സത്യത്തിൽ കേരളത്തിൽ ഒരു ആരോഗ്യ എമർജൻസി ഉണ്ടായോ? ഒരു എമർജൻസി ഉണ്ടാകുമ്പോൾ 'അത് ദുരന്തമായേക്കും, അതുകൊണ്ട് ഇപ്പോഴേ എന്തെങ്കിലും ചെയ്യാം' എന്നുള്ള തരത്തിൽ ഉറപ്പിച്ച് തീരുമാനം എടുക്കുന്നതാണ് ദുരന്ത നിവാരണത്തിന് അടിസ്ഥാന തത്വം: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ദുരന്തവും അടിയന്തരാവസ്ഥയും
പുറ്റിങ്ങലിൽ വെടിക്കെട്ടപകടം ഉണ്ടായ അന്ന് വൈകീട്ട് എന്നെ ഒരു ചാനൽ ചർച്ചക്ക് വിളിച്ചു. ഞാൻ അന്ന് രാത്രി ജനീവക്ക് തിരിച്ചു പോകേണ്ട ആളാണ്, എന്നാലും സംഭവത്തിന്റെ ഗൗരവം ഓർത്ത് ഞാൻ സ്റ്റുഡിയോവിൽ എത്തി.
അവതാരകന്റെ ആദ്യത്തെ ചോദ്യം 'ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദി' എന്നതാണ്. അന്ന് കളക്ടറും പൊലീസും തമ്മിലായിരുന്നു വിഷയം എന്ന് തോന്നുന്നു.
ഒരു ദുരന്തം നടക്കുന്ന സമയത്ത് നമ്മുടെ ഫോക്കസ് എപ്പോഴും ആ ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ആയിരിക്കണം. ശരി തെറ്റുകൾ അന്വേഷിക്കാനും കുറ്റം ആരുടെയാണെന്ന് കണ്ടുപിടിക്കാനുമൊക്കെ പിന്നെയും സമയം എത്രയോ കിടക്കുന്നു. 'തിരുവനന്തപുരം അവിടെയൊക്കെ തന്നെ കാണുമല്ലോ' എന്ന് കൊച്ചിൻ ഹനീഫ ചോദിച്ച പോലെ ദുരന്തത്തിന്റെ കാരണം രണ്ടു ദിവസം കഴിഞ്ഞാൽ എങ്ങോട്ടും ഓടി പോവുകയൊന്നുമില്ല.
ഞാൻ അന്ന് അതിന് പക്ഷം ചേർന്നൊന്നുമില്ല. സാധാരണ ഇത്തരം ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ ഉടൻ 'ഇനി എല്ലാത്തരം വെടിക്കെട്ടും നിരോധിക്കണം' എന്നതാണ് അടുത്ത ആവശ്യം. അതും ഞാൻ സമ്മതിച്ചില്ല. വെടിക്കെട്ട് എന്നത് ഒരു കലാരൂപമാണ്. ലോകത്ത് അനവധി ഇടങ്ങളിൽ സുരക്ഷിതമായി അത് നടത്തുന്നുണ്ട്. അങ്ങനെ നടത്താൻ പഠിപ്പിക്കാൻ യൂണിവേഴ്സിറ്റികൾ വരെ കോഴ്സുകൾ നടത്തുന്നു. അപ്പോൾ സുരക്ഷിതമായി കമ്പം നടത്തുക എന്നതാണ് വേണ്ടത്. നിരോധിക്കാൻ ആർക്കും കഴിയും.
രണ്ടു അഭിപ്രായങ്ങൾ കേട്ടതോടെ അവതാരകൻ എന്നെ ഉപേക്ഷിച്ചു. പിന്നെ എന്നോട് ചോദ്യങ്ങൾ ചോദിച്ചില്ല, ഞാൻ ഇടയ്ക്കു ചാടി പറഞ്ഞുമില്ല.
അന്ന് വിട്ടതാ തിരുമേനി ചാനൽ ചർച്ചക്കാരുമായുള്ള ബന്ധം. ഇനി കേരളത്തിൽ പല ആളുകൾ പങ്കെടുക്കുന്ന ടി വി ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു. നാലു വർഷം കഴിഞ്ഞു, സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകർ ഏറെ നിർബന്ധിച്ചു, എന്നിട്ടും ഞാൻ എന്റെ പോളിസി തുടരുന്നു. (എന്റെ തല, എന്റെ ഫുൾ ഫിഗർ മാത്രമുള്ള ബൈലാറ്ററൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വിരോധവുമില്ല).
ഞാൻ അവരോട് സംസാരിക്കാത്തതുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായതായി അവരോ ഞാനോ കരുതുന്നില്ല. ഡാം മുതൽ ഡേറ്റ വരെ, നിപ്പ മുതൽ കോവിഡ് വരെ ഉള്ള വിഷയങ്ങളെ പറ്റി സംസാരിക്കാൻ അറിവുള്ള വിദഗ്ദ്ധർ കേരളത്തിൽ അനവധിയുണ്ട്. ഈ വിഷയങ്ങളെ പറ്റിയും പിന്നെ നിർമ്മിത ബുദ്ധി മുതൽ റോക്കറ്റ് നിർമ്മാണം വരെയുള്ള ഏതൊരു വിഷയത്തെ പറ്റിയും അറിവില്ലെങ്കിലും സംസാരിക്കാൻ കഴിവുള്ള ചാനൽ ചർച്ച വിദഗ്ദ്ധർ വേറെയും ഉണ്ട്. ഒരാൾക്ക് ഒരു വിഷയത്തിൽ യാതൊരു അറിവോ യോഗ്യതയോ ഇല്ലെങ്കിലും ചാനൽ ചർച്ചകളിൽ വിദഗ്ധനാണെങ്കിൽ അയാളെ 'നിരീക്ഷകൻ' എന്ന് വിളിക്കാമല്ലോ. ആർക്കും ആരെയും എന്തും നിരീക്ഷിക്കാമല്ലോ. അതിനിനി പ്രത്യേക യോഗ്യത ഒന്നും വേണ്ട. ചാനൽ ചർച്ചകളിൽ പ്രകാശത്തിന് പകരം ഒച്ച കൂടുതലായി ഉണ്ടാകുന്നത് വിദഗ്ദ്ധർക്ക് പകരം നിരീക്ഷകർ കൂടുതൽ സ്റ്റേജിൽ ഉള്ളതുകൊണ്ടാണ്.
ഒരു കാര്യം കൂടി പറയണമല്ലോ. യഥാർത്ഥ വിദഗ്ദ്ധർ ചാനൽ ചർച്ചകളിൽ യൂസ് ലെസ്സ് ആണ്. അരമണിക്കൂർ പ്രോഗ്രാം കാണാൻ വന്നിരിക്കുന്നവർക്ക് വേണ്ടത് ' ശരിയോ തെറ്റോ', 'ഭൂകമ്പം വരുമോ ഇല്ലയോ', 'ആളുകൾ മരിക്കുമോ ഇല്ലയോ' എന്നുള്ളതിന്റെ കൃത്യമായ ഉത്തരമാണ്. ശാസ്ത്രത്തിന് അത്തരം എളുപ്പമായ ഉത്തരങ്ങൾ ഇല്ല. അപ്പോൾ അവർ കാര്യങ്ങൾ വിശദീകരിക്കും, കുളമാക്കും. നിരീക്ഷകർക്ക് അതിന്റെ ആവശ്യമില്ല. അവർ പ്രധാനമായും നിരീക്ഷിക്കുന്നത് വിഷയത്തെ അല്ല കാഴ്ചക്കാരെയും സഹ ചർച്ചക്കാരെയും ആണ്, അവർക്ക് എന്താണ് വേണ്ടതെന്ന് അവർക്കറിയാം. അവരത് നല്ലത് പോലെ കൊടുക്കുന്നു. എല്ലാവർക്കും സന്തോഷം. അതുകൊണ്ടു തന്നെ വിഷയത്തിലെ അറിവ് ചാനൽ ചർച്ചകളിൽ ഗുണകരമല്ലാതെ വരുന്നു.
ഇതിന് അപവാദമായ ചർച്ചകളോ ചർച്ച നയിക്കുന്നവരോ ഇല്ല എന്നല്ല. അങ്ങനെയുള്ള പ്രോഗ്രാം അത്ര പോപ്പുലർ ആവില്ല. ഇത് ടി വി എന്ന മാധ്യമത്തിന്റെ പ്രശ്നമാണ് അല്ലതെ അത് കൈകാര്യം ചെയുന്നവരുടെയോ നിരീക്ഷിക്കുന്നവരുടെയോ പ്രശ്നമല്ല. രണ്ടു കൂട്ടരോടും എനിക്ക് ആദരവ് മാത്രമേ ഉള്ളൂ. ടി വി ചർച്ചകൾ ഒരു എന്റർടൈന്‍മെന്റ് ആയി എടുത്താൽ മതി, അറിവ് വർദ്ധിപ്പിക്കാനായി വേറെ മാർഗ്ഗങ്ങൾ ഉണ്ടല്ലോ.
ഡേറ്റ വിവാദത്തിനിടക്ക് ചോദിക്കപ്പെട്ട ഒരു ചോദ്യം 'സത്യത്തിൽ കേരളത്തിൽ ഒരു ആരോഗ്യ എമർജൻസി ഉണ്ടായോ' എന്നതാണ്. ന്യായമായ ഒരു ചോദ്യമാണ്. 'emergency' 'disaster' എന്നീ രണ്ടു വാക്കുകൾ തമ്മിലുള്ള പ്രയോഗത്തിലെ വ്യത്യാസം ശരിക്ക് മനസ്സിലാകാത്തതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കപ്പെട്ടത് എന്നാണ് എനിക്ക് തോന്നിയത്.
disaster എന്ന വിഷയത്തിന്റെ നിർവ്വചനം നോക്കുക
'A serious disruption of the functioning of a community or a society involving widespread human, material, economic or environmental losses and impacts, which exceeds the ability of the affected community or society to cope using its own resources.'
നമ്മുടെ കോവിഡ് എടുത്തു കഴിഞ്ഞാൽ ഇതിൽ കുറേ കാര്യങ്ങൾ ശരിയാണ്.
'A serious disruption of the functioning of a community or a society involving widespread human, material, economic or environmental losses and impacts'
പക്ഷെ
'which exceeds the ability of the affected community or society to cope using its own resources'
ഈ സാഹചര്യം എത്തിയിട്ടില്ല. ഒരു ലക്ഷം ആശുപത്രി ബെഡുമായി കോവിഡിനെ നേരിടാൻ തയ്യാറായിരിക്കുന്ന കേരളത്തിൽ ഒരു സമയത്ത് മുന്നൂറ് കേസുകൾ വന്നാൽ അതൊരു ദുരന്തമല്ല.
അതേ സമയം എമർജൻസിയുടെ നിർവ്വചനം വ്യത്യസ്തമാണ്.
'emergency is a threatening condition that requires urgent action'.
ഇവിടെ എത്ര രോഗികൾ ഇപ്പോൾ ഉണ്ട്, എത്ര ബെഡ് ഉണ്ട് എന്നുള്ളതൊന്നുമല്ല പ്രധാനം. വേഗത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന സാഹചര്യമാണ്,
എമാർജൻസിയും ഡിസാസ്റ്ററും തമ്മിൽ ഒരു ബന്ധം ഉണ്ട്. അത് സമയബന്ധിതമായി ശരിയായ തീരുമാനം എടുക്കുന്നതാണ്.
'Effective emergency action can avoid the escalation of an event into a disaster'
അപ്പോൾ ഒരു അടിയന്തര സാഹചര്യത്തിൽ ശരിയായ തീരുമാനം എടുത്താൽ അത് ഒരു ദുരന്തമാകാതിരിക്കും. അപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു ദുരന്തം ഉണ്ടായില്ലെങ്കിൽ എമർജൻസി തന്നെ ഉണ്ടായില്ല എന്ന് കരുതുന്നത് തെറ്റാണ്. ദുരന്തം ഉണ്ടാകാത്തത് കൃത്യമായ എമർജൻസി റെസ്പോൺസിന്റെ ഫലമാണ്. അതൊരു നല്ല കാര്യമാണ്.
ഇനി ഒരു കാര്യം കൂടി പറയാം.
ഒരു എമർജൻസി ഉണ്ടാകുമ്പോൾ 'അത് ദുരന്തമായേക്കും, അതുകൊണ്ട് ഇപ്പോഴേ എന്തെങ്കിലും ചെയ്യാം' എന്നുള്ള തരത്തിൽ ഉറപ്പിച്ച് തീരുമാനം എടുക്കുന്നതാണ് 'ഇത് ദുരന്തമാകാൻ സാധ്യതയില്ല, ദുരന്തമാകുമോ എന്ന് കാത്തിരുന്ന് കാണാം, അപ്പോൾ കൈകാര്യം ചെയ്യാം' എന്ന് തീരുമാനിക്കുന്നതിലും ശരി എന്നാണ് ദുരന്ത നിവാരണത്തിന് അടിസ്ഥാന തത്വം. 'err on the side of caution' എന്നാണ് ഈ രീതിയുടെ പേര്.
#disastermanagement101
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍