വഞ്ചകനായ അർണാബ് ഗോസ്വാമി മാദ്ധ്യമപ്രവർത്തനത്തിന് അപവാദം; സത്യം പറയേണ്ടവർ തന്നെ സത്യം വളച്ചൊടിക്കുന്നു: ജെഎൻയു പ്രൊഫസർ പർണാൽ ചിർമുലെയ്ക്കു പറയാനുള്ളത്
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തനത്തിന് അർണാബ് ഗോസ്വാമി അപവാദമാണെന്ന് ജെഎൻയു പ്രൊഫസർ പർണാൽ ചിർമുലെ. സത്യം പറയേണ്ടവർ തന്നെ സത്യം വളച്ചൊടിക്കുകയാണ് ഉണ്ടായതെന്നും അർണാബിനെപ്പോലുള്ള മാദ്ധ്യമപ്രവർത്തകർ സത്യം വളച്ചൊടിക്കാൻ കൂട്ടുനിൽക്കുന്നതു ശരിയല്ലെന്നും ചിർമുലെ പറഞ്ഞു.
രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങൾ കലാലയത്തിനുള്ളിൽ കേട്ടൂവെന്ന് പറഞ്ഞ് അത് ആര് വിളിച്ചതെന്നോ, എന്തിനു വിളിച്ചതെന്നോ അന്വേഷിക്കാതെ കൈയിൽ കിട്ടിയ വിദ്യാർത്ഥികളെയെല്ലാം തല്ലിച്ചതക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിൽ അടക്കുകയും ചെയ്യുന്ന കാഴ്ചകൾ നമ്മൾ കണ്ടു കഴിഞ്ഞു. സത്യം പറയേണ്ടവർ തന്നെ സത്യങ്ങളെ വളച്ചൊടിക്കുകയും മൂടി വക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ നമ്മൾ കാണുന്നതെന്നും ചിർമുലെ വ്യക്തമാക്കി.
നമ്മൾ മാദ്ധ്യമ വിചാരണയോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സത്യമെന്ന് പ്രശ്നത്തിനുള്ളിൽ നിന്ന് കാണുന്ന എന്നെപ്പോലെയുള്ളവർ മാദ്ധ്യമങ്ങളുടെ ഈ തെറ്റായ വിചാരണയുടെ വരുംവരായ്കകളെ കുറിച്ചു ചിന്തിച്ചു പോവുകയാണ്. ഇന്ത്യയിലെ ഏറ്റവും മഹത്തായ കലാലയത്തെ അടച്ചു പൂട്ടാനും അവിടുത്തെ വിദ്യാർത്ഥികളെ ജയിലറക്കുള്ളിൽ ആക്കാനും ബാക്കിയുള്ളവരുടെ രക്തം തെരുവിൽ ഒഴുക്കാനും വേണ്ടിയാണ് മാദ്ധ്യമങ്ങൾ നിലകൊള്ളുന്നത് എന്ന് തോന്നുന്നു.
മാദ്ധ്യമങ്ങളെ പലരും തള്ളിപ്പറയുമ്പോഴും അവർ രാജ്യത്തു ജനാധിപത്യ വ്യവസ്ഥ നിലനിൽക്കാൻ ആവശ്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ. അതുകൊണ്ട് തന്നെയാണ് മാദ്ധ്യമപ്രവർത്തകർ ധർമം മറക്കുന്നു എന്ന് വെളിപ്പെടുമ്പോൾ നമ്മൾ ഭയക്കുന്നതും. ഭരണസംവിധാനത്തിനെതിരെ ന്യായമായ ശബ്ദം ഉയരുമ്പോൾ അതിനെ ക്രിമിനൽ നടപടിയായി കാണിക്കാൻ മാദ്ധ്യമപ്രവർത്തകർ തുനിയുന്നതെന്തിനാണ്.
ടൈംസ് നൗവിലെ അർണബ് ഗോസ്വാമി എന്ന മാദ്ധ്യമപ്രവർത്തകൻ വിചാരിച്ചപ്പോൾ എത്ര പെട്ടെന്നാണ് ഒരു സത്യത്തെ വളച്ചൊടിക്കാൻ സാധിച്ചത്. അയാളുടെ ആദ്യത്തെ ചോദ്യം തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കത്തക്കത് ആയിരുന്നു. ഉദാഹരണത്തിന്; എന്തുകൊണ്ട് കനയ്യ കുമാർ വിദ്യാർത്ഥികളെ രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിൽ നിന്നും തടഞ്ഞില്ല? എല്ലാവർക്കും എബിവിപി സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. ജെഎൻയുവിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്ന നിലയിൽ അവിടെയുണ്ടായ സംഘർഷഭരിതമായ അന്തരീക്ഷം ശാന്തമാക്കുന്നതിനായാണ് കനയ്യ കുമാറും സുഹൃത്തുക്കളും അവിടെ എത്തിയത്. കനയ്യ നടത്തിയ പ്രസംഗം തന്നെ ഇതിനു തെളിവാണ്. ഇവിടെ 124 (A) പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം ബാധകമാവില്ല എന്ന് അർണബ് എന്തുകൊണ്ട് അധികാരികളോട് ചോദിച്ചില്ല. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ.
കനയ്യയെ അർണബ് ദേശവിരോധി, ദേശഭക്തി ഇല്ലാത്തവൻ, വിഘടനവാദി എന്നിങ്ങനെയാണ് ആ ചർച്ചയിൽ ഉടനീളം വിളിക്കുന്നത്. ഒരു വർഷം മുൻപ് പ്രിയ പിള്ളയുടെ കേസിലും അർണബ് ഇതേ നിലപാടാണ് എടുത്തത്. അന്ന് പൗരാവകാശ സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ പ്രകടനത്തെയും പ്രശസ്തരായ സ്ത്രീപക്ഷ വാദികളും, വക്കീലന്മാരും ഒപ്പിട്ടു നൽകിയ പരാതി കത്തിനെയും അർണബ് ഇതേ രീതിയിൽ വളച്ചൊടിച്ച് അധിക്ഷേപിച്ചിരുന്നു.
ജെഎൻയു വിഷയത്തിൽ നടന്ന ചർച്ചകളിൽ അർണബ് ആകെ അടങ്ങിയിരുന്നത് ബിജെപിയുടെ സംബിത് പത്ര സംസാരിച്ചപ്പോൾ മാത്രമാണ്. അയാൾ ഷബ്നം ലോണെയും, സബാ നഖ്വിയെയും, വാരിസ് പത്താനെയും 'ഭാരത് മാതാ കി ജയ്' വിളിക്കുവാൻ ആക്രോശിച്ചപ്പോൾ പോലും അർണബ് മൗനം പാലിച്ചു. ജെഎൻയുവിൽ ഉള്ളവർ മുഴുവൻ നുഴഞ്ഞുകയറ്റകാരാണെന്നുള്ള അർണബിന്റെ അടിസ്ഥാന രഹിതവും വിനാശകരവുമായ പ്രസ്താവന വലിയ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കും.
എന്താണ് ഡൽഹിയിൽ സംഭവിച്ചത്. അവിടെ വിദ്യാർത്ഥികളെ മാത്രമാണോ ഉപദ്രവിച്ചത്? ജെഎൻയുവിൽ പഠിക്കുന്ന വിദ്യാർത്ഥി എന്നു തോന്നിയ യുവാക്കളെയെല്ലാം അവർ തല്ലിച്ചതച്ചു, പട്യാല ഹൗസിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയെ ഫോണും എല്ലും തകർക്കും എന്ന് ഭീഷണിപ്പെടുത്തി. കനയ്യ കുമാറിന്റെ നീതി ഉറപ്പാക്കാൻ എത്തിയ അദ്ധ്യാപകരെ വക്കീൽ വേഷധാരികൾ തല്ലിച്ചതച്ചു, ഒരു സിപിഐ പ്രവർത്തകനെ ബിജെപി എംഎൽഎ ഒപി ശർമ ചവിട്ടി മെതിച്ചു. തിങ്കളിനും ചൊവ്വയ്ക്കുമിടയിൽ കാര്യങ്ങൾ തിരിഞ്ഞു. പൊലീസ് നോക്കിനിൽക്കെ കോടതിക്കുള്ളിൽ ഒരു മാദ്ധ്യമപ്രവർത്തകനെ തല്ലി. ചൊവ്വാഴ്ചയോടെ മാദ്ധ്യമപ്രവർത്തകർ അവർക്കെതിരെയുള്ള കയ്യേറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. മാദ്ധ്യമപ്രവർത്തകരുടെ സത്യസന്ധതയും ധീരതയും മറക്കാനാവില്ല. സത്യങ്ങൾ പുറത്തു കൊണ്ട് വരുന്നതിനു വേണ്ടിയും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിന് വേണ്ടിയും അവർ ചെയ്ത ത്യാഗങ്ങളും നേരിട്ടിട്ടുള്ള വെല്ലുവിളികളും നമ്മൾ മറക്കരുത്. അടിച്ചമർത്തപ്പെട്ടവന്റെയും അപരിഷ്കൃതന്റെയും ശബ്ദം മാദ്ധ്യമപ്രവർത്തകരിലൂടെയാണ് പുറം ലോകം കേട്ടിട്ടുള്ളത്. എന്തിനു ദൂരേക്ക് പോണം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു അത്തരം പത്രപ്രവർത്തകർ.
ദ്വാരകാനാഥ് ഗാംഗുലിയുടെ 1886 87 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം. ബ്രിട്ടീഷുകാർ അസ്സമിൽ നടത്തിയിരുന്ന അടിമക്കച്ചവടത്തിന്റെ വാർത്ത പുറത്തു കൊണ്ട് വരാനും അത് നിർത്തലാക്കാനും അദ്ദേഹം കാണിച്ച ധീരതയും, നേരിട്ട ദുർഘടങ്ങളും ഇന്നും ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. അത്തരം പത്രപ്രവർത്തകർക്കിടയിലെ വഞ്ചകനാണ് അർണബ്.
അർണബിനെ പോലെയുള്ള മാദ്ധ്യമ പ്രവർത്തകർ മാത്രമല്ല ഇതൊക്കെ ചെയ്യുന്നത്. ഞാൻ ഇതെഴുതുമ്പോൾ തന്നെ സമരമുഖത്തുള്ള പല വിദ്യാർത്ഥികളുടെയും പോസ്റ്ററുകൾ നഗരത്തിന്റെ നാനാഭാഗത്തും ഒട്ടിക്കപ്പെടുന്നുണ്ട്. ആ പോസ്റ്ററുകളിൽ കാണുന്നവരെ കയ്യിൽ കിട്ടിയാൽ നാട്ടുകാർ തന്നെ തല്ലിക്കൊല്ലാൻ വേണ്ടി. നാളെയുടെ ലോകത്തിന്റെ സ്വപ്നമായ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും മുഖത്താണ് അർണബ് കരി വാരി തേച്ചത്. ഇവരിൽ ആരാണ് യഥാർത്ഥ ദേശവിരോധി എന്നാണ് ഇപ്പോൾ എന്റെ ചോദ്യം. ഫാസിസം നടപ്പിലാക്കാനായി യുവത്വത്തെ ബലികൊടുക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും വളർന്നു വരുന്നു. ഇതിനെല്ലാം കാരണക്കാരൻ ആരെന്ന ചോദ്യത്തിന് ഇന്നെന്റെ ഉത്തരം അർണബ് ഗോസ്വാമി എന്നാണെന്നും ചിർമുലെ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍