'അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുമുണ്ട്; അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്'; റോഡ് സുരക്ഷയെക്കുറിച്ച് ജി മലയിൽ എഴുതുന്നു
ജീ മലയിൽ
എറണാകുളത്ത് ഒരു വ്യക്തി കെട്ടിടത്തിൽ നിന്നും താഴെ വീഴുകയും അയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാതെ അവിടെ കൂടിയ ജനങ്ങൾ നോക്കി നിന്നെന്നുമുള്ള ആരോപണം ഉയർന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. അഭിഭാഷകയായ ഒരു വീട്ടമ്മ അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരു കാർ തടഞ്ഞു നിർത്തുകയും അതിൽ കയറ്റിവിടുകയും ചെയ്തു എന്നും ആ വാർത്തയിൽ നിന്നും മനസ്സിലായി.
ആ വനിതയുടെ പ്രവൃത്തി വളരെ ഉയർന്ന നിലയിലുള്ള സൽപ്രവൃത്തി തന്നെ. അതുപോലെ അയാളെ കാറിൽ കൊണ്ടുപോയി ആശുപത്രിയിൽ എത്തിച്ചവരും നന്മയുള്ള മനസ്സുള്ളവരാണ്. അവർ എല്ലാവിധ അഭിനന്ദനങ്ങളും അർഹിക്കുന്നു. ഈ അവസരത്തിൽ നാം ഒരു കാര്യം കൂടി ചിന്തിക്കണം. ഒരു ഭരണക്രമത്തിൽ, പ്രത്യേകിച്ചു ജനാധിപത്യ സംവിധാനത്തിൽ ജനസുരക്ഷക്കു വേണ്ടി ചെയ്യേണ്ട പല അത്യാവശ്യ കാര്യങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ജനങ്ങളുടെ ആരോഗ്യം കാത്തുപരിപാലിക്കാനുള്ള പൊതുവായ മാലിന്യനിർമ്മാർജ്ജനവും അപകടത്തിൽ പെടുന്നവരുടെ ചികിത്സാസൗകര്യവും.
അപകടത്തിൽ പെടുന്നവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. അതിനായി സർക്കാർ നിയന്ത്രണത്തിലുള്ള അഴിമതിരഹിത പൊതു സംവിധാനം അത്യന്താപേക്ഷിതവുമാണ്. കോടാനുകോടി തുക വർഷാവർഷം നമ്മുടെ നാട്ടിൽ ചെലവാക്കിയിട്ടും ഇത്രയും നാളായി അപകടത്തിൽ പെടുന്നവരെ കൈകാര്യം ചെയ്യാനായി ഒരു എമർജൻസി അസിസ്റ്റന്റ് സിസ്റ്റം ഉണ്ടാക്കാൻ ആരും പ്രയഗ്നിച്ചു കണ്ടിട്ടില്ല. അതിന്റെ ഭാഗമായി ദേശത്തിന്റെ എല്ലാ ഭാഗത്തും എത്തത്തക്കവണ്ണം ആംബുലൻസുകളും അപകടത്തിൽ പെടുന്നവരുടെ ജീവൻ നിൽനിർത്തിക്കൊണ്ടു ആശുപത്രി വരെ എത്തിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരും ആവശ്യമാണ്.
കുറേനാൾ മുമ്പ് ഇവിടെ കുറെ ആംബുലൻസ് വാങ്ങിക്കൂട്ടിയെന്നു വാർത്ത വയിച്ചു. എമർജൻസി നമ്പറും നൽകി. ഇന്ന് അതൊക്കെ എവിടെ പോയി എന്നറിയില്ല. അതിനാൽ നമ്മുടെ നട്ടിൽ സ്വതന്ത്രമായ ഒരു സർക്കാർ സംവിധാനം എത്രയും പെട്ടെന്ന് അതിനായി ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു. അതു ശരിക്കു നടക്കാൻ പോലും ശേഷിയില്ലാത്ത ആരോഗ്യവകുപ്പിന്റെ കീഴിൽ ആക്കാതെ പകരം അഴിമതിരഹിതവും സേവനസന്നദ്ധവുമായ ഒരു സർക്കാർ സംവിധാനം അതിനായി ഉണ്ടാകേണ്ടതുണ്ട്. ഫയർ ആൻഡ് സേഫ്റ്റി വകുപ്പ് പോലെ മികച്ച സംവിധാനങ്ങൾ ഉള്ള ഒന്ന്. അതു വളരെ അച്ചടക്കത്തോടെ നടക്കുന്ന ഒരു വകുപ്പായി തുടക്കത്തിൽ തന്നെ സ്ഥാപിച്ചെടുക്കണം.
കൈയിൽ കിട്ടുന്ന ആരെയും നിയമിക്കാതെ സേവനമനഃസ്ഥിതിയുള് വർ മാത്രമേ ആ വകുപ്പിൽ ഉണ്ടാകാവൂ. ഈ അവസരത്തിൽ ഒരു കാര്യം കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. വളരെ വർഷങ്ങൾക്കു മുമ്പ് കുവൈറ്റിൽ നാഷണൽ ഹൈവേയിൽ ഒരു കാർ അപകടം നേരിൽ കാണാൻ ഇടയായി. അപകടത്തിൽ പെട്ടവർക്ക് ജീവനുണ്ടായിരുന്നു. പക്ഷേ നില വളരെ ഗുരുതരമായി കണ്ടു.
അതു വഴി പോയ ധാരാളം കാറുകൾ അവിടെ നിർത്തിയിട്ടു യാത്രക്കാർ ഇറങ്ങി നോക്കി. അപ്പോഴേക്കും പൊലീസും എത്തി. അവർ ആദ്യം ചെയ്തത് അവിടെ കൂടിയ ജനങ്ങളെ ദൂരേക്കു മാറ്റി നിർത്തുകയായിരുന്നു. ആംബുലൻസും താമസിയാതെ അവിടെ എത്തി.
ആ രാജ്യത്ത് അപകട സ്ഥലത്തു കൂടുന്ന ജനങ്ങൾക്ക് റോഡപകടങ്ങളിൽ പെടുന്നവരെ ചെന്നു ശുശ്രൂഷിക്കനോ അവരെ എടുത്ത് ആശുപത്രിയിൽ എത്തിക്കാനോ അനുവാദമില്ല . അങ്ങനെ ചെയ്യുന്നത് അപകടത്തിൽ പെടുന്നവരുടെ ജീവന് കൂടുതൽ ആപത്തുണ്ടാക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് ആ വിലക്ക്. ജീവന്റെ തുടിപ്പുള്ള ഒരാളെ എല്ലുകൾ തകർന്നും ചോര ഒലിച്ചും കിടക്കുന്ന അവസ്ഥയിൽ യാതൊരു മുൻ കരുതലും ഇല്ലാതെ കിട്ടുന്ന വാഹനത്തിൽ ചുരുട്ടിക്കൂട്ടി എടുത്തുകൊണ്ടു പോകുന്നത് ജീവൻ ബാക്കിയുണ്ടെങ്കിൽ അതുകൂടി ഇല്ലാതാക്കനേ ഇട വരുത്തുകയുള്ളൂ. അതുമൂലം ജീവൻ പോയില്ലെങ്കിൽ തന്നെ അപകടത്തിൽ പെട്ടവർക്ക് സാരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു കൂടിയാണ് അപകടത്തിൽ പെടുന്നവരെ അവിടെ തടിച്ചു കൂടുന്ന ജനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്.
അവിടെ കൂടുന്നവർ ചെയ്യേണ്ട കാര്യം പൊലീസിനെയും ആംബുലൻസിനെയും അപകട വിവരം അറിയിക്കുക എന്നതു മാത്രമാണ്. അപകടസ്ഥലത്ത് പൊലീസ് ആദ്യം എത്തിയാൽ പോലും അവർ പ്രഥമശുശ്രൂഷ നൽകിയിട്ട് അപകടപരിചരണ സംവിധാനങ്ങളുള്ള ആംബുലൻസിനു വേണ്ടി കാത്തു നിൽക്കുകയേ ഉള്ളൂ. അല്ലാതെ അപകടത്തിൽ പെട്ടവരെ ഉടനെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകില്ല.
അതുപോലെയാണ് ഒരു അപകടത്തെ നമ്മുടെ നാട്ടിലും കൈകാര്യം ചെയ്യേണ്ടത്. അല്ലാതെ സാരമായ പരുക്കു പറ്റി കിടക്കുന്ന ആളെ ചുരുട്ടിയെടുത്ത് കിട്ടുന്ന വാഹനത്തിൽ കൊണ്ടുപോകുന്നത് അപകടത്തിൽ പെട്ട ആൾക്ക് കൂടുതൽ അപകടം ഉണ്ടാക്കുകയേ ഉള്ളൂ. അതുകൊണ്ട് ജനങ്ങൾക്കു വേണ്ടി സർക്കാർ ചെയ്യേണ്ടത് ഇതാണ്. അപകടാവസ്ഥയിൽ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം സിദ്ധിച്ച ജീവനക്കാരെയും അതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള പഴക്കമില്ലാത്ത ആംബുലൻസുകളും ഒരുക്കുന്ന ഒരു എമർജൻസി വകുപ്പുണ്ടാക്കണം.
ജനനന്മയെക്കരുതി അത് ഉടൻ നടപ്പാക്കുകയും വേണം. അപകട സ്ഥലത്ത് എത്തുന്ന പൊലീസിനും അപകടത്തിൽ പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനം കൊടുക്കണം. എത്രയോ സർക്കാർ ഇവിടെ അധികാരത്തിൽ വന്നിട്ടും ജനങ്ങളുടെ സുരക്ഷിതവും ആരോഗ്യപരവുമായ ജീവിതത്തിനു വേണ്ടതൊന്നും ആരും ഒരുക്കിയിട്ടില്ല എന്നു കാണുന്നത് ഖേദകരമാണ്. എല്ലാവരും അപകടസ്ഥലത്തു നോക്കി നിന്ന ജനങ്ങളെ കുറ്റം പറയുന്നതേയുള്ളൂ. അപകടസ്ഥലത്ത് ഓടിക്കൂടുന്ന ജനങ്ങൾ അതു കാണുമ്പോൾ തന്നെ ആകെ ചിന്താക്കുഴപ്പത്തിൽ ആകും എന്നതാണ് വാസ്തവം.
നമ്മുടെ നാട്ടിലെ നിയമക്കുരുക്കുകൾ, ചോര ഒഴുകി എല്ലുകൾ ഒടിഞ്ഞു കിടക്കുന്ന രോഗിയെ കൈകാര്യം ചെയ്യാനോ ശുശ്രൂഷിക്കാനോ ഉള്ള അറിവില്ലായ്മ, അവയൊക്കെ കാരണം ജനങ്ങൾ നോക്കി നിൽക്കുന്നുവെങ്കിൽ അവരെ എന്തിനു കുറ്റം പറയണം. ജനങ്ങളെ കുറ്റം പറയുന്നതിനു പകരം സർക്കാർ ജനോപകാരപ്രദമായ ഇത്തരം അത്യാവശ്യ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പണവും നൽകേണ്ടതാണ്. എങ്കിലേ ഒരു ഭരണം നല്ലതെന്നു ജനങ്ങൾക്ക് അനുഭവപ്പെടുകയുള്ളൂ.
ഇതിലൂടെ ഇപ്പോഴത്തെ സർക്കാരിന്റെ കുറ്റം കണ്ടെത്തുക എന്ന ഉദ്ദേശ്യമില്ല. കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കാതെ പോയ കാര്യം എടുത്തു കാട്ടുക മാത്രമാണ് ചെയ്യുന്നത്. അതിലേക്കു വേണ്ട കാര്യങ്ങൾ ഈ സർക്കാർ ചെയ്യുമെന്ന് ഞങ്ങൾ ജനങ്ങൾ പ്രതീക്ഷിക്കട്ടെയോ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍