ഒരു സെക്കന്റിൽ പലപ്രാവശ്യം വാങ്ങാനും വിൽക്കാനും കഴിയുന്ന അൽഗോരിതം ചന്തുവിനോട് മത്സരിക്കാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചാലും ഒരു ആരോമലിനും ആവില്ല മക്കളെ! അമ്മാവനെ കടത്തിവെട്ടുന്ന അൽഗോരിതം! മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
എനിക്ക് ഓർമ്മവെച്ച കാലം മുതൽ എന്റെ വീട്ടിൽ വരുത്തിയിരുന്നത് മാതൃഭൂമി ദിനപ്പത്രമാണ്. എന്റെ അച്ഛന്റെ വീട്ടിൽ മനോരമയും. അച്ഛന് മനോരമയായിരുന്നു ഇഷ്ടമെങ്കിലും എന്റെ വീട്ടിൽ പത്രമേതെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം കമ്മ്യുണിസ്റ്റുകാരനായിരുന്ന അമ്മാവനായിരുന്നു. വേണമെങ്കിൽ ദേശാഭിമാനി കൂടി വരുത്താമായിരുന്നിട്ടും എന്തുകൊണ്ടോ അമ്മാവൻ അത് ചെയ്തില്ല. മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും കൂടാതെ ചന്ദ്രിക, കൗമുദി, എന്നൊക്കെ പത്രങ്ങൾ ഉണ്ടെന്ന് ഞാനറിഞ്ഞതുതന്നെ വളരെ നാളുകൾക്ക് ശേഷമാണ്.
ഏഴുവയസ്സിൽ, ഇന്തോ-പാക്ക് യുദ്ധകാലത്ത് മാളികയിൽ കേരളൻചേട്ടനാണ് എന്നെ പത്രം വായിക്കാൻ പഠിപ്പിച്ചത്. ചേട്ടന്റെ വീട്ടിൽ മനോരമയാണ് വരുത്തുന്നത്. വിവരങ്ങൾ നാടകീയമായി അവതരിപ്പിക്കുന്നതിൽ മനോരമക്ക് അന്നേ ഒരു പ്രത്യേക കഴിവുണ്ടായിരുന്നതിനാൽ മനോരമ വായിക്കാനായിരുന്നു എനിക്ക് താൽപര്യം. വീട്ടിൽ മാതൃഭുമിയായതുകൊണ്ട് സ്ഥിരം വായന അതാണെങ്കിലും ആഴ്ച്ചാവസാനം മാളികയിൽ പോയിരുന്ന് സോമൻചേട്ടന്റെ കൂടെ മനോരമ വായിക്കും.
നമ്മുടെ അറിവ് മാത്രമല്ല, ചിന്താഗതിയും വളർത്തുന്നതിൽ പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. ദിനംപ്രതി ചെറിയ സൂചനകളിലൂടെയാണ് അത് നമ്മിലേക്ക് നാം പോലുമറിയാതെ സ്വാധീനം ചെലുത്തുന്നത്. കാര്യം കേരളത്തിലും ഇന്ത്യയിലും ലോകത്തുമുണ്ടാകുന്ന സംഭവങ്ങളാണ് മനോരമയും മാതൃഭൂമിയും ചന്ദ്രികയും ദേശാഭിമാനിയും ജന്മഭുമിയും എല്ലാദിവസവും റിപ്പോർട്ട് ചെയ്യുന്നതെങ്കിലും അത് വായിക്കുന്നവർ പിന്നെ ലോകം കാണുന്നത് ഒരുപോലെയല്ല.
നമ്മുടെ ചിന്താഗതിക്കനുസരിച്ചാണ് നമ്മൾ പത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് നാം കരുതുന്നത്. എന്നാൽ സത്യം അതല്ല. നമ്മൾ വായിക്കുന്ന പത്രങ്ങളാണ് നമ്മുടെ ചിന്താഗതികളെ നിർണ്ണയിക്കുന്നത്. വീട്ടിൽ ഏത് പത്രമാണ് വരുത്തുന്നത് എന്ന തീരുമാനത്തിലൂടെ ഞങ്ങൾ എട്ടുപേരുടെയും ചിന്തകളെ ഒറ്റയടിക്ക് സ്വാധീനിക്കാൻ അമ്മാവന് കഴിഞ്ഞത് മനഃപൂർവം ആകണമെന്നില്ല. അതുപോലെ പത്രങ്ങൾക്കും ഉണ്ട് വലിയ ശക്തി. മനോരമയിൽ എന്ത് വാർത്ത വരുന്നു? എങ്ങനെ വരുന്നു? ആരെഴുതുന്നു? എന്നൊക്കെ തീരുമാനിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ചിന്താധാരയെ സ്വാധീനിക്കാൻ മനോരമയുടെ നേതൃത്വത്തിനു കഴിയുന്നു. പിന്നെ അത് ടി വി ന്യൂസും ചർച്ചകളും ഒക്കെയായി.
ഇതൊക്കെ പക്ഷെ പഴയ കഥയാണ്. പുതിയ ലോകം ഇങ്ങനെയൊന്നുമല്ല. വികസിതരാജ്യങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളും ഒരു പത്രവും വായിക്കാറില്ല, ടി വി ചർച്ചകളും കേൾക്കാറില്ല. തുറന്ന ഒരിടമായ സോഷ്യൽ മീഡിയയിൽ കൂടിയാണ് അവർ വാർത്തകളറിയുന്നത്. കേരളത്തിലും പുതുതലമുറയുടെ കാര്യവും വ്യത്യസ്തമല്ല. നിങ്ങളുടെ ഒക്കെ കുട്ടികളെ ശ്രദ്ധിച്ചാൽ മതി. പതിനഞ്ചു വയസ്സിന് താഴെയുള്ള എത്ര പേർ പത്രം വായിക്കുന്നു അല്ലെങ്കിൽ ടി വി യിൽ വാർത്ത ശ്രദ്ധിക്കുന്നു ?. അതുകൊണ്ടു തന്നെ അവരുടെ ചിന്താഗതിയെ സ്വാധീനിക്കാൻ നമുക്ക് കഴിയില്ല. വെങ്ങോലയിലിരിക്കുന്ന എന്റെ മരുമകന് ഞാനൊരു ഇന്റർനെറ്റ് കണക്ഷനെടുത്തു കൊടുത്താൽ പിന്നെ മാതൃഭൂമിക്കും മനോരമയ്ക്കും ദേശാഭിമാനിക്കും ഒന്നും അവനിലേക്ക് വരുന്ന വാർത്തകളെ തടഞ്ഞുനിർത്താനാകില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമറിയണമെങ്കിൽ ഇന്ത്യൻ പത്രമായ ഹിന്ദുവും പാക്കിസ്ഥാൻ പത്രമായ ഡോണും വായിച്ചുനോക്കാം. അല്ലെങ്കിൽ ബി ബി സി യോ അൽ ജസീറയോ നോക്കാം. അറിവിന്റെ തുമ്മാരുകുടിയിലേക്കുള്ള വരവിനെ തടഞ്ഞുനിർത്താനും നിയന്ത്രിക്കാനും ഒരാൾക്കും കഴിയില്ല. ഇങ്ങനെ ഒക്കെ സാഹചര്യം ഉള്ളപ്പോൾ കൂടുതൽ വിശാലമായി ചിന്തിക്കുന്ന ഒരു തലമുറയാണ് അപ്പോൾ ഉണ്ടാകേണ്ടത്.
എന്നാൽ സംഭവിക്കുന്നത് ഇതൊന്നുമല്ല. സമൂഹമാധ്യമങ്ങളിലൂടെ വാർത്തയിലെത്തുന്നവർ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന തോന്നൽ അവരിലുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ അമ്മാവനോ കുത്തകപ്പത്രങ്ങളോ സർക്കാരോ എന്തിന്, സക്കർബർഗ് പോലും അതിലൊരു നിയന്ത്രണം വെച്ചിരിക്കുന്നതായി പ്രത്യക്ഷത്തിൽ തോന്നുകയുമില്ല. എന്നാൽ ഇവരിലെല്ലാം മേലെയുള്ള അരൂപിയായ ഒരു 'സംഭവം' ആണ് സമൂഹമാധ്യമത്തിൽ ജീവിക്കുന്ന ഞാനും നിങ്ങളും ഉൾപ്പെട്ട തലമുറയുടെ 'തല' നിയന്ത്രിക്കുന്നത്. അവന്റെ പേരാണ് 'അൽഗോരിതം'. നിങ്ങൾ ഈ വാക്ക് ഇതേവരെ കേട്ടിട്ടില്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്ത് വായിച്ചുനോക്കണം. കാരണം, ഇനി നിങ്ങൾ ഇതിനെപ്പറ്റി ഏറെ കേൾക്കാൻ പോവുകയാണ്. (ഇതുവരെ കേൾക്കാത്തവർ ഇനി ആരെങ്കിലും ഒക്കെ ഇതിനെ പറ്റി പറയുമ്പോൾ , 'ഓ, ഞാനിതൊക്ക പണ്ടേ രണ്ടാമൻ പറഞ്ഞു കേട്ടിട്ടുണ്ട് എന്ന് പറയണം കേട്ടോ)
കമ്പ്യൂട്ടർ പ്രോഗ്രാമിങ് ചെയ്യുന്നവർക്ക് ഈ വാക്ക് പരിചയമുണ്ടാകും. കംപ്യൂട്ടറിനെക്കൊണ്ട് ഒരുകാര്യം ചെയ്യിക്കാനുള്ള വ്യക്തമായ പടിപടിയായ നിർദ്ദേശമാണ് അൽഗോരിതം. പണ്ടൊക്കെ ഒരു എക്സ് വൈ പ്ലോട്ട് വരയ്ക്കാൻ ഫോർട്രാനിൽ അൽഗോരിതം ഉണ്ടാക്കി നടു ഉളുക്കിയിട്ടുണ്ട്. അന്ന് നിർത്തീതാ തിരുമേനി, ഞാനീ അൽഗോരിതം ഉണ്ടാക്കുന്ന പരിപാടി.
പക്ഷെ, അൽഗോരിതം അന്നത്തേതിൽനിന്നും ഏറെ മുന്നോട്ടുപോയി. ഇപ്പോൾ നിങ്ങൾ എഴുതുന്ന എല്ലാ മെയിലും വായിച്ചെടുത്ത് അതിലെ തെറ്റുകൾ കണ്ടിട്ട് ഇംഗ്ലീഷ് ഭാഷ നന്നാക്കാനായി 'Grammarly' എന്ന വെബ്സൈറ്റിന്റെ പരസ്യം നിങ്ങളുടെ മെയിലിന്റെ സൈഡിൽ കാണിക്കുന്നതും, നിങ്ങൾ പോകുന്ന വെബ്സൈറ്റ് എല്ലാം വിശകലനം ചെയ്ത് നിങ്ങൾക്ക് ലിംഗത്തിന്റെ നീളം വർദ്ധിപ്പിക്കാനും നിതംബത്തിന്റെ വലിപ്പം കുറക്കാനുമുള്ള മെയിൽ അയച്ചുതരുന്നതും ഒരു വ്യക്തിയോ പ്രസ്ഥാനമോ അല്ല, അൽഗോരിതമാണ്. നിങ്ങൾ നിങ്ങളുടെ യൂബർ സൈറ്റിൽ പോയി ഒരു വണ്ടി അന്വേഷിക്കുമ്പോൾ നിങ്ങൾക്ക് വണ്ടി കണ്ടു പിടിച്ചു തരുന്നത് ഒരു മനുഷ്യൻ അല്ല ഒരു അൽഗോരിതം ആണ്. നിങ്ങളുടെ ചുറ്റും ഉള്ള ടാക്സികൾ ആണ് നിങ്ങൾ കാണുന്നത് എന്നൊക്ക നിങ്ങൾക്ക് തോന്നുന്നുണ്ടാകും, സത്യമല്ല. നിങ്ങളുടെയും ടാക്സിക്കാരന്റെയും പൂർവ്വ ചരിത്രം അനുസരിച്ച് ചില ടാക്സിക്കാരെ മാത്രം ആണ് നിങ്ങൾ കാണുന്നത്. ചില യാത്രക്കാരെയാണ് ടാക്സിക്കാരനും കാണുന്നത്. ആര് ആരെ കാണും എന്ന് തീരുമാനിക്കുന്നത് അൽഗോരിതം ആണ്. അൽഗോരിതത്തെ അത് പഠിപ്പിച്ചത് നിങ്ങളുടെ കയ്യിലിരിപ്പാണ്.
എന്നാൽ ഇവിടെയും തീരുന്നില്ല അൽഗോരിതത്തിന്റെ പണി. നിങ്ങളുടെ ഫേസ്ബുക്ക് പേജിൽ ആരുടെ സന്ദേശങ്ങൾ കാണുന്നു, ആരെ കാണിക്കുന്നില്ല, ഏത് വാർത്തകൾ നിങ്ങൾ കാണുന്നു, ഏത് കാണുന്നില്ല എന്നൊക്കെ തീരുമാനിക്കുന്നതും ഈ അൽഗോരിതമാണ്. പണ്ടൊക്കെ നിങ്ങൾ എഴുതുന്നതും ലൈക് ചെയ്യുന്നതുമൊക്കെ നോക്കിയാണ് അൽഗോരിതം ഇക്കാര്യം ചെയ്തിരുന്നതെങ്കിൽ നിങ്ങളുടെ മുഖം നോക്കിപോലും (facial analysis) നിങ്ങളെ കള്ളിയിൽ കയറ്റാൻ കഴിവുള്ള അടുത്ത തലമുറ അൽഗോരിതങ്ങൾ പിന്നണിയിൽ റെഡിയാകുന്നുണ്ടെന്ന് ഓർക്കുക.
ഇതുകൊണ്ടൊക്കെ എന്താണ് കുഴപ്പം എന്ന് ചിലപ്പോൾ തോന്നുന്നുണ്ടാകാം. നിങ്ങളുടെ ജീവിതത്തെപ്പറ്റി നിങ്ങൾ എടുക്കുന്നു എന്ന് ചിന്തിക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ കൈയിൽനിന്ന് പോയി എന്നതാണ് ഇതിന്റെ പ്രധാനപ്രശ്നം. ഇത് നിങ്ങൾ നാളെ വാങ്ങാൻപോകുന്ന വസ്ത്രം തൊട്ട് അടുത്തവർഷം തെരഞ്ഞെടുക്കാൻ പോകുന്ന നേതാവിന്റെ കാര്യത്തിൽവരെ ശരിയാണ്. ലളിതമായ സൂചനകളിലൂടെ നിങ്ങൾ അറിയാതെ നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ അത് ഇപ്പോഴേ ബാധിക്കുകയാണ്. ഇപ്പോൾത്തന്നെ ഷെയർ മാർക്കറ്റിൽ നിങ്ങളുടെ പണം അടിച്ചുമാറ്റുന്നത് മനുഷ്യരെ പോലെയുള്ള അൽഗോരിതമാണ് (Algorithmic Trading). ഒരു സെക്കന്റിൽ പലപ്രാവശ്യം വാങ്ങാനും വിൽക്കാനും കഴിയുന്ന അൽഗോരിതം ചന്തുവിനോട് മത്സരിക്കാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചാലും ഒരു ആരോമലിനും ആവില്ല മക്കളെ!
ഇതിന്റെ ആത്യന്തികമായ പരിണാമം എന്തെന്ന് വച്ചാൽ നിങ്ങളുടെ അണ്ടർവെയറിന്റെ തെരഞ്ഞെടുപ്പ് മാത്രമല്ല, നിങ്ങളുടെ പങ്കാളിയുടെയും പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് വരെ അൽഗോരിതം നിയന്ത്രിക്കുന്ന ഒരു കാലമാണ് വരാൻ പോകുന്നത്.
പക്ഷെ, കഷ്ടം എന്തെന്നുവച്ചാൽ ഇതാണ് വരാൻ പോകുന്നത് എന്നറിയാമെങ്കിലും അതിനെതിരെ ഒന്നുംചെയ്യാൻ ഇനി മനുഷ്യവംശത്തിന് ആവില്ല എന്നതാണ്. ഫേസ്ബുക്കും യുബറും ഗൂഗിളും പോലെയുള്ള പ്രസ്ഥാനങ്ങളുടെ പ്രായോഗികത നമ്മളെ അതിന്റെ അടിമയാക്കിക്കഴിഞ്ഞു. അതിൽ നമ്മൾ വീണ്ടും വീണ്ടും മുങ്ങാംകുഴിയിടും. ഓരോ തവണ അവിടെ ചെല്ലുമ്പോഴും നമ്മെ നിയന്ത്രിക്കാനുള്ള കൂടുതൽ സൂചനകൾ നാം അൽഗോരിതത്തിന് നൽകും. ഈ അൽഗോരിതം ഒന്നും സക്കർബർഗ് പറഞ്ഞാൽ കേൾക്കുന്നതോ, കോടതിയെ പേടിയുള്ളതോ, അമേരിക്കൻ പ്രസിഡണ്ടിന് പിടിച്ചുകെട്ടാവുന്നതോ അല്ല. ആകപ്പാടെ ഒരു ആശ്വാസം ഉള്ളത് തൽക്കാലം എങ്കിലും ഈ അൽഗോരിതത്തിന് സ്വന്തമായി ഒരു ചിന്ത ഇല്ല എന്നതാണ്. നിങ്ങളെപ്പോലെ നിങ്ങളുടെ എതിരഭിപ്രായമുള്ളവരും നിങ്ങളെ നിയന്ത്രിക്കുന്ന അതേ അൽഗോരിതത്തിന്റെ അടിമകളാണ്. നിങ്ങളുടെ മുന്നിൽ വിപ്ലവം എത്തിക്കുന്ന അതേ അൽഗോരിതമാണ് നിങ്ങൾ എതിരാളികളെന്ന് കരുതുന്നവരുടെ മുന്നിൽ നിയോലിബറലിസം എത്തിക്കുന്നതും. അതുകൊണ്ട് തന്നെ ഫേസ്ബുക്കിൽ നടക്കുന്ന യുദ്ധങ്ങൾ അൽഗോരിതം നിയന്ത്രിക്കുന്ന പാവക്കൂത്താണ്. അൽഗോരിതത്തിന് സ്വയം ബുദ്ധിയും വികാരവും ഉണ്ടായിരുന്നെങ്കിൽ ഇതിന്റെ പേരിൽ മനുഷ്യൻ തല്ലുപിടിക്കുന്നത് കണ്ട് തലതല്ലി ചിരിച്ചേനെ. ഇനി അത് കൂടി വരികയേ ഉള്ളൂ. സമൂഹം കൂടുതൽ കൂടുതൽ ധ്രുവങ്ങളിലേക്ക് പോകും അമേരിക്കയിലെയും ജർമ്മനിയിലേയും ഒക്കെ തിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന ഇതാണ്. സാമൂഹ്യമാധ്യമത്തിലേക്ക് മലയാളികൾ കൂടുതൽ എത്തുന്നതോടെ രണ്ടായിരത്തി ഇരുപത്തി ആറിലെ തിരഞ്ഞെടുപ്പ് ഫലം നിയന്ത്രിക്കുന്നത് നമ്മുടെ ലോക്കൽ രാഷ്ട്രീയം ആവില്ല, എവിടെയോ ഇരിക്കുന്ന അൽഗോരിതം ആയിരിക്കും.
ഇതൊക്ക അൽപ്പം അതിശയോക്തി ആയി നിങ്ങൾക്ക് തോന്നാൻ വഴിയുണ്ട്. അതുകൊണ്ട് ഇപ്പോൾ അധികം ഇതിനെ പറ്റി ചിന്തിക്കേണ്ട, പക്ഷെ ഇക്കാര്യങ്ങൾ ഒന്ന് മനസ്സിൽ വച്ചേക്കൂ.
സാധാരണഗതിയിൽ ഞാനൊരു പ്രശ്നം അവതരിപ്പിക്കുമ്പോൾ അതിനുള്ള പരിഹാരവും കൂടി പറയാറുണ്ട്. എന്നാൽ ഇവിടെ പ്രശ്നം സങ്കീർണ്ണമാണ്, ഇത് ചെറിയ സ്പാനർ വച്ച് 'ഇപ്പൊ ശെരിയാക്കാൻ പറ്റില്ല'. അമ്മാവൻ പത്രം തെരഞ്ഞെടുക്കുന്ന കാലത്തേക്ക് ഒരു തിരിച്ചുപോക്കില്ല, അൽഗോരിതത്തിന് ഡേറ്റ ഫീഡ് ചെയ്യാതെ ഒരുദിവസം പോലും നമുക്ക് ജീവിക്കാനാവില്ല. അൽഗോരിതം വാഴുന്ന കാലത്ത് മാനുഷർ എന്ത് ചെയ്യണം എന്ന് പിന്നീടൊരിക്കൽ എഴുതാം
Harariyude Homo Deus: A Brief History of Tomorrow എന്ന പുസ്തകത്തിൽ അൽഗോരിതത്തിന്റെ സാധ്യതകളെ പറ്റി ചില സൂചനകൾ ഉണ്ട്. പക്ഷെ അദ്ദേഹവും നമ്മളും ഒക്കെ ചിന്തിക്കുന്നതിലും നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും വേഗതയിൽ ആണ് ഇത് സമൂഹത്തിലേക്ക് വരുന്നതും നമ്മളെ കീഴടക്കാൻ പോകുന്നതും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്