പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടി അപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്ന പോലെയാണ്; ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്, അതിശക്തമായ മഴ; 24ൽ ആരായിരുന്നു പുഴയും മലയും കൈയേറിയത്; ഇതെല്ലാം വെറും പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ മാത്രമാണ്; പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും ജീവിച്ചത്; രജീഷ് പാലവിള എഴുതുന്നു
രജീഷ് പാലവിള
കനത്തമഴ മൂലമുണ്ടായ കടുത്ത കെടുതികൾ നേരിടുകയാണ് കേരളം. നമ്മുടെ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകയാണ്. അണക്കെട്ടുകളിലേക്ക് കൂടുതൽ ജലം ഒഴുകിയെത്തിയതും വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ തുടർന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കി. മുല്ലപ്പെരിയാർ ഉൾപ്പടെയുള്ള അണക്കെട്ടുകൾ തുറക്കേണ്ട അവസ്ഥ വന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ഉയരത്തിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്താനും കൂടുതൽ വെള്ളം ഒഴുക്കിക്കളയാനും നമ്മൾ നിർബന്ധിതരായി.
ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും തുറന്നുകിടക്കുന്നു. ഇതിൽ നിന്നെല്ലാം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കേരളത്തിന്റെ ഒട്ടനവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും മുക്കിക്കളഞ്ഞു. സമാന്തരമായി സംഭവിച്ച ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരന്തത്തെ കൂടുതൽ ഭീകരമാക്കി. ഇതിനകം അനവധി ജീവനുകൾ പൊലിഞ്ഞു. അനേകംപേരെ കാണാതെയായി. ഗുരുതരമായ പരിക്കുകളോടെ നിരവധിപേർ ആശുപത്രികളിലായി. ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസക്ക്യാമ്പുകളിൽ അഭയംതേടി.
രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ നെടുമ്പാശ്ശേരി അടച്ചിടേണ്ടിവന്നു.മെട്രോ റെയിൽ ഗതാഗതം പൂർണ്ണമായി നിർത്തലാക്കി.റോഡ് ഗതാഗതം പലയിടങ്ങളിലും നിശ്ചലമായി.പാളങ്ങളിൽ മണ്ണിടിഞ്ഞതും വെള്ളം കയറിയതുംമൂലം ട്രെയിൻ ഗതാഗതവും താറുമാറായി.പൊലീസും ഫയർ ഫോഴ്സും ദുരന്തനിവാരണസേനയും സൈന്യവും സന്നദ്ധപ്രവർത്തകരും നാട്ടുകാരും എല്ലാം ചേർന്ന് രാപകലില്ലാതെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. അത്തരത്തിൽ കേരളത്തിന്റെ മുഴുവൻ ജീവിതചലനങ്ങളും തകിടം മറിച്ചു കൊണ്ടാണ് മഴ താണ്ഡവമാടിയത്. കണക്കാക്കാൻ കഴിയാത്ത നാശനഷ്ടങ്ങൾ. ഏറെ അധ്വാനവും സമ്പത്തും വേണ്ടുന്നതാണ് നമ്മുടെ ഉയർത്തെഴുന്നേൽപ്പ് .അതിനുവേണ്ടി നമ്മൾ ഒരുമിച്ചു പ്രവർത്തിക്കുകയാണ്.
വില്ലനായത് കേരളചരിത്രത്തിലെ റെക്കോർഡ് മഴ!
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിശക്തമായ ന്യൂനമർദ്ദം മൂലം കേരളത്തിൽ പെയ്തിറങ്ങിയത് അപ്രതീക്ഷിതമായ മഴയാണ്. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജൂൺ ഒന്നിനും ഓഗസ്റ്റ് പതിനാറിനുമിടയിൽ തെക്ക്പടിഞ്ഞാറൻ മൺസൂൺ കൊണ്ടുവന്നത് 2,227.67 മില്ലിമീറ്റർ മഴയാണ്.സാധാരണ ലഭിക്കേണ്ട മഴയുടെ മുപ്പത്തിയെട്ടു ശതമാനം അധികമാണിത്. 1924ലെ വെള്ളപ്പൊക്കം കൊണ്ടുവന്നത് 3368 മില്ലി മീറ്റർ മഴ ആയിരുന്നു .കേരളചരിത്രത്തിലെ റെക്കോർഡ് മഴ!
മൺസൂൺ മഴയെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് കേരളത്തിൽ പെയ്യുന്ന മഴയുടെ ശരാശരി ഉയരുന്നതായിട്ടാണ്. 2013ലാണ് അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും അധികം മഴപെയ്തത് അത് 2,561.2മില്ലിമീറ്റർ ആയിരുന്നു. ഭാവിയിൽ മഴയുടെ ലഭ്യത ഇത്തരത്തിൽ കൂടിവരാനുള്ള സാധ്യതയെ നാം ഗൗരവമായെടുക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് നാം നേരിടുന്ന മഴക്കെടുതി ഭാവിയിൽ എത്രത്തോളം കുറയ്ക്കാമെന്നും എങ്ങനെയെല്ലാം നമുക്ക് സുരക്ഷിതരാവാം എന്നുമാണ് ഈ പാഠങ്ങളിൽ നിന്നും നാം പഠിച്ചുതുടങ്ങേണ്ടത്
സോഷ്യൽ മീഡിയയിൽ നടക്കുന്നത് പരിസ്ഥിതി മൗലികവാദം
അതിനിടയിൽ പലതരം അതിശയോക്തികളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതിലെ ഏറെക്കുറെ ''അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന'' ഒന്നാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതാണ് കേരളം നേരിടുന്ന പ്രളയക്കെടുതിക്ക് കാരണമെന്നത്! പരിസ്ഥിതി മൗലികവാദികൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ പ്രചാരമാണ് ഇതിനു നൽകുന്നത്. മാധവ് ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ കേരളം കാലാവസ്ഥാപരമായി ഒരു സുരക്ഷിത സംസ്ഥാനമാകുമെന്ന് പറയുന്നത് കേവലം അതിശയോക്തിപരം മാത്രമല്ല മറിച്ച് പാരിസ്ഥിതിക അന്ധവിശ്വാസം കൂടിയാണ്! ഇക്കാര്യത്തിൽ 'പ്രമുഖരായ' പലരും പൊടിപ്പും തൊങ്ങലും ചേർത്തെഴുതിയ കുറിപ്പുകളും ലൈവ് വീഡിയോകളും കരച്ചിലുകളും സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രചരിക്കുന്നുണ്ട്. ചുരുക്കത്തിൽ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് നടപ്പാക്കപ്പെടാതെ പോയതിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയുടെ അരിശം ചെറുതല്ല.
ഈ പാരിസ്ഥിതിക അന്ധവിശ്വാസത്തെ കേട്ടപാടെ കേൾക്കാത്തപാടെ പല ആളുകളും വെള്ളംതൊടാതെ വിഴുങ്ങുകയാണ്. പ്രളയദുരിതത്തിൽ പെട്ടിരിക്കുന്ന സാധുജനതയെ അവർ കുറ്റവാളികളാക്കി. പുഴയുടേയും മഴയുടേയും ഡി.എൻ.എ ടെസ്റ്റ് നടത്തി കവിതകളെഴുതി! സത്യത്തിൽ മഴയും മാധവ് ഗാഡ്ഗിലും തമ്മിലെന്താണ് ബന്ധം? പ്രളയം വന്നത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് പെരുമൺ തീവണ്ടിയപകടം നടന്നത് ടൊർണാഡോ വീശിയടിച്ചിട്ടാണെന്ന് പറയുന്നപോലെ പരിഹാസ്യമായ കാര്യമാണ്. ലളിതമായി പറഞ്ഞാൽ 1924ലെ വെള്ളപ്പൊക്കത്തിന്റെ അതേ കാരണങ്ങൾ തന്നെയാണ് 2018ലെ പ്രളയത്തിനുമുള്ളത്.അതിശക്തമായ മഴ!
ഓർക്കുക 24ൽ പ്രകൃതി എത്ര സൗഹാർദപരമായിരുന്നു!
1924ൽ വെള്ളപ്പൊക്കത്തെക്കുറിച്ച് പറഞ്ഞും അറിഞ്ഞും കേട്ട അറിവുകളാണ് നമുക്കുള്ളത്. കേട്ടിടത്തോളം അതൊരു ഭീകരമായ അവസ്ഥയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തചിത്രം. എല്ലാം കുത്തിയൊലിപ്പിച്ച് അലറിയൊഴുകിയ പുഴകൾ അന്ന് കൊന്നുമുടിച്ചതിന് പ്രത്യേകിച്ച് കണക്കുകളില്ല. പുഴയോ മലയോ ''കയ്യേറിയവ''രായിരുന്നില്ല ആ ദുരന്തത്തിൽ പെട്ടവർ !അന്ന് പുഴകൾ ഒഴുകിയ വഴികളിൽ ഇന്നുള്ളത്ര തടസ്സങ്ങളില്ലായിരുന്നു. പുഴയെ തടയുന്ന മാലിന്യമലകളില്ലായിരുന്നു! ''പ്രകൃതിയെ ചൊടിപ്പിക്കാൻ'' കൂറ്റൻ ഫ്ളാറ്റുകളും ഷോപ്പിങ് കോംപ്ലക്സുകളുമില്ലായിരുന്നു. എന്നിട്ടും കരകവിഞ്ഞൊഴുകി! അന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വന്നപ്പോൾ 'കരിന്തിരിമല 'യെന്നൊരു മല തന്നെ ഒലിച്ചുപോയെന്ന് ചരിത്രം പറയുന്നു. ഏതാണ്ട് മൂന്നാഴ്ചകൾ പെയ്തു തകർത്ത ആ മഴ കേരളത്തിന്റെ ജനജീവിതത്തെ തകർത്തുടച്ചു.
പട്ടിണിയും പരിവട്ടവും കൊണ്ട് ആളുകൾ ഏറെക്കാലം നട്ടം തിരിഞ്ഞു. ഏതാണ്ട് തൊണ്ണൂറ്റിന്നാലാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെ അന്തരീക്ഷം ഇന്നത്തേതുമായി നോക്കുമ്പോൾ എത്രയോ ''പ്രകൃതി സൗഹാർദ്ദപരമായിരുന്നു!'' എന്നിട്ടും ആ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടു. കാരണം മറ്റൊന്നുമായിരുന്നില്ല അന്ന് കേരളത്തിൽ പെയ്തത് റെക്കോഡ്് മഴയായിരുന്നു!
അങ്ങനെ സർവ്വസംഹാരിയാവാൻ കഴിയുന്ന മഴയെ എല്ലാ കാലത്തും നാം പ്രതീക്ഷിക്കേണ്ടതുണ്ട് .അതിനെ എങ്ങനെയെല്ലാം നേരിടണം എന്ന് പഠിക്കേണ്ടതുണ്ട്. പ്രകൃതിയെ നേരിട്ടും കീഴടക്കിയും വെല്ലുവിളിച്ചുമാണ് മനുഷ്യൻ എല്ലാക്കാലവും എവിടെയും ജീവിച്ചത്.ഈ കുറിപ്പ് ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകളെ കുറിച്ചുള്ള വിലയിരുത്തലല്ല. മറിച്ച് മൺസൂൺ മഴയുടെ പ്രതിഭാസങ്ങളെ പാരിസ്ഥിതിക അന്ധവിശ്വാസങ്ങൾ കൊണ്ട് മറച്ചുവയ്ക്കുകയും ആ മേഖലയിൽ നടക്കേണ്ടതായിട്ടുള്ള പഠനങ്ങളെയും ചർച്ചകളെയും വഴിതെറ്റിച്ചുവിടുന്നതിനെക്കുറിച്ചുമാണ്. ഈ മഴക്കെടുതിയിൽ വലയുന്നവരോട് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് എന്ന് പറഞ്ഞുപരത്തുന്നവരോട് ചോദിക്കാനുള്ളത്, കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും മാധവ് ഗാഡ്ഗിലും തമ്മിൽ എന്താണ് ബന്ധമെന്നാണ്?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്