ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ ആഘോഷമാക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ട് കേരളത്തിലെ അക്രമങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോൾ അസഹിഷ്ണുക്കളാവുന്നത്? ഞങ്ങൾ മലയാളികൾക്കും ചിലതു പറയാതെ വയ്യ ഷാനി പ്രഭാകർ: ജിതിൻ ജേക്കബിന്റെ ലേഖനം
ജിതിൻ ജേക്കബ്
കഴിഞ്ഞ ദിവസം മലയാള മനോരോമയുടെ ചീഫ് എഡിറ്റർ ഉൾപ്പെടെയുള്ള ഉന്നതർ പങ്കെടുത്ത മനോരമയുടെ തന്നെ ഒരു ചടങ്ങിൽ ബഹുമാനപെട്ട അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ ' മാധ്യമ പ്രവർത്തകൻ സത്യസന്ധരായിരിക്കണം, മാധ്യമ പ്രവർത്തകർ വാർത്തകൾ സൃഷ്ടിക്കുന്നവരായിരിക്കരുത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ മാത്രമായിരിക്കണം'. ഈ വാർത്ത വന്നത് മനോരമ പത്രത്തിൽ തന്നെയാണ്.
സാമൂഹിക മാധ്യമങ്ങളിൽ ഒരാൾക്ക് എന്തും കുറിക്കാം. അത് അവരവരുടെ അഭിപ്രായങ്ങൾ മാത്രമാണ്. പക്ഷെ ഒരു മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ പ്രവർത്തക എന്നത് ഒരിക്കലും ഒരു പക്ഷത്തോടും ചായ്വ് പ്രകടിപ്പിക്കരുത് എന്നൊക്കെയാണ് മാധ്യമ വിദ്യാർത്ഥികളെ പഠിപ്പിച്ചു വിടുന്നത്.
വിഷയത്തിലേക്കു വരാം:
കഴിഞ്ഞ ദിവസം മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത പറയാതെ വയ്യ എന്ന വാർത്താധിഷ്ഠിത പരിപാടി കണ്ടു. ഷാനി പ്രഭാകർ എന്ന അവതാരകയുടെ രാഷ്ട്രീയവും, നിഷ്പക്ഷതയും, ധർമ്മനീതിയും (Integrtiy) എന്താണെന്നും, എത്രമാത്രമുണ്ടെന്നും ആ പരിപാടി കാണുന്ന എല്ലാവർക്കും മനസിലാകും. സഖാവ് ഷാനി പ്രഭാകറിന്റെ രാഷ്ട്രീയമല്ല മനോരമ ചാനൽ കാണുന്ന പ്രേക്ഷകരെ കാണിക്കേണ്ടത്.
കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതാണ് സഖാവ് ഷാനി പ്രഭാകറിനെ ചൊടിപ്പിച്ചത്. കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നു, മലയാളികളെ ആകെ അപമാനിക്കുന്നു, പാർലമെന്റിൽ ബിജെപി നേതാക്കൾ കള്ളം പറയുന്നു എന്നൊക്കെയാണ് സഖാവിന്റെ പരാതികൾ... താലിബാനും, ഐഎസ് ഭീകരരും ഒക്കെ പേടിച്ചുപോകുന്ന രീതിയിൽ മനുഷ്യനെ കൊല്ലുമ്പോൾ രാജ്യം അതിനെക്കുറിച്ച് ചർച്ച ചെയ്യും സഖാവെ.
ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ കേരളത്തിലെ മാധ്യമങ്ങൾക്കു ആഘോഷമാക്കാം. അത് മലയാള മാധ്യമങ്ങളുടെ അവകാശം!. ട്രെയിനിൽ സീറ്റ് തർക്കത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ (ദേശീയ മാധ്യമങ്ങളിലെ ദേശാഭിമാനിയായ ഹിന്ദു പത്രം തന്നെ റിപ്പോർട്ട് ചെയ്ത വാർത്തയാണിത്) ബീഫ് വിഷയമാക്കി കേരളത്തിലെ മാധ്യമങ്ങൾക്കു ചർച്ച ചെയ്യാം. അതും മലയാള മാധ്യമങ്ങളുടെ അവകാശം!. കേരളത്തിൽ ദളിത് പീഡനങ്ങളും മറ്റും നടക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്കു അത് കണ്ടില്ല എന്ന് നടിക്കാം. തും മാധ്യമങ്ങളുടെ അവകാശം!.
കോയമ്പത്തൂരിൽ ഫാറൂഖ് എന്ന യുവാവിനെ മതഭ്രാന്തന്മാർ കൊന്നപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ അനങ്ങിയില്ല. കൽബുർഗിയുടെ കാര്യം മാത്രം മലയാള മാധ്യമങ്ങൾ അറിഞ്ഞു. കഴിഞ്ഞ ദിവസം തസ്ലിമ നാസറിന് എന്ന ലോകപ്രശസ്ത എഴുത്തുകാരി മത തീവ്രവാദികളുടെ ഭീഷണികരണം അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാൻ കഴിയാതെ മടങ്ങി പോകേണ്ടി വന്നു. അതും മലയാള മാധ്യമങ്ങൾക്കു വിഷയമല്ല.
നിങ്ങൾ കേരളത്തിലെ സിഐടിയു മാധ്യമങ്ങൾക്കുള്ള അതെ അവകാശം തന്നെയാണ് ദേശീയ മാധ്യമങ്ങൾക്കുമുള്ളതു. ദേശീയ മാധ്യമങ്ങൾ ഏതൊക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യണം, എന്ത് ചർച്ച ചെയ്യണം എന്നത് സഖാവ് ഷാനി പ്രഭാകർ തീരുമാനിക്കേണ്ട. കൈരളി ചാനലിനും, റിപ്പോർട്ടർ ചാനലിനും സി.പി.എം ന്റെ വായായി എന്തും പ്രചരിപ്പിക്കാം. അതിലൊന്നും സഖാവ് ഷാനി അധാർമികത കാണുന്നില്ല. ഇന്നലെ വരെ സിപിഎമ്മിന്റെ വയായിരുന്ന എൻഡിടിവി എന്ന ദേശീയ മാധ്യമവും കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചർച്ചകൾ നടത്തിയപ്പോൾ ബിജെപി അനുകൂലമായി!
ബിജെപി അംഗങ്ങൾ പാർലമെന്റിൽ കള്ളം പറയുന്നു എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? കള്ളമാണ് പറഞ്ഞതെങ്കിൽ ഏതൊരംഗത്തിനും അവകാശ ലംഘന നോട്ടീസ് കൊടുക്കാവുന്നതാണെന്ന് 7th ക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ചത് മറന്നുപോയോ? എന്തെ ഇതുവരെ ആരും അവകാശലംഘനത്തിനു നോട്ടീസ് നൽകിയില്ല?
ബിജെപി അസത്യം പ്രചരിപ്പിക്കുന്നു എന്നാണ് സഖാവ് ഷാനിയുടെ മറ്റൊരു പരാതി. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർ, ന്യൂനപക്ഷക്കാരെ തല്ലികൊല്ലുന്നവർ വലിയ അഹിംസ കാണിക്കുന്നു എന്നാണ് ബിജെപി യെ കുറിച്ച് ഷാനി സഖാവ് പറയുന്നത്. ആൾക്കൂട്ട കൊലയെ ആരും അപലപിച്ചിട്ടില്ല എന്നൊക്കെ തട്ടിവിട്ടു. സഖാവ് ഷാനി ഒരു കാര്യം ഓർക്കണം, നിങ്ങൾ എത്ര നുണകൾ പറഞ്ഞാലും ഇന്നത്തെകാലത്തു നില നിൽക്കില്ല. ഇന്ത്യൻ പ്രധാന മന്ത്രി ആൾക്കൂട്ട കൊലയെ അപലപിച്ചതും അതിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാങ്ങളോട് ആവശ്യപ്പെട്ടതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ ഈ നുണകൾ അടിച്ചുവിടുന്നത്.
മാവോയിസ്റ്റുകൾ നടത്തുന്ന കൂട്ടക്കൊലയുടെ പേരിൽ ആരെങ്കിലും സിപിഎമ്മിനെ കുറ്റം പറഞ്ഞിട്ടുണ്ടോ? ന്യൂനപക്ഷ സമുദായത്തിന് നേരെ ഒരാക്രമണം നടന്നാൽ ആ ആക്രമണം നടത്തിയ ആളുകൾ ഹിന്ദു സമുദായം ആണെങ്കിൽ അത് ബിജെപി നടത്തിയ അക്രമമായി എങ്ങനെയാണ് കരുതുന്നത്? ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ബിജെപിക്കാരാണോ?
നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണോ ഷാനി ഇന്ത്യയിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളത്? 1947 മുതൽ 2014 വരെ ഇന്ത്യ മഹാരാജ്യത്തു കലാപങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേ? വലിയ മതേതരത്വം വിളമ്പുന്ന ലാലുപ്രസാദ് യാദവിനെപ്പോലുള്ള ആളുകളൊക്കെ വർഗീയ കലാപങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇന്ത്യയിലെ ജനം കണ്ടതാണ്. സിഖ് കൂട്ടക്കൊലയും, ആയിരക്കണക്കിന് വർഗീയ കലാപങ്ങളും, എന്തിനു കേരളത്തിൽ നടന്നിട്ടുള്ള പൂന്തുറ കലാപവും ഒക്കെ നരേന്ദ്ര മോദി വന്നതിനു ശേഷമാണോ ഉണ്ടായത്?
വർഗീയ ദ്രുവീകരണം നടത്തിയാണ് ബിജെപി അധികാരത്തിൽ വന്നത് എന്ന് ആരോപിക്കുന്ന ഷാനി ഒരു കാര്യം മനസിലാക്കണം. അങ്ങനെയായിരുന്നെകിൽ 1990 കളിൽ അദ്വാനി രഥയാത്ര നടത്തിയത് മുതൽ ബിജെപി ഇന്ത്യ മഹാരാജ്യം ഭരിച്ചേനെ. നരേന്ദ്ര മോദി പാർലമെന്റിന്റെ ഓട് പൊളിച്ചു വന്നതല്ല. ഇന്ത്യയിലെ ജനം തിരഞ്ഞെടുത്തതാണ്. 33% പേരല്ലേ ബിജെപിക്കു വോട്ട് ചെയ്തു എന്ന് ഷാനി പറയുമ്പോൾ തിരിച്ചു ചോദിക്കട്ടെ 99% ജനങ്ങളും തള്ളിക്കളഞ്ഞ പാർട്ടിക്കുവേണ്ടിയായാണ് ഷാനി മുട്ടിലിഴയുന്നതു. ഇന്ത്യയിൽ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് സ്വാതന്ത്ര്യാനതാരം 50% വോട്ട് ഒരു തിരഞ്ഞെടുപ്പിൽ കിട്ടിയിട്ടുള്ളത്?
കേരളത്തിലെ അക്രമങ്ങളെ പെരുപ്പിച്ചു കാട്ടുന്നു എന്ന് ഷാനി പറയുന്നതിന്റെ കണക്കു ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങളുടെ കണക്കുമായാണ് താരതമ്യം ചെയ്യുന്നത്. 22 കോടി ജനതയും 75 ജില്ലകളുമുള്ള ഉത്തർ പ്രദേശിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തിലേക്കാൾ കൂടുതലാണെന്നു അടിച്ചു വിടുമ്പോൾ ഒന്നോർക്കണം കേരളത്തിലെ ജനസംഘ്യ വെറും മൂന്നര കോടി മാത്രമാണെന്ന്.
കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആർഎസ്എസ് മുറവിളികൂട്ടുന്നു. രാജ്യം അപകടത്തിലേക്ക്, ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു എന്നൊക്കെ താങ്ങുന്നത് കണ്ടു. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി നരേന്ദ്ര മോദിയല്ല. കേരളത്തിലേതുൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പല കാര്യങ്ങൾ ചൂണ്ടികാണിച്ചു പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കാര്യവും 8വേ ക്ലാസ്സിലെ പാഠപുസ്തകത്തിൽ വായിക്കാൻ സാധിക്കും. രാഷ്ട്രപതി ഭരണം എന്നത് ഇന്ത്യൻ ഭരണഘടനയിൽ തന്നെ പറയുന്ന കാര്യമാണ്. അംബേദ്ക്കറാണ് അതിന്റെയും ശില്പി. അത് നരേന്ദ്ര മോദി എന്ന ഭരണാധികാരി സൃഷ്ടിച്ചതല്ല. അതുകൊണ്ടു ഭരണഘടനയെ കൂട്ടുപിടിച്ചു കള്ളം പറയാൻ ശ്രമിക്കേണ്ട.
ദളിതരും ന്യൂനപക്ഷങ്ങളും ഭീതിയിൽ, ജനാധിപത്യത്തിന്റെ ദുർവിധി എന്നൊക്കെ പുലമ്പുന്നത് കണ്ടു. ഈ ദളിതരും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ സ്വാതന്ത്ര്യം നേടി 67 കൊല്ലത്തിനുശേഷവും മാറിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നരേന്ദ്ര മോദിക്കാനോ? ദളിതൻ എന്നും ദളിതനായും ന്യൂനപക്ഷക്കാരൻ എന്നും അടിച്ചമർത്തപ്പെട്ടവനായും കഴിയേണ്ടത് ഇന്ത്യ രാജ്യം ഇത്രയും കാലം ഭരിച്ചു മുടിച്ചവരുടെ ആവശ്യമായിരുന്നു. ഇപ്പോൾ നിങ്ങളെപോലുള്ളവരുടെയും. ജനത്തെ ദളിതരായും ന്യൂനപക്ഷങ്ങളായും വിഭജിച്ചു തമ്മിലടിപ്പിച്ചു അവരെ എന്നും താഴെത്തട്ടിൽ നിലനിർത്തുക എന്ന തന്ത്രം ഇനിയും വിലപ്പോകില്ല സഖാവെ.
ഇഫ്താർ വിരുന്നു സംഘടിപ്പിക്കുക അല്ലാതെ നിങ്ങൾ എന്താണ് മുസ്ലിങ്ങൾക്ക് ഇത്രയുംകാലം ചെയ്തത് എന്ന് ഒരു മുസ്ലിം മൗലവി ദേശീയ ചാനൽ ചർച്ചക്കിടെ സി.പി.എം നേതാവിനോട് ചോദിച്ചപ്പോൾ നേതാവിന്റെ ഫ്യൂസ് പോയത് രാജ്യം കണ്ടതാണ്. പ്രധാനമന്ത്രിയുടെ സ്വന്തക്കാരൻ ഇന്ത്യൻ രാഷ്ട്രപതിയായി പോലും. ബിജെപി രാജ്യം ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ സ്വന്തക്കാരനെ അല്ലാതെ ക്ലച് ഊരിയുടെ കുഞ്ഞമ്മയുടെ മകനെ രാഷ്ട്രപതിയാക്കുമോ? ഇന്ത്യയിൽ ഇന്നുവരെയുണ്ടാ രാഷ്ട്രപതിമാരിൽ ആരും രാഷ്ട്രീയക്കാരായിരുന്നില്ലല്ലോ അല്ലെ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ കക്ഷികൾ പോലും ബിജെപി സ്ഥാനാർത്ഥിക്കു വോട്ട് ചെയ്തെങ്കിൽ അവർക്കു ബിജെപി സർക്കാരിനോടുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 15 കോടി രൂപ അമിത് ഷാ വാഗ്ദാനം ചെയ്തു എന്നാണ് സഖാവ് ഷാനി മാലോകരെ അറിയിച്ചത്. എവിടുന്നുകിട്ടി ഈ വെളിപാട്? ഇനി അമിത് ഷാ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നുതന്നെ ഇരിക്കട്ടെ, കോടികൾ കൊടുത്താൽ മറിയുന്നവരാണ് കോൺഗ്രെസ് നേതാക്കൾ എന്നതിൽ ഷാനി സഖാവ് അധാർമികത ഒന്നും കാണുന്നില്ലേ?
കേന്ദ്ര സർക്കാർ ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നു, കർണാടക കോൺഗ്രസ് മന്ത്രിയുടെയും, 'മതേതരനായ' ലാലു പ്രസാദ് യാദവിന്റെയും വീടുകളിലെ റെയ്ഡ് അതിനു ഉദ്ദാഹരണമാണ് എന്നാണ് സഖാവിന്റെ ആരോപണം. വെറും കര്ഷകനായിരുന്ന കര്ണകയിലെ ആ മന്ത്രി ഇന്ന് എങ്ങനാ 500 കോടി രൂപയുടെ ആസ്തി നേടിയത്? റെയ്ഡിൽ കണ്ടെത്തിയ കോടികളെക്കുറിച്ചും സഖാവിനു കുണ്ഠിതം ഒന്നും ഇല്ലേ?.
ആരാ ഈ ലാലു പ്രസാദ് യാദവ്? അഴിമതികേസിൽ കോടതി ശിക്ഷിച്ച അവതാരം. അയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് ഷാനി സഖാവിനു പിടിച്ചില്ല.
ബിഹാറിലെ ജനാധിപത്യത്തെ ബിജെപി അട്ടിമറിച്ചു എന്ന് പറയുന്ന ഷാനി സഖാവ് ഒന്നോർക്കണം അഴിമതികേസിൽ കോടതി ശിക്ഷിച്ച ലാലുപ്രസാദ് യാദവ് എന്ന ക്രിമിനൽ നയിച്ച സഖ്യം ബിഹാർ ഭരിച്ചപ്പോൾ സഖാവിന്റെ ധാർമിക ചേതോവികാരം എവിടെപോയിരുന്നു?
ഇനി ഏറ്റവും മാസ്മരിക ഐറ്റം. രാഹുൽ ഗാന്ധിയെ ബിജെപിക്കാർ ആക്രമിച്ചു. സീതാറാം യെച്ചൂരിയെ 'ക്രൂരമായി ആക്രമിച്ചു '. നോട്ട് ദി പോയിന്റ് ക്രൂരമായി ആക്രമിച്ചു... രാഹുൽ ഗാന്ധിയെ ആക്രമിച്ച ബിജെപി ക്കാരനെ കയ്യിൽ കിട്ടിയാൽ ആദ്യം അടിക്കുക അമിത് ഷാ ആയിരിക്കും എന്ന് തീർച്ച. രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചു രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നാൽ ഏറ്റവും ബാധിക്കുക ബിജെപി യുടെ വളർച്ചയെ ആയിരിക്കുമെന്ന് ഷാ ക്കറിയാം.
യെച്ചൂരിയെ ക്രൂരമായി ആക്രമിച്ചു എന്നൊക്കെ പറയാൻ മാത്രം അത്രയ്ക്ക് തരം താണോ നിങ്ങൾ? ആ സംഭവത്തിന് ശേഷം യെച്ചൂരി തന്നെ വാർത്ത സമ്മേളനം നടത്തി പറഞ്ഞതാണ് തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന്. മൂത്ത അന്തം കമ്മി റിപ്പോർട്ടർ പ്രശാന്ത് കുരുവംശവും അത് ശരിവെച്ചതാണ്.
ഇതിൽ പറഞ്ഞിട്ടുള്ള കള്ളത്തരണങ്ങൾക്കും, തെറ്റിദ്ധരിപ്പിക്കലിനുമെതിരെ പരാതിനൽകിയാൽ സഖാവും, സഖാവിന്റെ ചാനലും കുടുങ്ങുമെന്ന് തീർച്ച. പക്ഷെ അങ്ങനെ ആരും ചെയ്യരുത് എന്നാണ് എന്റെ അഭ്യർത്ഥന. കാരണം ഒരു മാധ്യമ പ്രവർത്തക എങ്ങനെയായിരിക്കരുത് എന്ന് മാധ്യമ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുക്കാൻ ഏറ്റവും നല്ല ഉദ്ദാഹരണമാണ് ഷാനി പ്രഭാകർ.
കൂടുതൽ ഒന്നും പറയുക്കുന്നില്ല. ഇനിയും പറഞ്ഞാൽ സംഘ്പരിവാറുകാർ എന്നെ തെറിവിളിക്കുന്നെ എന്നും പറഞ്ഞു കരഞ്ഞുകൂവും. അതുകൊണ്ടു തല്ക്കാലം നിര്ത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്