കേരളത്തിൽ സത്യത്തിൽ അദ്ധ്യാപനം ഒരു തൊഴിലായി സ്വപ്നം കാണാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്; അൺ എയ്ഡഡ് സ്കൂളുകളിൽ ശമ്പളം എന്ന് പറയുന്നത് പലയിടത്തും കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവർക്ക് കിട്ടുന്നതിലും കുറവാണ്; അദ്ധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു; അദ്ധ്യാപനമില്ലാത്ത ഭാവിയെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
'ഡെമോഗ്രാഫി ഈസ് ഡെസ്ടിനി' എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. അതുപോലെ തന്നെ ഉറപ്പിക്കാവുന്ന മറ്റൊന്നാണ് 'ടീച്ചിങ്ങ് ഈസ് ഫ്യൂച്ചർ' എന്നത്. ഏതൊരു രാജ്യത്തിന്റെയും ഭാവി അവർ എങ്ങനെ അവരുടെ പുതിയ തലമുറയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു എന്നനുസരിച്ചിരിക്കും. 'ഡെമോഗ്രാഫിക് ഡിവിഡന്റ്' എന്ന് നാം പറയുന്ന ഭാവി നമുക്കുണ്ടാകണം എങ്കിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ മാത്രം പോരാ, അവരെ വേണ്ട വിധത്തിൽ വിദ്യാഭ്യാസം ചെയ്ത് സമൂഹത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്ന രീതിയിൽ ആക്കണം.
ഒരു സമൂഹത്തിന്/രാജ്യത്തിന് നല്ല ഭാവി ഉണ്ടാകണമെങ്കിൽ അവിടുത്തെ വിദ്യാഭ്യാസം കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാകണം, എല്ലാ കുട്ടികളേയും ഉൾക്കൊള്ളാൻ പറ്റുന്നതാകണം, എല്ലാവർക്കും സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ലഭ്യമാകുന്നതായിരിക്കണം. ഇതിനും പുറമെ സമൂഹത്തിലെ ഏറ്റവും മിടുക്കുള്ളവർ ആയിരിക്കണം അടുത്ത തലമുറയെ പഠിപ്പിക്കുന്നത്.
ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും നല്ല സ്കൂൾ വിദ്യാഭ്യാസമായി കരുതപ്പെടുന്നത് ഫിന്‍ലാന്‍ഡിലെ സ്കൂളുകളെ ആണ്. അവിടുത്തെ ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലാണ് അദ്ധ്യാപനം. മാസ്റ്റേഴ്സ് ഡിഗ്രി ആണ് അവിടെ പ്രൈമറി സ്കൂളിൽ പോലും പഠിപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത. മെഡിസിൻ പഠിക്കാനോ നിയമം പഠിക്കാനോ അഡ്മിഷൻ കിട്ടാനുള്ളതിലും ബുദ്ധിമുട്ടാണ് അവിടെ അദ്ധ്യാപനത്തിനുള്ള പ്രോഗ്രാമിൽ അഡ്മിഷൻ കിട്ടാൻ.
ഇത് ഫിൻലാന്റിലെ മാത്രം കാര്യമല്ല. പാരീസ് ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ ഒപ്പേറഷൻ ആൻഡ് ഡെവെലപ്മെന്റ്റ് (OECD) കഴിഞ്ഞ മാസം വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെ പറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 'Dream Jobs? Teenagers' Career Aspirations and the Future of Work' എന്നാണ് റിപ്പോർട്ടിന്റെ പേര്. അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ അതിലുണ്ട്.
എന്നെ അതിശയപ്പെടുത്തിയ ഒരു കാര്യം വികസിത രാജ്യങ്ങളിലെ കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലുകളിൽ ആദ്യത്തെ പത്തെണ്ണത്തിനുള്ളിൽ 'അദ്ധ്യാപനം' ഇപ്പോഴും ഉണ്ട് എന്നുള്ളതാണ്. നൂറു കണക്കിന് തൊഴിൽ സാധ്യത ഉള്ള കുട്ടികളാണ് അദ്ധ്യാപനം ഒരു സ്വപ്നമായി ഇപ്പോഴും കൊണ്ട് നടക്കുന്നത്.
ഇതേ ചോദ്യം ഇപ്പോൾ കേരളത്തിൽ ചോദിച്ചാൽ എന്തായിരിക്കും സ്ഥിതി ?
കേരളത്തിൽ സത്യത്തിൽ അദ്ധ്യാപനം ഒരു തൊഴിലായി സ്വപ്നം കാണാൻ പോലും ഇപ്പോൾ നമുക്ക് സാധിക്കാത്ത സ്ഥിതിയാണ്.
കേരളത്തിലെ സ്കൂളുകൾ എടുത്താൽ അത് മൂന്നു തരം ഉണ്ട്. സർക്കാർ സ്കൂളുകൾ, എയ്ഡഡ് സ്കൂളുകൾ, അൺ എയ്ഡഡ് സ്കൂളുകൾ എന്നിങ്ങനെ. എണ്ണം വച്ച് നോക്കിയാൽ പകുതിയിലും കൂടുതലും സർക്കാരിതര സ്കൂളുകളിൽ ആണ്. ഇതിൽ സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിൽ ബഹുഭൂരിപക്ഷത്തിലും അദ്ധ്യാപക ജോലി കിട്ടണമെങ്കിൽ വലിയ തുക സംഭാവന നൽകേണ്ടി വരും. കഴിവുള്ളവർക്ക് ഈ ജോലി സ്വപ്നമായി അവശേഷിക്കും. അതേ സമയം അൺ എയ്ഡഡ് സ്കൂളുകളിൽ ആകട്ടെ ശമ്പളം എന്ന് പറയുന്നത് പലയിടത്തും കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവർക്ക് കിട്ടുന്നതിലും കുറവാണ്. മറ്റു തൊഴിലുകൾ കിട്ടാത്തവരും, മറ്റു തൊഴിലുകൾക്ക് വേണ്ടി നോക്കിയിരിക്കുന്നവരും ഒക്കെയാണ് ഇവിടെ അദ്ധ്യാപകരായിരിക്കുന്നത് (ഈ അദ്ധ്യാപകരുടെ ആത്മാർത്ഥതയെ അല്ല ഞാൻ ചോദ്യം ചെയ്യുന്നത്, വേണ്ടത്ര ശമ്പളം കൊടുക്കാത്തതിനാൽ കഴിവും അവസരവും ഉള്ളവർ ഇവിടെ നിൽക്കില്ല എന്ന് കാണിക്കാൻ വേണ്ടി പറഞ്ഞതാണ്).
കോളേജുകളിലെ അദ്ധ്യാപകരുടെ കാര്യത്തിലും ഇതേ പ്രശ്നം ഉണ്ട്. കഴിവല്ല പണമാണ് സർക്കാരിതര കോളേജുകളിൽ ജോലികൾ കിട്ടാനുള്ള പ്രധാന മാനദണ്ഡം. കഴിവുള്ളവർക്ക് സ്വപ്നം കാണാനേ പറ്റൂ. കോളേജുകളിൽ പഠിപ്പിക്കുന്നതിന് അദ്ധ്യാപനത്തെ പറ്റി പ്രത്യേകിച്ച് ഒന്നും അറിഞ്ഞിരിക്കേണ്ട എന്നൊരു വിഷയവും ഉണ്ട്. കേരളത്തിലെ കോളേജ് അദ്ധ്യാപകരായി തിരഞ്ഞെടുക്കുന്നവർക്ക് അദ്ധ്യാപനത്തിൽ അടിസ്ഥാനമായ വിദ്യാഭ്യാസം എങ്കിലും നല്കാൻ വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് കോളേജുകൾ സ്ഥാപിക്കാനുള്ള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ പദ്ധതി എങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പ് പാരവച്ചു മറിച്ചതെന്നതിനെ പറ്റി അംബാസഡർ ശ്രീനിവാസന്റെ പുസ്തകത്തിൽ ഉണ്ട്.
പ്രൊഫഷണൽ കോളേജുകളിലെ കാര്യം ഇതിലൊക്കെ കഷ്ടമാണ്. ഒരു കാലത്ത് എഞ്ചിനീയറിങ്ങ് കോളേജുകളിൽ റാങ്ക് കിട്ടിയവർ ഒക്കെയാണ് അദ്ധ്യാപകരായി ചേർന്നിരുന്നത്. ഇന്നത് മാറി. കുറഞ്ഞ ശമ്പളം, ജോലിയിൽ ഒട്ടും സ്ഥിരതയില്ലായ്മ, മിടുക്കരായവർക്ക് പുറത്ത് മറ്റു ജോലികൾ കിട്ടാനുള്ള സാധ്യത ഇതൊക്കെ കൂടിയെടുക്കുമ്പോൾ റാങ്ക് കിട്ടിയവർ പോയിട്ട് ശരാശരിക്കാർ പോലും അദ്ധ്യാപനത്തിൽ ഉറച്ചു നിൽക്കുന്നില്ല. അല്പമെങ്കിലും പ്രവർത്തി പരിചയം ഉള്ളവർ അദ്ധ്യാപനത്തിലും എത്തുമ്പോഴാണ് പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ശരിക്ക് 'പ്രൊഫഷണലിസം' ഉണ്ടാകുന്നത്. പക്ഷെ പുറത്ത് തൊഴിൽ ചെയ്തവർക്ക് കോളേജിലേക്ക് തിരിച്ചു വരാനുള്ള ഒരു ആകർഷണവും നമ്മുടെ സംവിധാനം ഒരുക്കുന്നില്ല.
ഇതിനൊക്കെ പ്രത്യാഘാതം തീർച്ചയായും ഉണ്ടാകും. ഏറ്റവും മിടുക്കുള്ളവർ അടുത്ത തലമുറയെ പഠിപ്പിക്കുമ്പോൾ കൂടുതൽ മികവുള്ള ഒരു തലമുറ ഉണ്ടാകുന്നു, അങ്ങനെ സമൂഹം മൊത്തമായി പുരോഗമിക്കുന്നു. അദ്ധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുമ്പോൾ ഓരോ തലമുറ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം താഴേക്ക് വരുന്നു. ഇതൊരു vicious cycle ആയി സമൂഹത്തെ ഉലക്കുന്നു.
ശേഷം ചിന്ത്യം.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍