രോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു
ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം തന്നെയായിരുന്നു രോഹിത് വെന്മുല. അദ്ദേഹം സ്വന്തം മരണത്തിലൂടെ പുതിയ രാഷ്ട്രീയം രചിക്കുകതന്നെയായിരുന്നു. നാളിതുവരെ ദളിതർക്കു എന്തൊക്കെയോ സഹായം ചെയ്യുന്നരൂപത്തിൽ ആയിരുന്നു സർക്കാരുകൾ പെരുമാറിയിരുന്നത്.അവർക്ക് മനുഷ്യർ എന്ന രൂപത്തിൽ അവകാശങ്ങൾ ഉണ്ട് എന്ന് അംഗീകരിച്ചിരുന്നില്ല സംവരണം പോലും മറ്റു സമുദായക്കാരുടെ , രാഷ്ട്രീയനേതാക്കളുടെ ,സർക്കാരിന്റെ ഔദാര്യം എന്ന രൂപത്തിൽ ആയിരുന്നു കണ്ടിരുന്നത്. മറിച്ചു ദളിതർക്ക് മനുഷ്യരായി ജീവിക്കാൻ അവകാശം ഉണ്ട് എന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല
ആ ചോദ്യമാണ് രോഹിത് വെന്മുല നമ്മളോട് ചോദിച്ചത്.ആ പ്രശ്നമാണ് പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ചത്. ശാസ്ത്രത്തിന്റെയും വിഞ്ജാനത്തിന്റെയും അനന്തവിഹായസിൽ പറന്നുയരാൻ ശേഷിയുള്ള, ആഗ്രഹമുള്ള ആ കുട്ടിക്ക് സ്വന്തം ശരീരം അഥവാ സ്വന്തം ജാതി , സ്വന്തം സമുദായം, സമൂഹത്തിലെ ഉച്ചനീചത്തങ്ങൾ വലിയ തടസമായിയിരുന്നു. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ആ ശരീരം ഉപേക്ഷിച്ചു അദ്ദേഹത്തിന് ഈ ലോകം വിട്ടുപോകേണ്ടിവന്നത്.
രോഹിത് വെമൂലക്കെതിരായ പുതിയ പ്രചരണങ്ങൾ കുറേകാലം നമ്മുടെ നാട്ടിൽ സംഘപരിവാറുകാർ നടത്തി. ഇന്ത്യ ഭരിക്കുന്ന അവരെ സംബന്ധിച്ചടത്തോളം ദളിതർ എപ്പോഴും പീഡിപ്പിക്കപ്പെടേണ്ട ആളുകൾ ആണ് എണ്ണം കൂട്ടാൻ ഹിന്ദു എന്ന പേരിൽ ഉള്‍പെടുത്തിയെങ്കിലും അവരെ മനുഷ്യരായി അംഗീകരിച്ചിരുന്നില്ല. കുലത്തൊഴിൽ പോലും ചെയ്യാൻ അവർക്കു അനുമതിനല്കിയിരുന്നില്ല ചത്ത പശുവിന്റെ തോലുരിക്കാൻ ശ്രമിച്ച ദളിതർക്ക് മരണശിക്ഷവിധിച്ച സംഘപരിവാർ രാഷ്ട്രീയമാണ് നാം കാണുന്നത് അതുകൊണ്ടു തന്നെ
രോഹിത് വെന്മുലയിൽ നിന്നുയർന്നു, വിവിധ കാമ്പസുകളിലേക്കി പടർന്നു, ജിഗ്നേഷ് മേവാനിയെപോലെയുള്ള പുതിയ നേതൃത്വങ്ങളെ ഉയർത്തിക്കൊണ്ടുവന്ന ആ രക്തസാക്ഷിത്തം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ മുഖങ്ങൾ തുറക്കുകതന്നെയാണ് ഇതുവരെ അവകാശങ്ങൾ എന്നറിയാതെ സൗ ജന്യങ്ങൾ ക്കു വേണ്ടി വാദിച്ചിരുന്നവർ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ തീരുമാനിക്കുന്ന അവസ്ഥയിൽ എത്തിച്ചു. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാൻ നമ്മുടെ രാജ്യത്തു ഒരു രക്തസാക്ഷി വേണ്ടിവന്നു എന്നതാണ് പ്രധാന പ്രെശ്നം.
ഇവിടംകൊണ്ട് പ്രശ്നങ്ങൾ തീരുന്നില്ല നാടുനീളെ രോഹിത് വെമൂലയുടെ ചിത്രം വച്ച് ഇടതുപക്ഷം വലിയൊരു വഞ്ചനയാണ് നടത്തുന്നത് എന്ന് പറയേണ്ടതുണ്ട് കാരണം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി എന്ന് പറയുന്ന കേരളത്തിൽ പോലും ദളിതർക്കു ഭൂമിയെന്നുള്ളത് വിദൂരതയിൽ ഉള്ള സ്വപനം മാത്രമായി അവശേഷിക്കുന്നു. രാജ്യത്തെ 26000 ൽ പരം കോളനികളിലായി അവർ ജീവിക്കുന്നു. മരിച്ചാൽ ശവമടക്കാൻ സ്വന്തം അടുക്കളയല്ലാതെ മറ്റു ഭൂമിയില്ലാത്തവരായി.ഭൂമിയില്ലാത്തതിനാൽ തന്നെ പൊതു സമൂഹത്തിൽ മറ്റു സമുദായങ്ങൾക്കുള്ള സ്ഥാപനങ്ങൾ ( സ്കൂൾ, കോളേജ്, ആശുപത്രി, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും) ദളിതരുടെ ഉടമസ്ഥതയിൽ ഇല്ലാ എന്ന സത്യം ഇടതുപക്ഷം എന്നെങ്കിലും അംഗീകരിക്കുമോ? പ്രവാസികളിൽ ഒരു ശതമാനം പോലും ജനസംഖ്യയിൽ 15 ശതമാനം വരുന്ന ഇവർക്കില്ലാതായതെന്തു കൊണ്ട്? ചോദ്യങ്ങൾ ഇനിയും നിരവധിയാണ്.
ഭൂമിസമരങ്ങളിൽ ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടെതാകും എന്ന് മുദ്രാവാക്യം വിളിച്ചു നടന്ന അവരെ വഞ്ചിച്ചതാരാണ്? അവർക്കു നൽകുമെന്ന് വാഗ്ദാനം നൽകിയ ലക്ഷക്കണക്കിന് ഏക്കർ മിച്ചഭൂമി എവിടെ പോയി സഖാക്കളെ? കേരളത്തിൽ കൃഷിഭൂമിക്കു വേണ്ടി ദളിതർ നടത്തിയ സമരങ്ങളെ അപഹസിച്ചും ഉപരോധിച്ചും ചോരയിൽ ഞെക്കിക്കൊല്ലാൻ ശ്രമിച്ചത് ഇടതുപക്ഷമല്ലേ? ചെങ്ങറയും അരിപ്പയും കേരളത്തിൽ തന്നെയാണ്.
ഭൂപരിഷകരണത്തിൽ നിന്നും ഇളവ് നേടിയ എസ്റേറ്റുകളിൽ സ്വദേശി വിദേശി കമ്പനികൾ ഭൂമിക്കു പാട്ടം നല്കാതിരിക്കുമ്പോഴും കാലാവധി തീർന്നിട്ടും കൈവശം വച്ചിരിക്കുമ്പോഴും തൊഴിലാളിക്ക് കൂലി കൊടുക്കാതിരിക്കുമ്പോഴും ആ ഭൂമി മുറിച്ചും മറിച്ചും വിൽക്കുമ്പോഴും അതിനെ പിന്തുണക്കുന്നവർ , ആ ഭൂമിയുടെ യാത്ഥാർത്ഥ അവകാശികൾ ചോദിക്കുമ്പോൾ ഉപരോധിക്കുന്നു. ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാനാണ് ഇടതുപക്ഷത്തിന്റെയും ഇടപെടൽ.
രോഹിത് വെന്മുലയും ജിഗ്നേഷ് മേവാനിയും ചോദിക്കുന്നത് ഭൂമി അടക്കമുള്ള വിഭവങ്ങളിൽ അധികാരമാണ്. അവരെ ഇനിയും കേവലം മൂന്നു സെന്റിലോ ലക്ഷം വീട്ടിലോ തളച്ചിടാൻ ശ്രമിക്കുന്നതാരാണ്? അവർ കൃഷിഭൂമി ചോദിക്കുമ്പോൾ, ഭൂപരിഷ്കരണത്തിലെ പിഴവുകൾ തിരുത്താൻ വീണ്ടും ഭൂപരിഷ്കരണം നടത്തണം എന്ന ശരിയായ മുദ്രാവാക്യം ഉയർത്തുമ്പോൾ ഇനി ഭൂപരിഷ്കരണം എന്ന വാക്കു മിണ്ടുന്നതു തന്നെ തെറ്റാണെന്നു വാദിക്കുന്നതാരാണ്? അവർ തന്നെ രോഹിതിന്റെ പടം വച്ചുകൊണ്ട് ഒഴുക്കുന്നത് മുതലക്കണ്ണീരല്ലേ ?
എന്ത് ചോദിച്ചുകൊണ്ടാണ് രോഹിത് ഇടതുപക്ഷത്തെ വിട്ടുപോയത് എന്നെങ്കിലും പറയാൻ ഇവർക്ക് ബാധ്യതയില്ല? സ്വകാര്യ കോർപ്പറേറ്റു മേഖലയിൽ ദളിതർക്കു സംവരണം വേണമെന്ന വാദം ഉന്നയിച്ച ഇടതു പക്ഷമടക്കമുള്ളവർ സ്വന്തം പാർട്ടി നേതൃത്വങ്ങളിൽ എന്തേ ദളിതർ ഇല്ലാത്തതു എന്ന ചോദ്യത്തിന് , 'ശേഷിയുള്ളവർ ഇല്ലാത്തതിനാൽ ' എന്ന കോർപ്പറേറ്റു മറുപടി തന്നെ നൽകുന്നതിന്റെ യുക്തിരാഹിത്യമാണ് രോഹിത് തുറന്നു കാട്ടിയത്.
ഇക്കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ എച് എം ടി കോളനിയിൽ ഒരു ദളിത് കുടുംബത്തെ അതിക്രൂരമായി ആക്രമിച്ചത് ഡി വൈ എഫ് ഐ ക്കാരാണെന്ന സത്യം ലോകം മുഴുവൻ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു കൊണ്ട് വെമുല ദിനം ആചരിക്കുമ്പോൾ കേരളം ഇതെല്ലാം ഓർക്കുന്നു. രോഹിത് വെന്മുല ഉയർത്തിയ മുദ്രാവാക്യത്തെ മറച്ചു പിടിക്കുക വഴി സി പി എം അദ്ദേഹത്തെ അപമാനിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍