ദേശീയപാതാ വികസനം: അനുഭവങ്ങളും പാഠങ്ങളും: പത്മജൻ തടത്തിൽ കാളിയമ്പത്ത് എഴുതുന്നു
പത്മജൻ തടത്തിൽ കാളിയമ്പത്ത്
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കേരളത്തിലെ പ്രധാന ദേശീയപാതയായ NH 66-ന്റെ വികസനത്തിന് വഴിതെളിയുകയാണ്. നേരത്തെ നടത്തിയ (NH47-ന്റെയും ചില ബൈപാസ് റോഡുകളുടെയും നിർമ്മാണ അനുഭവങ്ങളിൽ നിന്നുള്ള ചില പാഠങ്ങൾ ഈ അവസരത്തിൽശ്രദ്ധിക്കപ്പടേണ്ടതുണ്ട്.
കവലകൾ കഴിയുന്ന്രത കുറച്ച് ക്രോസ്സ് റോഡുകൾ അടിപാത ആക്കണം:
മറ്റൂുസംസ്ഥാനങ്ങളിൽ നിന്നും തികച്ചും വൃത്യസ്തമായ ഒരു ഭൂമികയിലാണ് കേരളത്തിലെ ദേശീയപാതാ വികസനം. ഗ്രാമനഗര വൃത്യാസമില്ലാതെ കനത്ത ജനസാന്ദ്രതയും ഗതാഗതസാന്ദ്രതയും ഉള്ള പ്രദേശത്തുകൂടിയാണ് ദേശീയപാതാ വികസനവും നടത്തേണ്ടത്. നിലവിലുള്ള എണ്ണമറ്റ റോഡുകളെ ദേശീയപാത മുറിച്ചു കടക്കു ന്നിടത്തെല്ലാം പുതിയ കവലകൾ സൃഷ്ടിക്കുന്ന രീതിയാണ് ഇരുവരെ കണ്ടത്. ഓരോ കിലോമീറ്ററിനും ചുരുങ്ങിയത് ഒന്നെന്ന കണക്കിലുള്ള ക്രോസ് റോഡുകളും, തത്ഫലമായുള്ള കവലയും സിഗ്നലുകളും ആറുവരി പാതയിലെ മാത്രമല്ല നിലവിലുള്ള പാതകളിലേയും സ്വച്ഛമായ സഞ്ചാരത്തെ ബാധിക്കും. സ്ഥലനിരപ്പിൽ നിന്നും നല്ല തോതിൽ ഉയർത്തിയാണ് മിക്കയിടത്തും ദേശീയപാത പണിയുന്നത്. ഉദാഹരണമായി നിലവിലെ കോഴിക്കോട് ബൈപാസ്. പക്ഷേ ക്രോസ് റോഡുകളെ അടിപ്പാത യാക്കാതെ ഹൈവേയിൽ തന്നെ കൂട്ടി ചേർക്കുകയാണ് ചെയ്തത്. (വെങ്ങളം മുതൽ രാമനാട്ടുകര വരെ 26 കിലോമീറ്ററിൽ ഒന്നര ഡസനോളം കവലകളാണ്. പേരിന് ഒന്ന് രണ്ട് അടിപാത ഉണ്ടെങ്കിലും വാഹനഗതാഗതമുള്ള റോഡുകളുമായി ലിങ്ക് ചെയ്തിട്ടില്ല. കാൽനൂറ്റാണ്ട് മുമ്പ് വടകര ബസ് സ്റ്റാൻഡ് നിർമ്മിക്കുമ്പോൾ പോലും സ്റ്റാൻഡിൽ നിന്ന് നേരിട്ട് ദേശീയ പാതയിലേക്ക് ഗതാഗതം പാടില്ലെന്ന് നിഷ്കർഷിച്ചിരുന്നു.) ഈ വിധത്തിൽ പാത നിർമ്മിക്കുന്നത് എണ്ണമറ്റ കവലകളിലെല്ലാം കാത്തു നിൽപിന് ഇടയാക്കുന്നു. എല്ലാ കവലകളിലും ശതകോടി കൾ ചെലവഴിച്ച് ഭാവിയിൽ മേൽപാതകളുണ്ടാക്കുക യെന്നത് പ്രയോഗികമാണോ? തൊണ്ടയാട്, വൈറ്റില പോലുള്ള കവലകളിൽ മേൽപാലങ്ങൾ പ്രശ്നം പരിഹരിച്ചിട്ടില്ല. വീണ്ടും സിഗ്നലുകളും കാത്തുനിൽപും തുടരുകയാണ്. അതിനാൽ ഹൈവേ നിർമ്മാണ സമയത്തു തന്നെ ക്രോസ് റോഡുകൾ കഴിയുന്നത്ര അടിപ്പാതകളാക്കുന്നതാണ് അഭികാമ്യം. തിരക്കേറിയ കവലകളിൽ ചിത്രത്തിൽ കാണിച്ചതുപോലെ വളയഅടിപാതകൾ ആകാം. (ഇശൃരൗഹമൃ ൗിറലൃുമ)ൈ ദേശീയ പാതയിലേക്ക് രണ്ട് വശത്തും 'side access ' മാത്രം മതിയാകും.
അപകടങ്ങൾ:
വെറും നാൽ കിലോമീറ്റർ മാത്രമുള്ള കൊടുങ്ങല്ലൂർ ബൈപ്പാസിൽ 4 കവലകളാണ് ഉള്ളത്. ഇവിടെ ബൈപാസ് നിർമ്മാണത്തിന് ശേഷമുണ്ടായ അപകടങ്ങൾക്കും പൊലിഞ്ഞ ജീവനും കണക്കില്ല. ഇന്ന് ദേശീയപാതകൾ ഒഴിച്ചുള്ള പാതകളിൽ 80%-വും ചെറുവാഹനങ്ങളാണ്. ഇരുച്രക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും മാത്രമല്ല നാല്കാലികൾക്ക് പോലും റോഡ് മുറിച്ച് കടന്നു മാത്രമേ അപ്പുറമെത്താനാവുകയുള്ളു എന്ന അവസ്ഥയാണ്. ഇത്തരം ചെറുനഗരങ്ങളിൽ, ഒരു ഹെവിവെഹിക്കിൾ അടിപ്പാതയും ബാക്കിയിടങ്ങളിൽ എൽ.സി.വി അടിപ്പാതകളും എന്ന രീതിയിൽ വിഭാവനം ചെയ്യാവുന്നതാണ്. സർവ്വീസ് റോഡുകൾ കണക്റ്റിവിറ്റി ഉറപ്പുവരുത്തും.
വൈറ്റില ബൈപാസ്:
വേണ്ട പോലെ നിർമ്മിക്കുകയും ക്രോസ് റോഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ അടിപ്പാതയുണ്ടാ യിട്ടും കാര്യമില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വൈറ്റിലയിലേത്. വൈറ്റില കവലയ്ക്ക് വടക്കും തെക്കും പേരിന് രണ്ട് ഇടുങ്ങിയ അടിപാതകളുണ്ട്. (കൃഷ്ണപുരം റോഡിലും തൈക്കൂടത്തും). ഈ രണ്ട് അ ടിപാതകളും ലിങ്ക് റോഡുകളും നല്ല വീതിയിൽ നിർമ്മിച്ച് പേട്ട റോഡുമായി ബന്ധിപ്പിച്ച് വൺവേആക്കിയിരുന്നെങ്കിൽ കഴിഞ്ഞ 2 ദശകങ്ങളായി വൈറ്റില ജംഗ്ഷനിൽ ജനം അനുഭവിക്കുന്ന നരകയാതന ഒഴിവാക്കാമായിരുന്നു. പുതിയ മേൽ പാലം വന്നിട്ടും കുരുക്ക് ഒഴിയുന്നില്ലെന്ന കാര്യം ശ്രദ്ധിക്കുക.
ആലുവ മേൽപ്പാലം:
മേൽപ്പാലം ഉണ്ടായിട്ടും കാര്യമില്ലാത്ത അവസ്ഥയ്ക്ക് മറ്റൊരു ഉദാഹരണമാണ് ആലുവയിലേത്. മേൽപാത വടക്കുഭാഗത്ത് അവസാനിക്കുന്നിടത്താണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ കവല എന്നതാണ് കാരണം. ഇവിടെ ഫ്ളൈ ഓവറും താഴെ വൺവെ സംവിധാനവും ഒരുക്കേണ്ടതായിരുന്നു. ദേശിയപാതയുണ്ടാക്കുക എന്നതിനുപരി, അത് നിലവിലുള്ള ഗതാഗത ആവാസ വ്യവസ്ഥയെ (transport eco-system) ഏതു രീതിയിൽ ബാധിക്കും എന്ന വിശദപരിശോധനയുടെ ആവശ്യമാണ് മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽ നിന്നും വൃക്തമാകുന്നത് ഭാവിയിൽ വീണ്ടും വൻ പണചെലവ് വരുന്ന പരിഹാരങ്ങളുടെ ആവശ്യം സൃഷ്ടിക്കുന്ന പുതിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കി മറ്റുപാതകളിലേയും ദേശീയ പാതയിലേയും സ്വച്ഛസഞ്ചാരം എങ്ങനെ ഉറപ്പുവരുത്താമെന്ന് മുൻ ധാരണ ആവശ്യമാണ്. ഇതിനായി എല്ലാ ജില്ലകളിലും നഗരങ്ങളിലും NHAI, PWD, NATPAC, നഗരസഭാ, ട്രാഫിക് പൊലീസ് എന്നിവയുടെ അധികൃതരും ജനപ്രതിനിധികളും അടങ്ങുന്ന സംയോജന സമിതികൾ ചേർന്ന് ഹൈവേ നിർമ്മാണത്തെ ഒരു സമഗ്ര പരിഹാരമാക്കാൻ (Total Solution) വേണ്ട ആസൂത്രണം ആവശ്യമാണ്.
പ്രളയ സാധ്യത:
കേരളത്തിലെ ജലനിർഗമനം കിഴക്കുപടിഞ്ഞാറായിട്ടാണ്. ദേശീയ പാത വടക്കുനിന്ന് തെക്കോട്ട് ശരാശരി രണ്ട് മീറ്റർ എങ്കിലും ഉയരത്തിലായിരിക്കും. ഇത് കേരളത്തിൽ പതിവായിട്ടുള്ള വെള്ളപ്പൊക്കത്തെ കൂടുതൽ രൂക്ഷമാക്കാനും പാതയുടെ തന്നെ സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. കോഴിക്കോട് ബൈപാസിന്റെ കിഴക്ക് വശത്ത് പലയിടത്തും മുൻപില്ലാതിരുന്ന വെള്ളക്കെട്ടുകൾ മഴക്കാലത്ത് അനുഭവപ്പെടുന്നുണ്ട്. ക്രോസ് റോഡുകൾ എല്ലാം അടിപ്പാതകളാക്കുന്നത് സുരക്ഷാ വാൾവുകളുടെ ഫലം ചെയ്യും. ചെറുവാഹന ങ്ങൾക്കും കാൽനടക്കാർക്കാർക്കുമായി കൂടുതൽ അണ്ടർപാസ് ഉണ്ടാക്കിയിട്ടാൽ വെള്ളപ്പൊക്കസമയത്തു അവ കൾവേർട്ട് ആയും പ്രയോജനപ്പെടും.
തൊണ്ടയാടും വൈറ്റിലയിലും ഇനി എന്തുചെയ്യാം:
തൊണ്ടയാട്ട് മേൽപാലത്തിനു താഴെ ഇപ്പോഴുള്ള മുറിച്ചുകടക്കലും സിഗ്നലും ഒഴിവാക്കി ലോറി പാർക്കിംഗി ന്റെ രണ്ട് അറ്റത്തും പാതകൾ കൂട്ടി യോജിപ്പിച്ച് സർക്കിൾ
രൂപപ്പെടുത്തി വൺവേ ആക്കുകയാണെങ്കിൽ ഗതാഗതം സുഗമമാകും. വൈറ്റിലയിൽ ഇപ്പോൾ മുറിച്ചുകടക്കുന്ന വഴികൾ എല്ലാം അടച്ച് ഹോട്ടൽ അനുഗ്രഹയ്ക്കു മുന്നിലും ശ്രീകൃഷ്ണ സ്വീറ്റ്സിന് മുന്നിലും പുതിയ വഴികൾ തുറന്ന് വൺവേ സർക്കിൾ രൂപപ്പെടുത്തുകയാണ് സ്ഥലപരിമിതിക്കുള്ളിൽ നിന്ന് ചെയ്യാവുന്ന കാര്യം. ഒപ്പം പൊന്നുരുന്നിയിൽ നിന്നു വരുന്ന വാഹനങ്ങളും ഹബ്ബിലേക്കുള്ളവയും കൃഷ്ണപുരം റോഡ് അടിപാത വഴി തിരിച്ചുവിടുകയും വേണം.
മലപ്പുറം ജില്ലയിലെ ചുറ്റിക്കറങ്ങൽ:
തിരുവനന്തപുരം മുതൽ പൊന്നാനി വരെ ദേശിയ പാത കടന്നുപോകുന്നത് തീരപ്രദേശത്തുകൂടെയാണ്. കോഴിക്കോട് നിന്ന് വടക്കോട്ടും സ്ഥിതി വ്യത്യാസം ഇല്ല. പിന്നെ മലപ്പുറം ജില്ലയിൽ മാത്രം എന്തിനാണ് തീരദേശത്തെ ഒഴിവാക്കി കുന്നും മലയും നിറഞ്ഞ ഇടനാട്ടിലേക്ക് ദേശീയ പാത ചുറ്റികറങ്ങുന്നത്.? കൊച്ചിയും കോഴിക്കോടും തമ്മിൽ ഇപ്പോഴുള്ള ദൂരം 30 കിലോ മീറ്റർ കുറയ്ക്കാൻ കഴിയുന്ന വിധത്തിൽ ചമ്രവട്ടത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ഒരു പുതിയ തീരദേശ പാത പണിയാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്. 7-8 വർഷം മുമ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 400 കോടി രൂപയായിരുന്നു ഇതിന് ചെലവ് കണക്കാക്കിയിരുന്നത്. ഇപ്പോൾ അത് ഇരട്ടിയിൽ കൂടുതൽ എങ്കിലും ആകും.
ഇവിടെ പ്രസക്തമായ ചില ചോദ്യങ്ങൾ ഉയരുന്നു.
1) എങ്കിൽ പിന്നെ ദേശിയപാതയ്ക്ക് തന്നെ ദൂരം കുറഞ്ഞ ഈ അലൈന്മെന്റ് സ്വീകരിച്ചു കൂടെ?
2) വിഭവദാരിദ്ര്യമുള്ള സംസ്ഥാന സർക്കാരിന് ഈ പദ്ധതിക്കായി വേറെ പണം കണ്ടത്തേണ്ടതുണ്ടോ?
3) ദൂരം കുറവായ പാത പെട്ടന്ന് തന്നെ സാധ്യമാകില്ല?
4)25-30 കിലോമിീറ്ററെങ്കിലും ദേശിയ പാതയ്ക്ക് നീളം കുറഞ്ഞാൽ നിർമ്മാണചെലവ് ശതകോടികൾ കുറയില്ലേ?
5) ഭാവിയിൽ ദേശിയപാതയിൽ ഓടുന്ന വാഹനങ്ങളെല്ലാം അധികദൂരം ഓടാൻ സമയവും ഇന്ധനവും ചെലവാക്കേണ്ടതുണ്ടോ?
6) പാത, തീരദേശത്തുകൂടി ആകുന്നത്, മലപ്പുറം ജില്ലയിലെ ഈ പിന്നോക്ക പ്രദേശത്തിന്റെ പുരോഗതിക്കുകൂടി സഹായകമല്ലേ?
7) വളവുകളും കയറ്റിറക്കങ്ങളും കുറഞ്ഞ ഒട്ടജുവായ പാതയ്ക്ക് തീരദേശസമതലമല്ലേ കൂടുതൽ ഉചിതം?
മെട്രോമാൻ ശ്രീ. ഇ. ശ്രീധരൻ ഇത്തരമൊരു നിർദ്ദേശം ഇരുപതുവർഷം മുമ്പുതന്നെ സംസ്ഥാന സർക്കാരിന് നൽകിയിരുന്നതായും DMRC ഇതിനുവേണ്ടി ഒരു സാധ്യതാപഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും
ആണ് മനസ്സിലാക്കാൻ കഴിയുന്നത്.
ചമ്രവട്ടം-തിരൂർ-പരപ്പനങ്ങാടി തീരദേശപാത ദേശീയ പാതയുടെ ഭാഗമാക്കി, നിലവിലുള്ള കുറ്റിപ്പുറം-രാമനാട്ടുകര റോഡ് സംസ്ഥാനപാതയാക്കി മാറ്റുന്നതായിരിക്കും അഭികാമ്യം. തൃശൂർ-മലപ്പുറം,
തൃശൂർ-കാലിക്കറ്റ് യൂണിവേർസിറ്റി റൂട്ടുകളിലെ വാഹനങ്ങളെ ടോൾവലയിൽ ഉൾപ്പെടുത്താൻ വേണ്ടി മാത്രം ദേശീയപാത ചുറ്റിക്കറങ്ങേണ്ട കാര്യമില്ല.
റോഡുണ്ടാക്കിയ ശേഷം പാലിയേക്കര മോഡൽ സമരങ്ങൾ ക്ഷണിച്ചുവരുത്തുക മാത്രമല്ല, ഇടുങ്ങിയ തിരൂർ-പരപ്പനങ്ങാടി പാതയിൽ ഗതാഗതം ദുസ്സഹ മാകാനും ഇതു കാരണമാകും. (വാഹനങ്ങൾ ടോളില്ലാ ത്തതും ദൂരം കുറഞ്ഞതുമായ പാതയിലേക്ക് മാറും )
ദേശിയപാതാ അഥോറിറ്റി ദൂരം കുറഞ്ഞ അലൈന്മെ ന്റിൽ പുതിയ റോഡുണ്ടാക്കി അതിന് ടോൾ പിരിക്കുന്ന തല്ലേ ഭംഗി. ഭൂമി ഏറ്റെടുക്കാൻ 25% ചെലവ് വഹിക്കേണ്ട സംസ്ഥാന സർക്കാരിന് വരുന്ന ബാദ്ധ്യത, ചമ്രവട്ടം-തിരൂർ-രാമനാട്ടുകര വഴിയുള്ള നിർദ്ദിഷ്ട റോഡിന്റെ നിർമ്മാണം
ദേശീയപാത വികസനത്തിന്റെ ഭാഗമാക്കുന്നതിലൂടെ നേട്ടമാക്കാൻ കഴിയും.
പത്മജൻ തടത്തിൽ കാളിയമ്പത്ത്
പനമ്പിള്ളി നഗർ, എറണാകുളം
Phone: 94477 12655
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്