സുരക്ഷിതരായിരിക്കുക! കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക; കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്; കൊറോണ കാലത്തെ അവധിക്കാലത്തെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കൊറോണയെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയായ ഈ സാഹചര്യത്തെ നേരിടാനുള്ള കുറച്ചു നിർദ്ദേശങ്ങൾ...
1. ഇപ്പോൾ കുട്ടികൾ കാണുന്നതും കേൾക്കുന്നതും സംസാരിക്കുന്നതും കൊറോണയെപ്പറ്റിയാണ്. ഇത് അവരിൽ തീർച്ചയായും ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കും എന്നതിനാൽ ഈ വിഷയം കുട്ടികളോട് വിശദമായി സംസാരിക്കണം. എന്താണ് രോഗം, അതുണ്ടാകാനുള്ള സാധ്യത (വളരെ കുറവ്), നമ്മുടെ സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് കൊറോണ ബാധയെ നേരിടുന്നത് എന്നതെല്ലാം വീട്ടിൽ ചർച്ച ചെയ്യണം. എന്നാൽ ഇതേപ്പറ്റി വളരെ കൂടുതലായ ഉൽക്കണ്ഠ കുട്ടികൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പ്രൊഫെഷണൽ സഹായം തേടാം.
2. പരീക്ഷ നടക്കാത്തതും, ട്യൂഷനും എൻട്രൻസ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾക്ക് പോകാൻ പറ്റാത്തതും കുട്ടികളിലും ചില മാതാപിതാക്കളിലും വലിയ വിഷമം ഉണ്ടാക്കിയേക്കാം. മാതാപിതാക്കൾ അവരുടെ ടെൻഷൻ കുട്ടികളെ അറിയിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ സാഹചര്യം എല്ലാവർക്കും ബാധകമായതിനാൽത്തന്നെ എൻട്രൻസിനെ ഓർത്ത് അധികം വിഷമിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞു മനസ്സിലാക്കണം. ഇതിനെ ഒരു സമയനഷ്ടമായി കണക്കാക്കേണ്ടതില്ല. ഇക്കാര്യത്തിൽ അദ്ധ്യാപകർക്കും ഏറെ ചെയ്യാനുണ്ട്. പലപ്പോഴും കുട്ടികൾക്ക് മാതാപിതാക്കൾ പറയുന്നതിനേക്കാൾ വിശ്വാസം അദ്ധ്യാപകർ പറയുന്നതാണ്. അതുകൊണ്ട് തന്നെ അവധിയിൽ ഇരിക്കുന്ന കുട്ടികളെ അദ്ധ്യാപകർ ആഴ്ചയിൽ ഒരിക്കലെങ്കിലും ടെലിഫോണിൽ വിളിച്ചു സംസാരിക്കുന്നത് നല്ല കാര്യമാണ്.
3. എൻട്രൻസ് പരീക്ഷയുള്ളവർക്ക് വീട്ടിലിരുന്നും പഠിക്കാമല്ലോ. ഓൺലൈൻ ആയി മോക് പരീക്ഷകൾ നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവയും പ്രയോജനപ്പെടുത്തണം. ടൈം ടേബിൾ ഉണ്ടാക്കി കൃത്യമായ സമയം ഇതിന് നീക്കിവെയ്ക്കുന്നത് പഠനം നഷ്ടപ്പെടാതിരിക്കാനും ടെൻഷൻ കുറക്കാനും സഹായിക്കും.
4. ഭാവിയുടെ ലോകം ഓൺലൈനായിട്ടുള്ള പഠനത്തിന്റെയും ജോലിയുടേതുമാണ്. അത് പ്രാക്ടീസ് ചെയ്തു തുടങ്ങാനുള്ള ഒരവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്റർനെറ്റിൽ അനവധി കോഴ്സുകൾ - എല്ലാ പ്രായക്കാർക്കും സൗജന്യമായി ലഭ്യമാണ്. കുറച്ചു ലിങ്കുകൾ ഞാൻ കമന്റിൽ ഇടാം. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഫ്രീ ഓൺലൈൻ കോഴ്സ് എന്ന് ഗൂഗിൾ ചെയ്താൽ ഇഷ്ടം പോലെ അവസരങ്ങളുണ്ട്.
5. അവധിക്കാലത്ത് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരും കസിൻസുമായി എന്തെങ്കിലും ഒരു പ്രോജക്ട് ചെയ്യാൻ പ്ലാൻ ചെയ്യൂ. ഇത് മൊബൈൽ ഉപയോഗിച്ച് ഒരു ഡോക്യൂമെന്ററിയോ ഷോർട്ട് ഫിലിമോ ഉണ്ടാക്കുന്നതോ, ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള പ്രോജക്റ്റ് ഡിസ്കഷനോ, ഒരു മ്യൂസിക് ആൽബമോ ആകാം. എന്താണെങ്കിലും remote, online, collaborative എന്നീ മൂന്നു വാക്കുകളാണ് പ്രധാനം. ഇതാണ് ഭാവിയുടെ രീതി. ഇക്കാര്യത്തിലും അദ്ധ്യാപകർക്ക് പല സഹായവും ചെയ്യാനാകും.
6. ഇത് അദ്ധ്യാപകരോടാണ്; സ്കൈപ്പോ വാട്ട്സാപ്പോ ഉപയോഗിച്ച് അദ്ധ്യാപകർക്കും ട്യൂഷൻ തുടരാവുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമായതുകൊണ്ടുതന്നെ മറ്റുള്ള ഓൺലൈൻ ടീച്ചിങ് പ്ലാറ്റ്ഫോമുകളും ഈയവസരത്തിൽ പരിചയപ്പെടാനും പ്രയോജനപ്പെടുത്താനും ശ്രമിക്കാം. ഗൂഗിൾ ക്ലാസ്സ്റൂം പോലുള്ള ഫ്രീ വെബ് സർവീസുകളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അദ്ധ്യാപകർക്കും അവരുടെ സ്കില്ലുകൾ ആധുനികമാക്കാൻ ഇതൊരവസരമാകട്ടെ.
7. ഭാഷ പഠിക്കാനോ നന്നാക്കാനോ ഇതിലും നല്ല സമയമില്ല. ചുരുങ്ങിയത് ഇംഗ്ളീഷ് ഭാഷയെങ്കിലും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിനും ഓൺലൈൻ വിഭവങ്ങൾ ലഭ്യമാണ്. ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും അതിനായി ഉപയോഗിക്കുക.
8. പുസ്തക വായന എന്ന സ്വഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്ത് അത് തിരിച്ചു പിടിക്കാൻ പറ്റിയ സമയമാണ്. ഇംഗ്ളീഷിലും മലയാളത്തിലും ഒരോ പുസ്തകമെങ്കിലും ആഴ്ചയിൽ വായിക്കാൻ ശ്രമിക്കാം. ആയിരക്കണക്കിന് പുസ്തകങ്ങൾ ഫ്രീ ആയി ഓൺലൈനിൽ ലഭ്യമാണ്. ഓരോ വീട്ടിലും വായിക്കാതെയിട്ടിരിക്കുന്ന പുസ്തകങ്ങൾ ഒരു ഡസനെങ്കിലും കാണും. നാട്ടിലെ ലൈബ്രറികളുമായി ബന്ധപ്പെടാനുള്ള അവസരമാണ്, ലൈബ്രറിക്കാർക്ക് കുട്ടികളെ അവരിലേക്ക് അടുപ്പിക്കാൻ പറ്റിയ സമയവും. ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാമല്ലോ.
8. പുതിയതായി എന്തെങ്കിലും സ്കിൽ പഠിക്കാനുള്ള അവസരമാണ്. ഏറ്റവും എളുപ്പം വീട്ടിൽ നിന്നും തുടങ്ങാവുന്ന പാചകം തന്നെ ആകട്ടെ ആദ്യം. വീട് വൃത്തിയാക്കാനും തുണി കഴുകാനും വീട്ടുപകരണങ്ങൾ (മിക്സി തൊട്ട് വാഷിങ് മെഷീൻ വരെ) ശരിയായി ഉപയോഗിക്കാനും പഠിക്കാം. ഗാർഡനിങ്ങ് തൊട്ട് മരപ്പണി വരെ എന്തും പഠിക്കാനുള്ള അവസരമാണ്. ഓൺലൈൻ ആയി കാര്യങ്ങൾ പഠിച്ചു തുടങ്ങുക, ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമാകുക എന്നിങ്ങനെ പലതും ഈ വിഷയത്തിൽ ചെയ്യാനുണ്ട്. ഒരു വീട്ടിലെ മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവ് ഈ അവധിക്കാലത്ത് ഉണ്ടാക്കിയെടുത്താൽ ഇത് പ്രയോജനപ്രദമായ ഒരു അവധിക്കാലം ആകും. കുട്ടികൾക്കൊപ്പ്പം മാതാപിതാക്കളും കൂടി ശ്രമിച്ചാൽ നടക്കുന്ന കാര്യമേ ഉള്ളൂ.
9. നമ്മുടെ ലോകത്തിന്റെ ഭാവി കൂടുതൽ അറിയാനുള്ള ഒരവസരമാണ്. ആഗോളവൽക്കരണം എങ്ങനെയാണ് ലോകത്തെ മാറ്റിയിരിക്കുന്നത്, നിർമ്മിത ബുദ്ധി എങ്ങനെയാണ് ലോകത്തെ മാറ്റാൻ പോകുന്നത്, കാലാവസ്ഥ വ്യതിയാനം എന്ത് രീതിയിലാണ് ലോകത്തെയും നമ്മളേയും ബാധിക്കാൻ പോകുന്നത്, ഇതൊക്കെ അറിയാൻ പറ്റിയ സമയമാണ്. ഓൺലൈനിൽ Ted Talk ൽ നിന്നും തുടങ്ങി പുസ്തകങ്ങൾ വായിച്ച് കൂടുതൽ താല്പര്യമുണ്ടെങ്കിൽ ഓൺലൈൻ കോഴ്സുകളും ചെയ്യാം.
10. എന്തായിരിക്കണം നിങ്ങളുടെ ഭാവി എന്ന് ചിന്തിക്കാൻ പറ്റിയ സമയമാണ്. മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം കിട്ടുന്നതിനാൽ അവരുമായി സംസാരിക്കുക. വിവിധ കരിയറുകളെപ്പറ്റിയും സാധ്യതകളെ കുറിച്ചും അറിവ് നേടുക. അവധിക്കാലം കഴിയുന്പോഴേക്കും ഈ വിഷയങ്ങളിൽ നിങ്ങളുടെ ചിന്തകൾ കൂടുതൽ തെളിച്ചമുള്ളതാക്കുക.
11. മറ്റുള്ളവരെ എങ്ങനെയാണ് സഹായിക്കാനാകുക എന്ന് ചിന്തിക്കാനുള്ള കാലം കൂടിയാണ് ഇത്. കൊറോണ ഈ വിധത്തിൽ തുടർന്നാൽ കോളേജ് വിദ്യാർത്ഥികൾ സന്നദ്ധ പ്രവർത്തനത്തിനായി രംഗത്ത് ഇറങ്ങേണ്ടി വരും. മാത്രമല്ല, നമ്മുടെ സമൂഹത്തിൽ വയസ്സായവർ, ഭിന്നശേഷി ഉള്ളവർ, മറുനാട്ടുകാർ എന്നിങ്ങനെ നമ്മുടെ സഹായം വേണ്ടവർ ധാരാളമുണ്ട്. വ്യക്തിപരമായും സംഘടിതമായും എന്താണ് അവർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്നതെന്ന് ചിന്തിക്കുക.
12. കൊറോണ സന്പദ്വ്യവസ്ഥയിൽ പല കുഴപ്പങ്ങളും ഉണ്ടാക്കാൻ പോവുകയാണ്. നമ്മുടെ സന്പദ്വ്യവസ്ഥയുടെ അടിസ്ഥാനമായ വിദേശപണത്തിന്റെ വരവ്, ടൂറിസം, നിർമ്മാണം, ട്രാവൽ, ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ മേഖലകളിലോക്കെ വലിയ ഇടിവ് ഉണ്ടാകും. നമ്മുടെ നാടിന്റെ തൊഴിൽ രംഗത്തെ ഇപ്പോൾ പിടിച്ചു നിർത്തുന്ന മറുനാടൻ തൊഴിലാളികൾ പലരും തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടാകും. കോളേജ് വിദ്യാർത്ഥികൾ പഠനത്തിന്റെ കൂടെ പാർട്ട് ടൈം ജോലി ചെയ്യേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇത് പ്രാബല്യത്തിലാക്കാൻ പറ്റിയ അവസരമാണ്. ജൂണിനപ്പുറം കൊറോണയിൽ നിന്നും ലോക സന്പദ്വ്യവസ്ഥ തിരിച്ചു കയറുന്ന സമയത്ത് നമ്മുടെ വിദ്യാർത്ഥികളും യുവാക്കളും ആയിരിക്കണം കേരളത്തിൽ അതിനെ നയിക്കേണ്ടത്.
14. അവധിക്കാലം എപ്പോഴും അപകടങ്ങളുടെ കാലം കൂടിയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവധിക്കാലം സുരക്ഷിതമായി വേണം ആഘോഷിക്കാൻ. വെള്ളത്തിലുള്ള അപകടങ്ങളും ബൈക്ക് അപകടങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രമിക്കണം.
15. മാർച്ച് മുതലാണ് കുട്ടികളുടെ അവധിക്ക് മാതാപിതാക്കൾ പ്ലാൻ ചെയ്തിരുന്നത്. ഇപ്പോൾ അപ്രതീക്ഷിതമായ അവധിക്കാലം വന്നപ്പോൾ വീട്ടിൽ തനിയെ വിട്ടു പോരാൻ പറ്റാത്ത കുട്ടികളെ (ആംഗൻ വാടി തൊട്ട് ഹൈസ്കൂൾ വരെ) എന്ത് ചെയ്യും എന്നത് പലയിടത്തും പ്രശ്നമാകും. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനങ്ങളെടുക്കേണ്ടി വരും. ശ്രദ്ധിക്കുക, നിങ്ങളുടെ കുട്ടികളെ ആരുടെ അടുത്താണോ ആക്കുന്നത് അവിടെ അവർ സുരക്ഷിതരാണെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പു വരുത്തുക (എത്ര അടുത്ത ബന്ധുവിന്റെ/സുഹൃത്തിന്റെ അടുത്താണെങ്കിൽ പോലും).
16. അവധിക്കാലം ആഘോഷത്തിന്റെ കൂടി കാലമാണ്. കുറച്ചു കൂടുതൽ അവധി കിട്ടിയത് പരമാവധി ആഘോഷിക്കുക. കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെങ്കിലും മുറ്റത്തെ മാവിന്റെ ചോട്ടിൽ അടുത്ത വീട്ടിലെ കുട്ടികളുമായി ഇരിക്കാനും കളിക്കാനും അവസരമുള്ള കുട്ടികൾ ഇനിയും കേരളത്തിൽ ഉണ്ടെങ്കിൽ ആ ചാൻസ് കളയരുത്.
സുരക്ഷിതരായിരിക്കുക! കൊറോണയെപ്പറ്റി മാത്രം ചിന്തിച്ച് വിഷാദമായിരിക്കുന്ന ഒരു അവധിക്കാലമല്ല, മറിച്ച് അടുത്ത കലത്തുണ്ടായിട്ടുള്ളതിൽ ഏറ്റവും അടിപൊളിയായ ഒരു അവധിക്കാലമാകട്ടെ ഇത്!
മുരളി തുമ്മാരുകുടി, നീരജ ജാനകി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്