ഒരേ കഥ രണ്ടാമതു പറഞ്ഞാൽ ആളുകൾക്ക് ബോറടിക്കും; ചേട്ടൻ കഴിഞ്ഞ തവണ പറഞ്ഞതാണെന്ന് പറഞ്ഞു കോട്ടുവായിടും; ഫുജൈറയിലെ മലമുകളിൽ വച്ച് 'കൊടകരപുരാണം' ഫെയിം ബ്ലോഗ് സൂപ്പർ സ്റ്റാർ സജീവിനെ കണ്ടുമുട്ടിയതോടെ ആ തോന്നലും മാറി; കുറച്ചുനാളായി ഒന്നും എഴുതാതെ മടിപിടിച്ചിരിക്കുന്ന സജീവിൽ നിന്ന് ഇനിയും കഥകൾ ഉണ്ടാകട്ടെ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
മലമുകളിലെ മുട്ടക്കഥകൾ...
പണ്ട് തൊട്ടേ കവികളോട് എനിക്ക് ചെറിയൊരു കുശുമ്പുണ്ട്. ഒരു കവിത എഴുതിയാൽ പിന്നെ ഒരായിരം സ്റ്റേജിൽ പാടിയാലും അവർക്ക് കയ്യടി കിട്ടും. പോരാത്തതിന് എവിടെ എങ്കിലും അവർ പാടിയില്ലെങ്കിൽ ആളുകൾ 'സാർ, പ്ലീസ് ആ കവിത ഒന്ന് ചൊല്ലൂ' എന്ന് പറഞ്ഞു പുറകേ വരും.
കഥ എഴുത്തുകാരന്റെ കാര്യം അങ്ങനെ അല്ല. ഒരേ കഥ രണ്ടാമതു പറഞ്ഞാൽ ആളുകൾക്ക് ബോറടിക്കും. 'ചേട്ടൻ കഴിഞ്ഞ തവണ പറഞ്ഞതാണെന്ന് പറഞ്ഞു കോട്ടുവായിടും'. സമൂഹ മാധ്യമത്തിന്റെ കാലത്ത് ജനീവയിൽ പറഞ്ഞ കഥ ദുബായിൽ പോലും പറയാൻ പറ്റില്ല. അതുകൊണ്ട് ഓരോ സ്ഥലത്ത് പോകുമ്പോളും പുതിയ കഥകൾ ഉണ്ടാക്കണം. അതിന് മാത്രം കഥ എവിടെ ഇരിക്കുന്നു ?
എന്നൊക്കെ ആണ് ഞാൻ കഴിഞ്ഞ മാസം വരെ ധരിച്ചിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഫുജൈറയിലെ ഒരു മലമുകളിൽ വച്ച് ഞാൻ കൊടകരപുരാണത്തിന്റെ എഴുത്തുകാരൻ ആയ ബ്ലോഗ് ലോകത്തെ സൂപ്പർ സ്റ്റാറായ സജീവിനെ കണ്ടു മുട്ടുന്നത്. കാബൂളിൽ നിന്നും ജനീവയിലേക്ക് പോകുന്ന വഴിക്ക് ഒരു ദിവസത്തെ 'റസ്റ്റ് ആൻഡ് റിക്രിയേഷൻ' സ്റ്റോപ്പ് ഓവർ ആണ്. അബു ദാബിയിലെ സുഹൃത്തുക്കളോടൊപ്പം കഴിയുക എന്നതാണ് എന്റെ സ്ട്രെസ് റിലീഫ്. പക്ഷെ ഇത്തവണ കിരൺ ഒരു ഐഡിയ വച്ചു ഫുജൈറയിൽ രാത്രി ക്യാംപ് ചെയ്യാം. അങ്ങനെയാണ് രാത്രി മലമുകളിൽ എത്തുന്നതും സജീവിനെ കണ്ടുമുട്ടുന്നതും.
ഏറെ കഥകൾ ഉള്ള ആളാണ്, പക്ഷെ വിശാലഹൃദയൻ ആയതിനാൽ ആകണം അദ്ദേഹം ആദ്യത്തെ ഒരു മണിക്കൂർ ഒന്നും സംസാരിച്ചില്ല. ഞാൻ പതിവ് പോലെ കത്തി തുടങ്ങി, തുടർന്നു. അദ്ദേഹം ഒന്നും പറയാത്തതിനാൽ ആകണം കിരൺ അദ്ദേഹത്തെ നിർബന്ധിച്ചു.
'ചേട്ടാ, ആ മുട്ടയുടെ കഥ ഒന്ന് പറയണം ?'.
വിശാല മനസ്കൻ തുടങ്ങി. ഓരോ കഥ നിർത്തുമ്പോഴും കൂട്ടത്തിൽ ഉള്ള ആളുകൾ 'സജീവ് മറ്റേ സിഗരറ്റിന്റെ കഥ പറയൂ, പോക്കറ്റടിയുടെ കഥ പറയൂ' എന്നിങ്ങനെ പ്രോത്സാഹിപ്പിക്കും.
'ഏയ് അതൊന്നും വലിയ കഥയല്ല, എന്നൊക്കെ പറഞ്ഞു അദ്ദേഹം കഥ പറച്ചിൽ തുടങ്ങും. നിർമ്മലമായ നർമ്മം ആണ്. ഗ്രാമത്തിന്റെ ഭാഷയാണ്. പുതിയ ലോകത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒന്നും നോക്കിയല്ല പറയുന്നത്, വാക്കുകൾക്ക് ക്ഷാമമില്ല, കൃത്രിമത്വം ഇല്ല. ഞാൻ ആദ്യമായി കേൾക്കുകയാണ്, പക്ഷെ മറ്റുള്ളവർ പലവുരു കേട്ടിട്ടുണ്ട്, എന്നാലും കേൾക്കാൻ തോന്നുന്ന ഭാഷ, സംഭാഷണ രീതി, കഥകൾ.
എഴുതാൻ ഒരാളെ നോക്കിയിരിക്കുന്ന കഥകൾ നമുക്ക് ചുറ്റും ഉണ്ട്. ഓരോ ഗ്രാമത്തിലും നഗരത്തിലും ഉണ്ട്. നമ്മുടെ എല്ലാം ചുറ്റുമുള്ള ആളുകൾ, നമുക്കറിയാവുന്ന കഥകൾ. കൊടകരക്കാർ പുണ്യം ചെയ്തവർ ആണ്. അവരുടെ കഥകൾക്ക് അക്ഷര രൂപം നല്കാൻ ദിവസം മനസ്സുകൊണ്ട് ഫുജൈറയിൽ നിന്നും കൊടകരയിൽ പോയി വരുന്ന ഒരാൾ അവിടെ ഉണ്ട്.
സമയം പന്ത്രണ്ടു കഴിഞ്ഞു. ഞാൻ വിട്ടു കൊടുത്ത പന്ത് ഇപ്പോഴും അദ്ദേഹം തിരിച്ചു തന്നിട്ടില്ല. പതിനൊന്നു കഴിഞ്ഞാൽ സെക്കൻഡ് ഷോ സിനിമ പോലെ ഉള്ള കഥകൾ വരണം, അതാണ് ആചാരം. നിർമ്മല ഹൃദയനായ വിശാല മനസ്കനിൽ നിന്നും അതുണ്ടാകുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.
ദാ വരുന്നു നൗഫലിന്റെ ചോദ്യം.
'സജീവ്, ആ മൂവന്തി നേരത്ത് വാടാനപ്പള്ളിയിൽ പെണ്ണ് കാണാൻ പോയ കഥ പറയൂ'
' ആ കുവൈറ്റിലെ ചേട്ടൻ വാങ്ങി തന്നെ കാമറ തെങ്ങിൽ കയറുന്ന അച്ഛനെ ലക്ഷ്യമാക്കിയ കഥ പറയൂ'.
ഇതിലൊക്കെ എന്താണ് 'എ' എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. വായിച്ചു നോക്കിയാൽ മതി. പക്ഷെ സീരിയസ് ആയി കഥ പറയുന്ന അതേ മുഖ ഭാവത്തോടെ അദ്ദേഹം കഥകൾ പറയുമ്പോൾ ചുറ്റുമിരുന്ന് ഞങ്ങൾ പൊട്ടിച്ചിരിക്കുന്നത് പോലും അദ്ദേഹത്തെ ചിരിപ്പിക്കുന്നില്ല. നിഷ്കളങ്കമായി ഒന്നിന് പുറകെ ഒന്നായി കഥയോട് കഥ.
നിങ്ങൾ 'ദി സമ്പൂർണ്ണ കൊടകര പുരാണം' വാങ്ങിയോ വായിച്ചോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. അത് ഇത് വരെ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം. ഗ്രീൻ ബുക്കിന്റെ ശാഖയിൽ കിട്ടും. ഇന്ദു ലേഖയിൽ ഓൺലൈൻ ആയി കിട്ടും. ഇല്ലെങ്കിൽ സജീവിനെ നേരിട്ട് ബന്ധപ്പെടൂ. വായിക്കാതെ പോകരുത്.
എന്റെ വായനക്കാരിൽ ഇദ്ദേഹത്തെ അറിയാത്തവർ ഉണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ ഇപ്പോഴും പതിനായിരത്തിന് താഴെ ആളുകൾ ആണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. അത് നമുക്ക് 'ഒറ്റ രാത്രി കൊണ്ട്' മാറ്റി കൊടുക്കണം. വെറുതെ അല്ല. കുറച്ചു നാളായി അദ്ദേഹം കഥകൾ എഴുതാതെ മടിപിടിച്ചിരിക്കയാണ്. അത് മാറ്റണം, കൂടുതൽ ആളുകൾ ഫോളോ ചെയ്യുമ്പോൾ കൂടുതൽ പുരാണങ്ങൾ പുറത്തു വരും. അതുകൊടകരയിൽ നിന്ന് തന്നെ ആകണം എന്നില്ല. വിശാലമനസ്കന്റെ കണ്ണിൽ പെട്ട ജബൽ അലിയിൽ നിന്നും, ഫുജൈറയിൽ നിന്നും ദുബായിൽ നിന്നും കൊടകരക്കാരന്റെ ഭാഷയിൽ ഇനിയും കഥകൾ ഉണ്ടാകട്ടെ, അത് പുസ്തകമായി, നാടെങ്ങും വായിക്കപ്പെടട്ടെ.
Sajeev Edathadan എല്ലാ ആശംസകളും.
മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചത്
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍