എക്കോണമിയെ കുറിച്ച് എല്ലാം അറിയാം എന്ന മട്ടിൽ അനുകൂലിക്കുന്നവർക്കും എതിർക്കുന്നുവർക്കും സത്യത്തിൽ ഒന്നും അറിയില്ല; യഥാർത്ഥത്തിൽ എന്തെങ്കിലും അറിയാമെങ്കിൽ ഇങ്ങനെ തള്ളാതെ അവർ മാർക്കറ്റിൽ ഇടപെട്ട് പണം ഉണ്ടാക്കിയേനെ; യുപിഎ കാലത്ത് ഉണ്ടായിരുന്ന കള്ളപ്പണ സർക്കുലേഷൻ ഇപ്പോൾ പൊടി പോലും ഇല്ല; സഖാക്കൾ പറയുന്നു ജോക്കി ജെട്ടികൾ വിൽപ്പന കുറഞ്ഞത് സാമ്പത്തിക മാന്ദ്യം കാരണം എന്ന്; ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! ബിജു നായർ എഴുതുന്നു
ബിജു നായർ
ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! :D
നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കഴിഞ്ഞ ക്വാർട്ടറിൽ ചില ഇടിവുകൾ സംഭവിച്ചതോടെ, എന്നെ ടാഗ് ചെയ്ത് പോസ്റ്റുകളിടുകയും, എന്റെ പഴയ ചില പോസ്റ്റുകള് കുത്തിപ്പൊക്കി അർമാദിക്കുകയും ഒക്കെ ചെയ്തവർക്ക് ചെറിയൊരു മറുപടിയുമായാണ് ഞാനിവിടെ വന്നിരിക്കുന്നത്.
1. ആദ്യമായി നമ്മള് മനസ്സിലാക്കേണ്ട കാര്യം, എക്കോണമിയെ കുറിച്ച് എല്ലാം അറിയാവുന്ന മട്ടില്, ആകെമൊത്തം നെഗറ്റീവ് ആയിട്ടോ, അല്ലെങ്കിൽ അത്യന്തം പോസിറ്റീവ് ആയിട്ടോ പറയുന്നവർക്ക്, യഥാർത്ഥത്തിൽ ഈ സംഭവത്തെ കുറിച്ച് വലിയ വിവരമൊന്നുമില്ല എന്നുള്ളതാണ് സത്യം. കാരണം, നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ഭാവി ഇത്രയും കൃത്യമായി ഗണിച്ച് പറയുവാനുള്ള ദിവ്യദൃഷ്ടി ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവര് ഫേസ്‌ബുക്കില് വന്ന് പോസ്റ്റ് ഇടുകയോ, പത്രത്തിലും ടീവിയിലും വന്ന് തള്ളി മറിക്കുകയോ അല്ല, മറിച്ച് അവരുടെ ഈ ജ്ഞാനദൃഷ്ടി ഉപയോഗിച്ച് ശതകോടികൾ മാർക്കറ്റിൽ നിന്ന് ഉണ്ടാക്കുവാനായിരിക്കും ശ്രമിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള യാതൊരു ആക്രാന്തവും മേല്പറഞ്ഞ ദിവ്യദൃഷ്ടിക്കാര് കാണിക്കാത്തതിൽ നിന്ന് ഇവരുടെ വിവരത്തിന് മേലുള്ള ഇവരുടെ തന്നെ വിശ്വാസം എത്രയോ ദുർബലമാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നിട്ടാണ് ഇവര് മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനായി മെനകെട്ട് നടക്കുന്നത്.
2. എക്കോണമിയുടെ ഭാവി ഇത്രത്തോളം പ്രവചനാതീതമായിരിക്കുന്നതിന്റെ മൂലകാരണം, അത് അത്ര കണ്ട് സങ്കീർണമാണെന്നുള്ളത് തന്നെയാണ്. ആകെമൊത്തം പതിനാറ് സൂചികകൾ വച്ചാണ് ലോകമെമ്പാടും വിദഗ്ദ്ധർ എക്കോണമിയെ വിലയിരുത്തുന്നത്, എന്നതിൽ നിന്ന് തന്നെ ഈ സങ്കീർണത എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഈ പതിനാറില് ഏഴെണ്ണം ലീഡിങ് ഇന്ഡിക്കേറ്റർസ് എന്നും ബാക്കി ഒമ്പതെണ്ണം ലാഗിങ്ങ് ഇന്ഡിക്കേറ്റർസ് എന്നും തരം തിരിക്കപ്പെട്ടിരിക്കുന്നു.
a. എക്കോണമിയുടെ മാറ്റത്തിന് മുമ്പ് തന്നെ, അതിന് മുന്നോടിയായി മാറുന്ന സൂചികകൾക്കാണ്, ലീഡിങ് ഇന്ഡിക്കേറ്റർസ് എന്ന് പറയുന്നത്. സ്റ്റോക്ക് മാർക്കറ്റിന്റെ നിലവാരം, ഫാക്ടറി ഉത്പാദനം, നിർമ്മിച്ച ഉത്പന്നങ്ങളുടെ ശേഖരം, അവയുടെ കച്ചവട വിവരങ്ങൾ, വീടുകളുടെ നിർമ്മാണം, കമ്പനികളുടെ ആരംഭം, എന്നിവയെല്ലാം ഇത്തരത്തിലുള്ള ലീഡിങ് ഇന്ഡിക്കേറ്റർസിന്റെ ഉദാഹരണങ്ങളാണ്
b. എക്കോണമിയിൽ മാറ്റം വന്ന് കഴിഞ്ഞതിന് ശേഷം, അതിന് പിന്നോടിയായി മാറുന്ന ഇന്ഡിക്കേറ്റഴ്‌സിന്, ലാഗിങ്ങ് ഇന്ഡിക്കേറ്റർസ് എന്ന് പറയുന്നു. ജിഡിപി വളർച്ച, ശമ്പള വേതന നിരക്കുകളിലേയും, തൊഴിലില്ലായ്മയിലേയും വ്യത്യാസങ്ങൾ, വിലക്കയറ്റ സൂചികകൾ, കറൻസിയുടെ മൂല്യ വ്യതിയാനങ്ങൾ, കമ്പനികളുടെ ലാഭനഷ്ട വിവരങ്ങൾ, രാജ്യത്തിന്റെ കയറ്റുമതി ഇറക്കുമതി കണക്കുകൾ, സ്വർണം വെള്ളി എന്നിങ്ങനെയുള്ള കമ്മോദിറ്റികളുടെ വിലനിലവാരം, ഇവയെല്ലാം ലാഗിങ്ങ് ഇന്ഡിക്കേറ്റർസിന്റെ ഉദാഹരണങ്ങളാണ്.
3. ഓരോ മൂന്ന് മാസത്തിലൊരിക്കലും പ്രസിദ്ധീകരിക്കപ്പെടുന്ന, ഈ പതിനാറ് സൂചികകൽ കൂലങ്കഷമായി അവലോകനം ചെയ്താണ് എക്കോണമിയുടെ ഭാവിയെ കുറിച്ച് നമ്മള് വിലയിരുത്തേണ്ടത്. അതുകൊണ്ട് തന്നെ വിദഗ്ദ്ധരുടെ ഇടയിൽ പോലും ഇക്കാര്യത്തിൽ ഒരിക്കലും ഒരു അഭിപ്രായ സമന്വയം ഉണ്ടാകാറില്ലെന്നുള്ളതാണ് സത്യം. എക്കോണമി ഇനിയങ്ങോട്ട് കുതിച്ച് ചാടി മുന്നേറുമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, എല്ലാം തകർന്നടിയുവാൻ പോകുകയാണെന്നായിരിക്കും മറ്റു ചിലരുടെ ഭാഷ്യം. ആദ്യത്തെ കൂട്ടരെ നമ്മൾ ബുള്ളിഷ് എന്ന് വിളിക്കുമ്പോൾ, രണ്ടാമത്തെ കൂട്ടരെ ബിയറിഷ് എന്നാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെ ഈ കാളകളും കരടികളും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിനിടയിലൂടെയാണ് ഓരോ എക്കോണമിയും മുന്നേറേണ്ടത്.
4. ഇനി നമ്മള് ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള അവലോകനത്തിലേക്ക് വരുകയാണെങ്കില്, UPA സർക്കാരിന്റെ കാലത്ത് നിന്നും ഇന്ന് നമ്മൾ കാണുന്ന ഏറ്റവും വലിയ വ്യത്യാസം, എക്കോണമിയിൽ വളരെ വ്യാപകമായിരുന്ന കള്ളപ്പണത്തിന്റെ സർക്കുലേഷൻ ഇന്ന് തുലോം കുറഞ്ഞിട്ടുണ്ട്, നാൾക്കുനാൾ അത് കുറഞ്ഞ് വരുകയാണ് എന്നുള്ളതാണ്. നോട്ടുനിരോധനവും ജിഎസ്ടിയുമെല്ലാം ഈ മാറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വ്യത്യാസവും അതിന്റെ ഭവിഷ്യത്തുകളും ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് തന്നെയാണ്. പണ്ട് ഈ മേഖലയിലെ വിലനിലവാരങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെ ഇരട്ടിച്ചിരട്ടിച്ച് സാധാരണക്കാർക്ക് അപ്രാപ്യമായാണ് പൊയ്‌കൊണ്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി വളരെയേറെ മാറിയിരിക്കുന്നു. ജിഡിപി ഉപയോഗിച്ച് അളക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് പണ്ടത്തെ സെറ്റപ്പ് അഭികാമ്യമായിരുന്നിരിക്കാം. പക്ഷേ അത് നമ്മുടെ നാട്ടിൽ രൂഢമൂലമായിരുന്ന സാമ്പത്തിക അസമത്വത്തെ വൻതോതിൽ വഷളാക്കിയിരുന്നതായും നമുക്കറിയാം. പണക്കാരുടെ മൂലധനത്തിന്റെ വളർച്ചാ നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ വളരെയധികം കൂടി നിൽക്കുന്നതാണ്, സാമ്പത്തിക അസമത്വം കൂട്ടുന്നതെന്ന് കണ്ടെത്തിയത് സുപ്രസിദ്ധ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയാണ്. നമ്മുടെ സമ്പത്വ്യവസ്ഥയിലെ കള്ളപ്പണം കുറച്ച് കൊണ്ട് വരുകവഴി 'asset inflation' അഥവാ വസ്തു വിലക്കയറ്റം വഴിയുള്ള ഈ സാമ്പത്തിക അസന്തുലിതാവസ്ഥ വളരെയധികം കുറച്ച് കൊണ്ട് വരുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
5. പക്ഷേ ഈ കള്ളപ്പണ നിയന്ത്രണവും, അതിന്റെ കൂടെ തന്നെ പ്രചാരത്തിലാക്കിയ ഡിജിറ്റൽ എക്കോണമിയും, മറ്റ് നൂതന ബിസിനസ്സ് സാങ്കേതിക ആശയങ്ങളുടെ കടന്ന് വരവുമെല്ലാം നമ്മുടെ എക്കോണമിയിൽ ഒരു 'Disruptive Change', അഥവാ ഘടനാപരമായ ഒരു മാറ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ള കാര്യവും നമ്മള് മറന്ന് കൂടാ. നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലെ 'Consumtion Patterns' അഥവാ ഉപഭോഗ രീതികളെ തന്നെ കീഴ്‌മേൽ മറിക്കുന്ന തരത്തിലുള്ളതാണ് ഈ മാറ്റം. മൊബൈലുകളുടെ വില്പന കൂടുകയും, ഡാറ്റയുടെ വില കുറയുകയും ചെയ്തതോടെ റൈഡ് ഷെയറിങ്ങ്, ഫുഡ് ഡെലിവറി, ഇ-കോമേഴ്‌സ് തുടങ്ങിയ സംരംഭങ്ങള് തഴച്ച് വളരുമ്പോൾ, കാറ്, ഹോട്ടൽ, പലചരക്ക് കട എന്നിങ്ങനെയുള്ള പഴയ ബിസിനസ്സ് മോഡലുകൾക്ക് ഇടിവ് നേരിടും. അതുകൊണ്ട് തന്നെ ഏത് മേഖലയിലെ കണക്കുകളാണോ നമ്മള് ഉദ്ധരിക്കുന്നതെന്ന് അനുസരിച്ച് നമുക്ക് നമ്മുടെ അവലോകനങ്ങള് ബുള്ളിഷ് ആയോ ബിയറിഷ് ആയോ അവതരിപ്പിക്കുവാൻ സാധിക്കും.
6. ഇനി, ഇതിനെല്ലാം ഉപരിയായി നമ്മള് വിലയിരുത്തേണ്ട കാര്യമാണ് ഇന്ത്യയിലെ അനൗപചാരിക മേഖലയുടെ സംഭാവനകൾ. ഇപ്പൊ തന്നെ അമേരിക്കൻ ജെട്ടി കമ്പനിയായ 'ജോക്കി'യുടെ വിറ്റ് വരവ് പണ്ടത്തേത് പോലെ ഇന്ത്യയിൽ വർദ്ധിക്കുന്നില്ല. അതുകൊണ്ട് ഇന്ത്യയില് സാമ്പത്തിക മാന്ദ്യമാണെന്നൊക്കെ പറഞ്ഞ് കൊണ്ട് ചില സഖാക്കൾ ഇറങ്ങിയിട്ടുണ്ട്. അത് അവരുടെ 'ജെട്ടി'ധാരണ കൊണ്ട് മാത്രമാണെന്നേ ഞാൻ പറയൂ. ഇപ്പൊ തന്നെ, ജോക്കിയുടെ പത്തിലൊന്ന് വിലയ്ക്ക് ജെട്ടിയും ബനിയനുമൊക്കെ റോഡ് സൈഡിൽ തന്നെ ഇട്ട് വിൽക്കുന്ന തിരുപ്പൂർ കമ്പനികള് ഇന്ത്യയിലങ്ങോളമിങ്ങോളം ധാരാളമുണ്ട്. അവയെ കൂടെ ഉൾപ്പെടുത്താതെ ഇന്ത്യൻ സമ്പത്വ്യവസ്ഥയുടെ ഒരു പരിപൂർണ ചിത്രം നമുക്ക് കിട്ടുമോ? പണ്ട് ജോക്കിയുടെ അമേരിക്കൻ ജെട്ടി വാങ്ങിച്ചിരുന്നയാള്ക്ക് ഇന്ന് നോട്ട് നിരോധനം കാരണം തിരുപ്പൂർ ജെട്ടി വാങ്ങിക്കേണ്ടി വരുകയാണെങ്കില് അയാളെ നമ്മള് പണം ലാഭിച്ചതിന് അഭിനന്ദിക്കുമോ, അതോ ഭാരതത്തിന്റെ ജിഡിപി കുറച്ച് കളഞ്ഞതിന് വിമർശിക്കുമോ? സദാ സമയവും പാവങ്ങളുടെ കൂടെയെന്ന് വീമ്പ് പറയുന്ന സഖാക്കള് പാവങ്ങളിടുന്ന ജെട്ടികളൊന്നും കാണാത്തതുകൊണ്ടാണ്, കാണാൻ പാടില്ലാത്ത മറ്റ് ചിലതെന്തോ കണ്ടതായി, അവർക്ക് തോന്നുന്നത്. അതിന് അവര് മോദിജിയെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
7. ഇനി നമുക്ക് സമ്പത് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ ഒരു ഗവണ്മെന്റിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. ജോക്കി കമ്പനിയുടെ ജെട്ടി ചെലവാവാത്തത് കാരണം, നാട്ടുകാർക്കെല്ലാം ജോക്കി വാങ്ങിച്ച് ഫ്രീ ആയിട്ട് കൊടുക്കാനോ, കാറ് വാങ്ങിച്ച് കൊടുക്കാനോ ഒന്നും സർക്കാരിന് കഴിയില്ല. ജെട്ടിയുടേയും കാറിന്റെയുമൊക്കെ വില കുറച്ച് സാധാരണക്കാർക്ക് കൂടി ജോക്കിയും ധരിച്ച് കാറിൽ പോകാൻ തക്ക സാഹചര്യം ഒരുക്കുകയും അത് വഴി തങ്ങളുടെ വിറ്റ് വരവ് വർദ്ധിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടത് ഈ കമ്പനികളുടെ ജോലിയാണ്. അല്ലെങ്കില് അവര് പൂട്ടിപോകും. അതില് ഗവണ്മെന്റിനെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഗവണ്മെന്റിന് ചെയ്യാൻ പറ്റുന്ന പലകാര്യങ്ങളിൽ ഒന്ന്, ആയാസരഹിത സംരംഭകത്തിന് അനുയോജ്യമായ രീതിയിൽ ലൈസൻസും ക്ലിയറൻസുമെല്ലാം എളുപ്പത്തിലാക്കി 'Ease of doing Business' വർദ്ധിപ്പിക്കാം. മോദിജിയത് ചെയ്യുന്നുണ്ട്. സംരംഭകർക്ക് മൂലധന ലഭ്യത ഉറപ്പ് വരുത്താം. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക വഴി, സാധാരണക്കാർക്ക് മുദ്രാ ലോണുകൾ നൽകുക വഴി, മോദിജിയത് ചെയ്യുന്നുണ്ട്. പരാജയപ്പെടുന്ന സംരംഭങ്ങൾ ഒരു കീറാമുട്ടിയാകാതെ, അതിനെ പെട്ടെന്ന് പൊളിച്ചടുക്കി, കിട്ടാക്കടങ്ങളിലൊക്കെ ഒരു തീർപ്പ് കല്പിച്ച് മുന്നോട്ട് നീങ്ങാൻ സംരംഭകരെ സഹായിക്കാം. 'Inoslvency and Bankruptcy code' വഴി മോദിജിയത് ചെയ്യുന്നുണ്ട്. സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുവാനായി സർക്കാർ മുതൽമുടക്കിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജെക്ടുകൾ ആരംഭിക്കാം. റോഡുകളും, വീടുകളും, വൈദ്യുതികരണവുമൊക്കെയായി മോദിജിയത് ചെയ്യുന്നുണ്ട്. പിന്നെ സ്‌കിൽ ഇന്ത്യ, മെയ്ക് ഇൻ ഇന്ത്യ അങ്ങനെ പലതും.
8. പക്ഷേ എന്നിട്ടും ജിഡിപി വളർച്ച അഞ്ച് ശതമാനം മാത്രമല്ലേ ഉള്ളൂ, എന്നാണ് സഖാക്കള് ചോദിക്കുന്നത്! അവിടെയാണ് ഇന്ത്യയെ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ഒക്കെ താരതമ്യം ചെയ്ത് മോശപ്പെടുത്തി കാണിക്കുന്ന സഖാക്കളുടെ കുബുദ്ധി പുറത്ത് വരുന്നത്. ഫൈവ് ട്രില്യൻ ഡോളർ എക്കോണമിയാകാൻ കച്ച കെട്ടി നിൽക്കുന്ന ഇന്ത്യയെ അതിന്റെ യഥാർത്ഥ നിലവാരത്തിലുള്ള യൂകെയും യൂഎസും ചൈനയും ജർമനിയുമായിട്ടൊക്കെ താരതമ്യം ചെയ്യുകയാണെങ്കിൽ, ആ എക്കോണമികളും വളർച്ച മുരടിപ്പിനേയും ചിലവ രിസഷെനെ പോലും നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാം.
9. അപ്പൊ പിന്നെ, ഇത്രയും സങ്കീർണ്ണമായൊരു സാഹചര്യത്തിൽ, ഇന്ത്യൻ സർക്കാർ നമ്മുടെ സമ്പത്വ്യവസ്ഥയെ ശരിയായ രീതിയിലാണോ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് നമുക്ക് എങ്ങനെ വിലയിരുത്താം? അവിടെയാണ് സംഗതിയുടെ യഥാർത്ഥ ക്ലൈമാക്‌സ് പുറത്ത് വരുന്നത്. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളാണ്, ചില ഗ്രാഫുകൾക്ക് ചെറുതായൊരു ഇടിവ് സംഭവിച്ചപ്പോ, മോദിജി എല്ലാം തുലച്ചേ എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ച് കൊണ്ട് കടന്ന് വന്നിരിക്കുന്നത്. അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് പകൽ പോലെ വ്യക്തം. പക്ഷേ അവര് മനസ്സിലാക്കാനുള്ള ഒരു പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വച്ചാൽ ഇനിയൊരു നാല് നാലര വർഷത്തേക്ക് കേന്ദ്രത്തിലേക്ക് തെരഞ്ഞെടുപ്പൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമൊക്കെ കുടം കമഴ്‌ത്തി വച്ച് വെള്ളം ഒഴിക്കുന്നത് പോലെയേ ആവുള്ളൂ. ഇനിയങ്ങോട്ട് കുറച്ച് കാലം, മോദിജി തന്നെയാണ് ഇന്ത്യ ഭരിക്കുവാൻ പോകുന്നത്. ജോക്കിയുടെ ജെട്ടി ഇടുന്നവർക്കും, കാറോടിച്ച് നടക്കുന്നവർക്കും വേണ്ടിയുള്ളതായിരിക്കില്ല അദ്ദേഹത്തിന്റെ ഭരണം. വേൾഡ് ബാങ്ക് കണക്ക് പ്രകാരം, ഇന്ത്യൻ ജനതയുടെ 58% പേരും ദിവസേന ഇരുനൂറ്റമ്പത് രൂപയിൽ താഴെ മാത്രം വരുമാനം ഉള്ള ദരിദ്ര നാരായണരാണ്. അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിലായിരിക്കും ബിജെപി ഭരണത്തിന്റെ പ്രഥമ ശ്രദ്ധ എന്നുള്ള കാര്യത്തില് ആർക്കും യാതൊരു സംശയവും വേണ്ട. കാരണം അവരുടെ വോട്ടുകളാണ് മോദിജിയെ ഇത്തവണയും അധികാരത്തിലെത്തിച്ചത്. അടുത്ത തവണയും അധികാരത്തിലെറ്റുവാൻ പോകുന്നത്. ആൾറെഡി തന്നെ, ദേശീയ ആളോഹരി വരുമാനത്തെക്കാളും അറുപത് ശതമാനം മുകളിൽ, എത്തിയിട്ടുള്ള കേരളത്തിലെ വോട്ടർമാർക്ക് ഇതൊന്നും ചിലപ്പോ മനസ്സിലായെന്ന് വരില്ല.
10. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. പ്‌ളീസ് ഗോ ബാക്ക് ടു യുവർ ക്ലാസസ്. അതെ, അനാവശ്യത്തിലും അനവസരത്തിലും എക്കോണമിയില് രാഷ്ട്രീയം കലർത്തി ചർച്ചിച്ച് സമയം കളയാതെ, മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളില് നമുക്ക് ഓരോരുത്തർക്കും എങ്ങനെ മുന്നോട്ട് പോകാം എന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങുക. പുതിയ സ്‌കില്ലുകൾ പഠിക്കുന്നതിലോ, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലോ, ഇപ്പോഴുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിലോ ഒക്കെ നമ്മുടെ പരിശ്രമം തിരിച്ച് വിടുക. മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെല്ലാം അങ്ങനെയാണ്. അതുകൊണ്ടാണ് പ്രബുദ്ധരെന്ന് ഗീർവാണവും വിട്ട് സ്ഥിരം രാഷ്ട്രീയവും പറഞ്ഞ് കൊണ്ടിരിക്കുന്ന മലയാളികൾക്ക് ഒരു തൊഴിലെടുത്ത് ജീവിക്കണമെന്ന സ്ഥിതി വരുമ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നത്. പക്ഷേ ശരിക്കൊന്ന് മനസ്സ് വച്ചാൽ നമുക്ക് പറ്റിയ റോൾ മോഡലുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. കഴിഞ്ഞ തലമുറയിലെ മലയാളികളുടെ യഥാർത്ഥ ഹീറോ, വി-ഗാർഡിനെ ഇന്ത്യയിലെ ഓരോ വീട്ടിലും കൊണ്ട് ചെന്നെത്തിച്ച കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയാണെങ്കിൽ, ഈ തലമുറയുടെ ഹീറോ, നമ്മുടെയേവരുടേയും കണ്ണിലുണ്ണിയായ സുക്കറണ്ണന്റെ വരെ നിക്ഷേപം കേരളത്തിലെത്തിച്ച ബൈജൂ രവീന്ദ്രനാണ്. രാഷ്ട്രീയമൊക്കെ അമിത് ഷാ ജിക്കും, പിണറായി സഖാവിനും, ഉമ്മൻ ചാണ്ടി സാറിനുമൊക്കെ വിട്ട് കൊടുത്തിട്ട് നമുക്ക് നമ്മുടെ സാമ്പത്തികത്തിൽ കൂടുതൽ ശ്രദ്ധിക്കാം. അങ്ങനെ കേരളത്തിനും ഇന്ത്യയ്ക്കും ഒരു മുതൽക്കൂട്ടായി മാറാം.
11. അതല്ല, ഇനി സാമ്പത്തികത്തില് രാഷ്ട്രീയം കലർത്തി ചർച്ചിച്ചേ മതിയാവൂ എന്നാണെങ്കിൽ നമുക്ക് കേരളത്തെ കുറിച്ച് സംസാരിക്കാം. കേരളത്തിലാണല്ലോ അടുത്ത ഒന്ന് ഒന്നൊന്നര വർഷത്തിനുള്ളിൽ നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരിയെ മാറ്റി പുതിയ ഒരാളെ അവരോധിക്കുവാനുള്ള അവസരം നമുക്ക് കൈവരുവാൻ പോകുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ തൊഴില്ലായ്മ ഇന്ത്യയിലെ നിരക്കിനെക്കാളും വളരെയധികം ഉയർന്ന് നിൽക്കുന്നത്? മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോ ഏറ്റവും മോശപ്പെട്ട് നിൽക്കുന്നത്? എന്തുകൊണ്ടാണ് 'Ease of doing business' റാങ്കിങ്ങിൽ കേരളം ഇന്ത്യയുടെ ഏറ്റവും താഴേക്കിടയിൽ കുടുങ്ങി കിടക്കുന്നത്. എന്തുകൊണ്ടാണ് മദ്യവും, ലോട്ടറിയും, പിന്നെ ലണ്ടനിൽ വരെ പോയി കടമെടുക്കുന്നതുമല്ലാതെ കേരളത്തിന് വേറേ വരുമാന സ്രോതസ്സുകളൊന്നും ഇല്ലാത്തത്? എന്തുകൊണ്ടാണ് നമ്മുടെ നികുതി വരുമാനം, ശമ്പളവും, പെൻഷനും പിന്നെ പലിശയും കൊടുത്ത് കഴിയുന്നതോട് കൂടി പുതിയ നിക്ഷേപങ്ങൾ നടത്താനായിട്ടൊന്നും മിച്ചം കാണാത്തത്? എന്തുകൊണ്ടാണ് ഇപ്പോഴുള്ള സംരംഭങ്ങൾ സമരം ചെയ്ത് അടച്ച് പൂട്ടാനും, പുതിയവ തുടങ്ങാൻ വരുന്നവരെ ചുവപ്പ് നാടയിൽ കെട്ടിത്തൂക്കാനും സഖാക്കള് തന്നെ മുൻപന്തിയിൽ നിൽക്കുന്നത്. വരൂ, അതിനെ കുറിച്ച് നമുക്ക് വാതോരാതെ ചർച്ച ചെയ്യാം.
കേരള രാഷ്ട്രീയമാകുന്ന അധോലോകത്തേക്ക് ഞാൻ നിങ്ങളെ സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്!
നന്ദി നമസ്‌കാരം! <3
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍