ഇടതു മുന്നണിയിൽ നിന്നു പിഴയ്ക്കാൻ പാടു പെടുന്ന മാതൃഭൂമി മുതലാളി, രാജാവിനെ തൃപ്തിപ്പെടുത്താൻ മനപ്പൂർവ്വം വേണുവിനെ പുറത്താക്കുകയായിരുന്നോ..? ബഷീറും പ്രദീപും, ഉന്മൂലനം ചെയ്യപ്പെട്ടു; ഷാജനും വിനു വി ജോണും ഭീഷണികളുടെ നിഴലിൽ; രഞ്ജിത്ത് ഗോപാലകൃഷ്ണൻ എഴുതുന്നു
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
'സത്യം ചെരുപ്പിട്ട് നടക്കാൻ ഇറങ്ങുമ്പോളേക്കും, നുണ മൂന്ന് തവണ ലോകം ചുറ്റി സഞ്ചരിച്ചിരിക്കും' ഇതൊരു പഴമൊഴിയാണ്. ഇന്നും പതിരു കലരാത്ത പഴമൊഴി. സത്യം എന്തെന്ന് ലോകമറിയും മുൻപ്, നുണപ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.
ആധുനീക ഇന്ത്യയിൽ ഇത്തരം നുണ പ്രചാരണങ്ങൾ ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഗുജറാത്ത് കലാപം മുതൽ ഇന്ന് സംഘികൾ തന്നെ എതിരാളികളെ എടുത്തിട്ടലക്കാൻ ഉപയോഗിക്കുന്ന ഗർഭിണിയും, ഭ്രൂണവും, ശൂലവുമെല്ലാം, അന്ന് ഇത്തരമൊരു കള്ളപ്രചാരണം നടന്ന കാലഘട്ടത്തിൽ എത്രത്തോളം വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു എന്നത് ഓർമ്മിക്കുന്നവരുണ്ടാകാം. ( ഗർഭിണികളെ ശൂലത്തിൽ കോർത്ത് ഭ്രൂണങ്ങളെ അതിൽ കൊരുത്ത മലബാർ മാപ്പിള ലഹളയുടെ ക്യത്യം നൂറാം വർഷമാണ് ഇന്ന്..)
അതിന്റ്റെ ഫലമായിരുന്നു, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നിട്ടും നരേന്ദ്ര മോദിക്ക്, അമേരിക്ക വിസ നിഷേധിച്ചത്. സത്യം ഇരുളിന്റ്റെ മറ നീക്കി സൂര്യതേജസ്സോടെ ഉദിച്ചുയർന്നതിന് കാലം സാക്ഷി.. ! ഇതെഴുതുമ്പോൾ, മോദി വീണ്ടും അമേരിക്കൻ പര്യടനത്തിലാണ്. ഏഴു വർഷത്തിനിടയിൽ മൂന്നാമത്തെ അമേരിക്കൻ രാഷ്ട്രപതിയാണ് മോദിക്ക്, വൈറ്റ് ഹൗസിൽ ഇന്നലെ ആതിഥ്യമരുളിയത്.
ആ മോദിയെ, മലയാള മാധ്യമ പ്രവർത്തകരിൽ ഏറ്റവുമധികം, അപഹസിച്ച, 'നിങ്ങളുടെ പ്രധാനമന്ത്രി'യെന്ന് ബിജെപി വക്താവിനോട് പുശ്ചം കലർന്ന ഭാഷയിൽ സൂപ്പർ പ്രൈം ടൈം ചർച്ചക്കിടയിൽ പരിഹസച്ചുവയോട് ചോദിച്ച, സന്ദീപ് വാര്യരെ പോലെ ഒരു മാന്യനായ യുവ നേതാവിനെ ചർച്ചക്കിടെ അപമാനിച്ച് ഇറക്കിവിട്ട, ഇടത് ആഭിമുഖ്യമുള്ള മാധ്യമ അവതാരകനായിരുന്നു, വേണു ബാലകൃഷ്ണൻ. മാതൃഭൂമി ചാനലിലെ ഡെപ്യൂട്ടി എഡിറ്റർ.
ആ വേണു ബാലകൃഷ്ണൻ, ഒരു സുപ്രഭാതത്തിൽ ചാനലിൽ നിന്നും പുറത്തായി. ആദ്യം രണ്ടാഴ്ചത്തെ സസ്പെൻഷനാണന്നും, പിന്നീട് രാജി വച്ചു അതല്ല പുറത്താക്കപ്പെട്ടു എന്നും വാർത്തകൾ പ്രചരിക്കുന്നു. ഏതായാലും ചാനൽ സ്ക്രീനിൽ നിന്ന് വേണു ഒഴിവാക്കപ്പെട്ടു.
മലയാള മാധ്യമ രംഗത്ത് കുറഞ്ഞത് കാൽനൂറ്റാണ്ടെങ്കിലും പ്രവർത്തന പരിചയമുള്ള, മികച്ച വാർത്താവതാരകരിൽ ഒരാളാണ്, വേണു. മാതൃഭൂമി, ചാനൽ തുടങ്ങിയത് മുതൽ അവരെ പ്രതിനിധീകരിച്ച മുഖം.
മറ്റൊരു മുതിർന്ന മാധ്യമ പ്രവർത്തനകനായ ഉണ്ണി ബാലകൃഷ്ണൻ വേണുവിന്റ്റെ സഹോദരനാണ്. അധികം ആർക്കും അറിയുമോ എന്നറിയില്ല, ഇടത് മാധ്യമ നിരീക്ഷകനായ പഴയകാല മാധ്യമ പ്രവർത്തകൻ, ഭാസുരേന്ദ്ര ബാബു ഇവരുടെ അമ്മാവനാണ്. പാരമ്പര്യമായി കമ്മ്യൂണിസ്റ്റുകളുടെ കുടുംബം. വേണു അടക്കമെല്ലാവരും, വി എസ് പക്ഷമായിരുന്നു. അതിനാൽ തന്നെ കടുത്ത പിണറായി വിമർശനം നടത്തി, രാജാവിന്റ്റെ അതൃപ്തി സമ്പാദിച്ചിട്ടുമുണ്ട്, ടിയാൻ.
കഴിഞ്ഞ സർക്കാരിന്റ്റെ അവസാന മാസങ്ങളിൽ, വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കേ, വേണു, മാതൃഭൂമിയുടെ സ്ക്രീനിൽ ഉണ്ടായിരുന്നില്ല. പുതിയ സർക്കാരെത്തി മാസങ്ങൾ കഴിഞ്ഞാണ്, വേണു അടുത്തയിടെ തിരികെയെത്തിയത്. അതും ചാനലിൽ വാർത്തയുടെ മേധാവിയായിരുന്ന സഹോദരൻ രാജി വച്ച ശേഷം..
ഇപ്പോൾ ദുരൂഹമായ സാഹചര്യത്തിൽ സമൂഹ മധ്യത്തിൽ അപമാനിക്കപ്പെട്ട് നിൽക്കുകയാണ് ആ മനുഷ്യൻ. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ, വേണുവിനോട് കടുത്ത എതിർപ്പുള്ള ആളാണ് ഞാൻ. ശത്രവാണെങ്കിൽ പോലും ആ മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യുന്നതിനോട് തീരെ യോജിക്കുവാൻ മനസ്സാക്ഷി അനുവദിക്കുന്നില്ല.
അതു കൊണ്ടാണ് ഈ കുറിപ്പ്.
എന്താണ് അയാൾ ചെയ്ത കുറ്റം..?
പുറത്ത് വന്ന വിവരങ്ങൾ വച്ചു, കൂടെ ജോലി ചെയ്യുന്ന 'ഒരു സ്ത്രീ', ഇയാൾക്കെതിരെ മാനേജ്മെന്റ്റിന് ഒരു പരാതി നൽകി.
അയാൾ, ഇവർക്ക് 'അശ്ലീല മെസ്സേജ്' അയച്ചു എന്നതാണ് പരാതി. ചോദ്യം ഇവിടെയാണ് തുടങ്ങുന്നത്..!
1. എന്താണ്, ആ അശ്ലീല മെസ്സേജ്..? എന്താണതിലെ അശ്ലീലം.? ആരാണ്, ശീലവും, അശ്ലീലവും നിർണ്ണയിക്കുന്ന സദാചാര മീറ്റർ മാതൃഭൂമി മാനേജ്മെന്റ്റിന് നൽകിയത്..?
*ഇവിടെ, വേണു അയച്ചത് ഒരല്പം ചൂടൻ തമാശാണോ ?!..
*അതോ പിണറായി സർക്കാർ അശ്ലീലം കണ്ടെത്തി ഒരു ഐഎഎസ് ഓഫീസർക്കെതിരെ കേസെടുത്ത പോലെ സിനിമാ നടിയുടെ പിന്നാമ്പുറമാണോ ?.. ,
*അതോ തെറിയോ, ആ സ്ത്രീയുടെ സ്ത്രീത്വം അപമാനിക്കപ്പെടും വിധം അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തും വിധമുള്ള മെസ്സേജാണോ..?
എന്തായിരുന്നു ആ മെസ്സേജ്..?
2. പൊതു ജന മദ്ധ്യത്തിൽ ഒരാളെ ഇങ്ങനെ തൊലിയുരിച്ച് നിർത്താൻ ആരാണ് മാതൃഭൂമിക്ക് നിയമപാലനത്തിനുള്ള ചുമതല കൂടി ഏൽപ്പിച്ചു കൊടുത്തത്.?
3. ഒരു കുറ്റകൃത്യം നടന്നു എന്ന് ഉറപ്പുണ്ടെങ്കിൽ, അത് നിയമ സംവിധാനത്തെ അറിയിക്കേണ്ട ചുമതല മാതൃഭൂമി മാനേജ്മെന്റ്റിനില്ലേ?.IPC 202 പ്രകാരം കുറ്റകരമല്ലേയിത്.?
4. ആ സ്ത്രീക്ക്, പൊലീസിൽ പരാതി നൽകാൻ താത്പര്യം ഇല്ലെങ്കിൽ പോലും, കേവലം ഡിസിപ്ലിനറി നടപടി മാത്രം എടുത്ത് ഒരു കുറ്റവാളിയെ, അഥവാ അത്തരം പ്രവണതയുള്ള ഒരാളെ സ്വന്തം സ്ഥാപനത്തിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചു സമൂഹത്തിലേക്ക് ഇറക്കി വിടുന്നത് Harbouring the offender (IPC 212) എന്ന വകുപ്പു പ്രകാരം കുറ്റകരമല്ലേ?..
5. ഇനി ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടന്നു എന്ന് കേട്ടുകേഴ്വി ഉണ്ടെങ്കിൽ തന്നെ പൊലീസിനതിൽ ഇടപെടാം, കേസെടുക്കാം. Cognizable Offense (IPC 154). സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ആകുമ്പോൾ പ്രത്യേകിച്ചും 326(A&B) എല്ലാമത് നിഷ്ക്കർഷിക്കുന്നുണ്ട്.
അയാൾ തെറ്റു ചെയ്തോ, ഇല്ലയോ എന്നത് നിയമ സംവിധാനം പരിശോധിച്ച്, കുറ്റവാളിയെങ്കിൽ കോടതി അയാളെ ശിക്ഷിക്കണം. അല്ലാതെ, അജമൽ കസബിനും, ഗോവിന്ദച്ചാമിക്കും ലഭിച്ച നിയമപരിരക്ഷ പോലും നൽകാതെ അയാളെ ഒരു സമൂഹവും, ഇതര മാധ്യമങ്ങളും ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനോട് കടുത്ത എതിർപ്പുണ്ട്. നാളെ അപമാനഭാരം താങ്ങാനാവാതെ, അയാളോ, അയാളും കുടുംബവും ആത്മഹത്യ ചെയ്താൽ നിങ്ങളും, ഞാനുമടങ്ങുന്ന സമൂഹവും, വേണുവിന്റ്റെ പേര് മനപ്പൂർവ്വം ചർച്ചക്കിടയിൽ വലിച്ചിഴച്ച ഏഷ്യാനെറ്റിലെ വിനുവടക്കമുള്ള മാധ്യമ പ്രവർത്തകരും ശിഷ്ടകാലം ആ പാപഭാരം പേറേണ്ടി വരില്ലേ..?
അവസാനമായി ഒരു ചോദ്യം കൂടി.
6. പിണറായി സർക്കാരിന്റ്റെ കടുത്ത വിമർശകനായിരുന്ന വേണുവിനെ, ഇടത് സഹയാത്രികയായ മാധ്യമ പ്രവർത്തകയെ ഉപയോഗിച്ച് ഒരു പരാതി സൃഷ്ടിച്ച ശേഷം, ഇടതു മുന്നണിയിൽ നിന്നു പിഴയ്ക്കാൻ പാടു പെടുന്ന മാതൃഭൂമി മുതലാളി, രാജാവിനെ തൃപ്തിപ്പെടുത്താൻ മനപ്പൂർവ്വം പുറത്താക്കുകയായിരുന്നോ..?
(ഇയാള്, വേണുവിന്റ്റെ സുഹൃത്താണോ എന്ന് ചോദിക്കാൻ സാദ്ധ്യത ഉള്ളവരോട്..)
വേണു എന്റ്റെ സുഹൃത്തല്ല, ആകാൻ സാദ്ധ്യതയുമില്ല, അയാൾക്കെന്നെ അറിയുകയുമില്ല.
എന്നാൽ, കേരളത്തിൽ മാധ്യമ സ്ഥാപനങ്ങളും, പ്രവർത്തകരും ഒരറ്റത്തേക്ക് മാത്രം ചായുന്നതിൽ ആശങ്ക തോന്നുന്നുണ്ട്.
ബഷീറും, എസ് വി പ്രദീപും, ഉന്മൂലനം ചെയ്യപ്പെട്ടു കഴിഞ്ഞു. രഞ്ജിത്ത് ( Renjith Abraham Thomas ) വേട്ടയാടപ്പെടുന്നു. ഷാജനും, ( Shajan Skariah ) വിനു വി ജോണുമെല്ലാം ഭീഷണികളുടെ നിഴലിലാണ്.
അക്കൂട്ടത്തിൽ ഇരയായതാണോ വേണുവെന്നത് അതിനാൽ തന്നെ സാഹചര്യങ്ങൾ വച്ച് നോക്കിയാൽ സംശയിക്കണം. നോർത്തിൻഡ്യയിൽ, ഫാഷിസത്തെ തേടുന്നവർ, ഒന്ന് സ്വയം വിലയിരുത്തണമെന്നേ പറയാനുള്ളൂ .
(ലേഖകൻ ഫെയ്സ് ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്