കുഞ്ഞാലികുട്ടി സാഹിബേ താങ്കൾ തയ്യാറുണ്ടോ? ഖായിദെ മില്ലത്തിന്റെ നേർ അവകാശികളായ മധ്യ തിരുവിതാംകൂറിലെ റാവുത്തർ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ പിന്തുണ കൊടുക്കുവാൻ? അവർ രാഷ്ട്രീയ യത്തീമുകൾ അല്ലാ എന്ന നിലവിലെ ധാരണ മാറ്റുവാൻ: റമീസ് മുഹമ്മദ് എഴുതുന്നു
റമീസ് മുഹമ്മദ്
മലബാറിലെ മാപ്പിള മുസ്ലീങ്ങളിൽ പലർക്കും അറിയാത്ത കാര്യമാണ് മുസ്ലിം ലീഗ് സ്ഥാപിച്ചത് തിരുനെൽവേലിക്കാരൻ മുഹമ്മദ് ഇസ്മായിൽ റാവുത്തർ എന്ന് മുസ്ലിം ലീഗുകാർ ആവേശത്തോടെ പറയുന്ന ഖായിദെ മില്ലത്ത് ഒരു ഹനഫി മുസ്ലിം റാവുത്തർ ആണ് എന്നുള്ളത് .
ഇന്ന് ഖായിദെ മില്ലത്ത് ജീവിച്ചിരുന്നെങ്കിൽ കേരളത്തിലെ ഭാഷാ ന്യൂനപക്ഷമായ റാവുത്തർ മുസ്ലിങ്ങൾ ഈ വിധം കേരളത്തിൽ രാഷ്ട്രീയ യത്തീമുകൾ ആകില്ലായിരുന്നു. മുസ്ലിം ലീഗ് കേവലം മലബാറിലെ 'ശാഫി' മാപ്പിള വിഭാഗങ്ങളുടെ മാത്രം പാർട്ടി ആയി മുദ്ര കുത്തപ്പെടില്ലായിരുന്നു .
പ്രിയ കുഞ്ഞാലി കുട്ടി സാഹിബേ: മാപ്പിള എൽപി സ്കൂളിലും മാപ്പിള യൂപി സ്കൂളിലും പിന്നെ മാപ്പിള കോളജുകളിലും പിന്നെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തണലിലും, ശക്തിയിലും പടർന്നു പന്തലിച്ചു പല പല മേഖലകളിലും ഇന്ന് കത്തി ജ്വലിച്ചു നിൽക്കുന്ന രാഷ്ട്രീയ മുഖങ്ങളിൽ തിളങ്ങി നിൽക്കുന്ന മലബാറിലെ ഷാഫി മുസ്ലീങ്ങളെ മാനത്തെ അമ്പിളി അമ്മാവനെ പോലെ കണ്ണ് തള്ളി നോക്കി നിൽകുവാനെ ഞങ്ങൾക്കു ഇന്ന് സാദ്ധ്യമുള്ളൂ. കാരണം നിങ്ങൾ അത്രത്തോളം രാഷ്ട്രീയമായി ശക്തരാണ്. ഞങൾ വോട്ട് അടിമകളായ സമുദായമായി ഇങ്ങനെ കയ്യ് വിരലിൽ മഷി തേക്കുവാൻ വിരൽ ഉയർത്തി പിടിച്ചു നില്കുന്നു.
എന്റെ സമുദായത്തിന് എൽപി, യൂപി സ്കൂളുകളോ കോളജുകളോ നിങ്ങളുടെ സമുദായത്തെ പോലെ എംഎൽഎ മാരോ എംപി മാരോ മന്ത്രി മാരോ ആരും ഞങ്ങൾക്കിടയിൽ ഇല്ല. പലപ്പോഴും ഒറ്റപെട്ടു താഴെ വീണു പോകുന്ന സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ തണലേകുവാൻ മറ്റു പ്രസ്ഥാനങ്ങളുമില്ല. അന്നും എന്നും ചെവിയിൽ മുഴങ്ങി കേൾക്കുന്ന ആ നാമം. അതെ സ്വന്തം പരിശ്രമം ഒന്ന് മാത്രം കൊണ്ട് ഉയർന്നു വന്ന ജസ്റ്റിസ് ഫാത്തിമാ ബീവി എന്ന ആ മഹദ് വനിതയെ ഒഴിച്ച് നിർത്തിയാൽ. രാഷ്ട്രീയപരമായി ഉള്ള വ്യക്തിത്വങ്ങൾ ഇടതിലോ, വലതിലോ ഇല്ല എന്നുള്ളതാണ് പകൽ പോലെ സത്യം.
കേരളാ രാഷ്ട്രീയം സസൂക്ഷ്മം വീക്ഷിക്കുന്ന താങ്കൾക്കു ഒരു കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ മനസ്സിലായി ക്കാണും. അതെ, സംഘപരിവാർ അവരുടെ പാരമ്പര്യ ശക്തി മണ്ഡലമായ മലബാറിനെ ഏറെക്കുറെ ഒഴിവാക്കി തുടങ്ങി. പകരമായി അവർ പുതു മേച്ചിൽ പുറങ്ങൾ തേടി ഇറങ്ങി ഇരിക്കുന്നത് തൃശൂർ മുതലുള്ള കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളെയാണ്. വിശിഷ്യാ പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളെ. സംഘപരിവാർ ഈ ഇടങ്ങളിൽ താവളം ഉറപ്പിക്കുവാൻ കാരണം ഒരു പക്ഷെ മുസ്ലീങ്ങൾ ന്യൂനപക്ഷമായ ഇടങ്ങൾ എന്നതിനാലാവണം. അതല്ല എന്നതാണ് സത്യം.
അങ്ങയോടു കുറച്ചു ചോദ്യങ്ങൾ? അപകടമാവിധം വളർന്നു കഴിഞ്ഞ മധ്യതിരുവിതാം കൂറിലെ ബിജെപി രാഷ്ട്രീയത്തിൽ ഭയന്ന് ഇരിക്കുന്ന ഇവിടങ്ങളിലെ ഭാഷാ ന്യൂനപക്ഷമായ റാവുത്തർ മുസ്ലീങ്ങൾക്കു എന്തുകൊണ്ട് നിങ്ങൾക്ക് സഹോദര സമുദായം എന്ന നിലയിൽ രാഷ്ട്രീയ പിന്തുണ കൊടുത്തു ആ വിഭാഗത്തെ വിശ്വാസത്തിൽ എടുക്കുവാൻ കഴിയുന്നില്ല? എന്റെ സമുദായത്തെ വെറും വോട്ടു അടിമകൾ ആക്കി മാറ്റിയ നിങ്ങളുടെ മുഖ്യ ഘടകകക്ഷിയെ ചില രാഷ്ട്രീയ മര്യാദയുടെ പേരിൽ ഇവിടെ പരാമർശിക്കുന്നില്ല. ഖായിദെ മില്ലത്തിന്റെ സമുദായം ഇത്തരത്തിൽ അവഗണിക്കപെടേണ്ടതാണോ?
ചിലരെങ്കിലും ഇത് കണ്ടു കുറ്റപെടുത്തിയേക്കാം കേരളത്തിൽ എന്തിനാണ് ജാതി -മത അടിസ്ഥാനത്തിൽ രാഷ്ടീയ വീതം വെപ്പ് എന്ന്. സ്നേഹിതരേ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഏതു സമുദായമാണ് ഏതു ജാതിയാണ് രാഷ്ട്രീയപരമായി അവകാശങ്ങൾ നേടി എടുക്കാൻ ശ്രമിക്കാഞ്ഞത് ആർക്കാണ് ആ മുന്നേറ്റങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ളത് നേടി എടുക്കാൻ കഴിയാഞ്ഞത് ? ഏറെക്കുറെ എല്ലാ സമുദായവും അതിൽ വിജയിച്ചു എന്ന് തന്നെ പറയാം നേരിട്ടും അല്ലാതെയും. നാം ഇക്കാര്യത്തിൽ മാതൃക ആക്കേണ്ടത് SNDP എന്ന പ്രസ്ഥാനത്തെയാണ് ഇടത്തിൽ ശക്തമായ രീതിയിലും വലതിൽ മോശമല്ലാത്ത രീതിയിലും സ്വാധീനമുള്ള ഈഴവ വിഭാഗത്തെ കേ്ര്രന്ദ ഭരണ പാർട്ടിയുടെ തണലിൽ കൂടുതൽ ശക്തരാക്കി മാറ്റുവാൻ അവർ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചു. ബിജെപി യുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു ആ ഒരു ബാന്ധവം വഴി ഈഴവ സമുദായ അംഗങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരങ്ങൾ ലഭിക്കുമോ എന്ന് കാലം തെളിയിക്കേണ്ടി ഇരിക്കുന്നു.
എന്തുകൊണ്ട് നമ്മുടെ രാജ്യം ദളിത്, ഹരിജൻ വിഭാഗൾക്കു സംവരണ പരിഗണ കൊടുത്തു ആ സഹോദരർക്കു വേണ്ടി എംഎൽഎ, എംപി സീറ്റുകൾ എന്തിനു നീക്കി വയ്ക്കുന്നു? അതെ, വളരെ തെളിവായി പറഞ്ഞാൽ അതെ സമുദായത്തിലെ അംഗങ്ങൾ തന്നെ അവരെ പ്രതിനിധീകരിച്ച് അവർക്കുള്ളിലെ വിഷയങ്ങൾ മുഖ്യ ധാരയിൽ കൊണ്ട് വന്നു ഭരണഘടനാപരമായി പരിഹരിച്ച് ആ സമുദായത്തെ മുന്നിലേക്ക് എത്തിക്കുവാൻ വേണ്ടി മാത്രമാണ്.
സാഹിബേ: ഈ ഒരു നീതി മാത്രമേ ഞങ്ങളും ആഗ്രഹിക്കുന്നുള്ളു പ്രതീക്ഷിക്കുന്നുള്ളു. അടുത്ത് വരുവാൻ പോകുന്ന കേരളാ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നിങ്ങളുടെ കൈവശം ഉള്ള മലബാറിലെ തോൽക്കുന്ന മൂന്നു സീറ്റുകൾ വച്ച് മാറിയോ അല്ലെങ്കിൽ പുതിയ മൂന്നു സീറ്റുകൾ പകരം ആവശ്യപ്പെട്ടുകൊണ്ടോ മധ്യ തിരുവിതാം കൂറിൽ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഹരിശ്രീ കുറിക്കുവാൻ താങ്കൾ മുൻകൈ എടുക്കുമോ ? അങ്ങെനെ എങ്കിൽ ഒരു പോരാട്ടം നടത്തുവാനുള്ള അഞ്ചു മണ്ഡലങ്ങൾ നിങ്ങൾക്ക്മുന്നിൽ വയ്ക്കുന്നു.
1: പത്തനാപുരം:യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന മണ്ഡലം ഇപ്പോൾ ഗണേശ് കുമാർ എംഎൽഎ ആയി നിൽക്കുന്ന അതെ മണ്ഡലം. ശബരിമല വിഷയത്തിൽ രണ്ടു തട്ടിലായി നിൽക്കുന്ന പിള്ളയും സുകുമാരൻ നായരും. കഴിഞ്ഞ തവണത്തെപോലെ വോട്ടുകൾ ഇക്കുറി ഗണേശന് ഏകീകരിക്കുവാൻ കഴിയാത്ത സാഹചര്യം നിലവിൽ കോൺഗ്രസിന് അത്ര ശക്തരായ നേതാക്കന്മാർ ഇല്ലാത്ത മണ്ഡലം. അതെ സമയം 35 നായിരത്തോളം റാവുത്തർ മുസ്ലിം വോട്ടുകൾ ഉള്ള തക്കതായ ക്രിസ്ത്യൻ വോട്ടുകളുമുള്ള മണ്ഡലം.
2 : പിസി ജോർജിനെതിരെ മണ്ഡലത്തിലെ ജനങ്ങൾ മുഴുവൻ പ്രതിഷേധങ്ങളുമായി നിൽക്കുന്ന പൂഞ്ഞാർ മണ്ഡലം. യുഡിഎഫ് ഇൽ മാണി കോൺഗ്രസിന്റെ മണ്ഡലം സ്ഥിരമായി നിന്നു തോൽക്കുന്നു എന്നതൊഴിച്ചു നിർത്തിയാൽ, കാര്യമായി ഒരു മത്സരം പോലും നടക്കാത്ത മണ്ഡലം. 45 അയ്യായിരത്തോളം മുസ്ലിം ന്യൂനപക്ഷങ്ങൾ ഉള്ള മണ്ഡലം ഇരാറ്റുപേട്ടയും, എരുമേലിയും, മുണ്ടക്കയവും അടങ്ങുന്ന മണ്ഡലം.
3: ആറന്മുള: യുഡിഎഫിൽ കോൺഗ്രെസ്സിന്റെ സീറ്റ്. നിലവിൽ വീണ ജോർജ് എംഎൽഎ ആയ മണ്ഡലം. 30 നായിരത്തൊളം മുസ്ലിം ന്യൂനപക്ഷം ഉള്ള ശക്തമായ മണ്ഡലം. പക്ഷെ സീറ്റ് ചർച്ചകളിൽ ഒരിക്കൽ പോലും കോൺ്ഗ്രസ്സ് വഴങ്ങി തരുവാൻ സാധ്യത ഇല്ലാത്ത മണ്ഡലം.
4: തൊടുപുഴ: ഒരു പക്ഷെ പിജേ.ജോസഫ് ഇനി ഇവിടെ മത്സരിക്കുന്നത് എൽഡിഎഫ് പക്ഷത്താവും. ജയിക്കുവാൻ സാധ്യത ഇല്ലാത്ത മണ്ഡലത്തിന് വേണ്ടി കോൺ്ഗ്രസ് ബലം പിടിക്കാൻ സാധ്യത ഇല്ലാത്ത മണ്ഡലം. 35 അയ്യായിരത്തോളം മുസ്ലിം ന്യൂനപക്ഷ ഉള്ള മണ്ഡലം.
5: ചർച്ചകൾ നടത്തിയാൽ പോലും കിട്ടുവാൻ സാധ്യത ഇല്ലെങ്കിലും പുനലൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കൊട്ടാരക്കര, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായി നിലകൊണ്ടാൽ ഭാവിയിൽ ഒരു രാഷ്ട്രീയ ശക്തിയാകുവാൻ ഉള്ള സാധ്യത തള്ളിക്കളയുവാൻ കഴിയില്ല.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ഇവിടങ്ങളിലെ നിലവിലുള്ള നേതൃത്വത്തെയും സംഘടനാ മെല്ലെപ്പോക്കും വെച്ച് ഒരു രാഷ്ട്രീയ നീക്കു പോക്കും നടത്തിയിട്ടു കാര്യമില്ല റമദാൻ മാസത്തെ 30 ദിവസത്തെ നോമ്പ് കഞ്ഞി കുടിക്കലും ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും മട്ടൻ ബിരിയാണി കഴിച്ചു പിരിയാം എന്നതിലുപരി ഇവിടങ്ങളിലെ പാർട്ടി നേതൃത്വം ഒരു ചലനവും വരും നാളുകളിലും ഉണ്ടാക്കുവാൻ പോകുന്നില്ല.
ചില പുതിയ രാഷ്ട്രീയ മാറ്റത്തിനു നിങ്ങൾ തയ്യാറെങ്കിൽ ഒരു ജനത ഇവിടെ രാഷ്ട്രീയ പാകപ്പെടുത്തലിനു തയ്യാറായി വരുന്നു. വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴി വയ്ക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെ കൂട്ടത്തോടെ പുതിയ സംവാദത്തിനു തയ്യാറെടുക്കാം.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്