വരാൻ പോകുന്ന നൂറ്റാണ്ടുകളിൽ നരേന്ദ്രഭായ് മോദി എന്ന നാമം ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ എന്നന്നേക്കുമായി കുറിക്കപ്പെടാൻ പോകുന്നു;ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി; പി ബി ഹരിദാസൻ എഴുതുന്നു
ഹരിദാസൻ പി ബി
പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം പ്രധാന പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ബഹിഷ്‌കരിച്ചിരിക്കുന്നു. തൃണമൂൽ കൊണ്‌ഗ്രെസ്സും എഎപിയും കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും അടക്കം 19 പാർട്ടികൾ ഉൽഘാടനം ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുതിയ പാർലിമെന്റ് ഉത്ഘാടനം എന്തുകൊണ്ട് പ്രെസിഡൻഡ്‌നെ കൊണ്ട് ചെയ്യുക്കുന്നില്ല എന്നതാണ് ശ്രീ രാഹുൽ ഗാന്ധിയുടെ ചോദ്യം. ആ ശ്രേഷ്ഠകർമ്മം ചെയ്യേണ്ടത് രാജ്യതലവൻ സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
'തറക്കല്ലിട്ടതും ദേശീയ ചിഹ്നം സ്ഥാപിച്ചതും ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കുന്നതുമെല്ലാം പ്രധാനമന്ത്രിതന്നെയാണ്. ആദിവാസി സമൂഹത്തിൽനിന്നുള്ള രാഷ്ട്രപതി നമുക്കുണ്ട്. ർലമെന്റിന് തറക്കല്ലിടേണ്ടതും ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കേണ്ടതുമെല്ലാം രാഷ്ട്രപതിയായിരുന്നു'' എന്ന് ശ്രീ യെച്ചൂരി പറയുന്നു. മാധ്യമങ്ങൾ മുഴുവൻ പക്ഷം ചേർന്നുകൊണ്ട് മുൻകാല സമാന രീതികൾ ഉദ്ധരിച്ചുകൊണ്ട് അവരവരുടെ നിലപാടുകൾ എഴുതുന്നു. എന്നാൽ ഇതൊന്നുമല്ല അടിസ്ഥാന കാരണം. ''എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം' സുപ്രീം കോടതി നിരീക്ഷിച്ചു. ഇവിടെ കാതലായ, അന്തർലീനമായ എല്ലാവരും പറയാതെ പറയുന്ന അടിസ്ഥാന കാരണം, ശ്രീ നരേന്ദ്ര മോദി സൻസദ് ഭവൻ ഉൽഘാടനം ചെയ്യുന്നതിനോടുള്ള എതിർപ്പുകൾക്ക് കാരണം വേറൊന്നാണ്.
ഇവരെല്ലാവരും ഇവിടെ പറയാതെ പറയുന്ന അടിസ്ഥാന കരണമെന്തെന്നാൽ അത് ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റേതായ ഇടം ആർക്കും മായ്ച്ചുകളയാൻ കഴിയാത്തവണ്ണം ആലേഖനം ചെയ്ത് ഉറപ്പിക്കുന്നു എന്നതാണ്. അത് ഉൾകൊള്ളാൻ പലർക്കും കഴിയുന്നില്ല. വരാൻ പോകുന്ന പതിറ്റാണ്ടുകളിൽ നൂറ്റാണ്ടുകളിൽ നരേന്ദ്രഭായ് മോദി എന്ന നാമം ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ എന്നന്നേക്കുമായി കുറിക്കപ്പെടാൻ പോകുന്നു. അതിനോടുള്ള കെറുവിക്കലാണ്, അതിന്റെ പ്രതിഫലനങ്ങളാണ് ഈ കേൾക്കുന്നതെല്ലാം.
Constitutional impropriety എന്നതൊക്കെ ഒരു പേച്ചു് മാത്രം. പക്ഷെ എന്തുചെയ്യാം വെതർ യു ലൈക്ക് ഇറ്റ് ഓർ നോട്ട് ഗുജറാത്തിൽ നിന്ന് വരുന്ന ഒരു ഒബിസിക്കാരൻ, പലരും ശ്രീകൃഷ്ണനോട് സാമീപ്യപെടുത്തി സംസാരിക്കുന്ന ഒരു ഗുജറാത്തി ഒബിസിക്കാരൻ, ഇന്ത്യയുടെ ചരിത്രത്തിൽ തഴഞ്ഞു മാറ്റാൻ കഴിയാത്ത വിധം ഇടം പിടിച്ചുകഴിഞ്ഞു. ഇവിടെ ബയസുകളില്ലാതെ നിരീക്ഷിച്ചാൽ മനസ്സിലാക്കേണ്ട കാര്യമെന്തെന്നാൽ പുതിയ സൻസദ് ഭവൻ മാത്രമല്ല മോദിയുടെ നാമം ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടാനായി അദ്ദേഹം ചെയ്തിരിക്കുന്നത്.
2014 ൽ അധികാരമേറ്റെടുത്തതിനുശേഷം ശേഷം അദ്ദേഹം വിജയകരമായി നടത്തിയെടുത്ത ഒരു പറ്റം ഭരണ നിർവ്വഹണങ്ങൾ അദ്ദേഹത്തിന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നു. വരും തലമുറകൾ ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയെ ഇന്ത്യയുടെ പ്രമുഖരായ രാഷ്ട്ര നിർമ്മാതാക്കളിൽ ഒരാളായി, ചരിത്ര പുരുഷൻ മാരിൽ ഒരാളായി മാനിക്കാൻ പര്യാപ്തമായ തീരുമാനങ്ങളാണ്, ഭരണ പാടവങ്ങളാണ് അവയിൽ പലതും.. അവ വഴിയേ വിശദമാക്കാം.
പുതിയ സൻസദ് ഭവൻ നിർമ്മാണവും സെൻട്രൽ വിസ്റ്റാ പ്രോജക്ട് ഉം മാത്രമല്ല ശ്രീ നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രമുഖ ചരിത്ര പുരുഷന്മാരിൽ ഒരാളായി വളർത്തിയിരിക്കുന്നത്. അതിനോടൊപ്പമോ അതിൽ കൂടുതലോ ആയി ഇന്ത്യക്കാർ ചരിത്രത്തിൽ അദ്ദേഹത്തെ മാനിക്കാൻ പോകുന്നത് അയോദ്ധ്യയിലെ രാമക്ഷേത്രത്തെ പ്രതി ആയിരിക്കും. രാമക്ഷേത്രം അവിടെ നിർമ്മിക്കുന്നതിന്റെ സാധുതകൾ, ശരിതെറ്റുകൾ നമുക്ക് ഘോരഘോരം ചർച്ചചെയ്യാം. എന്നാൽ സാധാരണക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരോട് ചരിത്രം ചെയ്ത അവമാനികാരണത്തെ തിരുത്തിയ വ്യക്തി എന്ന നിലക്കാണ്
അവർ മോദിയെ കാണുന്നത്. ഒരു പക്ഷെ ഇന്ത്യക്കാരുടെ വത്തിക്കാൻ ആയി മാറാൻ പോകുന്ന അയോദ്ധ്യ എന്ന അവരുടെ രാമന്റെ ജന്മ ഭൂമിയിൽ, ഭൂമി പൂജ നടത്തിയത് ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയാണ്, മോദിയുടെ കൈകൊണ്ടുതന്നെ ആ ക്ഷേത്രത്തിന്റെ ഗർഭ ഗൃഹത്തിന്റെ ഉത്ഘാടനവും മൂർത്തിയുടെ പ്രതിഷ്ഠയും വരുന്ന ജനുവരിയിൽ നടക്കാൻ പോകുന്നു. അതായത് വരുന്ന 2024 തിരഞ്ഞെടുപ്പിൽ മോദി പരാജയപെടുകയാണെങ്കിൽ പോലും രാമക്ഷേത്ര പുനർനിർമ്മാണം മോദിയുടെ അക്കൗണ്ടിൽ തന്നെ രേഖപ്പെടുത്താൻ പോകുന്നു. അവിടെ ഉയരുന്ന, ഉയർന്നുകൊണ്ടിരിക്കുന്ന അമ്പലത്തിന്റെ തലയെടുപ്പിൽ കൂടി ആയിരിക്കും.
നൂറ്റാണ്ടുകളായി ഹിന്ദുക്കളെ അവമാനീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർകരുതുന്ന അവരുടെ ദേവന്റെ ഭൂമിയിൽ തലയെടുപ്പോടെ ഒരു ദേവാലയം പുനരുജ്ജീവനം ചെയ്യപ്പെടാൻ പോകുന്നത്. ഇനി ദശകങ്ങളോളം അല്ലെങ്കിൽ ഒരു പക്ഷെ നൂറ്റാണ്ടുകളോളം വരും തലമുറകൾ രാമക്ഷേത പുനരുദ്ധാവായി ഓർക്കാൻ പോകുന്നത് ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി എന്ന നാമം ആയിരിക്കും. അന്നത്തെ തലമുറ പള്ളി പൊളിക്കലും നീണ്ടുനിന്ന കോടതി കാര്യങ്ങളുമൊക്കെ ഓർക്കാൻ പോകുന്നത് ചില തടസ്സങ്ങളായും ആ തടസ്സങ്ങളെ തരണം ചെയ്ത് ഹിന്ദുക്കൾക്ക് അവരുടെ ദേവന്റെ രാമക്ഷേത്രം നേടിത്തന്ന വ്യക്തി എന്ന നിലക്കും ആയിരിക്കും. നിങ്ങൾ മോദി ഭക്തനായാലും കൊള്ളാം മോദി വിരുദ്ധനായാലൂം കൊള്ളാം, നിങ്ങൾ തുറന്ന മനസ്സോടെ കാര്യങ്ങളെ വായിക്കാമെങ്കിൽ ചരിത്രം ഇങ്ങനെയല്ല വായിക്കപ്പെടുകയുള്ളു ? അന്നത്തെ ഹൈ സ്‌കൂൾ വിദ്യാർത്ഥികൾ ഇതാണ് പഠിക്കാൻ പോകുന്നത്. കെറുവിക്കാം. പക്ഷെ വരാൻ പോകുന്ന ചരിത്ര പുസ്തകം പക്ഷെ ഇങ്ങനെയായിരിക്കും.
മോദി വിരോധികൾക്ക് തടയാൻ ഇനി കഴിയാത്തതും സൻസദ് ഭവൻ നിർമ്മാണത്തിന് പുറമെ മോദിയുടെ നാമം ചരിത്രത്തിൽ ആലേഖനം ചെയ്യപെട്ടതുമായ ഇനിയൊരു പ്രധാന പദ്ധതി മോദിയുടെ കാശി വിശ്വനാഥ് ധാം ഡെവലപ്‌മെന്റ് ആയിരിക്കും. കാശി വിശ്വനാഥ് ധാം കൊറിഡോർ പ്രോജെക്ട്. കാശിയുടെ ചരിത്രത്തിൽ അഹല്യാഭായ് ഹോൾക്കാർ പേരിനൊപ്പം വരും തലമുറ നരേന്ദ്രഭായി മോദി എന്ന പേരും ഇനി ചേർത്തുതന്നെ പറയും. കാശി എന്താണ് ആ സ്ഥലത്തിനു ഇന്ത്യക്കാർ കൽപ്പിക്കുന്ന പ്രാധാന്യം എത്രയോ അത്രയും കാലം ചരിത്രത്തിൽ ഈ രണ്ടു നാമങ്ങളും ഇനി ആവർത്തിക്കപ്പെടും. .ഇവിടെ പറയേണ്ട പ്രധാന കാര്യമെന്തെന്നാൽ നിങ്ങളൊരു നിരീശ്വര വാദി ആയിരുന്നാലും കൊള്ളാം മോദിയെ എതിർക്കുന്ന വിശ്വാസി ആയാലും കൊള്ളാം പ്രതിപക്ഷ രാഷ്ട്രീയക്കാരനായിരുന്നാലും കൊള്ളാം, നിങ്ങളുടെ വിലയിരുത്തലുകൾ, ബയാസുകൾ ഇല്ലാത്തതാണെങ്കിൽ, ഈ പ്രോജെക്ട് വിജയിപ്പിച്ചെടുത്ത മാനേജീരിയൽ എഫിഷ്യൻസി മാനിച്ചേ മതിയാകൂ.
വാരണാസി ഒരു തവണയെങ്കിലും സന്ദർശിച്ചവർക്കറിയാം; ഇതൊക്കെ എങ്ങനെ നടപ്പാക്കി എടുത്തു. കാശി വിശ്വനാഥനെ കാണാൻ ചെല്ലുന്നവർക്ക് കാശി വിശ്വനാഥനെ കണ്ടുതൊഴുത് അവരുടെ പവിത്ര ഗംഗയിൽ ഇറങ്ങണമെങ്കിൽ ചുറ്റിവളഞ്ഞു വരണമായിരുന്നു. ഗംഗയിൽ മുങ്ങി നേരെ കാശി വിശ്വനാഥനെ ദർശിക്കുക എന്ന അവസ്ഥ ഇല്ലായിരുന്നു. ഇടുങ്ങിയ ഗലികൾ. പൂജാരി - പൂജാസാമഗ്രി കച്ചവടക്കാരുടെയും, പൊലീസ് ഔട്‌പോസ്റ്റ്, സെകുരിറ്റിക്കാർ , മുതലായ തിക്കും തിരക്കുമാണെങ്ങും. ഇന്നാവസ്ഥ മുഴുവൻ മാറി. അമ്പലം ഇന്ന് 500000 സ്‌ക്വയർ ഫീറ്റിൽ വിശാലമായി കിടക്കുന്നു. വെറും 3000 സ്‌ക്വയർ ഫീറ്റ് സ്ഥലം മാത്രം ഉണ്ടായിരുന്ന അമ്പലമാണ്. നേരിട്ട് ഗംഗയിലേക്കിറങ്ങാവുന്ന വൃത്തിയും മെനയുമുള്ള അന്തരീക്ഷം.
300 ഓളം സ്ഥാവര വസ്തുവകകകളെ ആണ് ഒഴിപ്പിച്ചെടുത്തത്. ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള 40 ഓളം ചെറു ക്ഷേത്രങ്ങൾ ചുമരുകൾ മൂടി വീടുകൾ മൂടി കിടപ്പുണ്ടായിരുന്നു . എല്ലാം റെസ്റ്റോർ ചെയ്യപ്പെട്ടു. 1400 ചെറുകിട കച്ചവടക്കാരെ, കുടികിടക്കാരെ ഒഴിപ്പിച്ചു. കാലാകാലങ്ങളായി അവിടെ ജീവിച്ചുവരുന്ന മനുഷ്യർ, കുടുംബങ്ങൾ. ഇവരെയെല്ലാം പുനരധി വസിക്കപ്പെടണമായിരുന്നു. എന്നിട്ടോ ഒരു കോടതി കേസ് പോലും ഫയൽ ചെയ്യപ്പെട്ടില്ല. കോടതി ഇടയിൽ വന്നിരുന്നു എങ്കിൽ ഒരു പക്ഷെ രാമജന്മ ഭൂമി കേസ് പോലെ പതിറ്റാണ്ടുകൾ എടുത്തേനേ. ഈ പ്രോജക്ട് മോദിയുടെ കാലത്ത് നടക്കുമായിരുന്നില്ല. അസാധാരണ എഫിഷ്യന്‌സിയോടെ ചുരുങ്ങിയ കാലത്തിനകത്താണ് ഈ പദ്ധതി വിജയിപ്പിച്ചെടുത്തത്. ഹിന്ദുക്കളുടെ അഞ്ചായിരം വർഷത്തെ പഴക്കം അവകാശപ്പെടുന്ന കാശിയെ വൃത്തിയും വെടിപ്പുമുള്ള ഇടമാക്കി മാറ്റി. (വ്യക്തിപരമായി ഞാനീ പുതിയ വാരാണാസിയെ ഇഷ്ടപ്പെടുന്നില്ല.
ചിട്ടയും മെനയും ഇല്ലാത്ത, അലസരായ കാവി ധാരികളും, കഞ്ചാവ് സാമികളും, ഇരുപത്തിനാലുമണിക്കൂറും ശവ ദഹനങ്ങൾ നടക്കുന്ന ഘാട്ടുകളും, കലപില നടക്കുന്ന മനുഷ്യരും അവിടത്തെ ഇടുങ്ങിയ ഗലികളിൽ നിന്ന് ഇഡ്ഡലിയും കഴിച്ചു് കല്പടവുകളിലൂടെ അലസമായി നടക്കാനും, കല്പടവുകളിൽ വെറുതെയൊന്നു കിടക്കാനും ആണ്, ആ കാശിയാണ് എനിക്കിഷ്ടം. ഇപ്പോൾ അവിടം ഒരു പിക്നിക്ക് അന്തരീക്ഷവും ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ആയി കാണപ്പെടുന്നു). കെറുവിച്ചിട്ട് കാര്യമില്ല. അഹല്യാഭായ് ഹോൾക്കാർ പേരിനൊപ്പം, ഗുജറാത്തിൽ ജനിച്ച ഒരു നരേന്ദ്ര മോദിയുടെ നാമം പക്ഷെ കാശിയുടെ പേരിനൊപ്പം ചരിത്രത്തിൽ ഇനി പറയപ്പെടുക തന്നെ ചെയ്യും.
മോദി ഭക്തർക്ക് നിരത്താൻ നേട്ടങ്ങൾ പലതുണ്ട്. അവർ 60 കോടി ബാങ്ക് അക്കൗണ്ട് കൾ തുടങ്ങിയ വിജയങ്ങൾ പറയും, പ്രധാൻ മന്ത്രി ആവാസ് യോജനയെ കുറിച്ച് പറയും, പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് യജനയെ കുറിച്ച് പറയും, കോവിഡ് കാലത്തെ വാക്‌സിൻ വിജയത്തെ കുറിച്ച് പുകഴ്‌ത്തും, 5 കിലോ ധാന്യങ്ങൾ എല്ലാവര്ക്കും വിതരണം ചെയ്യുന്നതിനെക്കുറിച്ചു പറയും, കര്ഷകര്ക്ക് 6000 രൂപ വെച്ച് DBT ഡിറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫെർ നേട്ടങ്ങളെ കുറിച്ച് സംസാരിക്കും. എന്നാൽ ഇതൊന്നും ചരിത്രത്തിൽ ഓർക്ക പെടണമെന്നില്ല. അടുത്ത തിരഞ്ഞെടുപ്പിനെ സഹായിക്കുമായിരിക്കും. എന്നാൽ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വരാൻ പോകുന്ന ദശകങ്ങളിൽ രാഷ്ട്ര മീമാംസകർക്ക് അത്ര പെട്ടന്നങ്ങനെ ഒഴിഞ്ഞു മാറി സംസാരിക്കാൻ കഴിയുന്നതല്ല.
ഒരു ചരിത്ര നേട്ടമായി തന്നെ അത് കുറിക്കപെടും. അതൊരു അറ്റെൻഷൻ ട്ടു ഡീറ്റൈൽ വിജയകരമായ നടപ്പാക്കൽ തന്നെ ആയിരുന്നു. പതിവ് പോലെ കല്ലേറുകളുണ്ടായില്ല മനുഷ്യ ജീവനുകൾ ഭയന്ന പോലെ നഷ്ടമായില്ല. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അമിത് ഷാ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞു. ആർട്ടിക്കിൾ 370 യെ എടുത്തു കളഞ്ഞതിനെ ആരൊക്കെ എതിർത്ത് സംസാരിച്ചാലും കൊള്ളാം ലഡാക്കിലെ ജനത ദശാബ്ദങ്ങളോളം അവരെ ശക്തിപ്പെടുത്തിയതിന് അവർ നന്ദി പറയും.. ആർട്ടിക്കിൾ 370 യെ നിരോധിച്ചതിനെ പ്രതി 'Concerned' അമേരിക്കയോ, 'the voices of the people of Kashmir be heard' ആവശ്യപ്പെടുന്ന Amnesty International ലോ ഇന്ത്യയിലെ ബുദ്ധിജീവികളോ ആരും തന്നെ ലഡാക്കിലെ ജനതയുടെ ജീവിതത്തിൽ ഇതുണ്ടാക്കാൻ പോകുന്ന മാറ്റത്തെ കുറിച്ച് പഠിച്ചവരല്ല, സംസാരിച്ചിട്ടില്ല.
കേരളത്തിൽ അധികo ശ്രദ്ധിക്കാതെയിരിക്കുന്ന ഗഹനമായ വേറൊരു പദ്ധതികൂടി മോദിയുടെ നാമത്തോടൊപ്പം കൂട്ടി ചേർക്കപ്പെടും. അത് ഗുജറാത്തിലെ ഗാന്ധി നഗറിൽ വികസിച്ചു് വരുന്ന ഗിഫ്റ്റ് സിറ്റി ആണ് (Gujarat International Finance Tec-City (GIFT) at Gandhinagar). 2008 ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ശ്രീ മോദി തുടങ്ങിയതാണെങ്കിലും ആ പദ്ധതി അരിച്ചു നീങ്ങുകയായിരുന്നു. 2014 ൽ പ്രധാന മന്ത്രിയായതോടുകൂടി ഈ പദ്ധതിക്ക് കുറച്ചു് ജീവൻ വെച്ച്‌നീങ്ങി തുടങ്ങി. ഇപ്പോഴും മുഴുവൻ സാദ്ധ്യതകൾക്കനുസരിച്ചു് ഈ പദ്ധതി പുരോഗമിച്ചിട്ടില്ല. ഇത് പടിപടിയായി അതിന്റെ സാധ്യതകൾക്കനുസരിച്ചു് വളരുമ്പോൾ ഇന്ത്യക്കകത്തൊരു സിംഗപ്പൂർ പോലെ , ഒരു പുതിയ സ്പെഷ്യൽ ഇക്കണോമിക് സോൺ ആയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു ഫിനാൻഷ്യൽ സിറ്റി. സിംഗപ്പൂരിന് സമാനമായ, സിംഗപ്പൂരിലും ഹോങ്കോങ്ങിലും ലണ്ടനിലുമൊക്കെ നടക്കുന്ന പോലെ ഒരു ഫിനാൻഷ്യൽ ഹബ്. . Banking, Finance, IT & ITES, Fintech, Capital Market എന്നീ ബിസിനസ്സ് കളെ ആണ് ലക്ഷ്യം വെക്കുന്നത് . Trading Exchange, Depositories, Clearing Corporations, FME, Insurance, Insurance Intermediaries, International Bullion Exchange, Bullion Vault , Aircraft Leasing എന്നീ മേഖലകളിൽ ഉള്ള ലോക കമ്പനികളെ ഇവിടേക്ക് കൊണ്ടുവരികയാണ് ഉദ്ദേശം. മൗറീഷ്യസിലൂടെയും സിംഗപ്പൂരിലൂടെയും ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകൾ ഗിഫ്റ്റ് സിറ്റിയിൽ കൂടി നടത്താനൊക്കും. സിംഗപ്പൂരിനൊരു ഒരു കിട. India International Bullion Exchange (IIBX), ബുള്ളിയൻ എക്‌സ്‌ചേഞ്ച്, ഗിഫ്റ്റ് സിറ്റിയിൽ തുടങ്ങി കഴിഞ്ഞു. ബിഗ് ഫോർ അടക്കമുള്ള പല ആഗോള ഭീമന്മാരും എത്തിക്കഴിഞ്ഞു. നേരിട്ട് ഇവിടെ USD, ഫോറിൻ എക്‌സ്‌ചേഞ്ച്, വിനിമയം സാധ്യമാകും. ഫോറിൻ ക്യാപിറ്റൽ ഇന്ത്യയിലേക്ക് ഒഴുകി തുടങ്ങും. രണ്ടാമത്തെ ലോക സാമ്പത്തിക ശക്തിയായി വളരാൻ പോകുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കു ഒരു മുതൽക്കൂട്ടായി ഈ ഫിനാൻഷ്യൽ സിറ്റി വളരും.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ വിപ്ലവo മോദിയുടെ നേട്ടമായാണ് ലോകo വിലയിരുത്തുന്നത്. India saw record of ?149.5 trillion UPI, card transactions in 2022. This figure is reportedly 4 times the combined total of digital transactions in the United States, the United Kingdom, Germany, and France. ഓരോ വർഷവും അത് 40 ശതമാനം വെച്ച് വളർന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് ഡാറ്റ ഉപയോഗത്തിലേക്കു വരികയാണെങ്കിൽ ലോകത്തെ തന്നെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ വലിയ ഭാഗം ഇന്ത്യയിൽ ആണ് നടക്കുന്നത്. 'data is the new oil' എന്ന് മുകേഷ് അംബാനി. ഇതൊക്കെ സാധ്യമായത് ഒരു കൂട്ടം തീരുമാനങ്ങളിലൂടെ ആണ്.
നന്ദൻ നീലക്കനിയുടെ ആധാർ വിപ്ലവവും, ജൻ ധൻ യോജനയിലൂടെ സാധാരണക്കാർ തുറന്ന ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ ഫോൺ വ്യാപ്തിയും, അംബാനിയുടെ 4 ജി മുതലായവയിലൂടെ ലോകത്തെതന്നെ ചിലവുകുറഞ്ഞ മൊബൈൽ ഡാറ്റ ലഭ്യതയും, ഇവ തമ്മിലുള്ള ഏകീകരണവും ഏകോപനവും അദ്വിദീയമായ ഒരു ഡിജിറ്റൽ വിപ്ലവം ഇന്ത്യയിൽ ഉണ്ടാക്കി. ബിൽ ഗേറ്റ്‌സ് അടക്കമുള്ള പല ടെക് ഭീമന്മാരും ഇന്ത്യയുടെ ആധാർ അടക്കമുള്ള ഡിജിറ്റൽ നേട്ടത്തെ അഭിനന്ദിച്ചു സംസാരിക്കാറുണ്ട്. ഇതിലെ വിരോധാഭാസമെന്തെന്നാൽ ആധാർ പദ്ധതി മോദി തുടങ്ങിവെച്ചതല്ല. കണ്ണടച്ച് മോദിയെ എതിർക്കുക എന്ന നയത്തിൽ ആധാറിന്റെയും GST യുടെയും പ്രാവർത്തികമാക്കലിനെ എല്ലാവരും തലങ്ങും വിലങ്ങും എതിർത്തു. എല്ലാ ടിവി ചർച്ചകളിലും ആധാറിനെയും GST യെയും എതിർത്തുകൊണ്ടാണ് ബുദ്ധിജീവികൾ അവരുടെ 'ഇടതു പക്ഷ' ലിബറൽ കുപ്പായം തയ്‌പ്പിച്ചുറപ്പിച്ചു കൊണ്ടിരുന്നത്. ഫലത്തിൽ മേല്പറഞ്ഞ ഡിജിസ്റ്റൽ നേട്ടങ്ങളെ പ്രതിപക്ഷം ഒരു താലത്തിലാക്കി മോദിയുടെ പേരിൽ അരക്കിട്ടുറപ്പിച്ചു കൊടുത്തു. ഫലം ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവങ്ങളുടെ ദീർഘദൃഷ്ടാവായി മോദിയെ ലോകം കൊണ്ടുനടക്കുന്നു. ഇനി കെറുവിച്ചിട്ട് കാര്യമില്ല.
മുകളിൽ പറഞ്ഞ അയോദ്ധ്യ ക്ഷേത്ര നിർമ്മാണവും മൂർത്തി പ്രതിഷ്ഠയും, പുതിയ പാർലിമെന്റ് സമുച്ചയങ്ങളും, കാശി വിശ്വനാഥ് ധാം കൊറിഡോർ പ്രോജെക്ട് ഉം മാത്രം മതി നരേന്ദ്ര ദാമോദർദാസ് മോദി എന്ന നാമം ചരിത്രത്തിൽ അടയാളപ്പെടുത്താൻ. പക്ഷപാതിത്തങ്ങളില്ലാതെ, പാർട്ടി ചായ്വുകളുടെ ഭാരമില്ലാതെ, കാര്യങ്ങളെ വിലയിരുത്തുന്ന, ചരിത്രം വിലയിരുത്തുന്ന ആർക്കും ഇത് സ്പഷ്ടമായിരിക്കും. ഇനി 2024 തിരഞ്ഞെടുപ്പിൽ മോദി വിജയിക്കുക ആണെങ്കിലോ ഇന്ത്യ എന്ന സാമ്പത്തിക സൂപ്പർ പവർ വളർത്തിയെടുത്ത വ്യക്തി എന്ന നിലയിലായിരിക്കും മോദി വിലയിരുത്തപ്പെടുക. ഇന്ത്യ ഒരു ലോക സൂപ്പർ പവർ ആയികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോൾ നാം എത്തിനിൽക്കുന്നത്.
അടുത്ത അഞ്ചു പത്തു വർഷങ്ങൾ ഇന്ത്യയുടെ ഭാഗദേയം മാറി മറിയാൻ പോകുന്ന സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോൾ എത്തിനിൽക്കുന്നത്. ലോക ജിയോ പൊളിറ്റിക്സ്, ലോക സാമ്പത്തിക ഉൽപാദന ഇക്കോ സിസ്റ്റം ഇപ്പോൾ ഇന്ത്യക്കു അനുകൂലമാണ്. ഈ അനുകൂലസന്ദർഭം ദശാബ്ദങ്ങളിൽ ഒരിക്കൽ ആകസ്മികമായി വീണുകിട്ടുന്നതാണ്. ഈ അവസരങ്ങൾ നഷ്ടപെടുത്തിക്കൂടാ. മോദിയുടെ മിടുക്കളിലൊന്ന് സമർത്ഥരായ മന്ത്രിമാരെ, ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് ഒരു നല്ല ടീം ഉണ്ടാക്കുന്നു എന്നതും കൂടിയാണ്. അവരവരുടെ മേഖലകളിൽ സ്വതന്ത്രരായി ഇടപെടലുകളില്ലാതെ അവരെ പ്രവർത്തിക്കാൻ മോദി അനുവദിക്കുന്നു. അതാണ് EAM ജയശങ്കർ, അതാണ് കുഴമറിഞ്ഞു കിടന്നിരുന്ന ടെലികോം മിനിസ്ട്രിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന Dr Ashwini Vaishnaw,, അതാണ് ഇൻഫ്രാ മേഖലയിൽ, നാഷണൽ ഹൈവേ പ്രോജക്ടുകളിൽ അത്ഭുതങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നിതിൻ ഗഡ്കരി എന്നിവരടങ്ങുന്ന ടീം.
ഇവരെല്ലാവരും ചേർന്ന് ബിസിനെസ്സ് ഹൗസുകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അവരുടെ സമയം നഷ്ടപ്പെടുത്താതെ പരിഹാരങ്ങൾ യെസ് ഓർ നോ ആയി നടത്തികൊണ്ടുക്കുന്നു. ബിസിനസ്സ് ഹൗസുകൾ ഹാപ്പിയാണ്. വ്യവസായികൾ സന്തുഷ്ടരാണ്. അന്തരീക്ഷം വളർച്ചയുടെയാണ്. ഇത് വരാൻ പോകുന്ന വർഷങ്ങളിൽ അതി പ്രധാനമാണ്. അതോടുകൂടി ഇന്ത്യ ഒരു ലോക സൂപ്പർ പവർ നിലയിലേക്ക് നമ്മുടെ മക്കളുടെ കാലത്തു തന്നെ വളരുന്നതായിരിക്കും. ഇനി വരാൻ പോകുന്നത് ഇന്ത്യയുടെ വളർച്ചയുടെ ദശാബ്ദങ്ങളാണ്. 2030 ൽ ഇന്ത്യയുടെ ജിഡിപി 10 ട്രില്ല്യണിൽ എത്തും. ഇന്ത്യ അന്ന് ലോകത്തെ രണ്ടാമത്തെ / മൂന്നാമത്തെ സാമ്പത്തിക ശക്തിയായിരിക്കും. 2050 ഓടെ ഇന്ത്യൻ ജിഡിപി 35 ട്രില്ല്യണിൽ എത്തും. 'India getting back to the age of controlling one-fourth of global economy'. ചില പഠനങ്ങൾ പറയുന്നത് ഇന്ത്യ 'This leap would produce an Indian economy of $85 trillion (around ? 5,250 trillion) in purchasing power parity (PPP)'. അന്നേക്ക് യൂറോപ്പും ചൈനയും വയസ്സന്മാരുടെ രാജ്യങ്ങളായിരിക്കും.
ഇപ്പോൾ ഇന്ത്യൻ യുവാക്കളുടെ 50 ശതമാനവും 30 വയസ്സിൽ താഴെ ഉള്ളവരാണ്. ഈ ഡെമോഗ്രാഫിക് ഡിവിഡൻഡ് 2070 വരെയെങ്കിലും ഇന്ത്യക്കുണ്ട്. ലോക രാഷ്ട്രങ്ങളെ നയിക്കുന്ന എൻജിൻ ആയി ഇന്ത്യൻ ഇക്കണോമി വളരും. ഇതൊന്നും ദേശാഭിമാനി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ അറിവ് പ്രസംഗിച്ചു നടക്കുന്ന മലയാളം പ്രൊഫസ്സർ മാർ പറയുന്ന 'തമ്പേറുകളല്ല'. ലോക ഭീമന്മാർ PWC , Citigroup തുടങ്ങി ഐഎംഫ് , ലോക ബാങ്ക്, പല ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് മുതലായവരുടെ, പഠനങ്ങളാണ്, വിലയിരുത്തലുകളാണ്. ഇവിടെ ഇതൊക്കെ പറയുന്നതെന്തിനെന്നാൽ 2024 ലെ തിരഞ്ഞെടുപ്പിൽ ശ്രീ മോദി വിജയിക്കുന്ന പക്ഷം ഈ നേട്ടങ്ങളുടെയെല്ലാം അടിത്തറയിട്ടവൻ എന്ന കീർത്തി ശ്രീ മോദിയുടെ പേരിലാണ് എഴുതപ്പെടുക. ഇന്ത്യയുടെ ചരിത്രം ഇന്ത്യ മോദിക്കുമുമ്പ് ഇന്ത്യ മോദിക്കുശേഷം എന്ന തലത്തിൽ ആലേഖനം ചെയ്യപ്പെടും.
നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെയാണ് വസ്തുതകൾ. ഇവിടെ ഓർക്കേണ്ട വേറൊരു കാര്യം, പുതിയ പാർലിമെന്റ് ഉൽഘാടനം എതിർക്കുന്നവരെ നിരന്തരം അലോസരപ്പെടുത്തുന്ന ഇനിയൊരു കാര്യം, ആ ഭവനിൽ ഇരുന്നുകൊണ്ടുവേണം ഇനിമേൽ അവർക്ക് സത്യപ്രതിജ്ഞകൾ ചൊല്ലാൻ. അവിടെയിരുന്നു കൊണ്ട് വേണം നിയമനിർമ്മാണങ്ങളിൽ ഏർപ്പെടേണ്ടത്. പുതിയ സൻസദ് ഭവൻ ബഹിഷ്‌ക്കരണം അമ്പതു വർഷങ്ങൾക്കുശേഷം തിരിഞ്ഞു വായിക്കുമ്പോൾ എങ്ങെനെയായിരിക്കും വിലയിരുത്തപ്പെടുക ?
മോദിയെന്ന കർമ്മനിരതനെ അന്നത്തെ പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ചേർന്നെതിർത്തിട്ടും ഈ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നോ മറ്റോ ആയിരിക്കും. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ ഈ പ്രവർത്തികളുടെ ഫലം ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേരിന് മഹിമ കൂട്ടുക എന്നത് മാത്രമായിരിക്കും.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍