത്തതുമൊക്കെ അവർ ചൂണ്ടിക്കാട്ടി.
ഇത് ഭക്തർ ഏറെക്കുറെ സമ്മതിച്ച സമയത്താണ്, ചിലർ, സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കായി വാവരുടെ പേര് പൊക്കി കൊണ്ടുവന്നത്. ശിവപുരാണത്തിൽ പറയുന്ന ശിവഭൂതങ്ങളിലൊരാളാണ് വാവരെന്നും, ഇതുവരെ നാം വിശ്വസിച്ചിരുന്നതു പോലെ അത് അയ്യപ്പന്റെ സുഹൃത്തായ മുസ്ലിം യോദ്ധാവല്ലെന്നുമൊക്കെ. ഇതാ ഇപ്പോൾ പുതിയൊരു കണ്ടുപിടുത്തം വന്നിരിക്കുന്നു, ശബരിമല അയ്യപ്പ ക്ഷേത്രമാണെന്നും, നാം വിശ്വസിച്ചിരുന്നതുപോലെ ധർമ്മശാസ്താക്ഷേത്രമല്ലെന്നും.
ധർമ്മ ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ തന്റെ കടമകൾ നിർവ്വഹിച്ച ശേഷം ഇവിടെയെത്തി ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച ഐതിഹ്യമാണ് ആധാരമായി കൊണ്ടുവരുന്നത്. മാത്രമല്ല, കൂടുതൽ വിശ്വാസ്യത നൽകാനായി, ക്ഷേത്ര പുനരുദ്ധാരണത്തിനു ശേഷം പുനഃപ്രതിഷ്ഠ നടത്തിയപ്പോൾ ശാസ്താവിനു പകരം പ്രതിഷ്ഠിച്ചത് അയ്യപ്പനേയാണെന്നും പ്രസ്താവിച്ചിരിക്കുന്നു.ശബരി മല മാത്രമാണത്രെ, ലോകത്തിലെ ഏക അയ്യപ്പക്ഷേത്രം. മറ്റെല്ലാം ശാസ്താക്ഷേത്രങ്ങളാണത്രെ!
ഇപ്പോൾ സുപ്രീം കോടതിയിലിരിക്കുന്ന, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിനെ ബാധിക്കാതിരിക്കാനാണ് ഈ പേരുമാറ്റവും വിശദീകരണവുമെന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. അതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുവാനില്ല. പറയേണ്ടത്, ഹിന്ദു മത സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഇരട്ടത്താപ്പ് ഹൈന്ദവ ഭക്തരുടെ വിശ്വാസത്തേയും ഭക്തിയേയും വിപരീതമായി ബാധിക്കുമെന്നതാണ്.
ശാസ്താം പാട്ടുകളിൽ പാടികേൾക്കുന്ന ശാസ്താചരിതമാണ് ആരുടെ മനസ്സിലും അയ്യപ്പനെക്കുറിച്ചുള്ള ആദ്യ അറിവ് നൽകിയിട്ടുണ്ടാവുക. ഭക്തി മുളപ്പിച്ചിട്ടുണ്ടാവുക. മോഹിനിയിൽ പിറന്ന ബാലനെ കഴുത്തിലൊരു മണികെട്ടി കാട്ടിലുപേക്ഷിക്കുന്നതും, പന്തളത്ത് രാജാവ് എടുത്തു വളർത്തുന്നതും പുലിപ്പാലുകൊണ്ടുവരുന്നതുമൊക്കെയായ കഥകൾ തന്നെയാണ് ഒരു അയ്യപ്പ ഭക്തന്റെ മനസ്സിൽ എന്നും ഉണ്ടാവുക. ആ അയ്യപ്പനെയാണ് അവൻ വിശ്വസിക്കുന്നതും, ഭക്തിപുരസ്സരം ആരാധിക്കുന്നതും.
അതുപോലെത്തന്നെയാണ് വാവരുടെ കഥയും. മതത്തിന് സാമൂഹ്യ ജീവിതത്തിൽ ഏറെ പ്രസക്തിയൊന്നുമില്ലാതിരുന്ന ഭൂതകാലങ്ങളിലൊന്നും വാവരുടെ അസ്ഥിത്വം ആരും ചോദ്യം ചെയ്തിരുന്നില്ല. അയ്യപ്പൻ കഥകളിലെ, അയ്യപ്പന്റെ തോഴനായി ഉദയനനും മറ്റു കാട്ടുകൊള്ളക്കാർക്കുമൊക്കെ എതിരെ പടനയിച്ച വാവർ എന്ന മുസ്ലിം യോദ്ധാവ്,എന്നും അയ്യപ്പ ഭക്തർ ഭക്തിപുരസ്സരം ആരാധിക്കുന്ന ഒരു സങ്കല്പം തന്നെയാണ്.
ആർത്തവ അശുദ്ധിക്കും, ബ്രഹ്മചാര്യ ഭാവത്തിനുമൊക്കെ വിശ്വാസത്തിന്റെ പിൻബലം നൽകുന്നവർ പക്ഷെ, കഴുത്തിലണിഞ്ഞ മണിയോടെ പരമശിവൻ കാട്ടിലുപേക്ഷിച്ച ബാലനും, അവന്റെ സുഹൃത്തായ മുസ്ലിം യോദ്ധാവുമൊക്കെ അന്ധവിശ്വാസമാണെന്ന് ഒരു പുലരിയിൽ പ്രസ്താവനകളിറക്കുമ്പോൾ, ഇത്രനാളും മനസ്സിലിട്ട് ഊട്ടിയുറപ്പിച്ച വിശ്വാസത്തിന്റെ അടിത്തറ തകരുകയാണ് ചെയ്യുന്നത്.
ചിലകാര്യങ്ങളിൽ വിശ്വാസമാകാം മറ്റുചിലതിൽ അത് പാടില്ല എന്ന ഈ വൈരുദ്ധ്യാത്മക ആത്മീയവാദം ഹിന്ദുത്വത്തിന്റെ അന്തഃസത്തക്ക് തന്നെ എതിരാണ്. ഇന്ന്, സ്വാർത്ഥ താത്പര്യങ്ങൾക്കായി ചിലർ മതവിശ്വാസത്തെ ഉപയോഗിക്കുന്നത്, രാഷ്ട്രീയമായോ മറ്റെന്തെങ്കിലും വിധത്തിലോ ലാഭമുണ്ടാക്കാനായിരിക്കും. പക്ഷെ ഇത് അനേകം ഭക്തരിൽ കാലകാലങ്ങളായി നിലനിൽക്കുന്ന വിശ്വാസത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
ഹിന്ദുത്വത്തിന്റെ സംരക്ഷകരെന്ന് സ്വയം വേഷം കെട്ടിയെത്തുന്ന ഇത്തരക്കാരാണ് ഹിന്ദു മതത്തിനും അതിന്റെ ആശയങ്ങൾക്കും പൊരുളുകൾക്കും ഏറ്റവും കൂടുതൽ നാശമുണ്ടാക്കുക എന്ന് നാം തിരിച്ചറിയണം. ശബരിമലയിൽ യൗവ്വനയുക്തകളായ സ്ത്രീകൾ പ്രവേശിക്കരുതെങ്കിൽ, അത് ശരിയായ വാദമുഖങ്ങളിലൂടെ കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം. ഇന്ന് നാം ജീവിക്കുന്ന പരിഷ്കൃത സമൂഹത്തിൽ, കോടതികൾക്കു ഭരണഘടനക്കുമൊക്കെ അതീവ പ്രാധാന്യമുണ്ട്. അതൊക്കെ നിഷേധിച്ചുകൊണ്ട് ഇവിടെ ജീവിക്കാനാകില്ല.
ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ, കോടതി വിധി അനുസരിക്കുക. യഥാർത്ഥത്തിൽ സ്ത്രീ പ്രവേശനം അരുതെന്നാണ് ഭഗവാന്റെ മനോഭാവമെങ്കിൽ, അതിനുള്ള മറുപടി അദ്ദേഹം തന്നെ നൽകും. എന്തിനാണ് ഭഗവാനേക്കാൾ വലിയ ഭഗവാൻ ചമഞ്ഞ് മഹത്തായ ഒരു സംസ്കൃതിയെ ഇല്ലാതെയാക്കുന്നത്?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്