പള്ളികളിലെ വിളക്ക് സ്വർഗത്തിലേക്ക്; നിലവിളക്ക് നരകത്തിലേക്കും! ഹറാമായ വിളക്ക് ഏത്?! ലീഗും സമസ്തയും ഫത്വ ഇറക്കുമോ? ഇസ്ലാം നിഷിദ്ധമാക്കിയ പലിശയും ലോട്ടറിയും മദ്യവരുമാനവുമെല്ലാം ഉപേക്ഷിക്കുമോ? ഈ മുഖംപൊത്തിക്കളി ആർക്കു വേണ്ടി?
കെ സി റിയാസ്
നിലവിളക്കു കത്തിച്ചാലുമില്ലെങ്കിലും അതേക്കുറിച്ചുള്ള വിവാദം ഇത്ര പച്ചക്കു വേണ്ടെന്നാണ് മുസ്ലിംലീഗിന്റെ ഏറ്റവും ഒടുവിലത്തെ നിലപാട്. പക്ഷേ, അണികൾക്കിടയിൽ പാർട്ടി നേതാക്കൾ വസ്വാസുണ്ടാക്കിയ പ്രത്യേക സാഹചര്യത്തിൽ, സ്വർഗത്തിൽ പോകേണ്ട കാര്യത്തിൽ അന്തിമ തീരുമാനം പറയാതെ ഇത്ര പെട്ടെന്നങ്ങു വിഷയം അവസാനിപ്പിക്കാമോ എന്നൊന്നും ചോദിക്കരുത്. മന്ത്രിമാരെ മാത്രമല്ല മാസപ്പിറവിയും പ്രഖ്യാപിക്കുന്ന പാർട്ടി പ്രസിഡന്റിനു എന്താ നിലവിളക്കിൽ അഭിപ്രായം പറഞ്ഞാൽ?! ഇത് പാർട്ടിയുടെ ചോദ്യംചെയ്യപ്പെടാത്ത 'ദൈവം' പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുതൽ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ വരെ നേതാക്കളായുള്ള പാർട്ടിയാണ്. അത്തരമൊരു പാർട്ടി, ഒരു ബഹുമത സമൂഹത്തിൽ എല്ലാറ്റിനും ഖുർആനും സുന്നത്തുമനുസരിച്ച് ഫത്വ പുറപ്പെടുവിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി? പാർട്ടിയുടെ ചോദ്യംചെയ്യപ്പെടാത്ത 'ദൈവം' പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുതൽ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ വരെ നേതാക്കളായുള്ള പാർട്ടിയാണ്. അത്തരമൊരു പാർട്ടി, ഒരു ബഹുമത സമൂഹത്തിൽ എല്ലാറ്റിനും ഖുർആനും സുന്നത്തുമനുസരിച്ച് ഫത്വ പുറപ്പെടുവിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി?
പലിശയും ലോട്ടറിയും മദ്യവുമെല്ലാം സർക്കാറിന്റെ വരുമാന മാർഗമാണെങ്കിലും ഇസ്ലാം ഹാറാമാക്കിയ (നിഷിദ്ധം) അത്തരം മേഖലകളിൽനിന്നുള്ള വരുമാനം കൂടി തങ്ങളുടെ പോക്കറ്റിലേക്കു ആഴ്ന്നിറങ്ങുന്നത് ഗവേഷണ വിഷയമാക്കിയാൽ വിവാദങ്ങൾ ഇവിടംകൊണ്ട് തീരില്ലെന്നു കട്ടായം. അതിനാൽ വിളക്കു കത്തുകയോ കത്താതിരിക്കുകയോ ചെയ്യട്ടെ. തൽക്കാലം വിവാദം ഹിന്ദുത്വത്തെ സഹായിക്കാനെ ഉപകരിക്കൂവെന്നും പാർട്ടിയിൽ നിലവിളക്കു വിഷയത്തിൽ ഭിന്നതയില്ലെന്നും പറഞ്ഞ് വിവാദം അവസാനിപ്പിച്ചേക്കുക. അത്ര തന്നെ. വിവാഹപ്രായത്തിലും കുട്ടിക്കടത്തിലുമെല്ലാം അഭിപ്രായം പറഞ്ഞ പാർട്ടി പക്ഷേ, സ്ത്രീകളുടെ പൊതുപ്രവേശത്തിലോ എന്തിനേറെ അവരുടെ മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ പോലും മൗനം പാലിക്കും. അതായത് കുറച്ച് മതമാകാം; കുറച്ച് കച്ചവടവുമാകാം. അതാണ് ലീഗ്. അതിനെ കോണി സ്വർഗത്തിലേക്കും നിലവിളക്ക് നരകത്തിലേക്കുമെന്നൊക്കെയുള്ള ഫത്വയായി ചിലർ വ്യാഖ്യാനിക്കും. പക്ഷേ, കാര്യങ്ങൾ അങ്ങനെയൊന്നുമല്ല കെട്ടോ. രാജ്യം മോദിയാണ് ഭരിക്കുന്നതെങ്കിലും ഇത് ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ളവർക്ക് വിശ്വാസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ളതുപോലെ നിലവിളക്കിനെയും അതിന്റെ വഴിക്കു വിടാൻ ലീഗിനവകാശമുണ്ട്.
മുസ്ലിം സമുദായത്തിലെ കാക്കത്തൊള്ളായിരം സംഘടനകളുടെയും മഹല്ലുകളുടെയും ഖാദിമാർ കൂടിയാകുമ്പോൾ ലീഗ് പ്രസിഡന്റിനുള്ള പരിമിതികൾ മനസ്സിലാവും. പാണക്കാട് തങ്ങന്മാരുടെ മറപിടിച്ച് ലീഗിൽ ചില കളികളും കച്ചവടവുമെല്ലാം നടക്കുന്നുണ്ട്. പാർട്ടി ചെലവിലുള്ള ആ കച്ചവടത്തിനിടയിൽ ചിലരെ ഒതുക്കാനും ചിലരെ വളർത്താനും അങ്ങനെ താൽപര്യങ്ങൾ പലതാണ്. നിലവിളക്കിലും അതുണ്ടെന്നു പറയുന്നു. എന്തായാലും, ഒരു ഭാഗത്ത് ലീഗ് എം എൽ എമാരായ കെ എം ഷാജിയും അഡ്വ. കെ എൻ എ ഖാദറും അബ്ദുറഹ്മാൻ രണ്ടത്താണിയും വിളക്കു കത്തിക്കുന്നു. മറുഭാഗത്ത് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ വിളക്കു ഊതിക്കെടുത്തുന്നു. ഗ്രൂപ്പു വ്യത്യാസങ്ങളില്ലാതെ സമസ്തയും മുജാഹിദും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മുസ്ലിം സംഘടനകൾ അതിന് കൈയൊപ്പ് ചാർത്തുന്നു. അപ്പോഴും കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാൾ പള്ളിയിലും പൊന്നാനിയിലെ പള്ളിയിലും മറ്റു ചില പള്ളികളിലും നിലവിളക്കു തെളിയുന്നു. ആ വിളക്കിന് പ്രശ്നമില്ലെന്നും ഫത്വ വരുന്നു. അപ്പോൾ ഏതാണ് ഹറാമായ വിളക്ക്?! ഇതാണ് മനസ്സിലാവേണ്ടത്? മക്കയിലോ മദീനയിലോ അങ്ങനെ ഏതെല്ലാം പള്ളികളിലാണ് ഇത്തരം നിലവിളക്കു കൊളുത്തൽ നടക്കുന്നത്.
നിലവിളക്കു കൊളുത്തുന്നത് വിശ്വാസത്തിന്റെ ഭാഗമായി തെറ്റാണെന്നു പറയുന്ന ഇസ്ലാം മതവിശ്വാസികളോട് ആർക്കും എതിർപ്പുണ്ടാവേണ്ട കാര്യമില്ല. പക്ഷേ, മനസ്സിലാകാത്തത് അതൊന്നുമല്ല, നിലവിളക്കിൽ ഹിന്ദു വിളക്ക്, മുസ്ലിം വിളക്ക് എന്ന വകതിരിവ് എന്തിനാണെന്നതാണ്. ഇവിടെ ഹിന്ദു രക്തവും മുസ്ലിം രക്തവും ക്രിസ്ത്യൻ രക്തവും എന്നൊന്നില്ലല്ലോ? മനുഷ്യരക്തമേയുള്ളൂ. ഹൈന്ദവ വീടുകളിലും പൊതുചടങ്ങുകളിലും സന്ധ്യാസമയങ്ങളിലും നട്ടുച്ചക്കു പോലും കത്തിക്കുന്ന വിളക്കു ചടങ്ങുകൾ മതവിരുദ്ധമാകുന്ന മുസ്ലിംകൾക്ക് കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂരിലെത്തുമ്പോൾ അത് പ്രശ്നമല്ല; ബഹുദൈവാരാധന, വിശ്വാസത്തിന്റെ ഭാഗമാവുന്നു. ഈ വൈരുധ്യമാണ് മനസ്സിലാവാത്തത്. ദീപാരാധനയക്കു ഇസ്ലാം എതിരാണെന്നു പറയുമ്പോഴും പല പള്ളികളിലും ദർഗകളിലും ചന്ദനത്തിരി തെളിയിക്കലും നിലവിളക്കു തെളിയിക്കലുമെല്ലാം അഭംഗുരം തുടരുമ്പോഴാണ് ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് വിവരണം. 'മുസ്ലിം പള്ളികളിൽ വിളക്കു കത്തിക്കുന്നത് വലതു കൈ കൊണ്ടാണ്. അത് കത്തിക്കുമ്പോൾ ഇടതു കൈ താങ്ങുന്നില്ല. എന്നാൽ ഹിന്ദുക്കൾ കത്തിക്കുന്നത് അങ്ങനെയല്ല.' അപ്പോൾ വിളക്കിലും ഇടതും വലതും രാഷ്ട്രീയം കൂടിയുണ്ടെന്നു ചുരുക്കം.വിവാഹപ്രായത്തിലും കുട്ടിക്കടത്തിലുമെല്ലാം അഭിപ്രായം പറഞ്ഞ പാർട്ടി പക്ഷേ, സ്ത്രീകളുടെ പൊതുപ്രവേശത്തിലോ എന്തിനേറെ അവരുടെ മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ പോലും മൗനം പാലിക്കും. അതായത് കുറച്ച് മതമാകാം; കുറച്ച് കച്ചവടവുമാകാം. അതാണ് ലീഗ്. അതിനെ കോണി സ്വർഗത്തിലേക്കും നിലവിളക്ക് നരകത്തിലേക്കുമെന്നൊക്കെയുള്ള ഫത്വയായി ചിലർ വ്യാഖ്യാനിക്കും. പക്ഷേ, കാര്യങ്ങൾ അങ്ങനെയൊന്നുമല്ല കെട്ടോ. രാജ്യം മോദിയാണ് ഭരിക്കുന്നതെങ്കിലും ഇത് ജനാധിപത്യ രാജ്യമാണ്.
കിഴക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ദുഃഖങ്ങൾ തീരുമെന്നും പടിഞ്ഞാറ് നോക്കി കത്തിച്ചാൽ കടബാധ്യത തീരുമെന്നും വടക്കു നോക്കിയാണെങ്കിൽ സമ്പത്ത് വർധിക്കുമെന്നൊക്കെയുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണോ ഇതും. അതോ വെറും വെളിച്ചത്തിനു വേണ്ടിയെന്നാണോ? അങ്ങനെയെങ്കിൽ ഈ ആത്യാധുനിക യുഗത്തിൽ അതിന്റെ പരിഷ്കരിച്ച വേർഷൻ ആയിക്കൂടേ?
വിളക്കിന് ചുവപ്പ് തിരിയെങ്കിൽ വിവാഹ തടസ്സം നീങ്ങുമെന്നും മഞ്ഞയെങ്കിൽ മാനസിക ദുഃഖനിവാരണമുണ്ടാവുമെന്നും പറയുമ്പോൾ തന്നെ, ഒറ്റ തിരി മഹാവ്യാധിയെയും രണ്ടു തിരി ധനലാഭവും മൂന്നു തിരി അജ്ഞതയെയും നാലു തിരി ദാരിദ്ര്യത്തെയുമെല്ലാം സൂചിപ്പിക്കുമ്പോൾ ഇതെല്ലാം ടിപ്പടി ചെയ്യാൻ വിശ്വാസം അനുവദിക്കാത്തവരെ പാക്കിസ്ഥാനിലേക്കു പോകേണ്ടവരെന്നു പറഞ്ഞു മുദ്രയടിക്കേണ്ട കാര്യമെന്ത്? ഒപ്പം വെറുമൊരു നാട്ടാചാരമായി ആ വെളിച്ചത്തെ കാണുന്ന ഇതര വിശ്വാസികളെ എന്തിനു കല്ലെറിയണം?
നമുക്ക് വിഷയത്തിന്റെ മർമത്തിലേക്കു വരാം. സത്യത്തോടും നീതിയോടും പുറംതിരിഞ്ഞു നിൽക്കുന്നവർക്ക് വെളിച്ചത്തോടും അതാകാവുന്നതാണ്. ഒരാൾക്ക് മതവിശ്വാസിയാകാൻ എത്ര സ്വാതന്ത്ര്യമുണ്ടോ അത്ര തന്നെ മറ്റൊരാൾക്ക് ഒരു മതത്തിലും വിശ്വാസമില്ലാതെയും ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു. ഈ മൗലികാവകാശം ആർക്കും നിഷേധിക്കാനാവില്ലതന്നെ. ഇഷ്ടമുള്ളവർ പുഷ്പാർച്ചനയോ നിലവിളക്കു കത്തിക്കുകയോ ചെയ്യട്ടെ. ഖുർആൻ പാരായണം ചെയ്തും ദുആ മജ്ലിസ് നടത്തിയും ചടങ്ങ് തുടങ്ങേണ്ടവർ അങ്ങനെ ചെയ്യട്ടെ. ഇനി വെഞ്ചിരിപ്പ് നടത്തണമെന്നുള്ളവർക്ക് അതാകാം. കേക്കും റിബ്ബണും മുറിക്കേണ്ടവർക്ക് അങ്ങനെയും. ഇനി അതൊന്നും വേണ്ടാ എന്നുള്ളവരാണെങ്കിൽ അങ്ങനെയും ചെയ്യട്ടെ. ഇതിലൊക്കെ എന്തിനാണിത്ര കടുംപിടുത്തം? ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ച് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവട്ടെ. ചുരുക്കിപ്പറഞ്ഞാൽ ഒരാൾക്ക് വിളക്കു കത്തിക്കാൻ എത്രമാത്രം സ്വാതന്ത്ര്യമുണ്ടോ അത്രതന്നെ വിളക്കു കത്തിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. വിശ്വാസത്തിന്റെ ഭാഗമായാലും അല്ലേലും. അത്രേയുള്ളൂ കാര്യം.നിലവിളക്കിൽ ഹിന്ദു വിളക്ക്, മുസ്ലിം വിളക്ക് എന്ന വകതിരിവ് എന്തിനാണെന്നതാണ്. ഇവിടെ ഹിന്ദു രക്തവും മുസ്ലിം രക്തവും ക്രിസ്ത്യൻ രക്തവും എന്നൊന്നില്ലല്ലോ? മനുഷ്യരക്തമേയുള്ളൂ. ഹൈന്ദവ വീടുകളിലും പൊതുചടങ്ങുകളിലും സന്ധ്യാസമയങ്ങളിലും നട്ടുച്ചക്കു പോലും കത്തിക്കുന്ന വിളക്കു ചടങ്ങുകൾ മതവിരുദ്ധമാകുന്ന മുസ്ലിംകൾക്ക് കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂരിലെത്തുമ്പോൾ അത് പ്രശ്നമല്ല
പ്രത്യേകിച്ചും ഒരു മതനിരപേക്ഷ സമൂഹത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേൽപ്പിക്കാൻ എന്തിനാണിത്ര വാശി? വിളക്കു കത്തിച്ചവരെല്ലാം മുസ്ലിം വിരുദ്ധരും കത്തിക്കാത്തവരെല്ലാം ഇസ്ലാമിന്റെ ശത്രുക്കളെന്നും ഫത്വ പുറപ്പെടുവിക്കാൻ ആരാണിവർ? വിശ്വാസത്തിന് എതിരായ ഒരു കാര്യം സൗഹൃദത്തിന് വേണ്ടി ഒരാൾ ചെയ്തുവെന്നിരിക്കട്ടെ, അതിന്റെ മതവിധി ബോധ്യമാകാത്തവനെ നിർബന്ധിച്ചു മതവിരുദ്ധനാക്കാൻ ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയത്?! രാഷ്ട്രപതി എ പി ജെ അബ്ദുൽകലാം മരിച്ചപ്പോൾ എന്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരും മയ്യിത്തു നമസ്കരിക്കാത്തതിന് വിമർശിക്കാതിരുന്നത്? കലാമിന്റെ പാപങ്ങൾ പൊറുക്കാനും സ്വർഗ പ്രവേശത്തിനുമുള്ള ആ പ്രാർത്ഥനയിൽ മോദി പങ്കെടുക്കാത്തതിനാൽ ആരെങ്കിലും അവരെ കലാമിനോട് സ്നേഹമില്ലാത്തവരായി ചിത്രീകരിച്ചോ? ഇല്ലല്ലോ. അതേ, അതാണ് വിശ്വാസം. 'എനിക്കു എന്റെ മതം. നിങ്ങൾക്കു നിങ്ങളുടെ മതം. മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല.
ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം. ഇഷ്ടമില്ലാത്തവർക്കു അവിശ്വസിക്കാം.' (വിശുദ്ധ ഖുർആൻ). അത്രേയുള്ളൂ കാര്യം. മതനിരപേക്ഷ രാജ്യത്ത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുമെല്ലാം കാര്യത്തിൽ ഇത്രയേയുള്ളൂ. പിന്നെന്തിനാണ് വിവാദം? ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഓരോ വ്യക്തിയുടെയും സമുദായത്തിന്റെയും വിശ്വാസവും മാനവും കപ്പലുകേറാതെ കാക്കുക. സത്യത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുമ്പോൾതന്നെ സത്യബോധ്യങ്ങളുടെ ബഹുസ്വരതയെ മാനിക്കാനുള്ള ഹൃദയവിശാലതയുണ്ടാവുക. അതില്ലാതിരുന്നാൽ എത്ര വിളക്കു കത്തിച്ചാലും കൂരിരുട്ടായിരിക്കും ഫലം.ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം. ഇഷ്ടമില്ലാത്തവർക്കു അവിശ്വസിക്കാം.' (വിശുദ്ധ ഖുർആൻ). അത്രേയുള്ളൂ കാര്യം. മതനിരപേക്ഷ രാജ്യത്ത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുമെല്ലാം കാര്യത്തിൽ ഇത്രയേയുള്ളൂ. പിന്നെന്തിനാണ് വിവാദം? ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഓരോ വ്യക്തിയുടെയും സമുദായത്തിന്റെയും വിശ്വാസവും മാനവും കപ്പലുകേറാതെ കാക്കുക.
ഡോ. എം എൻ കാരശ്ശേരിയുടെ ഒരു ചോദ്യമുണ്ട്. അത് ഇങ്ങനെയാണ്: അഭിപ്രായം സ്വാതന്ത്ര്യം ജീവിച്ചിരിക്കെ ഏത് മതം മരിച്ചുപോകും? അഭിപ്രായസ്വാതന്ത്ര്യം മരിച്ച് ഏത് മതം ജീവിച്ചിരിക്കും. (ചേകനൂർ അകവും പുറവും).
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്