ടേക്ക് ഓഫ് സിനിമ കണ്ട് നമ്മളെല്ലാവരും കൈയടിച്ചു; എന്നിട്ടും നഴ്സുമാരുടെ ജീവിതം മാത്രം വലിയ ചർച്ചയാക്കിയില്ല; കോർപ്പറേറ്റ് ആശുപത്രികളിലെ ജീവൻ വെച്ചുള്ള പകൽകൊള്ളയ്ക്കും അറുതി വരുത്തണം; ഇപ്പോൾ കറിവേപ്പില പോലെ കരുതുന്നവർ ഭൂമിയിലെ മാലാഖാമാർക്കു വേണ്ടി കടിപിടികൂടുന്ന കാലം വരും
ജിതിൻ ജേക്കബ്
നമ്മുടെയൊക്കെ കുടുംബങ്ങളിൽ അല്ലെങ്കിൽ അയല്പക്കങ്ങളിൽ അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരുണ്ടാകും, ഇന്ത്യൻ ആർമയിലോ, പൊലീസിലോ ഉണ്ടാകും. അതിന്റെ കൂട്ടത്തിൽ ഇപ്പോൾ ഒരു വിഭാഗത്തെക്കൂടി ചേർക്കാം. നഴ്സുമാർ. ഭൂമിയിലെ മാലാഖമാർ, ഫ്ലോറൻസ് നൈറ്റിങ്ഗേൽന്റെ പിന്മുറക്കാർ. അങ്ങനെ വിശേഷണങ്ങൾ പലതാണ് അവർക്ക്. ലോകത്തെവിടെ പോയാലും അവിടെയെല്ലാം മലയാളിയെക്കാണാൻ കഴിയുമെങ്കിൽ ആ മലയാളികളിൽ ഒരാൾ ഒരു നേഴ്സ് ആയിരിക്കുമെന്ന് തീർച്ച. മലയാളി നഴ്സുമാരെ ലോകത്തെ എല്ലാ ആശുപത്രികൾക്കും വേണം. ആത്മാർപ്പണത്തിന്റെയും, വിശ്വാസ്യതയുടെയും പ്രതീകങ്ങളാണ് മലയാളി നഴ്സുമാർ.
വ്യക്തിപരമായി പറയുമ്പോൾ ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും ജോലി ചെയ്തിട്ടുള്ള ഞാനും ഈ നഴ്സുമാരുടെ സ്നേഹത്തിന്റെയും പരിചരണത്തിന്റെയും വില ശരിക്കും അറിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ ജോലി ചെയ്ത സമയത്തെ കുറച്ചു ദിവസത്തെ ആശുപത്രിവാസം എനിക്കും, മുംബയിലെ HOLY FAMILY ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണവും, കരുതലും എന്റെ ഭാര്യക്കും അന്ന് അവളുടെ ഉദരത്തിലുണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞിനും ലഭിച്ചത് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സാധാരണക്കാർ അറപ്പോടെ ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ നഴ്സ്മാർ ഒരു പരാതികളും പരിഭവങ്ങളും കൂടാതെ സേവന മനോഭാവത്തോടെ ചെയുന്നു എന്നത് നമ്മൾ എല്ലാവരും നന്ദിയോടെ ഓർക്കേണ്ടതാണ്. സേവനം മുഖമുദ്രയാക്കിയ ഇവർ നൽകുന്ന സേവനങ്ങൾ എണ്ണിയെണ്ണി പറയാൻ ഒത്തിരി നല്ല കാര്യങ്ങൾ നമ്മുക്കെല്ലാവർക്കുമുണ്ടാകും. ഇതൊക്കെ പറയുമ്പോഴും ഇവരും സേവനം ചെയ്യുന്നത് ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ തന്നെയാണ്.
ബാങ്ക് വായ്പ്പാ എടുക്കാതെ നഴ്സിങ് പഠിച്ച നഴ്സുമാർ എത്ര ഉണ്ടാകും നമ്മുടെ സമൂഹത്തിൽ? പണ്ടൊക്കെ നഴ്സിങ് പഠിച്ച ആളുകൾ ഗൾഫും കടന്നു യൂറോപ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ നാട്ടിലെ മാതാപിതാക്കളും മക്കളെയെല്ലാം നഴ്സുമാരാക്കാൻ മത്സരിച്ചു. കടം വാങ്ങിച്ചും, ബാങ്ക് വായ്പ്പാ എടുത്തും ഒക്കെ മക്കളെ നഴ്സിങ് പഠിപ്പിച്ചു. ദാരിദ്ര്യത്തിൽനിന്നു കുടുംബം രക്ഷപെടുമല്ലോ എന്നതായിരുന്നു എല്ലാ മാതാപിതാക്കളുടെയും ചിന്തകൾ. നല്ലൊരു സ്വപനത്തിനായി പല ഇഷ്ടങ്ങളും മാറ്റിവെച്ചു നമ്മുടെ കുട്ടികൾ നഴ്സിങ് പഠിച്ചു. കേരളത്തിന് പുറത്തു ചിന്തിക്കാൻ പോലുമാകാത്ത ചുറ്റുപാടുകളിലുമൊക്കെ പഠിച്ചു അവർ പുറത്തിറങ്ങി. ഒരു 2010 ആയപ്പോഴേക്കും നഴ്സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഇൻഡസ്ടറിക്ക് ആവശ്യത്തിലും കൂടുതൽ നഴ്സുമാരായി. വിദേശ രാജ്യങ്ങളിലേക്കുള്ള ഫിലിപ്പൈൻസിസിൽ നിന്നുള്ള നഴ്സുമാരുടെ തള്ളിക്കയറ്റവും, വിദേശ രാജ്യങ്ങളുടെ നയങ്ങളിലെ മാറ്റങ്ങളും, തീവ്രവാദ ഭീഷണികളും, ലോക സാമ്പത്തീക തകർച്ചകളും, യുദ്ധങ്ങളുമൊക്കെ നമ്മുടെ നാട്ടിലെ നഴ്സുമാരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
എന്തൊക്കെ പറഞ്ഞാലും എല്ലാവരുടെയും ലക്ഷ്യം വിദേശ ജോലി തന്നെയായിരുന്നു. കാരണം നാട്ടിൽ നിന്നാൽ ഒരിക്കലും അവരുടെ കടബാധ്യതകൾ തീർക്കാനുള്ള ശമ്പളം പോലും കിട്ടില്ല എന്നറിയാം. നഴ്സുമാരുടെ സേവന മികവ് പരിഗണിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രൊഫഷണലായ നഴ്സുമാരാണ് നമ്മുടെ കേരളത്തിൽനിന്നുള്ളവർ. ടേക്ക് ഓഫ് എന്ന സിനിമയിൽ നഴ്സുമാരുടെ ജീവിതം അതേപടി പകർത്തിവെച്ചിട്ടുണ്ട്. ആ സിനിമ കണ്ടു നമ്മളെല്ലാവരും കൈയടിച്ചു. പക്ഷെ നഴ്സുമാരുടെ ജീവിതം നമ്മുടെ സമൂഹം വലിയ ചർച്ചയാക്കിയില്ല. വിദേശത്തേക്കുള്ള റിക്രൂട്ടിട്മെന്റിൽ വലിയ കാലതാമസവും, കർശന നിയന്ത്രങ്ങളുമാണ് ഇപ്പോഴുള്ളത്. എന്റെ ഒരു സുഹൃത്ത് 2 വർഷമായി അയർലണ്ടിലേക്കുള്ള ജോലിക്കായി കാത്തിരിക്കുന്നു. പല നഴ്സുമാരും വിദേശ ജോലി എന്ന സ്വപനം അവസാനിപ്പിച്ചു. നേഴ്സ് ആയ ഒരു സുഹൃത്ത് വീട്ടുകാരുടെ സങ്കടം സഹിക്ക വയ്യാതെ ഇന്ത്യ നേപ്പാൾ ബോർഡറിലുള്ള ബിഹാറിലെ ഒരു ആശുപത്രിയിൽ വര്ഷങ്ങളോളം ജോലി ചെയ്തു.
നഴ്സുമാരുടെ പ്രശ്നങ്ങൾ ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. കർഷകർ നേരിടുന്നതുപോലെ തന്നെ വലിയ പ്രതിസന്ധിയാണ് അവരും നേരിടുന്നത്. ഈ ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ സർക്കാരുകളുടെ കടമയാണ്. ക്വാളിഫൈഡ് നഴ്സുമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ അവർക്ക് കിട്ടുന്ന ശമ്പളത്തിലും വലിയ കുറവുണ്ടായി. ശമ്പളം കുറവ് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്തു ചിന്തിക്കാൻ പോലും പറ്റാത്ത അത്ര കുറവ് ശമ്പളമാണ് കിട്ടുന്നത്. ഒരു മാസം വെറും 5000 രൂപയ്ക്കു ജോലി ചെയ്യുന്ന നഴ്സുമാർ നമ്മുടെ ഇടയിലുണ്ട്. ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ ആ തുക പിന്നെയും കുറയും. നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസ വായ്പ്പാ എടുക്കാത്ത അപൂർവം നഴ്സുമാരെ കാണൂ. ഏകദേശം ഡോക്ടർമാർ പഠിച്ചതുപോലെ തന്നെ പഠിക്കുകയും, ഡോക്ടർമാരെക്കാൾ പണിയെടുക്കുകയും ചെയ്യുന്ന നഴ്സുമാർക്ക് അവരുടെ വിദ്യാഭ്യാസ വായ്പ്പാ തിരിച്ചടവിനുള്ള ശമ്പളം പോലും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. 4 ലക്ഷം രൂപ വായ്പ്പാ എടുത്തു നഴ്സിങ് പഠനം പൂർത്തിയാക്കിയ ഒരാൾ പഠനശേഷം ഒരു മാസം തിരിച്ചടവായി കുറഞ്ഞത് 8000 രൂപയെങ്കിലും അടക്കേണ്ടി വരും. 5000 രൂപ ആകെ ശമ്പളം കിട്ടുന്നവർ എങ്ങനെയാണ് 8000 രൂപ പ്രതിമാസം തിരിച്ചടക്കുന്നതു? കേരളം സർക്കാർ വിദ്യാഭ്യാസ വായ്പ്പാ എഴുതിത്ത്തള്ളുന്നു എന്ന രീതിയിലുള്ള വാർത്തകൾ ശരിക്കും പൊള്ളത്തരങ്ങൾ നിറഞ്ഞതാണ്. സർക്കാരിന്റെ വിദ്യാഭ്യാസ വായ്പ്പാ എഴുതിത്ത്തള്ളുന്ന എന്ന ഓർഡർ വായിച്ചുനോക്കിയാൽ തന്നെ മനസിലാകും അതിലെ ഊഡായിപ്പുകൾ.
കുറച്ചുനാൾ മുമ്പ് നഴ്സുമാർ ഡൽഹിയിലും കേരളത്തിലുമൊക്കെ സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബഹുമാനപെട്ട സുപ്രീം കോടതി ഒരു നിരീക്ഷണം നടത്തുകയുണ്ടായി ' തുല്ല്യ ജോലിക്കു തുല്യ വേതനം കൊടുക്കണം എന്ന്'. അതായതു സർക്കാർ ആശുപത്രികളിലെ നഴ്സുമാർ വാങ്ങുന്ന അതെ ശമ്പളം തന്നെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കും കിട്ടണം എന്ന്. ഇതിനെ ചുവടുപിടിച്ചു കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാങ്ങളോടും സുപ്രീം കോടതി നിരീക്ഷണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. അതിനുള്ള മാർഗനിർദേശങ്ങളും നൽകി. ആരോഗ്യമേഖല സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയില്പെട്ട വിഷയമായതിനാൽ കേന്ദ്ര സർക്കാരിന് ഈകാര്യത്തിൽ നിർദേശങ്ങൾ നൽകുക എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനാകില്ല. കഴിഞ്ഞ തവണത്തെ സമരം കഴിഞ്ഞപ്പോൾ പല മാനേജ്മെന്റുകളും ശമ്പളം കൂടിയെങ്കിലും അതൊക്കെ നാമമാത്രമായിരുന്നു. അതിൽത്തന്നെ പല തരത്തിലുള്ള തട്ടിപ്പുകളും ഉണ്ടായിരുന്നു. ശമ്പളബില്ലിൽ ഒന്ന് കാണിക്കും, നഴ്സുമാർക്ക് കൊടുക്കുന്നത് വേറൊന്നും. ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന ശമ്പള ബില് പ്രകാരം ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ആലപ്പുഴയിലെ ഒരു ആശുപത്രിയിലെ ആവറേജ് ശമ്പളം 9000 /- രൂപയാണ്.
മിനിമം ശമ്പളം 20000 രൂപ എങ്കിലും ആക്കണം എന്ന് നഴ്സുമാർ ആവശ്യപ്പെടുന്നത്. ഡൽഹിയിലെ ഒരു നഴ്സിന് കിട്ടുന്നത് ശരാശരി ശമ്പളം 17000 രൂപയാണ്. പക്ഷെ അതിൽനിന്നു താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക കിഴിച്ചാൽ പിന്നെ കയ്യിൽ കിട്ടുക നാമമാത്രമായ തുകയും. ബാങ്ക് വായ്പ്പയുടെ തിരിച്ചടവിനുപോലും തികയില്ല. കേരളത്തിലെ ചില ആശുപത്രികളിൽ 11 മാസത്തെ ജോലിക്കു ശേഷം നിർബന്ധിത രാജി എന്ന പരിപാടികൾ ഉണ്ട്. ഒരുമാസം വീട്ടിൽ ഇരുന്നിട്ട് വീണ്ടും പുതിയതായി ജോലിക്കു കയറണം. നഴ്സുമാർക്ക് ശമ്പള വർദ്ധനവ് കൊടുക്കാതിരിക്കാനുള്ള അടവ് മാത്രമാണിതിന് പിന്നിൽ.
ഒരു വശം മാത്രം ചിന്തിച്ചാൽ പോരല്ലോ. ഹോസ്പിറ്റൽ മാനേജ്മെന്റുകളുടെ വാദം കൂടി കേൾക്കണം. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയുടെ Direcor മായി ഇന്നലെ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നഴ്സുമാരുടെ ആവശ്യങ്ങൾ പൂർണമായും ന്യായമാണ്. അവർ 20000 രൂപ മിനിമം വേതനം അർഹിക്കുന്നുമുണ്ട്. പക്ഷെ അതുകൊടുക്കാനുള്ള വരുമാനം ആശുപത്രികൾക്കുണ്ടോ എന്നുകൂടി ആലോചിക്കണം.
അദ്ദേഹത്തിന്റെ വാക്കുകൾ:-
നമ്മൾ ഇപ്പോൾ കേരളത്തിലെ നഗരങ്ങളിലൂടെ പോയാൽ അല്ലെങ്കിൽ മാധ്യമങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും കേരളത്തിൽ കൂണുപോലെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ പൊങ്ങുകയാണ്. വൻകിട കോർപറേറ്റുകളുടെ കയ്യിലാണ് നമ്മുടെ ഹോസ്പിറ്റലുകൾ. അത്തരം ഹോസ്പിറ്റലുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതും. പക്ഷെ നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഉണ്ടായിരുന്ന ചെറിയ ചെറിയ ആശുപത്രികളിൽ പലതും നഷ്ടത്തിലും, ബാങ്ക് വായ്പ്പകളിലൂടെയുമൊക്കെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കോർപറേറ്റുകളുടെ കയ്യിൽ പൈസ ആവശ്യത്തിനുണ്ട് അവർ ദീർഘകാലത്തേക്കാണ് അത് നിക്ഷേപിക്കുന്നത്. നമ്മുടെ നാട്ടിലെ സാധാരണ സ്വകാര്യ ആശുപത്രികൾക്ക് ഒരു MRI സ്കാനിങ് മെഷിനെ വാങ്ങണമെങ്കിൽ പോലും ബാങ്ക് വായ്പ്പാ എടുക്കേണ്ട സ്ഥിതിയാണ്.
കോർപ്പറേറ്റ് ആശുപത്രികളുടെ ലക്ഷ്യം എന്നത് ലാഭം മാത്രമാണ്. നമ്മുടെ നാട്ടിലെ ചെറിയ സ്വകാര്യ ആശുപത്രികളിൽ പനിബാധിതരായ നൂറുകണക്കിന് ആളുകളെ കാണാൻ കഴിയും, പക്ഷെ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ പോയി നോക്കൂ, അവിടെ ആരും പോകില്ല. അതെ സമയം ഒരു ആക്സിഡന്റ് കേസ് അല്ലെങ്കിൽ മാരകമായ ഒരു അസുഖം വന്നാലോ എല്ലാവരും കോർപ്പറേറ്റ് ആശുപത്രികളിൽക്കെ ഓടൂ. എന്താ കാര്യം? വില കൂടുതലാണെങ്കിലും ക്വാളിറ്റി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.
ആതുരസേവനം ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല എന്ന് വാദിക്കുമ്പോൾ തന്നെ അത് ലാഭ നഷ്ട്ടമില്ലാതെ കൊണ്ടുപോകാനുള്ള വരുമാനവും ഉണ്ടായിരിക്കണം എന്നോർക്കണം. കോർപ്പറേറ്റ് ആശുപത്രികളിൽ സര്ജറികളിലൂടെയാണ് വൻ വരുമാനം കൊയ്യുന്നത്. സാധാരണ ആശുപത്രികളിൽ 5000 രൂപയുടെ ഒരു സർജറി ചെയ്യുമ്പോൾ കോര്പറേറ്റിൽ അത് 50000 രൂപ വരെയാകും. രണ്ടു വര്ഷം കഴിഞ്ഞു ചെയ്യേണ്ട ഒരു സർജറി കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ രോഗിയെ പേടിപ്പിച്ചു ഉടനെ ചെയ്യിക്കുന്നു. കേരളത്തിൽ പണ്ടുമുതലേ ഉണ്ടായിരുന്ന സ്വകാര്യാ ആശുപത്രികൾ ഇപ്പോഴും ആരോഗ്യരംഗത്തെ ധാർമികത മുറുകെ പിടിക്കുന്നവരാണ്. കോർപ്പറേറ്റു ആശുപത്രികൾക്ക് ധാർമികത എന്നൊന്നില്ല. അവർക്ക് ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യമേ മാത്രമാണ്. വെന്റിലേറ്ററിൽ ഒരു രോഗി ഓരോ ദിവസം കിടക്കുമ്പോഴും ലക്ഷങ്ങളാണ് ബില്ലാണ് വരുന്നത്, ഒരു പക്ഷെ ആ രോഗി നേരത്തെ മരിച്ചിട്ടുണ്ടാകാം. അതൊന്നും പരിശോധിക്കാനുള്ള ഒരു സംവിധാനവും നമ്മുടെ നാട്ടിൽ ഇല്ല.
ഇനി മറ്റൊരു കാര്യം എന്നത് തുല്യ ജോലിക്കു തുല്യ വേതനം എന്ന് പറയുമ്പോൾ ഡോക്ടർമാരുടെ ഭീമമായ ശമ്പളത്തെക്കുറിച്ചു കൂടി പറയണം. സർക്കാർ ഡോക്ടർമാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ സ്വകാര്യ ആശുപത്രികൾ കൊടുക്കേണ്ടി വരുന്നു. ഒരു ആശുപത്രിയുടെ ആകെ ശമ്പളം എന്നത് ആകെ ചെലവിന്റെ ഏകദേശം 40% വരെ ആയാൽ മാത്രമേ ആ ആശുപത്രിയെ ലാഭനഷ്ട്ടമില്ലാതെ കൊണ്ടുപോകാനാകൂ, പക്ഷെ ഇത് കേരളത്തിലെ പല ശുപത്രികളിലും ഇപ്പോൾ 57% വരെയാണ്. അദ്ദേഹം പറയുന്നു അവർ നഴ്സുമാർക്ക് സർക്കാരും നഴ്സുമാരും ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കാൻ തയ്യാറാണ്. പക്ഷെ ആശുപത്രികളിലെ മറ്റു സേവങ്ങൾക്കുള്ള നിരക്കുകൾ കൂട്ടേണ്ടി വരും. ഇപ്പോൾ സൗജന്യമായി ചെയ്യുന്ന പല സേവനങ്ങളും നിർത്തേണ്ടതായും വരും.
അദ്ദേഹം പറഞ്ഞ ഒരു കാര്യത്തോട് പൂർണമായും യോജിക്കുന്നു. കോർപ്പറേറ്റ് ആശുപത്രികളിലെ പകൽ കൊള്ള. കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു പനി ബാധിച്ചു മരിച്ച ഒരു ചേച്ചിയുടെ കാര്യത്തെ കുറിച്ച്. പനി വന്നപ്പോൾ ചേച്ചി വീടിനടുത്തുള്ള ഒരു കോർപ്പറേറ്റ് ആശുപത്രിയിലാണ് പോയത്. ഉടനെ അഡ്മിറ്റ് ചെയ്തു. ചേച്ചിയുടെ കണ്ടിഷൻ മോശമാണെന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ അറിയിച്ചു. വേറെ ആശുപത്രീയില്ലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ആവശ്യപ്പട്ടപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് ഇവിടെ നിന്ന് പുറത്തേക്കിറക്കിയാൽ അപ്പോൾ തന്നെ രോഗി മരിച്ചു പോകും എന്നായിരുന്നു. സ്പെഷ്യൽ treatment ആണ് കൊടുക്കുന്നതെന്നൊക്കെ പറഞ്ഞു ആ ചേച്ചിയെ 21 ദിവസം ആശുപത്രിയിൽ കിടത്തി. 21 മതി ദിവസം വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടുകാർക്ക് നൽകി ചേച്ചിയുടെ ശരീരം. ബില്ല് വെറും 17.50 ലക്ഷം രൂപ. കുറ്റം പറയരുതല്ലോ ആശുപത്രി അധികൃതർ 4 ലക്ഷം രൂപ ഡിസ്കൗണ്ട് കൊടുത്തിട്ടാണ് 17.50 ലക്ഷം രൂപ അവസാന ബില്ലായത് അല്ലെങ്കിൽ അത് 21.50 ലക്ഷം രൂപയാകുമായിരുന്നു.
ഇത് നടന്നത് അന്തപുരിയിലെ ഒരു ഹോസ്പിറ്റലിലാണ്. സാധാരണ നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി നോക്കിയാൽ പനിബാധിതരെ അല്ലാതെ മാറ്റരേയും ഇപ്പോൾ കാണാൻ സാധിക്കില്ല. ഇപ്പോൾ മനസ്സിലായിക്കാണും സ്വകാര്യ ആശുപത്രീകളും കോർപ്പറേറ്റ് ആശുപത്രികളും തമ്മിലുള്ള വ്യത്യാസം.
കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ ചൂഷങ്ങൾക്കെതിരെ അതി ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. ഞങ്ങളുടെ ജീവൻ വെച്ചല്ല ലാഭമുണ്ടാക്കേണ്ടത്. പക്ഷെ ഇവിടെ വിഷയം നഴ്സുമാരുടെ ശമ്പള വർധനവാണ്. എന്തൊക്കെ ഒഴിവുകൾ പറഞ്ഞാലും നഴ്സുമാരുടെ ശമ്പളവര്ധനവ് അത്യാവശ്യവുമാണ്. സുപ്രീം കോടതിയുടെയും, കേന്ദ്ര സർക്കാരിന്റെയും നിർദേശങ്ങളും മാനദണ്ഡങ്ങളും ഇക്കാര്യത്തിൽ ഉണ്ടായിട്ടും സർക്കാർ എന്തിനാണ് വീണ്ടും ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. അസംഘിടിത മേഖലകളിലുൾപ്പെടെ മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കണമെന്നു പറഞ്ഞു കേരളത്തിൽ ഹർത്താൽ നടത്തിയവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നോർക്കണം. സർക്കാർ വെറുതെ ചർച്ച നടത്തി സമയം കളയുകയല്ല വേണ്ടത്, നിയമ നിർമ്മാണം പാസാക്കണം . സുപ്രീം കോടതിയുടെ നിരീക്ഷണം നഴ്സുമാർക്കനുകൂലമായി ഇക്കാര്യത്തിൽ ഉള്ളതിനാൽ ഏതു ഹോസ്പിറ്റൽ മാനേജ്മന്റ് കോടതിയെ സമീപിച്ചാലും സർക്കാരിന്റെ വാദങ്ങളെ നിലനിൽക്കൂ.
വിദ്യാഭ്യാസ വായ്പ്പയുടെ കാര്യത്തിൽ നഴ്സുമാർക്ക് തിരിച്ചടവ് കാലാവധി നീട്ടി നൽകുകയാണ് വേണ്ടത്. അവർക്കു കയ്യിൽ കിട്ടുന്ന ശമ്പളത്തിന്റെ 40% തിരിച്ചടവ് വരുന്ന രീതിയിൽ വായ്പകൾ പുനഃക്രമീകരിച്ചാൽ ഈ രംഗത്തെ പ്രശ്നങ്ങൾ തീരും. അല്ലെങ്കിൽ ഇതൊരു വലിയ സാമൂഹിക പ്രശ്നമായി ആരും എന്ന് തീർച്ച. കർഷക ആത്മഹത്യാ പോലെ നഴ്സുമാരും ആത്മഹത്യാ ചെയ്താലേ സർക്കാർ ഉണരൂ എന്നുണ്ടെങ്കിൽ ആ വാർത്ത കേൾക്കാൻ ഇനി അധികം സമയം വേണ്ടിവരില്ല.
എനിക്ക് നഴ്സുമാരോട് പറയാനുള്ളത്, നിങ്ങളെ ഇപ്പോൾ കറിവേപ്പില പോലെ കാണുന്നവർ തന്നെ നിങ്ങള്ക്ക് വേണ്ടി കടിപിടികൂടുന്ന കാലം വരും. UN റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 8% , 60 വയസിൽ കൂടുതലുള്ളവരാണ്. ഒരു 10 വര്ഷം കഴിയുമ്പോൾ അത് 15% വരെ ആകും. വയസായവർ കുടുംബങ്ങൾക്ക് ബാധ്യതയാകുന്ന ഇന്നത്തെ ലോകത്തു വയസായവർക്കു വേണ്ടിയുള്ള ഭവനകളും ആശുപത്രികളും ഇന്ത്യയിലെങ്ങും ഉയരും. അവരെ സംരക്ഷിക്കാം അപ്പോഴും നിങ്ങളെ കാണൂ. ഭൂമിയിലെ മാലാഖമാരുടെ വില അന്ന് മനസിലാകും നമ്മുടെ സമൂഹത്തിന്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്