കാട്ടിലെ തീ അണക്കുക, നാട്ടിലെ തീ അണക്കുന്നത് പോലെ എളുപ്പമല്ല; കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്, അഗ്നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം; തീപിടുത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുകയും എളുപ്പമല്ല; കാട് കത്തുന്ന കാലത്തെ കുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങൾ പൊതുവെ വർദ്ധിച്ചു വരികയാണ്. ചുഴലിക്കാറ്റും, വരൾച്ചയും വെള്ളപ്പൊക്കവും ഇതിൽ പെടും. എന്നാൽ ഇതിനേക്കാൾ വേഗത്തിലാണ് വേനൽക്കാലത്ത് കാടുകൾക്ക് തീപിടിക്കുന്നത്. പണ്ടൊക്കെ ഇത് വനങ്ങൾക്ക് ഉള്ളിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇത് നഗരത്തിനടുത്തും നഗരമധ്യത്തിലുള്ള വലിയ പാർക്കുകളിലും സംഭവിച്ചു തുടങ്ങി. അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിപ്പോൾ വാർഷിക സംഭവമായി.
ഇതിന് പല കാരണങ്ങളുണ്ട്. മഴയുടെ അളവ് കുറയാത്തിടത്ത് പോലും പെയ്യുന്ന മഴ കുറച്ചു സമയത്ത് പെയ്യുന്നതിനാൽ മഴദിവസങ്ങളുടെ എണ്ണം കുറയുന്നു. മഴയുള്ള ദിവസവും മഴയില്ലാത്ത ദിവസവും തമ്മിലുള്ള അകലം കൂടുന്നു. വന നശീകരണം, വനത്തിൽ ഒരേ തരത്തിലുള്ള മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്, കാടുകളുടെ തൊട്ടടുത്ത് ആളുകൾ താമസിക്കുന്നത്, വനം നശിപ്പിക്കാൻ ആളുകൾ മനഃപൂർവ്വം തീയിടുന്നത് ഇങ്ങനെ പല കാരണങ്ങളുണ്ട്.
കാരണം എന്തായാലും 2015 ലേ ഒരു കാര്യം ഞാൻ ഉറപ്പിച്ചു. ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടിയേ പറ്റൂ. അമേരിക്കയിലും ഓസ്ട്രേലിയയിലും തീ പിടിക്കുന്പോൾ അത് നേരിടാനുള്ള സംവിധാനം അവിടെ ഉണ്ട്. പക്ഷെ ഇനിയുള്ള കാലം സ്വന്തമായി വലിയ അഗ്നിബാധ നേരിടാൻ സൗകര്യമില്ലാത്ത രാജ്യങ്ങൾക്ക് ഐക്യരഷ്ട്ര സഭയുടെ സഹായം തേടും. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടുമെന്ന് പഠിച്ചേ പറ്റൂ.
ഫ്രാൻസിലെ അഗ്നിസുരക്ഷാ ഓഫിസർമാരുടെ ട്രെയിനിങ്ങ് അക്കാദമിയാണ് 'Ecole Nationale Supérieure des Officiers de Sapeurs-Pompiers (ENSOP)' ഈ വിഷയം പഠിക്കാൻ തിരഞ്ഞെടുത്തത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് അല്ലെങ്കിൽ അഗ്നിശമന വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ ആണ് കൂടെ പരിശീലനത്തിന് വന്നിരിക്കുന്നത്. ഇന്ന് ഗ്രീസിലും റഷ്യയിലുമുള്ള പ്രശ്നം നാളെ അവരുടേത് കൂടി ആകുമെന്ന് അറിയാവുന്ന - അഥവാ ചിന്തിക്കുന്ന നാട്ടിൽ നിന്നുള്ളവരാണ്.
ഫയർ എൻജിനും ഹെലികോപ്ടറും വിമാനവും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് കാട്ടുതീ കെടുത്തുക എന്നതായിരിക്കും ഞങ്ങളെ പഠിപ്പിക്കുക എന്നാണ് വിചാരിച്ചത്. പക്ഷെ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.
മറ്റെല്ലാ ദുരന്തങ്ങളേയും പോലെ ദുരന്തം ഒഴിവാക്കുക എന്നതാണ് കാട്ടുതീയുടെ കാര്യത്തിലും ഏറ്റവും അടിസ്ഥാനവും ശരിയുമായ ദുരന്ത നിവാരണ മാർഗ്ഗം. എങ്ങനെയാണ് വനത്തിൽ അഗ്നിബാധ ഉണ്ടാകുന്നത്? ഓരോ വർഷവും മഴയുടെയും ചൂടിന്റെയും അടിസ്ഥാനത്തിൽ എവിടെ, എപ്പോൾ ഉണ്ടാകുമെന്ന് മുൻകൂർ എങ്ങനെ പ്രവചിക്കാം? എന്തൊക്കെ മുൻകരുതലുകൾ ചെയ്യാം? ആളുകളെ എങ്ങനെ ബോധവൽക്കരിക്കാം? അഗ്നിബാധ ഉണ്ടായാൽ ഏറ്റവും വേഗത്തിൽ എങ്ങനെ കൺട്രോൾ റൂമിൽ അറിയാം? അഗ്നിബാധ പടരാതിരിക്കാൻ വനത്തിൽ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടത്താം? എന്നിങ്ങനെ അഗ്നിപ്രതിരോധത്തിന്റെ പാഠങ്ങൾ ഏറെ പഠിപ്പിച്ചത് അഗ്നിശമന സേനയിലെ ആളുകളല്ല, പരിസ്ഥിതി ശാസ്ത്രജ്ഞരാണ്.
ഫ്രാൻസിനു മാത്രമല്ല മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ രാജ്യങ്ങൾക്കും വേണ്ടിവന്നാൽ സഹായം നൽകാൻ ഫ്രാൻസിലെ കാട്ടുതീ അഗ്നിശമന സംവിധാനം തയ്യാറാണ്. അതിനായി അവർ ഓരോ ദിവസവും പരിശീലിക്കുകയാണ്. മെഡിറ്ററേനിയൻ തീരത്തെ ഓരോ രാജ്യങ്ങളിലെയും കാട്ടിലേയും നാട്ടിലേയും തീ പിടിക്കാനിടയുള്ള ഓരോ കാടിന്റെയും മാപ്പും കന്പ്യൂട്ടർ മോഡലും അവരുടെ സിമുലേഷൻ സെന്ററിൽ ഉണ്ട്. ചൂട് കൂടിവരുന്നതും ഈർപ്പം കുറഞ്ഞു വരുന്നതും ഓരോ ആഴ്ചയിലും ഉപഗ്രഹങ്ങൾ നിരീക്ഷിക്കുകയാണ്. കൂടുതൽ അഗ്നിബാധക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഇൻഫ്രാറെഡ് സെൻസറുള്ള ഡ്രോണുകൾ പറക്കുന്നു. ഈ വിവരങ്ങളെല്ലാം കന്പ്യൂട്ടറിൽ മോഡൽ ചെയ്ത് എങ്ങനെയാണ് ഓരോ പ്രദേശത്തും അഗ്നിബാധ ഉണ്ടായാൽ നേരിടുന്നത് എന്ന് മുൻകൂട്ടി കന്പ്യൂട്ടർ സിമുലേഷനിൽ കൂടി പഠിക്കുന്നു. കണ്ട് കണ്ണ് തള്ളിപ്പോയി!
കേരളത്തിലെ കാടുകളുടെ വിസ്തീർണ്ണം കൂടുകയാണ്. പോരാത്തതിന് നാട്ടിലും കൃഷി ചെയ്യാതെ, ശ്രദ്ധിക്കാതെ കൃഷിസ്ഥലങ്ങൾ കൂടി വരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് കാട്ടിൽ മാത്രമല്ല നാട്ടിലും നഗരത്തിലും ഇനി മരങ്ങൾക്ക് തീപിടിക്കും. എവിടെയാണ് നമ്മുടെ റിസ്ക് കൂടുതൽ ഉള്ളത് എന്ന് നമുക്കറിയാമോ?, നമ്മുടെ കാട്ടിലും നാട്ടിലും ഉള്ള മരങ്ങളുടെ അഗ്നിബാധ സാധ്യത അനുസരിച്ചുള്ള ഒരു മാപ്പ് നമുക്കുണ്ടോ? അവ ഡിപ്പാർട്ട്മെന്റുകൾ പരസ്പരം കൈമാറുന്നുണ്ടോ? വനം വകുപ്പിന് അറിയാവുന്ന കാര്യങ്ങൾ അഗ്നിശമന വകുപ്പിനും തിരിച്ചും അറിയാമോ? വനത്തിലെ ചൂട് കൂടുന്നതും ഈർപ്പം കുറയുന്നതും നമ്മുടെ ഉപഗ്രഹങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? അതിന്റെ റിപ്പോർട്ട് വനം വകുപ്പിനും ഫയർ ഡിപ്പാർട്മെന്റിനും കിട്ടുന്നുണ്ടോ? ഇല്ലെങ്കിൽ ഇതെല്ലാം വേണ്ടേ?
കാട്ടിലെ തീ അണക്കുക, നാട്ടിലെ തീ അണക്കുന്നത് പോലെ എളുപ്പമല്ല. കത്താനുള്ള ഇന്ധനം അനന്തമായി കിടക്കുകയാണ്, അഗ്നിക്ക് എളുപ്പത്തിലും വേഗത്തിലും പടർന്നു കയറാം. തീപിടുത്തത്തിന്റെ മധ്യത്തിൽ നിന്നും ഓടിമാറുകയും എളുപ്പമല്ല. തറനിരപ്പിൽ നിന്ന് തീ അണക്കുന്പോൾ മരത്തിന്റെ മുകളിലൂടെ തീ എങ്ങോട്ടാണ് പകരുന്നതെന്ന് കാണാൻ പറ്റില്ല. അപ്പോൾ ആകാശത്തൊരു കണ്ണില്ലാതെ തറനിരപ്പിൽ നിന്നും കാട്ടുതീ അണക്കുന്നത് ആത്മഹത്യപരമാണ്. വനം കാവലിനായി നിൽക്കുന്ന ആളുകൾക്ക് കാട്ടുതീ ഉണ്ടാകാതെ നോക്കാനും ഉണ്ടായിക്കഴിഞ്ഞാൽ കൈകാര്യം ചെയ്യാനുമുള്ള പരിശീലനം നൽകിയിട്ടുണ്ടോ? കാട്ടുതീ ഉണ്ടായാൽ അതിനെ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങൾ, കാട്ടുതീ കൈകാര്യം ചെയ്യുന്പോൾ തീ പിടിക്കാതിരിക്കാനും പുകയേറ്റ് ബോധം കെടാതിരിക്കാനും ഉള്ള സംവിധാനം നമ്മുടെ വനം വകുപ്പിലെ ജീവനക്കാർക്കുണ്ടോ? ചുരുങ്ങിയത് തീപിടിക്കാത്ത കവറോൾ എങ്കിലും ഉണ്ടോ?
കഴിഞ്ഞ ദിവസം തൃശൂരിൽ മൂന്ന് വനപാലകർ കാട്ടുതീ കെടുത്താനുള്ള ശ്രമത്തിൽ മരിച്ചത് അറിഞ്ഞു. കാട്ടുതീ (നാട്ടിലും) ഇനി പഴയതിലും കൂടുതലാകും. മുകളിൽ പറഞ്ഞ കാര്യങ്ങൾ മുന്നറിയിപ്പായി എടുത്താൽ കൂടുതൽ ജീവനുകൾ രക്ഷിക്കാം, കൂടെ കുറച്ചു കാടും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍