'അക്കാലത്ത് അറബി പഠിച്ചിരുന്നുവെങ്കിൽ പിൽക്കാലത്ത് ഗൾഫിൽ ജോലി ചെയ്തപ്പോഴും ഇപ്പോൾ യുഎന്നിൽ ജോലി ചെയ്യുമ്പോഴും എന്ത് മാത്രം അവസരങ്ങൾ അത് തുറന്നു തരുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുന്നു; 1970കളിൽ മലയാളികൾ അറബി പഠിച്ചിരുന്നുവെങ്കിൽ കേരളത്തിന് ഉണ്ടാകാമായിരുന്ന ഗുണങ്ങളെക്കുറിച്ച് ആരും ചിന്തിച്ചില്ല'; പുതിയ വിദ്യാഭ്യാസ നയത്തിൽ ഭാഷയെ പറ്റിയുള്ള നിർദ്ദേശങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഷ...
എന്റെ വിദ്യാഭ്യാസ കാലത്തെ പറ്റി എനിക്കുള്ള വിഷമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാഷാ പഠനത്തെക്കുറിച്ചായിരുന്നു. ഒന്നാം ക്ലാസ്സിൽ ചേർന്ന അന്ന് മുതൽ ഭാഷാ പഠനത്തിന്റെ പ്രാധാന്യം ആരും പറഞ്ഞു തന്നില്ലെന്ന് മാത്രമല്ല പറ്റുമ്പോഴെല്ലാം അതിനെ നിസ്സാരവൽക്കരിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ വെങ്ങോലയിലെ പ്രൈമറി ബോയ്സ് സ്കൂളിൽ അറബി പഠിപ്പിക്കാൻ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു. മുസ്ലിം കുട്ടികൾ മാത്രമേ അറബി പഠിക്കാറുള്ളൂ. മറ്റുള്ളവർക്ക് പഠിക്കാൻ വിലക്കൊന്നുമില്ലെങ്കിലും അങ്ങനെ പഠിക്കാമെന്ന് അദ്ധ്യാപകരോ, പഠിക്കണമെന്ന് വീട്ടുകാരോ പറഞ്ഞില്ല. അറബി പിരീയഡ് വരുമ്പോൾ മുസ്ലിങ്ങളല്ലാത്ത കുട്ടികളെ പുറത്തു കളിക്കാൻ വിടും.
ഒരു രണ്ടാം ക്ലാസ്സുകാരനോട് ഭാഷ പഠിക്കണോ അതോ പുറത്തു കളിക്കണോ എന്ന തീരുമാനമെടുക്കാൻ പറഞ്ഞാൽ എന്തായിരിക്കും തീരുമാനം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അങ്ങനെ അറബി പഠിച്ചില്ല. അക്കാലത്ത് അറബി പഠിച്ചിരുന്നുവെങ്കിൽ പിൽക്കാലത്ത് ഗൾഫിൽ ജോലി ചെയ്തപ്പോഴും ഇപ്പോൾ യു എന്നിൽ ജോലി ചെയ്യുമ്പോഴും എന്ത് മാത്രം അവസരങ്ങൾ അത് തുറന്നു തരുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആലോചിക്കുന്നു. ഇതെന്റെ മാത്രം കാര്യമല്ല. നമ്മുടെ നയരൂപീകരണം നടത്തിയവരാരും 1970കളിൽ മലയാളികൾ അറബി പഠിച്ചിരുന്നുവെങ്കിൽ കേരളത്തിന് ഉണ്ടാകാമായിരുന്ന ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചില്ല.
പ്രീഡിഗ്രിക്ക് വന്നപ്പോൾ ഭാഷയുടെ കാര്യം ഇതിലും കഷ്ടമായി. ഇംഗ്ലീഷും ഹിന്ദിയും സിലബസിലുണ്ടെങ്കിലും ഞങ്ങളെ പോലെ 'പഠിക്കുന്ന' കുട്ടികൾക്ക്, അതായത് എഞ്ചിനീയറിങ്ങിനും മെഡിസിനും അഡ്മിഷൻ നോക്കി വരുന്നവർക്ക്, ഭാഷയിലെ മാർക്ക് വിഷയമല്ല. കണക്കിനും സയൻസിനും കിട്ടുന്ന മാർക്ക് മാത്രമേ പ്രൊഫഷണൽ കോളേജുകളിൽ അഡ്മിഷന് ആധാരമാകൂ. ഹിന്ദിയും ഇംഗ്ലീഷും 'ജസ്റ്റ് പാസ്സ്' മതി. അതുകൊണ്ടു തന്നെ ക്ലാസ് തുടങ്ങി അറ്റൻഡസ് എടുത്തു കഴിയുമ്പോൾ ഭാഷ അദ്ധ്യാപകർ പറയും, 'അറ്റൻഡൻസ് മാത്രം വേണ്ടവർ പൊക്കോളൂ.' അങ്ങനെ ഞങ്ങൾ കുറേപ്പേർ കാലടി കോളേജിലെ കശുമാവിൻ തോട്ടത്തിലെത്തും. ഗീതാലയം ഗീതാകൃഷ്ണൻ സാറിനെ പോലുള്ള നല്ല അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്.
ഞങ്ങൾക്ക് എന്ത് ഇംഗ്ളീഷ്, ഏത് ഗീതാകൃഷ്ണൻ! പതിറ്റാണ്ടുകൾക്കിപ്പുറം ഭാഷ എങ്ങനെയാണ് പ്രൊഫഷനുകളിൽ നമ്മെ മുന്നോട്ട് നയിക്കുന്നത് എന്ന് കാണുമ്പോൾ വിദ്യാഭ്യാസത്തെ സബ്ജക്ടും ലാൻഗ്വേജുമായി തിരിച്ച ബുദ്ധിശൂന്യരായ വിദ്യാഭ്യാസ വിദഗ്ദ്ധരോട് ഒരു ലോഡ് പുച്ഛം (എന്നോടും). പ്രൊഫഷണൽ കോളേജുകളിൽ എത്തിയതോടെ ഭാഷ പടിക്കു പുറത്തായി. അൻപത്തി ഒന്ന് കോഴ്സ് ഉണ്ടായിരുന്നു പഠിക്കാൻ, അതിൽ അഞ്ചെണ്ണം എടുത്തു കളഞ്ഞിട്ട് അതിന് പകരം ഇംഗ്ലീഷിൽ പ്രൊഫഷണൽ ഡോക്യുമെന്റ് ഡ്രാഫ്റ്റിംഗും ഒരു വിദേശഭാഷയും പഠിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ എങ്ങനെയൊക്കെ നമ്മുടെ അവസരങ്ങളുടെ ആകാശം വലുതാകുമായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം?
ഈ ചിന്തകൾ മനസ്സിലുള്ളതുകൊണ്ടാണ് പുതിയ വിദ്യാഭ്യാസനയത്തിലെ ഭാഷയെ പറ്റിയുള്ള നിർദ്ദേശങ്ങൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. അനവധി നിർദ്ദേശങ്ങളാണ് അതിലുള്ളത്.
1. ഒന്നാം ക്ലാസ്സ് മുതൽ മൂന്നു ഭാഷകൾ പഠിപ്പിച്ചു തുടങ്ങുന്നു.
2. ആറാം ക്ലാസ്സിനും ഒൻപതാം ക്ലാസ്സിനും ഇടയിൽ ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷയിൽ ഏതെങ്കിലും ഒന്ന് കൂടി പഠിപ്പിക്കുന്നു
3. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അതിലെ സാമ്യവും വൈവിധ്യവും പരിചയപ്പെടുത്തുന്ന 'ഇന്ത്യയിലെ ഭാഷകൾ' എന്നൊരു കോഴ്സ്
4. ഒൻപതാം ക്ലാസ്സ് കഴിഞ്ഞാൽ മൂന്നു ഭാഷകൾ കൂടാതെ ഒരു വിദേശ ഭാഷ ഓപ്ഷണൽ ആയി പഠിക്കാനുള്ള അവസരം
5. മെഡിസിനോ എഞ്ചിനീയറിങ്ങോ മറ്റെന്തു വിഷയത്തിലാണ് ഡിഗ്രി എടുക്കുന്നതെങ്കിലും ഭാഷകൾ പഠിക്കാനും അതിന് ക്രെഡിറ്റ് നേടാനും ഉള്ള സ്വാതന്ത്ര്യം. സിവിൽ എൻജിനീയറിങ്ങിൽ മേജർ ഡിഗ്രി എടുക്കുന്നവർക്ക് തമിഴ് ഭാഷയിൽ മൈനർ ഡിഗ്രി എടുക്കാനുള്ള അവസരം.
6. പി എച്ച് ഡി പഠിക്കുന്ന എല്ലാവരും ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവ് നേടി പാസ്സാകണം എന്ന നിബന്ധന (ശാസ്ത്ര വിഷയങ്ങളെ പറ്റി ശാസ്ത്രജ്ഞർ അല്ലാത്തവരോട് പറയാനും പത്രമാസികകളിൽ എഴുതാനും ആണ് ഈ കോഴ്സ്).
ഇതൊക്കെ ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാൻ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ മൂന്നു ഭാഷകൾ പഠിപ്പിക്കണമെങ്കിൽ എന്തായിരിക്കും മൂന്നാമത്തെ ഭാഷ? ഓരോ സ്കൂളിലും ഇന്ത്യയിലെ ഒരു ഡസനിലധികം ഭാഷകളിൽ അദ്ധ്യാപകരെ നിയമിക്കുന്നത് പ്രായോഗികമാണോ? ഒരു മൂന്നാം ഭാഷ മാത്രമേ പഠിക്കാൻ പറ്റുകയുള്ളോ? അതാരാണ് തീരുമാനിക്കുന്നത്? മലയാളം ആണെങ്കിൽ അതിന് ആയിരക്കണക്കിന് മലയാളം അദ്ധ്യാപകരെ അവിടെ നിയമിക്കേണ്ടി വരില്ലേ?
ചോദ്യങ്ങൾ പലതുണ്ട് എന്നതുകൊണ്ട് ആശയം നല്ലതല്ലാതാകുന്നില്ല. ഇതിനെല്ലാം പരിഹാര മാർഗ്ഗവും ഉണ്ട്. ഇപ്പോൾ കേരളത്തിൽ റിട്ടയർ ചെയ്ത ഭാഷാ അദ്ധ്യാപകരെ വേണമെങ്കിൽ അഞ്ചു വർഷത്തേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിയമിക്കാം. മലയാളം ബിരുദം നേടുന്ന കുട്ടികൾക്ക് ഒരു വർഷം ശമ്പളത്തോടെ ട്രെയിനിങ്ങിനുള്ള അവസരമാക്കാം. ഭാഷ പഠിപ്പിക്കുന്നതിൽ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ ഉപയോഗിക്കാം. ചെയ്യണം എന്ന് കരുതിയാൽ നടത്തിയെടുക്കാൻ പ്രയാസം ഒന്നുമില്ല.
കേരളത്തിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. മലയാളവും ഇംഗ്ളീഷും കൂടാതെ തമിഴും ബംഗാളിയും നമുക്ക് സ്കൂളുകളിൽ ഓപ്ഷണൽ ആക്കാം. ഇത് ഇപ്പോൾ കേരളത്തിലുള്ള മറുനാട്ടുകാരുമായി നമുക്ക് കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാക്കും. അറബി മുതൽ ചൈനീസ് വരെ പഠിച്ചു തുടങ്ങിയാൽ ജോലിയിലും യാത്രയിലും ബിസിനസ്സിലും ഏറെ ഗുണം ഉണ്ടാകും. ഒരു കാര്യത്തിലും കൂടി എനിക്ക് അഭിപ്രായം ഉണ്ട്. വിദേശ ഭാഷകൾ പഠിക്കുമ്പോൾ ആ ഭാഷ സംസാരിക്കുന്ന സ്ഥലത്തു നിന്നുള്ളവർ പഠിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഉദാഹരണത്തിന് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നും ന്യൂസിലാൻഡിൽ നിന്നും ഉള്ളവരും ജർമ്മൻ പഠിപ്പിക്കുന്നത് ജർമ്മനിയിൽ നിന്നുള്ളവരും ആകണം. അപ്പോൾ ആണ് ശരിക്കും നമ്മുടെ ഭാഷയുടെ നിലവാരം ഉയരുന്നത്.
വിദേശങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഒരു വർഷം ഗ്യാപ്പ് ഇയർ എടുത്ത് മറ്റു രാജ്യങ്ങളിൽ പോയി പഠിപ്പിക്കുന്ന രീതി ഉണ്ട്. ചൈനയും ജപ്പാനും ഒക്കെ ഈ രീതി ഉപയോഗിക്കുന്നുമുണ്ട്. നമ്മുടെ പതിനാലായിരം സ്കൂളുകളിലും ഇതെല്ലാം ഒറ്റയടിക്ക് എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ നമ്മുടെ നഴ്സിങ്ങ് കോളേജുകളിലും എൻജിനീയറിയിങ്ങ് കോളേജുകളിലും ജർമ്മനും ഇംഗ്ളീഷും പഠിപ്പിക്കാൻ കുറച്ചു ഇംഗ്ളീഷുകാരേയും ജർമ്മൻകാരേയും കൊണ്ടുവന്നാൽ നമ്മുടെ ഐഇഎൽടിഎസും ജർമ്മൻ ടെസ്റ്റും നമുക്ക് എളുപ്പത്തിൽ പാസാകാം, ജോലി സാധ്യതകൾ കൂട്ടാം.
കൂട്ടത്തിൽ കുറേ ഇൻഡോ ജർമ്മൻ കല്യാണങ്ങളും നടക്കും. അതേ സമയം നാട്ടിലെ ഭാഷാ അദ്ധ്യാപകർക്ക് ഇവരെ കൊണ്ട് പരിശീലനം നൽകുകയും ചെയ്യാം, അങ്ങനെ മൊത്തം നമ്മുടെ ഭാഷാ പഠനത്തിന്റെ നിലവാരം മെച്ചപ്പെടും. അങ്ങനെ ഒക്കെയാണ് നമ്മൾ പുറത്തേക്ക് നോക്കുന്ന സമൂഹമായി മാറുന്നത്, മാറേണ്ടത്. ഈ വിധത്തിൽ ക്രിയാത്മകമായി വേണം നാം പുതിയ വിദ്യാഭ്യാസ നയത്തെ കാണാൻ.
മുരളി തുമ്മാരുകുടി
ജനീവ, ജൂൺ 13, 2019
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്