വീട്ടിനുള്ളിൽ മത്സരബുദ്ധിയും വാഗ്വാദവും അടിപിടിയും ഉണ്ടാകാതെ സൂക്ഷിക്കുക; പരസ്പ്പരം തുറന്നു സംസാരിക്കുക; കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക; പരമാവധി സമയം സെക്സിന് വേണ്ടി ചിലവഴിക്കാം; പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്‌ലോ കൊയ്ലോ സെക്‌സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്‌സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം; കൊറോണ കാലത്തെ മലയാളി ഹൗസിനെ കുറിച്ച് മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു
നീരജ ജാനകി, മുരളി തുമ്മാരുകുടി
അപരിചിതരായ കുറച്ചാളുകളെ കുറച്ചുനാൾ ഒരു വീട്ടിൽ അടച്ചിട്ട് അവരുടെ പരസ്പരപെരുമാറ്റവും മത്സരവും ആളുകളെ കാണിക്കുന്ന മലയാളി ഹൗസ്, ബിഗ് ബോസ് പരിപാടികൾ നമുക്ക് പരിചിതമാണല്ലോ. ഒട്ടും പ്രതീക്ഷിക്കാതെ മലയാളികളെല്ലാം ഇപ്പോൾ ഓരോ മലയാളി ഹൗസിലാണ്. ഇവിടെ ബിഗ് ബോസ്സില്ല. ടാസ്‌ക് തരുന്നതും ചെയ്യുന്നതും നമ്മൾ തന്നെയാണ്. കളിക്കാരും കാണികളുമെല്ലാം നമ്മൾ തന്നെ. പക്ഷെ ഒന്നുറപ്പിച്ചോളൂ. ഇരിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെയാണെങ്കിലും ചുറ്റുമുള്ളത് നമുക്കറിയാവുന്നവരും ഉറ്റവരും ബന്ധുക്കളുമൊക്കെയാണെങ്കിലും നമ്മുടെ മലയാളി ഹൗസിലും ഈഗോയും ടെൻഷനും ഉണ്ടാകും. മത്സരബുദ്ധിയും വാഗ്വാദവും ഉണ്ടാകും. അടിപിടി കുറച്ചെങ്കിലും ഉണ്ടാകും. അതിനുമപ്പുറത്തേക്ക് പോകാനുള്ള സാധ്യത വേറെയും.
ലോക്ക് ഡൗൺ നടന്ന ചൈനയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിച്ചത് ലോക്ക് ഡൗൺ കഴിഞ്ഞ് ആളുകൾ പുറത്തുവരികയും കോടതികൾ തുറക്കുകയും ചെയ്തപ്പോൾ ഡിവോഴ്‌സ് ആവശ്യപ്പെട്ട് ആളുകളുടെ നീണ്ട ക്യു ആയിരുന്നു എന്നാണ്. പലയിടത്തും ഒരു ദിവസത്തിൽ അനുവദനീയമായതിൽ കൂടുതൽ കേസുകൾ ഉണ്ടായി പോലും!. ലോക്ക് ഡൗൺ നടക്കുന്ന മറ്റു രാജ്യങ്ങളിലും ഡൊമസ്റ്റിക് വയലൻസിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ കഥകളാണ് കേൾക്കുന്നത്. ഗാർഹിക പീഡന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വ്യാപകമായ സംവിധാനങ്ങളുള്ള വികസിതരാജ്യങ്ങളെല്ലാം ലോക്ക് ഡൗണിന്റെ സമയത്ത് ഇത് വർദ്ധിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് മുൻകരുതലുകൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. കൗൺസലിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
കേരളത്തിലുൾപ്പെടെ ലോകത്തെന്പാടും ലോക്ക് ടൗണിൽ ഇരിക്കുന്ന മലയാളി കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമാകാൻ പോകുന്നില്ല. അതുകൊണ്ട് ഇക്കാര്യം മുന്നിൽ കണ്ട് കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സൗന്ദര്യപ്പിണക്കങ്ങളിൽ നിന്നും വാഗ്വാദത്തിലേക്കും, വാഗ്വാദങ്ങളിൽ നിന്നും അടിപിടിയിലേക്കും, അപൂർവ്വം കേസുകളിൽ അതിനപ്പുറത്തേക്കും കാര്യങ്ങൾ നീങ്ങും. മറ്റു രാജ്യങ്ങളിലെ പോലെയല്ല കേരളത്തിലെ വീട്. അണുകുടുംബങ്ങൾ മാത്രമല്ല, അപ്പച്ഛനും അമ്മയും അമ്മായിയമ്മയും അമ്മായിയപ്പനും നാത്തൂന്മാരും അളിയന്മാരും ബന്ധുക്കളും ഒക്കെയുണ്ടാകാം. ഇവരുടെ സാന്നിധ്യം കാര്യങ്ങൾ വീട്ടിലെ എളുപ്പമാക്കാൻ സഹായിക്കുന്നത് പോലെ തന്നെ വഷളാക്കാനും സഹായിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണനിലയിൽ ഒരുമിച്ചിരിക്കാൻ അവസരം കിട്ടാത്ത കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്‌പോൾ അത് മോശമായ കാര്യങ്ങളിലേക്ക് നയിക്കണമെന്നില്ല. കുടുംബത്തിൽ കൂടുതൽ ആശയവിനിമയം ഉണ്ടാക്കാൻ, കെട്ടുറപ്പുണ്ടാക്കാൻ, മോശമായ ബന്ധങ്ങൾ റിപ്പയർ ചെയ്യാൻ, മറ്റുള്ളവർക്ക് വേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്യാൻ ഒക്കെയുള്ള ഒരു അവസരം കൂടിയാണിത്.
വീടിന്റെ ബന്ധനത്തിലിരിക്കുന്ന മലയാളികൾക്ക് വേണ്ടി കുറച്ചു നിർദ്ദേശങ്ങൾ പറയാം:
1. സംഘർഷം സ്വാഭാവികം: കുറച്ചാളുകൾ, അത് എത്ര അടുത്ത ബന്ധമുള്ളവരായാൽ പോലും, കുറച്ചു സ്ഥലത്തിനുള്ളിൽ നിയന്ത്രണത്തോടെ കഴിയുന്നത് സംഘർഷ സാധ്യത വർധിപ്പിക്കും എന്ന കാര്യം മലയാളി ഹൗസിലുള്ള എല്ലാവരും മനസ്സിലാക്കണം. ഇത് ആരുടേയും കുറ്റമല്ല എന്നിരുന്നാലും ഏതൊരു വീട്ടിലും പ്രതീക്ഷിക്കേണ്ടതാണ്. ഇങ്ങനെ മനസ്സിലാക്കിക്കഴിഞ്ഞാൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതൊരു വ്യക്തിയുടെ കുറ്റമാണെന്ന് ചിന്തിച്ച് ഒരാളെ കുറ്റപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ പരിഹരിക്കാൻ നോക്കുന്നതിന് പകരം സാഹചര്യത്തിന്റെ പ്രശ്‌നവും കൂടെ മനസ്സിൽ വെക്കണം.
2. മുൻകാല പ്രശ്‌നങ്ങൾ വഷളാകും: നിങ്ങൾ ഓരോരുത്തരും ഈ മലയാളി ഹൗസിൽ നിന്നും എങ്ങനെ പുറത്തുവരുമെന്നത് നിങ്ങൾ ഏതു തരം ബന്ധങ്ങളുമായിട്ടാണ് അകത്ത് പോയത് എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. മിക്കവാറും കുടുംബങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള കുറച്ച് വിള്ളലുകൾ ഉണ്ടായേക്കും. ഭാര്യയും ഭർത്താവും തമ്മിൽ, ഭാര്യയും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ, ഭർത്താവും ഭാര്യയുടെ ബന്ധുക്കളും തമ്മിൽ, ഭാര്യയും ഭർത്താവും അവരുടെ മാതാപിതാക്കളും തമ്മിൽ (ബന്ധുക്കൾ ഉണ്ടെങ്കിൽ അവരെയും കൂട്ടാം), ചെറിയ കുട്ടികൾ തമ്മിൽ, കുട്ടികളും മാതാപിതാക്കളും തമ്മിൽ എന്നിങ്ങനെ അനവധിയായ ബന്ധങ്ങൾ പെർഫെക്ട് ആയിരിക്കുക മനുഷ്യ സഹജമല്ല. സാധാരണഗതിയിൽ ഓരോരുത്തർക്കും അവരുടേതായ സ്ഥലവും സമയവും ഉണ്ട്. അതിനാൽ സംഘർഷം അല്പം വർധിച്ചു കഴിയുന്‌പോൾ അത് തണുക്കാനുള്ള സമയവും സാഹചര്യവും എല്ലാവർക്കും ഉണ്ടാകും. എന്നാൽ ആളുകൾ ഒറ്റ വീട്ടിലേക്ക് ചുരുങ്ങുകയും ദിവസവും പതിനെട്ട് മണിക്കൂറെങ്കിലും സ്ഥലവും സമയവും പങ്കുവെക്കുകയും ചെയ്യുന്‌പോൾ അവർക്ക് 'കൂളിങ്ങ്' പീരിഡിനുള്ള അവസരം കിട്ടുന്നില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വലുതാകും.
3. പുതിയ ടെൻഷനുകൾ: സാധാരണ രോഗമുണ്ടായി ആളുകൾ വീട്ടിൽ വിശ്രമിക്കുന്നതു പോലെ ഒരു സാഹചര്യമല്ല ഇപ്പോൾ. ആർക്ക് വേണമെങ്കിലും രോഗം ഉണ്ടായേക്കാം എന്നൊരു ഭീതി എല്ലാവർക്കുമുണ്ട്. രോഗമുണ്ടായാൽ പ്രായമായവരാണ് കൂടുതൽ മരിച്ചുപോകുന്നതെന്ന് അറിയാമെന്നതിനാൽ അവർക്ക് അധികമായ പേടിയുണ്ടാകും. തൊഴിലുകൾ വീട്ടിലിരുന്ന് ചെയ്യേണ്ടിവരുന്നവർക്ക് ഓഫീസിലെ ടെൻഷൻ നേരെ വീട്ടിലെത്തുന്നു. തൊഴിലുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവർക്ക് സമയം പോകാത്തതിന്റെ ബുദ്ധിമുട്ടുകൾ. ഗൾഫിൽ നിന്നും നാട്ടിലെത്തിയ സാഹചര്യത്തിൽ അവരുടെ ഉള്ള ജോലി പോകുമോ എന്ന ടെൻഷൻ. വീട്ടിലെ ആരെങ്കിലും മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ഉണ്ടെങ്കിൽ ആ പേടി. സാനമ്പത്തികമായ ബുദ്ധിമുട്ടുകൾ ഒരു തരത്തിൽ പേടിപ്പിക്കുമ്പോൾ ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ എന്താകുമെന്ന പേടി വേറെയും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവി എല്ലാവർക്കും പ്രശ്‌നമാകുന്‌പോൾ കുട്ടികൾക്കത് പ്രത്യേക പ്രശ്നമാകുന്നു. വീട്ടിൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാതെയും മറ്റുള്ളവർക്ക് എന്തോ ടെൻഷനുണ്ടെന്ന് മനസ്സിലാക്കിയും അവർക്ക് കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു. എങ്ങനെ നോക്കിയാലും വലിയ വീടും പണവും ഭക്ഷണവും ഉള്ളവർക്ക് പോലും ദുരിതകാലമാണ്.
4. തുറന്ന സംസാരം പ്രധാനം: മുൻപ് പറഞ്ഞ പല കാരണങ്ങളാൽ എല്ലാ വീടുകളിലും തന്നെ എന്തെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ. ഇതിനൊന്നും പെട്ടെന്നുള്ള പരിഹാരമില്ല. അപ്പോൾ ആദ്യമേ ചെയ്യേണ്ടത്, വീട്ടിലെല്ലാവരും പഴയതും പുതിയതുമായ ടെൻഷനുകളിലാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഇത്തരത്തിലുള്ള ടെൻഷൻ പുതിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും മനസ്സിലാക്കുക എന്നതാണ്. ഞങ്ങളുടെ ലേഖനം വായിക്കുന്നവരെങ്കിലും ഇതിന്റെ ഒരു കോപ്പി വീട്ടിൽ എല്ലാവരോടും വായിക്കാൻ പറയണം. വീട്ടിൽ ആളുകൾ പരസ്പരവും കൂട്ടായും അവരുടെ മനസ്സിലെ സംഘർഷങ്ങൾ തുറന്നു സംസാരിക്കാൻ ശ്രമിക്കണം. കുട്ടികളോടും മുതിർന്നവരോടും ഭിന്നശേഷിയുള്ളവരോടും പ്രത്യേകം കാര്യങ്ങൾ സംസാരിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും വേണം. ഈ ലേഖനം വായിച്ചു കഴിഞ്ഞാൽ കുടുംബത്തിലുണ്ടാകാവുന്ന ടെൻഷനുകളെപ്പറ്റിയും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും എല്ലാവരുമായി ചർച്ച ചെയ്യുന്നതും നല്ലതാണ്.
5. വെടിനിർത്തൽ പ്രഖ്യാപിക്കൂ: ഓരോ കുടുംബത്തിലും ഓരോ തരം സംഘർഷങ്ങളും വിള്ളലുകളും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞല്ലോ. ലോക്ക് ഡൗൺ കാലം ആ വിള്ളലുകൾ വലുതാക്കും, ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബം ശിഥിലമാകും. ഇത് ഒഴിവാക്കണമെങ്കിൽ താൽക്കാലമെങ്കിലും പഴയ യുദ്ധങ്ങൾക്ക് വിരാമമിട്ടാലേ പറ്റൂ. അത് ചെറിയ ഈഗോ കാര്യങ്ങൾ തുടങ്ങി കൂടുതൽ തീവ്രമായ വിഷയങ്ങൾ ആകാം (ധൂർത്ത്, മദ്യപാനം, വിവാഹേതര ബന്ധങ്ങൾ). കാര്യം എന്താണെങ്കിലും അടുത്ത ഇരുപത്തി ഒന്ന് ദിവസം കൊണ്ട് അതിന് പരിഹാരം ഉണ്ടാകാൻ പോകുന്നില്ല. താൽക്കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുക. ഇക്കാര്യം പരസ്പരം സംസാരിക്കാനുള്ള സാഹചര്യം വീട്ടിലുള്ളവർ തമ്മിലുണ്ടെങ്കിൽ സംസാരിച്ചു സമ്മതിക്കുക. ഇല്ലെങ്കിൽ മനസ്സിലെങ്കിലും 'ഈ ലോക്ക് ഡൗൺ ഒന്ന് കഴിയട്ടെ, നിങ്ങൾക്ക് ഞാൻ വച്ചിട്ടുണ്ട്' എന്ന് മനസ്സിൽ പറയുക.
6. തൊഴിൽ വിഭജനം: വീട്ടിലുള്ള ഓരോരുത്തർക്കും ഉറങ്ങുന്ന സമയമൊഴിച്ച് ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ലോക്ക് ഡൗണിന് മുൻപ് കാര്യങ്ങൾ എങ്ങനെ ആയിരുന്നാലും വീടുകളിൽ ഇക്കാര്യത്തിൽ പുതിയ തീരുമാനം ഉണ്ടാകണം. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന കുടുംബങ്ങളിൽ ഭാര്യ വീട്ടുജോലികൾ ചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും കൂടി ചെയ്യുന്നതാണല്ലോ ശരാശരി മലയാളി ഹൗസിലെ പ്രോട്ടോക്കോൾ. ഭർത്താക്കന്മാർക്ക് സ്ഥിരം ജോലിയില്ലാത്തതോ ഗൾഫിൽ നിന്ന് അവധിയിൽ വരുന്നതോ ആയ ഇടങ്ങളിൽ ഭർത്താവ് മൂന്ന് നേരവും ഭക്ഷണ സമയത്ത് ഡൈനിങ് ടേബിളിൽ എത്തുകയും ഭാര്യ ഭക്ഷണമുണ്ടാക്കുകയും മറ്റെല്ലാ ജോലികളും ചെയ്തു തീർക്കുകയും ചെയ്യുന്നതും നാട്ടു നടപ്പാണ് (ഭർത്താക്കന്മാർ കൂടുതൽ കാര്യങ്ങളിൽ താല്പര്യമെടുക്കുന്ന മലയാളി കുടുംബങ്ങൾ ഇല്ല എന്നല്ല, കുറവാണ് എന്നാണ് ഉദ്ദേശിക്കുന്നത്). ഇത്തരം സാഹചര്യങ്ങൾ ഇരുപത്തി ഒന്ന് ദിവസം നിലനിന്നാൽ (അതായത് ഭർത്താവ് വീട്ടിൽ വെറുതെയിരുന്ന് ടി വി കാണുകയും വാട്ട്‌സാപ്പിൽ സമയം കളയുകയും ഭാര്യമാർ വീട്ടിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യേണ്ടി വന്നാൽ) നിങ്ങളുടെ അന്ത്യം കൊറോണ കൊണ്ടാവില്ല !. അതുകൊണ്ട് ഇന്ന് വരെ നിങ്ങളുടെ വീട്ടിലെ തൊഴിൽ ഉത്തരവാദിത്തങ്ങൾ എന്താണോ അവ പുനർ വിചിന്തനം ചെയ്ത്, വീട്ടിലെ എല്ലാ അംഗങ്ങളും അവർക്ക് ആകുന്ന രീതിയിലും അറിയുന്ന രീതിയിലും തൊഴിലുകൾ വിഭജിച്ചെടുക്കണം. ഇതിൽ കുട്ടികൾ, മുതിർന്നവർ, അപ്പൻ, അമ്മായിയപ്പൻ എന്ന വ്യത്യാസം വേണ്ട. ആര് കഴുകിയാലും കക്കൂസ് വൃത്തിയാകും.
7. തുല്യത പരിശീലിക്കാനുള്ള അവസരം: കേരളത്തിലെ അനവധി കുടുംബങ്ങളിൽ ഇപ്പോൾ ഭാര്യയും ഭർത്താവും പുറത്തു ജോലി ചെയ്യുന്നവരാണ്. ഇവരിൽ പലർക്കും അതേ ജോലികൾ വീട്ടിലിരുന്നു ചെയ്യാനുള്ള അവസരവുമുണ്ടായിരിക്കും. ഈ ന്യൂ ജെൻ കുടുംബങ്ങൾക്ക് തുല്യത പരിശീലിക്കാനുള്ള അവസരമാണിത്. വീട്ടിലെ പാചകം, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്, തുണി കഴുകുന്നത്, വീട് വൃത്തിയാക്കുന്നത് എന്നീ ജോലികളെല്ലാം ഓരോ ദിവസം ഊഴം വെച്ച് ചെയ്യുക. ആദ്യ ദിവസമുണ്ടാക്കുന്ന ദോശ പെർഫെക്ട് ആവുകയൊന്നുമില്ല (അനുഭവം ഗുരു). പക്ഷെ ഇരുപത്തി ഒന്ന് ദിവസം നീണ്ട സമയമായതിനാൽ പുതിയ തൊഴിൽ പഠിക്കാനും പുതിയ ശീലങ്ങൾ ഉണ്ടാക്കാനും അത് ധാരാളമാണ്.
8. കുട്ടികളെ പഠിപ്പിക്കാനുള്ള സമയം: സാധാരണഗതിയിൽ കുട്ടികളോടൊപ്പം ആവശ്യത്തിന് സമയം ചിലവഴിക്കാൻ പറ്റുന്നില്ല എന്നതാണല്ലോ എല്ലാ അച്ഛനുമമ്മമാരുടെയും വിഷമം. ഇത് മാറുന്ന കാലമാണ്, കുട്ടികൾ ആവശ്യത്തിൽ കൂടുതൽ സമയം വീട്ടിലുണ്ടാകുന്നതും അവർക്ക് പഠിക്കാൻ ഒന്നുമില്ലാത്തതും അവരുടെ പഠനത്തെക്കുറിച്ചുള്ള ചിന്തയും അച്ഛനമ്മമാരെ വിഷമത്തിലാക്കും. അവർ തമ്മിൽ സംഘർഷമുണ്ടാകും. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് തല്ലുകിട്ടാനുള്ള സാധ്യതയും കൂടുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഇതില്ലാതാക്കാൻ കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക, അവരെ വീട്ടു ജോലികൾ പഠിപ്പിക്കുക, അവരോട് കൂടുതൽ സംസാരിക്കുക, അവരോടൊപ്പം പുസ്തകം വായിക്കുക, സിനിമ കാണുക, കഥ പറഞ്ഞുകൊടുക്കുക, എന്തെങ്കിലും ഓൺലൈൻ ആയി പുതിയതായി പഠിക്കാൻ പറയുക, എന്നിങ്ങനെ കാര്യങ്ങൾ പോസിറ്റിവ് ആക്കാൻ പല മാർഗ്ഗങ്ങളുണ്ട്.
9. ഒരുമിച്ചുള്ള സമയം മറക്കാത്തതാക്കുക: സാധാരണയിൽ കൂടുതൽ സമയം ഭാര്യക്കും ഭർത്താവിനും ഒരുമിച്ചു കിട്ടുകയാണ്. അത് സംഘർഷങ്ങളിലേക്ക് നയിക്കാനുള്ള പല കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. എന്നാൽ ഒരുമിച്ചു തീരുമാനിച്ചു നടപ്പിലാക്കിയാൽ ജീവിതത്തിലെ മനോഹരമായതും മാറാക്കാനാവാത്തതുമായ ഇരുപത്തി ഒന്ന് ദിവസങ്ങളായി ഇത് മാറ്റുകയും ചെയ്യാം. ആദ്യമായി പരസ്പരം കൂടുതൽ സംസാരിക്കാൻ ശ്രമിക്കുക. രണ്ടുപേരുടെയും ബാല്യത്തെ, അവരുടെ ഏറ്റവും നല്ല ഓർമ്മകളെ (ആദ്യത്തെ പ്രണയം ഒഴിച്ച്), അവരുടെ സ്വപ്നങ്ങളെ, ആശങ്കകളെ പറ്റിയൊക്കെ സംസാരിക്കാം. എന്തെങ്കിലും കാര്യങ്ങൾ ഒരുമിച്ചു ചെയ്യാം. കംപ്യൂട്ടർ ഗെയിം തൊട്ട് പുതിയതായി ഭാഷയോ സ്‌കില്ലോ പഠിക്കുന്നത് വരെ ആകാം. ഈ ലോക്ക് ഡൗൺ കഴിയുന്‌പോൾ എവിടെയെങ്കിലും പോകുന്നതിനെപ്പറ്റി വിശദമായി പ്ലാൻ ചെയ്യാം. യാത്രയുടെ ക്ഷീണവും സമയത്തിന്റെ കുറവും ഒട്ടുമില്ലാത്തതിനാലും മറ്റ് എക്‌സർസൈസിന്റെ കുറവ് ഏറെ ഉള്ളതിനാലും പരമാവധി സമയം സെക്സിന് വേണ്ടി ചിലവഴിക്കാം. പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്‌ലോ കൊയ്ലോ സെക്‌സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്‌സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം. വനിതയുടെ പഴയ ലക്കങ്ങൾ ഉണ്ടെങ്കിൽ അതിൽ ഞങ്ങൾ ലൈംഗികതയെ കുറിച്ചെഴുതിയ ലേഖനങ്ങൾ വായിക്കാൻ പറ്റിയ സമയമാണ്, പ്രാക്ടീസ് ചെയ്തു നോക്കാനും. കുറെ നാൾ കഴിയുന്‌പോൾ 'ആ ലോക്ക് ഡൗൺ കാലമായിരുന്നു ഏറ്റവും മനോഹരം' എന്ന് ചിന്തിക്കാൻ ഇടവരണം !
10. 'മി ടൈം' ബഹുമാനിക്കാൻ പഠിക്കുക. സാധാരണ ഗതിയിൽ ഭാര്യക്കും ഭർത്താവിനും രണ്ടുപേരിൽ നിന്നും മാറി കുറെ സമയം സ്വന്തമായുണ്ട്. ഓഫിസുകളിൽ പോവുകയാണെങ്കിൽ ആ സമയം, യാത്ര ചെയ്യുന്ന സമയം, ഭർത്താവോ ഭാര്യയോ പുറത്തു പോകുന്ന സമയം. അപ്പോൾ അവർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും, ഇഷ്ടമുള്ളവരോട് സംസാരിക്കും, എഴുതും, വായിക്കും, ഫേസ്‌ബുക്ക് നോക്കും എന്നിങ്ങനെ. പക്ഷെ ഇരുപത്തിനാലു മണിക്കൂറും രണ്ടുപേരും ഒരുമിച്ചാകുന്‌പോൾ സ്വന്തമായ ഈ സമയം ഇല്ലാതാകും. ഓരോ ഫോൺ വരുന്‌പോഴും 'അതാരുടെ ആയിരുന്നു'' എന്ന് പങ്കാളി വെറുതെയെങ്കിലും ചോദിച്ചേക്കാം. എത്ര സമയം ഫേസ്‌ബുക്കിൽ ചിറ്റിലവഴിക്കുന്നു എന്ന് പരസ്പരം ശ്രദ്ധിച്ചേക്കാം. പണിയൊന്നുമില്ലെങ്കിൽ ഭാര്യയുടെയോ ഭർത്താവിന്റെയോ ചാറ്റ് ഹിസ്റ്ററി എടുത്തു നോക്കി എന്ന് വരാം. നിങ്ങൾക്ക് എത്ര ബോറടിച്ചാലും, നിങ്ങൾ എത്ര സംശയാലുവാണെങ്കിലും തൽക്കാലം ഈ പരിപാടികൾ മാറ്റിവെക്കുന്നതാണ് നല്ലത്. പരസ്പരം ഒരു മുറിക്കുള്ളിൽ അടച്ചിരിക്കുന്‌പോഴും പങ്കാളികൾക്ക് പരമാവധി സ്വകാര്യത കൊടുക്കുവാൻ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിലും ഇതേ നിയമം പാലിക്കണം.
ഈ പത്തു നിയമങ്ങൾ പത്തു പോസ്റ്ററായി ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്, വീടുകളിൽ ഒട്ടിച്ചുവെക്കാം, ചർച്ച ചെയ്യാം. ഒരു കുടുംബം എന്ന രീതിയിൽ കൂടുതൽ ശക്തരായി നമുക്ക് ഈ കൊറോണക്കാലത്തുനിന്ന് പുറത്തു വരാം.
സുരക്ഷിതരായിരിക്കുക
#weshallovercome\
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- രാത്രി തിരക്കൊഴിഞ്ഞാൽ പോലും മേശയിൽ തലവെച്ചുറങ്ങാൻ ഭയമാണ്? ഡോ. ജാനകി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍