' മാധ്യമ സിൻഡിക്കേറ്റ് ' പ്രവർത്തിക്കുന്നെന്ന് പറഞ്ഞവർ അധികാരത്തിലിരിക്കുമ്പോൾ വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പരിതാപകരമാണ്; സിൻഡിക്കേറ്റ് പറഞ്ഞൊതൊന്നും പുരോഗമനമല്ല; പുരോഗമനം എന്ന വ്യാജേന നടക്കുന്നത് വെറും കെട്ടിട നിർമ്മാണമാണ്; അല്ലാതെ സർഗാത്മകതയുടെ വീണ്ടെടുപ്പല്ല; എം.ജി സർവകലാശാലയിലെ വിസി ഹാരിസിനെ മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ച് അനു പാപ്പച്ചൻ
ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് യോഗത്തിൽ വി സി ഹാരിസിനെ മാറ്റാൻ തീരുമാനമെടുക്കുമ്പോൾ സിൻഡിക്കേറ്റ് എന്ന വാക്കിന്റെ പിന്തിരിപ്പൻ/സമൂഹ വിരുദ്ധ / അശ്ലീലത മുഴുവൻ വെളിവാകുകയാണ്. ഇടതുപക്ഷത്തെ തകർക്കാൻ ' മാധ്യമ സിൻഡിക്കേറ്റ് ' പ്രവർത്തിക്കുന്നു എന്ന് പറഞ്ഞവർ അധികാരത്തിലിരിക്കുമ്പോൾ സംഘടിതമായ വിദ്യാർത്ഥി/വിദ്യാഭ്യാസ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് പരിതാപകരമാണ്. ലെഫ്റ്റ് എന്നത് ഒരു നിൽപിന്റെ അടയാളമാണ്. പാരമ്പര്യവാദികളോട് കലഹിച്ച് വിപ്ലവാഭിമുഖ്യം കാണിച്ച പുരോഗമന മനസ്കർ കാണിച്ച ഹൃദയപക്ഷത്തിന്റെ നിൽപാണത്. അത് തഴമ്പിച്ച സാമ്പ്രദായികതയുടെ നിരാസവുമാണ്.
കേവല ഗൃഹാതുരതയിൽ 'ഇടതുപക്ഷം ഹൃദയപക്ഷം' എന്ന് ഉരുവിട്ട് ഒരു രാഷ്ട്രീയ വീക്ഷണവുമില്ലാതെ പെരുമാറുന്ന കപട ഇടതുപക്ഷ സൂപ്പർ ഹീറോ/ഹീറോയിന്മാർക്ക് ഒരിക്കലും പിടികിട്ടാത്ത ആഴം ആ വാക്കിനുണ്ട്. പതിനെട്ടാം നൂറ്റാണ്ടിനേക്കാൾ കനം ഇന്ന് ഈ വാക്കിനുണ്ട്.
നാക്ക് വിസിറ്റിനു മുന്നോടിയായുള്ള മോക്ക് വിസിറ്റിന് ഡിപ്പാർട്ട്മെന്റിലെത്തിയ സർവ്വകലാശാല ടീമിനോട് അപമര്യാദയായി പെരുമാറി, സ്കൂൾ ഓഫ് ലെറ്റേഴ്സിന് ഫണ്ടനുവദിച്ച തിയേറ്റർ സമുച്ചയത്തിന്റെ പ്ലാൻ വിശദീകരിക്കാനെത്തിയ എഞ്ചിനീറിങ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി, സർവകലാശാലയിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുക എന്ന സിൻഡിക്കേറ്റ് തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിച്ചു എന്നിവയാണ് ഹാരിസ് മാഷിനെതിരെയുള്ള ആരോപണങ്ങൾ.
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഒരു കോൺക്രീറ്റ് കെട്ടിടമല്ല. ദക്ഷിണേന്ത്യയിലെ ഭാഷ, സംസ്കാരം, നാടകം, ഫിലിം ഉൾപ്പെടെ ഉള്ളവയെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന അനന്തമൂർത്തിയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സ്കൂൾ ഓഫ് ലെറ്റേഴ്സ്. അതുവരെ അക്കാദമിക് ലോകത്ത് അപരിചിതമായിരുന്ന ഒരുപാട് വഴികൾ ലെറ്റേഴ്സ് തുറന്നിട്ടു. ലെറ്റേഴ്സിൽ നിന്ന് പഠിച്ചിറങ്ങുന്നവർ ജൈവികതയുടെ/തുറവിയുടെ/ ക്രിയാത്മകതയുടെ നൂലിൽ ഒരിക്കലെങ്കിലും കോർത്തിറക്കപ്പെട്ടവരാണ്. സർഗാത്മക - സാമൂഹ്യ- രാഷ്ട്രീയ ബോധമുള്ള ജീവിതം പഠന പ്രക്രിയയോളം വിലപ്പെട്ടതാണ് എന്ന് പഠിപ്പിച്ച ഒരു സ്ഥാപനമാണത്. 'എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി അതു തുടർന്നുകൊണ്ടിരിക്കും...
എന്റെ രാഷ്ട്രീയം ഭൗമികം കൂടിയാവണം' എന്ന് മേതിൽ പറഞ്ഞത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പഠിപ്പിച്ച ഇടമാണത്. ഡി.വിനയചന്ദ്രൻ മാഷ്, ഹാരിസ് മാഷ്, ബാലേട്ടൻ, പി.പി ആർ (പി.പി രവീന്ദ്രൻ), കൃഷ്ണൻ മാഷ്.. ഈ പേരുകൾ ലെറ്റേഴ്സിന്റ തണലാണ്. ഒരു യുണിവേഴ്സിറ്റി കാമ്പസ് ഓർമിപ്പിക്കുന്നത്/അടയാളപ്പെടുത്തുന്നത് തീർച്ചയായും എത്ര കെട്ടിടങ്ങൾ ഉണ്ട് എന്ന് നോക്കിയല്ല.വൃത്തിയുള്ള, പ്രാഥമിക ഭൗതിക സാഹചര്യങ്ങൾ കഴിഞ്ഞാൽ, പഠനത്തിനുള്ള അന്തരീക്ഷവും മറ്റു പുസ്തക/ സാങ്കേതിക സാഹചര്യവും മാത്രമേ കുട്ടികൾക്കാവശ്യമുള്ളൂ.. അല്ലാതെ സുഖലോലുപതയുടെ വാഗ്ദാനങ്ങൾ വേണ്ട! സിൻഡിക്കേറ്റ് പറഞ്ഞൊതൊന്നും പുരോഗമനമല്ല. പുരോഗമനം എന്ന വ്യാജേനയുള്ള Consruction വെറും കെട്ടിട നിർമ്മാണമാണ്. അല്ലാതെ സർഗാത്മകതയുടെ വീണ്ടെടുപ്പല്ല. നമുക്കറിയാം, നിർമ്മാണ മേഖലയാണ് അഴിമതിയുടെ കൂത്തരങ്ങ്.
ഡി.വിനയചന്ദ്രനെന്ന അദ്ധ്യാപകൻ ക്ലാസ് മുറികളുടെ മേൽക്കൂര പൊളിച്ച് ശിഷ്യരുമായി ഭൂമിയിലേക്കിറങ്ങിയ ഒരാളാണ്. കവിതയിലും യാത്രയിലും കുട്ടികളെ കൂടെ കൊണ്ടുപോയി. മണ്ണും മനുഷ്യനും എന്താണെന്ന് കാണിച്ചു.ആ യാത്രകളാണ് നൂറു കണക്കിന് ശിഷ്യരെ കവികളാക്കിയത്, യാത്രക്കാരാക്കിയത് പ്രണയികളാക്കിയത്, ആസ്വാദകരാക്കിയത്.. കാടിറങ്ങി വരുമ്പോൾ ശേഖരിച്ച വിത്തുകൾ പ്രിയദർശിനി കുന്നിന്റെ വെളിമ്പറമ്പുകളിലെ മണ്ണിലൊക്കെ വിതച്ച കൂട്ടായ്മകളിലാണ് ലെറ്റേഴ്സിലെ പരിസ്ഥിതി രാഷ്ട്രീയം സജീവമായത്. മണ്ണും മനസ്സും നട്ടുനനയ്ക്കലാണ് ആദ്യം പഠിച്ച പാഠം. പ്രിയദർശിനിക്കുന്നിൽ നിന്ന് മുത്തങ്ങയിലേക്ക് നടന്ന് മുത്തങ്ങ സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച ഡി.എസ്.യുവിന്റെ ചുവപ്പൻ രാഷ്ട്രീയത്തിലന്ന് മനുഷ്യരും പ്രകൃതിയും തന്നെയാണ് ഉണ്ടായിരുന്നത്.
വി സി ഹാരിസ് ചങ്കൂറ്റമുള്ള അദ്ധ്യാപക നായിരുന്നു, കൂട്ടുകാരനായിരുന്നു. മെന്ററായിരുന്നു. ചലച്ചിത്ര പഠനം എന്ന ക്ലാസിൽ മലയാളമെന്നോ ഇംഗ്ലീഷെന്നോ MPhil എന്നോ ഭേദമില്ലാതെ കുട്ടികൾ കയറും. സിനിമയും രാഷ്ട്രീയവും എന്ന സെഗ്മന്റിൽ മാഷ് എടുത്ത ക്ലാസുകൾ പകർത്തിയെഴുതിയാൽ തന്നെ ഒന്നാം തരം പുസ്തകമാണ്. എന്നാൽ ഹാരിസ് മാഷ് ലേഃ േമാത്രമല്ല പഠിപ്പിച്ചത്. താൻ കണ്ട ലോകങ്ങളിലേക്ക് കുട്ടികളെ തുറന്നു വിടാൻ തയ്യാറായ അദ്ധ്യാപകനാണ് ഹാരിസ് മാഷ്. ഭക്ഷണവും താമസവും ടിക്കറ്റും വാങ്ങിത്തന്ന് കൂടെ കൂട്ടിയ ഫിലിം ഫെസ്റ്റിവലുകളിൽ സിനിമയുടെ വലിയ ലോകം കണ്ട കുട്ടികൾ പാഴായിപ്പോയിട്ടില്ല; അവർ പുതുതലമുറയിലെ സിനിമക്കാരായി, സിനിമ നിരൂപകരായി..സിനിമയെ ആസ്വദിക്കുന്നവരും സ്നേഹിക്കുന്നവരുമായി.കിംകി ഡുക്കിനെ നെ ആദ്യം മുതലേ പിന്തുർന്ന ഹലേേലൃ െതലമുറയുടെ കാരണക്കാരൻ ഹാരിസ് മാഷാണ്.. ലെറ്റേഴ്സ് വിട്ടിറങ്ങിയാലും ഏറ്റുമാനൂരിലെ വീട്ടിൽ ഹാരിസ് മാഷും അനില ചേച്ചിയും വിളമ്പിത്തരുന്ന ഭക്ഷണമുണ്ട്. സ്നേഹമുണ്ട്.സംവാദങ്ങളും.
ലെറ്റേഴ്സ് ഡെ എന്ന ജനുവരി ഒന്ന് - ശങ്കരപ്പിള്ള ദിനം - ബാലേട്ടൻ എന്ന പി.ബാലചന്ദ്രനോടൊപ്പം, കുട്ടികളോടൊപ്പം ചെയ്ത നാടകക്കളരികൾ ... പരിശീലനം ഡിസംബറിൽ തുടങ്ങും. ക്യാമ്പസും മെസ്സും അടയ്ക്കുന്ന വെക്കേഷൻ കാലത്തും ഭക്ഷണം തന്ന് നാടകം തുടരുന്നതിൽ ഹാരിസ് സാർ ഉത്സാഹം കാണിക്കും..Theatre എക്സ്പീരിയൻസ് എന്തെന്ന് അനുഭവത്തിലൂടെ പഠിപ്പിച്ചു.
ആ കളരിയിൽ തളിർത്തവർ ഇന്നിവിടെ മരമായി നിൽപുണ്ട്. ഇ.ടദീപൻ എന്ന ദീപൻ ശിവരാമൻ ഒരുദാഹരണം മാത്രം.
സർവോപരി മനുഷ്യരാകാണ് മാഷ് മ്മാർ പഠിപ്പിച്ചത്. ഏതു പ്രതിസന്ധിയിലും തോളിൽ കയ്യിട്ട് പഠിപ്പിച്ചു വിട്ട ഓരോരുത്തരെയും പിന്തുടരുന്ന അദ്ധ്യാപകരാണവർ..അനാർഭാടമായി ഇന്നും ജീവിക്കുന്നത് കുട്ടികൾ എന്ന സമ്പത്തിലാണ്.
സ്കൂൾ ഓഫ് ലെറ്റേഴ്സ് വികസന രോഗം പിടിപെട്ടവർക്ക് ഇടിച്ചു നിരത്താനുള്ള മൺകൂനയല്ല. ആ മണ്ണ് സർഗവൈവിധ്യമുള്ളതാണ്. മനുഷ്യരുടേതുമാണ്. അതിന്റെ സ്വച്ഛത തകർക്കുന്ന ഏത് കെട്ടിട നിർമ്മാണവും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കണം.
ജനാധിപത്യത്തിൽ, മാനവികതയിൽ വിശ്വസിക്കുന്ന ഹാരിസ് മാഷിനെ പോലൊരാൾക്ക് സിൻഡിക്കേറ്റ് പറയുന്ന 'അതിക്രമങ്ങൾക്കും' മനസ്സു വരില്ല. യൂണിവേഴ്സിറ്റി കാമ്പസിൽ അനാവശ്യമായി പ്രകൃതിയും മണ്ണും നശിപ്പിച്ച് ഉപയോഗമില്ലാത്ത ഒരു കെട്ടിടം പണിയെ മാഷ് എതിർത്തില്ല എങ്കിൽ അതാണ് ചോദ്യം ചെയ്യേണ്ടത്!
വിടവാങ്ങാൻ ഒരുകൊല്ലം മാത്രം ശേഷിക്കുന്ന സർവീസ് ജിവിതം മാത്രമുള്ള മാഷിനെ അപമാനിച്ചയക്കുന്നതിലൂടെ ഒരുപാട് തലമുറകളോട് സിൻഡിക്കേറ്റ് പാപം ചെയ്യുന്നു ...സിൻഡിക്കേറ്റ് പണാധികാരത്തിന്റെ പുറത്ത് ഹാരിസ് മാഷെ വേട്ടയാടുമ്പോൾ sfi രാഷ്ട്രീയമായി മാഷിനോടൊപ്പം നിൽ്ക്കുന്നുണ്ട്..ഒരുപാട് sfi ക്കാരെ രാഷ്ട്രീയം പഠിപ്പിച്ച ഹാരിസ് മാഷിന്റെ കുട്ടികൾ വാടാതിരിക്കട്ടെ.
അനു പാപ്പച്ചൻ
അദ്ധ്യാപിക
ലെറ്റേഴ്സ് പൂർവ വിദ്യാർത്ഥിനി(2002-2004)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്